കുഷ്ടരോഗ നിർണയ പ്രചാരണ പരിപാടി ‘അശ്വമേധം’ ജില്ലയിൽ ആരംഭിച്ചു

keralanews leprosy diagnostic campaign aswamedham started in the district

കണ്ണൂർ:ആരോഗ്യ-കുടുംബക്ഷേമ വകുപ്പിന്റെ നേതൃത്വത്തിലുള്ള കുഷ്‌ഠരോഗ നിർണയ പ്രചാരണ പരിപാടിയായ ‘അശ്വമേധം’ ജില്ലയിൽ തുടങ്ങി.പി.കെ ശ്രീമതി എം പി പരിപാടി ഫ്ലാഗ് ഓഫ് ചെയ്തു.പയ്യാമ്പലത്തെ ലക്കി എന്ന കുതിരയെ ഉപയോഗിച്ചാണ് യാത്ര.ഡിസംബർ 18 വരെയാണ് അശ്വമേധം ക്യാമ്പയിൻ.നിലവിൽ ജില്ലയിൽ 64 കുഷ്‌ഠരോഗ ബാധിതർ ഉണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്.സമൂഹത്തിൽ കണ്ടുപിടിക്കപ്പെടാത്ത കുഷ്‌ഠരോഗ ബാധിതരെ കണ്ടെത്തി ചികിത്സയ്ക്ക് വിധേയമാക്കി രോഗം നിർമാർജനം ചെയ്യുക എന്നാണത് അശ്വമേധം പരിപാടി കൊണ്ട് ഉദ്ദേശിക്കുന്നത്.രോഗലക്ഷണങ്ങൾ പ്രകടമാകുമ്പോൾ തന്നെ ചികിത്സയാരംഭിച്ചാൽ വൈകല്യങ്ങൾ ഒഴിവാക്കാം.രോഗബാധിതരെ കണ്ടെത്തുന്നതിനായി പ്രത്യേകം പരിശീലനം ലഭിച്ച ആശ വർക്കർമാരും സന്നദ്ധ പ്രവർത്തകരും വീടുകൾ സന്ദർശിച്ച് ബോധവൽക്കരണവും രോഗനിർണയവും നടത്തും.

