തെലങ്കാനയിൽ ചന്ദ്രശേഖര റാവു നാളെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറും

keralanews chandrasekhara rao will take oath as thelungana cheif minister tomorrow

തെലങ്കാന:തെലങ്കാനയിൽ ചന്ദ്രശേഖര റാവു നാളെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറും.ആകെയുള്ള 119 സീറ്റുകളില്‍ 88 സീറ്റിലും വ്യക്തമായ ആധിപത്യം നേടിയാണ് തെലങ്കാന രാഷ്ട്ര സമിതി(ടിആർഎസ്) അധികാരത്തില്‍ കയറുന്നത്. തെലങ്കാനയില്‍ മഹാകൂടമി വിജയം നേടുമെന്ന് ആദ്യഘട്ട കണക്കുകള്‍ വന്നിരുന്നെങ്കിലും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ടിആര്‍എസ് അധികാരം നിലനിര്‍ത്തുമെന്നായിരുന്നു പറഞ്ഞിരുന്നത്. 119 സീറ്റുകളില്‍ 88 സീറ്റിലും വ്യക്തമായ ആധിപത്യം നേടിയ ടിആര്‍എസിന്റെ സ്ഥാനാര്‍ത്ഥികള്‍ മിക്കയിടങ്ങളിലും വ്യക്തമായ ഭൂരിപക്ഷത്തിലാണ് ജയിച്ചുകയറിയത്. ചന്ദ്രശേഖര്‍ റാവുവും മകന്‍ കെടി രാമ റാവുവും 50000ലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയം കൈവരിച്ചത്. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള മഹാകൂടമി സഖ്യത്തിന് 21 സീറ്റുകളില്‍ മാത്രമാണ് വിജയം ലഭിച്ചത്.ടിഡിപിയുടെ ചന്ദ്ര ബാബു നായിഡുവിനെ ഒപ്പം കൂട്ടിയതാണ് വലിയ പരാജയത്തിന് കാരണമായതെന്ന വികാരം തെലങ്കാനയിലെ കോണ്‍ഗ്രസിനുള്ളില്‍ ശക്തമാകുന്നതോടെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മഹാകൂടമി സഖ്യം തുടരുമോയെന്ന് കണ്ടറിയണം.

കർണാടക വനത്തിനുള്ളിൽ നായാട്ടിനു പോയ മലയാളി വെടിയേറ്റ് മരിച്ചു;രണ്ടുപേർ കസ്റ്റഡിയിൽ

keralanews malayalee who went for hunting shot dead in karnataka forest and two under custody

കാസർകോഡ്:കർണാടക വനത്തിനുള്ളിൽ നായാട്ടിനു പോയ മലയാളിയെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.കാസ‌ര്‍ഗോഡ് ചിറ്റാരിക്കല്‍ സ്വദേശിയായ ജോര്‍ജ്ജ് വര്‍ഗ്ഗീസാണ് വെടിയേറ്റുമരിച്ചത്. കര്‍ണ്ണാടക വനം വകുപ്പ് ഉദ്യോഗസ്ഥരുടെ വെടിയേറ്റാകാം ഇയാള്‍ മരിച്ചതെന്നാണ് സംശയം.ഇയാളുടെ കൂടെയുണ്ടായിരുന്ന മറ്റ് രണ്ടു പേര്‍ കസ്റ്റഡിയിലാണ്. നായാട്ടിനായാണ് ജോര്‍ജ്ജും സംഘവും വനത്തില്‍ പ്രവേശിച്ചത്. വാഗമണ്‍തട്ട് എന്ന സ്ഥലത്ത് നിന്നാണ് ജോര്‍ജ്ജിന്റെ മൃതദേഹം കണ്ടെടുത്തത്.

