കെഎസ്ആർടിസിയിൽ പിഎസ്സി നിയമന ഉത്തരവ് കിട്ടിയ 4051 കണ്ടക്ടര്‍മാരെ ഇന്ന് നിയമിക്കും

keralanews 4051 conductors from psc list will be appointed in ksrtc today

തിരുവനന്തപുരം:കെഎസ്‌ആര്‍ടിസിയില്‍ നിന്നും  പിരിച്ചുവിട്ട എം പാനൽ കണ്ടക്റ്റർമാർക്ക് പകരമായി പിഎസ്സി നിയമന ഉത്തരവ് കിട്ടിയ 4051 കണ്ടക്ടര്‍മാരെ ഇന്ന് നിയമിക്കും.പിഎസ്സി നിയമനോപദേശം കിട്ടി രണ്ടുവര്‍ഷത്തെ കാത്തിരിപ്പിനുശേഷമാണ് കെഎസ്‌ആര്‍ടിസിയിലെ പുതിയ കണ്ടക്ടര്‍മാര്‍ ഇന്ന് ചുമതലയേല്‍ക്കുന്നത്. 4051 പേര്‍ക്കാണ് നിയമന ഉത്തരവ് നല്‍കിയത്. ഉത്തരവിന്റെ പകര്‍പ്പ് ലഭിക്കാത്തവരോടും തിരുവനന്തപുരത്തെ ചീഫ് ഓഫീസില്‍ എത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്.താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട് പിഎസ്സി ലിസ്റ്റില്‍ നിന്ന് ഉദ്യോഗാര്‍ത്ഥികളെ നിയമിക്കാന്‍ ഹൈക്കോടതി നല്‍കിയ കാലപരിധി ഇന്ന് അവസാനിക്കും. ഇതിനിടെ പിരിച്ചുവിടപ്പെട്ട 94 താല്‍കാലിക കണ്ടക്ടര്‍മാര്‍ നല്‍കിയ ഹര്‍ജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും.

ജോൺസൺസ് ബേബി പൗഡറില്‍ ക്യാന്‍സറിന് കാരണമാകുന്ന ആസ്ബസ്റ്റോസിന്റെ സാന്നിധ്യമുണ്ടെന്ന് റിപ്പോർട്ട്

keralanews report that there presence of asbetos in johnsons baby powder which cause cancer

ന്യൂഡൽഹി:ബേബി പൗഡറില്‍ ക്യാന്‍സറിന് കാരണമാകുന്ന ആസ്ബസ്റ്റോസിന്റെ സാന്നിധ്യമുണ്ടെന്ന വസ്തുത പ്രമുഖ നിര്‍മാതാക്കളായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വര്‍ഷങ്ങളോളം രഹസ്യമാക്കി വെച്ചതായി റോയിട്ടേഴ്‌സിന്റെ പഠന റിപ്പോര്‍ട്ട്.1971 മുതല്‍ 2000 വരെയുള്ള കമ്ബനിയുടെ രഹസ്യരേഖകളും പഠന റിപ്പോര്‍ട്ടുകളും പരിശോധന ഫലങ്ങളും തെളിവുകളും വിലയിരുത്തിയശേഷമാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.പൗഡറില്‍ ക്യാന്‍സറിന് കാരണമാവുന്ന ഘടകം ഉണ്ടെന്ന് ചൂണ്ടിക്കാട്ടി നിരവധി സ്ത്രീകള്‍ കമ്ബനിക്കെതിരെ കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് കമ്ബനിക്കെതിരെ കോടതി വിധിയും വന്നിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണം നടത്തിയതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു.കമ്ബനിയുടെ ടാല്‍ക്ക്,ഫിനിഷ്ഡ് പൗഡറുകളില്‍ ആസ്ബസ്റ്റോസ് ചെറിയ തോതില്‍ അടങ്ങിയിട്ടുണ്ടെന്ന് നേരത്തെ കണ്ടെത്തിയെന്നുവെന്നും എന്നാല്‍ ഇതു രഹസ്യമാക്കിവെച്ചെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.ഏത് അളവില്‍ ശരീരത്തിലെത്തിയാലും മാരക പ്രത്യാഘാതമുണ്ടാക്കുന്ന രാസവസ്തുവാണ് ആസ്ബസ്റ്റോസ്.കമ്ബനി ഉദ്യോഗസ്ഥരും ശാസ്ത്രജ്ഞരും ഡോക്ടര്‍മാരും ഇതറിഞ്ഞിരുന്നെങ്കിലും പൊതുജനങ്ങളില്‍നിന്നും സര്‍ക്കാര്‍ നിയന്ത്രണ ഏജന്‍സികളില്‍നിന്നും ഇതു മറച്ചു വെയ്ക്കുകയായിരുന്നു എന്നും തെളിഞ്ഞിട്ടുണ്ട്. അതേസമയം കമ്ബനിയുടെ ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട് യാതൊരു വിധത്തിലമുള്ള സുരക്ഷാ പ്രശ്‌നങ്ങളുമില്ലെന്ന് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വക്താവ് പ്രതികരിച്ചു. നൂതനമായ പരിശോധനകള്‍ നടത്തി സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയതിനു ശേഷമാണ് ബേബി പൗഡര്‍ വിപണിയിലെത്തുന്നത്. കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നും കമ്ബനി വക്താക്കള്‍ അറിയിച്ചു.

