സംസ്ഥാനത്ത് വീണ്ടും സംഘർഷസാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്

keralanews intelligence report says chance for violence in the state again

തിരുവനന്തപുരം:ശബരിമല യുവതീ പ്രവേശനത്തെ തുടർന്ന് സംസ്ഥാനത്ത് പൊട്ടിപ്പുറപ്പെട്ട സംഘർഷം തുടരുന്നു.അക്രമസംഭവങ്ങൾ തുടരുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട് നൽകിയിട്ടുണ്ട്.ചുരുങ്ങിയത് രണ്ട് ദിവസം കൂടിയെങ്കിലും സംസ്ഥാനത്ത് സംഘർഷം തുടരുമെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിൽ പറയുന്നത്. കോഴിക്കോട്, തൃശൂർ, പാലക്കാട്,കൊല്ലം,കണ്ണൂർ ജില്ലകളിൽ അതീവ ജാഗ്രത പാലിക്കണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.ഡിജിപിയുടെ നിർദ്ദേശ പ്രകാരം ഈ ജില്ലകളിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.ഇന്നലെ നടന്ന സംഘർഷത്തിൽ കണ്ടാലറിയാവുന്ന അയ്യായിരത്തോളം പേർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പ്രതികളെ തിരിച്ചറിയാനും അറസ്റ്റ് ചെയ്യാനുമായി ഓരോ പോലീസ് സ്റ്റേഷനിലും നാലു പേരടുങ്ങുന്ന പ്രത്യേക സംഘത്തെ നിയോഗിച്ചു. ജില്ലാ തലത്തിൽ എസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘമുണ്ട്. അക്രമണങ്ങളുടെ ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളുടെ ഫോട്ടോ ആൽബം തയാറാക്കും.അക്രമങ്ങളിൽ നേരിട്ട് പങ്കെടുത്തവരെ കൂടാതെ സമൂഹമാധ്യമങ്ങളിലൂടെ പ്രകോപനപരമായ സന്ദേശങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെയും കേസെടുക്കാനാണ് പോലീസ് നീക്കം.

സംഘർഷം തുടരുന്നു;മലബാര്‍ ദേവസ്വം ബോര്‍ഡംഗം കെ ശശികുമാറിന്റെ വീടിന് നേരെ ബോംബേറ്

keralanews violence continues bomb attack against the house of devaswom board member k sasikumar

കോഴിക്കോട്:ശബരിമല യുവതീ പ്രവേശനത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്തുടനീളം പൊട്ടിപ്പുറപ്പെട്ട സംഘർഷം തുടരുന്നു. മലബാര്‍ ദേവസ്വം ബോര്‍ഡംഗം കെ ശശികുമാറിന്റെ വീടിന് നേരെ ബോംബേറുണ്ടായി.കോഴിക്കോട് പേരാമ്പ്ര കല്ലോടുള്ള വീടിനു നേരെയാണ് ആക്രമണമുണ്ടായത്.പുലർച്ചെ രണ്ടുമണിയോടു കൂടിയാണ് ബോംബേറുണ്ടായത്. രണ്ട് സ്റ്റീല്‍ ബോംബുകള്‍ എറിഞ്ഞു. ഒന്ന് നിലത്ത് വീണ് പൊട്ടി.പേരാമ്പ്ര പൊലീസ് കേസെടുത്തു. അതേസമയം സംസ്ഥാനത്തുണ്ടായ അക്രമങ്ങള്‍ അന്വേഷിക്കാന്‍ ഓപ്പറേഷൻ ബ്രോക്കൺ വിൻഡോ എന്ന പേരിൽ പ്രത്യേക പദ്ധതിയുമായി പൊലീസ് രംഗത്തെത്തിയിട്ടുണ്ട്. അക്രമികളെ അറസ്റ്റ് ചെയ്യാനും കരുതല്‍ നടപടി സ്വീകരിക്കാനും ഓരോ ജില്ലയിലും പ്രത്യേക സംഘങ്ങളെ എസ്പിമാരുടെ കീഴില്‍ രൂപീകരിക്കും. അക്രമികളുടെ വിവരങ്ങള്‍ ഇന്‍റലിജന്‍സ് തയ്യാറാക്കും, കുറ്റക്കാരുടെ ഫോട്ടോ പതിച്ച ഡേറ്റാ ആല്‍ബം തയ്യാറാക്കുകയും ചെയ്യും.അക്രമികളുടെ ഫോണ്‍ പിടിച്ചെടുക്കുകയും ആയുധ ശേഖരമുണ്ടോയെന്ന് അറിയാനായി വീടുകളില്‍ പരിശോധന നടത്തുകയും വേണമെന്നാണ് ഡിജിപിയുടെ നിര്‍ദ്ദേശം

