എ ഡി ജി പിയുടെ മകളുടെ മർദനം;നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് മർദനമേറ്റ പോലീസുകാരൻ

keralanews attack of a d g p s daughter policeman said he will go ahead with legal proceedings

തിരുവനന്തപുരം:എ ഡി ജി പിയുടെ മകൾ മർദിച്ച കേസിൽ ഒത്തുതീർപ്പിനു വഴങ്ങാതെ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് മർദനമേറ്റ പോലീസുകാരൻ ഗവാസ്‌ക്കർ.സംഭവം ഒതുക്കിത്തീര്‍ക്കാന്‍ ഐ.പി.എസ്. തലത്തില്‍ ശ്രമം നടക്കുന്നതായി പലരും പറയുന്നുണ്ട്. സമ്മര്‍ദം ചെലുത്തി പിന്തിരിപ്പിക്കാമെന്ന് ആരും കരുതേണ്ട. ഐ.പി.എസ്. ഉദ്യോഗസ്ഥരാരും ഇക്കാര്യത്തിനായി ബന്ധപ്പെട്ടിട്ടില്ല. എത്ര വലിയ സമ്മര്‍ദമുണ്ടായാലും നീതികിട്ടും വരെ പിന്നോട്ടില്ലെന്നും ഗവാസ്കര്‍ വ്യക്തമാക്കി.മകൾ തന്നെ ആക്രമിച്ചത് എ ഡി ജി പിയുടെ അറിവോടെയാണെന്ന് സംശയമുള്ളതായും ഗവാസ്‌ക്കർ പറഞ്ഞു.സംഭവം നടന്നതിന്റെ തലേദിവസം കാറിൽ വെച്ച് മകൾ തന്നെ അസഭ്യം പറഞ്ഞകാര്യം എ ഡി ജി പിയോട് പറഞ്ഞിരുന്നു.തന്നെ ഡ്രൈവർ ജോലിയിൽ നിന്നും മാറ്റിതരണം എന്നും പേരാണ്.ഇതൊക്കെ അനിഷ്ടത്തിന് കാരണമായിരിക്കാം എന്നും ഗവാസ്‌ക്കർ വ്യക്തമാക്കി.മകളെ കായിക പരിശീലനത്തിന്‌ കൊണ്ടു പോകുമ്പോൾ സാധാരണ നിലയിൽ  എ.ഡി.ജി.പി.യോ അദ്ദേഹത്തിന്‍റെ ഗണ്‍മാനോ ഒപ്പമുണ്ടാകാറുണ്ട്.എന്നാൽ സംഭവ ദിവസം എ.ഡി.ജി.പി. വന്നില്ല. ഗണ്‍മാനെ ഒഴിവാക്കാനും നിര്‍ദേശിച്ചു.എ.ഡി.ജി.പി.യുടെ വാഹനമൊഴിവാക്കി പൊലീസിന്‍റെ തന്നെ മറ്റൊരു വാഹനത്തില്‍ പോകാന്‍ നിര്‍ദേശിച്ചു.അതില്‍ പൊലീസിന്‍റെ ബോര്‍ഡുണ്ടായിരുന്നില്ല.ഇതെല്ലാം സംശയത്തിന് ഇടനല്‍കുന്നതാണ്. എ.ഡി.ജി.പിയുടെ മകള്‍ക്ക് കായിക പരിശീലനം നല്‍കുന്നത് പൊലീസിലെ വനിതാ പരിശീലകയാണ്. ഇത് നിയമവിരുദ്ധമാണ്. കനകക്കുന്നില്‍ എത്തിയ പരിശീലകയോട് സംസാരിച്ചെന്ന് ആരോപിച്ചാണ് തന്‍റെ ചീത്തവിളിക്കുകയും മര്‍ദിക്കുകയും ചെയ്തത്. എ.ഡി.ജി.പിയുടെ മകള്‍ മറ്റൊരു പൊലീസ് ഡ്രൈവറെ മുമ്ബും മര്‍ദിച്ചിട്ടുണ്ടെന്നും സാക്ഷി പറയാന്‍ അദ്ദേഹം തയാറാണെന്നും ഗവാസ്‌ക്കർ പറഞ്ഞു.