ആലപ്പുഴ ദേശീയപാതയിൽ വാഹനാപകടം;ഒരാൾ മരിച്ചു;നാലുപേർ ഗുരുതരാവസ്ഥയിൽ

keralanews one died and four seriously injured in an accident in alapuzha national highway

ആലപ്പുഴ:ആലപ്പുഴ ദേശീയ പാതയില്‍ ചേപ്പാടുണ്ടായ വാഹനാപകടത്തില്‍ ഒരാൾ മരിച്ചു.നാലുപേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.ടെമ്പോ ട്രാവലറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.ടെമ്പോ ട്രാവലറിലെ ഡ്രൈവർ നെയ്യാറ്റിന്‍കര സ്വദേശിയായ ഷാരോണ്‍(26)ആണ് മരിച്ചത്.രാവിലെ അഞ്ച് മണിക്കാണ് അപകടം.കുട്ടിയുടെ ചോറൂണിനായി തിരുവനന്തപുരത്ത് നിന്നും ചോറ്റാനിക്കരക്ക് പോയ സംഘം സഞ്ചരിച്ച ടെമ്പോ ട്രാവലറാണ് അപകടത്തില്‍പെട്ടത്.പരിക്കേറ്റവര്‍ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്

മൈസൂരുവിലെ ക്ഷേത്രത്തിൽ പ്രസാദം കഴിച്ച് 15 പേർ മരിച്ച സംഭവം;ക്ഷേത്ര പൂജാരിയടക്കം 4 പേർ പിടിയിൽ

keralanews four including temple poojari arrested in the case of prasada poisoning that killed 15 persons

