ന്യൂഡൽഹി:ശബരിമല യുവതീ പ്രവേശന വിധിക്കെതിരായുള്ള പുനഃപരിശോധനാ ഹർജികൾ സുപ്രീം കോടതി പരിഗണിക്കുന്നു.ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബഞ്ചാണ് വാദം കേൾക്കുന്നത്.സ്ത്രീ പ്രവേശനം അനുവദിച്ച സെപ്തംബര്‍ 28ലെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് അയ്യപ്പ ഭക്തരും, വിവിധ സംഘടനകളും തന്ത്രിയും നല്‍കിയ 56 ഹരജികള്‍, പുറമെ വിധിയിലെ മൌലികാവാശ ലംഘനങ്ങള്‍ അടക്കമുള്ളവ ചൂണ്ടിക്കാട്ടുന്ന 4 റിട്ട് ഹര്‍ജികള്‍, കേരള ഹൈക്കോടതിയിലെ കേസുകള്‍ സുപ്രിം കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച 2 ഹരജികള്‍, ശബരിമല നിരീക്ഷണ സമിതിക്കെതിരെയുളളതടക്കം 2 പ്രത്യേകാനുമതി ഹരജികള്‍ , ദേവസ്വം ബോര്‍ഡിന്‍റെ ഒരു സാവകാശ ഹര്‍ജി. അങ്ങനെ ആകെ 65 ഹരജികളാണ് ഇന്ന് സുപ്രിം കോടതി പരിഗണിക്കുന്നത്.
എന്‍എസ്‌എസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ആദ്യം വാദം കേള്‍ക്കുന്നത്.യുവതീ പ്രവേശന വിധിയില്‍ പിഴവുണ്ടെന്നാണ് എന്‍എസ്‌എസ് വാദമുയര്‍ത്തിയത്. പ്രധാന വിഷയങ്ങള്‍ കോടതിയ്ക്ക് മുമ്ബില്‍ എത്തിയില്ലെന്നാണ് എന്‍എസ്‌എസിന്റെ വാദം. എന്‍എസ്‌എസിന് വേണ്ടി അഡ്വ.കെ.പരാശരന്‍ ആണ് വാദിക്കുന്നത്. വിധിയിലെ പിഴവുകള്‍ എന്താണെന്ന് പുനഃപരിശോധനാ ഹര്‍ജിക്കാരോട് ചീഫ് ജസ്റ്റിസ് ചോദിച്ചു. പിഴവുകള്‍ ചൂണ്ടിക്കാട്ടാന്‍ സാധിക്കുമെന്ന് എന്‍എസ്‌എസ് അഭിഭാഷകന്‍ അറിയിച്ചു.
രക്തസാക്ഷി ദിനത്തിൽ ഗാന്ധിവധം പുനരാവിഷ്‌ക്കരിച്ച ഹിന്ദു മഹാസഭ നേതാവ് അറസ്റ്റിൽ
യു.പി:രക്തസാക്ഷി ദിനത്തിൽ ഗാന്ധിവധം പുനരാവിഷ്‌ക്കരിച്ച ഹിന്ദു മഹാസഭ നേതാവ് അറസ്റ്റിൽ.ഹിന്ദുമഹാസഭാ ദേശീയ സെക്രട്ടറി പൂജ പാണ്ഡെയും ഭര്‍ത്താവ് അശോക് പാണ്ഡെയുമാണ് അറസ്റ്റിലായത്.മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വദിനത്തില്‍ ഗാന്ധി ചിത്രത്തിലേക്ക് പൂജ പാണ്ഡെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയുതിര്‍ത്ത് കൃത്രിമ രക്തമൊഴുക്കിയാണ് ഗാന്ധി വധം പുനരാവിഷ്കരിച്ചത്.ഗാന്ധിയെ വധിച്ച നാഥുറാം വിനായക് ഗോഡ്‌സെയുടെ പ്രതിമയില്‍ പൂജ പാണ്ഡെ മാല അണിയിക്കുകയും ചെയ്തു. പിന്നാലെ പ്രവര്‍ത്തകര്‍ക്കൊപ്പം മധുരം പങ്കിട്ടാണ് ഗാന്ധിവധം ഇവര്‍ ആഘോഷമാക്കിയത്.സംഭവവുമായി ബന്ധപ്പെട്ട്12 പേര്‍ക്കെതിയെ ഉത്തര്‍ പ്രദേശ് പൊലീസ് കേസെടുത്തിരുന്നു. തുടര്‍ന്ന് മുഖ്യപ്രതിയായ ഇവര്‍ ഒളിവില്‍ പോകുകയായിരുന്നു. അതിനിടെ അലിഗഡിലെ താപാലില്‍നിന്നാണ് ഇവര്‍ അറസ്റ്റിലായത്.
