പയ്യന്നൂരിൽ ഇലക്ട്രിക്ക് കടയിൽ വൻ തീപിടുത്തം

keralanews massive fire broke out in an electric shop in payyannur

കണ്ണൂര്‍: പയ്യന്നൂര്‍ പെരുമ്പയിൽ ഇലക്‌ട്രിക് കടയില്‍ വന്‍ തീപിടിത്തം. ഞായറാഴ്ച രാവിലെ 7.15 ഓടെ തീപിടുത്തമുണ്ടായത്.കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട വാഹനയാത്രക്കാരാണ് പോലീസിലും ഫയര്‍ഫോഴ്‌സിലും വിവരമറിയിച്ചത്. അസിസ്റ്റന്റ് ഫയര്‍‌സ്റ്റേഷന്‍ ഓഫീസര്‍ ഗോകുല്‍ദാസിന്റെ നേതൃത്വത്തില്‍ മൂന്ന് യൂണിറ്റ് ഫയര്‍എഞ്ചിന്‍ മണിക്കൂറുകളോളം നീണ്ട പ്രയത്‌നത്തിനൊടുവിലാണ് തീ അണച്ചത്. കട പൂര്‍ണ്ണമായും കത്തിനശിച്ചു. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.പഴയങ്ങാടി മുട്ടം സ്വദേശിയും പെരുമ്പയിൽ താമസക്കാരനുമായ മൊയ്‌നുദ്ദീന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് കത്തി നശിച്ചത്. അരകോടി രൂപയുടെ നാശനഷ്ടമുണ്ടായതായി കണക്കാക്കുന്നു.

കണ്ണൂർ ജില്ലയിൽ അക്രമങ്ങൾ തുടരുന്നു;വീണ്ടും ബോംബേറ്;തലശ്ശേരിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

keralanews violence continues in kannur bomb attack again prohibitory order in thalasseri

കണ്ണൂർ:ശബരിമല യുവതീ പ്രവേശനത്തെ തുടർന്നുണ്ടായ അക്രമങ്ങൾ കണ്ണൂരിൽ തുടരുന്നു.. കൊളശേരിയില്‍ വീടുകള്‍ക്കു നേരെ ബോംബേറുണ്ടായി. ആക്രമണത്തില്‍ വീടുകള്‍ക്ക് കേടുപാട് സംഭവിച്ചു.പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം.അക്രമവിവരം അറിഞ്ഞ ഉടന്‍ തന്നെ വന്‍ പോലീസ് സംഘം സ്ഥലത്ത് എത്തുകയും പട്രോളിംഗ് ശക്തമാക്കുകയും ചെയ്തു. സ്ഥലത്ത് ഇപ്പോഴും പോലീസിനെ വിന്യസിച്ചിട്ടുണ്ട്. കണ്ണൂരില്‍ ഇന്നലെത്തേക്കാള്‍ അക്രമങ്ങള്‍ കുറഞ്ഞിട്ടുണ്ടെങ്കിലും ഒറ്റപ്പെട്ട രീതിയിലുള്ള അക്രമസംഭവങ്ങള്‍ തുടരുന്നത് പോലീസിനെ വലയ്ക്കുന്നുണ്ട്.കഴിഞ്ഞ നാല് ദിവസമായി തുടരുന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ തലശ്ശേരിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തിങ്കളാഴ്ച വരെയാണ് നിരോധനാജ്ഞ. തലശ്ശേരി- ന്യൂ മാഹി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.അതേ സമയം സംസ്ഥാനത്ത് അക്രമ സംഭവങ്ങളെ തുടര്‍ന്നുള്ള അറസ്റ്റുകള്‍ തുടരുന്നുണ്ട്. ഇതുവരെ 3,282 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് മേധാവി അറിയിച്ചു. ഇവരില്‍ 487 പേര്‍ റിമാന്‍ഡില്‍ ആണ്. ഹര്‍ത്താലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത 1,286 കേസുകളിലാണ് അറസ്റ്റുകള്‍ തുടരുന്നുത്. കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടായേക്കും.

