നേപ്പിയറിൽ നടക്കുന്ന ഇന്ത്യ-ന്യൂസിലാൻഡ് ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് 158 റണ്‍സ് വിജയലക്ഷ്യം

keralanews india newzeland one cricket test india need 158runs to win

നേപ്പിയർ: നേപ്പിയറിൽ നടക്കുന്ന ഇന്ത്യ-ന്യൂസിലാൻഡ് ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് 158 റണ്‍സ് വിജയലക്ഷ്യം.ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ കിവീസ് 38 ഓവറില്‍ 157 റണ്‍സിന് ഓള്‍ ഔട്ടായി.മാര്‍ട്ടിന്‍ ഗുപ്റ്റില്‍(5), കോളിന്‍ മണ്‍റോ (8), റോസ് ടെയ്‌ലര്‍ (24), ടോം ലാഥം (11 ), ഹെന്റി നിക്കോള്‍സ് (12), മിച്ചല്‍ സാന്റ്‌നര്‍ (14), കെയ്ന്‍ വില്ല്യംസണ്‍ (64) എന്നിവരാണ് തുടക്കത്തിലേ പുറത്തായത്.നാല് വിക്കറ്റുകള്‍ വീഴ്ത്തിയ കുല്‍ദീപ് യാദവും മൂന്ന് വിക്കറ്റ് നേടിയ മുഹമ്മദ് ഷമിയുമാണ് കിവീസ് ബാറ്റിങ് നിറയെ തകർത്തെറിഞ്ഞത്.ഇതോടെ ഏകദിനക്രിക്കറ്റില്‍ 100 വിക്കറ്റെന്ന നേട്ടവും ഷമി സ്വന്തമാക്കി. മാര്‍ട്ടിന്‍ ഗുപ്റ്റിലിനെ പുറത്താക്കിയാണ്‌ ഷമി ഈ നേട്ടത്തിലെത്തിയത്. 56 മത്സരങ്ങളില്‍ നിന്നാണ് ഷമിയുടെ നേട്ടം. 59 ഏകദിനങ്ങളില്‍ നിന്ന് 100 വിക്കറ്റെടുത്ത ഇര്‍ഫാന്‍ പത്താന്റെ റെക്കോഡാണ് ഷമി മറികടന്നത്.

ചരിത്രനേട്ടം;ഐസിസി അവാർഡിൽ മൂന്നും സ്വന്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ വീരാട് കോലി

keralanews virat kohli won three awards in 2018 icc cricket awards

മുംബൈ:2018 ലെ ഐസിസി അവാർഡിൽ മൂന്നും സ്വന്തമാക്കി ചരിത്രം കുറിച്ച് ഇന്ത്യൻ ക്യാപ്റ്റൻ വീരാട് കോലി.ഐസിസി ക്രിക്കറ്റര്‍ ഓഫ് ദി ഇയറിനുള്ള സര്‍ ഗാരിഫീല്‍ഡ് സോബേഴ്‌സ് ട്രോഫി, ഐസിസി മെന്‍സ് ടെസ്റ്റ് പ്ലെയര്‍, ഐസിസി ഏകദിന താരം എന്നീ അവാര്‍ഡുകളാണ് താരം കരസ്ഥമാക്കിയത്.അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിനെ മികച്ച വിജയങ്ങളിലേക്ക് നയിച്ച കോലിയെ ഐസിസി ടെസ്റ്റ്, ഏകദിന ടീമുകളുടെ ക്യാപ്റ്റനായും തെരഞ്ഞെടുത്തു. 2018ല്‍ 13 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും 1322 റണ്ണാണ് താരം അടിച്ചുകൂട്ടിയത്. 55.08 ശരാശരിയില്‍ അഞ്ച് സെഞ്ചുറികളും അദ്ദേഹം തികച്ചു. 14 ഏകദിനങ്ങളില്‍ നിന്നും 1202 റണ്ണും, 133.55 ശരാശരിയും, ആറ് സെഞ്ചുറിയും താരം നേടി. 10 ടി20 മത്സരങ്ങളില്‍ നിന്ന് 211 റണ്ണും കരസ്ഥമാക്കി.കഴിഞ്ഞ വര്‍ഷം സര്‍ ഗാരിഫീല്‍ഡ് ട്രോഫിയും, ഐസിസി ഏകദിന താരത്തിനുള്ള പുരസ്‌കാരവും വിരാട് കോലി നേടിയിരുന്നു.മുന്നോട്ടുള്ള യാത്രയ്ക്ക് ഉത്തേജകമാണ് തനിക്ക് ലഭിച്ച ഈ നേട്ടവും അംഗീകാരവുമെന്ന് കോഹ്‌ലി പ്രതികരിച്ചു.

