പ്രളയ രക്ഷാപ്രവർത്തനങ്ങൾക്ക് വ്യോമസേനയ്ക്ക് ചിലവായ 102 കോടി രൂപയുടെ ബിൽ കേരളത്തിന് അയച്ചതായി കേന്ദ്രം

keralanews central sent abill of 102crore rupees to kerala spending for airforce in flood relief

ന്യൂഡൽഹി:പ്രളയ രക്ഷാപ്രവർത്തനങ്ങൾക്ക് വ്യോമസേനയെ ഉപയോഗിച്ചതിന് ചിലവായ 102 കോടി രൂപയുടെ ബിൽ കേരളത്തിന് അയച്ചതായി കേന്ദ്രം. ഇക്കാര്യം രാജ്യസഭയെ പ്രതിരോധ സഹമന്ത്രി സുഭാഷ് ഭാംറെയാണ് അറിയിച്ചത്.വ്യോമസേനാ വിമാനങ്ങള്‍ 517 തവണയും ഒപ്പം ഹെലികോപ്റ്ററുകള്‍ 634 തവണയും പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി പറന്നുവെന്നും അതില്‍ 3787 പേരെ എയര്‍ലിഫ്റ്റ് ചെയ്ത് രക്ഷപ്പെടുത്തിയതായും പ്രതിരോധ സഹമന്ത്രി സുഭാഷ് ഭാംറെ വ്യക്തമാക്കി.സംസ്ഥാന സര്‍ക്കാരാണ് ഇത്തരം സേവനങ്ങള്‍ക്കുള്ള തുക കൈമാറാനുള്ളത്.എന്നാല്‍ കേരളത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് ഈടാക്കാമെന്നും മന്ത്രി വ്യക്തമാക്കി.സൈന്യവും നാവിക സേനയും രക്ഷാപ്രവര്‍ത്തനത്തിനായി ചിലവായ തുകയുമായി ബന്ധപ്പെട്ടുള്ള കണക്കുകള്‍ തയ്യാറാക്കുകയാണ് എന്നും ഉടന്‍ തന്നെ ഇതിന്‍റെ കണക്ക്പുറത്ത് വരുമെന്നും മന്ത്രി പറഞ്ഞു.

ഇരുചക്രവാഹനത്തില്‍ രണ്ടുപേരില്‍ കൂടുതല്‍ യാത്രചെയ്യരുതെന്ന കര്‍ശന നിര്‍ദേശവുമായി കേരള പൊലീസ്

keralanews kerala police strict instruction that do not travel more than two person in two wheelers

തിരുവനന്തപുരം:ഇരുചക്രവാഹനത്തില്‍ രണ്ടുപേരില്‍ കൂടുതല്‍ യാത്രചെയ്യരുതെന്ന കര്‍ശന നിര്‍ദേശവുമായി കേരള പൊലീസ്.യുവാക്കളും കൗമാരക്കാരും നിയമ വിരുദ്ധമായി രണ്ടില്‍ കൂടുതല്‍ ആളുകളുമായി യാത്ര ചെയ്യുന്നത് പതിവാകുന്ന സാഹചര്യത്തിലാണ് പൊലീസിന്റെ കര്‍ശന മുന്നറിയിപ്പ്. കേരള പൊലീസിന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് പൊലീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.യാത്രയില്‍ നിര്‍ബന്ധമായും ഹെല്‍മറ്റ് ഉപയോഗിക്കുക, അമിത വേഗത ഒഴിവാക്കുക,വാഹനം ഓടിക്കുമ്ബോള്‍ പിന്നിലൂടെ വരുന്ന വാഹനങ്ങള്‍ കാണുന്നതിന് തിരിഞ്ഞുനോക്കാതെ ഇരുവശത്തുള്ള കണ്ണാടിയില്‍ നോക്കി പിന്‍ഭാഗം വീക്ഷിക്കുക തുടങ്ങിയ മുന്നറിയിപ്പുകള്‍ പോലീസ് കുറിപ്പിലൂടെ മുന്നോട്ട് വെയ്ക്കുന്നു. ഹെൽമറ്റ് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും പോസ്റ്റിൽ പറയുന്നുണ്ട്. യാത്രയില്‍ നിര്‍ബന്ധമായും ഹെല്‍മറ്റ് ഉപയോഗിക്കുക. ഹെല്‍മറ്റ് ഉപയോഗം പൂര്‍ണമായും നടപ്പാക്കാന്‍ നിയമാനുസരണം മാത്രം കഴിയുകയില്ല. ഹെല്‍മറ്റ് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയെ സംബന്ധിച്ച്‌ ആളുകള്‍ക്ക് ശരിയായ അറിവ് നല്‍കുകയോ അവ ഉപയോഗിക്കുന്നതിന് പ്രേരിപ്പിക്കുകയോ ചെയ്യുക. ചിന്‍സ്ട്രാപ് ഇടാതെ ഹെല്‍മറ്റ് ഉപയോഗിക്കുന്നത് ഹെല്‍മറ്റ് ഉപയോഗിക്കാത്തതിന് തുല്യമാണ്.വളര്‍ന്നുവരുന്ന തലമുറ ഗതാഗത സംസ്‌കാരമുള്ളവരായിത്തീരുകയും ഡ്രൈവര്‍മാര്‍ അവരുടെ ഡ്രൈവിംഗ് രീതിയില്‍ ശരിയായ മാറ്റങ്ങള്‍ വരുത്തുകയും ചെയ്താല്‍ അപകടരഹിതമായ ഒരു റോഡ് സംസ്‌കാരം നമുക്ക് വളര്‍ത്തിയെടുക്കാന്‍ കഴിയുമെന്നും ഫേസ്ബുക് പോസ്റ്റിൽ വിശദീകരിക്കുന്നു.

