കൊച്ചി:നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കണ്ണൂര്‍ സ്വദേശിയില്‍ നിന്നും രണ്ടര കിലോ സ്വര്‍ണ്ണം പിടികൂടി.കണ്ണൂര്‍ സ്വദേശി ടി ഉനൈസില്‍ നിന്നാണ് ഇരുപത്തി മൂന്ന് സ്വര്‍ണ്ണ ബിസ്ക്കറ്റുകള്‍ പിടിച്ചെടുത്തത്.മൈക്രോ ഓവനില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം കണ്ടെത്തിയത്. ദോഹയില്‍ നിന്നും വന്ന ഖത്തര്‍ എയർവേയ്‌സ് വിമാനത്തിലാണ് ഇയാള്‍ എത്തിയത്. രഹസ്യവിവരത്തെ തുടർന്ന് കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്.
അധോലോക കുറ്റവാളി രവി പൂജാരിയുടെ അറസ്റ്റ് സ്ഥിതീകരിച്ച് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി
ബെംഗളൂരു:അധോലോക കുറ്റവാളി രവി പൂജാരിയുടെ അറസ്റ്റ് സ്ഥിതീകരിച്ച് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി.കര്‍ണാടക സര്‍ക്കാരിന്റെ പരിശ്രമത്തെ തുടര്‍ന്നാണ് സെനഗളില്‍ നിന്ന് രവി പൂജാരിയെ പിടികൂടാന്‍ സാധിച്ചതെന്നും കുമാരസ്വാമി പറഞ്ഞു. ഇന്ത്യന്‍ ചാരസംഘടനയായ റോയും ഇന്റലിജന്‍സ് ബ്യൂറോയും ചേര്‍ന്ന് നടത്തിയ ഓപ്പറേഷനിലാണ് ഇയാള്‍ പിടിയിലായതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. ഇയാളെ അഞ്ചു ദിവസത്തിനകം ഇന്ത്യയിലെത്തിക്കും.രവി പൂജാരിക്കെതിരെ ബെംഗളൂരു പോലീസ് റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.ആഫ്രിക്കൻ രാജ്യമായ സെനഗളിൽ നിന്നാണ് രവി പൂജാരി പിടിയിലാകുന്നത്.സെനഗളില്‍ നിന്നുള്ള ഇന്റര്‍നെറ്റ് കോളുകള്‍ പിന്തുടര്‍ന്നായിരുന്നു അറസ്റ്റ്. രവി പൂജാരി ഭാര്യയ്ക്കും കുട്ടികള്‍ക്കുമൊപ്പം ആന്റണി ഫെര്‍ണാണ്ടസ് എന്ന പേരിലാണ് ഇവിടെ ഒളിവില്‍ കഴിഞ്ഞത്. ഇയാള്‍ക്കെതിരെ ഇന്ത്യയില്‍ നിരവധി കേസുകള്‍ നിലനില്‍ക്കുന്നതിനാലാണ് വിട്ടുനല്‍കുന്നത്.
സംസ്ഥാന പോലീസിൽ വൻ അഴിച്ചുപണി;അച്ചടക്കനടപടി നേരിട്ട 11 ഡിവൈഎസ്പിമാരെ സിഐമാരായി തരം താഴ്ത്തി
തിരുവനന്തപുരം:സംസ്ഥാന പോലീസിൽ വൻ അഴിച്ചുപണി.അച്ചടക്ക നടപടി നേരിട്ട 11 ഡിവൈഎസ്പിമാരെ സിഐമാരായി തരം താഴ്ത്തി.താല്‍ക്കാലികമായി ഡിവൈഎസ.പിമാരാക്കിയവരെയാണ് തരം താഴ്ത്തിയതെന്നാണ് ആഭ്യന്തര വകുപ്പ് നല്‍കുന്ന വിശദീകരണം. ആദ്യമായാണ് ഇത്രയും പേരെ തരം താഴ്ത്തുന്നത്. ഇതോടൊപ്പം 11 എഎസ്പിമാരെയും 53 ഡിവൈഎസ്പിമാരേയും സ്ഥലം മാറ്റിയിട്ടുമുണ്ട്.ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തില്‍ തിരഞ്ഞെടുപ്പുമായി നേരിട്ട് ബന്ധപ്പെടുന്ന ഉദ്യോഗസ്ഥരെ അടിയന്തരമായി സ്ഥലം മാറ്റണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദേശമുണ്ടായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സ്ഥലം മാറ്റം. നല്ല പ്രകടനം കാഴ്ചവെച്ച 26 സിഐമാര്‍ക്ക് ഡിവൈഎസ്പിയായി സ്ഥാനക്കയറ്റവും നല്‍കിയിട്ടുണ്ട്. വകുപ്പ്തല നടപടി നേരിട്ടവരും ആരോപണ വിധേയരുമായ നിരവധി ഉദ്യോഗസ്ഥര്‍ക്ക് ഇതുവരെ സ്ഥാനക്കയറ്റം ലഭിച്ചിരുന്നു. അച്ചടക്ക നടപടി സ്ഥാന കയറ്റത്തിന് തടസ്സമല്ലെന്ന കേരള പൊലീസ് ആക്ടിലെ വകുപ്പിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. ഈ വകുപ്പ് സര്‍ക്കാര്‍ രണ്ടാഴ്‌ചയ്‌ക്ക് മുന്‍പ് റദ്ദാക്കിയതോടെയാണ് സ്ഥാനക്കയറ്റങ്ങള്‍ പുനഃപരിശോധിക്കാന്‍ തീരുമാനിച്ചത്.
