കൊച്ചി ബ്യൂട്ടി പാർലർ വെടിവെയ്പ്പ് കേസ്;പാർലർ ഉടമയും നടിയുമായ ലീന മരിയ പോൾ മൊഴി നൽകി

keralanews beauty parlour shooting case parlour owner and actress leena maria paul give statement infront of police

കൊച്ചി:കൊച്ചി ബ്യൂട്ടി പാർലർ വെടിവെപ്പ് കേസില്‍ പാര്‍ലര്‍ ഉടമയും നടിയുമായ ലീന മരിയ പോള്‍ അന്വേഷണ സംഘത്തിന് മുമ്പാകെ മൊഴി നൽകി. ഇന്നലെ രാത്രി രഹസ്യ കേന്ദ്രത്തിൽ വെച്ചാണ് മൊഴി രേഖപ്പെടുത്തിയത്. ജീവന് ഭീഷണിയുണ്ടെന്നും പൊലീസ് സംരക്ഷണം നൽകണമെന്നുമാണ് നടിയുടെ ആവശ്യം.അധോലോക നായകൻ രവി പൂജാരി തന്നെ ഭീഷണിപ്പെടുത്തി ഫോണിൽ വിളിച്ചിരുന്നുവെന്നാണ് നടി പൊലീസിന് നൽകിയ മൊഴി.തന്റെ ഭർത്താവ് ജയിലിലാണ്. തനിക്ക് തുടർച്ചയായി നിരവധി നമ്പറുകളിൽ നിന്നും ഫോൺ വിളികൾ വരുന്നുണ്ട്. 25 കോടി ആവശ്യപ്പെട്ടും ഭീഷണിപ്പെടുത്തി. വെടിവെപ്പ് കേസിൽ മുംബെ അധോലോകത്തിന്റെ ബന്ധം അന്വേഷിക്കണമെന്നും നടി പൊലീസിനോട് ആവശ്യപ്പെട്ടു.നടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ഊർജ്ജിതമാക്കാനാണ് പൊലീസ് തീരുമാനം.നടിയുടെ ഉടമസ്ഥതയിലുള്ള ‘ദി നെയിൽ ആർടിസ്റ്ററി’ എന്ന സ്ഥാപനത്തിന് നേരെയാണ് ശനിയാഴ്ച ഉച്ചയോടെ വെടിവെപ്പുണ്ടായത്.ബൈക്കിലെത്തിയ രണ്ടംഗ സംഘം ഒന്നാം നിലയിലേക്ക് കയറുന്ന പടിയുടെ സമീപമെത്തി ഭിത്തിയിലേക്ക് വെടിയുതിർക്കുകയായിരുന്നു.ശബ്ദംകേട്ട് ഓടിയെത്തിയ സെക്യൂരിറ്റിക്കാരന് നേരെ സംഘത്തിലൊരാൾ മുംബൈ അധോലോക നായകൻ രവി പൂജാരയുടെ പേരിലുള്ള ഭീഷണിക്കത്ത് വലിച്ചെറിഞ്ഞു.തുടർന്ന് സെക്യൂരിറ്റിക്കാരന് നേരെ തോക്ക് ചൂണ്ടി ബൈക്കിൽ കയറി രക്ഷപ്പെടുകയായിരുന്നു.

