തിരുവനന്തപുരം:കടൽക്ഷോഭത്തെ തുടർന്ന് സംസ്ഥാനത്ത് ഇന്നും ജാഗ്രത നിർദേശം നൽകി. വിഴിഞ്ഞം മുതൽ കാസർകോഡ് വരെയുള്ള തീരപ്രദേശങ്ങളിലാണ് ജാഗ്രത നിർദേശം നൽകിയിരിക്കുന്നത്.കേരള തീരത്ത് കൂറ്റൻ തിരമാലകൾ ആഞ്ഞടിക്കുമെന്നും അതിശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും ദേശീയ സമുദ്രഗവേണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇന്നു രാത്രി 11.30 വരെ കടൽ പ്രക്ഷുബ്ധമായിരിക്കും.വടക്കുപടിഞ്ഞാറൻ കാറ്റിന്‍റെ വേഗം ചില അവസരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 വരെ കിലോമീറ്റർ ആകാൻ സാധ്യതയുള്ളതിനാൽ മീൻപിടിത്തക്കാർ കടലിൽ പോകരുതെന്നും തീരപ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.
പിണറായിയിലെ ദുരൂഹ മരണങ്ങൾ കൊലപാതകം തന്നെ;അറസ്റ്റിലായ സൗമ്യ കുറ്റം സമ്മതിച്ചു
കണ്ണൂർ:കണ്ണൂർ പിണറായിയിൽ ഒരു കുടുംബത്തിലെ നാലുപേർ ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ട സംഭവം കൊലപാതകം തന്നെ എന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട പോലീസ് ഇന്നലെ കസ്റ്റഡിയിലെടുത്ത പിണറായി വണ്ണത്താന്‍ വീട്ടില്‍ സൗമ്യ(28) കുറ്റം സമ്മതിച്ചു. സൗമ്യയുടെ മാതാപിതാക്കളുടെയും മക്കളുടെയും മരണം ആസൂത്രിത കൊലപാതകമാണെന്ന് ഇതോടെ തെളിഞ്ഞു.സൗമ്യയുടെ മാതാപിതാക്കളായ കുഞ്ഞിക്കണ്ണന്‍ (76)ഭാര്യ കമല(65)മക്കളായ ഐശ്വര്യ കിശോര്‍ (8) കീര്‍ത്തന (ഒന്നര വയസ്) എന്നിവരാണ് കൊല്ലപ്പെട്ടത്.പതിനൊന്നു മണിക്കൂർ നീണ്ടു നിന്ന ചോദ്യംചെയ്യലിനൊടുവിൽ സൗമ്യയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.മാതാപിതാക്കളേയും ഒരു മകളേയും താന്‍ ആസൂത്രിതമായി കൊലപ്പെടുത്തിയതെന്നു സൗമ്യ പോലീ സിനു നല്‍കിയ മൊഴിയില്‍ പറഞ്ഞു.ഒരു കുട്ടിയുടേതു സ്വാഭാവികമരണമാണെന്നാണ് യുവതി പറയുന്നത്.കാമുകനോടൊപ്പം താമസിക്കുന്നതിന് മാതാപിതാക്കളും മകളും തടസ്സമാണെന്ന് തോന്നിയതിനാലാണ് ഇവരെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്ന് സൗമ്യ പൊലീസിന് മൊഴി നൽകി.