കണ്ണൂർ:ജോലിക്കായി എത്തിയ വീട്ടിൽ നിന്നും സ്വർണ്ണം കവർന്നശേഷം രക്ഷപ്പെട്ട വീട്ടുവേലക്കാരിയെ പിടികൂടി.കണ്ണാടിപ്പറമ്പ് പുല്ലൂപ്പി ആയിഷ ക്വാർട്ടേഴ്സിൽ ആതിരയാണ്(18) അറസ്റ്റിലായത്.ഈ മാസം നാലാം തീയതി തുളിച്ചേരിയിലെ ഒരു വീട്ടിൽ നിന്നാണ് ആതിര ആറുപവന്റെ ആഭരണങ്ങളുമായി കടന്നത്. ഒരുമാസമായി ഈ വീട്ടിൽ ജോലിക്ക് നിൽക്കുകയായിരുന്നു ആതിര.വീട്ടുകാർ പുറത്തുപോയ സമയത്ത് ആഭരങ്ങളുമായി കടന്നുകളയുകയായിരുന്നു. മോഷ്ടിച്ച ആഭരണങ്ങൾ കണ്ണൂരിലെ രണ്ട് ജ്വല്ലറികളിലായി വിറ്റ ശേഷം ഭർത്താവുമൊത്ത് കോയമ്പത്തൂരിലേക്ക് പോയി.നാട്ടിൽ കേസ് നടക്കുന്ന കാര്യം അറിയാതെ ഞായറാഴ്ച ആതിര കണ്ണൂരിലെത്തി.വിവരമറിഞ്ഞ കണ്ണൂർ ടൌൺ എസ്‌ഐ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് ആതിരയെ കസ്റ്റഡിയിലെടുത്തു.ചോദ്യം ചെയ്യലിൽ മോഷണക്കുറ്റം സമ്മതിച്ച ആതിര സ്വർണ്ണം വിറ്റ ജ്വല്ലറികൾ ഏതാണെന്നും പോലീസിനോട് പറഞ്ഞു.പോലീസ് ഈ ജ്വല്ലറികളിൽ നിന്നും ആതിര വിറ്റ സ്വർണ്ണവും കണ്ടെടുത്തു.
കണ്ണൂരിൽ എട്ടുകിലോ കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ
കണ്ണൂർ:എട്ടുകിലോ കഞ്ചാവുമായി കണ്ണൂരിൽ രണ്ടുയുവാക്കൾ അറസ്റ്റിൽ. വ്യാഴാഴ്ച പുലർച്ചെ നാലുമണിയോടുകൂടിയാണ് കണ്ണൂർ സിറ്റി സ്വദേശി അബ്ദുൽ റൗഫ്(28),മരക്കാർകണ്ടിയിലെ മുഹമ്മദ് ഷഫീക്ക്(28) എന്നിവർ പോലീസ് പിടിയിലായത്.ബെംഗളൂരുവിൽ നിന്നും പുലർച്ചെ കണ്ണൂരിൽ ബസ്സിറങ്ങിയതാണ് ഇരുവരും.രാത്രി പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് സംഘത്തിന് ഇവരെ കുറിച്ചുള്ള വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രണ്ടുപേരും പിടിയിലാകുന്നത്.പോലീസിനെ കണ്ടതോടെ ഇവർ മറഞ്ഞുനിന്നെങ്കിലും കൃത്യമായ വിവരം ലഭിച്ചതിനാൽ ഇവരെ പിടികൂടുകയായിരുന്നു.രണ്ടു ബാഗുകളിലായി സൂക്ഷിച്ച നിലയിലാണ് ഇവരിൽ നിന്നും കഞ്ചാവ് പിടികൂടിയത്.ഒന്നരവർഷം മുൻപ് കണ്ണൂർ സിറ്റിയിൽ ഒരു യുവാവിനെ കുത്തിക്കൊന്ന കേസിൽ പ്രതിയാണ് അറസ്റ്റിലായ അബ്ദുൽ റൗഫ്. ഈ കേസിൽ ജാമ്യത്തിനിറങ്ങിയാണ് ഇയാൾ കഞ്ചാവ് കച്ചവടം തുടങ്ങിയത്.കഴിഞ്ഞ മൂന്നുമാസത്തിനുള്ളിൽ കണ്ണൂർ ടൌൺ സ്റ്റേഷൻ പരിധിയിൽ നിന്നുമാണ് ഏറ്റവും കൂടുതൽ ലഹരിവസ്തുക്കൾ പിടിച്ചെടുത്തത്.