വെടിയുണ്ടകളുമായി ബാലുശ്ശേരി സ്വദേശിയെ കൂട്ടുപുഴ എക്‌സൈസ് സംഘം പിടികൂടി

keralanews eksise team caught balusseri native with bullets

ഇരിട്ടി:വീരാജ്പേട്ടയിൽ നിന്നും ഇരിട്ടിയിലേക്ക് വരികയായിരുന്ന കർണാടക ബസ്സിൽ നിന്നും മൂന്നു വെടിയുണ്ടകളുമായി ബാലുശ്ശേരി സ്വദേശിയെ കൂട്ടുപുഴ എക്‌സൈസ് സംഘം പിടികൂടി.കണ്ണാടിപ്പൊയിൽ പിണ്ടംനീക്കൽ ഹൗസിൽ സന്തോഷാണ് പിടിയിലായത്.കൂട്ടുപുഴ എക്‌സൈസ് ചെക്ക്‌പോസ്റ്റിൽ എക്‌സൈസ് ഇൻസ്പെക്റ്റർ പി എസ് ക്ലമന്റിന്റെ നേതൃത്വത്തിൽ വാഹനപരിശോധന നടത്തുന്നതിനിടെയാണ് സന്തോഷിന്റെ ജാക്കറ്റിന്റെ പോക്കറ്റിൽ നിന്നും വെടിയുണ്ടകൾ കണ്ടെടുത്തത്.മടിക്കേരിയിൽ ജോലിക്ക് പോയ സന്തോഷ് വീരാജ്പേട്ടയിൽ നിന്നാണ് ഇവ വാങ്ങിയതെന്ന് ചോദ്യം ചെയ്യലിൽ എക്‌സൈസിനോട് സമ്മതിച്ചിട്ടുണ്ട്.വീരാജ്പേട്ടയിൽ നിന്നും ഇത്തരം വെടിയുണ്ടകൾ വ്യാപകമായി കടത്തുന്നുണ്ടെന്നാണ് സൂചന.നായാട്ടുസംഘങ്ങളാണ് ഇവരിലേറെയും. പിടിയിലായ സന്തോഷിനെയും വെടിയുണ്ടകളും എക്‌സൈസ് സംഘം ഇരിട്ടി പൊലീസിന് കൈമാറി.പോലീസ് അന്വേഷണം ആരംഭിച്ചു.

ആധാർ കാർഡിനപേക്ഷിച്ച മൂന്നരവയസ്സുകാരിക്ക് ലഭിച്ചത് വ്യത്യസ്ത നമ്പറിലുള്ള നാല് ആധാർ കാർഡുകൾ

keralanews three and a half year old girl got four adhaar card with different numbers

കാസർകോഡ്:ആധാർ കാർഡിനപേക്ഷിച്ച മൂന്നരവയസ്സുകാരിക്ക് ലഭിച്ചത് വ്യത്യസ്ത നമ്പറിലുള്ള നാല് ആധാർ കാർഡുകൾ.മൗവ്വൽ പോസ്റ്റോഫീസ് പരിധിയിലുള്ള തായൽ മൗവ്വലിലെ ടി.എം ഹൗസിലെ എം.എ അസീബയുടെ മകൾ എം.ഫാത്തിമ അഫ്‌റയ്ക്കാണ് തിരിച്ചറിയൽ അതോറിറ്റി ഒന്നിന് പകരം നാല് ആധാർ കാർഡുകൾ അനുവദിച്ചത്.നാലുകാർഡുകളിലും കുട്ടിയുടെ ഫോട്ടോയും ജനനത്തീയതിയും മേൽവിലാസവും ഒരുപോലെയാണ്.എന്നാൽ കാർഡ് നമ്പറുകൾ നാലും വ്യത്യസ്തമാണ്.ഈ നാല് കാർഡുകളും ഒരേ ദിവസമാണ് പോസ്റ്റ് ഓഫീസിൽ എത്തിയത്.

