ന്യൂഡല്‍ഹി: രാജ്യത്തെ മുഴുവന്‍ കംപ്യൂട്ടറുകളും ഇനി മുതല്‍ സര്‍ക്കാര്‍ നിരീക്ഷണത്തില്‍. കേന്ദ്രസര്‍ക്കാരിന്‍റെ ഭാഗമായ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കും സിബിഐ, എന്‍ഐഎ, ഡല്‍ഹി പോലീസ് മുതലായ പത്ത് ഏജന്‍സികള്‍ക്കാണ് കംപ്യൂട്ടറുകള്‍ നിരീക്ഷിക്കാനുള്ള അനുമതി നല്‍കിയത്. ഈ ഏജന്‍സികള്‍ക്ക് കംപ്യൂട്ടറുകള്‍ നിരീക്ഷിക്കാനും ഡാറ്റകള്‍ പിടിച്ചെടുക്കാനും അധികാരമുണ്ട്.നേരത്തെ കോടതിയുടെ മുന്‍കൂര്‍ അനുമതി വാങ്ങിയശേഷം മാത്രമേ അന്വേഷണ എജന്‍സികള്‍ക്ക് കംപ്യൂട്ടറുകള്‍ പരിശോധിക്കാനും ഡാറ്റകള്‍ പിടിച്ചെടുക്കാനും സാധിച്ചിരുന്നുള്ളൂ. പുതിയ ഉത്തരവോടെ ഇതിന് മാറ്റം വന്നിട്ടുണ്ട്. അതേസമയം, കംപ്യൂട്ടറുകള്‍ നിരീക്ഷിക്കാനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ തീരുമാനത്തിനെതിരെ ലോക്സഭയില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി.
പൊതുമേഖലാ ബാങ്ക് ജീവനക്കാര്‍ രാജ്യവ്യാപകമായി ഇന്ന് പണിമുടക്കും
ന്യൂഡല്‍ഹി:ശമ്പളവര്‍ധന ആവശ്യപ്പെട്ടും പൊതുമേഖല ബാങ്കുകളുടെ ലയനത്തെ എതിര്‍ത്തും ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഫെഡറേഷന്റെ നേതൃത്വത്തില്‍ പൊതുമേഖലാ ബാങ്ക് ജീവനക്കാര്‍ രാജ്യവ്യാപകമായി ഇന്ന് പണിമുടക്കും.26ന് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സും രാജ്യവ്യാപക സമരം പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച ഒഴികെ 26 വരെ ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. തുടര്‍ച്ചയായ അവധിമൂലം എടിഎമ്മുകളുടെ പ്രവര്‍ത്തനവും താറുമാറായേക്കും.ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോൺഫെഡറേഷന്റെ ഇരുപത്തിയൊന്നാം തീയതിയിൽ സമരത്തോട് കൂടിയാണ് ബാങ്ക് അവധി ആരംഭിക്കുക.അത് കഴിഞ്ഞുള്ള ശനിയാഴ്ച രണ്ടാം ശനിയാഴ്ചയാണ്.ഞായറാഴ്ച അവധികഴിഞ്ഞ് പിന്നീട് തിങ്കളാഴ്ച ഒരു ദിവസം മാത്രമാണ് ബാങ്ക് പ്രവർത്തിക്കുക.ചൊവ്വാഴ്ച ക്രിസ്തുമസ് അവധി.അത് കഴിഞ്ഞ വീണ്ടും ബാങ്ക് പണിമുടക്ക്.ബാങ്ക് ഓഫ് ബറോഡയിൽ,ദേന ബാങ്ക്,വിജയ ബാങ്ക് ലയനത്തിനെതിരെയാണ് 26 ലെ പണിമുടക്ക്.