എം പാനൽ കണ്ടക്റ്റർമാരെ പിരിച്ചുവിടൽ; സംസ്ഥാനത്ത് കെഎസ്ആർടിസി സർവീസുകൾ മുടങ്ങി

keralanews dissmisal of m panel conductors ksrtc services canceled in the state

തിരുവനന്തപുരം: ഹൈക്കോടതി വിധിയെത്തുടര്‍ന്ന് 3861 താല്‍ക്കാലിക കണ്ടക്ടര്‍മാരെ കെ.എസ്.ആര്‍.ടി.സി ഇന്നലെ പിരിച്ചുവിട്ടതോടെ സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ മുടങ്ങിയി.രാവിലെ എട്ടു മണി വരെയുള്ള ഇരുന്നൂറോളം സര്‍വീസുകളാണ് മുടങ്ങിയത്. തിരുവനന്തപുരത്ത് വിവിധ ഡിപ്പോകളില്‍ നിന്നായി മുപ്പതോളം സര്‍വീസുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ടൗണ്‍ ടു ടൗണ്‍ സര്‍വീസുകളാണ് ഇതിലേറെയും.മലബാർ മേഖലയിലെ സർവീസുകളെയും പിരിച്ചു വിദാൽ സാരമായി ബാധിച്ചിട്ടുണ്ട്.വയനാട്ടില്‍ ഒട്ടേറെ സര്‍വീസുകളാണ് നിര്‍ത്തിവച്ചിരിക്കുന്നത്. വയനാട്ടിലെ എം പാനല്‍ കണ്ടക്ടര്‍മാരില്‍ 281 പേരെയാണ് പിരിച്ചുവിട്ടിരിക്കുന്നത്.കൊച്ചിയില്‍ പുലര്‍ച്ചെ മുതല്‍ ഓടേണ്ട 62 ല്‍ 24 ഓളം സര്‍വീസുകള്‍ മുടങ്ങി.കാസര്‍ഗോടും കോഴിക്കോടും 15 വീതവും മലപ്പുറത്ത് 10 ഉം പെരിന്തല്‍മണ്ണയില്‍ അഞ്ചും കണ്ണൂരില്‍ എട്ടും വയനാട്ടില്‍ 26 ഉം സര്‍വീസുകളാണ് മുടങ്ങിയിരിക്കുന്നത്. അതേസമയം ദീര്‍ഘദൂര സര്‍വീസുകള്‍ മുടക്കം കൂടാതെ നടത്താന്‍ കെ.എസ്.ആര്‍.ടി.സി എം.ഡി ടോമിന്‍ തച്ചങ്കരി നിര്‍ദേശിച്ചിട്ടുണ്ട്‌.

കൊച്ചിയിൽ മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ സീരിയൽ നടിക്ക് സെക്സ് റാക്കറ്റുമായും ബന്ധം

keralanews serial actress who was arrested in the drug case in kochi is also linked with the sex racket

കൊച്ചി:കൊച്ചിയിൽ മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ സീരിയൽ നടിക്ക് സെക്സ് റാക്കറ്റുമായും ബന്ധമുണ്ടെന്ന് പോലീസ്.തിരുവനന്തപുരം തുമ്ബ ആറാട്ടുവഴി പുതുവല്‍ അശ്വതി ബാബുവാണ് കഴിഞ്ഞ ദിവസം മയക്കുമരുന്നുമായി അറസ്റ്റിലായത്.ലഹരിമരുന്ന് ഉപയോഗിച്ചതിന് 2016ല്‍ ദുബായിലും ഇവര്‍ പിടിയിലായിരുന്നു.നടി മയക്കുമരുന്നിന് അടിമയാണെന്ന് പോലീസ് പറഞ്ഞു.വില്പനയെക്കാൾ ഉപരി സ്വന്തം ആവശ്യത്തിനായാണ് ഇവർ എംഡിഎംഎ മരുന്ന് എത്തിച്ചിരുന്നതെന്നും ഇതിനുള്ള പണം ഇവർ കണ്ടെത്തുന്നത് അനാശാസ്യത്തിലൂടെയാണെന്നും പോലീസ് വ്യക്തമാക്കി.സിനിമ-സീരിയല്‍ രംഗത്ത് ചെറിയരീതിയില്‍ ചുവടറുപ്പിച്ച അശ്വതി ബാബു തൃക്കാക്കരയിലെ ഫ്ളാറ്റില്‍ അതീവരഹസ്യമായാണ് മയക്കുമരുന്ന് വില്‍പനയും പാര്‍ട്ടിയും സംഘടിപ്പിച്ചിരുന്നത്. ലഹരിമരുന്ന് വില്പനയ്ക്കു പുറമേ സിനിമ സീരിയല്‍ രംഗത്തുള്ളവരെ ഉള്‍പ്പെടുത്തി ഡ്രഗ് പാര്‍ട്ടികളും പിടിയിലായവര്‍ നടത്തിയിരുന്നു. പിടിയിലാകുന്ന സമയം സെക്‌സ് ഇടപാടിനെത്തിയ മുംബൈ സ്വദേശിയും ഇവരോടൊപ്പം ഉണ്ടായിരുന്നു.നടിയുടെ ഡ്രൈവറായ ബിനോയിയാണ് ബെംഗളൂരുവിൽനിന്നും മയക്കുമരുന്ന് എത്തിച്ചു നൽകിയിരുന്നത്.ഉറവിടം കണ്ടെത്താൻ കൂടുതൽ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.