കേന്ദ്ര ബജറ്റ് 2019;അഞ്ചുലക്ഷം രൂപ വരെ ആദായനികുതിയില്ല
ന്യൂഡൽഹി:ആദായ നികുതിയിൽ വൻ ഇളവ് നൽകി കേന്ദ്ര സർക്കാരിന്റെ ഇടക്കാല ബജറ്റ്.ആദായ നികുതി പരിധി അഞ്ച് ലക്ഷം രൂപയാക്കി. അഞ്ച് ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് ആദായ നികുതിയില്‍ സമ്പൂർണ്ണ ഇളവ് ഏര്‍പ്പെടുത്തിയാണ് പിയൂഷ് ഖോയല്‍ ഈ പ്രഖ്യാനപനം നടത്തിയത്.നേരത്തെ ഇത് 2.5 ലക്ഷ്യമായിരുന്നു.അതേസമയം ഈ വര്‍ഷം നിലവിലെ പരിധി തുടരും. നിലവില്‍ നികുതി അടയ്ക്കുന്ന മൂന്ന് കോടി ജനങ്ങള്‍ക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക. കൂടാതെ, നികുതി നല്‍കുന്നവര്‍ക്ക് ഒരുപാട് ആനുകൂല്യമാണ് ബജറ്റ് പ്രഖ്യാപനത്തിലുള്ളത്.ആദായ നികുതി നിയമം 80സി പ്രകാരം ലഭ്യമാകുന്ന ഇളവുകളുടെ പരിധി 1.5 ലക്ഷത്തില്‍ തന്നെ നിലനില്‍ത്തി. സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 40,000 ല്‍ നിന്ന് 50,000 കൂടി ഉയര്‍ത്തിയിട്ടുണ്ട്. അതായത് 7 ലക്ഷം വരെ ആദായനികുതിയില്‍ നിന്നും ഇളവു ലഭിക്കും. ബജറ്റിലെ ഈ പ്രഖ്യാപനം വലിയ കരഘോഷത്തോടെയാണ് ലോക്‌സഭാഗങ്ങള്‍ സ്വീകരിച്ചത്.
