മകരവിളക്കിന് മുൻപായി ശബരിമലയിലേക്ക് കൂടുതൽ യുവതികൾ എത്തുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്

keralanews intelligence report said that more women will arrive to sabarimala before makara vilakku

തിരുവനന്തപുരം:മകരവിളക്കിന് മുൻപായി ശബരിമലയിലേക്ക് വിവിധ വനിതാ സംഘടനയിൽപ്പെട്ട കൂടുതൽ യുവതികൾ എത്തുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്.ഇവര്‍ക്ക് രാഷ്ട്രീയ സംഘടനകളുടെ പിന്തുണയുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.19ന് നട അടയ്ക്കുന്നതുവരെ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് സര്‍ക്കാരിനോടും പൊലീസിനോടും ഇന്റലിജന്‍സ് നിര്‍ദേശിച്ചു.ഇതര സംസ്ഥാനങ്ങളിലെ രഹസ്യാന്വേഷണ ഏജന്‍സികളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സംസ്ഥാന ഇന്റലിജന്‍സ് ശേഖരിക്കുന്നുണ്ട്. തെക്കേ ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലുള്ള ചെറിയ സംഘടനകള്‍ ശബരിമല വിഷയത്തില്‍ ഇടപെടാന്‍ തയ്യാറെടുക്കുന്നു. ഇവര്‍ക്കെല്ലാം ഏതെങ്കിലും തരത്തില്‍ കേരള ബന്ധങ്ങളുള്ളതായാണു വിവരം.ശബരിമല വിഷയത്തിലെ പ്രതിഷേധം സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്കു വ്യാപിപ്പിക്കാന്‍ സംഘടനകള്‍ ശ്രമിക്കുന്നതായും ഇതു ഗുരുതരമായ ക്രമസമാധാന പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്നും രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നയിപ്പു നല്‍കിയിട്ടുണ്ട്.വിശ്വാസത്തിന്‍റെ പേരിലല്ല ഇവര്‍ ക്ഷേത്രദര്‍ശനത്തിന് എത്തുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.ഇന്റലിജന്‍സ് മുന്നറിയിപ്പുള്ളതിനാല്‍ ഇനിയുള്ള 24 ദിവസം സുരക്ഷ ശക്തമാക്കാനാണു പൊലീസിന്‍റെ തീരുമാനം.

സിപിഎമ്മിനെതിരെ ആരോപണവുമായി നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനലിന്റെ കുടുംബം

keralanews sanals family allegation against cpm

തിരുവനന്തപുരം:സിപിഎമ്മിനെതിരെ ആരോപണവുമായി നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനലിന്റെ കുടുംബം.സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തുന്ന സമരം അവസാനിപ്പിക്കുവാന്‍ സിപിഎം ആവശ്യപ്പെട്ടെന്നാണ് സനലിന്റെ കുടുംബം പറയുന്നത്.വാർത്താ സമ്മേളനം നടത്തി സമരം അവസാനിപ്പിക്കുകയാണെന്ന് പറയണമെന്ന് സിപിഎം ജില്ലാ സെക്രെട്ടറി ആനാവൂർ നാഗപ്പൻ ആവശ്യപ്പെട്ടതായി വിജിയുടെ പിതാവ് വർഗീസ് പറഞ്ഞു.സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ വിളിച്ചു വരുത്തിയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.നെയ്യാറ്റിൻകര എംഎൽഎ ആൻസലന്റെ സാന്നിധ്യത്തിലായിരുന്നു ചർച്ച.സമരം നിർത്തിയാൽ നഷ്ടപരിഹാരം നൽകാമെന്ന് ഇവർ പറഞ്ഞതായും വർഗീസ് പറഞ്ഞു.മാധ്യമങ്ങളോട് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയാല്‍ നിഷേധിക്കുമെന്ന് ആനാവൂര്‍ പറഞ്ഞതായി വിജിയുടെ പിതാവ് വര്‍ഗീസ് പറഞ്ഞു. ജോലിയുടെ കാര്യം സംസാരിക്കാന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനെ കാണാനെന്ന് പറഞ്ഞാണ് വിജിയുടെ പിതാവ് വര്‍ഗീസിനെ വിളിച്ചു വരുത്തിയത്.സെക്രട്ടേറിയറ്റിന് മുമ്ബില്‍ പതിനഞ്ച് ദിവസമായി സമരത്തിലാണ് സനലിന്റെ അമ്മയും ഭാര്യയുമടക്കം കുടുംബാംഗങ്ങള്‍.

മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ തിരുവനന്തപുരത്തെത്തിയ മനിതി സംഘത്തിന് നേരെ പ്രതിഷേധം

keralanews protest against manithi team who came to visit chief minister in thiruvananthapuram

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ തിരുവനന്തപുരത്തെത്തിയ മനിതി സംഘത്തിന് നേരെ പ്രതിഷേധം. തിരുവനന്തപുരം റെയില്‍വെ സ്റ്റേഷനിലാണ് ബി.ജെ.പിയുടെയും യുവമോര്‍ച്ചയുടെയും നേതൃത്വത്തില്‍ പ്രതിഷേധം അരങ്ങേറിയത്. മുഖ്യമന്ത്രിയെ കാണാന്‍ ഇന്നലെ രാത്രിയോടെയാണ് ഇവര്‍ തലസ്ഥാനത്ത് എത്തിയത്. എന്നാല്‍ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് നാട്ടിലേക്ക് തിരിച്ച്‌ പോകുന്നതിനിടെ ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയായിരുന്നു. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനില്‍നിന്ന് തമിഴ്നാട്ടിലേക്ക് ട്രെയിനില്‍ മടങ്ങിയ സംഘത്തിന് നേരെ യാത്രയ്ക്കിടയിലാണ് ആക്രമണം. തിരുച്ചിറപ്പള്ളി ട്രെയിനിലാണ് ഇവര്‍ ഇപ്പോള്‍ യാത്ര ചെയ്യുന്നത്. എല്ലാ സ്റ്റേഷനുകളിലും ആര്‍എസ്‌എസുകാര്‍ എത്തുന്നുണ്ടെന്നും ഇവര്‍ തങ്ങളെ ട്രെയിനില്‍ നിന്ന് ഇറക്കി വിടാന്‍ ശ്രമിക്കുകയാണെന്നും മനിതി സംഘത്തിലുള്ള വസുമതി ഒരു പ്രമുഖ ചാനലിനോട് പറഞ്ഞു.ഓരോ സ്റ്റേഷനിലുമെത്തുമ്ബോള്‍ ട്രെയിനിന്‍റെ വാതിലില്‍ ഇടിച്ചുകൊണ്ട് തെറി വിളിക്കുകയാണ്. ട്രെയിനില്‍നിന്ന് ഇറങ്ങി വരാനും ആവശ്യപ്പെടുന്നു. ചില സ്റ്റേഷനുകളില്‍ ഇവര്‍ സഞ്ചരിക്കുന്ന കംപാര്‍ട്ടുമെന്‍റിന് നേരെ രൂക്ഷമായ ചീമുട്ടയേറും ഉണ്ടായി.ഓരോ സ്റ്റേഷനും അടുക്കുമ്ബോള്‍ ട്രെയിനിന് ഉളളിലുളളവര്‍ കൊടുക്കുന്ന സന്ദേശമനുസരിച്ചാണ് അക്രമികള്‍ എത്തുന്നതെന്ന് വസുമതി പറ‍ഞ്ഞു. ട്രെയിനില്‍ തങ്ങള്‍ക്ക് വേണ്ടത്ര സുരക്ഷയില്ലെന്നും കൂടുതല്‍ സംരക്ഷണം വേണമെന്നുമാണ് മനിതി സംഘത്തിന്‍റെ ആവശ്യം.തിരുവനന്തപുരം റെയില്‍വെ സ്റ്റേഷനില്‍നിന്ന് കേരളാ പൊലീസിന്‍റെ ചെറു സംഘവും മനിതി പ്രവര്‍ത്തകരെ അനുഗമിക്കുന്നുണ്ട്.മുഖ്യമന്ത്രിയെ കാണണമെന്നാവശ്യപ്പെട്ടാണ് ഇവർ തിരുവനന്തപുരത്തെത്തിയെങ്കിലും മുഖ്യമന്ത്രി സ്ഥലത്തില്ലാത്തതിനാല്‍ സന്ദര്‍ശനം നടന്നില്ല.ഇതേ തുടർന്നാണ് മൂന്നംഗ സംഘം തിരികേ പോകാനായി റെയില്‍വേ സ്റ്റേഷനിലെത്തിയത്.ഈ സമയത്ത് വനിതകളടക്കമുള്ള യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ റെയിൽവേ സ്റ്റേഷനിൽ എത്തിചേരുകയായിരുന്നു.ഇതേ തുടര്‍ന്ന് പൊലീസ് മനിതി സംഘാംഗങ്ങളെ ട്രയിനില്‍ കയറ്റി വാതിലും ജനലുകളും അടക്കുകയായിരുന്നു. എന്നാല്‍ ഇവരെ പുറത്തിറക്കാതെ പിരിഞ്ഞു പോകില്ലെന്നും ട്രയിനെടുക്കാന്‍ അനുവദിക്കില്ലെന്നും യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പറഞ്ഞു.എന്നാല്‍ പൊലീസ് പ്രതിഷേധക്കാരെ മാറ്റാന്‍ ശ്രമിച്ചില്ല. ഇതിനിടെ ട്രയിന്‍ സ്റ്റേഷന്‍ വിടുകയായിരുന്നു.