മൂന്നു മാസം മുൻപ് മൂത്തമകൾ ഐശ്വര്യയ്ക്ക് വറുത്ത മീനിനൊപ്പം എലിവിഷം ചേർത്ത് ചോറിനൊപ്പം നൽകിയാണ് സൗമ്യ കൊലപ്പെടുത്തിയത്. പിന്നീട് രണ്ടുമാസം കഴിഞ്ഞ് മീൻ കറിയിൽ വിഷം ചേർത്ത് അമ്മയ്ക്ക് നൽകുകയായിരുന്നു. മകൾ മരിച്ച അതെ രീതിയിൽ അമ്മയും മരിച്ചതോടെ നാട്ടുകാർക്ക് സംശയം തോന്നിയിരുന്നു. ഇത് മാറ്റാൻ കിണറിലെ വെള്ളത്തിൽ അമോണിയയുടെ അംശം ഉള്ളതായി സൗമ്യ പറഞ്ഞു. വെള്ളം സ്വന്തമായി ലാബിൽ കൊണ്ടുപോയി പരിശോധിച്ച ശേഷമാണ് ഇങ്ങനെ പറഞ്ഞത്.അമ്മ മരിച്ച് ഒരുമാസം കഴിഞ്ഞപ്പോൾ ചോറിനൊപ്പം കഴിക്കാൻ നൽകിയ രസത്തിൽ വിഷം കലർത്തി അച്ഛനെയും കൊലപ്പെടുത്തി.എന്നാൽ ആന്തരികാവയവങ്ങളുടെ പരിശോധനയിൽ വിഷം ചെറിയ തോതിൽ പലതവണയായാണ് ശരീരത്തിലെത്തിയതെന്ന് സംശയമുണ്ട്. തുടരന്വേഷണത്തിലൂടെ മാത്രമേ ഇക്കാര്യം വ്യക്തമാകൂ.തുടർച്ചയായ മൂന്നു മരണങ്ങളിൽ നാട്ടുകാർ സംശയം ഉന്നയിച്ചതോടെ തനിക്കും രോഗം ബാധിച്ചതായി സൗമ്യ പ്രചരിപ്പിച്ചു.ഒരാഴ്ച മുൻപ് തലശ്ശേരിയിലെ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു.ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് പോലീസ് സൗമ്യയെ കസ്റ്റഡിയിലെടുത്തത്.
പുതിയതെരു കോട്ടക്കുന്നിൽ ദേശീയപാത സർവ്വേ നടപടികൾ നാട്ടുകാർ തടഞ്ഞു;സ്ഥലത്ത് സംഘർഷം
കണ്ണൂർ:ദേശീയപാത സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന സർവേയിൽ പുതിയതെരു കോട്ടക്കുന്നിൽ സംഘർഷം.സർവ്വേ നടപടികൾക്കായി എത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞതോടെയാണ് സംഘർഷം ആരംഭിച്ചത്.ഇതോടെ പോലീസ് സ്ഥലത്തെത്തി.ഇതിനിടെ സർവ്വേ ഉപകരണങ്ങൾ സമരക്കാർ കിണറ്റിലേക്ക് വലിച്ചെറിഞ്ഞു.ഇതോടെ പോലീസ് സമരക്കാരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി.ദേശീയപാത സർവേയ്‌ക്കെത്തിയ ഉദ്യോഗസ്ഥരെ കോട്ടക്കുന്നിൽ നാട്ടുകാർ നേരത്തെയും തടഞ്ഞിരുന്നു.നിലവിൽ ഉണ്ടായിരുന്ന അലൈന്മെന്റ് മാറ്റി പുതിയ അലൈന്മെന്റ് പ്രകാരം സർവ്വേ നടത്തുന്നതിനെതിരെയാണ് നാട്ടുകാർ സമരം നടത്തുന്നത്.ചില വ്യക്തികൾക്ക് വേണ്ടി പഴയ അലൈന്മെന്റ് മാറ്റിയെന്നും സമരക്കാർ ആരോപിക്കുന്നു.