തിരുവനന്തപുരം പദ്മനാഭ ക്ഷേത്രത്തിലെ ബി നിലവറ മുന്‍പും തുറന്നിട്ടുണ്ടെന്ന് വിദഗ്ദ്ധസമിതി റിപ്പോര്‍ട്ട്

keralanews expert committee report thet the b celler of padmanabhaswami temple also opened earlier

തിരുവനന്തപുരം:പദ്മനാഭ ക്ഷേത്രത്തിലെ ബി നിലവറ മുന്‍പും തുറന്നിട്ടുണ്ടെന്ന് വിദഗ്ദ്ധസമിതി റിപ്പോര്‍ട്ട്.ബി നിലവറ ഇത് വരെ തുറന്നിട്ടില്ലെന്നാണ് രാജകുടുംബം അടക്കമുള്ള ക്ഷേത്രവുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടുള്ളത്. കൂടാതെ ബി നിലവറയുടെ കാവലാളായി ഉഗ്രവിഷമുള്ള നാഗങ്ങളുണ്ടെന്നും, ഈ അറയിലൂടെ കടലിലേക്കുള്ള തുരങ്കമുണ്ടെന്നും അറയുടെ വാതില്‍ തുറന്നാൽ കടല്‍ജലം ഇരച്ച്‌ കയറുമെന്നെല്ലാം ഭക്തര്‍ക്കിടയില്‍ വിശ്വാസങ്ങളുണ്ട്. എന്നാല്‍ 1931 ഡിസംബര്‍ പതിനൊന്നിനിറങ്ങിയ പത്രത്തില്‍ ബി നിലവറ തുറന്നതിനെ കുറിച്ചുള്ള വാര്‍ത്ത അടിച്ച്‌ വന്നതായി വിദഗ്ദ്ധസമിതി കണ്ടെത്തി. രാജാവും,ദിവാനും മറ്റ് ഉന്നത ഉദ്യോഗസ്ഥരടങ്ങിയ സംഘത്തിന്റെ മേല്‍ നോട്ടത്തിലാണ് നിലവറ തുറന്നതെന്നും, മണിക്കൂറുകള്‍ നീണ്ട പ്രയത്നത്തിനൊടുവിലാണ് ഭാരിച്ച ഉരുക്ക് വാതില്‍  തുറന്നതെന്നും വിദഗ്ദ്ധസമിതി ശേഖരിച്ച റിപ്പോർട്ടിലുണ്ട്. ഉരുക്ക് വാതില്‍ തുറന്ന ശേഷം മരം കൊണ്ടുള്ള മറ്റൊരു വാതിലും അവിടെയുണ്ടെന്നും അത് ശ്രദ്ധയോടെ തുറന്ന് അകത്ത് പ്രവേശിച്ചപ്പോള്‍ സ്വര്‍ണം, ചെമ്പ് നാണയങ്ങളും,കാശും നാലു പിത്തള കുടങ്ങളിലായി സൂക്ഷിച്ചിരിക്കുന്നത് കണ്ടുവെന്നും മൂല്യ നിര്‍ണയത്തിന് ശേഷം അതെല്ലാം അതേപടി വച്ചതിന് ശേഷം തിരികെ ഇറങ്ങിയെന്നും രേഖകളിലുണ്ട്. ഈ മാസങ്ങളില്‍ പുറത്തിറങ്ങിയ ഇംഗ്ലീഷ് പത്രങ്ങളിലടക്കം ഇതിനെ കുറിച്ചുള്ള വാര്‍ത്തകള്‍ വന്നിരുന്നെന്നും കോടതിയെ വിദഗ്ദ്ധസമിതി ധരിപ്പിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രചരിക്കുന്ന കെട്ടുകഥകളില്‍ അടിസ്ഥാനമില്ലെന്നും ബി നിലവറ തുറന്ന് മൂല്യനിര്‍ണയം നടത്താന്‍ അനുമതി നല്‍കണമെന്നും സമിതി ആവശ്യപ്പെടും.