മൈസൂരു:ചാമരാജനഗര്‍ കിച്ചു മാരമ്മ ക്ഷേത്രത്തിൽ പ്രസാദം കഴിച്ച് 15 പേർ മരിച്ച സംഭവത്തിൽ ക്ഷേത്ര പൂജാരിയടക്കം 4 പേർ പിടിയിൽ.ക്ഷേത്രം ട്രസ്റ്റ് മേധാവി ഹിമ്മാടി മഹാദേവ സ്വാമി, പൂജാരി ദൊഡ്ഡയ്യ, ഗൂഡാലോചന നടത്തിയ മാദേശ്, ഭാര്യ അംബിക എന്നിവരേയാണ് പോലീസ് അറസ്റ്റ് ചെയ്തത്.ക്ഷേത്രം ട്രസ്റ്റ് മേധാവിയായ ഹിമ്മാടിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പ്രസാദത്തില്‍ കീടനാശിനി കലര്‍ത്തിയതെന്ന് പൂജാരി ദൊഡ്ഡയ്യ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ദെഡ്ഡയ്യയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് ഗൂഢാലോചന പുറത്തുവന്നത്. പ്രസാദം കഴിച്ച ആളുകള്‍ മരിച്ചതോടെ വയറുവേദന അഭിനയിച്ച് ദൊഡ്ഡയ്യ മൈസൂരിലെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.എന്നാല്‍ പരിശോധനയിൽ ദൊഡ്ഡയ്യക്ക് എന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതായി കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇക്കാര്യങ്ങള്‍ ഡോക്ടര്‍മാര്‍ പോലീസിനെ അറിയിച്ചു. ഇതേ തുടര്‍ന്നാണ് പോലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്ത്  ചോദ്യം ചെയ്തത്.ക്ഷേത്രം ഭരണസമിതിയിലെ ചേരിപ്പോരും ഭിന്നതയുമാണ് പ്രസാദദുരന്തത്തിന് ഇടയാക്കിയതെന്ന് പോലീസ് സ്ഥിരീകരിച്ചു. ക്ഷേത്രവരുമാനത്തില്‍ നിന്ന് ട്രസ്റ്റ് മേധാവിയായ ഹിമ്മാടി മഹാദേവ സ്വാമി അനധികൃതമായി പണം കവരുന്നതായി എതിര്‍പക്ഷം ആരോപണം ഉന്നയിച്ചിരുന്നു.പണം ചിലവഴിക്കുന്നതിന്റെ കൃത്യമായ കണക്കുകള്‍ വേണമെന്ന് ഇവര്‍ ആവശ്യപ്പെടുകയും ചെയ്തതോടെ തര്‍ക്കം മുറുകി. ഇതിനിടയിലാണ് ക്ഷേതത്തിന്റെ പുതിയ ഗോപുര നിര്‍മ്മാണ പദ്ധതിയും വരുന്നത്. ഹിമ്മാടിയുടെ താല്‍പര്യങ്ങള്‍ ഇവിടെയും നടപ്പിലാകാതെ പോയതോടെയാണ് പ്രസാദത്തില്‍ വിഷം കലര്‍ത്താന്‍ ഇവര്‍ തീരുമാനിച്ചത്.ക്ഷേത്രത്തിൽ പ്രശ്നം ഉണ്ടായാൽ  ട്രസ്റ്റ് തന്റെ നിയന്ത്രണത്തിലാക്കാമെന്നായിരുന്നു ഹിമ്മാടിയുടെ കണക്കുകൂട്ടലെന്ന് പോലീസ് പറഞ്ഞു.

കാരുണ്യവും കരുതലും ബേക്കൽ പോലീസിന്റെ മുഖമുദ്ര

keralanews mercy and caring become the sign of bekkal police this time arrange drinking water facility for mothers in nelliyadukkam