ശബരിമല പതിനെട്ടാം പടിക്ക് സമീപം ആൽമരത്തിന് തീപിടിച്ചു

keralanews banyan tree in sabarimala catches fire

ശബരിമല:ശബരിമല പതിനെട്ടാം പടിയുടെ സമീപമുള്ള ആല്‍മരത്തിന് തീപിടിച്ചു. ആഴിയില്‍ നിന്ന് തീക്കനൽ ആല്മരത്തിലെ ഉണങ്ങിയ ഇലകളിൽ വീണാണ് തീപടർന്നതു.രാവിലെ 11.30-ന് ആണ് തീ പിടിച്ചത്.ഉടൻതന്നെ ഫയര്‍ ഫോഴ്സ് എത്തുകയും തീ കെടുത്തുകയും ചെയ്തു .തീ പടര്‍ന്ന സാഹചര്യത്തില്‍ തീര്‍ത്ഥാടകരെ പോലീസ് നടപന്തലില്‍ തടയുകയും തീകെടുത്തിയതിന് ശേഷം ദര്‍ശനത്തിനായി കടത്തി വിടുകയും ചെയ്തു .

ഹിമാചൽപ്രദേശിൽ സ്കൂൾ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 6 വിദ്യാർഥികൾ ഉൾപ്പെടെ ഏഴുപേർ മരിച്ചു.

keralanews seven including six students died when school bus fell into george in himachalpradesh

ഷിംല:ഹിമാചൽപ്രദേശിൽ സ്കൂൾ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 6 വിദ്യാർഥികൾ ഉൾപ്പെടെ ഏഴുപേർ മരിച്ചു.സിര്‍മോര്‍ ജില്ലയിലെ ദാവ് പബ്ലിക്ക് സ്‌കൂളിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍ പെട്ടത്.വിദ്യാര്‍ഥികള്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നു. മരിച്ചവരില്‍ ആറ് പേര്‍ വിദ്യാര്‍ത്ഥികളും ഒരാള്‍ ഡ്രൈവറുമാണെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.12 ഓളം വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു.പലരുടേയും നില ഗുരുതരമായ തുടരുന്നു. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടമുണ്ടാക്കിയതെന്ന് പൊലീസ് വ്യക്തമാക്കി .

ജന്മദിനത്തിൽ വിദ്യാർഥികൾ കളർഡ്രെസ്സ്‌ ധരിച്ചെത്തിയാൽ നടപടിയെടുക്കരുതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്റ്ററുടെ കർശന നിർദേശം

keralanews strict advice of the director of public education not to take action if the students wear color dress on their birthday

തിരുവനന്തപുരം:ജന്മദിനത്തിൽ വിദ്യാർഥികൾ കളർഡ്രെസ്സ്‌ ധരിച്ചെത്തിയാൽ നടപടിയെടുക്കരുതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്റ്ററുടെ കർശന നിർദേശം.കാതറില്‍ ജെ വി എന്ന വിദ്യാര്‍ത്ഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തിന്‍മോലാണ് നടപടിയെന്ന് ഡിപിഐ ഓഫീസ് അറിയിച്ചു.ജന്മദിനത്തില്‍ യൂണിഫോം ധരിക്കാതെ എത്തിയ കാതറിനോട് സ്‌കൂള്‍ അധികൃതര്‍ മോശമായി സംസാരിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. ഇതിനെ തുടര്‍ന്നാണ് പുതിയ നടപടി. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ജന്മ ദിനത്തില്‍ യൂണിഫോം അല്ലാത്ത നിറമുള്ള വേഷങ്ങള്‍ ധരിച്ചു വരുന്ന വിദ്യാര്‍ത്ഥി, വിദ്യാര്‍ത്ഥിനികളെ ശിക്ഷിക്കുകയോ പീഡിപ്പിക്കുകയോ പാടില്ലെന്ന കര്‍ശന നിര്‍ദ്ദേശമാണ് സ്‌കൂള്‍ അധികൃതര്‍ക്ക് ഡിപിഐ നല്‍കിയത്.