മുംബൈയിൽ കനത്ത മഴ;അഞ്ചുപേർ മരിച്ചു

keralanews heavy rain in mumbai five death reported

മഹാരാഷ്ട്ര: മുംബൈയില്‍ മഴയെ തുടര്‍ന്ന് കനത്ത നാശനഷ്ടം.അഞ്ചുപേർ മരിച്ചതായി റിപ്പോർട്ടുകളുണ്ട്.മുംബൈയിലെ വഡാല ഈസ്റ്റില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ ഭിത്തി ഇടിഞ്ഞ് വീണ് 15 കാറുകളും തകര്‍ന്നു. റെയില്‍,റോഡ് ഗതാഗതവും താറുമാറായിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളം കയറിയ നിലയിലാണ്. കനത്ത മഴയില്‍ ബഹുനില അപ്പാര്‍ട്ട് മെന്റ് സമുച്ചയത്തില്‍ നിര്‍ത്തിയിട്ട വാഹനങ്ങളുടെ മുകളിലേക്ക് മതില്‍ തകര്‍ന്നുവീണു. ആളപായമില്ലെങ്കിലും നിരവധി ആഡംബര വാഹനങ്ങള്‍ മണ്ണിനടിയില്‍ ആയി. പാര്‍ക്കിങ് ഏരിയയ്ക്ക് സമീപമുള്ള റോഡ് തകര്‍ന്നതോടെയാണ് സംഭവം തുടങ്ങിയത്. റോഡ് തകര്‍ന്ന് താഴ്ന്നതോടെ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ റോഡ് തര്‍ന്നുണ്ടായ കുഴിയിലേക്ക് വീഴുകയായിരുന്നു. ഇരുപതോളം കാറുകള്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണുള്ളത്. അപ്പാര്‍ട്ട്മെന്റിലെ ആളുകളെ കെട്ടിടം തകരാനുള്ള സാധ്യത കണക്കിലെടുത്ത് ഒഴിപ്പിച്ചു.മഴ തുടരുന്നതിനാല്‍ തന്നെ വരും മണിക്കൂറുകളില്‍ മലബാര്‍ ഹില്‍, ഹിന്ദ്മാത, ധാരാവി, ബൈക്കുള, ദാദര്‍ ടി.ടി, കബൂര്‍ഖന, കിംഗ് സര്‍ക്കിള്‍, സാന്റാക്രൂസ് എന്നിവിടങ്ങളില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.അടുത്ത 12 മണിക്കൂര്‍ ശക്തമായ മഴ തുടരുമെന്ന് സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ ഏജന്‍സിയറിയിച്ചു.