മാനദണ്ഡങ്ങൾ ലംഘിച്ച്  പമ്പുകൾ അനുവദിക്കരുത്

IMG_20190123_105403_HDR

കണ്ണൂർ:  പുതിയ പെട്രോൾ പമ്പുകൾക്ക് എല്ലാ മാനദണ്ഡങ്ങളും പാലിച്ചു മാത്രമേ അനുമതി കൊടുക്കാവൂ എന്ന് പെട്രോളിയം ട്രേഡേഴ്സ് വെൽഫെയർ & ലീഗൽ സർവ്വീസ് സൊസൈറ്റി ആവശ്യപ്പെട്ടു. കണ്ണൂരിൽ നടന്ന കണ്ണൂർ -കാസർക്കോട് ജില്ലകളുടെ സംയുക്ത യോഗത്തിലാണ് ഡീലർ സർവ്വീസ് സൊസൈറ്റി പ്രസ്തുത ആവശ്യമുന്നയിച്ചത്. അനിയന്ത്രിതമായ തലത്തിൽ പമ്പുകൾ വരുന്നത് മൂലം ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ, റോഡ് സുരക്ഷയെ സംബന്ധിച്ചുള്ള മോർത്ത് നോംസ് തുടങ്ങിയവയെല്ലാം പരിഗണിച്ചു മാത്രമേ പുതിയ പമ്പുകൾക്കുള്ള എൻ.ഒ.സി നൽകാവൂ എന്നും, സംസ്ഥാനത്ത് എവിടെയെങ്കിലും നിയമലംഘനം നടന്നത് ശ്രദ്ധയിൽപ്പെട്ടാൽ ലീഗൽ സർവ്വീസ് സൊസൈറ്റി നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ഭാരവാഹികൾ പറഞ്ഞു. കണ്ണൂർ ജില്ലാ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ശ്രീ.ശശിധരന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ജില്ല സെക്രട്ടറി ശ്രീ.രാമചന്ദ്രൻ ലീഗൽ സർവ്വീസ് സൊസൈറ്റി ചെയർമാൻ ശ്രീ.എ.എം.സജി, സെക്രട്ടറി ആർ.രാജേഷ് തുടങ്ങിയവർ യോഗത്തിൽ പങ്കേടുത്തു.

കേബിള്‍ ടിവി ,ഡിടിഎച്ച്‌ മേഖലയില്‍ നിരക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിനെതിരെ നാളെ 24 മണിക്കൂര്‍ സിഗ്‌നല്‍ ഓഫ് ചെയ്ത് കേബിള്‍ ഓപ്പറേറ്റര്‍മാര്‍ പ്രതിഷേധിക്കും

keralanews cable operators strike on tomorrow against the rate increase in cable tv dth area

കൊച്ചി:കേബിള്‍ ടിവി ,ഡിടിഎച്ച്‌ മേഖലയില്‍ നിരക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിനെതിരെ നാളെ 24 മണിക്കൂര്‍ സിഗ്‌നല്‍ ഓഫ് ചെയ്ത് കേബിള്‍ ഓപ്പറേറ്റര്‍മാര്‍ പ്രതിഷേധിക്കും.ട്രായ് നിശ്ചയിച്ച പുതുക്കിയ താരിഫ് നിരക്കുകള്‍ വരിക്കാര്‍ക്ക് കൂടുതല്‍ സാമ്ബത്തിക ബാധ്യത വരുത്തുമെന്നും കേബിള്‍ ഓപ്പറേറ്റര്‍മാരുടെ വരുമാനത്തെ ബാധിക്കുമെന്നും കേബിള്‍ ഓപ്പറേറ്റേഴ്സ് സംയുക്ത സമിതി അറിയിച്ചു.150 ഫ്രീ ടു എയര്‍ ചാനലുകളും നൂറിലേറെ പേ ചാനലുകളും 240 രൂപയ്ക്ക് ലഭിച്ചിരുന്ന സ്ഥാനത്ത് 20 പേ ചാനലുകള്‍ ഉള്‍പ്പെടെ 170 ചാനലുകള്‍ക്ക് 300 രൂപയ്ക്ക് മുകളില്‍ നല്‍കേണ്ടിവരുമെന്നാണ് ഇവരുടെ ആരോപണം. പേ ചാനലുകളുടെ പരമാവധി നിരക്ക് 10 രൂപയായി കുറയ്ക്കുക , 150 ചാനലുകള്‍ക്ക് 200 രൂപയായി ബേസിക് നിരക്ക് പുനര്‍നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