വാജ്‌പേയിയുടെ സ്മരണാർത്ഥം കേന്ദ്രസർക്കാർ 100 രൂപാ നാണയം പുറത്തിറക്കി

keralanews central govt launches 100rupee coin in memory of former prime minister vajpeyee

ന്യൂഡല്‍ഹി:അന്തരിച്ച മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ സ്‌മരണാര്‍ഥം കേന്ദ്ര സര്‍ക്കാര്‍ 100 രൂപയുടെ നാണയം പുറത്തിറക്കി. പ്രധാനമന്ത്രി നരേന്ദമോദിയാണ് നാണയം പ്രകാശനം ചെയ്തത്.നാണയത്തിന്റെ ഒരു വശത്ത് വാജ്പേയുടെ ചിത്രവും സമീപത്ത് അദ്ദേഹത്തിന്റെ പേര് ഹിന്ദിയിലും ഇംഗ്ലീഷിലും ആലേഖനം ചെയ്‌തിട്ടുണ്ട്.നാണയത്തിന്റ മറുവശത്ത് അശോക ചക്രവുമാണുള്ളത്.35 ഗ്രാം ഭാരമുള്ള നാണയത്തില്‍ വാജ്‌പേയി ജനിച്ച വര്‍ഷമായ 1924ഉം അന്തരിച്ച വര്‍ഷമായ 2018ഉം രേഖപ്പെടുത്തിയിട്ടുണ്ട്.ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ, എല്‍.കെ അദ്ധ്വാനി തുടങ്ങിയ ബി.ജെ.പി നേതാക്കളും അരുണ്‍ ജെയ്റ്റ്‌ലി ഉള്‍പ്പെടെയുള്ള കേന്ദ്രമന്ത്രിമാരും ചടങ്ങില്‍ പങ്കെടുത്തു.

തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്ക് മായം കലര്‍ന്ന ശര്‍ക്കര;ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി വ്യാപാരികള്‍ ഭക്ഷ്യസുരക്ഷാ വകുപ്പിനെ സമീപിച്ചു

keralanews jaggery containing chemicals imported to kerala from tamilnadu traders have approached the food security department demanding strong action

കോഴിക്കോട്:തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്ക് മായം കലര്‍ന്ന ശര്‍ക്കര എത്തുന്നുണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി കോഴിക്കോട്ടെ വ്യാപാരികള്‍ ഭക്ഷ്യസുരക്ഷാ വകുപ്പിനെ സമീപിച്ചു.കൂടാതെ ഇത്തരം ശര്‍ക്കര കയറ്റി അയക്കരുതെന്ന് തമിഴ്‌നാട്ടിലെ വില്‍പ്പനക്കാര്‍ക്ക് നിര്‍ദേശവും നൽകിയിട്ടുണ്ട്. തുണികള്‍ക്ക് നിറം നല്‍കുന്ന മാരക രാസവസ്തു റോഡമിന്‍ ബി ശര്‍ക്കരയില്‍ കലര്‍ത്തുന്നതിനെക്കുറിച്ച്‌ കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് കോഴിക്കോട്ടെ വ്യാപാരികള്‍ മായം കല്‍ത്തിയ ശര്‍ക്കരക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. കാലങ്ങളോളം കേട്കൂടാതിരിക്കാനും നിറം നിലനിര്‍ത്താനുമായി ചേര്‍ക്കുന്ന റോഡമിന്‍ ബി കാന്‍സര്‍ രോഗം വരെ ഉണ്ടാക്കുന്നതാണ്.

