പയ്യന്നൂർ:രാമന്തളിയിൽ സ്റ്റീൽ ബോംബ് കണ്ടെടുത്തു.കക്കംപാറയിലും ചിറ്റടിയിലും പോലീസ് നടത്തിയ പരിശോധനയിലാണ് ഉഗ്രശേഷിയുള്ള രണ്ട് സ്റ്റീൽ ബോംബുകൾ കണ്ടെടുത്തത്. കണ്ണൂരിൽ നിന്നെത്തിയ ബോംബ് സ്ക്വാർഡും ഡോഗ് സ്ക്വാർഡും പയ്യന്നൂരിൽ നിന്നെത്തിയ പോലീസ് ചേർന്ന് നടത്തിയ പരിശോധനയിലാണ് ബോംബുകൾ കണ്ടെടുത്തത്.ചിറ്റടിയിലെ പൂട്ടിക്കിടക്കുന്ന കടയ്ക്ക് സമീപത്തുള്ള ചെങ്കൽ പണയിൽ നിന്നുമാണ് ആദ്യത്തെ ബോംബും ബോംബ് നിർമാണ സാമഗ്രികളും കണ്ടെടുത്തത്.കക്കാമ്പാറ ജംഗ്ഷന് സമീപം ടോപ് റോഡ് ആരംഭിക്കുന്ന വളവിൽ കുറ്റിക്കാട്ടിൽ ഒളിപ്പിച്ച നിലയിലാണ് രണ്ടാമത്തെ ബോംബ് കണ്ടെടുത്തത്.ഈ ഭാഗങ്ങളിൽ ബോംബ് നിർമാണം നടക്കുന്നുണ്ടെന്നും സ്ഫോടനങ്ങൾ നടക്കാറുണ്ടെന്നും ലഭിച്ച വിവരത്തെ തുടർന്ന് പലതവണ ഈ പ്രദേശങ്ങളിൽ തിരച്ചിൽ നടത്തിയിരുന്നു.എസ്.എച്ച് ഓ.കെ വിനോദ് കുമാറിന്റെ നേതൃത്വത്തിൽ ബോംബ് സ്‌ക്വാഡ് എസ്‌ഐ ശശികുമാർ, സ്‌ക്വാഡ് അംഗങ്ങളായ ശിവദാസ്,വിനീഷ്,വിനേഷ്,പയ്യന്നൂർ എസ്‌ഐ നിജേഷ്,കെ.എ.പി സേനാംഗങ്ങൾ എന്നിവരാണ് തിരച്ചിൽ നടത്തിയത്.
ബംഗാൾ തീരത്ത് ന്യൂനമർദ്ദം രൂപപ്പെട്ടു;സംസ്ഥാനത്ത് ജൂലൈ 24 വരെ ശക്തമായ മഴ തുടരും
തിരുവനന്തപുരം:ബംഗാൾ തീരത്ത് രൂപപ്പെട്ടിരിക്കുന്ന ന്യൂനമർദവും കേരളാ തീരത്ത് നിലവിലുള്ള ന്യൂനമർദ പാത്തിയും കാരണം ജൂലൈ 24 വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലും വടക്കന്‍ കേരളത്തിലുമാണ് കൂടുതല്‍ മഴയ്ക്ക് സാധ്യത.കാറ്റ് വീണ്ടും ശക്തിപ്രാപിച്ചിട്ടുണ്ട്. മണിക്കൂറില്‍ 60 കിലോമീറ്റര്‍വരെ വേഗത്തില്‍ കാറ്റടിക്കാമെന്നതിനാല്‍ മീന്‍പിടിത്തക്കാര്‍ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്. വെള്ളിയാഴ്ച ഉച്ചവരെ ഈ മുന്നറിയിപ്പ് ബാധകമാണ്. വ്യാഴാഴ്ച രാവിലെവരെയുള്ള 24 മണിക്കൂറില്‍ കൂടുതല്‍ മഴ ലഭിച്ചത് കണ്ണൂരാണ് -10.3 സെന്‍റീ മീറ്റര്‍. വരുംദിവസങ്ങളില്‍ ഏഴു മുതല്‍ 20 സെ.മീ. വരെ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ കണക്ക്. നാശനഷ്ടം വിലയിരുത്താന്‍ ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജുവിന്റെ നേതൃത്വത്തില്‍ കേന്ദ്രസംഘം വരും. ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലുമുണ്ടായ ന്യൂനമര്‍ദങ്ങളാണു മണ്‍സൂണിനു രൗദ്രഭാവം നല്‍കിയത്. മൂന്നുദിനം കൂടി ഇതു തുടരാനാണു സാധ്യത. ഞായറാഴ്ച വരെ എറണാകുളം മുതല്‍ വടക്കോട്ട് മഴയുടെ ശക്തി കൂടുമെന്നും തെക്കന്‍ ജില്ലകളില്‍ കുറയുമെന്നും കുസാറ്റിലെ കാലാവസ്ഥാ ഗവേഷണകേന്ദ്രം കണക്കുകൂട്ടുന്നു. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ പടിഞ്ഞാറുനിന്ന് മണിക്കൂറില്‍ 35 മുതല്‍ 45 കി.മീ. വരെ വേഗത്തില്‍ കാറ്റിനു സാധ്യതയുണ്ട്. ഇത് മണിക്കൂറില്‍ 60 കി.മീ. വരെയായേക്കാം. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നു മുന്നറിയിപ്പുണ്ട്.
പരിയാരത്തെ നഴ്സിംഗ് വിദ്യാർത്ഥിനിയുടെ മരണം;തിരുവനന്തപുരം സ്വദേശിയായ യുവാവ് അറസ്റ്റിൽ
പരിയാരം:പരിയാരം നഴ്സിംഗ് കോളേജിലെ വിദ്യാർത്ഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സ്വദേശിയായ യുവാവ് അറസ്റ്റിൽ.ശ്രീലയയെ പ്രണയത്തിൽകുരുക്കി ആത്മഹത്യയിലേക്കെത്തിച്ചത് തിരുവനന്തപുരം വെള്ളറട പൊന്നമ്ബി ഹരിത ഹൗസില്‍ കിരണ്‍ ബെന്നി കോശി(19)യെന്നാണ് പൊലീസ് കണ്ടെത്തല്‍. ഇയാളുടെ പേരില്‍ ആത്മഹത്യാപ്രേരണക്കുറ്റത്തിന് ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തു. എറണാകുളത്ത് കണ്ടെയ്‌നര്‍ കമ്പനിയിൽ ജീവനക്കാരനാണ് കിരണ്‍.ജൂണ്‍ രണ്ടിനാണ് പരിയാരം നഴ്സിംഗ് സ്കൂളിലെ ഒന്നാംവര്‍ഷ ബി.എസ്സി. നഴ്‌സിങ് വിദ്യാര്‍ത്ഥിനി കോഴിക്കോട് കണ്ണംകര ചേളന്നൂരിലെ രജനി നിവാസില്‍ ജയരാജന്‍-ലീന ദമ്ബതിമാരുടെ മകള്‍ പി.ശ്രീലയ(19)യെ ഹോസ്റ്റൽ മുറിയിലെ ഫാനില്‍ ചുരിദാര്‍ഷാളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.പഠിക്കാന്‍ വലിയ ബുദ്ധിമുട്ടാണെന്നും അച്ഛനും അമ്മയും ക്ഷമിക്കണമെന്നും കാണിച്ചുള്ള കത്ത് പൊലീസിന് ലഭിച്ചിരുന്നു. എന്നാല്‍ ഈ കത്തിലെ കൈയക്ഷരം തന്റെ മകളുടേതല്ലെന്നും മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് പിതാവ് രംഗത്ത് വന്നു.