ടൂറിസ്റ്റ് ബസിനുള്ളിലെ ലൈറ്റ് സംവിധാനങ്ങള്‍ക്കും ഡിജെ സൗണ്ട് സിസ്റ്റങ്ങള്‍ക്കും ഹൈക്കോടതി വിലക്ക് ഏര്‍പ്പെടുത്തി

keralanews high court banned the light and dj sound system in tourist bus

കൊച്ചി:ടൂറിസ്റ്റ് ബസിനുള്ളിലെ ലൈറ്റ് സംവിധാനങ്ങള്‍ക്കും ഡിജെ സൗണ്ട് സിസ്റ്റങ്ങള്‍ക്കും ഹൈക്കോടതി വിലക്ക് ഏര്‍പ്പെടുത്തി.ബസിനുള്ളില്‍ ലൈറ്റ് സംവിധാനങ്ങള്‍ക്കൊപ്പം കരോക്കെ സിസ്റ്റവും മറ്റും ഉള്‍പ്പെട്ട ഡിജെ സൗണ്ട് സിസ്റ്റങ്ങളും മറ്റു വാഹനങ്ങളിലെ യാത്രക്കാരുടെ ശ്രദ്ധ തിരിക്കുന്ന ഇത്തരം സംവിധാനങ്ങള്‍ ശല്യവും അപകടവും അസൗകര്യവും ഉണ്ടാക്കുന്നതാണെന്ന് കോടതി വ്യക്തമാക്കി.തീവ്രതയേറിയ ദൃശ്യ, ശ്രാവ്യ സംവിധാനം ഘടിപ്പിച്ചതിനു റോഡ് ട്രാന്‍സ്പോര്‍ട്ട് അധികൃതര്‍ നോട്ടിസ് നല്‍കിയതിനെതിരെ വാഹന ഉടമകള്‍ നല്‍കിയ ഹര്‍ജിയിലാണു ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്റെ ഉത്തരവ്. മോട്ടോര്‍ വാഹന ചട്ടങ്ങളില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള പ്രകാരം വെടിപ്പായ പെയ്ന്റിങ് മാത്രമേ പാടുള്ളൂ. സര്‍വീസ് ഓപ്പറേറ്ററുടെ പേരും വിവരങ്ങളും ചട്ടപ്രകാരം പ്രദര്‍ശിപ്പിക്കണം.സുരക്ഷാ ഗ്ലാസുകള്‍ മറച്ചുള്ള എഴുത്തുകളും വരകളും ടിന്റഡ് ഫിലിമുകളും തുണികൊണ്ടുള്ള കര്‍ട്ടനുകളും ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നീക്കണം.രജിസ്ട്രേഷന്‍ നമ്ബര്‍/ രജിസ്ട്രേഷന്‍ മാര്‍ക്ക് അതിനായി നിഷ്‌കര്‍ഷിച്ച സ്ഥലത്ത്, വ്യക്തമായി കാണാവുന്ന തരത്തില്‍ കേന്ദ്ര മോട്ടോര്‍വാഹന ചട്ടവും മോട്ടോര്‍വാഹന (ഡ്രൈവിങ്) ചട്ടവും പ്രകാരം പ്രദര്‍ശിപ്പിക്കണം.ഇത്തരം കാര്യങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.