കെഎസ്ആർടിസിയിൽ കണ്ടക്റ്റർമാർക്ക് കൂട്ടസ്ഥലമാറ്റം
തിരുവനന്തപുരം:കെഎസ്ആർടിസിയിൽ കണ്ടക്റ്റർമാർക്ക് കൂട്ട സ്ഥലംമാറ്റം.285 ജീവനക്കാരെയാണ് സ്ഥലം മാറ്റിയത്.സ്ഥിരമായി സര്‍വ്വീസ് തടസ്സപ്പെടുന്ന മേഖലകളിലേക്ക് 3 മാസത്തേക്കാണ് ഇവരെ നിയമിച്ചിരിക്കുന്നത്. ഇന്നലെ വൈകിട്ടോടെ ഉത്തരവ് ലഭിച്ച ജീവനക്കാര്‍ നാളെ ജോലിയില്‍ പ്രവേശിക്കണം. നിരവധി വനിത ജീവനക്കാര്‍ക്കും മാറ്റം ലഭിച്ചിട്ടുണ്ട്.സ്ഥിരമായി സര്‍വീസ് മുടങ്ങുന്നുവെന്ന് ആക്ഷേപമുള്ള മലബാര്‍ മേഖലയും മലയോര മേഖലകളും കേന്ദ്രീകരിച്ചാണ് സ്ഥലം മാറ്റം. വര്‍ക്കിങ് അറേഞ്ചുമെന്റ് വ്യവസ്ഥയിലാണ് സ്ഥലം മാറ്റിയിരിക്കുന്നത്. കാസര്‍കോട് യൂണിറ്റിലേക്കാണ് ഏറ്റവും കൂടുതല്‍ ജീവനക്കാരെ സ്ഥലം മാറ്റിയിരിക്കുന്നത്. 52 പേര്‍. കാഞ്ഞങ്ങാടിലേക്ക് 49 പേരെയും വെഞ്ഞാറമൂട്, തിരുവനന്തപുരം സെന്‍ട്രല്‍ എന്നിവിടങ്ങളിലേക്ക് 30 പേരെ വീതവും സ്ഥലം മാറ്റി. ഇടുക്കി, കോട്ടയം ജില്ലകളുടെ വിവിധ ഭാഗങ്ങൾ എന്നിവിടങ്ങളിലേക്ക് അമ്പതോളം ജീവനക്കാരെ സ്ഥലം മാറ്റിയിട്ടുണ്ട്. ടോമിന്‍ ജെ തച്ചങ്കരി കെഎസ്ആര്‍ടിസി എംഡിയായി ചുമതലയേറ്റ ശേഷം സര്‍വീസ് മുടങ്ങുന്ന റൂട്ടുകളെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. വരുമാനമുള്ള മേഖലകളില്‍ സ്ഥിരമായി സര്‍വ്വീസ് മുടങ്ങുന്നത് കെഎസ്ആര്‍ടിസിയുടെ ദിവസ വരുമാനത്തില്‍ വലിയ കുറവ് വരുത്തി എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുതിയ പരിഷ്കരണം.
കടൽഷോഭം;തലശ്ശേരിയിൽ മൽസ്യമാർക്കറ്റിനു സമീപത്തുള്ള തീരദേശ റോഡ് തകർന്നു
കണ്ണൂർ:ജില്ലയിൽ ഇന്നലെയുണ്ടായ രൂക്ഷമായ കടൽക്ഷോഭത്തിൽ തലശ്ശേരി മൽസ്യമാർക്കറ്റിനു സമീപത്തുള്ള തീരദേശ റോഡ് തകർന്നു.തിങ്കളാഴ്ച ഉച്ചയോടെയാണ് കടൽക്ഷോഭം രൂക്ഷമായത്. തിരണ്ടി,സ്രാവ് എന്നിവയുടെ മൊത്ത വ്യാപാരം നടക്കുന്ന മൽസ്യമാർക്കറ്റിന് 20 മീറ്റർ അകലെയുള്ള തീരദേശ റോഡാണ് തകർന്നത്.ഇതോടെ നൂറുകണക്കിന് മൽസ്യത്തൊഴിലാളികൾ ആശ്രയിക്കുന്ന ചെറുകിട-മൊത്തവ്യാപാരം താറുമാറായി.കടലേറ്റം ഇന്നും തുടർന്നാൽ റോഡ് പൂർണ്ണമായും തകരുമെന്ന ആശങ്കയിലാണ് മൽസ്യത്തൊഴിലാളികൾ. റോഡ് തകർന്നതോടെ മൽസ്യം ഇറക്കാനെത്തുന്ന ലോറികൾക്ക് ഇവിടേക്ക് എത്തിച്ചേരാനാകില്ല. ഇവിടെ കരിങ്കൽ ഭിത്തി കെട്ടി റോഡ് പൂർവ്വസ്ഥിതിയിലാക്കിയാൽ മാത്രമേ മൽസ്യ വ്യാപാരം പൂർവസ്ഥിതിയിലാകൂ.അതിന് ഇനിയും മാസങ്ങളെടുക്കും.റോഡ് തകർച്ചയെ തുടർന്ന് സമീപത്തുള്ള വൈദ്യുത തൂണുകൾ ഏതു സമയവും നിലംപൊത്താറായിരിക്കുകയാണ്. അടിയന്തിരമായി കടൽഭിത്തി കെട്ടിയില്ലെങ്കിൽ തലശ്ശേരിയിലെ മത്സ്യവ്യാപാരം പൂർണ്ണമായും തകർച്ചയിലാകുമെന്ന് മൽസ്യ മൊത്തവ്യാപാരിയായ ഫൈസൽ പറഞ്ഞു. കടൽഭിത്തി കെട്ടി മത്സ്യമാർക്കറ്റ് സംരക്ഷിക്കാത്ത പക്ഷം തൊഴിലാളികൾ ഒറ്റക്കെട്ടായി പ്രക്ഷോഭവുമായി തെരുവിലിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