ട്രാൻസ്ജെൻഡറുകൾ അയ്യനെ കാണാൻ സന്നിധാനത്തെത്തി

keralanews transgenders visit sabarimala

ശബരിമല:പോലീസ് അനുമതി നൽകിയതിനെ തുടർന്ന് ട്രാൻസ്ജെൻഡറുകൾ അയ്യനെ കാണാൻ സന്നിധാനത്തെത്തി.രഞ്ജു, അനന്യ, അവന്തിക, തൃപ്തി ഷെട്ടി എന്നിവരാണ് ഇന്ന് രാവിലെ മല ചവിട്ടിയത്.നേരത്തേ ശബരിമല ദര്‍ശനത്തിന് പുറപ്പെട്ട ഇവരെ എരുമേലി പോലീസ് തടഞ്ഞിരുന്നു.എന്നാൽ  ട്രാന്‍സ് ജെന്‍ഡറുകള്‍ക്ക് ശബരിമലയില്‍ എത്തുന്നതിന് തടസങ്ങള്‍ ഒന്നും തന്നെയില്ലെന്ന് തന്ത്രിയും പന്തളം കുടുംബാംഗങ്ങളും വ്യക്തമാക്കിയിരുന്നു.ഇതേ തുടർന്നാണ് പോലീസ് ശബരിമല ദർശനത്തിന് ഇവർക്ക് അനുമതി നൽകിയത്.തങ്ങള്‍ ദര്‍ശനം നടത്തുന്നതില്‍ ആരും ഇതുവരെ എതിര്‍പ്പ് ഉന്നയിച്ചിട്ടില്ലെന്ന് ട്രാൻസ്ജെൻഡറുകൾ പറഞ്ഞു.ഹൈക്കോടതി നിയോഗിച്ച നിരീക്ഷണസമിതി അംഗം ഡി.ജി.പി എ.ഹേമചന്ദ്രനുമായി ഇവര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.ഇന്നലെ ഐ.ജി മനോജ് എബ്രഹാമുമായും ഇവര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