മകള്‍ക്ക് ആത്മഹത്യചെയ്യേണ്ട കാര്യമില്ലെന്നും പിതാവ് വ്യക്തമാക്കിയിരുന്നു. ശ്രീലയ സ്വന്തം താത്പര്യപ്രകാരമാണ് നഴ്‌സിങ് തിരഞ്ഞെടുത്തത്. പഠനത്തില്‍ ഒരുതരത്തിലുള്ള വിഷമവുമുണ്ടായിരുന്നില്ല. വീട്ടില്‍ വരുമ്ബോഴെല്ലാം സന്തോഷത്തിലായിരുന്നുവെന്നും ജയരാജ് പൊലീസിനെ അറിയിച്ചിരുന്നു.കോഴിക്കോട് ഗവ. നഴ്‌സിങ് സ്‌കൂളിലെ ഡ്രൈവറായ പി.ജയരാജന്റെ പരാതിയെ തുടർന്ന് പോലീസ് അന്വേഷണം ശക്തമാക്കി.ശ്രീലയ പിതാവ് ജയരാജന്റെ പേരിലെടുത്ത രണ്ട് മൊബൈല്‍ നമ്പറുകൾ ഉപയോഗിച്ചിരുന്നുവെന്നും ഈ രണ്ട് നമ്പറുകളിലേക്കും വന്ന കോളുകള്‍ പരിശോധിച്ചതിലൂടെ ശ്രീലയ രാത്രി ദീര്‍ഘനേരം ഒരാളുമായി ഫോണില്‍ സംസാരിക്കാറുണ്ടെന്ന് വിവരം ലഭിച്ചു.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കിരണ്‍ ബെന്നി കുടുങ്ങിയത്.ഫോണിലൂടെ പരിചയപ്പെട്ട ശ്രീലയും ബെന്നിയും പ്രണയത്തിലായി. തുടര്‍ന്ന് ബന്ധം ഉപേക്ഷിച്ച ബെന്നി ശ്രീലയെ മാനസികമായി പീഡിപ്പിച്ചതാണ് ആത്മഹത്യയിലേക്ക് നയിക്കാനിടയാക്കിയതെന്ന് പൊലീസ് പറയുന്നു. പ്രണയവിവരം വീട്ടിലിറിയിക്കുമെന്ന് കിരണ്‍ ശ്രീലയെ ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് കണ്ടെത്തി.
ജനങ്ങൾക്ക് കൈവശം വെയ്ക്കാവുന്ന പണത്തിന്റെ പരിധി ഒരുകോടി രൂപയാക്കാൻ ശുപാർശ
അഹമ്മദാബാദ്: ജനങ്ങള്‍ക്ക് കൈവശം കരുതാവുന്ന പണത്തിന്റെ പരിധി ഒരു കോടി രൂപയാക്കാന്‍ കേന്ദ്രത്തിനു മുന്നില്‍ ശുപാര്‍ശ.കള്ളപ്പണം തടയാനുള്ള പ്രത്യേക അന്വേഷണ സംഘമാണ് പരിധി ഉയര്‍ത്താന്‍ ശുപാര്‍ശ ചെയ്തത്.പരിധിക്കു മുകളില്‍ പണം കണ്ടെത്തിയാല്‍ ആ തുക പൂര്‍ണമായി സര്‍ക്കാരിന്റെ ഖജനാവിലേക്ക് പിടിച്ചെടുക്കാനും ശുപാര്‍ശ ചെയ്തിട്ടുണ്ടെന്ന് അന്വേഷണ സംഘത്തിന്റെ തലവന്‍ ജസ്റ്റിസ് (റിട്ട.) എം.ബി. ഷാ പറഞ്ഞു.നേരത്തെ 20 ലക്ഷം രൂപ എന്ന ശുപാര്‍ശയായിരുന്നു സംഘം മുന്നോട്ടുവച്ചിരുന്നത്.ഈ തുക തീരെ കുറവായതിനാലാണ് ഇത് ഒരു കോടിയാക്കി ഉയര്‍ത്തിക്കൊണ്ട് ശുപാര്‍ശ ചെയ്തത്.
നിലവിലുള്ള നിയമം അനുസരിച്ച് ഇത്തരത്തില്‍ പിടിച്ചെടുക്കുന്ന പണത്തിന്റെ 40 ശതമാനം ആദായ നികുതിയും പിഴയും ഒടുക്കിയാല്‍ മതി.