മുഖ്യമന്ത്രിയുടെ വാദം പൊളിഞ്ഞു;പന്തളത്തെ കർമസമിതി പ്രവർത്തകന്റെ മരണം തലയ്‌ക്കേറ്റ ക്ഷതംമൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

keralanews report says the death of karmasamithi worker in panthalam is due to head injuries

പന്തളം:പന്തളത്തെ കർമസമിതി പ്രവർത്തകന്റെ മരണം തലയ്‌ക്കേറ്റ ക്ഷതംമൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.തലയ്ക്ക് പിന്നിലും മുന്നിലും ഏറ്റ ക്ഷതങ്ങള്‍ മരണകാരണമായേക്കാം എന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.അതേസമയം ഉണ്ണിത്താന്‍ മരിച്ചത് ഹൃദയസ്തംഭനം മൂലമാണെന്നാണ് മുഖ്യമന്ത്രി രാവിലെ പറഞ്ഞിരുന്നു.ഹൃദയസ്തംഭനമുണ്ടായതിന് കാരണം കല്ലേറല്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.ഇന്നലെ പന്തളത്ത് നടന്ന കല്ലേറിലാണ് ചന്ദ്രന്‍ ഉണ്ണിത്താന്‍റെ തലയ്ക്ക് പരിക്കേറ്റത്.തലയില്‍ ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ ആദ്യം പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് രക്തസ്രാവം കൂടിയതിനെ തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രി 10.30 ഓടെ മരിക്കുകയായിരുന്നു.സംഭവത്തില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ കസ്റ്റഡിയിലാണ്.

ഹർത്താൽ;അക്രമികളെ കുടുക്കാന്‍ പോലീസിന്റെ ഓപ്പറേഷന്‍ ‘ബ്രോക്കൺ വിന്‍ഡോ’

