കൊൽക്കത്ത:പശ്ചിമ ബംഗാളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനിടെ വ്യാപക ആക്രമണം. കത്തിക്കുത്ത്, വെടിെവപ്പ്, േബാംബ് സ്ഫോടനം, വോെട്ടടുപ്പ് തടയല്‍, ബാലറ്റ് പേപ്പര്‍ നശിപ്പിക്കല്‍ തുടങ്ങി എല്ലാ വിധ സംഘര്‍ഷങ്ങളും തുടരുകയാണ്.ബംഗാറിൽ സ്വതന്ത്ര സ്ഥാനാര്‍ഥിയെ വെടിവെച്ചുകൊന്നതായി റിപ്പോർട്ടുകളുണ്ട്.നോര്‍ത്ത് 24 പര്‍ഗാനയിലെ സന്ദന്‍പൂരില്‍ ബോംബ് സ്ഫോടനത്തില്‍ ഒരു സി.പി.എം പ്രവര്‍ത്തകന്‍ കൊല്ലപ്പെടുകയും 20 ഓളം േപര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മുര്‍ഷിദാബാദില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ബി.ജെ.പി – തൃണമൂല്‍ കോണ്‍ഗ്രസ് തര്‍ക്കമുണ്ടായി. ബാലറ്റ് പേപ്പറുകള്‍ കുളത്തിലെറിഞ്ഞു. തുടര്‍ന്ന് അവിടെയും വോട്ടിങ്ങ് നിര്‍ത്തിെവച്ചിരിക്കുകയാണ്. ഇവിടെ ഒരു തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനും കൊല്ലപ്പെട്ടു. വോെട്ടടുപ്പ് തുടങ്ങും മുൻപ് നോര്‍ത്ത് പര്‍ഗാന ജില്ലയില്‍ സി.പി.എം പ്രവര്‍ത്തകനെയും ഭാര്യയെയും തീവെച്ചു കൊന്നു. ദിബു ദാസ് ഭാര്യ ഉഷദാസ് എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് സി.പി.എം ആരോപിച്ചു. അസനോള്‍, സൗത്ത് 24 പര്‍ഗാന, കൂച്ച് ബെഹാര്‍, നോര്‍ത്ത് 24 പര്‍ഗാന എന്നിവടങ്ങളിലെല്ലാം വ്യാപക അക്രമങ്ങളാണ് നടക്കുന്നത്. നിരവധിേപര്‍ക്ക് സംഭവങ്ങളില്‍ പരിക്കേറ്റിട്ടുണ്ട്. ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസും ബി.ജെ.പി, കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികള്‍ എന്നിവര്‍ തമ്മിലാണ് ബംഗാളില്‍ പ്രധാനമത്സരം നടക്കുന്നത്.
മട്ടന്നൂർ ഷുഹൈബ് വധക്കേസ്;പോലീസ് കുറ്റപത്രം സമർപ്പിച്ചു
കണ്ണൂർ:മട്ടന്നൂർ എടയന്നൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് കൊല്ലപ്പെട്ട കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു.റിമാന്‍ഡില്‍ കഴിയുന്ന ആകാശ് തില്ലങ്കേരിയെ ഒന്നാം പ്രതിയാക്കി386 പേജുള്ള കുറ്റപത്രമാണ് അന്വേഷണ ഉദ്യോഗസ്ഥനായ മട്ടന്നൂര്‍ സിഐ എ.വി.ജോണ്‍ മട്ടന്നൂര്‍ കോടതിയില്‍ സമർപ്പിച്ചിരിക്കുന്നത്.8000 ത്തോളം പേജുള്ള അനുബന്ധ രേഖകളും കോടതിയില്‍ കുറ്റപത്രത്തിനൊപ്പം നല്‍കി.കഴിഞ്ഞ ഫെബ്രവരി 12 ന് രാത്രി 10.45 ന് എടയന്നൂര്‍ തെരൂരിലെ തട്ടുകടയില്‍ വച്ചാണ് ശുഹൈബ് വെട്ടേറ്റു മരിക്കുന്നത്.സംഭവവുമായി ബന്ധപ്പെട്ട് 11 സിപിഎം പ്രവര്‍ത്തകരെ മട്ടന്നൂര്‍ സിഐ എ.വി. ജോണിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു.പ്രതികള്‍ അറസ്റ്റിലായി 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കണമെന്ന നിയമമുള്ളതുകൊണ്ടാണ് അന്വേഷണസംഘം കുറ്റപത്രം തയാറാക്കിയത്.കൊലപാതകത്തിനുള്ള കാരണവും പ്രതികള്‍ക്കുള്ള പങ്കുകളും കുറ്റപത്രത്തിൽ വിവരിച്ചിട്ടുണ്ട്.