കേരളത്തിലെ ആദ്യ തെയ്യം മ്യൂസിയം കണ്ണൂരിൽ സ്ഥാപിക്കും

keralanews the first theyyam museum in kerala will be set up at kannur

കണ്ണൂർ:കേരളത്തിലെ ആദ്യ തെയ്യം മ്യൂസിയം കണ്ണൂരിൽ സ്ഥാപിക്കും.കണ്ണൂര്‍ ചന്തപ്പുരയില്‍ വണ്ണാത്തി പുഴയുടെ തീരത്തുള്ള ഒന്നരയേക്കര്‍ സ്ഥലത്താണ് തെയ്യം മ്യുസിയം സ്ഥാപിക്കുന്നത്.സ്ഥലം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു.തെയ്യമെന്ന അനുഷ്ഠാന കലയുടെ  സംരക്ഷണവും തെയ്യവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പഠിക്കാനുള്ള കേന്ദ്രമാക്കി മാറ്റുകയുമാണ് മ്യൂസിയം കൊണ്ട് ലക്ഷ്യമിടുന്നത്.തെയ്യത്തിന്റെ കലാപരമായ ഘടകങ്ങളെ പ്രദര്‍ശിപ്പിക്കുക,തെയ്യം കെട്ടുന്നവര്‍ക്ക് പിന്തുണ നല്‍കുക തുടങ്ങിയ പ്രവര്‍ത്തികളും തെയ്യം മ്യുസിയത്തിന്റെ നേതൃത്വത്തില്‍ നടക്കും. മുഖത്തെഴുത്ത്,തോറ്റംപാട്ട്,തെയ്യത്തിന്റെ ആടയാഭരണങ്ങൾ എന്നിവ ശേഖരിക്കുകയും ഇത് പുതു തലമുറയ്ക്ക് പരിചയപ്പെടുത്തുകയുംചെയ്യും.ചായങ്ങള്‍, അണിയലം, തെയ്യം ശില്‍പ്പങ്ങള്‍, ത്രീഡി ഷോ എന്നിവ മ്യുസിയത്തില്‍ ഒരുക്കും. മ്യുസിയത്തിന്റെ രൂപകല്‍പ്പന പുരോഗമിക്കുകയാണ്. മാര്‍ച്ച്‌ മാസത്തില്‍ തറക്കല്ലിടാനാനാണ് ആലോചന.

ഹൈക്കോടതി വിധിയെ തുടർന്ന് ജില്ലയിൽ നിന്നും പിരിച്ചു വിട്ടത് 152 എം പാനൽ കണ്ടക്റ്റർമാരെ

keralanews 152 m panel conductors were dismissed from the district due to the high court order

കണ്ണൂർ:ഹൈക്കോടതി വിധിയെ തുടർന്ന് ജില്ലയിലെ മൂന്ന് ഡിപ്പോകളിൽ നിന്നായി പിരിച്ചു വിട്ടത് 152 എം പാനൽ കണ്ടക്റ്റർമാരെ.കണ്ണൂർ–56, തലശ്ശേരി–44, പയ്യന്നൂർ–52 എന്നിങ്ങനെയാണ് ഓരോ ഡിപ്പോയിൽ നിന്നും പിരിച്ചുവിട്ട താൽക്കാലിക കണ്ടക്ടർമാരുടെ എണ്ണം. കണ്ടക്റ്റർമാരുടെ കുറവ് ഉച്ചയ്ക്കു ശേഷമുള്ള സർവീസുകളെ ബാധിച്ചു. 3 ഡിപ്പോകളിൽ നിന്നായി 21 സർവീസുകളാണു ഇന്നലെ റദ്ദാക്കിയത്. ഇന്ന് ഇത് ഇരട്ടിയിലധികമാകുമെന്നു കെഎസ്ആർടിസി അധികൃതർ പറയുന്നു.സർവീസുകൾ പരമാവധി മുടങ്ങാതിരിക്കാൻ സ്ഥിരം ജീവനക്കാർ അവധിയെടുക്കുന്നതു നിയന്ത്രിക്കണമെന്നു നിർദേശം നൽകിയിട്ടുണ്ട്.ജില്ലയിലെ കെഎസ്ആർടിസി ഡിപ്പോകളിൽ നിന്നു പ്രതിദിനം 268 സർവീസുകളാണു നടത്തുന്നത്. ആവശ്യത്തിനു ബസുകൾ ഇല്ലാത്തതിനാൽ മിക്ക ദിവസങ്ങളിലും നാൽപതോളം സർവീസുകൾ റദ്ദാക്കുന്നുണ്ട്. ഇതിനു പുറമേ കണ്ടക്ടർമാരുടെ കുറവു മൂലം സർവീസുകൾ റദ്ദാക്കുന്നതോടെ  യാത്രാക്ലേശം രൂക്ഷമാകും. 112 സർവീസുകൾ ഉള്ള കണ്ണൂർ ഡിപ്പോയിൽ മുഴുവൻ ജീവനക്കാരും ജോലിക്കെത്തിയാലും 80 സർവീസുകളേ നടത്താനാകു. പയ്യന്നൂർ ഡിപ്പോയിൽ നിന്ന് 90 സർവീസുകളും തലശ്ശേരിയിൽ നിന്ന് 66 സർവീസുകളുമാണ് പ്രതിദിനം നടത്തുന്നത്. ഇതും വെട്ടിക്കുറയ്ക്കേണ്ടിവരും.