സ്കൂൾ,കോളേജ് വിദ്യാർത്ഥികളെ കേന്ദ്രീകരിച്ചാണ് ലഹരിസംഘങ്ങൾ കൂടുതലായും പ്രവർത്തിക്കുന്നത്.കഴിഞ്ഞ ദിവസം തലശ്ശേരി നഗരമധ്യത്തിൽ കഞ്ചാവ് വിൽപ്പന നടത്തുകയായിരുന്നയാളെ എക്‌സൈസ് സംഘം നഗരത്തിലൂടെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.തലശ്ശേരി ചാക്കേരി വീട്ടിൽ കെ.എൻ അക്ബർ ആണ് പിടിയിലായത്.ഇയാളുടെ പക്കൽ നിന്നും 24 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.എക്‌സൈസ് സംഘത്തെ കണ്ട് നഗരത്തിലൂടെ ഓടിയ പ്രതിയെ മട്ടാമ്പ്രം പള്ളിക്ക് സമീപത്തുവെച്ച് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തുകയായിരുന്നു.
ഇന്ധന വിലവർധന;സ്വകാര്യ ബസ്സുകൾ സമരത്തിലേക്ക്;മിനിമം ചാർജ് പത്തുരൂപയാക്കണമെന്ന് ആവശ്യം
കൊച്ചി: ഇന്ധന വിലവര്‍ധനവിന്റെ പശ്ചാത്തലത്തില്‍ മിനിമം ചാര്‍ജ്ജ് പത്ത് രൂപയാക്കണമെന്ന ആവശ്യവുമായി സ്വകാര്യ ബസുടമകള്‍ രംഗത്ത്.ഇത് സംബന്ധിച്ച് ഈ മാസം 30നകം തീരുമായില്ലെങ്കില്‍ സ്വകാര്യ ബസ്സുകള്‍ നിരത്തിലിറക്കില്ലെന്നാണ് മുന്നറിയിപ്പ്. തൊട്ടുമുന്‍പ് ചാര്‍ജ്ജ് വര്‍ധിപ്പിച്ചപ്പോഴുണ്ടായിരുന്ന 62 രൂപയില്‍ നിന്നും ഡീസല്‍ വില കുത്തനെ ഉയര്‍ന്ന് 80 രൂപയിലെത്താറായി. വിദ്യാര്‍ത്ഥികളുടേതടക്കം യാത്രാനിരക്ക് വര്‍ധിപ്പിക്കാതെ ഇനി പിടിച്ചുനിൽക്കാനാകില്ലെന്നും സ്വകാര്യ ബസ്സുടമകൾ വ്യക്തമാക്കി.പ്രതിസന്ധി കണക്കിലെടുത്ത് സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് നികുതിയടക്കാന്‍ രണ്ട് തവണ സര്‍ക്കാര്‍ നീട്ടി നല്‍കിയ സമയം ഈ മാസം മുപ്പതിന് അവസാനിക്കും. ഈ സാഹചര്യത്തിലാണ് ചാർജ് വർധന ഉൾപ്പെടെയുള്ള ആവശ്യങ്ങളുമായി സര്‍ക്കാരിനെ സമീപിക്കുന്നതിനും സമരത്തിനും മുന്നോടിയായി സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകള്‍ യോഗം ചെരുന്നത്. നികുതി ബഹിഷ്‌ക്കരണവും ബസ് ഉടമകള്‍ ആലോചിക്കുന്നു. മിനിമം ചാര്‍ജ്ജ് ദൂരപരിധി 5 കിലോമീറ്ററില്‍ നിന്നും പകുതിയായി കുറയ്ക്കണമെന്നാണ് മറ്റൊരു പ്രധാന ആവശ്യം. ഡീസല്‍ വിലയില്‍ സബ്‌സിഡി അനുവദിക്കണമെന്ന ആവശ്യവുമുണ്ട്. പ്രളയക്കെടുതിയും ഇന്ധനവിലവര്‍ധനവും ചേര്‍ന്ന് പൊതുജനങ്ങള്‍ വലഞ്ഞു നില്‍ക്കെ ബസ് ചാര്‍ജ്ജ് വര്‍ധനയെന്ന ആവശ്യം കൂടി മുന്നിലെത്തുന്നതോടെ സര്‍ക്കാര്‍ എന്ത് തീരുമാനമെടുക്കുമെന്നതാണ് നിര്‍ണായകമാണ്.