ഇന്തോനേഷ്യയിൽ വീണ്ടും സുനാമി;മരണം 281; ആയിരത്തിലധികം പേർക്ക് പരിക്കേറ്റു

People walk past dead bodies (blue cover) a day after a tsunami hit Palu, on Sulawesi island on September 29, 2018. Rescuers scrambled to reach tsunami-hit central Indonesia and assess the damage after a strong quake brought down several buildings and sent locals fleeing their homes for higher ground. / AFP PHOTO / OLA GONDRONK

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലുണ്ടായ സുനാമിയില്‍ മരണസംഖ്യ 281 ആയി. ആയിരത്തിലേറെ പേര്‍ക്ക് പരുക്കേറ്റതായും നിരവധി പേരെ കാണാതായതായും ദുരന്ത നിവാരണ സേന അറിയിച്ചു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍.ശനിയാഴ്ച പ്രദേശിക സമയം രാത്രി 9.30ഓടെയാണ് ഇന്തോനേഷ്യയില്‍ തെക്കന്‍ സുമാത്ര, പടിഞ്ഞാറന്‍ ജാവ എന്നിവിടങ്ങളിൽ സുനാമിത്തിരകള്‍ ആഞ്ഞടിച്ചത്.നൂറു കണക്കിന് കെട്ടിടങ്ങൾ നിലംപതിച്ചു. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് റോഡ് ഗതാഗതം പൂര്‍ണമായും സ്തംഭിച്ചിരിക്കുകയാണ്. ഇത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. വൈദ്യുതി ബന്ധവും തകരാറിലായി.അനക് ക്രാക്കത്തുവ എന്ന അഗ്നിപര്‍വ്വതത്തിലുണ്ടായ സ്ഫോടനത്തെ തുടര്‍ന്ന് കടലിനടിയിലുണ്ടായ മാറ്റങ്ങളും മണ്ണിടിച്ചിലുമാണ് സുനാമിക്ക് കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ഫോടനമുണ്ടായി 24 മിനിറ്റിന് ശേഷമാണ് സുനാമിയുണ്ടായത്. അതേസമയം അനക് ക്രാക്കത്തുവ അഗ്നിപര്‍വ്വത്തില്‍ നിന്നും ഞായറാഴ്ച അന്തരീക്ഷത്തിലേക്ക് പുകയും ചാരവും വലിയ രീതിയില്‍ പുറത്തേക്ക് വന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഇതോടെ വീണ്ടും സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

റിപ്പബ്ലിക് ദിന പരേഡില്‍ നിന്ന് കേരളത്തിന്‍റെ ഫ്ലോട്ട് കേന്ദ്രം ഒഴിവാക്കി

keralanews center was excluded float from kerala from republic day parade

ന്യൂഡൽഹി:റിപ്പബ്ലിക് ദിന പരേഡില്‍ നിന്ന് കേരളത്തിന്‍റെ ഫ്ലോട്ട് കേന്ദ്ര പ്രതിരോധമന്ത്രാലയം ഒഴിവാക്കി. വൈക്കം സത്യാഗ്രഹവും ക്ഷേത്രപ്രവേശനവും ഉൾപ്പെടെയുള്ള നവോത്ഥാന ചരിത്ര സംഭവങ്ങള്‍ അടിസ്ഥാനമാക്കിയ ഫ്ലോട്ടാണ് ഇത്തവണ സംസ്ഥാനം അവതരിപ്പിക്കാനിരുന്നത്. കേരളമടക്കം 19 സംസ്ഥാനങ്ങളുടെ ഫ്‌ളോട്ടുകളാണ് പരിഗണനയിലുണ്ടായിരുന്നത്. നാല് ഘട്ടങ്ങളിലുള്ള പരിശോധനയ്ക്ക് ശേഷം ഇതില്‍ 14 സംസ്ഥാനങ്ങളുടെ ഫ്‌ളോട്ടുകളാണ് തെരഞ്ഞെടുത്തത്. ഇത്തരത്തില്‍ തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാനങ്ങള്‍ 26ന് ഫ്‌ളോട്ടുകള്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിരോധ സെക്രട്ടറി കത്ത് നല്‍കിയിട്ടുണ്ട്. എന്നാല്‍ കേരളത്തിന് ഇത്തരത്തില്‍ യാതൊരു അറിയിപ്പും കിട്ടിയില്ല എന്ന് കേരളഹൗസ് റെസിഡന്റ് കമ്മിഷണര്‍ അറിയിച്ചു.ഇതിനു മുന്‍പ് 2015 ലും 2016 ലും കേരളം തെരഞ്ഞെടുക്കപ്പെട്ടിരുന്നില്ല. എന്നാല്‍ 2014 ല്‍ പുരവഞ്ചിയിലൂടെ സ്വര്‍ണ്ണമെഡലും 2017 ല്‍ അഞ്ചാം സ്ഥാനവും കേരളം നേടിയിരുന്നു. അവതരണാനുമതി നിഷേധിച്ചതിനു പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദ്ദമെന്നാണ് സൂചന.