കോടതി വിധിയുടെ ബലത്തിൽ കനകദുർഗ വീട്ടിലെത്തി;ഭർത്താവും മക്കളും വീടുമാറി
എറണാകുളം:ശബരിമല ദർശനം നടത്തിയതിനെ തുടർന്ന് വീട്ടിൽ നിന്നും പുറത്താക്കപ്പെട്ട കനകദുർഗ കോടതി വിധിയുടെ ബലത്തിൽ വീട്ടിൽ തിരിച്ചെത്തി.തന്റെ അനുവാദമില്ലാതെ മല ചവിട്ടിയ കനകദുര്‍ഗയെ വീട്ടില്‍ കയറ്റില്ലെന്ന് ഭര്‍ത്താവ് പറഞ്ഞിരുന്നു.പുലാമന്തോള്‍ ഗ്രാമന്യായാലയ കോടതിയുടെ വിധി പ്രകാരം പൊലീസാണ് കനകദുര്‍ഗയെ വീട്ടില്‍ പ്രവേശിപ്പിച്ചത്. അതേസമയം കനകദുര്‍ഗ വീട്ടിലെത്തും മുൻപേ തന്നെ ഭര്‍ത്താവ് മക്കളേയും മാതാവിനെയും കൂട്ടി വാടക വീട്ടിലേക്ക് പോയി. വീട് പൂട്ടിയാണ് ഭര്‍ത്താവ് കൃഷ്ണനുണ്ണിയും ഭര്‍തൃമാതാവ് സുമതിയമ്മയും മക്കളും വാടക വീട്ടിലേക്ക് മാറിയിരിക്കുന്നത്.നേരത്തെ കനകദുര്‍ഗ വീട്ടിലേക്ക് കയറുന്നത് ആരും തടയാന്‍ പാടില്ലെന്നും ഭര്‍ത്താവിന്റെ പേരിലുള്ള വീട് തല്‍ക്കാലം ആര്‍ക്കും വില്‍ക്കരുതെന്നും കര്‍ശന നിര്‍ദേശം കോടതി നല്‍കിയിരുന്നു
ശബരിമല;പുനഃപരിശോധനാ,റിട്ട് ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും
ന്യൂഡൽഹി:ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ,റിട്ട് ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും.സ്ത്രീ പ്രവേശനം അനുവദിച്ച സെപ്തംബര്‍ 28ലെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് അയ്യപ്പ ഭക്തരും, വിവിധ സംഘടനകളും തന്ത്രിയും നല്‍കിയ 56 ഹര്‍ജികള്‍, വിധിയിലെ മൗലികാവാശ ലംഘനങ്ങള്‍ അടക്കമുള്ളവ ചൂണ്ടിക്കാട്ടുന്ന 4 റിട്ട് ഹര്‍ജികള്‍, കേരള ഹൈക്കോടതിയിലെ കേസുകള്‍ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച 2 ഹര്‍ജികള്‍, ശബരിമല നിരീക്ഷണ സമിതിക്കെതിരെയുളളതടക്കം 2 പ്രത്യേകാനുമതി ഹര്‍ജികള്‍, ദേവസ്വം ബോര്‍ഡിന്‍റെ ഒരു സാവകാശ ഹര്‍ജി എന്നിവയാണ് ഇന്ന് സുപ്രിം കോടതി പരിഗണിക്കുന്നത്.ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസുമാരായ ആര്‍.എഫ് നരിമാന്‍, എ.എം ഖാന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരുടെ ബെഞ്ചാണ് വാദം കേള്‍ക്കുക. മുന്‍ അറ്റോര്‍ണി ജനറല്‍ കെ. പരാശരന്‍, മോഹന്‍ പരാശരന്‍, വി ഗിരി, ശ്യാം ദിവാന്‍, രാജീവ് ധവാന്‍ തുടങ്ങി ഒരു കൂട്ടം മുതിര്‍ന്ന അഭിഭാഷകര്‍ വാദ പ്രതിവാദങ്ങള്‍ക്ക് ഹാജരാകും. നേരത്തെ ജനുവരി 28 ന് ഹര്‍ജികള്‍ പരിണഗണിക്കാനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും ഭരണ ഘടന ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ആരോഗ്യപരമായ കാരണങ്ങളാല്‍ അവധിയിലായതിനെ തുടര്‍ന്ന് ഹര്‍ജികള്‍ പരിഗണിക്കുന്നത് കോടതി മാറ്റിവെക്കുകയായിരുന്നു.
