
കണ്ണൂര്‍: ജനതാദള്‍ നേതാവ് അഡ്വ. നിസാര്‍ അഹമ്മദിന്റെ പയ്യാമ്പലത്തെ സ്മൃതി സ്തൂപം തകര്‍ത്തു.സംഘപരിവാറിന് സ്തൂപം തകർത്തതിന് പിന്നിലെന്നാണ് നിഗമനം.വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സ്തുപം തകര്‍ത്തത്. ശനിയാഴ്ചയാണ് സ്തൂപത്തിന്റെ അനാഛാദനം നടക്കേണ്ടിയിരുന്നത്. കഴിഞ്ഞ ദിവസം സ്തൂപം പയ്യാമ്ബലത്ത് അനുവദിക്കില്ലെന്ന് വിശ്വഹിന്ദു പരിഷത്ത് ഭീഷണി മുഴക്കിയിരുന്നു. ഹിന്ദുമതക്കാരല്ലാത്തവരുടെ സ്മാരക സ്തൂപം പയ്യാമ്പലത്ത് അനുവദിക്കാനാവില്ലെന്നായിരുന്നു ഭീഷണി.നിര്‍മാണത്തിലുള്ള സ്തൂപത്തിന് ചുറ്റും കാവി കൊടികളും കുത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ജനതാദള്‍ നേതാക്കള്‍ ബിജെപിയുടെയും ആര്‍എസ്എസിന്റെയും വിശ്വഹിന്ദുപരിഷത്തിന്റെയും നേതാക്കളുമായി സംസാരിച്ചിരുന്നു. ആലോചിച്ചു പറയാം എന്നാണ് ഇവര്‍ മറുപടി നല്‍കിയത്. എന്നാല്‍ വെള്ളിയാഴ്ച പുലര്‍ച്ചെയോടെ സ്തൂപം തകര്‍ക്കുകയായിരുന്നു.