ശബരിമല ദർശനത്തിനെത്തിയ രണ്ട് യുവതികളെ പോലീസ് തിരിച്ചിരിക്കുന്നു

keralanews police returned two young ladies who came to visit sabarimala

ശബരിമല:പ്രതിഷേധം ശക്തമായതിനെ തുടർന്ന് ശബരിമല ദർശനത്തിനെത്തിയ രണ്ട് യുവതികളെ പോലീസ് തിരിച്ചിരിക്കുന്നു.മരക്കൂട്ടത്തു നിന്നുമാണ് ഇവരെ തിരിച്ചിരിക്കുന്നത്. സംഘർഷ സാധ്യത കണക്കിലെടുത്താണ് തീരുമാനം.എന്നാല്‍ സ്പെഷ്യല്‍ ഓഫീസറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പൊലീസ് യുവതികളുമായി പമ്ബയിലേക്ക് തിരിച്ചിറങ്ങുകയാണ്. എന്നാല്‍ തിരിച്ച്‌ അയ്യപ്പ ദര്‍ശനത്തിന് കൊണ്ടു പോകുമെങ്കില്‍ മാത്രമേ തിരിച്ചിറങ്ങുവെന്ന് ബിന്ദു അറിയിച്ചു. പൊലീസ് ഇത് അംഗീകരിച്ചതായി ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു.പൊലീസ് സംരക്ഷണം ആവശ്യപ്പെടാതെയാണ് ഇരുവരും ശബരിമല ദര്‍ശനത്തിനെത്തിയത്. സന്നിധാനത്തേക്കുളള വഴിമധ്യേ പ്രതിഷേധമുണ്ടായതിനെ തുടര്‍ന്ന് പൊലീസ് സംരക്ഷണം നല്‍കുകയായിരുന്നു.മരക്കൂട്ടത്തിനും നടപ്പന്തലിനും ഇടയില്‍ യുവതികളെ പ്രതിഷേധക്കാര്‍ തടഞ്ഞു. പ്രതിഷേധം ശക്തമായതോടെ യുവതികള്‍ പിന്‍മാറാന്‍ തീരുമാനിക്കുകയായിരുന്നു. അതിനിടെ, മലപ്പുറത്ത് കനകദുര്‍ഗയുടെ വീടിനു മുന്നിലും പ്രതിഷേധമുയരുന്നുണ്ട്. ബിജെപി പ്രവര്‍ത്തകര്‍ അവരുടെ വീടിന് മുന്നില്‍ നാമജപ പ്രതിഷേധം നടത്തുകയാണ്. സംഘർഷത്തിനിടെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയും പൊലീസിന് നേരെയും കല്ലേറുണ്ടായി. ഇതിനെ പ്രതിരോധിക്കാന്‍ പൊലീസ് ശ്രമിക്കുന്നതിനിടെ മനോരമ, ന്യൂസ് 18 തുടങ്ങിയ ചാനലുകളുടെ ക്യാമറകള്‍ തകര്‍ന്നു. പ്രതിഷേധത്തിനിടെ ന്യൂസ് 18 ന്‍റെ ക്യാമറാമാന്‍റെ കൈ ഒടിഞ്ഞു.