കേന്ദ്ര ബജറ്റ് 2019;കർഷകർക്കായി നിരവധി പദ്ധതികൾ
ന്യൂഡൽഹി:ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ അഭാവത്തില്‍ കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിൽ കർഷകർക്കായി നിരവധി പദ്ധതികൾ.പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിക്ക് 75,000 കോടി അനുവദിച്ചു.22 വിളകള്‍ക്ക് ഉല്‍പ്പാദന ചെലവിന്റെ ഒന്നര ഇരട്ടി മിനിമം താങ്ങുവില എര്‍പ്പെടുത്തി.രണ്ട് ഹെക്ടര്‍ വരെയുള്ള കര്‍ഷകര്‍ക്ക് വര്‍ഷം ആറായിരം രൂപ വരെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നല്‍കും.മൂന്ന് ഇന്‍സ്റ്റാള്‍മെന്റായിട്ടായിരിക്കും പണം നല്‍കുന്നത്. ഇതിന്റെ ചിലവ് പൂര്‍ണ്ണമായും കേന്ദ്രം വഹിക്കും. ചെറുകിട കര്‍ഷകര്‍ക്കായി പ്രധാനമന്ത്രി കിസാന്‍ നിധി പദ്ധതി നടപ്പാക്കും.തൊഴിലുറപ്പ് പദ്ധതിക്ക് 60,000 കോടി രൂപ കേന്ദ്രം അനുവദിച്ചു.ഇവകൂടാതെ പ്രകൃതി ദുരന്തങ്ങളില്‍ വിള നശിച്ച കര്‍ഷകര്‍ക്ക് വായ്പകളിന്മേല്‍ രണ്ട് ശതമാനം പലിശ ഇളവ് നല്‍കും. മാത്രമല്ല ഗോ പരിപാലനത്തിനുള്ള വിഹിതം 750 കോടിയായി ഉയര്‍ത്തിയിട്ടുണ്ട്. ഗോ പരിപാലനത്തിനുള്ള വിഹിതം 750 കോടിയായായും ഉയര്‍ത്തി.ജനപ്രിയ പദ്ധതികളും ബജറ്റില്‍ ഇടംപിടിച്ചു.ഈ വര്‍ഷം മാര്‍ച്ചോടെ രാജ്യത്തെ എല്ലാ വീടുകളും വൈദ്യുതീകരിക്കും.ഫിഷറീസ്, പശുവളര്‍ത്തല്‍ വായ്പകള്‍ക്ക് രണ്ടു ശതമാനം പലിശ ഇളവ് നല്‍കുമെന്നും കൃത്യസമയത്ത് വായ്പ തിരിച്ചടക്കുന്നവര്‍ക്ക് മൂന്ന് ശതമാനം പലിശ ഇളവ് നല്‍കുമെന്നും ബജറ്റില്‍ മന്ത്രി പറഞ്ഞു.
കേന്ദ്രസർക്കാരിന്റെ ഇടക്കാല ബജറ്റ് അവതരണം ആരംഭിച്ചു;എന്‍ഡിഎ സര്‍ക്കാരിന്‍റെ ഭരണത്തിൽ രാജ്യം സുസ്ഥിര വികസന പാതയിലെന്ന് പീയുഷ് ഗോയല്‍
ന്യൂഡൽഹി:തിരെഞ്ഞെടുപിന് മുന്നോടിയായി കേന്ദ്ര സര്‍ക്കാരിന്റെ ഇടക്കാല ബഡ്ജറ്റ് അവതരണം ആരംഭിച്ചു.സഹധനമന്ത്രി പിയൂഷ് ഗോയലാണ് ബജറ്റ് അവതരിപ്പിക്കുന്നത്. പുതിയ ഇന്ത്യ എന്ന പ്രഖ്യാപനവുമായണ് അദ്ദേഹം തന്റെ ബജറ്റ് അവതരണം തുടങ്ങിയത്.രാജ്യം സുസ്ഥിര വികസന പാതയിലാണ് എന്‍ഡിഎ സര്‍ക്കാരിന്‍റെ ഭരണത്തിന് കീഴില്‍ മുന്നോട്ട് പോകുന്നത് എന്ന് ധനസഹമന്ത്രി പീയുഷ് ഗോയല്‍. ആറാമത്തെ വലിയ സാമ്ബത്തിക ശക്തിയായി രാജ്യം വളര്‍ന്നെന്നും അദ്ദേഹം വ്യക്തമാക്കി.022 ഓടെ നവഭാരതം സൃഷ്ടിക്കപ്പെടും.ഇന്ത്യ പ്രധാന സാമ്ബത്തിക ശക്തിയായി കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് ശക്തിയായി വളര്‍ന്നു എന്നും ഒപ്പം ജി.ഡി.പി ഏതൊരു വികസിത രാജ്യത്തേക്കാളും മേലെയാണ് നില്കുന്നത് എന്നും ധന മന്ത്രി വ്യക്തമാക്കി .ആറു ശതമാനത്തില്‍ നിന്ന് ധനകമ്മി മൂന്നു ശതമാനമായി. 4.6 ശതമാനത്തില്‍ പണപ്പെരുപ്പം പിടിച്ച് നിര്‍ത്താന്‍ കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.