തൃശ്ശൂരിൽ വീട് തകർന്നു വീണ് അച്ഛനും മകനും മരിച്ചു
തൃശൂർ:കനത്ത മഴയിൽ വീട് തകർന്നു വീണ് തൃശൂർ വണ്ടൂരിൽ അച്ഛനും മകനും മരിച്ചു.ചേനക്കാല വീട്ടില്‍ അയ്യപ്പന്‍(77). മകന്‍ ബാബു(40) എന്നിവരാണ് മരിച്ചത്. രാത്രി വീട് തകര്‍ന്നെങ്കിലും രാവിലെയാണ് അയല്‍വാസികള്‍ സംഭവമറിഞ്ഞത്. മണ്ണുകൊണ്ടുള്ള വീട് കനത്തമഴയില്‍ അപകടാവസ്‌ഥയിലായിരുന്നു.
ലോഡ്ജിൽ മുറിയെടുത്തയാൾ മുറിയിലെ എൽഇഡി ടിവിയും മോഷ്ടിച്ച് കടന്നു
ഇരിട്ടി:ലോഡ്ജിൽ മുറിയെടുത്തയാൾ മുറിയിലെ എൽഇഡി ടിവിയും മോഷ്ടിച്ച് കടന്നു. ഇരിട്ടിയിലെ ഒരു ലോഡ്ജിലാണ് സംഭവം.ശങ്കരനാരായണന്‍ എന്ന പേരില്‍ താമസമാക്കിയ വിരുതനാണ് ടി.വി.യുമായി സ്ഥലംവിട്ടത്.15-ന് ലോഡ്ജിൽ മുറിയെടുത്ത ഇയാള്‍ 17-നാണ് മുറിയില്‍നിന്നു മുങ്ങിയത്. ക്ഷേത്രദര്‍ശനത്തിന് പോകുന്നുവെന്നു പറഞ്ഞ് ലോഡ്ജില്‍നിന്ന് പോയ ഇയാള്‍ തിരിച്ചെത്താത്തതിനാല്‍ സംശയം തോന്നി ലോഡ്ജ് ജീവനക്കാര്‍ മുറി പരിശോധിച്ചപ്പോഴാണ് ടി.വി. മോഷണം പോയതായി മനസ്സിലായത്. ഇരിട്ടി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
സംസ്ഥാനത്ത് ചരക്കുലോറി സമരം ആരംഭിച്ചു
പാലക്കാട്: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്ത് ചരക്ക് ലോറി ഉടമകള്‍ ആഹ്വാനം ചെയ്ത അനിശ്ചിതകാല സമരം ആരംഭിച്ചു. ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കോണ്‍ഗ്രസിന്‍റെ ആഭിമുഖ്യത്തില്‍ ലോറി ഉടമകള്‍ അഖിലേന്ത്യ തലത്തില്‍ പ്രഖ്യാപിച്ച അനിശ്ചിതകാല ചരക്ക് ലോറി സമരത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് സംസ്ഥാനത്ത് ഇന്നു മുതല്‍ ചരക്ക് വാഹനങ്ങള്‍ സമരം തുടങ്ങുന്നത്.ഇന്ധന ടാങ്കറുകള്‍, ഗ്യാസ് ടാങ്കറുകള്‍, ഓക്സിന്‍ വാഹനങ്ങള്‍, തപാല്‍വാഹനങ്ങള്‍ തുടങ്ങിയവയെ സമരത്തിന്‍റെ ആദ്യഘട്ടത്തില്‍ ഒഴിവാക്കിയിട്ടുണ്ട്. ഏകദേശം മൂന്ന് ലക്ഷത്തോളം ചരക്ക് വാഹനങ്ങള്‍ സംസ്ഥാനത്ത് സര്‍വീസ് നിര്‍ത്തിവെക്കുമെന്നാണ് സൂചന. സമരം നീണ്ടുപോയാല്‍ അവശ്യസാധനങ്ങളുടെ വില കുതിച്ചുയർന്നേക്കും.
കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
കണ്ണൂർ:കനത്ത മഴ തുടരുന്നതിനാൽ കണ്ണൂർ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് കലക്റ്റർ മിർ മുഹമ്മദലി അവധി പ്രഖ്യാപിച്ചു.ജില്ലയിലെ വിവിധ ഭാഗങ്ങളിൽ രാത്രിയും മഴ തുടരുകയാണ്.
