
തിരുവനന്തപുരം : ലോ അക്കാദമി സൊസൈറ്റിയുടെ നിയമാവലിയും രെജിസ്ട്രേഷനും അന്വേഷിക്കാൻ മുഖ്യമന്ത്രി അനുമതി നൽകി. ഏറെ നാളായി മുഖ്യമന്ത്രിയുടെ അനുവാദത്തിനായി കാത്തുകിടന്ന ഫയലിനാണ് അനുമതി ലഭിച്ചത്. സർക്കാർ പ്രതിനിധികൾകുടി അംഗങ്ങളായിരുന്ന സൊസൈറ്റിയിൽ നിന്ന് പിന്നീട് അവരെ ഒഴിവാക്കിയത് ഏറെ വിവാദമായിരുന്നു. വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി നൽകിയ ഭൂമി വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗപെടുത്തിയതും കണ്ടെത്തിയിരുന്നു.