കെ.എസ്.ആർ.ടി.സി എംഡി സ്ഥാനത്ത് നിന്നും ടോമിൻ തച്ചങ്കരി പടിയിറങ്ങി
തിരുവനന്തപുരം:കെ.എസ്.ആർ.ടി.സി എംഡി സ്ഥാനത്ത് നിന്നും ടോമിൻ തച്ചങ്കരി പടിയിറങ്ങി.മന്ത്രിസഭാ യോഗത്തിലാണ് തച്ചങ്കരിയെ തൽസ്ഥാനത്തു നിന്നും നീക്കാൻ തീരുമാനമായത്.കെഎസ്ആർടിസിയുടെ പുതിയ ചെയർമാൻ ആൻറ് മാനേജിങ് ഡയറക്റ്ററായി കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എം.പി ദിനേശിനെ നിയമിച്ചു.പോലീസിൽ ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് അദ്ദേഹം.കെഎസ്ആർടിസിയിൽ തൊഴിലാളി യൂണിയനുകളുമായി സഹകരിച്ചു പോകുന്ന ഉദ്യോഗസ്ഥൻ ഉന്നതതലത്തിൽ വേണമെന്നും എം.പി ദിനേശ് അത്തരത്തിലുള്ളയാളാണെന്ന് തെളിയിച്ചിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യവേ മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തിൽ പറഞ്ഞു.ഡിജിപി പദവിയിലുള്ള ടോമിൻ തച്ചങ്കരി നിലവിൽ പോലീസിന്റെ സ്റ്റേറ്റ് ക്രൈം റെക്കോർഡ്‌സ് ബ്യുറോയുടെ തലവനാണ്.കെഎസ്ആർടിസി എംഡിയുടെ അധിക ചുമതലയാണ് അദ്ദേഹം വഹിച്ചിരുന്നത്.കെഎസ്ആർടിസിയെ ലാഭത്തിലേക്ക് നയിക്കാൻ ടോമിൻ തച്ചങ്കരി നടത്തിയ ശ്രമങ്ങളെ തൊഴിലാളി യൂണിയനുകൾ ഒന്നടംഗം എതിർത്തിരുന്നു.വേണ്ടത്ര ജീവനക്കാരില്ലാത്ത പശ്ചാത്തലത്തില്‍ അശാസ്ത്രീയമായ ഡ്യൂട്ടി പരിഷ്കരണം നടപ്പാക്കിയതിന്‍റെ പേരില്‍ ഹൈക്കോടതിയില്‍ നിന്നും തൊഴിലാളി യൂണിയനുകളുടെ ഭാഗത്തു നിന്നും തച്ചങ്കരിയ്ക്ക് വിമര്‍ശനം നേരിടേണ്ടി വന്നു.
അതേസമയം കെ.എസ്.ആര്‍.ടി.സിയെ താന്‍ കാമിനിയെ പോലെ സ്‌നേഹിച്ചിരുന്നുവെന്നും എം.ഡി സ്ഥാനം മത്സരിച്ച് വാങ്ങിയതല്ലെന്നും കെ.എസ്.ആര്‍.ടി.സി ആസ്ഥാനത്ത് നടന്ന വിടവാങ്ങല്‍ പ്രസംഗത്തിനിടെ ടോമിന്‍ ജെ തച്ചങ്കരി പറഞ്ഞു.ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്ക് കെ.എസ്.ആര്‍.ടി.സി എം.ഡി എന്നത് വലിയ പോസ്റ്റല്ലെന്നും ജങ്ങളോടുള്ള ഉത്തരവാദിത്വം കൊണ്ടാണ് സ്ഥാനം ഏറ്റെടുത്തതെന്നും തച്ചങ്കരി വ്യക്തമാക്കി. തികഞ്ഞ ചാരിതാര്‍ത്ഥ്യത്തോടെയാണ് മടങ്ങുന്നതെന്നും ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും പരിഭവമില്ലെന്നും തച്ചങ്കരി കൂട്ടിച്ചേര്‍ത്തു.സി.എം.ഡി ഓഫീസിലെ മുഴുവൻ ജീവനക്കാരും അണിനിരന്ന വിടവാങ്ങൽ ചടങ്ങിൽ വികാരാധീനനായിട്ടാണ് പടിയിറങ്ങുന്ന തച്ചങ്കരി സംസാരിച്ചത്.2025ലെ മാറുന്ന കെ.എസ്.ആർ.ടി.സിക്ക് വേണ്ടി ജീവനക്കാർ സജ്ജരാകണമെന്ന ഉപദേശവും നൽകിയാണ് തച്ചങ്കരി ആനവണ്ടിയോട് വിട പറഞ്ഞത്.