കെഎസ്ആർടിസി കണ്ടക്റ്റർ തസ്തികയിലേക്ക് പുതിയ നിയമനം നടത്തില്ലെന്ന് ഗതാഗതമന്ത്രി

keralanews there is no new appointments in k s r t c conductor post

തിരുവനന്തപുരം:കെഎസ്ആർടിസി കണ്ടക്റ്റർ തസ്തികയിലേക്ക് പുതിയ നിയമനം നടത്തില്ലെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചു.കണ്ടക്റ്റര്മാരുടെ എണ്ണം ദേശീയ ശരാശരിയേക്കാൾ കൂടുതലാണെന്ന് സുശീൽ ഖന്ന റിപ്പോർട്ടിൽ പറയുന്നുണ്ടെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു.കെഎസ്ആർടിസി കണ്ടക്റ്റർ തസ്തികയിലേക്ക് അഡ്വൈസ് മെമ്മോ നൽകിയ 4051 പേർക്ക്  നിയമനം നൽകാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.ഇതോടെ കഴിഞ്ഞ ഒന്നരവർഷമായി ജോലിക്കായി കാത്തിരിക്കുന്ന ഉദ്യോഗാർത്ഥികളാണ് പ്രതിസന്ധിയിലായിരിക്കുന്നത്. 2010 ഡിസംബർ 31 നാണ് 9378 കണ്ടക്റ്റർ തസ്തികയിലേക്കുള്ള ഒഴിവിലേക്ക് പിഎസ്‌സി അപേക്ഷ ക്ഷണിച്ചത്.എന്നാൽ തങ്ങൾക്ക് തെറ്റുപറ്റിയതാണെന്നും 3808 ഒഴിവേ ഉള്ളൂ എന്നും കെഎസ്ആർടിസി പിന്നീട് അറിയിച്ചു.2016 ഡിസംബർ 31 4051 പേർക്ക് അഡ്വൈസ് മെമ്മോ അയച്ചിരുന്നു.അഡ്വൈസ് മെമ്മോ അയച്ച് മൂന്നു മാസത്തിനുള്ളിൽ നിയമനം നല്കണമെന്നിരിക്കെ ഇവരിൽ ഒരാൾക്ക് പോലും ഇതുവരെ നിയമനം നൽകിയിട്ടില്ല. ഇതിനിടെ 2198 താൽക്കാലിക കണ്ടക്റ്റർമാരെ കെഎസ്ആർടിസി സ്ഥിരപ്പെടുത്തുകയും ചെയ്തു.

സംസ്ഥാനത്തെ മദ്യവിൽപ്പനശാലകൾ നാളെ തുറക്കില്ല

keralanews the beverages shops in kerala will not open tomorrow

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യവില്‍പന ശാലകള്‍ നാളെ പ്രവര്‍ത്തിക്കില്ല.ബിവറേജസ് ഔട്ട്‌ലെറ്റുകളും കള്ളുഷാപ്പുകളും ബാറുകളും നാളെ പ്രവര്‍ത്തിക്കില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. ലഹരി വിരുദ്ധ ദിനമായതിനാലാണ് മദ്യശാലകള്‍ അടച്ചിടാന്‍ തീരുമാനമെടുത്തത്.

നിപ ബാധയെന്ന് സംശയം;മലപ്പുറത്ത് ജനപ്രതിനിധിയും രണ്ടു മക്കളും നിരീക്ഷണത്തിൽ

keralanews doubt of nipah virus three under observation in malappuram

കോഴിക്കോട്:നിപ്പ വൈറസ് ബാധ ഉണ്ടെന്ന സംശയത്തില്‍ മലപ്പുറം ജില്ലയിലെ മൂന്ന്‌പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍. മലപ്പുറത്തെ തദ്ദേശ സ്വയംഭരണ ജനപ്രതിനിധിയും രണ്ടു മക്കളുമാണ് ഐസൊലേറ്റഡ് വാര്‍ഡില്‍ ചികിത്സയിലുള്ളത്.പനിയെ തുടര്‍ന്ന് മൂവരേയും ആദ്യം പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ട് പോയെങ്കിലും സംശയത്തെതുടര്‍ന്ന് ഇവരെ കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രി മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.എന്നാൽ  ഇവരില്‍ ഇതുവരെ നിപ്പ സ്ഥിരീകരിച്ചിട്ടില്ല.പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍നിന്ന് ഇവരുടെ രക്തസാമ്പിൾ മണിപ്പാല്‍ വൈറസ് റിസര്‍ച്ച്‌ സെന്റെറിലേക്ക്  പരിശോധനക്കയച്ചിട്ടുണ്ട്. ഇതിന്റെ ഫലം ലഭിച്ചാലേ കൂടുതല്‍ പറയാനാവൂവെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. നിപ്പ വൈറസ് ബാധയില്‍ നിന്ന് മുക്തി നേടിയതോടെ കോഴിക്കോട് ഗസ്റ്റ്ഹൗസില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം നേരത്തെ അവസാനിപ്പിച്ചിരുന്നു. പകരം സംവിധാനം ജില്ലാ മെഡിക്കല്‍ ഓഫീസിനോട് അനുബന്ധിച്ചുള്ള ജില്ലാ കണ്‍ട്രോള്‍ റൂമില്‍ ഏര്‍പ്പെടുത്തിയതായി ഡിഎംഒ ഡോ വി ജയശ്രീ അറിയിച്ചു.ജൂണ്‍ 30 വരെ നിപ്പ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും .ഫോണ്‍ നമ്ബര്‍ 0495 2376063. നിപ്പ സംബന്ധിച്ച കാര്യങ്ങള്‍ക്കും പ്രകൃതി ദുരന്തപകര്‍ച്ചവ്യാധി നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കും ഈ കണ്‍ട്രോള്‍ റൂമിന്റെ സേവനം പ്രയോജനപ്പെടുത്താന്‍ സാധിക്കുമെന്നും ഡിഎംഒ അറിയിച്ചു.