കാസർഗോഡ്:   നെല്ലിയടുക്കത്തെ   കുടിവെള്ളം ഇല്ലാത്ത അമ്മമാർക്ക് കുടിവെള്ളം ഒരുക്കിക്കൊടുത്താണ് ബേക്കല്‍ പോലീസ് ജനശ്രദ്ധ നേടിയിരിക്കുന്നത്. എസ്.ഐ. കെ.പി.വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസുകാര്‍ സ്റ്റേഷന്‍ പരിധിയിലെ നെല്ലിയടുക്കത്തെ നാല്  നിർധന കുടുംബത്തിനാണ് സഹായഹസ്തവുമായി രംഗത്തെത്തിയത്. സ്വന്തമെന്ന് പറയാൻ ആരോരുമില്ലാത്ത നാല് അമ്മമാര്‍ വെള്ളവും ഭക്ഷണവും ഇല്ലാതെ കഷ്ടപ്പെടുന്ന വിവരം അറിഞ്ഞ ബേക്കൽ പോലീസ് ഇവരുടെ മുൻപിലേക്ക് നന്മയുടെയും കരുതലിന്റെയും നേർക്കാഴ്ചയായി ഓടിയെത്തിയത്. ഇവരുടെ കഷ്ടപ്പാട് നേരിട്ട് മനസ്സിലാക്കി എസ് ഐ വിനോദ് കുമാറും സംഘവും സമീപ പ്രദേശത്തെ സുമനസ്സുകളുടെ സഹായത്തോടെ തകർന്ന് ഉപയോഗശൂന്യമായ വീടുകൾ പുനർനിർമ്മിച്ചു നൽകി.നാല് വീടുകളിലും കുടിവെള്ളവും ഭക്ഷണവും ആവശ്യത്തിന് ലഭ്യമല്ലെന്ന് അറിഞ്ഞ പോലീസ് സംഘം ഭക്ഷണ സാധനങ്ങൾ എത്തിച്ചു കൊടുക്കുകയും  കുഴൽക്കിണർ നിര്‍മ്മിച്ചു നല്‍കാന്‍ പരിശ്രമിക്കുകയും ചെയ്തതറിഞ്ഞ് ഖത്തറിലുള്ള ഒരു ബിസിനസുകാരന്‍ അതിന് സന്നദ്ധത അറിയിച്ച് മുന്നോട്ടുവരികയുമായിരുന്നു.അദ്ദേഹം ഉടനെ തന്നെ അതിനുള്ള പണം നൽകി   എസ് ഐ യുടെ നേതൃത്വത്തില്‍ വീട്ടുമുറ്റത്ത് കുഴൽ കിണർ സ്ഥാപിച്ചു നല്‍കുകയായിരുന്നു.നേരത്തെ ഏറെ ദൂരെ നിന്നും വെള്ളം ചുമന്നുകൊണ്ട് വരേണ്ട അവസ്ഥയായിരുന്നു ഈ കുംടുബങ്ങൾക്ക് ഉണ്ടായിരുന്നത്. അപ്രദീക്ഷിതമായ സഹായങ്ങളിൽ   ആ അമ്മമാർക്ക് അത് പറഞ്ഞറിയിക്കാൻ പറ്റാത്ത ആഹ്‌ളാദമായി മാറി. ബേക്കല്‍ പോലീസിനും അത് ചാരിതാര്‍ത്ഥ്യത്തിന്റെ നിമിഷമായിരുന്നു.  നേരത്തെ  വീട് നന്നാക്കാൻ സഹായമഭ്യർത്ഥിച്ച് സ്റ്റേഷനിലെത്തിയ ഒരാൾക്ക് വീടും ബേക്കല്‍ പോലീസിന്റെ മേല്‍നോട്ടത്തില്‍ നിര്‍മ്മിച്ചുനല്‍കിയിരുന്നു. ബേക്കല്‍ പോലീസിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ അറിഞ്ഞ നാട്ടുകാരും അതിയായ സന്തോഷത്തിലാണ്. നന്മ  നിറഞ്ഞ ഒരു കൂട്ടം പോലീസുകാരാണ് തങ്ങളുടെ സ്റ്റേഷനിൽ എന്നറിഞ്ഞ് അകമഴിഞ്ഞ സഹായ വാഗ്ദ്ദാനങ്ങളുമായി നാട്ടുകാരും വലിയ പിന്തുണ നൽകുന്നുണ്ട് .