പാപ്പിനിശ്ശേരി വിഷചികിത്സാ സൊസൈറ്റി ഭരണസമിതി പ്രസിഡന്റായി എം.വി നികേഷ്‌കുമാറിനെ തിരഞ്ഞെടുത്തു
കണ്ണൂർ:പാപ്പിനിശ്ശേരി വിഷചികിത്സാ സൊസൈറ്റി ഭരണസമിതി പ്രസിഡന്റായി എം.വി നികേഷ്‌കുമാറിനെ തിരഞ്ഞെടുത്തു.സിപിഎം അരവിന്ദാക്ഷൻ വിഭാഗം പോളിറ്റ്ബ്യുറോ അംഗമായ ടി.സി.എച് വിജയൻ സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് നികേഷിനെ പ്രസിഡന്റായി തിരഞ്ഞെടുത്തത്.ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ പാട്യം രാജന്‍ നികേഷിന്റെ പേര്‍ നിര്‍ദേശിക്കുകയും സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ടി.സി.എച്ച്. വിജയനും പ്രൊഫ. ഇ. കുഞ്ഞിരാമനും പിന്താങ്ങുകയുമായിരുന്നു.പറശ്ശിനിക്കടവിലെ എം വിആര്‍. സ്മാരക ആയുര്‍വേദ മെഡിക്കല്‍ കോളേജ്, സ്നേക്ക് പാര്‍ക്ക് എന്നിവ നടത്തുന്നത് വിഷചികിത്സാ സൊസൈറ്റിയാണ്. സി.എംപി. അരവിന്ദാക്ഷന്‍ വിഭാഗം സിപിഎമ്മില്‍ ലയിക്കുന്നതിന് മുന്നോടിയായാണ് അപ്രതീക്ഷിതമായി നികേഷിനെ സൊസൈറ്റി പ്രസിഡന്റാക്കിയതെന്ന വാദം സജീവമാണ്.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ അഴീക്കോട് മണ്ഡലത്തില്‍ സിപിഎം. സ്ഥാനാര്‍ത്ഥിയായി മത്സരിച്ച നികേഷാണ് അരവിന്ദാക്ഷന്‍ വിഭാഗത്തെ സിപിഎമ്മില്‍ ലയിപ്പിക്കുന്നതിന് മുന്‍കൈയെടുക്കുന്നത്. ഈ സാഹചര്യത്തിലാണ് പുതിയ നീക്കം ചര്‍ച്ചയാകുന്നത്.അതേസമയം വിഷചികിത്സാ സൊസൈറ്റി പ്രസിഡന്റായി നികേഷ്‌കുമാറിനെ തിരഞ്ഞെടുത്തതിന് ലയനവുമായോ സി.എംപി.യിലെ പ്രശ്നങ്ങളുമായോ ബന്ധമില്ലെന്നും സാധാരണ നടപടിയാണെന്നും സൊസൈറ്റിയുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു.
സംസ്ഥാന ബജറ്റ്;മലബാർ ക്യാൻസർ സെന്ററിന് 46 കോടി രൂപ;ചാലക്കുന്ന്-തോട്ടട റെയിൽവെ മേൽപ്പാലത്തിന് അഞ്ചുകോടി
കണ്ണൂർ:മലബാർ ക്യാൻസർ സെന്ററിന് ബജറ്റ് വിഹിതമായി 46 കോടി രൂപ അനുവദിച്ചു.പദ്ധതിയിനത്തിൽ 35 കോടിരൂപയും പദ്ധതിയേതരയിനത്തിൽ 11 കോടി രൂപയും ലഭിക്കും.38.5 കോടി രൂപ ചെലവുവരുന്ന പതിനൊന്ന് പദ്ധതികൾക്കാണ് സെന്റർ അധികൃതർ സർക്കാരിനെ സമീപിച്ചിരുന്നത്.ഇതിൽ 35 കോടിയുടെ പദ്ധതികൾക്കാണ് അനുമതി ലഭിച്ചത്. പദ്ധതിയേതരയിനത്തിലുള്ള തുക ശമ്പളം,മരുന്നുൾപ്പെടെയുള്ള ആവശ്യങ്ങൾ എന്നിവയ്ക്കുപയോഗിക്കും.കഴിഞ്ഞ വർഷം 50 കോടിയോളം രൂപയാണ് മലബാർ ക്യാൻസർ സെന്ററിനായി നീക്കിവെച്ചിരുന്നത്.