കുപ്പിവെള്ള കമ്പനികളിൽ കർശന പരിശോധനയുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്
കണ്ണൂർ:വേനൽ കടുത്തതോടെ ജില്ലയിലെ കുപ്പിവെള്ള കമ്പനികളിൽ കർശന പരിശോധനയുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്.പരിശോധനയ്ക്കായി സ്പെഷ്യൽ സ്‌ക്വാഡിനെ രൂപീകരിച്ചിട്ടുണ്ട്.ഇവർ ജില്ലയിലെ വിവിധ കുപ്പിവെള്ള കമ്പനികളിൽ പരിശോധന നടത്തുകയും സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തു.ഇവ പരിശോധയ്ക്കായി അയച്ചു. പരിശോധനയുടെ ഭാഗമായി പഞ്ചായത്തുതലത്തിൽ ജില്ലയിലെ വിവിധ പൊതു കിണറുകളിലും ജലവിതരണ കേന്ദ്രങ്ങളിലും ജലം പരിശോധിക്കുകയും സാമ്പിളുകൾ ശേഖരിച്ചു സൂക്ഷ്മ പരിശോധനയ്ക്കയക്കുകയും ചെയ്തു.ഭക്ഷ്യ സുരക്ഷാ വകുപ്പ് എക്‌സൈസ് ഡിപ്പാർട്മെന്റുമായി സഹകരിച്ച് ബാറുകളിലും കള്ളുഷാപ്പുകളിലും പരിശോധന നടത്തി നോട്ടീസ് നൽകി. ഫിഷറീസ് വകുപ്പുമായി സഹകരിച്ച് ജില്ലയിലെ പ്രധാന മൽസ്യ വിപണന കേന്ദ്രങ്ങളായ തലശ്ശേരി,ആയിക്കര,പഴയങ്ങാടി എന്നിവിടങ്ങളിൽ മത്സ്യവ്യാപാരികൾക്ക് ബോധവൽക്കരണ ക്ലാസ്സുകളും നൽകി.
നഴ്സുമാർക്ക് പുതുക്കിയ ശമ്പളം നൽകില്ലെന്ന് ആശുപത്രി മാനേജ്മെന്റുകൾ
കൊച്ചി:സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് പുതുക്കിയ ശമ്പളം നൽകാനാവില്ലെന്ന് ആശുപത്രി മാനേജ്മെന്റുകൾ. ഭീഷണിപ്പെടുത്തി നേടിയ ശമ്പള വർധനവാണിതെന്ന് കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ അറിയിച്ചു.നഴ്സുമാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ ശമ്പളം വർധിപ്പിച്ചുകൊണ്ട് സർക്കാർ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു.വിജ്ഞാപനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ആശുപത്രി മാനേജ്മെന്റുകൾ.പുതുക്കിയ മിനിമം വേതനം നൽകിയാൽ ആശുപത്രികൾ പൂട്ടേണ്ടി വരുമെന്നും അല്ലാത്തപക്ഷം ചികിത്സ നിരക്ക് കൂട്ടേണ്ടി വരുമെന്നും മാനേജ്‌മെന്റുകൾ അറിയിച്ചു.വിഷയം ചർച്ച ചെയ്യാൻ മാനേജ്‌മന്റ് പ്രതിനിധികൾ വ്യാഴാഴ്ച എറണാകുളത്ത് യോഗം ചേരും.അതേസമയം വർധിപ്പിച്ച ശമ്പളം ഈ മാസം മുതൽ നഴ്സുമാർക്ക് നൽകണമെന്ന് ആവശ്യപ്പെട്ട് യുഎൻഎ ആശുപത്രികൾക്ക് നോട്ടീസ് നൽകി. ആവശ്യം അംഗീകരിക്കാത്ത പക്ഷം സമരം നടത്തുമെന്നും നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്.