യുവതീ പ്രവേശനത്തിന് പിന്നാലെ ശബരിമലയിൽ ശുദ്ധിക്രിയ നടത്തിയതിൽ തെറ്റില്ലെന്ന് തന്ത്രിയുടെ വിശദീകരണം

keralanews thanthri explain that there is no mistake in conductiong sudhikriya after woman entry in sabarimala

പത്തനംതിട്ട:യുവതീ പ്രവേശനത്തിന് പിന്നാലെ ശബരിമലയിൽ ശുദ്ധിക്രിയ നടത്തിയതിൽ തെറ്റില്ലെന്ന് തന്ത്രി കണ്ഠരര് രാജീവരരുടെ  വിശദീകരണം.ദേവസ്വം ബോർഡിന് നൽകിയ വിശദീകരണത്തിലാണ് തന്ത്രി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.ആചാരലംഘനമുണ്ടായാല്‍ ഇനിയും ശുദ്ധിക്രിയ നടത്തുമെന്നും ദേവസ്വം കമ്മീഷണര്‍ക്ക് നല്‍കിയ വിശദീകരണത്തില്‍ തന്ത്രി വ്യക്തമാക്കി.സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ യുവതികള്‍ സന്നിധാനത്ത് പ്രവേശിച്ചതിന് ശുദ്ധിക്രിയ നടത്തിയ തന്ത്രിയുടെ നടപടിയെ വിമര്‍ശിച്ച്‌ നേരത്തെ സര്‍ക്കാര്‍ രംഗത്തു വന്നിരുന്നു. ഇതേ തുടര്‍ന്ന് ദേവസ്വം ബോര്‍ഡിന്‍റെ അനുമതിയില്ലാതെ ശുദ്ധിക്രിയ നടത്തിയതിന് വിശദീകരണം ആവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡിന്‍റെ നിര്‍ദേശപ്രകാരം കമ്മീഷണര്‍ തന്ത്രിക്ക് കത്ത് നല്‍കി. ഈ കത്തിനുള്ള മറുപടിയിലാണ് തന്‍റെ നിലപാട് തന്ത്രി വ്യക്തമാക്കിയത്.യുവതികള്‍ പ്രവേശിച്ച വിവരം സ്ഥിരീകരിച്ചപ്പോള്‍ ശബരിമല എക്സിക്യൂട്ടീവ് ഓഫീസറെ ബന്ധപ്പെട്ടിരുന്നുവെന്ന് വിശദീകരണക്കുറിപ്പില്‍ തന്ത്രി പറയുന്നു. ആചാരലംഘനമുണ്ടായ സാഹചര്യത്തിലാണ് ശുദ്ധിക്രിയ നടത്തിയതെന്നും മൂന്ന് പേജുള്ള വിശദീകരണത്തില്‍ പറയുന്നു.ശുദ്ധിക്രിയ ചെയ്ത നടപടിയില്‍ തന്ത്രി ഉറച്ചു നില്‍ക്കുന്നസ്ഥിതിക്ക് ദേവസ്വം ബോര്‍ഡിന്‍റെ തുടര്‍നടപടികള്‍ എന്തായിരിക്കും എന്നത് നിര്‍ണായകമാണ്.