പ്രായ പൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതി കോണ്‍ഗ്രസ് നേതാവ് ഒ.എം ജോര്‍ജ് കീഴടങ്ങി
വയനാട്:പ്രായ പൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതി കോണ്‍ഗ്രസ് നേതാവ് ഒ.എം ജോര്‍ജ് കീഴടങ്ങി.മാനന്തവാടി സ്പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡ് ഡിവൈഎസ്പിക്ക് മുമ്ബാകെയാണ് കീഴടങ്ങിയത്.സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഇയാൾക്കായി പോലീസ് അന്വേഷണം തുടരുകയായിരുന്നു.ബെംഗളൂരുവില്‍ ഇയാള്‍ ഉണ്ടെന്ന് വിവരം ലഭിച്ചുവെങ്കിലും പൊലീസിന് ഇയാളെ കണ്ടെത്തുവാനായിരുന്നില്ല. പീഡനത്തിനിരയായ പെണ്‍കുട്ടി അവധി ദിവസങ്ങളില്‍ രക്ഷിതാക്കളോടൊത്ത് ജോര്‍ജിന്റെ വീട്ടില്‍ കൂലിപ്പണിക്ക് എത്താറുണ്ടായിരുന്നു. മാതാപിതാക്കളില്ലാത്ത സമയത്താണ് ഉപദ്രവിച്ചതെന്ന് കുട്ടി പോലീസില്‍ മൊഴി നല്‍കി.പതിനേഴ് വയസുളള കുട്ടി പത്താം ക്ലാസില്‍ പഠിക്കുമ്ബോള്‍ മുതല്‍ ഒന്നരവര്‍ഷം തുടര്‍ച്ചയായി പീഡിപ്പിച്ചതായും പരാതിയില്‍ പറയുന്നു.
ശബരിമല യുവതീ പ്രവേശന വിഷയത്തിൽ വിവാദ പരാമർശം നടത്തിയ നടൻ കൊല്ലം തുളസി പൊലീസിന് മുൻപാകെ കീഴടങ്ങി
കൊല്ലം:ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ നടൻ കൊല്ലം തുളസി പൊലീസിന് മുൻപാകെ കീഴടങ്ങി.ചവറ സിഐ ഓഫീസിലാണ് കൊല്ലം തുളസി കീഴടങ്ങിയത്. ഒക്ടോബര്‍ 12 ന് ചവറയില്‍ എന്‍.ഡി.എ സംഘടിപ്പിച്ച വിശ്വാസ സംരക്ഷണ ജാഥയില്‍ നടത്തിയ പ്രസംഗത്തിന്‍റെ പേരിലാണ് പോലീസ് കേസ് എടുത്തത്.ശബരിമലയില്‍ പോകുന്ന യുവതികളെ രണ്ടായി വലിച്ച് കീറണമെന്നും ഒരു ഭാഗം ഡല്‍ഹിയിലേക്കും മറ്റൊരുഭാഗം പിണറായി വിജയന്‍റെ മുറിയിലേക്കും എറിയണമെന്നായിരുന്നു നടന്റെ വിവാദ പ്രസംഗം.ശബരിമലയിൽ യുവതീ പ്രവേശനം അനുവദിച്ച് വിധി പ്രസ്താവിച്ച ജഡ്ജിമാര്‍ ശുംഭന്‍മാരാണെന്നും പ്രസംഗത്തില്‍ പറയുകയുണ്ടായി. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ നല്‍കിയ ഹര്‍ജിയിലാണ് ചവറ പോലീസ് കേസ് എടുത്തത്. പ്രസംഗത്തിനെതിരെ വനിത കമ്മീഷനും കൊല്ലം തുളസിക്കെതിരെ സ്വമേധയാ കേസ് എടുത്തിരുന്നു. കേസില്‍ നടന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നേരത്തെ തള്ളിയിരുന്നു.