ഫറോക്ക് ഐ.ഒ.സി ഡിപ്പോയിലെ ടാങ്കര്‍ ലോറി ജീവനക്കാരുടെ സമരം;മലബാറിലെ പമ്പുകളിൽ ഇന്ധനക്ഷാമം
കോഴിക്കോട്: ഫറോക്ക് ഐ.ഒ.സി ഡിപ്പോയിലെ ടാങ്കര്‍ ലോറി ജീവനക്കാര്‍ നടത്തുന്ന സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു.വേതനപരിഷ്‌കരണം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.സമരം മൂന്നാം ദിവസത്തിലേക്ക് കടന്നതോടെ മലബാർ മേഖലയിലെ പമ്പുകളിൽ ഇന്ധന ക്ഷാമം അനുഭവപ്പെട്ടു തുടങ്ങി.മാനേജ്‌മെന്റ് അയയാത്ത സാഹചര്യത്തില്‍ സമരം കൂടുതല്‍ ശക്തമാക്കാന്‍ ഇന്നലെ ചേര്‍ന്ന ജീവനക്കാരുടെ യോഗത്തില്‍ തീരുമാനമായി. മാനേജ്‌മെന്റിന്റെ നിലപാട് നിഷേധാത്മക രീതിയിലുള്ളതാണെന്ന് ജീവനക്കാര്‍ പറയുന്നു. സമരം സക്തമാക്കുന്നതിനു പുറമെ ഹിന്ദു സ്ഥാന്‍ പെട്രോളിയം അടക്കമുള്ള മറ്റു പൊതുമേഖലാ എണ്ണക്കമ്ബനികളിലെ ടാങ്കര്‍ ലോറി ജീവനക്കാരുടേയും പിന്തുണ തേടിയിട്ടുണ്ട്.
കെഎസ്ആർടിസിയിൽ ഇന്നും സർവീസുകൾ മുടങ്ങുമെന്ന് ഗതാഗതമന്ത്രി
തിരുവനന്തപുരം:കെഎസ്ആർടിസിയിൽ ഇന്നും സർവീസുകൾ മുടങ്ങുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രൻ.സർവീസുകൾ സാധാരണ നിലയിലാക്കാൻ രണ്ടുദിവസം കൂടിയെടുക്കുമെന്ന് മന്ത്രി പറഞ്ഞു.പിരിച്ചുവിട്ട താൽക്കാലിക ജീവനക്കാർക്ക് പകരമായി ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം പിഎസ്‌സി നിയമന ഉത്തരവ് കിട്ടിയ 4051 കണ്ടക്ടമാര്‍രെ ഇന്നലെ നിയമിച്ചിരുന്നു.എം പാനല്‍ ജീവനക്കാരുടെ ലോംഗ് മാര്‍ച്ചിനോട് നിഷേധാത്മക നിലപാടില്ല. അവര്‍ കോടതിയെ സമീപിച്ച് അനുകൂല വിധി സമ്ബാദിക്കുകയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു.പി.എസ്.സി പട്ടികയില്‍നിന്ന് ആവശ്യത്തിനു ജീവനക്കാരെ കിട്ടിയില്ലെങ്കില്‍ എം പാനലുകാരെ പരിഗണിക്കണമെന്നു പിരിച്ചുവിട്ട എം പാനല്‍ ജീവനക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.കെഎസ്‌ആര്‍ടിസി കണ്ടക്ടര്‍ നിയമനം സംബന്ധിച്ച കേസില്‍ ഹൈക്കോടതി ഇന്ന് വിധി പറയും.പിഎസ്‍സി വഴിയുള്ള നിയമനങ്ങള്‍ പൂര്‍ത്തിയാകും വരെ തുടരാന്‍ അനുവദിക്കുന്ന തരത്തില്‍ ഇടക്കാല ഉത്തരവില്‍ ഭേദഗതി വരുത്തണമെന്നുമാവശ്യപ്പെട്ട് താത്കാലിക കണ്ടക്ടര്‍മാര്‍ സമര്‍പ്പിച്ച ഹരജിയും കോടതി ഇതോടൊപ്പം പരിഗണിക്കുന്നുണ്ട്.
മഞ്ചേരിയിൽ ഓട്ടോറിക്ഷയ്ക്കുള്ളിൽ രണ്ടു യുവാക്കളെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
മഞ്ചേരി:മഞ്ചേരി ചെരണിയില്‍ തിരുവാലിയിലേക്കുള്ള റോഡില്‍ ഓട്ടോറിക്ഷയ്ക്കുള്ളിൽ രണ്ടു യുവാക്കളെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.മഞ്ചേരി തുറക്കല്‍ സ്വദേശി പൂളക്കുന്നന്‍ റിയാസ് (41), ഈരാറ്റുപേട്ട സ്വദേശി കല്ലുപുരക്കല്‍ റിയാസ് (33) എന്നിവരെയാണ് മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഒരാള്‍ മുന്‍സീറ്റില്‍ പിന്നിലേക്ക് തിരിഞ്ഞ് ഇരിക്കുന്ന നിലയിലും മറ്റൊരാള്‍ പിന്‍സീറ്റില്‍ കിടക്കുന്ന നിലയിലുമായിരുന്നു. മൃതദേഹങ്ങളുടെ വായില്‍ നിന്നും രക്തം ഒഴുകിയിറങ്ങിയിരുന്നു. മഞ്ചേരി പോലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.മരണ കാരണം വ്യക്തമല്ല.