കോഴിക്കോട് ബീച്ച് ആശുപത്രിയിൽ 23 വൃദ്ധരായ മാതാപിതാക്കളെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്:കോഴിക്കോട് ബീച്ച് ആശുപത്രിയിൽ 23 വൃദ്ധരായ മാതാപിതാക്കളെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.ഇവരെ ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിച്ച ശേഷം ബന്ധുക്കൾ ഉപേക്ഷിച്ചു പോവുകയായിരുന്നു.മൂന്നു സ്ത്രീകൾ ഉൾപ്പെടെ അൻപതുവയസ്സിലേറെ പ്രായമുള്ളവരാണ് ഇവരെല്ലാം.മലയാളത്തിന് പുറമെ കന്നഡ,തമിഴ്,ഹിന്ദി,തുടങ്ങിയ ഭാഷകൾ സംസാരിക്കുന്നവരും ഇവരോടൊപ്പമുണ്ട്.ആശുപത്രിയുമായി ബന്ധപ്പെട്ട പ്രവർത്തിക്കുന്ന തെരുവിന്റെ മക്കൾ എന്ന സന്നദ്ധ സംഘടനാ പ്രവർത്തകരാണ് ഇവരുടെ കാര്യം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയത്.രണ്ടുമാസമായി ഈ പ്രവർത്തകരാണ് ഇവർക്കുള്ള ഭക്ഷണം എത്തിച്ചു കൊടുക്കുന്നത്.സംഭവമറിഞ്ഞ് ലീഗൽ അതോറിറ്റി സെക്രെട്ടറി എ.പി ജയരാജ് ആശുപത്രിയിൽ എത്തി ഇവരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു.ഇവരെ സംരക്ഷിക്കാതെ ഉപേക്ഷിച്ച ബന്ധുക്കൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറത്ത് ടാങ്കർലോറി മറിഞ്ഞ് വാതകം ചോരുന്നു;വീടുകളിൽ നിന്നും ആളുകളെ ഒഴിപ്പിച്ചു
മലപ്പുറം: ദേശീയ പാതയില്‍ മലപ്പുറം പാണമ്ബ്രയില്‍ ടാങ്കര്‍ ലോറി മറിഞ്ഞതിനെ തുടര്‍ന്ന് വാതകം ചോരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ ഐഒസിയുടെ ടാങ്കര്‍ ലോറിയാണ് അപകടത്തില്‍പെട്ടത്.ഇതേ തുടർന്ന് സമീപത്തുള്ള വീടുകളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചു. ചോര്‍ച്ചയടയ്ക്കാന്‍ മണിക്കൂറുകള്‍ എടുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. അരക്കിലോമീറ്റര്‍ ചുറ്റളവില്‍ ജാഗ്രതാ നിര്‍ദേശം പ്രഖ്യാപിച്ചിട്ടുണ്ട്. വീടുകളില്‍ തീ കത്തിക്കരുതെന്നു കര്‍ശന നിര്‍ദേശം നല്‍കി. പ്രദേശത്തെ വൈദ്യുതി ബന്ധവും വിച്ഛേദിച്ചിരിക്കുകയാണ്. ഫയര്‍ഫോഴ്സും പോലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. വാതകം ചോരുന്നതിനാല്‍ ദേശീയപാതയില്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. കാക്കഞ്ചേരി, ചേലേമ്ബ്ര എന്നിവടങ്ങളില്‍ വാഹനം തടഞ്ഞ് വഴിതിരിച്ചുവിടുകയാണ്.വാതക ചോരുന്നതിന്റെ ശക്തി കുറയ്ക്കാനായി ആറിടങ്ങളില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സ് സംഘങ്ങള്‍ ടാങ്കറിലേക്കു വെളളം പമ്ബ് ചെയ്തു കൊണ്ടിരിക്കുകയാണ്. ഇതോടൊപ്പമാണ് ചോര്‍ച്ച അടയ്ക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്.അപകടം നടന്ന സ്ഥലത്തിന് സമീപത്തു തന്നെ ഐഒസി പ്ലാന്റ് ഉള്ളതിനാല്‍ ഉടന്‍ തന്നെ വിദഗ്ധ സംഘത്തിനു സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനായി.