കണ്ണൂർ വിമാനത്താവളത്തിൽ കൃത്രിമ കുന്നും

keralanews artificial hill in kannur airport

മട്ടന്നൂർ:കണ്ണൂർ വിമാനത്താവളത്തിൽ വിസ്മയമൊരുക്കി കൃത്രിമ കുന്ന്.മറ്റിടങ്ങളിൽ  വിമാനത്താവളത്തിനായി കുന്നുകൾ ഇടിച്ചു നിരത്തുമ്പോൾ കണ്ണൂർ വിമാനത്താവള റൺവേയ്ക്ക് സമീപം തലയുയർത്തി നിൽക്കുകയാണ് ഈ കൃത്രിമ കുന്ന്.പൂര്‍ണമായും മണ്ണുകൊണ്ട് നിര്‍മ്മിച്ച കുന്നാണ് ഇത്. എന്‍ജിനീയറിങ് വൈദഗ്ധ്യവും മനുഷ്യാധ്വാനവും ചേര്‍ന്ന് യാഥാർഥ്യമാക്കിയ ഈ കുന്നിലാണ് കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഇന്‍സ്ട്രുമെന്റല്‍ ലാന്‍ഡിങ് സിസ്റ്റം ഉള്ളത്.ഇതിനോടുചേര്‍ന്നാണ് 3050 മീറ്ററുള്ള റണ്‍വേ. കുന്നുകളും കുഴികളും നിറഞ്ഞ മൂര്‍ക്കന്‍പറമ്ബ് എങ്ങനെ നിരപ്പാക്കാമെന്ന ചര്‍ച്ചയ്ക്കിടയിലാണ് കുന്നുണ്ടാക്കാനുള്ള തീരുമാനമുണ്ടായത്.സിക്കിം വിമാനത്താവളത്തിനുവേണ്ടി 70 മീറ്റര്‍ ഉയരത്തിലുണ്ടാക്കിയ കുന്നാണ് ഇത്തരത്തില്‍ നേരത്തേയുള്ള നിര്‍മ്മിതി. അതിനെ മറികടക്കുന്ന കണ്ണൂരിലെ കുന്നിന് 88 മീറ്ററാണ് ഉയരം. 240 മീറ്റര്‍ നീളവും 150 മീറ്റര്‍ വീതിയും 65 ഡിഗ്രി ചരിവുമുണ്ട്.ചെന്നൈ ഐ.ഐ.ടി.യിലെ സിവില്‍ എന്‍ജിനീയറിങ് വിഭാഗം തലവന്‍ ഡോ. രാജഗോപാലാണ് രൂപകല്പനയ്ക്ക് നേതൃത്വം നല്‍കിയത്. 40 സെന്റീമീറ്റര്‍ ഉയരത്തില്‍ മണ്ണും അതിനുമുകളില്‍ പോളിപെര്‍പ്പലിന്‍ (പെരാലിങ്ക്) മാറ്റും അടങ്ങിയ പാളികളായാണ് കുന്ന് നിർമിച്ചിരിക്കുന്നത്.കുന്നിനുമുകളില്‍ ഹൈഡ്രോ സീഡിങ് സംവിധാനത്തിലൂടെ പുല്ല് വളര്‍ത്തി. 7.1 ലക്ഷം ലോഡ് (65 ലക്ഷം ക്യൂബിക് മീറ്റര്‍) മണ്ണ് വേണ്ടിവന്നു ഈ കുന്നുണ്ടാക്കാന്‍. വിമാനത്താവളസ്ഥലത്തു നിന്ന് തന്നെ ഇതിനാവശ്യമായ മണ്ണ് ലഭിച്ചു.പൂര്‍ണമായും പരിസ്ഥിതിക്ക് ഇണങ്ങുന്ന ഗ്രീന്‍ഫില്‍ഡ് വിമാനത്താവളമാണ് കണ്ണൂരില്‍ പൂര്‍ത്തിയായിരിക്കുന്നത്. വിമാനത്താവള പരിസരത്ത് പൂച്ചെടികളും മരങ്ങളും നട്ടുവളര്‍ത്തിയിട്ടുമുണ്ട്. മൂര്‍ഖന്‍പറമ്ബിനോട് ചേര്‍ന്ന കൃഷിയിടങ്ങളും വിമാനത്താവളത്തിന്റെ ഭാഗമായി. പ്രധാന കവാടംമുതല്‍ ടെര്‍മിനല്‍ കെട്ടിടംവരെ പൂച്ചെടികള്‍ ആണ്. വിവിധ നിറങ്ങളിലുള്ള ഇലച്ചെടികള്‍ക്കാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. ടെര്‍മിനല്‍ കെട്ടിത്തിന് മുന്‍പില്‍ തെയ്യത്തിന്റെ മുടിയുടെ രൂപത്തില്‍ പൂന്തോട്ടം ഉണ്ടാകും. സാധ്യമായ സ്ഥലങ്ങളിലെല്ലാം പുല്‍ത്തകിടിയും വളര്‍ത്തി. പാര്‍ക്കിങ് മൈതാനത്തോട് ചേര്‍ന്ന് പേരയും കണിക്കൊന്നയും നട്ടു. വിമാനത്താവളത്തിലേക്കുള്ള റോഡുകളോട് ചേര്‍ന്ന് പൂച്ചെടികളും സ്ഥാനംപിടിച്ചുകഴിഞ്ഞു.