പിണറായിയിൽ ഒരു കുടുംബത്തിലെ നാലുപേർ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം; കൊലപാതകമെന്ന് സംശയം;ഒരാൾ കസ്റ്റഡിയിൽ
കണ്ണൂർ:പിണറായിയിൽ ഒരു കുടുംബത്തിലെ നാലുപേർ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ മരണത്തിനു പിന്നിലെ കുരുക്കഴിയുന്നു.ഏറ്റവും ഒടുവിൽ മരിച്ച കമലയുടെയും ഭർത്താവ് കുഞ്ഞിക്കണ്ണന്റെയും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ ആന്തരികാവയവങ്ങളുടെ പരിശോധനയിൽ ഇവരുടെ ഉള്ളിൽ അലുമിനിയം ഫോസ്‌ഫേറ്റ് എത്തിയതായി കണ്ടെത്തി. ഇന്നലെ ഐശ്വര്യയുടെ മൃതദേഹം പുറത്തെടുത്ത് ശരീരഭാഗങ്ങള്‍ രാസപരിശോധനക്ക് നല്‍കിയിരുന്നു.അലുമിനിയം ഫോസ്‌ഫേറ്റ് എന്ന രാസവസ്തു നേരിയ അളവിൽ ശരീരത്തിൽ എത്തിയാൽ പോലും ഛർദിയും ശ്വാസം മുട്ടലും ഉണ്ടാകും.രക്തസമ്മർദം കുറഞ്ഞ് മരണം വരെ സംഭവിക്കുമെന്നും ഡോക്റ്റർമാർ പറയുന്നു.സംഭവവുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സൗമ്യയെ പോലീസ് കസ്റ്റഡിയിലെടുത്തു. സൗമ്യയെ ആദ്യഘട്ടം ചോദ്യം ചെയ്തപ്പോൾ തന്നെ ഈ മരണങ്ങൾ കൊലപാതകമാണെന്നതിന്റെ ചില സൂചനകൾ പൊലീസിന് ലഭിച്ചിരുന്നു.സൗമ്യയുടെ മൊബൈല്‍ ഫോണ്‍ വിളികളും പോലീസ് ശേഖരിച്ചു കഴിഞ്ഞു.നാലുപേരെ ചികിത്സിച്ചതിലും ദൂരുഹതയുണ്ട് എന്നു പറയുന്നു. നാലുപേര്‍ക്കും ആശുപത്രിയില്‍ കൂട്ടിരിക്കാന്‍ എത്തിയത് സൗമ്യ തന്നെയാണ്. എല്ലാവരേയും ആശുപത്രിയില്‍ എത്തിച്ചതു ഛര്‍ദ്ദിയും വയറുവേദനയും മൂലമായിരുന്നു. നാലുപേരെയും ചികിത്സയ്ക്കായി നാല് ആശുപത്രിയില്‍ എത്തിച്ചതിലും ദൂരുഹതയുണ്ട് എന്നാണു പോലീസ് നിഗമനം. നാലുപേരും രോഗം പൂര്‍ണ്ണമായി ഭേതമായ ശേഷമായിരുന്നു ആശുപത്രി വീട്ടത്. ആരോഗ്യസ്ഥിതി വീണ്ടെടുത്ത ശേഷമായിരുന്നു നാലു മരണങ്ങളും സംഭവിച്ചത്. വണ്ണത്താന്‍ വീട്ടിലെ കിണറ്റില്‍ അമോണിയ കലര്‍ന്നിട്ടുണ്ട് എന്നു സൗമ്യ പ്രചരണം നടത്തിരുന്നതായി നാട്ടുകാര്‍ മൊഴി നല്‍കി. വെള്ളം സ്വന്തം നിലയ്ക്കു ശേഖരിച്ചു കണ്ണൂരില്‍ കൊണ്ടു പോയി പരിശോധന നടത്തിയ ശേഷമാണ് എല്ലാവരും ശ്രദ്ധിക്കണം എന്നും വീട്ടിലെ കിണറ്റില്‍ അമോണിയ കലര്‍ന്നിട്ടുണ്ട് എന്നും ഇവര്‍ നാട്ടുകാരോട് പറഞ്ഞത്. എന്നാല്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ഭൂഗര്‍ഭജല വകുപ്പ് പടന്നക്കരയില്‍ എത്തി സൗമ്യയുടേതുള്‍പ്പടെ 25 വീടുകളില്‍ നിന്നു ജലം ശേഖരിച്ചു പരിശോധന നടത്തിയതില്‍ കിണറുകളിലെ ജലത്തിനു കുഴപ്പമുള്ളതായി കണ്ടെത്തിട്ടില്ല. 2012 ലാണ് സൗമ്യയുടെ ഒരു മകൾ ഛർദിയും വയറുവേദനയും കാരണം മരണമടഞ്ഞത്.ഇതേ രോഗ ലക്ഷണങ്ങളോടെയാണ് രണ്ടാമത്തെ മകൾ ഐശ്വര്യയും മരിച്ചത്.പിന്നീട് സൗമ്യയുടെ അമ്മയും അച്ഛനും ഇതേ സാഹചര്യങ്ങളിൽ മരണമടയുകയായിരുന്നു.തുടർച്ചയായി നാല് മരണങ്ങൾ നടന്നതോടെ സൗമ്യയുടെ ഒരു ബന്ധുവിന്റെ പരാതിയിന്മേലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.അന്വേഷണം തുടങ്ങിയപ്പോൾ തന്നെ സൗമ്യയും സമാന രോഗ ലക്ഷണങ്ങളോടെ ആശുപത്രിയിൽ ആവുകയും ചെയ്തു.ഇതും ഏറെ സംശയങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. സൗമ്യയെയും വീടുമായി അടുപ്പമുള്ള യുവാക്കളെയും കേന്ദ്രീകരിച്ചാണ് അന്വേഷണം ഇപ്പോൾ പുരോഗമിക്കുന്നത്.
സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ ഇന്ന് മുതൽ നടത്താനിരുന്ന അനിശ്ചിതകാല സമരം പിൻവലിച്ചു;തീരുമാനം ശമ്പള വർദ്ധനവിനെ തുടർന്ന്