ബിഷപ്പ് ഫ്രാങ്കോയെ ചുമതലകളിൽ നിന്നും മാറ്റി വത്തിക്കാൻ ഉത്തരവ്;ചോദ്യം ചെയ്യൽ തുടരുന്നു; അറസ്റ്റിനു സാധ്യത
കൊച്ചി:ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ ബിഷപ്പിന്‍റെ ചുമതലകളില്‍ നിന്നും നീക്കി വത്തിക്കാൻ ഉത്തരവ്.പകരം ചുമതല ആഗ്നെലോ റൂഫിനോ ഗ്രേഷ്യസിന് നല്‍കി.മുംബൈ രൂപതയുടെ മുന്‍ സഹായ മെത്രാനാണ് ഇദ്ദേഹം. ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യാന്‍ സാധ്യത നിലനില്‍ക്കെയാണ് ചുമതലകളില്‍ നിന്നും നീക്കിയത്.അതേസമയം കന്യാസ്ത്രീയെ ബലാൽസംഗം ചെയ്ത സംഭവത്തിൽ ബിഷപ്പിനെ ചോദ്യം ചെയ്യുന്നത് തൃപ്പൂണിത്തുറയിലെ ക്രൈം ബ്രാഞ്ച് ഓഫീസില്‍ തുടരുകയാണ്.അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പി കെ സുഭാഷ്, കോട്ടയം എസ് പി ഹരിശങ്കര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍.അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്.ബുധനാഴ്ച നടന്ന ആദ്യഘട്ട ചോദ്യം ചെയ്യലില്‍ പ്രത്യേകം തയാറാക്കിയ അഞ്ഞൂറിലധികം ചോദ്യങ്ങളില്‍ 104 ചോദ്യങ്ങള്‍ക്കും ഉപചോദ്യങ്ങള്‍ക്കും ഫ്രാങ്കോ മുളയ്ക്കല്‍ മറുപടി നല്‍കിയിട്ടുണ്ടെന്നാണ് വിവരം.എന്നാൽ ഇന്നലെ നടത്തിയ ചോദ്യം ചെയ്യലില്‍ ബിഷപ് നല്‍കിയ വിശദീകരണങ്ങള്‍ തൃപ്തികരമല്ലെന്ന് ഐജി വിജയ് സാക്കറെയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. പല ചോദ്യങ്ങള്‍ക്കും ബിഷപ്പ് മറുപടി നല്‍കാതെ കൈക്കൂപ്പി നില്‍ക്കുക മാത്രമാണ് ചെയ്തത്. മാത്രമല്ല, മറുപടികളില്‍ വൈരുദ്ധ്യങ്ങളും ഉണ്ട്. ഇത് അറസ്റ്റിന്റെ സാധ്യതയാണ് കാണുന്നത്.
