Kerala, News

ഇളവുകള്‍ നല്‍കി ഡ്രൈവിംഗ് ടെസ്റ്റ് പുനരാരംഭിക്കാന്‍ തീരുമാനം;സമരം പിൻവലിച്ച് ഡ്രൈവിം​ഗ് സ്കൂൾ ഉടമകൾ

തിരുവനന്തപുരം: ഡ്രൈവിം​ഗ് പരിഷ്കരണത്തിൽ മാറ്റം വരുത്തി മോട്ടോർ വാഹ​ന വകുപ്പ്. ഡ്രൈവിംഗ് സ്കൂൾ യൂണിയനുകളും ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് പരിഷ്കരണത്തിൽ വിട്ടുവീഴ്ച ചെയ്യാൻ തീരുമാനമായത്. സർക്കുലർ പിൻവലിക്കില്ലെന്നും പരിഷ്കരിച്ച നിയമങ്ങളിൽ മാറ്റങ്ങൾ വരുത്തുമെന്നും മോട്ടോർ വാഹ​ന വകുപ്പ് അറിയിച്ചു. ഈ തീരുമാനത്തോടെ സമരം പിൻവലിക്കാൻ ഡ്രൈവിം​ഗ് സ്കൂള്‍ യൂണിയൻ സമരസമിതി തീരുമാനമായി.ഡ്രൈവിം​ഗ് ടെസ്റ്റിൽ രണ്ട് വശവും ക്ലച്ചും ബ്രേക്കുമുള്ള വാഹനം ഉപയോഗിക്കാം. ടെസ്റ്റ് നടത്തുമ്പോൾ ഡാഷ് ബോ‍ർഡ് ക്യാമറ ഉണ്ടാകും. ഒരു എംവിഡി ഉള്ള സ്ഥലത്ത് പ്രതിദിനം 40 പേർക്ക് ടെസ്റ്റ് നടത്തും. രണ്ട് എംവിഡിയുള്ള സ്ഥലത്ത് 80 പേർക്കും ടെസ്റ്റ് നടത്താം. പരിശീലനത്തിന് ഏകീകൃത ഫീസ് ആയിരിക്കും. ആദ്യം എച്ച് പരീക്ഷ, പിന്നീട് ടെസ്റ്റ് എന്നിങ്ങനെയായിരിക്കും.നിലവില്‍ ലേണേഴ്‌സ് ലൈസന്‍സ് ലഭ്യമായതും ഡ്രൈവിംഗ് ടെസ്റ്റ് സ്ലോട്ട് ലഭിക്കേണ്ടതുമായ 2,24,972 അപേക്ഷകരാണ് ഉള്ളത്. പത്തു ലക്ഷത്തില്‍പ്പരം അപേക്ഷകള്‍ ഇത്തരത്തില്‍ കെട്ടിക്കിടക്കുന്നുവെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു.സ്ലോട്ട് ലഭ്യമാകുന്നതിനുള്ള അപേക്ഷകരുടെ പ്രായോഗിക ബുദ്ധിമുട്ടു പരിഹരിക്കുന്നതിന് കൂടുതല്‍ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി അധിക ടീമുകള്‍ ടെസ്റ്റ് നടത്തുന്നതിനായി രൂപീകരിക്കുന്നതാണ്. അതതു റീജിയണിലെ ആര്‍.ടി.ഒമാര്‍ സബ് ഓഫീസുകളിലെ ജോയിന്റ് ആര്‍.ടി.ഒമാരുമായി നിലവിലെ സ്ഥിതി വിലയിരുത്തി വേണ്ട നടപടികള്‍ അടിയന്തിരമായി കൈക്കൊള്ളുന്നതാണെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ വ്യക്തമാക്കി.

Previous ArticleNext Article