സംസ്ഥാനത്ത് ഓട്ടോ,ടാക്സി ചാർജ് വർധിപ്പിച്ചു; ഓട്ടോയ്ക്ക് മിനിമം ചാർജ് 25 രൂപ

keralanews auto taxi rate increased in the state minimum charge of auto is rs25

തിരുവനന്തപുരം:സംസ്ഥാനത്ത് ഓട്ടോ ടാക്സി നിൽക്കുകൾ വർധിപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.ഓട്ടോറിക്ഷയുടെ മിനിമം ചാർജ് ഇതോടെ 20 രൂപയിൽ നിന്നും 25 രൂപയായി.ടാക്സിക്ക് 150 രൂപയിൽ നിന്നും 175 രൂപയായും ഉയർത്തി.മന്ത്രിസഭാ തീരുമാനം വ്യാഴാഴ്ച ഗതാഗതമന്ത്രി നിയമസഭയിൽ പ്രഖ്യാപിക്കും.നിലവിൽ ഒന്നരക്കിലോമീറ്ററിനാണ് ഓട്ടോറിക്ഷകൾക്ക് മിനിമം ചാർജ്.മിനിമം നിരക്ക് കഴിഞ്ഞുള്ള ഓരോ കിലോമീറ്ററിനും 13 രൂപയാകും.ടാക്സികൾക്ക് അഞ്ചുകിലോമീറ്റർ വരെയാണ് മിനിമം ചാർജ് ഈടാക്കുക.തുടർന്നുള്ള ഓരോകിലോമീറ്ററിനും 15 രൂപ ഈടാക്കിയിരുന്നത് 17 രൂപയാകും.ഓട്ടോയുടെ മിനിമം ചാർജ് 30 രൂപയാക്കമാണെന്നും ടാക്സിയുടെത് 200 രൂപയാക്കണമെന്നും ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷൻ ശുപാർശ നൽകിയിരുന്നു.എന്നാൽ നിരക്ക് കുത്തനെ ഉയർത്തുന്നത് സാധാരക്കാർക്ക് താങ്ങാനാവില്ലെന്ന വിലയിരുത്തലിനെ തുടർന്ന് കമ്മീഷൻ ശുപാർശ മന്ത്രി സഭ അപ്പാടെ അംഗീകരിച്ചില്ല.2014 ലാണ് ഏറ്റവും ഒടുവിൽ ഓട്ടോ,ടാക്സി നിരക്കുകൾ വർധിപ്പിച്ചത്.

എച് ഐ വി ബാധിതയായ യുവതി ചാടി ജീവനൊടുക്കിയ കർണാടകയിലെ 32 ഏക്കർ തടാകം വറ്റിച്ചു

keralanews villegers drain entire lake after hiv infected lady committed suicide in it

ബെംഗളൂരു:എച് ഐ വി ബാധിതയായ യുവതി ചാടി ജീവനൊടുക്കിയ തടാകം നാട്ടുകാരുടെ ആവശ്യത്തെ തുടര്‍ന്ന് അധികൃതര്‍ വറ്റിച്ചു. കര്‍ണാടക ഹുബ്ബള്ളിയിലെ മൊറാബ് ഗ്രാമത്തിലെ 32 ഏക്കർ വിസ്തൃതിയുള്ള തടാകമാണ് ബുധനാഴ്ച വറ്റിച്ചത്. 20 സിഫോണുകളും നാലു മോട്ടോര്‍ പമ്പുകളും തടാകം വറ്റിക്കാന്‍ ഉപയോഗിച്ചു. കഴിഞ്ഞ മാസം 29-നാണ് എച്ച്‌ഐവി ബാധിതയായ പെണ്‍കുട്ടിയുടെ മൃതദേഹം തടാകത്തില്‍നിന്നു കണ്ടെടുത്തത്. പാതി മീന്‍ കൊത്തിയ നിലയിലായിരുന്നു മൃതദേഹം. പ്രദേശത്തെ ജനങ്ങള്‍ ഈ തടാകത്തില്‍നിന്നാണ് വെള്ളമെടുക്കുന്നത്. എന്നാല്‍ മൃതദേഹം കണ്ടെത്തിയതോടെ തടാകം വറ്റിക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്തെത്തി. തടാകത്തിലെ ജലത്തില്‍ എച്ച്‌ഐവി വൈറസ് കലര്‍ന്നിട്ടുണ്ടാകുമെന്നാണു ഇവരുടെ വാദം.നാട്ടുകാരുടെ ആവശ്യത്തിനു വഴങ്ങാതെ മറ്റു മാര്‍ഗങ്ങളില്ലായിരുന്നെന്ന് നവാല്‍ഗുണ്ട് തഹസീല്‍ദാര്‍ നവീന്‍ ഹുള്ളുര്‍ പറഞ്ഞു.വറ്റിച്ച തടാകം ശുദ്ധീകരിച്ചശേഷം സമീപത്തെ മലാപ്രഭ കനാലില്‍നിന്ന് വെള്ളം എത്തിച്ച്‌ തടാകം നിറയ്ക്കാനാണ് അധികൃതരുടെ ശ്രമം. ഈ മാസം ഇരുപതോടെ തടാകം നിറയ്ക്കാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതേസമയം, നാട്ടുകാരുടെ ഭയത്തിനു യാതൊരു ശാസ്ത്രീയ അടിസ്ഥാനവുമില്ലെന്ന് രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ആന്‍ഡ് കമ്മ്യൂണിക്കബിള്‍ ഡിസീസ് ഡയറക്ടര്‍ ഡോ.നാഗരാജ് പറഞ്ഞു. എച്ച്‌ഐവി വൈറസിന് എട്ടു മണിക്കൂറില്‍ കൂടുതല്‍ വെള്ളത്തെ അതിജീവിക്കാന്‍ കഴിയില്ലെന്നും 25 ഡിഗ്രി സെന്‍റിഗ്രേഡില്‍ കൂടുതല്‍ താപനിലയില്‍ വസിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരം ബാലരാമപുരത്ത് വയോധികയെ കെട്ടിയിട്ട് കവർച്ച നടത്തി