യാത്രക്കാരുടെ മൂക്കിൽ നിന്നും ചെവിയിൽ നിന്നും രക്തം;മുബൈയിൽ വിമാനം തിരിച്ചിറക്കി
മുംബൈ:യാത്രക്കാരുടെ മൂക്കിൽ നിന്നും ചെവിയിൽ നിന്നും രക്തം വന്നതിനെ തുടർന്ന് മുബൈയിൽ വിമാനം തിരിച്ചിറക്കി.166 യാത്രക്കാരുമായി മുംബൈയിൽ നിന്നും ജയ്‌പൂരിലേക്ക് പുറപ്പെട്ട ജെറ്റ് എയർവേയ്‌സ് വിമാനമാണ് തിരിച്ചിറക്കിയത്.വിമാനത്തിനുള്ളിൽ മർദം നിയന്ത്രിക്കുന്നതിനുള്ള ഉപകരണം ക്യാബിൻ ക്രൂ പ്രവർത്തിപ്പിക്കാൻ മറന്നുപോയതിനെ തുടർന്ന് വിമാനത്തിനുള്ളിൽ മർദ്ദം കുറഞ്ഞുപോയതാണ് രക്തം വരാൻ കാരണം.വ്യാഴാഴ്ച രാവിലെ മുംബൈ വിമാനത്താവളത്തിൽ നിന്നും പറന്നുയർന്ന 9w 697 വിമാനത്തിലാണ് സംഭവം.മർദം കുറഞ്ഞതിനെ തുടർന്ന് ഓക്സിജൻ മാസ്‌ക്കുകൾ പുറത്തുവരികയും ചെയ്തു.ഇതോടെ യാത്രക്കാർ പരിഭ്രാന്തരായി.മുപ്പതോളം യാത്രക്കാരുടെ മൂക്കിൽ നിന്നും ചെവിയിൽ നിന്നും രക്തം വന്നു.യാത്രക്കാർക്ക് തലവേദനയും അനുഭവപ്പെട്ടു.യാത്രക്കാരെ സുരക്ഷിതരായി തിരിച്ചിറക്കിയതായും എല്ലാവർക്കും ചികിത്സ നൽകിയതായും അധികൃതർ അറിയിച്ചു.സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായും കൃത്യവിലോപം കാണിച്ച ജീവനക്കാരെ സസ്‌പെൻഡ് ചെയ്തതായും ഡയറക്റ്ററേറ്റ് ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു.
അഭിമന്യു വധം;മുഖ്യപ്രതി കീഴടങ്ങി
കൊച്ചി:എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർത്ഥിയും എസ്എഫ്ഐ നേതാവുമായ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി കീഴടങ്ങി.ക്യാംപസ് ഫ്രണ്ട് എറണാകുളം ജില്ലാ സെക്രെട്ടറിയും പെരുമ്പാവൂർ സ്വദേശിയുമായ ആരിഫ് ബിൻ സലാം ആണ് കീഴടങ്ങിയത്.കൊലപാതകശേഷം ഒളിവിൽ പോയ ആരിഫ് അടക്കം കേസിലെ എട്ടുപ്രതികൾക്കായി പോലീസ് കഴിഞ്ഞ ദിവസം ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആരിഫ് കീഴടങ്ങിയിരിക്കുന്നത്. അഭിമന്യു കൊല്ലപ്പെടുന്ന സമയത്ത് ആരിഫ് കോളേജ് പരിസരത്ത് ഉണ്ടായിരുന്നുവെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. കൊലപാതകം നടത്താൻ ആളുകളെ ഏർപ്പെടുത്തി എന്നതാണ് ആരിഫിനെതിരെയുള്ള കുറ്റം.ആരിഫിനെ കൂടി അറസ്റ്റ് ചെയ്തതോടെ കേസിലെ പതിനാറു പ്രതികളിൽ ഒൻപതുപേർ പോലീസ് പിടിയിലായി.
കണ്ണൂരിൽ ആദ്യ യാത്രാവിമാനം റൺവെയിലിറങ്ങി
മട്ടന്നൂർ:കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ടിൽ ആദ്യ യാത്രാവിമാനം റൺവെയിലിറങ്ങി. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസിന്റെ 189 സീറ്റുകളുള്ള ബോയിങ് 738 വിമാനമാണ് മട്ടന്നൂരിൽ എത്തിയത്. ഇത് ആദ്യമായാണ് കണ്ണൂർ വിമാനത്താവളത്തിൽ യാത്രാവിമാനം ഇറങ്ങിയത്.ഇന്ന് രാവിലെ 9.57ഓടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട വിമാനം 10.25ഓടെ കണ്ണൂര്‍ വിമാനത്താവളത്തിന് മുകളിലെത്തി.അഞ്ച് തവണ വിമാനത്താവളത്തിന് മുകളില്‍ വട്ടമിട്ട് പറന്നു. ആറാമത്തെ തവണ റണ്‍വേയിലിറങ്ങി. ഇതോടെ പരീക്ഷണപ്പറക്കല്‍ പൂര്‍ത്തിയായി.ഈ മാസം 29ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തിന്‍റെ ഔദ്യോഗിക ഉദ്ഘാടന തിയ്യതി തീരുമാനിക്കും. നവംബറില്‍ വിമാന സര്‍വ്വീസ് തുടങ്ങുമെന്നാണ് പ്രതീക്ഷ. എയര്‍ ഇന്ത്യ എക്സ്പ്രസ്, ജെറ്റ് എയര്‍വെയ്സ്, ഇന്‍ഡിഗോ എന്നീ വിമാന കമ്പനികള്‍ ആഭ്യന്തര, രാജ്യാന്തര സര്‍വ്വീസുകള്‍ നടത്തും.
