തിരുവനന്തപുരം: വിജിലൻസ് അന്വേഷണം നേരിടുന്ന ആളെ അനർട് ഡയറക്ടർ ആയി നിയമിച്ചുവെന്ന പരാതിയിന്മേൽ തിരുവനന്തപുരം വിജിലൻസ് കോടതി മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ത്വരിത പരിശോധനയ്ക് ഉത്തരവിട്ടു.
യാതൊരുവിധ മാനദണ്ഡങ്ങളും പാലിക്കാതെ സാമ്പത്തിക ക്രമക്കേടിൽ അന്വേഷണം നേരിടുന്ന ആർ ഹരികുമാറിനെ അനർട് ഡയറക്ടർ ആയി നിയമിച്ചു എന്നാണ് ആരോപണം
മന്ത്രിയ്ക്കെതിരെ വിജിലൻസ് കോടതിയെ സമീപിച്ചത് കോവളം MLA എം വിൻസെന്റാണ് . 30 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് കോടതിയുടെ ആവശ്യം .