സംസ്ഥാനത്ത് പുതിയ റേഷൻ കാർഡുകൾക്കായി ഇന്ന് മുതൽ അപേക്ഷിക്കാം

keralanews application for new ration cards will be submitted from today

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ പുതിയ റേഷന്‍ കാര്‍ഡുകള്‍ക്ക് അപേക്ഷിക്കാം. പുതിയ റേഷന്‍ കാര്‍ഡിന് പുറമെ റേഷന്‍ കാര്‍ഡില്‍ പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തുന്നതിനും റേഷന്‍ കാര്‍ഡില്‍ തെറ്റുതിരുത്തുന്നതിനും ഡ്യൂപ്ലിക്കേറ്റ് കാര്‍ഡ് ലഭിക്കുന്നതിനും നോണ്‍ ഇന്‍ക്ലൂഷന്‍, നോണ്‍ റിന്യൂവല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിനും, റേഷന്‍ കാര്‍ഡിലെ അംഗങ്ങളെ മറ്റൊരു സംസ്ഥാനത്തേക്കും താലൂക്കിലേക്കും മാറ്റുന്നതിനും റേഷന്‍ കാര്‍ഡ് മറ്റ് സംസ്ഥാനത്തേക്കും താലൂക്കിലേക്കും മാറ്റുന്നതിനുമുള്ള അപേക്ഷകളും ഇന്ന് മുതൽ സ്വീകരിക്കും.ഈ മാസം 22 ആം തിയതിയാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് സിവില്‍ സപ്ലൈസ് കമ്മീഷണറുടെ കാര്യാലയം പുറത്തിറക്കിയത്. പുതിയ റേഷന്‍ കാര്‍ഡുകള്‍ നല്‍കുന്നതിനുള്ള അപേക്ഷാ ഫോറങ്ങള്‍ സിവില്‍ സപ്ലൈസിന്റെ ഔദ്യോഗിക വെബ് പോര്‍ട്ടലായ www.civilsupplieskerala.gov.in ല്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ ഇന്ന് മുതല്‍ താലൂക്ക് സപ്ലൈസ് ഓഫീസ്, സിറ്റി റേഷനിംഗ് ഓഫീസ് എന്നിവടങ്ങിലാണ് സ്വീകരിക്കുക.അപേക്ഷാ ഫോറങ്ങളുടെ മാതൃക എല്ലാ റേഷന്‍ ഡിപ്പോകളിലും പഞ്ചായത്ത് ഓഫീസിലുകളിലും വില്ലേജ് ഓഫീസുകളിലും പ്രദര്‍ശിപ്പിക്കും. കൂടീതെ താലൂക്ക് സപ്ലൈ ഓഫീസുകളിലും സിറ്റി റേഷനിംഗ് ഓഫീസുകളിലും അപേക്ഷകര്‍ക്ക് ആവശ്യമെങ്കില്‍ അപേക്ഷാ ഫോറങ്ങള്‍ സൗജന്യമായി നല്‍കും. പുതിയ റേഷന്‍ കാര്‍ഡിന് അപേക്ഷിക്കുന്നവര്‍ അതോടൊപ്പം രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ കൂടി സമര്‍പ്പിക്കണം. ഒരു ഫോട്ടോ അപേക്ഷയിലെ നിര്‍ദ്ദിഷ്ട സ്ഥലത്ത് ഒട്ടിച്ച്‌ സ്വയം സാക്ഷ്യപ്പെടുത്തണം. മറ്റൊരു ഫോട്ടോ അപേക്ഷയോടൊപ്പം നല്‍കണം. പരിശോധനാ ഉദ്യോഗസ്ഥര്‍ ആധാര്‍ കാര്‍ഡോ തിരിച്ചറിയല്‍ കാര്‍ഡോ പരിശോധിച്ച്‌ ഫോട്ടോയുടെ സത്യസന്ധത പരിശോധിക്കും.

മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ കൃഷ്ണകുമാരൻ നായരെ കൊച്ചിയിലെത്തിച്ചു;ഇന്ന് കോടതിയിൽ ഹാജരാക്കും

keralanews krishnakumaran nair who make death threat against cheif minister brought to kochi and will present before the court today

കൊച്ചി:മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫേസ് ബുക്കിലൂടെ വധഭീഷണി മുഴക്കിയ കൃഷ്ണകുമാരൻ നായരെ കൊച്ചിയിലെത്തിച്ചു.ഇയാളെ ഇന്ന് എറണാകുളം ജില്ലാ കോടതിയില്‍ ഹാജരാക്കും.ഈ മാസം 16നാണ് ഡെല്‍ഹി വിമാനത്താവളത്തില്‍വെച്ച്‌ ഇയാളെ പൊലീസ് പിടികൂടിയത്. തുടര്‍ന്ന് തിഹാര്‍ ജയിലിലേക്കയച്ച ഇയാളെ കേരള പൊലീസിന്‍റെ ആവശ്യപ്രകാരം കൈമാറാന്‍ പട്യാല കോടതി ഉത്തരവിടുകയായിരുന്നു.ഐപിസി 153, 506, 500, 67(എ) ഐടി ആക്‌ട്, 120 ഒ കേരളാ പൊലീസ് ആക്‌ട്, 294 (ബി) എന്നിങ്ങനെയുള്ള വകുപ്പുകളാണ് കൃഷ്ണ കുമാറിനെതിരെ ചുമത്തിയിരിക്കുന്നത്. നിലവില്‍ അഞ്ചു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പകളാണിവ.അബുദാബി ആസ്ഥാനമായ എണ്ണക്കമ്പനിയിൽ റിഗ്ഗിങ് സൂപ്പര്‍വൈസറായി ജോലി ചെയ്തിരുന്ന കൃഷ്ണകുമാര്‍ നായര്‍ ഫെയ്സ്ബുക്കിലൂടെയാണ് മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മു‍ഴക്കിയത്. താന്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകനാണെന്നും പിണറായി വിജയനെ വധിക്കാന്‍ പ‍ഴയ ആയുധങ്ങള്‍ തേച്ചുമിനുക്കിയെടുത്തിട്ടുണ്ടെന്നും ഉടന്‍ കേരളത്തിലേക്ക് വരികയാണെന്നുമായിരുന്നു ഭീഷണി. സംഭവത്തെ തുടർന്ന് കമ്പനി ഇയാളെ ജോലിയിൽ നിന്നും പിരിച്ചു വിട്ടിരുന്നു.പോസ്റ്റ് വിവാദമായതോടെ മദ്യലഹരിയില്‍ പറ്റിപ്പോയ അബദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഇയാള്‍ മുഖ്യമന്ത്രിയോടും കേരളത്തിലെ ജനങ്ങളോടും മാപ്പ് പറയുകയും ചെയ്തിരുന്നു.