keralanews theft in balaramapuram after tying old lady

തിരുവനന്തപുരം:ബാലരാമപുരത്ത് വയോധികയെ കെട്ടിയിട്ട് കവർച്ച നടത്തി.ബാലരാമപുരത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന രത്നമ്മയുടെ വീട്ടിലാണ് മോഷണം നടന്നത്.മോഷ്ടാക്കളുടെ ആക്രമണത്തില്‍ ഇവർക്ക് പരിക്കേറ്റിട്ടുണ്ട്.11 പവന്‍ സ്വര്‍ണവും ഇവിടെനിന്നും മോഷ്ടാക്കള്‍ കവര്‍ന്നു. നേരത്തെ വാടകയ്ക്കു താമസിച്ചവരാണ് മോഷണത്തിനു പിന്നിലെന്ന് രത്നമ്മ പറഞ്ഞു. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

കണ്ണൂർ പീഡനക്കേസ്;കസ്റ്റഡിയിലായ ഡിവൈഎഫ്ഐ പ്രാദേശിക നേതാവിനെ രക്ഷപ്പെടുത്താൻ പോലീസ് ശ്രമിക്കുന്നുവെന്നാരോപിച്ച് കോൺഗ്രസ് പ്രവർത്തകർ തളിപ്പറമ്പ് പോലീസ് സ്റ്റേഷൻ ഉപരോധിച്ചു

keralanews kannur gang rape case congress workers blocked the thaliparamba police station saying that police trying to help the accused dyfi leader in the case