ശബരിമല വിഷയത്തിൽ നിരാഹാര സമരം നടത്തിവരുന്ന ബിജെപി നേതാവ് സി.​കെ. പ​ദ്മ​നാ​ഭ​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാറ്റി; ശോഭ സുരേന്ദ്രൻ സമരം ഏറ്റെടുക്കും ​

keralanews police arrested c k padmanabhan and shifted to hospital and shobha surendran will take over the strike

തിരുവനന്തപുരം:ശബരിമല വിഷയത്തിൽ സെക്രട്ടറിയേറ്റിന് മുൻപിൽ നിരാഹാര സമരം നടത്തിവരുന്ന ബിജെപി നേതാവ് സി.കെ. പദ്മനാഭനെ പോലീസ് അറസ്റ്റു ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി.ആരോഗ്യനില മോശമായതിനെ തുടർന്നാണ് സി.കെ പദ്മനാഭനെ ആശുപത്രിയിലേക്ക് മാറ്റിയത്.കഴിഞ്ഞ ഒന്‍പത് ദിവസമായി പദ്മനാഭനാണ് സമരം അനുഷ്ഠിച്ചത്.ആദ്യഘട്ടത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണനാണ് സമരം നടത്തിയത്. രാധാകൃഷ്ണന്‍റെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ പോലീസ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇതിനുശേഷമാണ് പദ്മനാഭന്‍ നിരാഹാരം ഏറ്റെടുത്തത്.സി.കെ പദ്മനാഭൻ ആശുപത്രിയിലേക്ക് മാറ്റിയതിനെ തുടർന്ന് നിരാഹാര സമരം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍ ഏറ്റെടുത്തു.

കണ്ണൂര്‍-മുംബൈ ഗോ എയര്‍ സര്‍വീസ് ജനുവരി 10 മുതല്‍ ആരംഭിക്കും

keralanews kannur mumbai go air service will start from january 10th

കണ്ണൂർ:കണ്ണൂര്‍-മുംബൈ ഗോ എയര്‍ സര്‍വീസ് ജനുവരി 10 മുതല്‍ ആരംഭിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു. ജനുവരി പത്ത് മുതല്‍ കണ്ണൂര്‍-മുംബൈ സര്‍വീസും 11 മുതല്‍ മുംബൈ-കണ്ണൂര്‍ സര്‍വീസും തുടങ്ങും. രണ്ടുമണിക്കൂറാണ് യാത്രാസമയം.കണ്ണൂരില്‍ നിന്ന് രാത്രി 11ന് പുറപ്പെടുന്ന ജി 8-621 വിമാനം പുലര്‍ച്ചെ ഒന്നിന് മുംബൈയിലെത്തും. മുംബൈയില്‍ നിന്ന് രാത്രി 12.45ന് പുറപ്പെടുന്ന ജി 8-620 വിമാനം പുലര്‍ച്ചെ 2.45ന് കണ്ണൂരിലിറങ്ങും.കണ്ണൂര്‍-മുംബൈ സെക്ടറിലെ യാത്രക്കാരുടെ എണ്ണം പരിഗണിച്ചാണ് പുതിയ സര്‍വീസുകള്‍.കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് അന്താരാഷ്ട്ര സര്‍വീസുകളും വൈകാതെ ആരംഭിക്കുമെന്ന് മാനേജ്മെന്റ് പ്രതിനിധികള്‍ അറിയിച്ചു.