തിരുവനന്തപുരം:സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ ഇന്ന് മുതൽ നടത്താനിരുന്ന അനിശ്ചിതകാല സമരം പിൻവലിച്ചു.ശമ്പള പരിഷ്‌ക്കരണ ഉത്തരവിനെ തുടർന്നാണ് തീരുമാനം.ചൊവ്വാഴ്ച ചേർത്തലയിൽ നിന്നും തിരുവനന്തപുരത്തേക്ക് നഴ്സുമാർ നടത്താനിരുന്ന ലോങ്ങ് മാർച്ചും പിൻവലിച്ചു.പുതിയ ഉത്തരവനുസരിച്ച് നഴ്സുമാരുടെ അടിസ്ഥാന ശമ്പളം നിലവിലെ 8975 രൂപയിൽ നിന്നും 20000 രൂപയാക്കി.ശമ്ബളവര്‍ധനവിന് 2017 ഒക്ടോബര്‍ ഒന്നു മുതല്‍ മുൻകാല പ്രാബല്യം നല്‍കിയിട്ടുണ്ട്.100 കിടക്കകൾ വരെ ഉള്ള ആശുപത്രികളിലാണ് അടിസ്ഥാന ശബളം 20000 രൂപയാക്കി ഉയർത്തിയത്.101 മുതൽ 300 കിടക്കകൾ വരെയുള്ള ആശുപത്രികളിൽ അടിസ്ഥാന ശമ്പളം 22000 രൂപയാണ്.301 മുതൽ 500 വരെ 24000 രൂപ,501 മുതൽ 700 വരെ 26000 രൂപ,701 മുതൽ 800 വരെ 28000 രൂപ,800 നു മുകളിൽ 30000 രൂപ എന്നിങ്ങനെയാണ് അടിസ്ഥാന ശമ്പളം.അടിസ്ഥാന ശമ്പളം വർധിപ്പിക്കുന്നതിനോടൊപ്പം അമ്പതു ശതമാനം വരെ അധിക അലവൻസും കിട്ടും.ആശുപത്രികളിലെ മറ്റു ജീവനക്കാർക്ക് 16000 രൂപ മുതൽ 2209 വരെയാണ് അടിസ്ഥാന ശമ്പളം.ഏതായാലും ശമ്ബളപരിഷ്‌ക്കരണം നടപ്പാക്കുന്നതോടെ സ്റ്റാഫ് നഴ്‌സുമാര്‍ക്ക് 56 മുതല്‍ 86 ശതമാനത്തിന്റേയും വരെയും എഎന്‍എം വിഭാഗത്തിന് 50 മുതല്‍ 99 ശതമാനത്തിന്റേയും നഴ്‌സസസ് മാനേജര്‍ തസ്തികയിലുള്ളവര്‍ക്ക് 68 മുതല്‍ 102 ശതമാനത്തിന്റേയും വര്‍ധനവ് ഉണ്ടാകും. പൊതുവിഭാഗത്തില്‍പ്പെടുന്ന ജീവനക്കാര്‍ക്ക് 35 മുതല്‍ 69 ശതമാനം വരെയും ലാബ് ടെക്‌നീഷ്യന്മാരും ഫാര്‍മസിസ്റ്റുകളും ഉള്‍പ്പെടെയുള്ളവര്‍ക്ക് 39 മുതല്‍ 66 ശതമാനത്തിന്റേയും വര്‍ധനവും ഉണ്ടാകും. 2013 ജനുവരി ഒന്നിനാണ് അവസാനമായി ശമ്പള പരിഷ്‌ക്കരണം നടപ്പാക്കിയത്.സമരം പിന്‍വലിച്ചെങ്കിലും നഴ്സുമാര്‍ക്ക് നല്‍കിവന്നിരുന്ന അലവന്‍സുകള്‍ ആശുപത്രി മാനേജ്മെന്റുകള്‍ വെട്ടിക്കുറച്ചത് നിയമപരമായി നേരിടാനാണ് യുഎന്‍എയുടെ തീരുമാനം. ചേര്‍ത്തല കെവി എം ആശുപത്രിയിലെ സമരം ഒത്തുതീര്‍പ്പാക്കാനും നിയമനടപടി സ്വീകരിക്കുമെന്നും യുഎന്‍എ അറിയിച്ചിട്ടുണ്ട്.