സംസ്ഥാനത്ത് സിമന്റ് വില കൂടി;സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ സ്റ്റോക്കെടുക്കാതെ നിര്‍മാണമേഖല സ്തംഭിപ്പിക്കുമെന്ന് സംഘടനകൾ

keralanews cement-price rises in the state organisations warned that if govt will not take action against this the construction field will paralyzed

തിരുവനന്തപുരം:സംസ്ഥാനത്ത് സിമന്റ് വില കൂടി.ഇതിനെതിരെ സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ സ്റ്റോക്കെടുക്കാതെ നിര്‍മാണമേഖല സ്തംഭിപ്പിക്കുമെന്ന് വിവിധ സംഘടനകൾ മുന്നറിയിപ്പ് നൽകി.ബഡ്ജറ്റില്‍ സിമന്റിന് സംസ്ഥാന സര്‍ക്കാര്‍ ജിഎസ്ടിക്ക് പുറമെ പ്രളയസെസും ഏര്‍പ്പെടുത്തിയതിന്റെ പിന്നാലെ സിമന്റ് കമ്പനികൾ ബാഗ് ഒന്നിന് 50 രൂപയോളം വര്‍ദ്ധിപ്പിച്ചു.സിമന്റ് കമ്പനികൾ നിരന്തരം വില വര്‍ദ്ധിപ്പിക്കുമ്ബോള്‍ നടപടിയെടുക്കാതെ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണെന്നാണ് സംഘടനകള്‍ ആരോപിക്കുന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കൂടുതലായി നടക്കുന്ന ഈ കാലയളവില്‍ കമ്പനികൾ വിലവര്‍ദ്ധിപ്പിക്കുന്നത് പതിവാണ്. സര്‍ക്കാര്‍ ഇതിനെതിരെ നടപടിയെടുക്കാന്‍ തയ്യാറായില്ലെങ്കില്‍ ഒരു മാസത്തിനകം നിര്‍മാണ മേഖല സ്തംഭിപ്പിച്ചുകൊണ്ടുള്ള പ്രതിഷേധ പരിപാടിയിലേക്ക് പോകേണ്ടിവരുമെന്നാണ് സംഘടനകളുടെ മുന്നറിയിപ്പ്.

110 കിലോ കഞ്ചാവുമായി കാസർകോട്ട് യുവാവ് പിടിയിൽ

keralanews youth arrested with 110kg of ganja

കാസർകോഡ്:110 കിലോ കഞ്ചാവുമായി കാസർകോട്ട് യുവാവ് പിടിയിൽ.കുന്നുംകൈ സ്വദേശി നൗഫലിനെ (35)യാണ് വെസ്റ്റ് എളേരി പൂങ്ങോടു വെച്ച്‌ പോലീസ് പിടികൂടിയത്. ഞായറാഴ്ച വൈകിട്ട് 6.30 മണിയോടെയാണ് സംഭവം. നൗഫലിനൊപ്പമുണ്ടായിരുന്ന മറ്റൊരാള്‍ പോലീസിനെ കണ്ട് ഓടിരക്ഷപ്പെട്ടു.ജില്ലാ പോലീസ് ചീഫിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ചിറ്റാരിക്കാല്‍ പോലീസ് നടത്തിയ പരിശോധനയിലാണ് ഇന്നോവ കാറില്‍ കടത്താന്‍ ശ്രമിച്ച 110 കിലോ കഞ്ചാവുമായി യുവാവിനെ പിടികൂടിയത്.കാറിന്റെ പിറകിലെ ഡിക്കിയില്‍ ഓരോ കിലോയുടെ പായ്‌ക്കറ്റുകളിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്.കര്‍ണാടകയില്‍ നിന്നാണ് കഞ്ചാവ് കടത്തി കൊണ്ടുവന്നതെന്നാണ് വിവരം.അറസ്റ്റിലായ നൗഫലിനെ പോലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

