തിരുവനന്തപുരം:തിരുവനന്തപുരത്ത് വാഹനാപകടത്തിൽ ദമ്പതികൾ മരിച്ചു.തിരുവനന്തപുരം ബൈപാസിലെ മുക്കോലക്കലില്‍ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.ദമ്പതികൾ സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.പൗണ്ട്കടവ് സ്വദേശികളായ സക്കീര്‍ ഹുസൈന്‍ (42) ഭാര്യ ഷബാന (38) എന്നിവരാണ് മരിച്ചത്.ഒപ്പമുണ്ടായിരുന്ന മകള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടമുണ്ടായതിന്റെ കാരണം വ്യക്തമല്ല.
കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ആദ്യ സ്വർണ്ണക്കടത്ത് പിടികൂടി
മട്ടന്നൂർ:കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ആദ്യ സ്വർണ്ണക്കടത്ത് പിടികൂടി. വിമാനത്താവളത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ് ഒരുമാസത്തിനുള്ളില്‍ നടന്ന ആദ്യ സ്വര്‍ണക്കടത്ത് ശ്രമം ഡിആര്‍ഐ ആണ് പിടികൂടിയത്.അബൂദാബിയില്‍ നിന്നുള്ള എയര്‍ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തില്‍ വന്നിറിങ്ങിയ പിണറായി സ്വദേശി മുഹമ്മദ് ഷാനുവില്‍ നിന്നാണ് കള്ളക്കടത്ത് സ്വര്‍ണം പിടിച്ചെടുത്തത്.ഉണ്ണിയപ്പം ഉണ്ടാക്കാനുള്ള ഇലക്‌ട്രിക് അപ്പച്ചട്ടിയുടെ ഹീറ്റര്‍ കോയിലിലിലും പ്‌ളേറ്റിലുമായി ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ്ണം.രണ്ടുകിലോ സ്വർണ്ണമാണ് പിടികൂടിയത്.കടത്തുകാരനെ കാത്ത് വിമാനത്താവളത്തിലുണ്ടായിരുന്ന കാറിലെ ആളുകളേയും പോലീസ് കസ്റ്റഡിയിലെടുത്തു.ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യല്‍ തുടരുകയാണ്.ചൊവ്വാഴ്ച്ച വൈകീട് 9 മണിയോടുകൂടിയാണ് സ്വർണ്ണക്കടത്ത് പിടികൂടിയത്.
ഇന്ന് ദേശീയ ബാങ്ക് പണിമുടക്ക്;പത്ത് ലക്ഷത്തോളം ജീവനക്കാർ പണിമുടക്കുന്നു
മുംബൈ: ബാങ്ക് യൂണിയനുകളുടെ സംയുക്ത സംഘടനകൾ ആഹ്വാനം ചെയ്ത പണിമുടക്ക് ആരംഭിച്ചു.പത്തുലക്ഷത്തോളം ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്.പൊതുമേഖല ബാങ്കുകളുടെ ലയനത്തില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.വിജയ ബാങ്കും,ദേന ബാങ്കും ബാങ്ക് ഓഫ് ബറോഡയില്‍ ലയിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു.ഈ നീക്കം ഇടപാടുകാര്‍ക്കും ബാങ്കുകള്‍ക്കും ഒരുപോലെ ദോഷകരമാണെന്നാണ് യൂണിയനുകളുടെ നിലപാട്.9 യൂണിയനുകളില്‍ ഉള്‍പ്പെട്ട ജീവനക്കാരാണ് പണിമുടക്കുന്നത്. ഭീമമായ കിട്ടാക്കടങ്ങള്‍ തിരിച്ചു പിടിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്നും ലയന നീക്കം യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള നീക്കമാണെന്നും യൂണിയനുകള്‍ ആരോപിക്കുന്നു. വെള്ളിയാഴ്ചയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കിയിരുന്നു. വെള്ളിയാഴ്ച മുതല്‍ ബുധനാഴ്ച വരെയുള്ള ദിവസങ്ങളില്‍ തിങ്കളാഴ്ച മാത്രമാണ് ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിച്ചത്.