മട്ടന്നൂർ ചാവശ്ശേരിയിൽ മകൻ അമ്മയെ മർദിച്ച് കൊലപ്പെടുത്തി
മട്ടന്നൂർ:മട്ടന്നൂർ ചാവശ്ശേരിയിൽ മകൻ അമ്മയെ മർദിച്ച് കൊലപ്പെടുത്തി.ചാവശേരിയിലെ കരിയാചന്‍ പാര്‍വതിയമ്മ(86) അണ് കൊല്ലപ്പെട്ടത്.മാതൃദിനമായ ഞായറാഴ്ച്ചയാണ് പാര്‍വതിയമ്മയെ മകന്‍ ക്രൂരമായി മർദിച്ച് കൊല്ലപ്പെടുത്തിയത്.സംഭവത്തില്‍ മകന്‍ സതീശനെ(41) പോലീസ് അറസ്റ്റ് ചെയ്തു. സ്ഥിരം മദ്യപിച്ചെത്തുന്ന സതീശന്‍ അമ്മയെ നിരന്തരം മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്ന് അയല്‍വാസികള്‍ പറയുന്നു.ഞായറാഴ്ചയും മദ്യപിച്ചെത്തിയ സതീശൻ അമ്മയെ മർദിക്കുകയായിരുന്നു.വീട്ടില്‍ നിന്ന് പാര്‍വതിയമ്മയുടെ നിലവിളി കേട്ടിരുന്നെങ്കിലും നിത്യ സംഭവമായതിനാല്‍ അയല്‍വാസികള്‍ ശ്രദ്ധിച്ചില്ല. എന്നാല്‍ പിന്നീട് സതീശന്‍ അടുത്തുള്ള ബന്ധുവീട്ടില്‍ ചെന്ന് താന്‍ അമ്മയെ കൊന്നെന്ന് പറയുകയായിരുന്നു. സതീശന്‍ പറഞ്ഞത് കേട്ട ബന്ധുക്കളും നാട്ടുക്കാരും വീട്ടില്‍ വന്ന് നോക്കിയപ്പോഴാണ് കട്ടിലില്‍ മരിച്ചു കിടക്കുന്ന പാര്‍വതിയമ്മയെ കാണുന്നത്. തുടര്‍ന്ന് നാട്ടുക്കാര്‍ വിവരമറിയിച്ചതിനെ തുടർന്ന് പോലീസെത്തി സതീശനെ കസ്റ്റഡിയിലെടുത്തു. പാർവ്വതിയമ്മയുടെ ഏക മകനാണ് സതീശൻ.സതീശന്റെ ഭാര്യ നിഷ ഒരു വര്‍ഷം മുൻപ് ആത്മഹത്യ ചെയ്യുകയായിരുന്നു. സതീശന്റെ രണ്ടു മക്കളായ ആര്യയും സൂര്യയും നിഷയുടെ അമ്മയുടെ കൂടെയാണ് താമസിക്കുന്നത്.
മാഹിയിലെ സിപിഎം പ്രവർത്തകൻ ബാബുവിന്റെ കൊലപാതകം;മൂന്ന് ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിൽ
കണ്ണൂര്‍: മാഹിയില്‍ സിപിഎം പ്രവര്‍ത്തകന്‍ ബാബു കൊല്ലപ്പെട്ട കേസില്‍ മൂന്ന് ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ അറസ്റ്റിൽ.ജെറിന്‍ സുരേഷ്, നിജേഷ്, ശരത് എന്നിവുടെ അറസ്റ്റാണ് പോലീസ് രേഖപ്പെടുത്തിയത്.കൊലപാതകവുമായി ബന്ധപ്പെട്ട് നേരത്തേ പോലീസ് കസ്റ്റഡിയിലെടുത്ത 13 പേരില്‍പ്പെട്ടവരാണിവര്‍. ഇതിൽ ജെറിൻ സുരേഷിനെ വിവാഹ ദിവസമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.വിവാഹം മുടങ്ങിയതിനെ തുടര്‍ന്ന് സുരേഷിന്റെ ബന്ധുക്കള്‍ പൊലീസ് സ്റ്റേഷനിലെത്തി പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.കേസുമായി ബന്ധമുണ്ടെന്നു കരുതുന്നവരുടെ പട്ടിക കഴിഞ്ഞ ദിവസങ്ങളില്‍ പോലീസ് തയാറാക്കിയിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച രാത്രി വീട്ടിലേക്ക് മടങ്ങുന്ന വഴിയിലാണ് സിപിഐഎം പള്ളൂര്‍ ലോക്കല്‍ കമ്മിറ്റിയംഗവും മുന്‍ കൗണ്‍സിലറുമായ കണ്ണിപ്പൊയില്‍ ബാബു കൊല്ലപ്പെട്ടത്.