keralanews hartal operation broken window to trap protesters

തിരുവനന്തപുരം:ശബരിമല കർമസമിതി ആഹ്വാനം ചെയ്ത ഹർത്താലിൽ സംസ്ഥാനത്ത് വ്യാപക അക്രമം.പലയിടത്തും ബിജെപി-സിപിഎം പ്രവര്‍ത്തകര്‍ ഏറ്റമുട്ടി.മൂന്നിടങ്ങളിൽ ബിജെപി പ്രവർത്തകർക്ക് വെട്ടേറ്റു.വ്യാപാരികള്‍ കടകള്‍ തുറന്നുവെങ്കിലും പ്രതിഷേധക്കാര്‍ കടകള്‍ അടിച്ചു തകര്‍ക്കുകയും കല്ലേറ് നടത്തുകയും ചെയ്തു.സംസ്ഥാനത്തെ സിപിഎം ഓഫീസുകള്‍ക്ക് നേരെ വ്യാപകമായ ആക്രമണമാണ് ഉണ്ടായത്.അതിനിടെ ഹർത്താലിനെ നേരിടാൻ ‘ബ്രോക്കൺ വിൻഡോ’ എന്ന ഓപ്പറേഷൻ പദ്ധതിയുമായി പോലീസ് രംഗത്തെത്തി.സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയാണ് ഇതു സംബന്ധിച്ച ഉത്തരവ് ഇറക്കിയത്.സംസ്ഥാനത്ത് വ്യാപക ആഅക്രമം ഉണ്ടായ സാഹചര്യത്തിലാണ് ബ്രോക്കന്‍ വിന്‍ഡോയ്ക്ക് തുടക്കമിടാന്‍ സംസ്ഥാന പോലീസ് മോധാവി തീരുമാനിച്ചത്. രണ്ടു ദിവസങ്ങളിലുണ്ടായ ആക്രമണങ്ങളില്‍ വിശദമായ അന്വേഷണം നടത്താല്‍ ഓരോ ജില്ലകളിലുമുള്ള പോലീസ് മേധാവികള്‍ക്ക് ഡിജിപി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇന്ന് ഉച്ചവരെയുണ്ടായ ആക്രമണങ്ങളില്‍ ഇതുവരെ 226 പേരെ കരുതല്‍ തടങ്കലിലും 334 പേര്‍ കരുതല്‍ തടങ്കലിലുമുണ്ട്.സമൂഹ മാധ്യമങ്ങള്‍ വഴി വിദ്വേഷം നടത്തുന്നവരെ അറസ്റ്റ് ചെയ്യാനും പോലീസ് മേധാവി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ ഇവരുടെ വിവരങ്ങള്‍ ശേഖരിച്ച്‌ തുടര്‍ന്നുള്ള അവരുടെ പ്രവര്‍ത്തനങ്ങളും നിരീക്ഷിക്കണമെന്നും ഡിജിപി പറഞ്ഞു. അതേസമയം ഹര്‍ത്താലില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ ആക്രമണങ്ങള്‍ അന്വേഷിക്കുന്നതിനായി പ്രത്യേക സംഘം രൂപീകരിക്കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ജില്ലാപോലീസ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

കോഴിക്കോട് ചേവായൂരിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു

keralanews bjp worker injured in kozhikkode

കോഴിക്കോട്: ചേവായൂരില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു.അനില്‍ കുമാര്‍ എന്നയാള്‍ക്കാണ് വെട്ടേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിനു പിന്നില്‍ ആരാണെന്നു വ്യക്തമല്ല.പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.സ്ഥലത്ത് കൂടുതല്‍ സംഘര്‍ഷമുണ്ടാകാതിരിക്കാന്‍ വന്‍ പോലീസ് സന്നാഹം നിലയുറപ്പിച്ചിരിക്കുകയാണ്.

കരിങ്കൊടി കാട്ടാന്‍ ശ്രമിക്കുന്നതിനിടെ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനമിടിച്ച് രണ്ടു കോൺഗ്രസ് നേതാക്കൾക്ക് പരിക്ക്

keralanews congress workers injured after being hit by cms pilot vehicle

തിരുവനന്തപുരം:കരിങ്കൊടി കാട്ടാന്‍ ശ്രമിക്കുന്നതിനിടെ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനമിടിച്ച് രണ്ടു കോൺഗ്രസ് നേതാക്കൾക്ക് പരിക്ക്.കൊല്ലം ഡിസിസി അധ്യക്ഷ ബിന്ദു കൃഷ്ണയുടെ ഭര്‍ത്താവ് കൃഷ്ണകുമാറാണ് പരിക്കേറ്റവരില്‍ ഒരാള്‍. ഇയാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടാന്‍ അദ്ദേഹത്തിന്‍റെ വാഹനത്തിന് മുന്നിലേക്ക് ചാടിവീണ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അതിവേഗത്തില്‍ എത്തിയ അകമ്പടി വാഹനം ഇടിക്കുകയായിരുന്നു.