മധ്യപ്രദേശിൽ വോട്ടെണ്ണൽ പൂർത്തിയായി;ഏറ്റവും വലിയ ഒറ്റക്കക്ഷിയായി കോൺഗ്രസ് അധികാരത്തിലേക്ക്

keralanews vote counting completed in madhyapradesh congress to leadership

ഭോപ്പാൽ:മധ്യപ്രദേശിൽ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി കോൺഗ്രസ് അധികാരത്തിലേക്ക്.ഒരു ദിവസത്തിലധികം നീണ്ട് നിന്ന ആകാംഷയ്ക്കും അനിശ്ചിതത്വത്തിനും ഒടുവില്‍ മധ്യപ്രദേശിലെ ആകെയുളള 230 സീറ്റുകളില്‍ 114 സീറ്റുകളില്‍ വിജയിച്ച്‌ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി.ബിജെപി 109 സീറ്റുകളിലാണ് വിജയിച്ചത്. ബിഎസ്പി 2 സീറ്റുകളിലും എസ്പി ഒരു സീറ്റിലും മറ്റുളളവര്‍ 4 സീറ്റുകളിലും വിജയിച്ചു.കേവല ഭൂരിപക്ഷത്തിന് വേണ്ട 116 എന്ന മാന്ത്രിക സംഖ്യം തൊടാന്‍ കോണ്‍ഗ്രസിന് സാധിച്ചില്ലെങ്കിലും മധ്യപ്രദേശില്‍ സര്‍ക്കാരുണ്ടാക്കുമെന്ന് ഉറപ്പാണ്. എസ്പിയും ബിഎസ്പിയും നേരത്തെ തന്നെ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സ്വതന്ത്രരുടെ പിന്തുണയും കോണ്‍ഗ്രസിന് തന്നെയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. സര്‍ക്കാരുണ്ടാക്കാനുളള അവകാശ വാദം ഉന്നയിച്ച്‌ കൊണ്ട് കോണ്‍ഗ്രസ് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്.വോട്ടെണ്ണലിന്റെ പലഘട്ടങ്ങളിലും  മാറിമറിഞ്ഞിരുന്നു.ബിജെപിയും കോൺഗ്രസ്സും തമ്മിലുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തിനാണ് മധ്യപ്രദേശ് സാക്ഷ്യം വഹിച്ചത്.അര്‍ധരാത്രിയിലും തുടര്‍ന്ന വോട്ടെണ്ണലില്‍ കോണ്‍ഗ്രസ്, ബിജെപി ക്യാംപുകള്‍ ഒരുപോലെ ആശങ്കയില്‍ ആയിരുന്നു.ബിജെപിയുടെ പതിനഞ്ച് വര്‍ഷത്തെ ഭരണത്തിന് അന്ത്യം കുറിച്ച്‌ കൊണ്ടാണ് കോണ്‍ഗ്രസ് ഹിന്ദുസ്ഥാന്റെ ഹൃദയഭൂമിയില്‍ വിന്നിക്കൊടി പാറിച്ചിരിക്കുന്നത്. ചെറിയ ഭൂരിപക്ഷത്തിനെങ്കിലും അധികാരത്തില്‍ തുടരും എന്ന ബിജെപിയുടെ പ്രതീക്ഷകളെ മലര്‍ത്തിയടിച്ചാണ് ബിജെപി കോട്ടയില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് തേരോട്ടം നടത്തിയിരിക്കുന്നത്.

ദോ​​ഹ-​ക​​ണ്ണൂ​​ര്‍ എ​​യ​​ര്‍ഇ​​ന്ത്യ എ​​ക്സ്പ്ര​​സ് സർവീസുകൾക്ക് ഇന്ന് മുതൽ തുടക്കം ​