മാഹിയിലെ സിപിഎം പ്രവർത്തകൻ ബാബുവിന്റെ കൊലപാതകം;വിവാഹ ദിവസം വരൻ പോലീസ് കസ്റ്റഡിയിൽ
മാഹി:മാഹിയിൽ സിപിഎം നേതാവ് ബാബുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തത് വിവാഹത്തിന് മണിക്കൂറുകൾക്ക് മുൻപ്.പാനൂർ ചെണ്ടയാട് സ്വദേശി ജെറിൻ സുരേഷിനെയാണ് ഞായറാഴ്‌ച പുലർച്ചെ പോലീസ് കസ്റ്റഡിയിലെടുത്തത്.സുഹൃത്തുക്കൾക്കൊപ്പം തൊട്ടടുത്ത വീട്ടിൽ ഉറങ്ങിക്കിടക്കവെയാണ് പുലർച്ചെ ഒന്നരമണിയോടെ അന്വേഷണ സംഘം ജെറിൻ ഉൾപ്പെടെ പതിമൂന്നോളം പേരെ കസ്റ്റഡിയിലെടുത്തത്. അതീവരഹസ്യമായിട്ടായിരുന്നു നടപടി.ജെറിന്റെ കൂടെ ഉറങ്ങിക്കിടന്നവർ പോലും സംഭവം അറിഞ്ഞിരുന്നില്ല.ഞായറാഴ്ച പകൽ 11.15 നായിരുന്നു ജെറിന്റെ വിവാഹം തീരുമാനിച്ചിരുന്നത്.മുഹൂർത്ത സമയത്ത് ബന്ധുക്കളും നാട്ടുകാരും പന്തലിലെത്തിയ ശേഷമാണ് വരനെ കാണാനില്ലെന്നറിയുന്നത്. തുടർന്നാണ് വരൻ പോലീസ് കസ്റ്റഡിയിലാണെന്ന സൂചന ലഭിക്കുന്നത്.മുഹൂർത്തത്തിന് മുൻപായി വരനെ പന്തലിലെത്തിക്കാൻ ബന്ധുക്കളും സുഹൃത്തുക്കളെയും ശ്രമിച്ചെങ്കിലും കസ്റ്റഡിയിലാണെന്ന സൂചന പോലും പോലീസ് നൽകിയില്ല.ഇവർ പരാതിയുമായി പള്ളൂർ പോലീസ് സ്റ്റേഷനിലെത്തി. കസ്റ്റഡി സംബന്ധിച്ച് വ്യക്തത വരുത്തുന്നതിനായി സിപിഎം നേതാക്കളും പോലീസ് സ്റ്റേഷനിലെത്തി.ആദ്യം നേതാക്കളോട് സംസാരിക്കാൻ വിസമ്മതിച്ച പോലീസ് പിന്നീട് സംസാരിക്കാൻ സമ്മതിച്ചു.കൂടുതൽ ചോദ്യം ചെയ്യേണ്ടതിനാൽ ജെറിനെ വിട്ടയക്കാനാവില്ലെന്ന് പോലീസ് നിലപാടെടുത്തു.തുടർന്ന് പോലീസ് സ്റ്റേഷന് മുൻപിൽ സിപിഎം-ബിജെപി പ്രവർത്തകർ തമ്മിൽ വാക്കേറ്റവുമുണ്ടായി.വിവാഹ ചടങ്ങ് മുടങ്ങിയെങ്കിലും വൈകുന്നേരത്തോടെ വരന്റെ അച്ഛനും ബന്ധുക്കളും വധുവിനെ വരന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകാനായി വധുവിന്റെ വീട്ടിലെത്തി.വധുവിന്റെ വീട്ടുകാർക്കും ഇക്കാര്യത്തിൽ എതിർപ്പില്ലാതായതോടെ വരന്റെ വീട്ടുകാർക്കൊപ്പം വധുവും യാത്രയായി.