പ​ശ്ചി​മ​ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി സ​ത്യാ​ഗ്ര​ഹ​ത്തി​ല്‍

keralanews west bengal chief minister mamatha banarjee begins sit in protest

കൊൽക്കത്ത:പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സത്യാഗ്രഹത്തില്‍. ഫെഡറല്‍ സംവിധാനത്തെ സംരക്ഷിക്കാനായി സത്യാഗ്രഹ സമരം നടത്താന്‍ പോകുകയാണെന്നു പ്രഖ്യാപിച്ച മമത കോല്‍ക്കത്തയില്‍ സത്യാഗ്രഹ സമരം ആരംഭിച്ചു.മമതയ്ക്കൊപ്പം മന്ത്രിമാരും സത്യാഗ്രഹ സമരം നടത്തുന്നുണ്ട്. ശാരദ ചിട്ടിതട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത പൊലീസ് കമ്മിഷണര്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സി.ബി.ഐ സംഘത്തെ പൊലീസ് തടഞ്ഞതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാരിനെതിരേ മമതാ ബാനര്‍ജി രംഗത്തെത്തിയത്. കമ്മിഷണറെ ചോദ്യം ചെയ്യാനുള്ള സി.ബി.ഐ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് മമത ആരോപിച്ചു.ഭരണഘടനാ സ്ഥാപനങ്ങളെ അട്ടിമറിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രമിക്കുന്നതെന്ന് മമത കുറ്റപ്പെടുത്തി. ബി.ജെ.പി ബംഗാലിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നു. ലോക‌്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണ് ബി.ജെ.പിയുടെ നീക്കമെന്നും മമത ആരോപിച്ചു. കമ്മിഷണര്‍ ഓഫീസിന് മുന്നില്‍ വച്ചു തന്നെ അഞ്ചോളം സി.ബി.ഐ ഉദ്യോഗസ്ഥരെ തടഞ്ഞ കൊല്‍ക്കത്ത പൊലീസ് ഇവരെ സമീപത്തുള്ള പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.ഇതിന് പിന്നാലെ പത്തോളം സി.ബി.ഐ ഉദ്യോഗസ്ഥര്‍ കൂടി കമ്മിഷണര്‍ ഓഫീസിലേക്ക് എത്തിയെങ്കിലും ഇവരേയും പൊലീസ് തടയുകയും സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു.കസ്റ്റഡിയിലെടുത്ത സി.ബി.ഐ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തതായും ഇവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായും ആദ്യം വിവരം വന്നെങ്കിലും കേസൊന്നും എടുത്തിട്ടില്ലെന്നും ആരേയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും മമതാ ബാനര്‍ജി പിന്നീട് അറിയിച്ചു.

എൻഡോസൾഫാൻ ദുരിതബാധിതർ സെക്രെട്ടെറിയേറ്റിന് മുൻപിൽ നടത്തിവന്നിരുന്ന പട്ടിണി സമരം ഒത്തുതീർന്നു

keralanews the hunger strike of endosulfan victims infront of secretariate withdrawn

തിരുവനന്തപുരം:എൻഡോസൾഫാൻ ദുരിതബാധിതർ സെക്രെട്ടെറിയേറ്റിന് മുൻപിൽ നടത്തിവന്നിരുന്ന പട്ടിണി സമരം ഒത്തുതീർന്നു.സമരസമിതി പ്രവർത്തകരുമായി മുഖ്യമന്ത്രിയുടെ ഓഫീസ് നടത്തിയ ചർച്ചയെ തുടർന്നാണ് സമരം ഒത്തുതീർന്നത്.അമ്മമാരും കുഞ്ഞുങ്ങളും അഞ്ചുദിവസമായി തുടർന്നുവന്നിരുന്ന സമരമാണ് മുഖ്യമന്ത്രി പിണറായി വിജയൻറെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിലൂടെ അവസാനിച്ചത്.മുഖ്യമന്ത്രി ഉറപ്പിന്റെ അടിസ്ഥാനത്തിൽ സമരം പിൻവലിക്കുകയാണെന്ന് സമരസമിതി കൺവീനർ അമ്പലത്തറ കുഞ്ഞികൃഷ്ണൻ അറിയിച്ചു.സമരപന്തലിൽ സാമൂഹിക പ്രവർത്തക ദയാബായി നടത്തിവന്ന നിരാഹാര സമരവും ഇതോടെ അവസാനിപ്പിച്ചു. സമരം പൂർണ്ണവിജയമാണെന്ന് സമരസമിതി മാധ്യമങ്ങളെ അറിയിച്ചു.കൂടുതൽ ദുരിതബാധിതരെ പട്ടികയിൽ ഉൾപ്പെടുത്താൻ ചർച്ചയിൽ ധാരണയായി.ദുരിതബാധിതരുടെ പുനരധിവാസവും കടം എഴുതിത്തള്ളലുമടക്കം നിരവധി ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.പ്ലാന്റേഷൻ പരിധിയിലെ 11 പഞ്ചായത്തുകളിലുള്ളവരെ മാത്രമേ ദുരിതബാധിതരുടെ പട്ടികയിൽ ഉൾപ്പെടുത്തുകയുള്ളൂ എന്ന തീരുമാനം മാറ്റണമെന്നുള്ളതായിരുന്നു ഇവരുടെ പ്രധാന ആവശ്യം.ഇതനുസരിച്ച് മറ്റ് 27 പഞ്ചായത്തുകളിലെയും മൂന്നു മുനിസിപ്പാലിറ്റികളിലെയും അർഹരായവരെ പട്ടികയിൽ ഉൾപ്പെടുത്താമെന്ന് സർക്കാർ സമ്മതിച്ചു.