ശബരിമല വിഷയത്തിൽ നിലപാട് കടുപ്പിച്ച് പോലീസ്;ആക്ടിവിസ്റ്റുകൾക്ക് സുരക്ഷനൽകാനാവില്ല
പത്തനംതിട്ട:ശബരിമല വിഷയത്തിൽ നിലപാട് കടുപ്പിച്ച് പോലീസ്. ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്കും ആക്റ്റിവിസ്‌റ്റുകള്‍കള്‍ക്കും മല കയറാന്‍ അനുവാദം നല്‍കില്ലെന്നും വ്യക്തമാക്കി സന്നിധാനത്തെ പൊലീസ് ഡിജിപി ലോക്നാഥ് ബെഹ്‌റയ്‌ക്ക് റിപ്പോര്‍ട്ട് നല്‍കി.വരും ദിവസങ്ങളിലും കൂടുതൽ യുവതികളെത്താൻ സാധ്യതയുണ്ട്.ഇവരിൽ പലരുടെയും ലക്ഷ്യം പ്രശസ്തിയാണ്. ഇത്തരക്കാരെ തിരിച്ചയയ്ക്കാന്‍ അനുവദിക്കണം. തിരക്കുള്ളപ്പോള്‍ യുവതികളെ പ്രവേശിപ്പിക്കുന്നത് പ്രായോഗികമല്ലെന്നും ഡിജിപിക്ക് സമർപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ തിരിച്ചയക്കാന്‍ അനുവദിക്കണമെന്നും ഡി ജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.
പൊലീസ് അന്യായമായി കസ്റ്റഡില്‍ വച്ചിരിക്കുകയാണെന്ന് ആരോപിച്ച് കനക ദുര്‍ഗയും ബിന്ദുവും ആശുപത്രിയിൽ നിരാഹാര സമരം ആരംഭിച്ചു
കോട്ടയം:പൊലീസ് അന്യായമായി കസ്റ്റഡില്‍ വച്ചിരിക്കുകയാണെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം ശബരിമല ദർശനത്തിനെത്തിയ യുവതികളായ കനക ദുര്‍ഗയും ബിന്ദുവും ആശുപത്രിയിൽ നിരാഹാര സമരം ആരംഭിച്ചു.കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ഇവരുള്ളത്.ഇന്ന് ഉച്ച തിരിഞ്ഞത് മുതല്‍ ഇരുവരും ഭക്ഷണം നിഷേധിച്ചിരിക്കുകയാണ്.പോലീസ് ഇവരെ അന്യായമായി കസ്റ്റഡിയില്‍ വച്ചിരിക്കുകയാണെന്നാരോപിച്ചാണ് ഇരുവരും നിരാഹാര സമരം തുടങ്ങിയത്.തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെ കോട്ടയം മെഡിക്കൽ കോളേജിലെത്തിച്ച തങ്ങളെ പോലീസ് പോകാൻ അനുവദിക്കുന്നില്ലെന്നും ഫോൺ ഉൾപ്പെടെയുള്ളവ കസ്റ്റഡിയിൽ വെച്ചിരിക്കുകയാണെന്നും ഇവർ ആരോപിക്കുന്നു.ബന്ധുക്കളെ വിളിക്കാൻ പോലും പോലീസ് അനിവാദിക്കുന്നില്ലെന്നും രണ്ടുപേരും പറഞ്ഞു.അതേസമയം കസ്റ്റഡി വാർത്ത പോലീസ് നിഷേധിച്ചു.തിങ്കളാഴ്ച ശബരിമല ദർശനത്തിനെത്തിയ ഇരുവരും സന്നിധാനത്തിനു 700 മീറ്റർ അടുത്തെത്തിയെങ്കിലും ചന്ദ്രാനന്ദൻ റോഡിൽ വെച്ച് പ്രതിഷേധക്കാർ എത്തിയതോടെ പോലീസ് ഇവരെ തിരിച്ചിറക്കുകയായിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇവരെ പോലീസ് ആദ്യം പമ്പയിലെ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു.