തളിപ്പറമ്പ് കീഴാറ്റൂര്‍ സ്വദേശിയായ വിദ്യാർത്ഥിയെ ബംഗളൂരുവില്‍ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി; സഹപാഠികളായ നാലു വിദ്യാർഥികൾ കസ്റ്റഡിയിൽ

keralanews student from thaliparamb keezhattoor found murdered in bengalooru four classmates arrested

തളിപ്പറമ്പ്:തളിപ്പറമ്പ് കീഴാറ്റൂര്‍ സ്വദേശിയായ വിദ്യാർത്ഥിയെ ബംഗളൂരുവില്‍ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.സംഭവവുമായി ബന്ധപ്പെട്ട  സഹപാഠികളായ നാലു വിദ്യാർത്ഥികളെ ബെംഗളൂരു യലഹങ്ക പൊലീസ് കസ്റ്റഡിയിലെടുത്തു.കീഴാറ്റൂരിലെ പുതിയ പുരയില്‍ കെ.പി. പ്രഭാകരന്‍-സുരേഖ ദമ്ബതികളുടെ ഏക മകന്‍ അര്‍ജുന്‍ പ്രഭാകരന്‍ (22) ആയിരുന്നു കൊല്ലപ്പെട്ടത്.ബൈക്ക് അപകടത്തിൽ അർജുൻ മരിച്ചുവെന്നാണ് കോളേജ് അധികൃതർ വീട്ടുകാരെ വിവരമറിയിച്ചത്.ഇതിനെ തുടര്‍ന്ന് ബംഗളൂരുവിലെത്തിയ ബന്ധുക്കള്‍ അര്‍ജ്ജുന്റെ മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റ പാടുകളും അസാധാരണ മുറിവുകളും കണ്ട് മരണത്തിൽ സംശയം പ്രകടിപ്പിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരണം അപകടമായിരുന്നില്ല കൊലപാതകം ആയിരുന്നെന്ന്  കണ്ടെത്തിയത്.അന്വേഷണത്തില്‍ കോളജിലെ വിദ്യാര്‍ത്ഥികള്‍ മര്‍ദിച്ചും വെട്ടിയും കൊലപ്പെടുത്തുകയാണെന്ന് കണ്ടെത്തുകയായിരുന്നു. അര്‍ജുനും മറ്റുചില മലയാളി വിദ്യാര്‍ത്ഥികളുമായി പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഇതില്‍ പരാതി നല്‍കിയ വിരോധത്തില്‍ ഭീഷണി നിലവിലുള്ളതായി അര്‍ജുന്‍ പറഞ്ഞിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിച്ചു.പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഇന്നു രാവിലെ നാട്ടിലെത്തിച്ച മൃതദേഹം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌കരിച്ചു.

‘ഫെതായ്’ ചുഴലിക്കാറ്റ് ആന്ധ്രാതീരത്ത് ശക്തിപ്രാപിക്കുന്നു

keralanews fethai hurricane getting strong in andra coast

ഹൈദരാബാദ്:ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ‘ഫെതായ്’ ചുഴലിക്കാറ്റ് ആന്ധ്രാതീരത്ത് ശക്തിപ്രാപിക്കുന്നു. ചുഴലിക്കാറ്റില്‍ മണ്ണിടിച്ചിലും ശക്തമായിരിക്കുകയാണ് . വിജയവാഡയിലുണ്ടായ അതിശക്തമായ മഴയില്‍ ഒരാള്‍ മരിച്ചു. വിശാഖപട്ടണത്തും സമീപപ്രദേശങ്ങളിലുമായി നിരവധി മരങ്ങള്‍ കടപുഴകി വീണു. കിഴക്കന്‍ ഗോദാവരി ജില്ലയില്‍ അതിശക്തമായ നാശനഷ്ടങ്ങളാണ് സംഭവിക്കുന്നത്.ചുഴലിക്കാറ്റിനെ തുടർന്ന് സുരക്ഷാ നടപടികളുടെ ഭാഗമായി  ആന്ധ്രയില്‍ പാസഞ്ചര്‍ ട്രെയിനുകള്‍ ഉള്‍പ്പെടെ 50 ട്രെയിനുകള്‍ സൗത്ത് സെന്‍ട്രല്‍ റെയില്‍വേ റദ്ദാക്കി.ആന്ധ്രയിലെ 350 ഗ്രാമങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. നൂറോളം ദുരിതാശ്വാസ ക്യാമ്ബുകള്‍ തുറക്കുകയും ചെയ്തു.ആന്ധ്രയില്‍ കാറ്റ് മണിക്കൂറില്‍ 80-90 കിലോമീറ്റര്‍ വേഗത്തിലാണ് വീശുന്നത്.100 കിലോമീറ്റര്‍വരെ വേഗം കൈവരിക്കാന്‍ സാധ്യതയുണ്ടെന്നും 24 മണിക്കൂറിനുള്ളില്‍ കരുത്താര്‍ജിച്ച്‌ ആന്ധ്ര തീരത്തോട് അടുക്കുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിരുന്നു.തെക്ക്പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും, മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും തമിഴ്‌നാടിന്റെ വടക്ക് തീരങ്ങളിലും, പുതുച്ചേരി തീരങ്ങളിലും ,ആന്ധ്രാപ്രദേശ് തീരങ്ങളിലും, ഒറിസയുടെ തെക്കന്‍ തീരങ്ങളിലും ഇന്ന് മത്സ്യബന്ധനത്തിനു പോകരുതെന്ന് സംസ്ഥാന ദുരന്ത നിവാരണ സേന അറിയിച്ചിട്ടുണ്ട്.

ട്രാൻസ്ജെന്ഡേഴ്സിന് ശബരിമല ദർശനത്തിന് അനുമതി

keralanews transgenders got permission to visit sabarimala

പത്തനംതിട്ട:ട്രാൻസ്ജെന്ഡേഴ്സിന് ശബരിമല ദർശനത്തിന് പോലീസ് അനുമതി നൽകി. വിഷയത്തിൽ തന്ത്രിയും പന്തളം കൊട്ടാരവും അനുകൂല നിലപാടു സ്വീകരിച്ചതിനെത്തുടര്‍ന്നാണ് നാലു ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കു പൊലീസ് അനുമതി നല്‍കിയത്. കഴിഞ്ഞ ദിവസം ശബരിമല ദര്‍ശനത്തിന് എത്തിയ ഇവരെ പൊലീസ് തടഞ്ഞിരുന്നു.അനന്യ, തൃപ്തി, അവന്തിക, രഞ്ജു എന്നിവരേയാണ് പൊലീസ് തടഞ്ഞത്.സ്ത്രീവേഷത്തില്‍ ശബരിമലയിലേക്കു പോവാനാവില്ലെന്നാണ് പൊലീസ് ആദ്യം അറിയിച്ചത്. തുടക്കത്തില്‍ ഇത് അംഗീകരിക്കാനാവില്ലെന്ന് അറിയിച്ചെങ്കിലും പിന്നീട് ട്രാന്‍ജെന്‍ഡറുകള്‍ വഴങ്ങി. എന്നാല്‍ സുരക്ഷ ഒരുക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടി പൊലിസ് ഇവരെ തിരിച്ചയയ്ക്കുകയായിരുന്നു. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനു ദര്‍ശനത്തിനു സുരക്ഷ നല്‍കുന്ന കാര്യത്തില്‍ നിയമപരമായ വ്യക്തത ലഭിക്കാതെ തീരുമാനമെടുക്കാന്‍ കഴിയില്ലെന്ന് കോട്ടയം എസ്പി അറിയിച്ചിരുന്നു. ഹൈക്കോടതി നിയോഗിച്ച മൂന്നംഗ സമിതിയുടെ നിര്‍ദേശം തേടുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പൊലീസ് അനുമതി നല്‍കിയ സാഹചര്യത്തില്‍ എത്രയും പെട്ടെന്നു ശബരിമലയില്‍ എത്തുമെന്ന് ട്രാന്‍സ്‌ജെന്‍ഡറുകള്‍ അറിയിച്ചു.