തിരഞ്ഞെടുക്കപ്പെട്ട സർക്കാർ സ്കൂളുകളിൽ സോളാർ വൈദ്യുതി;പദ്ധതിക്ക് തുടക്കമായി
കണ്ണൂർ:ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട സർക്കാർ സ്കൂളുകളിൽ സോളാർ വൈദ്യുതി ഉല്പാദിപ്പിക്കുന്ന പദ്ധതിയായ സോളാര്‍ ഗ്രിഡ് പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. ജില്ലാതല പ്രവൃത്തിയുടെ ഉദ്ഘാടനം പാപ്പിനിശേരി ഇഎംഎസ് സ്മാരക ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വൈദ്യുതി മന്ത്രി എം.എം. മണി നിര്‍വഹിച്ചു.ജില്ലാ പഞ്ചായത്താണ് പദ്ധതി നടപ്പിലാക്കുന്നത്. ജില്ലാ പഞ്ചായത്തിന്‍റെ ഘടക സ്ഥാപനങ്ങളിലും സര്‍ക്കാര്‍ സ്കൂളുകളിലും സോളാര്‍ പാനല്‍ ഉപയോഗിച്ച് ആവശ്യമായ വൈദ്യുതി ഉത്പാദിപ്പിച്ച് ഊര്‍ജ സ്വയംപര്യാപ്തത കൈവരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 29 സ്കൂളുകളിലെ മേൽക്കൂരകളിൽ സ്ഥാപിക്കുന്ന സൗരോർജ പാനലിലൂടെ 670 കിലോവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കുകയാണ് ലക്‌ഷ്യം.രണ്ടു വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കും. ഇതിനായി ഒൻപതി കോടിയോളം രൂപ ചെലവഴിക്കും.സ്കൂളുകളുടെ ആവശ്യം കഴിഞ്ഞ് മിച്ചം വരുന്ന വൈദ്യുതി കെഎസ്ഇബിക്ക് കൈമാറും.
കനത്ത ഇടിയിലും മഴയിലും കാറ്റിലും ജില്ലയിൽ വ്യാപക നാശനഷ്ടം
കണ്ണൂർ:ഇന്നലെ വൈകുന്നേരം ഏഴുമണിയോടുകൂടിയുണ്ടായ കനത്ത ഇടിയിലും മഴയിലും കാറ്റിലും ജില്ലയിൽ വിവിധയിടങ്ങളിൽ വ്യാപക നാശനഷ്ടം. സംസ്ഥാന സർക്കാരിന്റെ വാർഷികാഘോഷങ്ങൾക്കായി കണ്ണൂർ കളക്റ്ററേറ്റ് മൈതാനത്ത് സ്ഥാപിച്ച പന്തൽ കാറ്റിൽ നിലംപൊത്തി. വാർഷികാഘോഷത്തിൽ വിവിധ വകുപ്പുകളുടെ പ്രദർശനത്തിനായി ഒരുക്കിയ പന്തലാണ് തകർന്നത്.പണി പൂർത്തിയായ പന്തൽ മുഴുവനായും തകർന്നു.തകർന്നുവീണ പന്തലിനുള്ളിൽ ജോലിക്കാരുൾപ്പെട്ടിട്ടുണ്ടെന്ന സംശയം ആശങ്കയ്ക്കിടയാക്കി.ഫയർഫോഴ്‌സ് തിരച്ചിൽ നടത്തുന്നതിനിടെ പന്തലിനുള്ളിൽ അകപ്പെട്ട മൂന്നു അന്യസംസ്ഥാന തൊഴിലാളികളും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടതായി കണ്ടെത്തി. പന്തലിനുള്ളിൽ ഒരു ലോറിയും അകപ്പെട്ടിട്ടുണ്ട്.സ്‌കൗട്ട് ഭവന് മുൻപിൽ മരം കടപുഴകിവീണു.നഗരത്തിലെ പലകടകളുടെയും മേൽക്കൂരയിലെ ഷീറ്റുകൾ ശക്തമായ കാറ്റിൽ പറന്നു.റയിൽവെ സ്റ്റേഷന്റെ മേൽക്കൂരയും കാറ്റിൽ തകർന്നു.കനത്ത മഴയിലും കാറ്റിലും തളിപ്പറമ്പ് റോഡിൽ മരം കടപുഴകി വീണു.വൈദ്യുത തൂണുകൾ തകർത്ത് ബൈക്കുകൾക്ക് മുകളിലേക്കാണ് മരം വീണത്.കണ്ണൂരിൽ നിന്നും അഗ്‌നിശമന സേനയെത്തിയാണ് മരം മുറിച്ചുമാറ്റിയത്.