റിസർവ് ബാങ്ക് പുതിയ നൂറു രൂപ നോട്ട് പുറത്തിറക്കുന്നു
ന്യൂഡൽഹി:റിസർവ് ബാങ്ക് പുതിയ നൂറു രൂപ നോട്ട് പുറത്തിറക്കുന്നു. ലാവന്‍ഡര്‍ നിറത്തിലുള്ള നോട്ട് നിലവിലെ നൂറ് രൂപ നോട്ടിനേക്കാള്‍ ചെറുതായിരിക്കും. ഇപ്പോഴുള്ള നൂറ് രൂപ പിന്‍വലിക്കാതെയാണ് പുതിയ നോട്ട് റിസര്‍വ് ബാങ്ക് പുറത്തിറക്കാന്‍ ഒരുങ്ങുന്നത്. ആഗസ്‌റ്റിലോ സെപ്‌തംബറിലോ നോട്ട് പുറത്തിറക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ആർബിഐ വ്യക്തമാക്കി.യുനെസ്കോയുടെ പൈതൃകപട്ടികയില്‍ ഇടം നേടിയിട്ടുള്ള ഗുജറാത്തിലെ സരസ്വതി നദീതീരത്തുള്ള ‘റാണി കി വവ്’ എന്ന ചരിത്ര സ്‌മാരകത്തിന്റെ ചിത്രമാണ് നോട്ടിന്റെ പിന്‍ഭാഗത്ത് ആലേഖനം ചെയ്യുക. മദ്ധ്യപ്രദേശിലെ ദേവാസിലെ ബാങ്ക് നോട്ട് പ്രസില്‍ നോട്ടുകളുടെ അച്ചടി ആരംഭിച്ചിട്ടുണ്ട്. 66 എംഎം – 142 എംഎം വലുപ്പത്തിലാണ് നോട്ടുകള്‍ തയ്യാറാകുന്നത്. നിരവധി സുരക്ഷാ സവിശേഷതകളും പുതിയ നോട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വിദ്യാർത്ഥികൾക്കിടയിലേക്ക് പിക്കപ്പ് വാൻ പാഞ്ഞുകയറി മൂന്നുപേർക്ക് പരിക്ക്
കോട്ടയം:പൊന്‍കുന്നം പി പി റോഡില്‍ രണ്ടാം മൈലില്‍ ബസ് കാത്തുനിന്ന വിദ്യാര്‍ത്ഥികള്‍ക്കിയിലേക്ക് പിക്ക് അപ്പ് വാന്‍ ഇടിച്ചുകയറി. 3 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ചിറക്കടവ് സ്വദേശികളായ അമല്‍ സാബു പൂവത്തിങ്കല്‍, അര്‍ജ്ജുന്‍, സ്റ്റെഫിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇതിൽ അമലിന്റെ പരിക്ക് ഗുരുതരമാണ്.അമലിന്റെ തലയ്ക്കാണ് പരിക്കേറ്റത്.ഇടിയുടെ ആഘാതത്തില്‍ തെറിച്ചു വീണ അമലിന്റെ തല സമീപത്തുകിടന്ന കല്ലില്‍ ഇടിച്ചാണ് തലയ്ക്ക പരിക്കേറ്റത്. പൊന്‍കുന്നം ഭാഗത്തു നിന്നുവന്ന പിക്കഅപ്പ് വാനാണ് അപകടത്തിനിടയാക്കിയത്. നിയന്ത്രണം വിട്ട വാഹനം എതിര്‍ദിശയില്‍ നിന്ന വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.ഉടന്‍ തന്നെ സമീപത്തുണ്ടായിരുന്നവർ കുട്ടികളെ കൊപ്രാക്കളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടർന്ന് കാഞ്ഞിരപ്പള്ളി ജന. ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി. സംഭവ സമയത്ത് ശക്തമായ മഴയുണ്ടായിരുന്നതിനാല്‍ റോഡില്‍ തെന്നലുണ്ടായിരുന്നെന്നും പിക്കപ്പ് വാനിന് അമിത വേഗമായിരുന്നുവെന്നും ദൃക്സാക്ഷികള്‍ പറയുന്നു.