വിദ്യാർത്ഥികളിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗം തടയാൻ സ്കൂളുകളിൽ ജാഗ്രത സമിതികൾ രൂപീകരിക്കുന്നു

keralanews form alert committee in schools to prevent the use of drugs in student

കണ്ണൂർ:വിദ്യാർത്ഥികളിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗം തടയാൻ സ്കൂളുകളിൽ ജാഗ്രത സമിതികൾ രൂപീകരിക്കുന്നു.ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് സമിതികൾ രൂപീകരിക്കുന്നത്.’ലഹരിയിൽ നിന്ന് വിമുക്തി,കൈകോർക്കുക ജീവിതത്തിനായി’ എന്ന മുദ്രാവാക്യമുയർത്തി എക്‌സൈസ്,ആരോഗ്യം,വിദ്യാഭ്യാസ വകുപ്പുകൾ,സ്കൂൾ പിടിഎ ഭാരവാഹികൾ,സാന്ത്വന പരിചരണ രംഗത്ത് പ്രവർത്തിക്കുന്ന സംഘടനയായ ഐആർപിസി എന്നിവയെ ഉൾപ്പെടുത്തിയാണ് ജാഗ്രത സമിതികളുടെ പ്രവർത്തനം.ഇതിനായി ജില്ലയിലെ 171 ഹയർ സെക്കണ്ടറി സ്കൂളുകളിൽ ഈ മാസം മുപ്പതിന് മുൻപായി സമിതികൾ രൂപീകരിക്കും. ജില്ലാപഞ്ചായത്തംഗം ചെയർമാനായ സമിതിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, എക്‌സൈസ്,പോലീസ് ഉദ്യോഗസ്ഥർ, രക്ഷിതാക്കൾ,ഐആർപിസി കൺവീനർ,വാർഡ് മെമ്പർ,പി എച് സി ഡോക്റ്റർ,വിദ്യാർത്ഥി പ്രതിനിധി എന്നിവർ അംഗങ്ങളായിരിക്കും.ജാഗ്രത സമിതിയുടെ പ്രവർത്തനത്തിനായി വിദഗ്ദ്ധ സംഘത്തിന്റെ നേതൃത്വത്തിൽ മൊഡ്യൂളുകൾ തയ്യാറാക്കിയിട്ടുണ്ട്.അതനുസരിച്ഛ് വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ ക്ലാസുകൾ നടത്തും.പദ്ധതിയുടെ ജില്ലാ തല ഉൽഘാടനം ഈ മാസം പന്ത്രണ്ടിന് സിറ്റി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ മന്ത്രി സി.രവീന്ദ്രനാഥ് നിർവഹിക്കും.ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ ലഹരി വസ്തുക്കളുടെ ഉറവിടങ്ങൾ കണ്ടെത്തി തടയുള്ള നടപടികൾ സ്വീകരിക്കുന്നതിനായി രക്ഷിതാക്കൾക്ക് പ്രത്യേക ബോധവൽക്കരണ ക്ലാസുകൾ നൽകും. പുതുതലമുറ ലഹരിമരുന്നുകൾ തിരിച്ചറിയുന്നതിനായി ജില്ലാതലത്തിൽ അദ്ധ്യാപകർക്ക് ശാസ്ത്രീയ പരിശീലനവും നൽകും.

സേലത്ത് വാഹനാപകടത്തിൽ കാഞ്ഞിരോട് സ്വദേശികളായ രണ്ടു യുവാക്കൾ മരിച്ചു

keralanews two youths from kanjirode died in an accident in salem

കണ്ണൂർ:സേലത്ത് വാഹനാപകടത്തിൽ കാഞ്ഞിരോട് സ്വദേശികളായ രണ്ടു യുവാക്കൾ മരിച്ചു.കാഞ്ഞിരോട് നസ്ർ മഹലിൽ റഫീക്കിന്റെ മകൻ റസ്നിഫ്(23),കാഞ്ഞിരോട് നെഹർ കോളേജിന് സമീപം സാൽമിയയിൽ കെ.എം അബ്ദുൽ ജബ്ബാറിന്റെ മകൻ സഹൽ(22) എന്നിവരാണ് മരിച്ചത്.ബുധനാഴ്ച രാവിലെ എട്ടരയോടുകൂടി ബെംഗളൂരുവിൽ നിന്നും സേലത്തേക്ക് പോകും വഴിയാണ് അപകടമുണ്ടായത്.ധർമപുരി ഹൈവേയിൽ വെച്ച് ബൈക്കിനെ മറികടക്കാൻ ശ്രമിച്ച ലോറി ബൈക്കിലിടിക്കുകയായിരുന്നു.സഹൽ ബെംഗളൂരുവിലായിരുന്നു.റസ്നിഫ്‌ ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിനായാണ് ബെംഗളൂരുവിൽ പോയത്. ബെംഗളൂരുവിൽ നിന്നും സേലത്തുള്ള ബന്ധുക്കളെ കാണായി പോകുമ്പോഴാണ് അപകടമുണ്ടായത്.ധർമപുരി ഗവ.ആശുപത്രിയിൽ പരിശോധനയ്ക്ക് ശേഷം മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും.വ്യാഴാഴ്ച രാവിലെ കാഞ്ഞിരോട് പഴയപള്ളി ജുമാമസ്ജിദ് കബർസ്ഥാനിൽ ഖബറടക്കും.