കോട്ടയത്ത് മധ്യവയസ്‌ക്കന്റെ മൃതദേഹം ഇലക്ട്രിക്ക് പോസ്റ്റിൽ കെട്ടിവെച്ച നിലയിൽ

keralanews dead body of middle aged man found tied to electric post in kottayam
കോട്ടയം:കോട്ടയത്ത് മധ്യവയസ്‌ക്കന്റെ മൃതദേഹം ഇലക്ട്രിക്ക് പോസ്റ്റിൽ കെട്ടിവെച്ച നിലയിൽ കണ്ടെത്തി.ഇന്ന് പുലർച്ചെയാണ് തിരുനക്കര ക്ഷേത്രത്തിനു സമീപം ഭാരത് ആശുപത്രിക്ക് മുൻപിലായി മൃതദേഹം കണ്ടത്.കമ്പി ഉപയോഗിച്ച് ഇലക്ട്രിക്ക് പോസ്റ്റിൽ കെട്ടിവെച്ച നിലയിലാണ് മൃതദേഹം. കൊലപാതകമാണ് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

പഴയങ്ങാടി ജ്വല്ലറി മോഷണ കേസ്:മുഖ്യ സൂത്രധാരനും കൂട്ടുപ്രതിയും അറസ്റ്റിൽ

keralanews pazhayangadi jewellery case main accused arrested

കണ്ണൂർ:പഴയങ്ങാടി ടൗണിലെ അൽ ഫത്തീബി ജ്വല്ലറിയിൽ നിന്നും  പട്ടാപ്പകല്‍ മോഷണം നടത്തിയവര്‍ പിടിയില്‍. ജ്വല്ലറി കവര്‍ച്ചയിലെ മുഖ്യസൂത്രധാരനും റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാരനുമായ പുതിയങ്ങാടി സ്വദേശി റഫീഖ് (42) നെ പോലീസ് അറസ്റ്റ് ചെയ്തു.കൂട്ടുപ്രതി മൊട്ടാമ്ബ്രത്തെ പന്തല്‍പണിക്കാരനായ നൗഷാദിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.ഇവര്‍ മോഷ്ടിച്ച സ്വര്‍ണ്ണാഭരണങ്ങള്‍ റഫീക്കിന്റെ വീട്ടില്‍ കുഴിച്ചിട്ട നിലയില്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇത് കൂടാതെ പഴയങ്ങാടി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നടന്ന മറ്റ് ചില മോഷണങ്ങളും നടത്തിയത് ഇവരാണെന്ന് തെളിഞ്ഞതായി അന്വേഷണ സംഘത്തലവന്‍ തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാല്‍ പറഞ്ഞു. കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്നും, ഇവരെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പിന്നീട് വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

keralanews pazhayangadi jewellery case main accused arrested (2)

കവര്‍ച്ചയില്‍ നേരിട്ടുപങ്കെടുത്തവരാണ് പിടിയിലായ റഫീക്കും നൗഷാദുമെന്ന് പോലീസ് പറഞ്ഞു.ജ്വല്ലറിയിൽ നിന്ന് 3.4 കിലോ സ്വര്‍ണ്ണവും രണ്ടുലക്ഷം രൂപയുമാണ് കവര്‍ച്ചചെയ്തതെന്നാണ് നേരത്തെ ജ്വല്ലറി ഉടമ പോലീസിനോട് പറഞ്ഞിരുന്നത്. എന്നാല്‍ പ്രതികള്‍ മോഷ്ടിച്ച സ്വര്‍ണ്ണം തൂക്കി നോക്കിയിരുന്നു. 2.880 കിലോയാണ് പ്രതികള്‍ കവര്‍ന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായതോടെ പോലീസ് ജ്വല്ലറിയിലെ സ്റ്റോക്ക് വീണ്ടും പരിശോധിക്കാനും കണക്കുകള്‍ തിട്ടപ്പെടുത്താനും ആവശ്യപ്പെട്ടിരുന്നു.ഇതനുസരിച്ച്‌ സ്റ്റോക്ക് രജിസ്റ്റര്‍ പരിശോധിച്ചതില്‍ പ്രതികള്‍ പറഞ്ഞത് യാഥാര്‍ത്ഥ്യമാണെന്ന് വ്യക്തമായി. അല്‍ഫത്തീബി ജ്വല്ലറിയില്‍ 25 മിനുട്ടുകള്‍ കൊണ്ടാണ് മോഷണം നടത്തിയതെന്ന് പ്രതികള്‍ സമ്മതിച്ചു.