കൊച്ചി ബ്യൂട്ടി പാർലർ വെടിവെയ്പ്പ് കേസ്;ഫോൺ ശബ്ദം രവി പൂജാരയുടേത് തന്നെയെന്ന് പോലീസ്;അന്വേഷണം വഴിത്തിരിവിലേക്ക്
കൊച്ചി:കൊച്ചിയിലെ ബ്യൂട്ടി പാർലറിന് നേരെ നടന്ന വെടിവെയ്പ്പ് കേസിൽ പുതിയ വഴിത്തിരിവ്.ബ്യൂട്ടി പാർലർ ഉടമയും നടിയുമായ ലീന മരിയ പോളിനെ ഫോണില്‍ ഭീഷണിപ്പെടുത്തിയ ശബ്ദം അധോലോക കുറ്റവാളി രവി പൂജാരിയുടേതു തന്നെയാണെന്ന് അന്വേഷണ സംഘം നിഗമനത്തിലെത്തി.രവി പൂജാരിയുമായി ബന്ധപ്പെട്ട് കര്‍ണാടക പൊലീസ് നേരത്തെ അറസ്റ്റ് ചെയ്ത 10 പേരെ കഴിഞ്ഞദിവസം ചോദ്യം ചെയ്തിരുന്നു. ഇവരില്‍ നിന്നാണ് രവി പൂജാരിയുടെ ശബ്ദം തിരിച്ചറിഞ്ഞത്. 25 കോടി രൂപ ആവശ്യപ്പെട്ടു കഴിഞ്ഞ നവംബര്‍ മുതല്‍ രവി പൂജാരിയുടെ ഭീഷണികോളുകള്‍ വന്നിരുന്നതായി ലീന മരിയ പോള്‍ പൊലീസിനോട് പറഞ്ഞിരുന്നു.ഇത്രയും ഭീമമായ തുക ലീന മരിയ പോളില്‍ നിന്നു രവി പൂജാരി ആവശ്യപ്പെട്ടതിന്റെ കാരണം പൊലീസിനെ ആശയക്കുഴപ്പത്തിലാക്കുന്നത്. ലീനയില്‍ നിന്നും പോലീസ് വീണ്ടും മൊഴിയെടുത്തേക്കും.നടി ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള കടവന്ത്രയിലെ ‘നെയ്ല്‍ ആര്‍ടിസ്ട്രി’ എന്ന സലൂണില്‍ ബൈക്കില്‍ എത്തിയ രണ്ടു പേര്‍ വെടിവച്ച ശേഷം കടന്നുകളയുകയായിരുന്നു.
ശബരിമലയിലേക്ക് വീണ്ടും പോകണമെന്ന് യുവതികൾ;പറ്റില്ലെന്ന് പോലീസ്
കോട്ടയം:തങ്ങൾക്ക് ശബരിമല ദര്‍ശനം നടത്തണമെന്ന ആവശ്യത്തില്‍ ഉറച്ച് തിങ്കളാഴ്ച മലകയറിയ കനകദുര്‍ഗയും ബിന്ദുവും. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള ഇരുവരും ഇക്കാര്യം പോലീസിനോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.കഴിഞ്ഞ ദിവസം മലകയറാനെത്തിയ യുവതികൾ ശക്തമായ പ്രതിഷേധത്തെ തുടർന്ന് തിരിച്ചിറങ്ങുകയായിരുന്നു.എന്നാൽ പൊലീസിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് തിരിച്ചിറങ്ങിയതെന്നാണ് ഇവരുടെ വാദം.എന്നാല്‍ ഈ മണ്ഡല കാലത്ത് ദര്‍ശനം നടത്താനാവില്ലെന്ന നിലപാടിലാണ് പോലീസ്. ഇക്കാര്യം കോട്ടയം എസ്പി ഇന്ന് യുവതികളെ അറിയിക്കുമെന്നാണ് വിവരം. ഹൈക്കോടതി നിയമിച്ച നീരീക്ഷണ സമിതിയുടെയും സര്‍ക്കാരിന്റെയും അഭിപ്രായം തേടാനും സാധ്യതയുണ്ട്. ഇവരുടെ അഭിപ്രായങ്ങളുടെ കൂടി അടിസ്ഥാനത്തിലാകും പൊലീസിന്റെ അന്തിമ നീക്കമുണ്ടാകുക.