keralanews doha kannur air india express service starts today

കണ്ണൂർ:ദോഹ-കണ്ണൂര്‍ എയര്‍ഇന്ത്യ എക്സ്പ്രസ് സർവീസുകൾക്ക് ഇന്ന് മുതൽ തുടക്കമാവും.ഈ സെക്ടറില്‍ ആഴ്ചയില്‍ തിങ്കള്‍, ചൊവ്വ, ബുധന്‍, ശനി എന്നീ ദിവസങ്ങളിലായി നാല് സർവീസുകളാണ് ഉണ്ടാവുക.ദോഹ കണ്ണൂര്‍ വിമാനം(ഐഎക്സ്0774) ഇന്നു രാത്രി 11നു ദോഹയില്‍ നിന്നു പുറപ്പെട്ട് പുലര്‍ച്ചെ 5.45നു കണ്ണൂരിലെത്തും. കണ്ണൂര്‍ ദോഹ വിമാനം(ഐഎക്സ് 0773) കണ്ണൂരില്‍ നിന്ന് രാത്രി 8.20നു പുറപ്പെട്ട് രാത്രി പത്തിനു ദോഹയിലെത്തും. നാലു മണിക്കൂറും15 മിനിറ്റുമായിരിക്കും യാത്രാ സമയം.ബോയിങ് 737800 വിമാനമായിരിക്കും സര്‍വീസ് നടത്തുന്നത്.

പത്തനംതിട്ട ഇലവുങ്കലിൽ അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന ബസ് താഴ്ച്ചയിലേയ്ക്ക് മറിഞ്ഞ് 20 പേര്‍ക്ക് പരിക്ക്

keralanews 20 ayyappa devotees injured in an accident in ilavunkal pathanamthitta

പത്തനംതിട്ട: ഇലവുങ്കലിൽ അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന ബസ് താഴ്ച്ചയിലേയ്ക്ക് മറിഞ്ഞ് 20 പേര്‍ക്ക് പരിക്കേറ്റു.ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.തമിഴ്‌നാട് അരയനെല്ലൂരില്‍ നിന്നുള്ള 57 അംഗ സംഘം ദര്‍ശനം കഴിഞ്ഞു മടങ്ങവേയാണ് ബസ് അപകടത്തില്‍പ്പെട്ടത്. ഇലവുങ്കല്‍ വളവില്‍ നിയന്ത്രണം വിട്ട ബസ് താഴ്ച്ചയിലേയ്ക്ക് മറിയുകയായിരുന്നു.

വോട്ടെണ്ണൽ അവസാനഘട്ടത്തിലേക്ക്;രാജസ്ഥാനിലും ഛത്തീസ്ഗഢിലും മധ്യപ്രദേശിലും കോണ്‍ഗ്രസ്; തെലങ്കാനയില്‍ ടിആര്‍എസ്;മിസോറാമില്‍ എംഎന്‍എഫ്

keralanews big failure for bjp congress lead in madhyapradesh rajastan and chatisgarh trs in thelangana mnf in mizoram

ന്യൂഡൽഹി:അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അവസാനഘട്ടത്തിലേക്ക് കടക്കുബോൾ ബിജെപി കനത്ത തിരിച്ചടി നേരിടുന്നു.മധ്യപ്രദേശില്‍ കേവല ഭൂരിപക്ഷവുമായി കോണ്‍ഗ്രസ് അധികാരത്തിലേക്ക് കടക്കുകയാണ്. കോണ്‍ഗ്രസ് 115 സീറ്റിലും ബിജെപി 105 ലും ബിഎസ്പി 4 സീറ്റിലും മറ്റുള്ളവര്‍ 6 സീറ്റിലും മുന്നിലാണ്.ഭരണത്തിലായിരുന്ന ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ജനം നല്‍കിയത്.

രാജസ്ഥാനിലും ബിജെപിക്കെതിരെ  ഭരണവിരുദ്ധ വികാരം ശക്തമായി പ്രതിഫലിച്ചു. ഇവിടെയും കോണ്‍ഗ്രസ് അധികാരമുറപ്പിച്ച്‌ മുന്നേറുകയാണ്‌. വോട്ടെണ്ണല്‍ നടക്കുന്ന 199ല്‍ കോണ്‍ഗ്രസ് 102 ലും ബിജെപി 69 ലും സിപിഐഎം രണ്ടിലും ബിഎസ്പി 6 ലും മറ്റുള്ളവര്‍ 20 ലും മുന്നിലാണ്.