രണ്ടു യുവതികൾ കൂടി ദർശനത്തിനായി സന്നിധാനത്തേക്ക്;ശബരിമല വീണ്ടും സംഘർഷഭരിതമാകുന്നു

keralanews two young ladies to visit sabarimala conflict in sabarimala

പത്തനംതിട്ട:രണ്ടു മലയാളി യുവതികൾ കൂടി ദർശനത്തിനായി ശബരിമലയിലേക്ക് എത്തിയതോടെ വീണ്ടും സംഘർഷം. ബിന്ദു, കനകദുര്‍ഗ എന്നിവരാണു മലകയറുന്നത്. 42ഉം 44ഉം വയസുള്ള യുവതികളാണ് ഇവര്‍.കോഴിക്കോട് കൊയിലാണ്ടി സ്വദേശിയാണ് ബിന്ദു. കനകദുര്‍ഗ്ഗ മലപ്പുറം അങ്ങാടിപ്പുറം സ്വദേശിയാണ്. പൊലീസിനെ അറിയിക്കാതെയാണ് ഇവര്‍ പമ്ബയിലെത്തിയത്. സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെങ്കിലും പൊലീസ് സംരക്ഷണം ഒരുക്കിയിട്ടുണ്ട്.പുലര്‍ച്ചെ 3.30 ഓടെയാണ് ഇവര്‍ പമ്ബയിലെത്തിയത്. കുറച്ചുനേരെ വിശ്രമിച്ചതിനുശേഷം ഗാര്‍ഡ് റൂം വഴി ശബരിമല കയറ്റം ആരംഭിക്കുകയായിരുന്നു ഇരുവരും. അതിനിടെ യുവതികള്‍ക്കെതിരെ അപ്പാച്ചിമേട്ടില്‍ പ്രതിഷേധം ഉണ്ടായി.അതേസമയം, എത്ര വലിയ പ്രതിഷേധമുണ്ടായാലും ദര്‍ശനം നടത്താതെ തിരിച്ചുപോകില്ലെന്ന് യുവതികള്‍ പറഞ്ഞു. ഭരണഘടനാ ലംഘനമാണ് നടക്കുന്നത്. യുവതികള്‍ക്ക് മലകയറാമെന്നാണു സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്. തങ്ങളെ സുരക്ഷിതരായി സന്നിധാനത്തെത്തിക്കേണ്ടത് പൊലീസാണെന്നും യുവതികള്‍ പ്രതികരിച്ചു.

മനീതി സംഘത്തെ സന്നിധാനത്തേക്ക് കൊണ്ടുപോകാനാകില്ലെന്ന് പോലീസ്

keralanews police not ready to take maniti activists to sabarimala

തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിന് പമ്പയിലെത്തിയ മനിതി വനിതാ സംഘത്തെ സന്നിധാനത്തേക്ക് കൊണ്ടുപോകാനാകില്ലെന്ന് പോലീസ്.സന്നിധാനത്ത് തിരക്ക് അനിയന്ത്രിതമായതിനാല്‍ സുരക്ഷാ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. തീര്‍ഥാടകരുടെ സുരക്ഷയാണ് പ്രധാനമെന്നുമാണ് പോലീസിന്‍റെ നിലപാട്.എന്നാല്‍ മനിതി സംഘത്തോട് തിരിച്ചു പോകാന്‍ പോലീസ് ആവശ്യപ്പെടില്ല. ഇവര്‍ സ്വയം മടങ്ങിപ്പോകുന്നതുവരെ കാത്തിരിക്കാനാണ് പോലീസിന്‍റെ ശ്രമം.അതേസമയം ഔദ്യോഗികമായി അറിയിക്കാതെ സ്വയം പിന്മാറില്ലെന്ന് മനിതി സംഘം നേതാവ് ശെല്‍വി പ്രതികരിച്ചു. കഴിയില്ലെന്ന് പൊലീസ് അറിയിച്ചാല്‍ തിരിച്ച്‌ പോയി മറ്റൊരു ദിവസം എത്തും.പൊലീസ് നിലപാട് വ്യക്തമാക്കിയില്ലെങ്കില്‍ സുരക്ഷ ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും ശെല്‍വി പ്രതികരിച്ചു.