കെഎസ്ആർടിസിക്ക് അന്ത്യശാസനവുമായി ഹൈക്കോടതി;വൈകുന്നേരത്തിനകം മുഴുവന്‍ താത്കാലികക്കാരെയും പിരിച്ച്‌ വിടണം

keralanews high court give last warning to ksrtc dismiss all temporary workers before evening

കൊച്ചി: ഇന്ന് വൈകുന്നേരത്തിനകം കെ.എസ്.ആര്‍.ടി.സിയിലെ മുഴുവന്‍ എം പാനല്‍ കണ്ടക്‌ടര്‍മാരെയും പിരിച്ച്‌ വിടണമെന്ന് കെഎസ്ആർടിസിക്ക് ഹൈക്കോടതിയുടെ അന്ത്യശാസനം.ഉത്തരവ് പാലിച്ചില്ലെങ്കില്‍ തലപ്പത്ത് ഇരിക്കുന്നവരെ മാറ്റാന്‍ അറിയാമെന്ന് പറഞ്ഞ കോടതി കെ.എസ്.ആര്‍.ടി.സിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്.ഇന്ന് വൈകുന്നേരത്തിനകം കോര്‍പറേഷനില്‍ ഒരൊറ്റ എം പാനല്‍ കണ്ടക്‌ടര്‍മാര്‍ പോലും ഇല്ലെന്ന് ഉറപ്പ് വരുത്തണമെന്നും കോടതി നിരീക്ഷിച്ചു.പരീക്ഷയെഴുതി ജയിച്ചവരോടുള്ള വെല്ലുവിളിയാണെന്ന് നിരീക്ഷിച്ച കോടതി താത്‌കാലിക ജീവനക്കാര്‍ നല്‍കിയ ഹര്‍ജി സ്വീകരിക്കാനും തയ്യാറായില്ല.ജോലിയില്‍ നിന്ന് പിരിച്ച്‌ വിടുന്ന ഒരു കൂട്ടം കണ്ടക്‌ടമാരാണ് തങ്ങളെക്കൂടി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഇക്കാര്യം പരിഗണിച്ച കോടതി രൂക്ഷമായ ഭാഷയിലാണ് കെ.എസ്.ആര്‍.ടി.സിയെ വിമര്‍ശിച്ചത്. കേസ് പരിഗണിച്ചപ്പോള്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ കെ.എസ്.ആര്‍.ടി.സി അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ ഇന്ന് വൈകുന്നേരത്തിനകം മുഴുവന്‍ എം പാനല്‍ ജീവനക്കാരെയും പുറത്താക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഇക്കാര്യം കോര്‍പറേഷന്‍ എം.ഡി ഉറപ്പ് വരുത്തണം. ഒരു താത്‌കാലിക ജീവനക്കാരന്‍ പോലും സര്‍വീസില്‍ തുടരുന്നില്ലെന്ന് കാട്ടി എം.ഡി സത്യവാങ്മൂലം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.