ഭരണത്തിലുണ്ടായിരുന്ന ഛത്തീസ്ഗഢിലും കനത്ത പരാജയമാണ് ബിജെപി നേരിടുന്നത്.ആകെ 90 സീറ്റില്‍ 62 ലും കോണ്‍ഗ്രസ് മുന്നിലാണ്. 13 ഇടത്താണ് ബിജെപി മുന്നിലുള്ളത്. മറ്റുള്ളവര്‍ 9 ടത്ത് ലീഡ് ചെയ്യുന്നു.

തെലങ്കാനയില്‍ ടിആര്‍എസ് ഭരണം നിലനിര്‍ത്തും. ടിആര്‍എസിന് 86ഉം കോണ്‍ഗ്രസിന് 21ഉം സീറ്റാണ് ലഭിച്ചിരിക്കുന്നത്.മിസോറാമില്‍ ഭരണത്തിലിരുന്ന കോണ്‍ഗ്രസിനെ പിന്‍തള്ളി എംഎന്‍എഫ് മുന്നേറി.ആകെ 40 സീറ്റില്‍ എംഎന്‍എഫ് 27 സീറ്റിലും കോണ്‍ഗ്രസ് എട്ടിലും മറ്റുള്ളവര്‍ അഞ്ചിടത്തും മുന്നിലാണ്. ഇവിടെ എംഎന്‍എഫ് അധികാരത്തിലെത്തും.

കോഴിക്കോട് പേരാമ്പ്രയിൽ ബിജെപി-സിപിഎം സംഘർഷം;രണ്ടുപേർക്ക് വെട്ടേറ്റു

keralanews bjp cpm conflict in kozhikkode perambra two injured

കോഴിക്കോട്:പേരാമ്പ്രയിൽ ബിജെപി-സിപിഎം സംഘർഷം രൂക്ഷം.ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് വെട്ടേറ്റു. കീഴലത്ത് പ്രസൂണ്‍ (32), പിതാവ് കുഞ്ഞിരാമന്‍ (62) എന്നിവര്‍ക്കാണ് വെട്ടേറ്റത്. തിങ്കളാഴ്ച രാത്രി പത്തുമണിയോടുകൂടിയാണ്  വെട്ടേറ്റത്.ഇരുവരും കല്ലോട്ടുള്ള കട പൂട്ടി വീട്ടിലേക്ക് പോകും വഴിയാണ് ആക്രമിക്കപ്പെട്ടത്. ബൈക്കിലെത്തിയ സംഘം വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നുനെന്ന് പോലീസ് പറയുന്നു. ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കഴിഞ്ഞമാസം പതിനെട്ടാം തീയ്യതി ബിജെപി-സിപിഎം സംഘര്‍ഷമുണ്ടായിരുന്നു. തുടര്‍ച്ചയായുണ്ടാകുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ കഴിഞ്ഞ ഞായറാഴ്ചയും സമാധാനയോഗം നടന്നിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും അക്രമം ഉണ്ടായത്.

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട് പ്രണയം നടിച്ച്‌ പീഡനം;കണ്ണൂർ അഴീക്കോട് സ്വദേശിയടക്കം രണ്ടുപേർ പിടിയിൽ