കെഎസ്‌ആര്‍ടിസിക്ക് ആവശ്യമെങ്കില്‍ എംപാനലുകാരെ ജോലിക്ക് നിയോഗിക്കാമെന്ന് ഹൈക്കോടതി
കൊച്ചി:കെഎസ്‌ആര്‍ടിസിക്ക് ആവശ്യമെങ്കില്‍ എംപാനലുകാരെ ജോലിക്ക് നിയോഗിക്കാമെന്ന് ഹൈക്കോടതി.മതിയായ ജീവനക്കാര്‍ പിഎസ് സി വഴി വന്നില്ലെങ്കില്‍ താൽക്കാലിക ജീവനക്കാരെ നിയമിക്കാമെന്ന് കോടതി അറിയിച്ചു.കെഎസ്‌ആര്‍ടിസി നിയമനം സംബന്ധിച്ച കേസില്‍ കക്ഷി ചേരാന്‍, പിരിച്ചുവിടപ്പെട്ടവര്‍ നല്‍കിയ ഹര്‍ജി പരിഗണിയ്ക്കുമ്ബോഴാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.കണ്ടക്ടര്‍മാരായി പിഎസ് സി അഡൈ്വസ് മെമ്മോ നല്‍കിയവര്‍ക്ക് നിയമന ഉത്തരവുകള്‍ നല്‍കിയതായി കെഎസ്‌ആര്‍ടിസി ഹൈക്കോടതിയെ അറിയിച്ചു.നേരത്തെ മുഴുവന്‍ എംപാനല്‍ഡ് ജീവനക്കാരെയും പിരിച്ചുവിടാനും പിഎസ് സി ലിസ്റ്റിലുള്ളവരെ രണ്ടു ദിവസത്തിനകം നിയമിക്കാനും കോടതി നിര്‍ദേശിച്ചിരുന്നു.
കെ.എം ഷാജി എംഎൽഎയെ അയോഗ്യനാക്കിയത് വീണ്ടും ശരിവെച്ച് ഹൈക്കോടതി
കൊച്ചി:അഴീക്കോട് എംഎൽഎ കെ.എം ഷാജിയെ അയോഗ്യനാക്കിയത് വീണ്ടും ശരിവെച്ച് ഹൈക്കോടതി.സിപിഎം പ്രവർത്തകൻ നൽകിയ ഹർജിയിലാണ് നടപടി.2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വോട്ടുകൾ നേടുന്നതിനായി വർഗീയ പ്രചാരണം നടത്തിയെന്ന് കാട്ടി എതിർ സ്ഥാനാർത്ഥിയായിരുന്ന കെ.വി നികേഷ് കുമാർ സമർപ്പിച്ച ഹർജിയിൽ ഷാജിയെ ഹൈക്കോടതി ആറു വർഷത്തേക്ക് അയോഗ്യനാക്കി പ്രഖ്യാപിച്ചിരുന്നു.മണ്ഡലത്തിൽ വീടും തിരഞ്ഞെടുപ്പ് നടത്തണമെന്നും കോടതി നിർദേശിച്ചിരുന്നു.