ഡിജിറ്റൽ പണമിടപാട് പരാതികൾ പരിഹരിക്കാൻ പ്രത്യേക ഓംബുഡ്സ്മാനെ നിയമിക്കും

keralanews special ombudsman will be appointed to solve complaints of digital cash transactions

ന്യൂഡല്‍ഹി:ഡിജിറ്റല്‍ പണമിടപാടുകളുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കാന്‍ പ്രത്യേകം ഓംബുഡ്‌സ്മാനെ നിയമിക്കാനൊരുങ്ങുന്നു. അടുത്തവര്‍ഷം ആദ്യത്തോടെ ഓഫീസുകള്‍ പ്രവര്‍ത്തനം തുടങ്ങാനാണ് തീരുമാനം.നിലവിലുള്ള ബാങ്കിങ് ഓംബുഡ്‌സ്മാന് പുറമെയാണിത്. മെട്രോ നഗരങ്ങള്‍, ആര്‍ബിഐ നിര്‍ദേശിക്കുന്ന മറ്റ് സ്ഥലങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചായിരിക്കും ഓംബുഡ്‌സ്മാന്റെ പ്രവര്‍ത്തനം. ഡിജിറ്റല്‍ പണമിടപാടുമായി ബന്ധപ്പെട്ട പരാതികള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഇക്കാര്യം ഗൗരവത്തോടെ പരിഗണിക്കുന്നത്.

ആലപ്പുഴയിൽ ബൈക്ക് മിനിലോറിയിൽ ഇടിച്ചു കത്തി എൻജിനീയറിങ് വിദ്യാർത്ഥി മരിച്ചു

keralanews engineering student died when bike hits mini lorry and caught fire

ആലപ്പുഴ:ഹരിപ്പാടിന് സമീപം ദേശീയപാതയിൽ ബൈക്ക് മിനിലോറിയിൽ ഇടിച്ചു കത്തി എൻജിനീയറിങ് വിദ്യാർത്ഥി മരിച്ചു.കോയമ്ബത്തൂരില്‍ എഞ്ചിനീയറിങ്ങിന് പഠിക്കുന്ന കിരണ്‍ ആണ് മരിച്ചത്. ബൈക്കില്‍ ഒപ്പം യാത്ര ചെയ്തിരുന്ന സഹപാഠിയെ ഗുരുതരാവസ്ഥയില്‍ ആശുപ്രതിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൊള്ളലേറ്റാണ് കിരണ്‍ മരിച്ചത്. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. കോയമ്ബത്തൂരില്‍ നിന്ന് ചെങ്ങന്നൂരിലേക്ക് വരും വഴിയാണ് ഇവരുടെ വാഹനം അപകടത്തില്‍പ്പെട്ടത്.ബൈക്കും ലോറിയും അമിത വേഗതയില്‍ ആയിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടിരുന്നു.

ശബരിമലയിൽ അൻപത്തിരണ്ടുവയസ്സുകാരിയെ തടഞ്ഞ സംഭവം;ഒരാൾ അറസ്റ്റിൽ

keralanews one arrested in connection with the incident of blocking 52year old lady in sabarimala