keralanews pazhayangadi jewellery case main accused arrested (3)

ഈ മാസം എട്ടാം തീയതി വെള്ളിയാഴ്ച ഉച്ചയ്ക്ക് ജീവനക്കാർ ജുമാ നമസ്‌കാരത്തിനായി പള്ളിയിൽ പോയ സമയത്താണ്  കണ്ണൂര്‍ കക്കാട് സ്വദേശി എ.പി.ഇബ്രാഹിമിന്റെ പഴയങ്ങാടിയിലുളള അല്‍ ഫത്തീബി ജൂവലറിയില്‍ നിന്നും 3.4 കിലോ സ്വര്‍ണ ഉരുപ്പടികളും രണ്ടുലക്ഷം രൂപയും മോഷ്ട്ടാക്കള്‍ കവര്‍ന്നത്.ഷട്ടര്‍ താഴ്ത്തി കട  പൂട്ടിയതിനു ശേഷമാണ് ഉടമയും രണ്ടു ജീവനക്കാരും പള്ളിയില്‍ പോയത്. ഈസമയത്തെത്തിയ മോഷ്ടാക്കള്‍ കടയ്ക്കു മുന്നില്‍ വെള്ളനിറത്തിലുള്ള കര്‍ട്ടന്‍ തൂക്കി. കടയുടെ പുറത്തുസ്ഥാപിച്ച സി.സി.ടി.വി. ക്യാമറ സ്പ്രേ പെയിന്റടിച്ച്‌ കേടാക്കി.ഇതിനുശേഷം രണ്ടു പൂട്ടുകളും അകത്തെ ഗ്ലാസ് ഡോറിന്റെ പൂട്ടും തകര്‍ത്താണ് അകത്തുകടന്നത്. അരമണിക്കൂറിനുള്ളില്‍ ഉടമ തിരിച്ചെത്തിയപ്പോള്‍ കടയുടെ പൂട്ട് പൊളിച്ചതു കണ്ടതോടെയാണ് മോഷണം നടന്നതായി ഉടമയ്ക്ക് മനസ്സിലായത്. ഉടനെ പൊലിസില്‍ വിവരമറിയിക്കുകയായിരുന്നു.പഴയങ്ങാടി എസ്.ഐ. പി.എ.ബിനുമോഹന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആദ്യം സ്ഥലത്തെത്തിയത്. പിന്നാലെ ജില്ലാ പൊലിസ് മേധാവി ജി.ശിവവിക്രം, തളിപ്പറമ്പ് ഡിവൈ.എസ്.പി. കെ.വി.വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള ഉന്നത പൊലിസ് സംഘവും സ്ഥലത്തെത്തി. വിരലടയാളവിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.സംഭവം നടന്നയുടനെ ജില്ലയിലെ പ്രധാന റോഡുകള്‍ അടച്ച്‌ വാഹനപരിശോധന നടത്തിയ പൊലിസ് മോഷ്ടാക്കള്‍ റോഡുവഴി ജില്ലവിട്ടു പോകുന്നത് തടഞ്ഞിരുന്നു. പിന്നീടാണ് പ്രതികള്‍ പെയിന്റിന്റെ ഒഴിഞ്ഞ ബക്കറ്റില്‍ സ്വര്‍ണ്ണവുമായി സ്‌കൂട്ടറില്‍ പോകുന്നതിന്റെ ദൃശ്യം പൊലീസിന് ലഭിച്ചത്.പോലീസ് ഈ ദൃശ്യം പുറത്തുവിട്ടു.ഇതോടെയാണ് അന്വേഷണത്തിൽ പുരോഗതിയുണ്ടായത്.