ഹർത്താൽ മൂലം നഷ്ട്ടം സംഭവിച്ചവർക്ക് സൗജന്യ നിയമസഹായവുമായി അഭിഭാഷകർ

keralanews advocates with free legal help for those who have lost due to hartal

എറണാകുളം:ഹർത്താൽ മൂലം നഷ്ട്ടം സംഭവിച്ചവരെ സഹായിക്കാൻ സൗജന്യ നിയമസഹായവുമായി എറണാകുളം ലീഗൽ സർവീസസ് അതോറിറ്റി. എറണാകുളം ജില്ലയിലെ ഏഴു  കേന്ദ്രങ്ങളിൽ കോടതികളോട് ചേർന്ന് പ്രവർത്തിക്കുന്ന അതോറിറ്റി ഓഫീസിൽ നിന്നും നിയമസഹായം ലഭിക്കുന്നതാണ്.കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ ഹർത്താൽ മൂലം നഷ്ട്ടം സംഭവിച്ചവർക്ക് ഹർത്താൽ ആഹ്വാനം ചെയ്തവരിൽ നിന്നും നഷ്ടപരിഹാരം നേടിയെടുക്കുന്നതിനാണ് നിയമസഹായം നൽകുന്നത്.സാധാരക്കാരായ കച്ചവടക്കാർക്കും മറ്റുമാണ് ഈ സഹായം ലഭിക്കുക.വാർഷിക വരുമാനം മൂന്നു ലക്ഷത്തിൽ കുറവുള്ളവർക്ക് സിവിൽ കോടതിയിൽ കേസ് നടത്താൻ സൗജന്യമായി അഭിഭാഷകരെ ചുമതലപ്പെടുത്തും.എന്നാൽ സ്ത്രീകൾക്ക് വരുമാനപരിധി ബാധകമല്ല.ഹർത്താൽ മൂലം കടകമ്പോളങ്ങൾ അടച്ചിടുകമൂലം ക്രിമിനൽ സ്വഭാവമുള്ള പരാതികൾ പോലീസ് സ്വീകരിക്കാറില്ല.കടകൾ തുറന്നു പ്രവർത്തിക്കുന്നതിന് സർക്കാർ നൽകുന്ന സംരക്ഷണം പര്യാപ്തമല്ല.സിവിൽ സ്വഭാവമുള്ള കേസുകളായതിനാൽ വിചാരണ ദിവസം മാത്രം കോടതിയിൽ വാദി ഹാജരായാൽ മതി.അതുവരെ ലീഗൽ സർവീസസ് അതോറിറ്റിയുടെ പാനൽ ലോയേഴ്സ് കേസുകൾ ഹാജരാക്കും.നിയമസഹായം ആവശ്യമുള്ളവർ കഴിഞ്ഞ മൂന്നുവർഷത്തെ വരുമാന നഷ്ട്ടം തെളിയിക്കുന്ന രേഖകൾ സഹിതം അതാത് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയെ സമീപിക്കേണ്ടതാണ്.

ഫോൺ നമ്പറുകൾ:
കണയന്നൂർ:9495159584
മൂവാറ്റുപുഴ:04852837733
നോർത്ത് പറവൂർ:04842446970
ആലുവ:8304845219 കൊച്ചി:8330810100
കോതമംഗലം:8304859290
കുന്നത്തുനാട്:8304832564

സുപ്രീം വിധിക്ക് ശേഷം ശബരിമലയിൽ ഇതുവരെ 9 യുവതികൾ മലചവിട്ടിയതായി റിപ്പോർട്ട്

keralanews report says 9ladies visited sabarimala after supreme court verdict

പത്തനംതിട്ട:സുപ്രീം  വിധിക്ക് ശേഷം ശബരിമലയിൽ ഇതുവരെ 9 യുവതികൾ മലചവിട്ടിയതായി പോലീസ് റിപ്പോർട്ട്.ശ്രീലങ്ക മലേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ളവരടക്കം 50 വയസില്‍ താഴെയുള്ള ഒന്‍പതു യുവതികള്‍ ഇതുവരെ ദര്‍ശനം നടത്തിയെന്നാണു പോലീസ് ഉന്നതര്‍ പറയുന്നത്. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് വൈകാതെ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കാനാണു നിര്‍ദേശം.മലേഷ്യയില്‍ നിന്നു മൂന്നു യുവതികള്‍ ഇന്നലെ പോലീസ് സഹായത്തോടെ ദര്‍ശനം നടത്തി. 25 അംഗ മലേഷ്യന്‍ സംഘത്തിനൊപ്പമെത്തിയ യുവതികളാണു മല കയറിയത്. മലേഷ്യയില്‍ സ്ഥിരതാമസക്കാരായ മലയാളികളും തമിഴ്നാട്ടുകാരുമാണ് സംഘത്തിലുണ്ടായിരുന്നത്. തര്‍ക്കമുണ്ടായപ്പോള്‍ തങ്ങള്‍ 50 വയസിന് മുകളിലുള്ളവരാണെന്ന് മലേഷ്യന്‍ സ്ത്രീകള്‍ പ്രതിഷേധക്കാരോട് പറഞ്ഞെന്നും പൊലീസ് വിശദീകരിക്കുന്നു. മറ്റ് മൂന്നുപേരുടെ വിശദാംശം പൊലീസ് പുറത്തുവിട്ടിട്ടില്ല.