ശബരിമല:ശബരിമലയിൽ ദർശനത്തിനെത്തിയ അൻപത്തിരണ്ടുവയസ്സുകാരിയെ തടഞ്ഞ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ.ഇലന്ദൂര്‍ സ്വദേശി സൂരജാണ്‌ അറസ്റ്റിലായത്. വധശ്രമം സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ്കേസ് രജിസ്റ്റര്‍ ചെയ്തത്. പത്തനംതിട്ട പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.സംഭവത്തില്‍ 150 പേര്‍ക്കെതിരേ വധശ്രമം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി പോലീസ് കേസെടുത്തിരുന്നു.പേരക്കുട്ടിയുടെ ചോറൂണിനു ശബരിമലയിലേക്കു വന്ന തൃശൂര്‍ സ്വദേശി ലളിത രവിയെയാണ് ചൊവ്വാഴ്ച രാവിലെ ഏഴോടെ യുവതീ‌പ്രവേശനത്തിനെതിരേയുള്ള പ്രതിഷേധക്കാര്‍ വളഞ്ഞത്. ഭര്‍ത്താവ് രവി, ബന്ധുക്കള്‍ ഉള്‍പ്പെടെ 19 അംഗ സംഘമാണ് ലളിതയ്ക്കൊപ്പമെത്തിയിരുന്നത്.തുടര്‍ന്ന് കുഞ്ഞിന്‍റെ അമ്മ ഉള്‍പ്പെടെ 50 വയസില്‍ താഴെയുള്ളവര്‍ പമ്പയിൽ തങ്ങുകയും മറ്റുള്ളവര്‍ മല കയറുകയുമായിരുന്നു.ചൊവ്വാഴ്ച പുലര്‍ച്ചെ മല കയറിയ ഇവര്‍ സന്നിധാനം നടപ്പന്തലിലെത്തിയപ്പോഴാണ് ഇവര്‍ക്കുനേരെ ആദ്യം പ്രതിഷേധമുണ്ടായത്.

കെവിന്റേത് ദുരഭിമാനക്കൊല തന്നെ എന്ന് കോടതി; ആറ് മാസത്തിനകം കേസിന്റെ വിചാരണ പൂർത്തിയാക്കണമെന്നും നിര്‍ദേശം

keralanews court to consider kevins murder as honour killing and the trial will be completed in six months

കോട്ടയം:പ്രണയ വിവാഹം കഴിച്ചതിനെ തുടര്‍ന്ന് വധുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ കോട്ടയം നട്ടാശേരി സ്വദേശി കെവിന്‍ പി. ജോസഫിന്റേതു ദുരഭിമാനക്കൊല തന്നെയാണെന്ന് കോടതി. കോട്ടയം അഡീഷണല്‍ ജില്ല സെഷന്‍സ് കോടതി നാലാണു സാഹചര്യങ്ങള്‍ പരിശോധിച്ചു ദുരഭിമാനക്കൊലയാണെന്നു വിധിച്ചത്. ഇത് സംബന്ധിച്ച പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ച കോടതി ആറ് മാസത്തിനകം കേസിന്റെ വിചാരണ പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശിച്ചു.കെവിനും നീനുവുമായുള്ള പ്രണയത്തെ തുടര്‍ന്ന് വൈരാഗ്യം തോന്നിയ പ്രതികള്‍ കെവിനെ ഓടിച്ച്‌ പുഴയില്‍ വീഴ്ത്തുകയായിരുന്നുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. 186 സാക്ഷി മൊഴികളും 118 രേഖകളും കുറ്റപത്രത്തോടൊപ്പം സമര്‍പ്പിച്ചു.ഇക്കഴിഞ്ഞ മെയ് 28 നാണ് കൊല്ലം തെന്മല സ്വദേശി നീനു ചാക്കോയെ വിവാഹം കഴിച്ചതിലെ വിരോധം മൂലം നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോയും സംഘവും തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തുന്നത്.തുടര്‍ന്ന് ഷാനു ചാക്കോയെ മുഖ്യപ്രതിയാക്കി പ്രോസിക്യൂഷന്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കെവിന്റെ ഭാര്യാപിതാവ് ചാക്കോയ്‌ക്കെതിരെ ഗൂഢാലോചന കുറ്റം ചുമത്തിയ കുറ്റപത്രത്തില്‍ 12 പേര്‍ക്കെതിരെ കൊലക്കുറ്റവും ചുമത്തിയിട്ടുണ്ട്.

സംസ്ഥാനത്ത് വീടുകളിലെ വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ തീരുമാനം