ചിപ്പ് ഇല്ലാത്ത എടിഎം കാർഡുകൾ ജനുവരി ഒന്നുമുതൽ പ്രവർത്തിക്കില്ല

keralanews atm cards with out chip will not work from january 1st

ന്യൂഡൽഹി:ചിപ്പ് ഇല്ലാത്ത എടിഎം കാർഡുകൾ ജനുവരി ഒന്നുമുതൽ പ്രവർത്തിക്കില്ല.2018-ന് ശേഷം പഴയ കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള പണമിടപാടുകള്‍ സാദ്ധ്യമാകുകയില്ല. യൂറോ പേ മാസ്റ്റര്‍ കാര്‍ഡ് വീസ ചിപ്പുള്ള കാര്‍ഡുകള്‍ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ.നിലവിലുള്ള മാഗ്നറ്റിക്ക് സ്‌ട്രൈപ് കാര്‍ഡുകള്‍ക്ക് പകരം ചിപ്പുള്ള കാര്‍ഡുകള്‍ സൗജന്യമായി മാറ്റിക്കൊടുക്കാന്‍ വിവിധ ബാങ്കുകൾക്ക് റിസര്‍വ് ബാങ്ക് നിർദേശം നൽകി കഴിഞ്ഞു.എടിഎം കാര്‍ഡുകളുടെ സുരക്ഷാ വീഴ്ച പരിഹരിക്കാനാണ് കാര്‍ഡുകളില്‍ മാറ്റം വരുത്തുന്നത്.കാര്‍ഡ് ഹോള്‍ഡറുടെ വിവരങ്ങള്‍ സൂക്ഷിക്കുന്ന മൈക്രോ പ്രോസസര്‍ ചിപ്പ് അടങ്ങിയതാണ് പുതിയ കാര്‍ഡുകള്‍.2015 ഒക്ടോബര്‍ മുതല്‍ ചിപ്പുള്ള കാര്‍ഡുകളാണ് ബാങ്കുകള്‍ നല്‍കിവരുന്നത്. അതിനാല്‍ മൂന്ന് വര്‍ഷം വരെ പഴക്കമുള്ള കാര്‍ഡുകളാണ് പുതുക്കേണ്ടത്.ഡെബിറ്റ് കാര്‍ഡുകളില്‍ മാത്രമല്ല ക്രെഡിറ്റ് കാര്‍ഡുകളിലും ചിപ്പ് നിര്‍ബന്ധമാണ്. ഡിസംബര്‍ 31-നുള്ളില്‍ തന്നെ പുതിയ കാര്‍ഡ് ആക്റ്റിവേറ്റ് ചെയ്യേണ്ടതാണ്.

ബ്യൂട്ടി പാർലർ വെടിവെയ്പ്പ് കേസ്;ലീന മരിയ പോളിന് ലഭിച്ച ഫോൺ കോളിന്റെ ശബ്ദരേഖ പൊലീസിന് ലഭിച്ചു

keralanews beauty parlour shooting case police got the audioclip of phone call to leena maria paul

കൊച്ചി:കൊച്ചിയിൽ ബ്യൂട്ടി പാർലറിന് നേരെ നടന്ന വെടിവെയ്പ്പ് കേസുമായി ബന്ധപ്പെട്ട് പാർലർ ഉടമയും നടിയുമായ ലീന മരിയ പോളിന് വന്ന ഫോൺ കോളിന്റെ ശബ്ദരേഖ പൊലീസിന് ലഭിച്ചു.തിങ്കളാഴ്ച നടിയുടെ മൊഴി രേഖപ്പെടുത്തിയതിനു പിന്നാലെയാണു ശബ്ദരേഖ പൊലീസ് ശേഖരിച്ചത്. മുബൈയിലെ കുപ്രസിദ്ധ കുറ്റവാളി രവി പൂജാരിയുടെ ശബ്ദവുമായി ഇത് ഒത്തുനോക്കാന്‍ ശ്രമം തുടങ്ങി.അന്വേഷണം മുംബൈയിലേക്കു വ്യാപിപ്പിക്കാന്‍ തീരുമാനിച്ചതായി ഉന്നത പൊലീസ് കേന്ദ്രങ്ങള്‍ വ്യക്തമാക്കി.കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ പലവട്ടം രവി പൂജാരിയുടെ പേരില്‍ ഫോണ്‍ വിളികള്‍ വന്നിരുന്നു. കാര്യമായ ഭീഷണിയല്ല, സൗഹൃദരൂപത്തില്‍ ആയിരുന്നു സംസാരം. എന്നാല്‍ ആവശ്യപ്പെട്ടത് 25 കോടിയാണെന്നാണു ലീന അന്വേഷണ സംഘത്തിനു നല്‍കിയ മൊഴി. നിരന്തരം വിളികള്‍ വന്നപ്പോള്‍ താന്‍ ഫോണ്‍ നമ്ബർ മാറ്റി.പിന്നീട് സ്ഥാപനത്തിലെ നമ്പറിലേക്ക് വിളിക്കാൻ തുടങ്ങി.തന്റെ മാനേജര്‍ ആണ് പിന്നീട് സംസാരിച്ചത്.പണം ആരു വഴി, എങ്ങനെ എവിടെ നല്‍കണം എന്ന വിവരങ്ങളൊന്നും പറഞ്ഞിട്ടില്ല, ആ ഘട്ടത്തിലേക്ക് സംസാരം താന്‍ കൊണ്ടുപോയില്ല എന്നാണ് നടി പറയുന്നത്. ഇതിനിടെയാണ് ഇരുവരും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ അന്വേഷണസംഘം ശേഖരിച്ചത്. ഇംഗ്ലീഷിലാണ് സംസാരം. എന്നാല്‍ ശബ്ദം രവി പൂജാരിയുടേത് ആണോയെന്ന് ഉറപ്പിക്കാന്‍ തല്‍കാലം വഴിയില്ല.രവി പൂജാരിയുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ മുംബൈ പൊലീസിന്റെ സഹായം തേടും.