ശബരിമല ഡ്യൂട്ടിക്കാണെന്ന് പറഞ്ഞുപോയ എസ്‌ഐയെ കണ്ണൂരിലെ ലോഡ്ജിൽ വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തി

keralanews the deadbody of si found in a lodge in kannur

കണ്ണൂർ:ശബരിമല ഡ്യൂട്ടിക്കാണെന്ന് പറഞ്ഞുപോയ എസ്‌ഐയെ കണ്ണൂരിലെ ലോഡ്ജിൽ വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തി.രണ്ടു മാസം മുന്‍പ് കാണാതായ ആലപ്പുഴ രാമങ്കരി സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ഐ.ജി അഗസ്റ്റിനെ (55)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശബരിമല ഡ്യൂട്ടിക്കെന്ന് പറഞ്ഞ് നവംബര്‍ 29ന് വീട്ടില്‍നിന്ന് ഇറങ്ങിയ ഇദ്ദേഹം ഡ്യൂട്ടിയില്‍ പ്രവേശിച്ചിരുന്നില്ല. ഇതിന് പിന്നാലെ ഇദ്ദേഹത്തെ കാണാനില്ലെന്നുകാട്ടി ഭാര്യ പൊലീസില്‍ പരാതി നല്‍കിയിരുന്നു.അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വ്യാഴാഴ്ച അഗസ്റ്റിനെ ഹോട്ടല്‍മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൂന്നുദിവസം മുന്‍പാണ് ഇദ്ദേഹം ഹോട്ടലില്‍ മുറിയെടുത്തത്. മുറി തുറക്കാത്തതിനെ തുടര്‍ന്ന് സംശയം തോന്നിയ ജീവനക്കാര്‍ മുറി തുറന്നപ്പോഴാണ് എസ്‌ഐ.യെ മരിച്ചനിലയില്‍ കണ്ടത്.വിഷം ഉള്ളില്‍ ചെന്ന് മരിച്ചതായാണ് വിവരം. ആത്മഹത്യക്കുറിപ്പ് കണ്ടെത്തി.

കണ്ണൂരിൽ അക്രമം രൂക്ഷം;കേന്ദ്ര സേനയെ വിന്യസിച്ചു;ഇരിട്ടിയിൽ സിപിഎം പ്രവർത്തകന് വെട്ടേറ്റു

keralanews violence in kannur aligned central force and cpm worker injured in iritty

കണ്ണൂർ:ഹർത്താലിനെ തുടർന്നുണ്ടായ അക്രമങ്ങൾ കണ്ണൂരിൽ തുടരുന്നു.സിപിഎം-ബിജെപി നേതാക്കളുടെയും പ്രവര്‍ത്തകരുടെയും വീടുകള്‍ക്ക് നേരെയുള്ള ആക്രമണം തുടരുകയാണ്. ഇരിട്ടിയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു. വി.കെ.വിശാഖിനാണ് വെട്ടേറ്റത്.വിശാഖിനെ കണ്ണൂർ എ കെ ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അക്രമങ്ങളുടെ പശ്ചാത്തലത്തിൽ തലശേരിയിലും പരിസര പ്രദേശങ്ങളിലും എട്ട് പ്ലാറ്റൂണ്‍ സായുധ സേനയെ വിന്യസിച്ചിട്ടുണ്ട്. അക്രമത്തെ തുടര്‍ന്ന് കടുത്ത സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന തലശേരി മേഖലയില്‍ സായുധ സേന നടത്തിയ മിന്നല്‍ റെയ്ഡില്‍ 27 സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റിലായിട്ടുണ്ട്.പിക്കറ്റ് പോസ്റ്റുകളും മൊബൈല്‍ പട്രോളിംഗുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, ബിജെപി കേന്ദ്ര കമ്മറ്റി അംഗം പി.കെ കൃഷ്ണദാസ്, തലശേരി നഗരസഭ വൈസ് ചെയര്‍മാന്‍ നജ്മ ഹാഷിം, മഹിളാ മോര്‍ച്ച നേതാവ് സ്മിത ജയമോഹന്‍, ബിജെപി മണ്ഡലം പ്രസിഡന്‍റ് എം.പി.സുമേശ് തുടങ്ങി ബിജെപി -സിപിഎം നേതാക്കളുടെ വീടുകള്‍ക്ക് പോലീസ് കാവലേര്‍പ്പെടുത്തി.രാത്രിയില്‍ നടന്ന വ്യാപകമായ റെയ്ഡില്‍ പിടിയിലായവരില്‍ വി.മുരളീധരന്‍ എംപിയുടെ വീടിനു നേരെ ബോംബെറിഞ്ഞ കേസിലെ പ്രതികള്‍ ഉള്‍പ്പെടെ ഉളളതായിട്ടാണ് പോലീസ് നല്‍കുന്ന സൂചന. കസ്റ്റഡിയിലുള്ളവരെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് പറഞ്ഞു. പ്രതികള്‍ക്കായി റെയ്ഡ് തുടരുകയാണ്. ജില്ലാ പോലീസ് മേധാവി ശിവ വിക്രം, ജില്ലാ കളക്ടര്‍ മീര്‍ മുഹമ്മദലി എന്നിവര്‍ രാവിലെ വരെ തലശേരിയില്‍ ക്യാമ്ബ് ചെയ്ത് ക്രമസമാധാന പാലനത്തിന് നേതൃത്വം നല്‍കി വരികയാണ്.