keralanews decision to increase the electricity rate for houses in kerala

തിരുവനന്തപുരം: വീടുകളുടെ വൈദ്യുതി നിരക്ക് വര്‍ധിക്കാന്‍ വൈദ്യുതി ബോര്‍ഡിന്‍റെ നിര്‍ദേശം. യൂണിറ്റിന് 10 പൈസ മുതല്‍ 80 പൈസവരെയാണ് കൂട്ടാൻ തീരുമാനം.അടുത്തവര്‍ഷവും നിരക്ക് ഉയരും.വീടുകളുടെ ഫിക്സഡ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ നിര്‍ദേശമുണ്ട്. വീടുകളുടെ ഫിക്സഡ് ചാര്‍ജ് സിംഗിള്‍ ഫേസ്, ത്രീഫേസ് എന്നിങ്ങനെ രണ്ടുതരത്തിലുണ്ടായിരുന്നത് നാലായി വിഭജിക്കും. സിംഗില്‍ ഫേസ് 30 രൂപയായിരുന്നു ഫിക്സഡ് ചാര്‍ജ്. സിംഗിള്‍ ഫേസിനെ 150 യൂണിറ്റുവരെയെന്നും 150 യൂണിറ്റിനു മുകളിലുള്ളവരെന്നും രണ്ടായി വിഭജിക്കും. 150 യൂണിറ്റുവരെയുള്ളവര്‍ക്ക് ഈ വര്‍ഷം 75 രൂപയായും അടുത്തവര്‍ഷം 100 രൂപയായും വര്‍ധിപ്പിക്കാനാണ് ശിപാര്‍ശ.ത്രീഫേസിനെ 150 യൂണിറ്റുവരെയെന്നും അതിനുമുകളിലുള്ളവരെന്നും രണ്ടായി വിഭജിക്കാന്‍ ശിപാര്‍ശ ചെയ്യുന്നു. 150 യൂണിറ്റുവരെ 80 രൂപയായിരുന്നത് ഈവര്‍ഷം 90 രൂപയായും അടുത്തവര്‍ഷം 100 രൂപയായും വര്‍ധിക്കാന്‍ നിര്‍ദേശിക്കുന്നു. 150 യൂണിറ്റിനു മുകളിലുള്ളത് ഈ വര്‍ഷം 80-ല്‍ നിന്ന് 130 രൂപയായും അടുത്ത വര്‍ഷം 160 രൂപയായും ഉയര്‍ത്താനുമാണ് നിര്‍ദേശം. വ്യവസായ മേഖലയിലെ ഡിമാന്‍ഡ് ചാര്‍ജ് ഒരു കെവിഎ ലോഡിന് 300 രൂപയില്‍ നിന്ന് 600 രൂപയാക്കാനും അടുത്ത വര്‍ഷം 750 രൂപയാക്കാനുമാണ് നിര്‍ദേശം.

വാഹനമിടിച്ച് യുവാവ് മരിച്ച സംഭവം;പ്രതിയായ ഡിവൈഎസ്പി മധുരയിലേക്ക് കടന്നതായി സംശയം

keralanews the incident of youth died in the accident the accused dysp escaped to madhurai

തിരുവനന്തപുരം:തർക്കത്തിനിടെ ഡിവൈഎസ്പി റോഡിലേക്ക് തള്ളിയിട്ട യുവാവ് കാറിടിച്ച് മരിച്ച സംഭവത്തിൽ പ്രതിയായ ഡിവൈഎസ്പി മധുരയിലേക്ക് കടന്നതായി സംശയം.വിവരം ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണസംഘവും മധുരയിലേയ്ക്ക് പുറപ്പെട്ടു. നെടുമങ്ങാട് എഎസ്പി സുജിത് ദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സംഭവത്തില്‍ അന്വേഷണം നടത്തുന്നത്. ഹരികുമാറിന്റെ രണ്ട് മൊബൈല്‍ ഫോണുകളും ഓഫ് ചെയ്ത നിലയിലാണ്. ഡിവൈഎസ്പിയുമായി റോഡില്‍ വച്ച്‌ തര്‍ക്കിച്ചു കൊണ്ടിരിക്കെ യുവാവ് വാഹനമിടിച്ച്‌ മരിച്ച സംഭവത്തില്‍ ദൃക്‌സാക്ഷിയുടെ മൊഴി പുറത്തുവന്നിരുന്നു. ഡിവൈഎസ്പിയും സനലുമായി വാക്കുതര്‍ക്കമുണ്ടായെന്നും ഇതിനിടയില്‍ സനലിനെ ഡിവൈ.എസ്.പി പിടിച്ചു തള്ളിയെന്നും റോഡിലേയ്ക്ക് വീണ സനലിനെ എതിര്‍വശത്തു നിന്നു വന്ന കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്നുമാണ് ദൃക്‌സാക്ഷി പറഞ്ഞത്.അതേസമയം ഒളിവില്‍ പോയ ഡിവൈഎസ്പിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സനല്‍ കുമാറിന്റെ മൃതദേഹവുമായി നാട്ടുകാര്‍ മൂന്ന് മണിക്കൂര്‍ നേരം ഇന്നലെ ദേശീയ പാത ഉപരോധിച്ചിരുന്നു.നെയ്യാറ്റിന്‍കര കാവുവിള സ്വദേശി സനല്‍ (32) ആണ് മരിച്ചത്.ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം ഉണ്ടായത്. വണ്ടിമാറ്റുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയാണ് അപകടം നടന്നത്. ഇരുവരും പരസ്പരം ഉന്തും തള്ളും നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