പ്രശസ്ത നടൻ കാലാശാല ബാബു അന്തരിച്ചു
തൃശൂര്‍: നാടക വേദിയിലൂടെ സിനിമയിലേയ്‌ക്കെത്തി ആസ്വാദക ഹൃദയങ്ങള്‍ കീഴടക്കിയ നടന്‍ കലാശാല ബാബു അന്തരിച്ചു. 68 വയസായിരുന്നു.ഞായറാഴ്ച അര്‍ദ്ധരാത്രിയോടെയായിരുന്നു മരണം. ഹൃദയസംബന്ധമായ രോഗങ്ങള്‍ക്ക് ചികില്‍സയിലായിരുന്ന ബാബു മസ്തിഷ്‌കാഘാതത്തെ തുടര്‍ന്നാണ് മരിച്ചത്. പ്രശസ്ത കഥകളി ആചാര്യന്‍ കലാമണ്ഡലം കൃഷ്ണന്‍നായരുടെയും കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെയും മകനാണ്.അന്തഭദ്രം, ബാലേട്ടന്‍, ടു കണ്ട്രീസ്, കസ്തൂരിമാന്‍, പെരുമഴക്കാലം, തുറുപ്പുഗുലാന്‍, പച്ചക്കുതിര, പോക്കിരിരാജ തുടങ്ങി നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. നാടകവേദിയിലെ മിന്നുന്ന പ്രകടനത്തിലൂടെയാണ് അദ്ദേഹം വെള്ളിത്തിരയിലേക്കെത്തിയത്. സീരിയലിലൂടെയാണ് തുടങ്ങിയതെങ്കിലും പിന്നീട് അദ്ദേഹം സിനിമയിലേക്ക് എത്തുകയായിരുന്നു. സിനിമയിലും സീരിയലിലുമായി എന്നും ഓര്‍ത്തിരിക്കുന്ന നിരവധി കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകരാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. സിനിമാസാംസ്‌കാരിക രംഗത്തെ പ്രമുഖരടക്കം നിരവധിപേർ അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചു.
സ്കൂൾ തുറക്കൽ ജൂൺ 1 വെള്ളിയാഴ്ച;ജൂൺ 2 ശനിയാഴ്ചയും പ്രവൃത്തി ദിവസം
തിരുവനന്തപുരം:മധ്യവേനലവധിക്ക് ശേഷം ഇക്കുറി പൊതുവിദ്യാലയങ്ങള്‍ തുറക്കുന്നത് ജൂണ്‍ ഒന്നിന് തന്നെ. തിങ്കളാഴ്ചയോ ബുഘനാഴ്ചയോ എന്ന പതിവ് തെറ്റിച്ചാണ് ഇക്കുറി ജൂണ്‍ ഒന്നാം തീയതിയായ വെള്ളിയാഴ്ച തന്നെ സ്‌കൂള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനം ആയത്. ജൂണ്‍ രണ്ട് ശനിയാഴ്ചയും പ്രവൃത്തി ദിവസമായിരിക്കും.ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഈ ആഴ്ച തന്നെ നടത്തും.പതിവനുസരിച്ച് തിങ്കളാഴ്ചയോ ബുധനാഴ്ചയോ ആണ് സ്‌കൂള്‍ തുറക്കുന്നത്. ആ പതിവനുസരിച്ച് ഇക്കൊല്ലം ജൂണ്‍ നാലിന് തിങ്കളാഴ്ച സ്‌കൂള്‍ തുറക്കുമെന്നായിരുന്നു പ്രചരിച്ചിരുന്നത്. അടുത്ത അധ്യയന വർഷം 220 പ്രവൃത്തി ദിവസം ഉണ്ടാകണമെന്നതിലാണ് ഈ തീരുമാനം.പുതിയ വിദ്യാഭ്യാസാവകാശ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം സ്‌കൂള്‍ ഉച്ചഭക്ഷണത്തിന് കേന്ദ്രസര്‍ക്കാര്‍ ഫണ്ട് അനുവദിക്കണമെങ്കില്‍ 220 പ്രവൃത്തിദിനം വേണം. ജൂണ്‍ നാലിന് സ്‌കൂള്‍ തുറക്കുമെന്നാണ് സംസ്ഥാനത്തെ മിക്ക സി.ബി.എസ്.ഇ. സ്‌കൂളുകളും അറിയിച്ചിരിക്കുന്നത്. സി.ബി.എസ്.ഇ. സ്‌കൂളുകള്‍ക്ക് ഈ തീരുമാനം ബാധകമല്ല.