പിരിച്ചുവിടപ്പെട്ട കെഎസ്ആർടിസി എം പാനൽ ജീവനക്കാർ നൽകിയ ഹർജി ഹൈക്കോടതി തള്ളി; നിയമനം പിഎസ്‌സി വഴി മാത്രമെന്നും കോടതി

keralanews high court rejected the petition submitted by ksrtc m panel employees

കൊച്ചി:പിരിച്ചുവിടപ്പെട്ട കെഎസ്ആർടിസി എം പാനൽ ജീവനക്കാർ നൽകിയ ഹർജി ഹൈക്കോടതി തള്ളി.നിയമനം പിഎസ്‌സി വഴി മാത്രം നടപ്പാക്കണമെന്നും കോടതി വ്യക്തമാക്കി.എംപാനലുകാര്‍ക്ക് അവകാശം നേടിയെടുക്കുന്നതിന് നിയമാനുസൃതം നടപടി സ്വീകരിക്കാം. അവര്‍ക്ക് ലേബര്‍ കോടതിയെയൊ ഇന്‍ഡസ്ട്രിയല്‍ ട്രിബ്യൂണലിനെയോ സമീപിക്കാം. ഒ‍ഴിവുള്ള തസ്തികകളില്‍ എം പാനലുകാരെ നിയമിക്കണമെന്ന ആവശ്യമുന്നയിച്ചായിരുന്നു എം പാനല്‍ ജീവനക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

നടി ഭാനുപ്രിയയുടെ വീട്ടില്‍ ചൈൽഡ്‌ലൈൻ നടത്തിയ റെയ്‌ഡിൽ മൂന്നു പെൺകുട്ടികളെ കൂടി കണ്ടെത്തി

keralanews found three minor girls in a raid conducted in actress bhanupriyas house

ചെന്നൈ:നടി ഭാനുപ്രിയയുടെ വീട്ടില്‍ ചൈൽഡ്‌ലൈൻ നടത്തിയ റെയ്‌ഡിൽ പ്രായപൂർത്തിയാകാത്ത മൂന്നു പെൺകുട്ടികളെ കൂടി കണ്ടെത്തി. ആന്ധ്രാപ്രദേശിലെ സമാൽകോട്ടിലുള്ള ഒരു പെൺകുട്ടിയുടെ ‘അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ്ചെന്നൈ ടി നഗറിലുള്ള ഭാനുപ്രിയയുടെ വസതിയിൽ നിന്നും പെൺകുട്ടികളെ കണ്ടെത്തിയത്.ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയിൽ നിന്നുള്ള പ്രഭാവതി എന്ന സ്ത്രീയാണ് തന്റെ പതിനാലു വയസ്സുള്ള മകളെ വീട്ടുജോലിക്കായി ഭാനുപ്രിയ ചെന്നൈയിലേക്ക് കൊണ്ടുപോയെന്നും മകളെ പീഡിപ്പിക്കുന്നുവെന്നും കാണിച്ച് സമാൽകോട്ട് പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തത്.മകളെ കാണാന്‍ അനുവദിച്ചിരുന്നില്ലെന്നും പരാതിയില്‍ പറയുന്നു.പതിനായിരം രൂപ ശമ്ബളം നല്‍കാമെന്ന് പറഞ്ഞാണ് മകളെ നടി കൊണ്ടുപോയതെന്നും എന്നാല്‍ കുറച്ചു മാസങ്ങളായി ശമ്പളം നല്‍കാതെ പീഡിപ്പിക്കുകയാണെന്നും പെണ്‍കുട്ടിയുടെ അമ്മ വെളിപ്പെടുത്തുന്നു.എന്നാല്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ കുട്ടികള്‍ക്ക് 15 വയസ്സ് കഴിഞ്ഞെന്നാണ് തന്നോട് പറഞ്ഞതെന്നും അവരെ ഉപദ്രവിച്ചിട്ടില്ലെന്നും ഭാനുപ്രിയ പറയുന്നു.പെണ്‍കുട്ടിയ്ക്കും അമ്മയ്ക്കുമെതിരെ മോഷണം ആരോപിച്ച്‌ ഭാനുപ്രിയയും പരാതി നല്‍കിയിട്ടുണ്ട്. തന്റെ വീട്ടില്‍ നിന്ന് വസ്തുക്കളും സ്വര്‍ണ്ണവുമുള്‍പ്പെടെയുള്ള സാധനങ്ങള്‍ മോഷ്ടിച്ച്‌ അമ്മയ്ക്ക് നല്‍കിയെന്നാണ് നടിയുടെ ആരോപണം.നടിക്കെതിരെയും സഹോദരനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.മുൻപ് പതിനാല് വയസ്സുള്ള പെണ്‍കുട്ടിയെ വീട്ടുജോലിക്ക് നിര്‍ത്തി ക്രൂരമായി പീഡിപ്പിച്ചതിന് താരത്തിനെതിരെ കേസെടുത്തിരുന്നു.