കർണാടക ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത തിരിച്ചടി

keralanews karnataka byelection retaliation for bjp

ബെംഗളൂരു:കർണാടക ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത  തിരിച്ചടി.മൂന്ന് ലോക്സഭാ മണ്ഡലങ്ങളിലേക്കും രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിൽ നാലിലും കോൺഗ്രസ്-ജെഡിഎസ് സഖ്യം മുന്നേറ്റം നടത്തി.മാണ്ഡ്യ, ബെല്ലാരി ലോക്‌സഭാ മണ്ഡലങ്ങളിലും രാമനഗര, ജാംഖണ്ഡി എന്നീ നിയമസഭാ മണ്ഡലങ്ങളിലും കോണ്‍ഗ്രസ്-ജനതാ ദള്‍ സഖ്യം മികച്ച വിജയം നേടിയപ്പോള്‍ ശിവമോഗയില്‍ ബിജെപി കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ബെല്ലാരിയിൽ കോൺഗ്രസിലെ വി.എസ് ഉഗ്രപ്പ വൻ ഭൂരിപക്ഷത്തോടെയാണ് വിജയം കരസ്ഥമാക്കിയത്.ബിജെപിയിലെ ശക്തനായ നേതാവ് ബി.ശ്രീരാമുലുവിന്റെ സഹോദരി ജെ.ശാന്തയെയാണ് ഉഗ്രപ്പ പരാജയപ്പെടുത്തിയത്.പതിനാലു വർഷമായി കൈയ്യടക്കിയിരുന്ന ബെല്ലാരി നഷ്ട്ടപ്പെട്ടത് ബിജെപിക്ക് കനത്ത തിരിച്ചടിയാണ്.ഷിമോഗയിൽ മാത്രമാണ് ബിജെപിക്ക് മുന്നേറ്റം നേടാനായത്.ഇവിടെ ബിജെപി നേതാവ് ബി.സ് യെദ്യൂരപ്പയുടെ മകൻ ബി വൈ രാഘവേന്ദ്ര വിജയിച്ചു.നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന രാമനാഗരിയിൽ മുഖ്യമന്ത്രി കുമാരസ്വാമിയുടെ ഭാര്യ അനിത കുമാരസ്വാമി വിജയിച്ചു. ജാംഖണ്ഡിൽ കോൺഗ്രസിന്റെ ആനന്ദ് സിദ്ദു ന്യാമഗൗഡയും വിജയിച്ചു.കോൺഗ്രസ്-ജെഡിഎസ് സഖ്യം ആദ്യമായി ഒന്നിച്ചു മത്സരിക്കുന്ന തിരഞ്ഞെടുപ്പ് ആയതിനാൽ സഖ്യത്തിന് നിർണായകമാണ് ഈ ഉപതിരഞ്ഞെടുപ്പ് ഫലം.

ശബരിമല നട അടച്ചു;മണ്ഡല പൂജകൾക്കായി വൃശ്ചികം ഒന്നിന് തുറക്കും

keralanews sabarimala temple closed and will open for mandalapooja on vrischikam 1st

ശബരിമല:ചിത്തിരയാട്ട പൂജകൾക്ക് ശേഷം ശബരിമല നട അടച്ചു.തന്ത്രി കണ്‌ഠരര് രാജീവരുടെ കാര്‍മ്മികത്വത്തില്‍ പടിപൂജ നടത്തിയാണ് രാത്രി പത്തുമണിയോടെ നട അടച്ചത്. 26 മണിക്കൂര്‍ നീണ്ട തീര്‍ത്ഥാടത്തിനാണ് ഇതോടെ സമാപനമായത്. മണ്ഡല പൂജകള്‍ക്കായി ശബരിമല നട ഇനി വൃശ്ചികം ഒന്നിന് തുറക്കും.തിങ്കളാഴ്ച വൈകിട്ട് അഞ്ചിനാണ് ശബരിമല നട തുറന്നത്. സംഘര്‍ഷ സാദ്ധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷാ സംവിധാനമാണ് പമ്ബയിലും നിലയ്ക്കലിലും സന്നിധാനത്തും ഏര്‍പ്പെടുത്തിയിരുന്നത്. ഇതിന്റെ ഭാഗമായി പ്രഖ്യാപിച്ച നിരോധനാജ്ഞ അര്‍ധരാത്രിയോടെ പിൻവലിച്ചു.