കോട്ടയത്ത് സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു
കോട്ടയം: കോട്ടയം-പൊന്‍കുന്നം റോഡില്‍ കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു. കാര്‍ യാത്രക്കാരായ കോട്ടയം മണര്‍കാട് കിഴക്കേപ്പറമ്ബില്‍ സുകുമാരന്‍(46), കോട്ടയം വടവാതൂര്‍ കളത്തിപ്പടി കാര്‍ത്തികപ്പള്ളി വീട്ടില്‍ ഭരതന്റെ മകന്‍ ഉല്ലാസ്(46), പാലക്കാട് ആലത്തൂര്‍ താലൂക്കില്‍ ഇലമന്ദം തേന്‍കുറിശി കുറിഞ്ചിത്തിക്കാലായില്‍ സ്വാമിനാഥന്റെ മകന്‍ കണ്ണദാസന്‍(36) എന്നിവരാണ് മരിച്ചത്.ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന ആനിക്കോട് മൂലേപ്പീടിക കുന്നുംപുറത്ത് അജി പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. തിങ്കളാഴ്ച വൈകിട്ട് 6.45 നായിരുന്നു അപകടം.അമിതവേഗം കുറയ്ക്കുന്നതിനു സ്ഥാപിച്ച സ്പീഡ് ബ്രേക്കര്‍ വഴി ഇരു വാഹനങ്ങളും കടന്നു പോകാന്‍ ശ്രമിക്കുമ്ബോള്‍ ആയിരുന്നു അപകടം.അപകടത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു. കുടുങ്ങിക്കിടന്ന യാത്രക്കാരെ കാര്‍ വെട്ടി പൊളിച്ചാണു പുറത്തെടുത്തത്.
ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്; ഗതാഗതക്കുരുക്ക് രൂക്ഷം
പത്തനംതിട്ട:ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്.ഇന്നലെ രാത്രി മുതലാണ് അയല്‍ സംസ്‌ഥാനങ്ങളില്‍ നിന്നുള്‍പ്പെടെയുള്ള, നിലയ്ക്കല്‍ ബേസ് ക്യാമ്ബിലേക്ക് തീര്‍ഥാടകരുമായി എത്തുന്ന വാഹനങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചത്.മണ്ഡലകാലം അവസാനിക്കാറായതിന് പുറമെ സ്കൂള്‍ അവധി തുടങ്ങിയതും തീര്‍ത്ഥാടകരുടെ എണ്ണം കൂടാന്‍ കാരണമായി.പമ്പ ഗണപതി ക്ഷേത്രത്തിന് സമീപത്ത് ബാരിക്കേഡുകള്‍ സ്ഥാപിച്ചാണ് ഭക്തരെ നിയന്ത്രിക്കുന്നത്.ദര്‍ശനം നടത്തിയവര്‍ അടിയന്തിരമായി തിരികെ മലയിറങ്ങണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.തീർത്ഥാടകരുടെ എണ്ണം കൂടിയതോടെ ഗതാഗതക്കുരുക്കും രൂക്ഷമായി. 17 പാര്‍ക്കിംഗ് ഗ്രൗണ്ടുകളാണ് നിലയ്ക്കലില്‍ ഇപ്പോള്‍ ഉള്ളത്.ഇവിടെല്ലാമായി 15000 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാമെന്നാണ് കണക്ക്. എന്നാല്‍ നിലവില്‍ 8000 വാഹനങ്ങള്‍ മാത്രമേ പാര്‍ക്ക് ചെയ്യാന്‍ കഴിയുകയുള്ളൂ. പകല്‍ നിലയ്ക്കലില്‍ വാഹനം പാര്‍ക്ക് ചെയ്ത് സന്നിധാനത്തേക്ക് പോകുന്ന തീര്‍ത്ഥാടകര്‍ തിരിച്ചെത്താന്‍ വൈകുന്നതും പാര്‍ക്കിങ്ങിലെ അപര്യാപ്തതയുമാണ് ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നത്.അടുത്ത് വരാനിരിക്കുന്ന മകരവിളക്ക് സീസണില്‍ തിരക്ക് കൂടുതല്‍ വര്‍ദ്ധിക്കാനാണ് സാധ്യത. അതിനു മുന്‍പ് കൂടുതല്‍ പാര്‍ക്കിംഗ് സംവിധാനം ഒരുക്കിയില്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലാകും.