പാലക്കാട് അക്രമം തുടരുന്നു;സിപിഐ ഓഫീസ് അടിച്ചു തകർത്തു

keralanews violence continues in palakkad cpi office destroyed

പാലക്കാട്: ശബരിമല കര്‍മസമിതിയുടെ ഹര്‍ത്താലില്‍ പാലക്കാട് ജില്ലയില്‍ വീണ്ടും സംഘര്‍ഷം. സിപിഐ ജില്ലാ കമ്മിറ്റി ഓഫീസ് ബിജെപി പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. ഓഫീസിനു പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന മുഴുവന്‍ വാഹനങ്ങളും അടിച്ചു തകര്‍ക്കുകയും ചെയ്തു.വിക്ടോറിയ കോളജിനു മുന്നിലെ ബിജെപി പ്രവര്‍ത്തകരെ പോലീസ് പിരിച്ചുവിടാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. ബിജെപി പ്രവര്‍ത്തകര്‍ കോളജിലെ വിദ്യാര്‍ഥികളെ നേരത്തേ പൂട്ടിയിടുകയും ചെയ്തിരുന്നു.

ഹർത്താൽ;സംസ്ഥാനത്ത് അക്രമ സംഭവങ്ങൾ തുടരുന്നു;തലശ്ശേരിയിൽ ബോംബേറ്

keralanews hartal violence continues in the state bomb attack in thalassery

കണ്ണൂർ:ശബരിമല യുവതീ പ്രവേശനത്തിൽ പ്രതിഷേധിച്ച് സംഥാനത്ത് ബിജെപി പിന്തുണയോടെ കർമസമിതി ആഹ്വാനം ചെയ്ത ഹർത്താലിൽ പരക്കെ ആക്രമണം. തലശേരിയില്‍ ബോംബേറുണ്ടായി. സിപിഐഎം-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടുകയും തലശേരി ദിനേശ് ബീഡി കമ്ബനിക്ക് സമീപം ബോംബേറുണ്ടാവുകയും ചെയ്തു.പലയിടത്തും  വാഹനങ്ങൾക്ക് നേരെ കല്ലേറുണ്ടായി.കണ്ണൂരിൽ ഒൻപത് ഹർത്താലനുകൂലികളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.കോഴിക്കോട് മിഠായിത്തെരുവില്‍ സംഘര്‍ഷമുണ്ടായി. പൊലീസും സമരക്കാരും തമ്മില്‍ ഏറ്റുമുട്ടി. പ്രതിഷേധത്തിനിടെ കല്ലേറുണ്ടാവുകയും വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തു.സംഭവത്തെ തുടര്‍ന്ന് പൊലീസ് കണ്ണീര്‍ വാതകം ഉപയോഗിച്ചു. വന്‍ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് വ്യാപാരികള്‍ പറയുന്നത്.പൊലീസ് അക്രമികള്‍ക്ക് ഒത്താശ ചെയ്യുകയാണെന്ന് വ്യാപാരികള്‍ ആരോപിച്ചു. ആക്രമണം നടത്തിയവരുടെ ദൃശ്യങ്ങള്‍ കൈവശമുണ്ടെന്നും പരാതി നല്‍കുമെന്നും വ്യാപാരികള്‍ അറിയിച്ചിട്ടുണ്ട്.