കോഴിക്കോട് പേരാമ്പ്രയിൽ സിപിഎം നേതാവിന്റെ വീടിനു നേരെ ബോംബേറ്

keralanews bomb attack against the house of cpm leader in perambra

കോഴിക്കോട്:കോഴിക്കോട് പേരാമ്പ്രയിൽ സിപിഎം നേതാവിന്റെ വീടിനു നേരെ ബോംബേറ്.പുലർച്ചെ ആറുമണിയോടുകൂടിയാണ് സിപിഎം നേതാവ് കെ.പി.ജയേഷിന്റെ വീടിന് നേര്‍ക്ക് ബോംബേറുണ്ടായത്.അക്രമത്തിനു പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ല.പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

മുനമ്പം മനുഷ്യക്കടത്ത് കേസില്‍ അന്വേഷണം ശ്രീലങ്ക കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന എല്‍ടിടിഇയിലേക്കും

keralanews in the case of munambam human trafficking the investigation expanded to sreelankan l t t e

കൊച്ചി:മുനമ്പം മനുഷ്യക്കടത്ത് കേസില്‍ അന്വേഷണം ശ്രീലങ്ക കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന എല്‍ടിടിഇയിലേക്കും വ്യാപിപ്പിക്കുന്നു.കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്തതില്‍ നിന്നും ശ്രീലങ്കന്‍ ബന്ധം പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കേസില്‍ എന്‍ഐഎ യും സമാന്തര അന്വേഷണം നടത്തുന്നുണ്ട്.അതേസമയം, രാജ്യസുരക്ഷാ സംവിധാനങ്ങളെ മറികടന്നുള്ള മനുഷ്യക്കടത്തിന് പ്രാദേശികസഹായം ലഭിച്ചിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കേരളത്തിന് പുറത്തു നിന്നുമെത്തിയ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നൂറു കണക്കിനാളുകള്‍ മുനമ്പം,മാല്യങ്കര തുടങ്ങിയ ജനത്തിരക്കുള്ള കേന്ദ്രങ്ങളില്‍നിന്ന് സുഗമമായി യാത്ര പുറപ്പെട്ടിട്ടുണ്ടെങ്കില്‍ അതിനു പിന്നില്‍ നാട്ടുകാരായ ആരുടെയെങ്കിലും സഹായം ഉണ്ടായിരിക്കുമെന്ന വിശ്വാസത്തിലാണ് പൊലീസ്.മനുഷ്യക്കടത്തിന് അന്താരാഷ്ട്രബന്ധം ഉണ്ടെന്ന സംശയത്താൽ സംഭവത്തില്‍ വിദേശ അന്വേഷണ ഏജന്‍സികളുടെ സഹകരണം തേടാന്‍ കേരള പൊലീസ് തീരുമാനിച്ചിട്ടുണ്ട്. അന്വേഷണപുരോഗതി കേന്ദ്രസര്‍ക്കാരിനെ ഔദ്യോഗികമായി അറിയിച്ചു. നയതന്ത്ര ഇടപടലുകള്‍ക്കുള്ള നടപടിക്രമങ്ങളും ആരംഭിച്ചു. ഇതുവരെനടന്ന അന്വേഷണറിപ്പോര്‍ട്ടുകള്‍ കേന്ദ്ര ഏജന്‍സികള്‍ക്കും കൈമാറി.അതേസമയം സംഭവത്തിന്റെ സൂത്രധാരന്‍ ശ്രീകാന്തന്റെ വെങ്ങാനൂര്‍ ചാവടിനടയിലെ വീട്ടില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. തമിഴില്‍ എഴുതിയ ചില രേഖകള്‍ പൊലീസ് അവിടെനിന്ന് കണ്ടെടുത്തു. വീട്ടില്‍ കണ്ടെത്തിയ നാണയക്കിഴികള്‍ സംബന്ധിച്ചും പൊലീസ് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. സ്വിസ് ബാങ്ക് നിക്ഷേപരേഖകളും ലഭിച്ചിരുന്നു.ഇയാളുടെ കൂട്ടാളി അനില്‍കുമാറിനെ വെങ്ങാനൂരില്‍ എത്തിച്ച്‌ തെളിവെടുക്കുന്നത് സുരക്ഷാപ്രശ്‌നം കണക്കിലെടുത്ത് മാറ്റിവെച്ചു.