കെഎസ്ആർടിസിയിൽ നിന്നും പിരിച്ചു വിട്ട എം പാനല്‍ ജീവനക്കാര്‍ക്ക് സ്വകാര്യ ബസുകളില്‍ ജോലി നല്‍കും
തൃശ്ശൂര്‍:കെഎസ്‌ആര്‍ടിസിയില്‍ നിന്ന് പിരിച്ച് വിട്ട എം പാനല്‍ ജീവനക്കാര്‍ക്ക് വിവിധ ജില്ലകളില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസുകളില്‍ ജോലി നല്‍കാന്‍ തീരുമാനം. കെഎസ്‌ആര്‍ടിസിയില്‍ നിന്നും ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കാനും തൃശ്ശൂരില്‍ ചേര്‍ന്ന ഓള്‍ കേരള ബസ് ഓപറേറ്റേഴ്‌സ് കോ ഓഡിനേഷന്‍ കമ്മിറ്റി യോഗം തീരുമാനിച്ചു.ഇവരെ കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായി ചേര്‍ക്കുകയും ചെയ്യും. സ്വകാര്യ ബസുകളില്‍ ജോലി ചെയ്യുവാന്‍ താല്‍പര്യമുള്ളവര്‍ സംസ്ഥാനത്തെ ബസ് ഓപറേറ്റേഴ്‌സ് കോ ഓഡിനേഷന്‍ കമ്മിറ്റിയുടെ ജില്ല ഓഫീസില്‍ എത്തി അപേക്ഷ നല്‍കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
നടൻ ഗീഥാ സലാം അന്തരിച്ചു
ആലപ്പുഴ: പ്രമുഖ സിനിമ-നാടക-സീരിയൽ നടൻ ഓച്ചിറ ഗീഥാ സലാം (73) അന്തരിച്ചു. കടുത്ത ശ്വാസതടസ്സത്തെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജിൽ കുറച്ചു ദിവസങ്ങളായി ചികിത്സയിലായിരുന്നു അദ്ദേഹം. ബുധനാഴ്ച വൈകുന്നേരം 4.30-ഓടെയായിരുന്നു അന്ത്യം.32 വർഷം നാടക രംഗത്ത് സജീവമായിരുന്നു അദ്ദേഹം.ചങ്ങനാശ്ശേരി ഗീഥാ എന്ന സമിതിയിൽ തുടർച്ചയായി അഞ്ചുവർഷം നാടകം കളിച്ചതിനെ തുടർന്നാണ് അദ്ദേഹത്തിന്റെ പേരിനു മുൻപിൽ ഗീഥാ എന്ന് ചേർക്കപ്പെട്ടത്.1980 ഇൽ ഇറങ്ങിയ മാണി കോയ കുറുപ്പ് എന്ന ചിത്രത്തിലാണ് ഗീഥാ സലാം ആദ്യമായി അഭിനയിച്ചത്.സദാനന്ദന്റെ സമയം,ഈ പറക്കും തളിക,കുബേൻ തുടങ്ങിയ വിജയ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.നടൻ ഗീഥാ സലാം അന്തരിച്ചു.2010 ഇൽ സംഗീത നാടക അക്കാദമി അവാർഡും ലഭിച്ചു.ഭാര്യ:റഹ്മത് ബീവി,മക്കൾ:ഷെഹീർ,ഷാൻ.
പറശ്ശിനിക്കടവിലെ കൂട്ടബലാൽസംഗം;തെളിവ് നശിപ്പിച്ചതിന് സ്കൂൾ ഓഫീസിൽ ക്ലാർക്ക് അറസ്റ്റിൽ
കണ്ണൂർ:പറശ്ശിനിക്കടവിലെ ലോഡ്ജിൽ വിദ്യാർത്ഥിനിയെ കൂട്ടബലാൽസംഗം ചെയ്ത കേസിൽ തെളിവ് നശിപ്പിച്ചതിന് വിദ്യാർത്ഥി പഠിക്കുന്ന സ്കൂളിലെ ക്ലർക്ക് അറസ്റ്റിൽ.സ്കൂളിലെ ഹാജർപട്ടികയുടെ മൂന്നു പേജ് കീറിക്കളഞ്ഞ സംഭവത്തിലാണ് നടപടി.കുറ്റകൃത്യം നടന്ന ദിവസങ്ങളിൽ പെൺകുട്ടി സ്കൂളിൽ ഹാജരായിരുന്നോ എന്ന് പരിശോധിക്കുന്നതിനായി പോലീസ് ഹാജർപട്ടിക ഹാജരാക്കാൻ ആവശ്യപ്പെട്ടിരുന്നു.പോലീസ് ഇത് പരിശോധിച്ച് ഫോട്ടോസ്റ്റാറ്റ് കോപ്പി സർട്ടിഫൈ ചെയ്ത് വാങ്ങുകയും ചെയ്തു.എന്നാൽ പിന്നീട് പോലീസ് തിരിച്ച് നൽകിയ ഹാജർപട്ടികയിൽ നിന്നും പെൺകുട്ടിയുടെ ഹാജരുമായി ബന്ധപ്പെട്ട പേജുകൾ ക്ലർക്ക് കീറിമാറ്റുകയായിരുന്നു.ഹാജർപട്ടികയിൽ നിന്നും മൂന്നുപേജുകൾ കാണാനില്ലെന്ന് കാണിച്ച് ലഭിച്ച പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് ക്ലർക്ക് അറസ്റ്റിലായത്.