കണ്ണൂരിൽ വ്യാപക അക്രമം;എ.എൻ ഷംസീറിന്റെയും പി.ശശിയുടെയും വീടിനു നേരെ ബോംബേറ്;ചെറുതാഴത്ത് ആർഎസ്എസ് ഓഫീസിന് തീയിട്ടു

keralanews wide attack in kannur bomb attack against the houses of a n shamseer and p sasi bjp office fired in cheruthazham

കണ്ണൂർ:ശബരിമല യുവതീ പ്രവേശനത്തെ തുടർന്നുണ്ടായ സംഘർഷം കണ്ണൂർ ജില്ലയിൽ തുടരുന്നു.എ.എന്‍.ഷംസീര്‍ എംഎല്‍എ, എം.പി. വി.മുരളീധരന്‍, സിപിഎം മുന്‍ ജില്ലാ സെക്രട്ടറി പി.ശശി എന്നിവരുടെ വീടിന് നേരെ ബോംബേറുണ്ടായി.എ എന്‍ ഷംസീര്‍ എംഎല്‍എയുടെ തലശ്ശേരി മാടപ്പീടികയിലെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. വെള്ളിയാഴ്ച രാത്രി ഒമ്ബതരയോടെയാണ് ബൈക്കിലെത്തിയ ആര്‍ എസ്‌എസ് ക്രിമിനല്‍ സംഘം കോടിയേരി മാടപ്പീടികയിലെ വീടിനു ബോംബെറിഞ്ഞത്. മുറ്റത്താണ് ബോംബ് വീണു പൊട്ടിയത്. ഷംസീര്‍ ഈ സമയം തലശേരി എഎസ‌് പി ഓഫീസില്‍ ജില്ലാ പൊലീസ് മേധാവി വിളിച്ചു ചേര്‍ത്ത സമാധാനയോഗത്തില്‍ പങ്കെടുക്കുകയായിരുന്നു. ഷംസീറിന്റെ ഉപ്പയും ഉമ്മയും സഹോദരിയും അവരുടെ മക്കളും വീട്ടിലുണ്ടായിരുന്നു. ആര്‍ക്കും പരിക്കില്ല. വാട്ടര്‍ ടാങ്കും മുറ്റത്തെ ചെടിച്ചട്ടികളും തകര്‍ന്നു.ബിജെപി എം പി വി മുരളീധരന്റെ തലശേരി എരഞ്ഞോളി വാടിയില്‍ പീടികയിലെ തറവാട് വീടിനു നേരെയാണ് ബോംബേറുണ്ടായത്.കണ്ണൂരില്‍ പി ശശിയുടെ വീടിനു നേരെയും ബോംബേറുണ്ടായി. ബൈക്കില്‍ എത്തിയ ആളുകള്‍ ബോംബ് എറിഞ്ഞ ശേഷം കടന്നുകളയുകയായിരുന്നു. അക്രമം നടക്കുന്ന സമയം പി ശശി വീട്ടില്‍ ഉണ്ടായിരുന്നില്ല.കണ്ണൂരില്‍ സിപിഎം- ബിജെപി നേതാക്കളുടെ വീടുകള്‍ക്ക് നേരെയുണ്ടായ ബോംബേറിന് പിന്നാലെ  കണ്ണൂരിലെ ചെറുതാഴത്ത് ആര്‍എസ്‌എസ് ഓഫീസിന് തീയിട്ടു.