കോഴിക്കോട് രാവിലെ വിവിധ സ്ഥലങ്ങളില്‍ റോഡുകളില്‍ ടയര്‍ കത്തിച്ചും കല്ലുകള്‍ നിരത്തിയും ഗതാഗതം തടസപ്പെടുത്തി. കുന്നമംഗലത്തും കൊയിലാണ്ടിയിലും വാഹനങ്ങള്‍ക്കുനേരെ കല്ലേറുണ്ടായി.പാലക്കാട് മരുതറോഡില്‍ കല്ലേറിയില്‍ ആംബുലന്‍സിന്റെ ചില്ലുകള്‍ തകര്‍ന്നു. വെണ്ണക്കരയില്‍ ഇ.എം.എസ് സ്മാരക വായനശാലയ്ക്ക് രാത്രി തീയിട്ടു.കെഎസ്‌ആര്‍ടിസി ബസുകള്‍ക്ക് നേരെയും വ്യാപകമായി ഇന്ന് കല്ലേറുണ്ടായി. പലയിടത്തും റോഡ് ഗതാഗതം തടസ്സപ്പെടുത്തിയിരിക്കുകയാണ്.കൊല്ലം കൊട്ടാരക്കര പള്ളിക്കലിലും കോട്ടാത്തലയിലും ബി.ജെ.പി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. സംഘര്‍ഷത്തില്‍ ആറു പേര്‍ക്ക് പരുക്കേറ്റു. കൊട്ടാരക്കര വെട്ടിക്കവലയില്‍ കെ.എസ് ആര്‍ ടി സി.ബസിന് നേരെ കല്ലേറുണ്ടായി. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ വ്യാപക അക്രമമുണ്ടായി. ബിജെപിയുടെ പ്രതിഷേധ പ്രകടനത്തിനിടെയാണ് മര്‍ദനമുണ്ടായത്. ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന് പരുക്കേറ്റു.

നടയടച്ചത് ഗുരുതരവീഴ്ച;തന്ത്രിയോട് ദേവസ്വം ബോർഡ് വിശദീകരണം തേടും

keralanews the incident of thanthri closed sabarimala temple devaswom board will seek explanation from thanthri

ശബരിമല:യുവതികൾ പ്രവേശിച്ചതിന് പിന്നാലെ ശബരിമല നടഅടച്ച സംഭവത്തിൽ തന്ത്രിയോട് വിശദീകരണം തേടുമെന്ന് ദേവസ്വം ബോർഡ്.ദേവസ്വം ബോര്‍ഡിനോട് കൂടിയാലോചിക്കാതെ തന്ത്രി നടയടച്ചത് ഗുരുതരമായ വീഴ്ചയാണെന്നും അതിനാല്‍ തന്ത്രി നല്‍കുന്ന വിശദീകരം തൃപ്തികരം അല്ലാത്ത സാഹചര്യം ഉണ്ടായാല്‍ നടപടിയുണ്ടാകുമെന്ന് ദേവസ്വം ബോര്‍ഡ് വൃത്തങ്ങള്‍ വ്യക്തമാക്കി.തന്ത്രി ശബരിമല നടയടച്ചത് സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.തന്ത്രിക്ക് ഏകപക്ഷീയമായി നടയടയ്ക്കാനുള്ള അധികാരമില്ല.ഇക്കാര്യം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മാനുവലിൽ പറയുന്നുണ്ട്.ശബരിമലയുടെ ഉടമസ്ഥാവകാശം തിരുവിതാംകൂർ ദേവസ്വം ബോർഡിനാണെന്നും മന്ത്രി പറഞ്ഞു.

കാസർകോട് ഹർത്താലിൽ സംഘർഷം;വാഹനങ്ങൾ തകർത്തു;പോലീസ് ലാത്തി വീശി;ഗ്രനേഡ് പ്രയോഗിച്ചു

keralanews violence in hartal in kasarkode vehicles destroyed police used granade

കാസർകോഡ്:കാസർകോഡ് ജില്ലയിൽ ഹർത്താലിൽ വ്യാപക ആക്രമണം.ബന്തിയോട്ട് വാഹനം തടയുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘർഷത്തിൽ രണ്ടു കാറുകള്‍ തകര്‍ത്തു.വ്യാഴാഴ്ച രാവിലെയാണ് ബന്തിയോട് ടൗണില്‍ ഒരു സംഘം വാഹനങ്ങള്‍ തടഞ്ഞ് അക്രമം അഴിച്ചുവിട്ടത്.ഒരു ഇന്നോവ കാറും ഒരു സ്വിഫ്റ്റ് കാറും തകര്‍ത്തു. നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി അക്രമികളെ ലാത്തി ഉപയോഗിച്ച് വിരട്ടിയോടിക്കുകയായിരുന്നു. ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തു.സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പോലീസ് ക്യാമ്ബ് ചെയ്യുന്നുണ്ട്.