കണ്ണൂർ:പറശ്ശിനിക്കടവിലെ ലോഡ്ജിൽ വിദ്യാർത്ഥിനിയെ കൂട്ടമാനഭം ചെയ്ത കേസിൽ പിടിയിലായ ഡിവൈഎഫ്ഐ പ്രാദേശിക നേതാവിനെ രക്ഷപ്പെടുത്താൻ പോലീസ് ശ്രമം നടത്തുന്നുവെന്നാരോപിച്ച് കോൺഗ്രസ് പ്രവർത്തകർ തളിപ്പറമ്പ് പോലീസ് സ്റ്റേഷൻ ഉപരോധിച്ചു.കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ ഉപരോധ സമരത്തിൽ പങ്കെടുത്തു.പ്രതികളുടെ അറസ്റ്റ് പോലീസ് വൈകിപ്പിച്ചതോടെ ബുധനാഴ്ച വൈകുന്നേരം അഞ്ചരയോടെയായിരുന്നു സമരവുമായി കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തിയത്.പത്ത് മിനുട്ടിലേറെ പോലീസ് സ്റ്റേഷന്റെ മുൻപിലുള്ള റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച ഇവരെ പിന്നീട് എസ്‌ഐ കെ.ദിനേശന്റെ നേതൃത്വത്തില്‍ പോലീസ് ബലം പ്രയോഗിച്ച്‌ നീക്കം ചെയ്തു. ഏറെനേരം പ്രതിഷേധക്കാരും പോലീസും തമ്മില്‍ ഉന്തും തള്ളും നടന്നു. റോഡ് ഉപരാധത്തിന് നേതൃത്വം നൽകിയ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ടി.വി.രവീന്ദ്രന്‍, പി.രാജീവന്‍,മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ്  രജനി രമാനന്ദ്,ബ്ലോക്ക് പ്രസിഡന്റ് രാഹുല്‍ ദാമോദരന്‍, വി.രാഹുല്‍ എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു.

എടാട്ട് ദേശീയപാതയില്‍ ബസും ലോറിയും കൂട്ടിയിടിച്ച് ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു

keralanews lorry driver seriously injured when the lorry hits tourist bus in edat national highway

പയ്യന്നൂർ:എടാട്ട് ദേശീയപാതയില്‍ ബസും ലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു.കാക്കടവ് കാലിച്ചനടുക്കത്തെ രാജുവിന്റെ മകന്‍ മുണ്ടത്താന്‍പ്ലാക്കല്‍ മനു(30)വിനാണ് പരിക്കേറ്റത്.ഇയാളെ പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്ന് പുലര്‍ച്ചെ നാലുമണിയോടെ എടാട്ട് ദേശീയപാതയില്‍ കണ്ണങ്ങാട് ക്ഷേത്രത്തിന് സമീപമാണ് അപകടം നടന്നത്.വടകര പയ്യോളിയില്‍ ചെങ്കല്ലിറക്കി തിരിച്ച് വരികയായിരുന്നു അപകടത്തില്‍പെട്ട ലോറി.ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിലെ വിദ്യാര്‍ഥികള്‍ ഗോവയിലെ വിനോദയാത്ര കഴിഞ്ഞ്  തിരിച്ച് പോകുകയായിരുന്ന ടൂറിസ്റ്റ് ബസുമായാണ് ലോറി കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ തകർന്ന ലോറിയുടെ ക്യാബിനിൽ കുടുങ്ങിയ ഡ്രൈവറെ പയ്യന്നൂര്‍ പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് കാബിന്‍ പൊളിച്ചാണ് പുറത്തെടുത്തത്.

നടിയെ ആക്രമിച്ച കേസ്;പ്രതിപട്ടികയിൽ നിന്നും രണ്ട് അഭിഭാഷകരെ ഹൈക്കോടതി ഒഴിവാക്കി

keralanews actress attack case two advocates excluded from the list of accused by the high court

കൊച്ചി:നടിയെ ആക്രമിച്ച കേസിലെ പ്രതിപട്ടികയിൽ നിന്നും രണ്ട് അഭിഭാഷകരെ ഹൈക്കോടതി ഒഴിവാക്കി.നടിയെ തട്ടിക്കൊണ്ടുപോയി ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചെന്ന കേസിലാണ് അഭിഭാഷകരായ പ്രതീഷ് ചാക്കൊ,രാജു ജോസഫ് എന്നിവരെ പ്രതിസ്ഥാനത്ത് നിന്ന് ഹൈക്കോടതി ഒഴിവാക്കിയത്.പ്രതികള്‍ ഫോണ്‍ നശിപ്പിച്ചുവെന്നതിന് തെളിവില്ലന്നും നടിയെ ആക്രമിച്ച സംഭവത്തില്‍ ഇവര്‍ക്ക് പങ്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഉത്തരവ്.പ്രോസിക്യൂഷന്‍ ആരോപിക്കുന്ന കുറ്റങ്ങള്‍ സാക്ഷിമൊഴികളില്‍ നിന്ന് തെളിയിക്കാനായിട്ടില്ലെന്നും കോടതി ഉത്തരവില്‍ പറയുന്നു. പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഇരുവരും വിചാരണക്കോടതിയെ സമീപിച്ചെങ്കിലും കോടതി അനുവദിച്ചിരുന്നില്ല. തുടര്‍ന്നാണ് അഭിഭാഷകര്‍ ഹൈക്കോടതിയെ സമീപിച്ചത്