പിരിച്ചുവിട്ട എം പാനൽ കണ്ടക്ടര്‍മാരില്‍ യോഗ്യതയുള്ളവര്‍ക്ക് നിയമാനുസൃതമായി നിയമനം നല്‍കുമെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍
തിരുവനന്തപുരം:കെഎസ്ആർടിസിയിൽ നിന്നും പിരിച്ചുവിട്ട എം പാനൽ കണ്ടക്ടര്‍മാരില്‍ യോഗ്യതയുള്ളവര്‍ക്ക് നിയമാനുസൃതമായി നിയമനം നല്‍കുമെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍.താല്‍ക്കാലിക ജീവനക്കാരുടെ വിദ്യാഭാസ രേഖകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.ഇതിനായി ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, കെ എസ് ആര്‍ ടി സി എം ഡി എന്നിവരടങ്ങുന്ന കമ്മിറ്റി രൂപീകരിക്കും. 27 ന് കമ്മിറ്റി ആദ്യ യോഗം ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി. എസ്‌ആര്‍ടിസിയില്‍ താത്കാലിക കണ്ടക്ടര്‍മാരെ പിരിച്ചുവിട്ടതോടെ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്.പി എസ് സി ലിസ്റ്റില്‍ നിന്ന് നിയമനം ലഭിച്ച കണ്ടക്ടര്‍മാരില്‍ 1248 പേര്‍ ഇതിനകം അതാത് ഡിപ്പോകളില്‍ പരിശീലനത്തിനു എത്തിയിട്ടുണ്ട്. ഇവരെ എത്രയും പെട്ടെന്ന് ബസ്സുകളില്‍ നിയോഗിക്കുന്നതോടെ പ്രതിസന്ധിക്ക് അയവുണ്ടാകുമെന്നാണ് കെ എസ് ആര്‍ ടി സിയുടെ പ്രതീക്ഷ.ഉത്തരവിനെത്തുടര്‍ന്ന് പിരിച്ചുവിട്ട നാലായിരത്തോളം എംപാനല്‍ ജീവനക്കാരെ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി ആലപ്പുഴയില്‍ നിന്നും തിരുവനന്തപുരം വരെ കാല്‍നടയായി നടത്തുന്ന ജാഥയില്‍ രണ്ടായിരത്തിലധികം പേരാണ് കഴിഞ്ഞ ദിവസം പങ്കെടുത്തത്. ജോലി നഷ്ടപ്പെട്ട മുഴുവന്‍ പേരെയും സര്‍വീസില്‍ തിരിച്ചെടുക്കുക, ജീവിത സാഹചര്യം മനസ്സിലാക്കി തൊഴില്‍ സുരക്ഷ ഉറപ്പാക്കുക എന്നിങ്ങനെയുള്ള ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ജീവനക്കാരുടെ ലോംഗ് മാര്‍ച്ച്.