
തിരുവനന്തപുരം:തിരുവനന്തപുരം ശ്രീകാര്യത്ത് സിപിഎം പ്രവർത്തകന് വെട്ടേറ്റു.സിപിഎം വഞ്ചിയൂർ ഏരിയ കമ്മിറ്റി അംഗം എൽ.എസ് സാജുവിനാണ് വെട്ടേറ്റത്.ഇയാളെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.ഇരുപതോളംപേർ ചേർന്നാണ് സാജുവിനെ അക്രമിച്ചതെന്നാണ് വിവരം.ബുധനാഴ്ച രാത്രി ഒൻപതുമണിയോട് കൂടി ഇടവക്കോട് ജംഗ്ഷനിലായിരുന്നു സംഭവം.സുഹൃത്തിനോട് സംസാരിച്ചു നിൽക്കുകയായിരുന്ന സാജുവിനെ ബൈക്കുകളിൽ മാരകായുധങ്ങളുമായെത്തിയ സംഘം വെട്ടുകയായിരുന്നു. ബഹളംകേട്ട് ഓടിയെത്തിയവർ ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ ഇയാളുടെ പരിക്ക് ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. സിപിഎം-ആർഎസ്എസ് സംഘർഷം നിലനിൽക്കുന്ന പ്രദേശമാണിത്.സംഭവത്തിൽ പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ലയിലെ രണ്ട് പഞ്ചായത്തുകളിൽ ഇന്ന് സിപിഎം ഹർത്താൽ ആചരിക്കുകയാണ്.