keralanews two including kannur native arreted in rape case

കണ്ണൂർ:ഫേസ്ബുക്ക് വഴി പരിചയപ്പെട്ട് പ്രണയം നടിച്ച്‌ പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ കണ്ണൂർ അഴീക്കോട് സ്വദേശിയടക്കം രണ്ടുപേർ പിടിയിൽ. അഴീക്കോട് കപ്പക്കടവിലെ അര്‍ജുന്‍ (22),കാസര്‍കോട് മുളിയാര്‍ സ്വദേശി വിനോദ് (20) എന്നിവരെയാണ് കണ്ണപുരം എസ് ഐ മഹേഷ് കെ നായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. കണ്ണപുരം പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ യുവതിയാണ് പീഡിപ്പിക്കപ്പെട്ടത്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട വിനോദും അര്‍ജുനും പ്രണയം നടിച്ച്‌ വൻകുളത്ത്‌വയലിലെ ആളൊഴിഞ്ഞ വീട്ടില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. വീണ്ടും ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോഴാണ് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയത്

തളിപ്പറമ്പിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച്‌ ഐ.ടി.സി.സ്ഥാപന ഉടമ മരിച്ചു

keralanews i t c owner died in an accident in thalipparamba

തളിപ്പറമ്പ്:തളിപ്പറമ്പ് ചിറവക്കിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച്‌ ഐ.ടി.സി.സ്ഥാപന ഉടമ മരിച്ചു.തളിപ്പറമ്പ് മന്നയിലെ ഇന്ത്യന്‍ ഐടിസി ഡയരക്ടര്‍ പട്ടുവം കുന്നരുവിലെ വണ്ടിച്ചാല്‍ ഹൗസില്‍ എം.പി.ഗിരീഷ്(40)ആണ് മരിച്ചത്.ഇന്നലെ രാത്രി ഏഴുമണിയോടുകൂടി ദേശീയപാതയില്‍ ചിറവക്ക് വളവില്‍ യൂസ്ഡ് കാര്‍ ഷോറൂമിന് സമീപത്തായിരുന്നു അപകടം നടന്നത്. തളിപ്പറമ്പില്‍ നിന്ന് പഴയങ്ങാടി ഭാഗത്തേക്ക് പോവുകയായിരുന്ന  പറശിനി ബസ് തളിപ്പറമ്പിലേക്ക് വരികയായിരുന്ന ഗിരീഷ് ഓടിച്ച ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഗിരീഷിനെ ആദ്യം തളിപ്പറമ്പ് ലൂര്‍ദ്ദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പിന്നീട് നില ഗുരുതരമായതിനാല്‍ പരിയാരം ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്.സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം നടക്കും. എഴുത്തുകാരനും സാംസ്‌ക്കാരിക പ്രവര്‍ത്തകനുമായ വി.രാഘവന്‍-ശ്രീദേവി ദമ്പതികളുടെ മകനാണ്. ഭാര്യ: ശരണ്യ. മക്കള്‍: അംഗിത്, ആരാധ്യ.

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് മൂന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് സര്‍വ്വീസ് നടത്താന്‍ ഗോ എയറിന് അനുമതി

keralanews go air got permission to operate from kannur international airport to three gulf countries

കണ്ണൂർ:കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും മൂന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് സര്‍വ്വീസ് നടത്താന്‍ ഗോ എയറിന് അനുമതി ലഭിച്ചു.മസ്‌കറ്റ്, അബുദാബി, ദമാം എന്നിവിടങ്ങളിലേക്ക് സര്‍വ്വീസ് നടത്താനാണ് വ്യോമയാന മന്ത്രാലയം അനുമതി നല്‍കിയത്.അഞ്ച് രാജ്യങ്ങളിലേക്ക് സര്‍വ്വീസ് നടത്താനാണ് ഗോ എയര്‍ അനുമതി തേടിയത്.എന്നാൽമൂന്ന് രാജ്യങ്ങളിലേക്ക് മാത്രമാണ് നിലവില്‍ അനുമതി ലഭിച്ചിരിക്കുന്നത്. ഈ മാസവും അടുത്ത മാസവുമായി സര്‍വ്വീസ് ആരംഭിക്കുമെന്ന് ഗോ എയര്‍ വൃത്തങ്ങള്‍ അറിയിച്ചു.