കണ്ണൂരിൽ നിന്നും തിരുവനന്തപുരം,കൊച്ചി എന്നിവിടങ്ങളിലേക്ക് ഇൻഡിഗോ,ഗോ എയർ എന്നീ കമ്പനികൾ സർവീസ് ആരംഭിക്കുന്നു

keralanews indigo and go air will start thiruvananthapuram kochi services from kannur

കണ്ണൂർ:കണ്ണൂർ ഇന്റർനാഷണൽ വിമാനത്താവളത്തിൽ നിന്നും തിരുവനന്തപുരം,കൊച്ചി എന്നിവിടങ്ങളിലേക്ക് ഇൻഡിഗോ,ഗോ എയർ എന്നീ കമ്പനികൾ സർവീസ് ആരംഭിക്കുന്നു.മാര്‍ച്ച്‌ ആദ്യവാരം ഗോ എയറും 31-ന് ഇന്‍ഡിഗോയും സര്‍വീസ് തുടങ്ങും.ഗോ എയര്‍ എല്ലാ ദിവസവും രാവിലെ കണ്ണൂര്‍-തിരുവനന്തപുരം-ദില്ലി റൂട്ടിലാണ് സര്‍വീസ് നടത്തുക. ഇതിനുപുറമേ കൊച്ചി-തിരുവനന്തപുരം-കണ്ണൂര്‍ റൂട്ടിലും സര്‍വീസ് നടത്തും. സമയക്രമം തീരുമാനിച്ചിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു

ഇന്‍ഡിഗോ കൊച്ചി-കണ്ണൂര്‍ സർവീസുകൾ:രാവിലെ 7.50-ന് കണ്ണൂരില്‍നിന്ന് പുറപ്പെട്ട്  8.45-ന് കൊച്ചിയില്‍ എത്തിച്ചേരും.തുടർന്ന് 11.45-ന് കൊച്ചിയില്‍നിന്ന് പുറപ്പെട്ട് 12.45-ന് കണ്ണൂരില്‍ എത്തും.വീണ്ടും വൈകീട്ട് 5.15-ന് കണ്ണൂരില്‍ നിന്നും പുറപ്പെട്ട്  6.10-ന് കൊച്ചിയില്‍ എത്തും. കൊച്ചിയില്‍നിന്ന് രാത്രി 8.40-ന് പുറപ്പെട്ട് 9.40-ന് തിരികെ കണ്ണൂരിലെത്തും.1497 രൂപയാണ് കുറഞ്ഞ ടിക്കറ്റ് നിരക്ക്.

തിരുവനന്തപുരം-കണ്ണൂര്‍ സർവീസുകൾ:ഉച്ചയ്ക്ക് 1.05-ന് കണ്ണൂരില്‍നിന്ന് പുറപ്പെട്ട് 2.25-ന് തിരുവനന്തപുരത്തെത്തും.തിരികെ 2.45-ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട് 4.10-ന് കണ്ണൂരിലെത്തും.2240 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.