സൗദിയിൽ ഇന്ന് മുതൽ സ്ത്രീകളും ഡ്രൈവിംഗ് സീറ്റിലേക്ക്

keralanews women are in driving seats in saudi from today

റിയാദ്:സൗദിയിൽ സ്ത്രീകൾക്ക് വാഹനം ഓടിക്കാനുള്ള വിലക്ക് നീങ്ങി.ഇന്ന് മുതൽ സ്ത്രീകളും ഡ്രൈവിംഗ് സീറ്റിലെത്തും. ‘വനിതാ ഡ്രൈവിംഗ് ദിന’മായി രാജ്യം ആഘോഷമായിത്തന്നെ വനിതകളെ വാഹനവുമായി നിരത്തിലേക്ക് രണ്ടുകൈയും നീട്ടി ക്ഷണിക്കുന്നു. സൗദിയുടെ ചരിതത്തിലെ വിപ്ലവകരമായ ഈ മാറ്റത്തിന്റെ ഭാഗമാകാൻ ആയിരക്കണക്കിന് സ്ത്രീകളാണ് ഇന്ന് സ്റ്റിയറിങ് കൈയ്യിലെടുക്കുന്നത്.പെണ്‍കുട്ടികളുടെ സ്കൂള്‍ ബസുകള്‍, അധ്യാപികമാരുടെ വാഹനങ്ങള്‍, വനിതാ ടാക്സികള്‍ തുടങ്ങിയ പൊതുവാഹനങ്ങളും സ്ത്രീകള്‍ക്ക് ഓടിക്കാം.കാര്‍ റെന്‍റല്‍ സര്‍വീസുകളും നടത്താം. ഇതോടെ ഒട്ടേറെ സ്ത്രീകള്‍ക്കായി പുതിയ തൊഴില്‍മേഖലകളും തുറക്കുകയാണ്. പ്രധാന നഗരങ്ങളിലും വിവിധ പ്രവിശ്യകളിലും വനിതകള്‍ വാഹനമോടിക്കുന്നതിനു മുന്നോടിയായി ട്രാഫിക് വിഭാഗം ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. ടാക്‌സി ഓടിക്കാനും വനിതകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.എന്നാല്‍ ഗതാഗത നിയമലംഘനങ്ങളില്‍ നിന്ന് വനിതാ ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക ഇളവുകള്‍ നല്‍കില്ലെന്ന് ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. ഈ ചരിത്ര മുഹൂര്‍ത്തത്തിന് മുൻപ് തന്നെ വനിതാ ഇന്‍സ്‌പെക്ടര്‍മാരുടെയും സര്‍വെയര്‍മാരുടെയും ആദ്യ ബാച്ചും പുറത്തിറങ്ങിയിരുന്നു. വാഹനമോടിച്ച്‌ അപകടത്തില്‍ പെടുന്ന വനിതകള്‍ക്ക് സഹായത്തിന് ഇവരാണ് എത്തുന്നത്. സൗദി ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ മാസങ്ങള്‍ നീണ്ട പരിശീലനമായിരുന്നു ഇവര്‍ക്ക് നല്‍കിയിരുന്നത്. ഇനി വാഹനമോടിക്കുന്ന വനിതകളുടെ സഹായത്തിന് ഈ സംഘമുണ്ടാകും. സൗദിയില്‍ അപകടത്തില്‍ പെടുന്നവരുടെ ഇന്‍ഷുറന്‍സ് സഹായത്തിനടക്കം എത്തുന്ന നജ്മ് ഇന്‍സ്‌പെക്ടര്‍മാരുടെ അതേ ചുമതലയാകും ഇവര്‍ക്ക്. സ്ത്രീകള്‍ അപകടത്തില്‍ പെടുന്ന കേസുകളില്‍ ഇവരെത്തും. ആദ്യ ബാച്ചില്‍ തന്നെ 40 പേരാണ് പരിശീലനം നേടി പുറത്തിറങ്ങിയിരിക്കുന്നത്.