ചാലക്കുന്നിനെ തോട്ടടയുമായി ബന്ധിപ്പിക്കുന്ന റെയിൽവേ മിനി ഓവർബ്രിഡ്ജിന് ബജറ്റിൽ അഞ്ചുകോടി രൂപ അനുവദിച്ചു.നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യവസായ സ്ഥാപനങ്ങളും ഉള്ള തോട്ടടയിലേക്ക് റെയിൽപാത മുറിച്ചുകടന്നാണ് ഇപ്പോൾ യാത്രക്കാർ പോകുന്നത്.ഇതോടൊപ്പം നടാൽ ബൈപാസിൽ താഴെചൊവ്വ മുതൽ കീഴ്ത്തള്ളി വരെ പഴയ റോഡ് വീതികൂട്ടാൻ 7 കോടി,കണ്ണൂർ സഹകരണ സ്പിന്നിങ് മിൽ വികസനത്തിനായി 7.5 കോടി,കണ്ണൂർ സ്പോർട്സ് ഡിവിഷണൽ സ്കൂളിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി 10 കോടി,നടാൽ പാലം,കുറുവ പാലം,അയ്യാരത്ത് പാലം എന്നിവയ്ക്കായി 3 കോടി രൂപ വീതവും ബജറ്റിൽ നീക്കിവെച്ചിട്ടുണ്ട്.
കേന്ദ്ര ബജറ്റ് ഇന്ന്
ന്യൂഡൽഹി:കേന്ദ്ര ബജറ്റ് ഇന്ന്.നരേന്ദ്രമോദി സർക്കാരിന്റെ അവസാന ബജറ്റ് രാവിലെ 11 മണിക്ക് കേന്ദ്രമന്ത്രി പീയുഷ് ഗോയൽ അവതരിപ്പിക്കും.കേന്ദ്രധനമന്ത്രി അരുണ്‍ ജയ്‌റ്റ്ലി യു.എസില്‍ ചികിത്സയിലായതിനാലാണ് റെയില്‍വെ മന്ത്രിയായ പിയൂഷ് ഗോയൽ ടക്കാല ബഡ്‌ജറ്റ് അവതരിപ്പിക്കുന്നത്.പൊതു തിരഞ്ഞെടുപ്പിന് മുന്‍പുള്ള ഇടക്കാല ബഡ്‌ജറ്റ് ആണെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പ് തിരിച്ചടികളുടെ പശ്ചാത്തലത്തില്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്ക് സാദ്ധ്യതയേറെയാണ്.കാലാവധി അവസാനിക്കുന്ന സര്‍ക്കാര്‍ ഇടക്കാല ബജറ്റ് അവതരിപ്പിക്കുകയെന്ന കീഴ്‌വഴക്കത്തിന് വിരുദ്ധമായി സമ്പൂര്‍ണ ബജറ്റ് അവതരിപ്പിച്ചേക്കുമെന്ന അഭ്യൂഹം ഉയര്‍ന്നിരുന്നെങ്കിലും ഇടക്കാല ബജറ്റ് തന്നെയാകുമുണ്ടാവുക എന്നാണ് ഏറ്റവും ഒടുവിലെ സൂചന.കര്‍ഷക രോഷം തണുപ്പിക്കാനുതകുന്ന പ്രഖ്യാപനങ്ങള്‍ക്കാകും ബജറ്റിൽ ഊന്നല്‍ നൽകുക എന്നാണ് സൂചന. ഒരു ലക്ഷം കോടിയെങ്കിലും കാര്‍ഷിക മേഖലക്ക് നീക്കിവച്ചേക്കും. വിള ഇന്‍ഷുറന്‍സ് പ്രീമിയവും തിരിച്ചടവ് മുടങ്ങാത്ത കാര്‍ഷിക വായ്പകളുടെ പലിശയും എഴുതിത്തള്ളാന്‍ നിര്‍ദ്ദേശമുണ്ട്. ഭവന മേഖലക്കും ഇളവുകളുണ്ടായേക്കും. തൊഴിലില്ലായ്മ രൂക്ഷമെന്ന സ്റ്റാറ്റിസ്റ്റിക്സ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനുള്ള നിര്‍ദേശങ്ങളും പ്രതീക്ഷിക്കാം. ആരോഗ്യ മേഖലയാണ് പ്രതീക്ഷയുള്ള മറ്റൊന്ന്. ആരോഗ്യ ഇന്‍ഷുറന്‍സിന് കൂടുതല്‍ നികുതിയിളവ് പ്രഖ്യാപിച്ചേക്കും.