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പിന്റെ മൊഴിയെടുക്കൽ തുടരുന്നു;അറസ്റ്റ് ഇന്നുണ്ടായേക്കുമെന്ന് സൂചന
കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച പരാതിയില്‍ ബിഷപ്പ് ഫ്രങ്കോ മുളയ്ക്കലിനെ രണ്ടാം ദിവസവും ചോദ്യം ചെയ്യല്‍ തുടരുകയാണ്. തൃപ്പുണിത്തുറയില്‍ ഹൈടെക്ക് സെല്ലിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്.കഴിഞ്ഞ ദിവസം നടന്ന ചോദ്യം ചെയ്യലിൽ ബിഷപ്പിന്റെ മൊഴികളിൽ വൈരുധ്യം കണ്ടെത്തിയിരുന്നു.ഇത് ദൂരീകരിക്കാനാണ് ഇന്നും ചോദ്യം ചെയ്യൽ തുടരുന്നത്.കോട്ടയം എസ്പി പിഎസ് ഹരിശങ്കര്‍, അന്വേഷണ ഉദ്യോഗസ്ഥന്‍ വൈക്കം ഡിവൈഎസ്പി കെ സുഭാഷ് എന്നിവരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ നടത്തുന്നത്. സുരക്ഷയെ മുന്‍നിര്‍ത്തി കൂടുതല്‍ പൊലീസിനെ ഇവിടെ വിന്യസിച്ചിട്ടുണ്ട്.രാവിലെ 11 മണിയോടെയാണ് ബിഷപ്പ് തൃപ്പുണിത്തറയിലെ ചോദ്യം ചെയ്യല്‍ കേന്ദ്രത്തില്‍ എത്തിയത്.ഇന്ന് വൈകുന്നേരത്തോടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. ഇന്നത്തെ ചോദ്യം ചെയ്യല്‍ അറസ്റ്റിലേക്ക് വഴിവെയ്ക്കാൻ സാധ്യത ഉണ്ട്. കന്യാസ്ത്രീയുടെ രഹസ്യ മൊഴി തെളിവായി സ്വീകരിച്ച് ബിഷപ്പിന് അറസ്റ്റ് ചെയ്യാന്‍ നീക്കങ്ങള്‍ നടക്കുന്നതായാണ് ലഭിക്കുന്ന വിവരം. ചോദ്യം ചെയ്യലില്‍ ബിഷപ്പിന്റെ മൊഴികളില്‍ ഉണ്ടായ വൈരുദ്ധ്യങ്ങളും തിരച്ചടിയായിട്ടുണ്ട്.ഇന്നലത്തെ ചോദ്യം ചെയ്യലില്‍ താന്‍ നിരപരാധിയാണെന്ന് ബിഷപ്പ് അന്വേഷണ സംഘത്തോട് ആവര്‍ത്തിച്ചു. കന്യാസ്ത്രീക്കെതിരെ നേരത്തെ അച്ചടക്ക നടപടി സ്വീകരിച്ചത് രേഖാമൂലമുള്ള പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ്. ആ വിരോധം തീര്‍ക്കാനാണ് പീഡന പരാതി നല്‍കിയത്. പരാതിയില്‍ പറയുന്ന ദിവസങ്ങളില്‍ കുറുവിലങ്ങാട് മഠത്തില്‍ പോകുകയോ കന്യാസ്ത്രീയെ കാണുകയോ ചെയ്തിട്ടില്ലെന്നും ബിഷപ്പ് മൊഴി നല്‍കി. ബിഷപ്പിന്റെ മൊബൈല്‍ ഫോണ്‍ സംഭാഷണങ്ങളും അന്വേഷണ സംഘം പരിശോധിച്ചു.