എം പാനൽ ജീവനക്കാരുടെ പിരിച്ചുവിടൽ; കെഎസ്ആർടിസിയിൽ പ്രതിസന്ധി രൂക്ഷം

keralanews dismissal of m panel workers severe crisis become severe in ksrtc

തിരുവനന്തപുരം:എം പാനൽ ജീവനക്കാരുടെ പിരിച്ചുവിടലിനെ തുടർന്ന് കെഎസ്ആർടിസിയിൽ പ്രതിസന്ധി രൂക്ഷം.പിരിച്ചുവിടല്‍ നടപടിയെ തുടര്‍ന്ന് ആയിരത്തിലേറെ സര്‍വ്വീസുകളാണ് ഇന്നലെ റദ്ദാക്കിയത്.യാത്രക്കാരുടെ ദുരിതത്തിന് പുറമെ കെ എസ് ആര്‍ ടി സിയുടെ വരുമാനത്തിലും കുറവുണ്ടായിട്ടുണ്ട്.തിരുവനന്തപുരം മേഖലയില്‍ 622, എറണാകുളം കേന്ദ്രമായ മധ്യമേഖലയില്‍ 769, കോഴിക്കോട് ഉള്‍പ്പെടുന്ന മലബാര്‍ മേഖലയില്‍ 372 എന്നിങ്ങനെയാണ് മുടങ്ങിയ ഷെഡ്യൂളുകള്‍.ജോലിയില്‍ തുടരുന്ന ജീവനക്കാരെ ഉപയോഗിച്ച്‌ പരമാവധി ബസുകള്‍ ഓടിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. എന്നാല്‍ അധികവേതനം നല്‍കിയിട്ടും താത്കാലിക കണ്ടക്ടര്‍മാരെ നിയോഗിച്ചിരുന്ന ഷെഡ്യൂളുകള്‍ ഏറ്റെടുക്കാന്‍ സ്ഥിരംജീവനക്കാര്‍  തയ്യാറാകാത്തതും പ്രതിസന്ധി രൂക്ഷമാക്കി.അതേസമയം പി എസ്‍ സി നിയമന ഉത്തരവ് നല്‍കിയ 4,051 ഉദ്യോഗാര്‍ത്ഥികളോട് നാളെ കെ എസ് ആര്‍ ടി സി ആസ്ഥാനത്തെത്താന്‍ മാനേജ്മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടു ദിവസത്തിനകം ഇവരെ നിയമിക്കണമെന്ന ഹൈക്കോടതി അന്ത്യശാസനത്തെ തുടര്‍ന്നാണ് നടപടി. 3,091 ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ഉത്തരവ് നല്‍കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.