ചെന്നൈ : കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ചെന്നൈ ഉള്‍പ്പെടെയുള്ള തമിഴ്നാട്ടിലെ നാല് ജില്ലകളില്‍ ഇന്ന് മുതല്‍ സമ്പൂർണ്ണ ലോക്ക് ഡൗണ്‍ ഏർപ്പെടുത്താൻ തീരുമാനം.ചെന്നൈ, ചെങ്കല്‍പ്പേട്ട്, കാഞ്ചിപുരം, തിരുവള്ളൂര്‍ ജില്ലകളിലാണ് ലോക്ക് ഡൗണ്‍. ജൂണ്‍ 30വരെയാണ് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍.ചെന്നൈ അടക്കമുള്ള ആറ് അതിതീവ്ര മേഖലകള്‍ അടച്ചിടണമെന്ന വിദഗ്‌ധ സമിതിയുടെ നിർദേശത്തിനു സര്‍ക്കാര്‍ തീരുമാനം. ആവശ്യ സേവനങ്ങള്‍ മാത്രമാണ് ഇനി പ്രവര്‍ത്തിക്കുക. ഓട്ടോ-ടാക്സി സര്‍വീസുകള്‍ ഉണ്ടാകില്ല.ചെന്നൈയില്‍ നിന്ന് വിമാന സര്‍വീസിനും തടസമില്ല. എന്നാല്‍ അടിയന്തിര ആവശ്യങ്ങള്‍ക്ക് കേരളത്തിലേക്ക് ഉള്‍പ്പെടെ പാസ് നല്‍കുന്നത് തുടരും. ഹോട്ടലുകള്‍ക്കും റെസ്റ്റോറന്റുകള്‍ക്കും രാവിലെ 6 മുതല്‍ രാത്രി 8 വരെ പ്രവര്‍ത്തിക്കാമെങ്കിലും പാര്‍സല്‍ ഇനങ്ങള്‍ മാത്രമേ വില്‍ക്കാന്‍ കഴിയൂ. പലചരക്ക്- പച്ചക്കറി കടകള്‍ ഉച്ചക്ക് രണ്ട് മണി വരെ തുറന്ന് പ്രവര്‍ത്തിക്കും. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാലും അവശ്യ സേവനങ്ങള്‍ക്ക് ഇളവുകള്‍ നല്‍കും. സര്‍ക്കാര്‍ ഓഫീസുകളില്‍ 33 ശതമാനം ജീവനക്കാര്‍ക്ക് എത്താം. എന്നാല്‍ കണ്ടയ്‌ന്മെന്റ് സോണുകളിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എത്തേണ്ടതില്ല. ജൂണ്‍ 29, 30 തീയതികളില്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കും.
India, News
കോവിഡ് വ്യാപനം രൂക്ഷം;തമിഴ്‌നാട്ടിലെ നാല് ജില്ലകളില്‍ ഇന്ന് മുതല്‍ സമ്പൂർണ്ണ ലോക്ക് ഡൗണ്‍
Previous Articleസമ്പർക്കത്തിലൂടെ കൊറോണ ബാധ;കണ്ണൂര്‍ നഗരം പൂര്‍ണമായും അടച്ചു