ടാറ്റ നെക്‌സോണ്‍ എഎംടി അടുത്തമാസം വിപണിയില്‍;ബുക്കിംഗ് ആരംഭിച്ചു
മുംബൈ:പുതിയ ടാറ്റ നെക്‌സോണ്‍ എഎംടി അടുത്ത മാസം വിപണിയില്‍ എത്തും.വരവിന് മുന്നോടിയായി നെക്‌സോണ്‍ എഎംടിയുടെ പ്രീ-ബുക്കിംഗ് ടാറ്റ ആരംഭിച്ചു.11,000 രൂപയാണ് ബുക്കിംഗ് തുക. മള്‍ട്ടി ഡ്രൈവ് മോഡുകള്‍ ഒരുങ്ങുന്ന ഇന്ത്യയിലെ ആദ്യ എഎംടി കാറാണ് നെക്‌സോണ്‍ എഎംടി.2018 ലെ ഓട്ടോ എക്‌സ്‌പോയില്‍ വെച്ചാണ് നെക്‌സോണ്‍ എഎംടിയെ ടാറ്റ ആദ്യം അവതരിപ്പിച്ചത്.ഹൈപ്പര്‍ഡ്രൈവ് (Hyperdrive) എന്നാണ് ഇനി മുതല്‍ മാനുവല്‍ കാര്‍ നിരയെ ടാറ്റ വിളിക്കുക.പുതിയ എഎംടി വകഭേദങ്ങള്‍ അറിയപ്പെടുക സെല്‍ഫ് ഷിഫ്റ്റ് ഗിയര്‍സ് (Self-Shift Gears) എന്നും ആയിരിക്കും.ആദ്യ ഘട്ടത്തില്‍ ഏറ്റവും ഉയര്‍ന്ന XZA പ്ലസ് വകഭേദത്തില്‍ മാത്രമാണ് നെക്‌സോണ്‍ എഎംടി പതിപ്പ് വിപണിയിൽ ഇറക്കുക.മാനുവല്‍ XZ+ വകഭേദത്തില്‍ നിന്നുള്ള എല്ലാ ഫീച്ചറുകളും നെക്‌സോണ്‍ XZA പ്ലസിലുണ്ട്. ഇതിന് പുറമെ സ്മാര്‍ട്ട് ഹില്‍ അസിസ്റ്റ്, ക്രൊള്‍ ഫംങ്ഷന്‍, ഇന്റലിജന്റ് ട്രാന്‍സ്മിഷന്‍ കണ്‍ട്രോളര്‍, ആന്റി-സ്റ്റാള്‍ കിക്ക് ഡൗണ്‍, ഫാസ്റ്റ് ഓഫ് പോലുള്ള നൂതന ഫീച്ചറുകളും എഎംടി പതിപ്പിന്റെ സവിശേഷതകളാണ്. തിരക്ക് നിറഞ്ഞ റോഡില്‍ ആക്‌സിലറേറ്റര്‍ പ്രയോഗിക്കാതെ നീങ്ങാന്‍ ക്രൊള്‍ ഫംങ്ഷന്‍ എസ്‌യുവിയെ സഹായിക്കും. കയറ്റം കയറുമ്പോള്‍ കൂടുതല്‍ നിയന്ത്രണം ലഭിക്കാനാണ് സ്മാര്‍ട്ട് ഹില്‍ അസിസ്റ്റ്. കാര്‍ പിന്നിലേക്ക് ഉരുണ്ടു പോകുമെന്ന ആശങ്ക വേണ്ട.ആവശ്യമായ സന്ദര്‍ഭത്തില്‍ മാനുവല്‍ രീതിയില്‍ ഗിയര്‍ മാറാന്‍ വേണ്ടി മാനുവല്‍ ടിപ് ട്രോണിക് ട്രാന്‍സ്മിഷന്‍ ഫീച്ചറും നെക്‌സോണ്‍ എഎംടിയിലുണ്ട്. ഇക്കോ, സിറ്റി, സ്‌പോര്‍ട് എന്നിങ്ങനെയാണ് നെക്‌സോണ്‍ എഎംടിയിലെ ഡ്രൈവിംഗ് മോഡുകള്‍.പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ പതിപ്പുകളില്‍ നെക്‌സോണ്‍ എഎംടി ലഭ്യമാകും. 1.2 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് റെവട്രൊണ്‍ എഞ്ചിനാണ് നെക്‌സോണ്‍ എഎംടി പെട്രോളില്‍. ഡീസല്‍ പതിപ്പില്‍ 1.5 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് റെവടോര്‍ഖ് എഞ്ചിനും.ടിയാഗൊ ഹാച്ച്ബാക്കിന് ശേഷം ടാറ്റ നിരയില്‍ നിന്നും ഏറ്റവുമധികം വിൽക്കപ്പെടുന്ന മോഡലാണ് നെക്‌സോണ്‍. മാരുതി വിറ്റാര ബ്രെസ്സ അടക്കിവാഴുന്ന കോമ്പാക്ട് എസ്‌യുവി നിരയിലേക്ക് 5.85 ലക്ഷം രൂപ ആരംഭവിലയിലാണ് നെക്‌സോണ്‍ പെട്രോള്‍ പതിപ്പിനെ ടാറ്റ അവതരിപ്പിച്ചത്.