രഹ്ന ഫാത്തിമയെ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്ന പോലീസിന്റെ ആവശ്യം കോടതി തള്ളി

keralanews court rejected the demand of police to get rehna fathima in custody

പത്തനംതിട്ട:ചോദ്യം ചെയ്യാനായി രഹ്ന ഫാത്തിമയെ കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്ന പോലീസിന്റെ ആവശ്യം കോടതി തള്ളി.പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് അപേക്ഷ തള്ളിയത്.തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം. നേരത്തെയും കസ്റ്റഡി ആവശ്യപ്പെട്ട ഹര്‍ജിയില്‍ രണ്ടു മണിക്കൂര്‍ മാത്രമായിരുന്നു കോടതി പൊലീസിന് ചോദ്യം ചെയ്യാന്‍ അനുവാദം നല്‍കിയത്.മതവികാരം വ്രണപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ രഹനാ ഫാത്തിമയുടെ ജാമ്യാപേക്ഷയും കോടതി ഇന്നലെ വീണ്ടും തള്ളിയിരുന്നു.ജാമ്യാപേക്ഷാ തള്ളിയതോടെ വീണ്ടും രഹനയ്ക്ക് കൊട്ടാരക്കര ജയിലില്‍ തന്നെ കഴിയേണ്ടി വരും.

ഗൗതം ഗംഭീർ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു

keralanews goutham gambhir retired from cricket

മുംബൈ:ഇന്ത്യൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു.ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ഗംഭീര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. ദേശീയ ടീമില്‍ നിന്ന് ഏറെക്കാലമായി പുറത്ത് നില്‍ക്കുന്ന താരം ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച ഫോം തുടരുന്നതിനിടെയാണ് വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യക്കായി 58 ടെസ്റ്റുകളും 147 ഏകദിനങ്ങളും 37 ടി20 മത്സരങ്ങളും കളിച്ച ഗംഭീര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 10,324 റണ്‍സ് സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്.അടുത്ത ദിവസം ഫിറോസ് ഷാ കോട്ലയില്‍ നടക്കുന്ന ആന്ധ്രയ്ക്കെതിരായ രഞ്ജി മത്സരം തന്‍റെ അവസാന മത്സരമായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യക്കായി 58 ടെസ്റ്റുകളും 147 ഏകദിനങ്ങളും 37 ട്വന്‍റി മത്സരങ്ങളും കളിച്ച താരമാണ് ഗംഭീര്‍. രണ്ടു ലോകകപ്പുകള്‍ നേടിയ ടീമില്‍ ഗംഭീര്‍ അംഗമായിരുന്നു- 2007-ല്‍ ട്വന്‍റി 20 ലോകകപ്പും 2011-ല്‍ ഏകദിന ലോകകപ്പും. 154 ഐപിഎല്‍ മത്സരങ്ങളില്‍നിന്ന് 4217 റണ്‍സും അദ്ദേഹം നേടിയിട്ടുണ്ട്. അടുത്തിടെ ഡല്‍ഹി ഡെയര്‍ ഡെവിള്‍ഡ് ടീമില്‍നിന്ന് ഗംഭീറിനെ ഒഴിവാക്കിയിരുന്നു.ഐ.പി.എല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ്, കൊല്‍ക്കൊത്ത നൈറ്റ്റൈഡേഴ്സ് എന്നീ ടീമുകള്‍ക്ക് വേണ്ടി കളിച്ചിട്ടുണ്ട്.