രാജ്യത്ത് കനത്ത മഴയും ഇടിമിന്നലും;42 മരണം
ന്യൂഡൽഹി:രാജ്യത്ത് കനത്ത മഴയിലും ഇടിമിന്നലിലും 42 പേർ മരിച്ചു.യു.പി,ഡൽഹി, തെലങ്കാന,ആന്ധ്രാപ്രദേശ്,ബംഗാൾ എന്നിവിടങ്ങളുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് മരണം.മരങ്ങളും വൈദ്യുതി തൂണുകളും മറിഞ്ഞുവീണാണു അപകടങ്ങള്‍ കൂടുതലും. മിക്കയിടത്തും റോഡ്, റെയില്‍,വ്യോമ ഗതാഗതങ്ങള്‍ തടസ്സപ്പെട്ടു.ശക്തമായ കാറ്റിനെ തുടർന്ന് ഉത്തർപ്രദേശിൽ പതിനെട്ടും ഡൽഹിയിൽ രണ്ടും പേർ മരിച്ചു.മിന്നലേറ്റ് ബംഗാളിൽ 12 പേരും ആന്ധ്രായിൽ ഒൻപതുപേരും തെലങ്കാനയിൽ മൂന്നുപേരും മരിച്ചു.വിവിധ സംസ്ഥാനങ്ങളിലായി നിരവധിപേർക്ക് പരിക്കേറ്റിട്ടുമുണ്ട്.ഉത്തർപ്രദേശിലെ ഖാസ്ഗഞ്ച്, ആഗ്ര, ഗാസിയാബാദ്, ഗ്രേറ്റർ നോയിഡ എന്നിവിടങ്ങളിലാണ് കൊടുങ്കാറ്റും പേമാരിയും കൂടുതൽ നാശം വിതച്ചത്. തുടർച്ചയായി പെയ്യുന്ന മഴയിലും ആഞ്ഞടിക്കുന്ന പൊടിക്കാറ്റിലും ഡൽഹിയിൽ മരങ്ങൾ കടപുഴകി, ഗതാഗതം തടസപ്പെട്ടു. ഡൽഹി വിമാനത്താവളത്തിൽനിന്നുള്ള സർവീസുകൾ താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.70 വിമാനങ്ങൾ വഴിതിരിച്ചുവിട്ടതായി എഎൻഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. നിരവധി സർവീസുകൾ അനിശ്ചിതമായി വൈകുകയാണ്.50-70 കിലോമീറ്റർ വേഗതയിലാണ് ഇവിടെ കാറ്റു വീശിയത്. ആന്ധ്രാപ്രദേശിന്റെ തീരപ്രദേശങ്ങളായ ശ്രീകാകുളം, വിശാഖപട്ടണം,എന്നിവിടങ്ങളിലും അന്തപുരമു,ചിറ്റൂർ,കഡപ്പ,റായലസീമ എന്നിവിടങ്ങളിലും കനത്ത മിന്നലും മഴയുമുണ്ടായി.ശ്രീകാകുളത്ത് മിന്നലേറ്റ് ഏഴുപേരും കഡപ്പയിൽ രണ്ടുപേരും മരിച്ചു.ബംഗാളിൽ ശക്തമായ മിന്നലിലും മഴയിലും 12 പേർ മരിച്ചു.അടുത്ത 72 മണിക്കൂറിൽ ശക്തമായ മഴയും കാറ്റും മിന്നലും ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.ഓറഞ്ച് വിഭാഗത്തിലുള്ള മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്.ഈ മുന്നറിയിപ്പ് മേഖലയിൽ ഉള്ളവർ അടിയന്തിര സാഹചര്യം നേരിടാൻ ഇപ്പോഴും സജ്ജരായിരിക്കണം എന്നതാണ് ഓറഞ്ച് മുന്നറിയിപ്പ്കൊണ്ട് അർഥമാക്കുന്നത്.