മമതയ്ക്ക് തിരിച്ചടി;കൊൽക്കത്ത കമ്മീഷണർ ചോദ്യം ചെയ്യലിനായി സിബിഐക്ക് മുൻപിൽ ഹാജരാകണമെന്ന് സുപ്രീം കോടതി
കൊൽക്കത്ത:സി.ബി.ഐ- ബംഗാള്‍ പൊലീസ് തര്‍ക്ക കേസില്‍ മമത സര്‍ക്കാരിന് തിരിച്ചടി. കൊൽക്കത്ത പൊലീസ് കമ്മീഷണർ രാജീവ് കുമാർ സി.ബി.ഐക്ക് മുന്നില്‍ ഹാജരാകണമെന്നും സി.ബി.ഐ അന്വേഷണത്തോട് സഹകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. സംസ്ഥാന പൊലീസിനെതിരെ സി.ബി.ഐ സമര്‍പ്പിച്ച ഹരജികളില്‍ വാദം കേള്‍ക്കവെയാണ് കോടതി പരാമര്‍ശം. അതേസമയം കമ്മീഷണറെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി സി.ബി.ഐക്ക് നിര്‍ദ്ദേശം നല്‍കി. കോടതിയലക്ഷ്യ പരാതിയില്‍ ബംഗാള്‍ സര്‍ക്കാരിന് നോട്ടീസ് അയക്കും.ബംഗാള്‍ സര്‍ക്കാരിന്റേത് സായുധ കലാപമാണെന്ന് സിബിഐ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞു. ചിട്ടി തട്ടിപ്പ് കേസ് അന്വേഷിക്കാനാണ് സിബിഐ അവിടെ എത്തിയത്. ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ നിരവധി വിവരങ്ങള്‍ പോലീസില്‍ നിന്ന് ലഭിക്കാനുണ്ടായിരുന്നുവെന്ന് സിബിഐ പറഞ്ഞു. അന്വേഷണത്തില്‍ മുഖ്യപ്രതിയില്‍ നിന്നും ശേഖരിച്ച തെളിവുകള്‍ കൈമാറിയില്ലെന്നും സിബിഐ ആരോപിച്ചു. ലാപ്‌ടോപ്പും മൊബൈല്‍ ഫോണും ഇതില്‍ ഉണ്ടായിരുന്നു. കൂടാതെ ഫോണ്‍ വിളിയുടെ വിശദാംശങ്ങളും കൈമാറിയില്ല.ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് കേസില്‍ വാദം കേട്ടത്.
അഴിമതി നടക്കുന്നത് നിമിഷങ്ങള്‍ക്കകം തന്നെ കലക്ടറെ അറിയിക്കാനുള്ള ‘വി ആര്‍ കണ്ണൂര്‍’ ആപ്പുമായി ജില്ലാ ഭരണകൂടം
കണ്ണൂർ:അഴിമതി നടക്കുന്നത് നിമിഷങ്ങള്‍ക്കകം തന്നെ കലക്ടറെ അറിയിക്കാനുള്ള ‘വി ആര്‍ കണ്ണൂര്‍’ ആപ്പുമായി കണ്ണൂർ ജില്ലാ ഭരണകൂടം.കണ്ണൂര്‍ ജില്ലയിലെ ഏതു സര്‍ക്കാര്‍ സ്ഥാപനവുമായി ബന്ധപ്പെട്ട പരാതിയും ഇതുവഴി അയയ്ക്കാം. ഇത്തരത്തില്‍ അയയ്ക്കുന്ന പരാതികള്‍ കലക്ടര്‍ക്ക് നേരിട്ട് ലഭിക്കും. ആരാണ് പരാതി അയയ്ക്കുന്നത് എന്നതുള്‍പ്പടെയുള്ള വിവരങ്ങള്‍ കലക്ടര്‍ക്കു മാത്രമേ അറിയാന്‍ സാധിക്കൂ. വരുന്ന പരാതികള്‍ കൃത്യമായി പരിശോധിച്ചു കലക്ടര്‍ ബന്ധപ്പെട്ട വകുപ്പുകള്‍ വഴി ആവശ്യമായ നടപടി ഉറപ്പാക്കും.ജില്ലയിലെ സര്‍ക്കാര്‍ ഓഫിസുകളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് പൊതു ജനങ്ങള്‍ക്ക് അഭിപ്രായം രേഖപ്പെടുത്താനുള്ള റേറ്റ് ആന്‍ഡ് റിവ്യൂ സൗകര്യം നേരത്തേ ‘വീആര്‍ കണ്ണൂര്‍’ ആപ്പില്‍ ഏര്‍പ്പെടുത്തിയിരുന്നു. നന്നായി പ്രവര്‍ത്തിക്കുന്ന ഓഫിസുകള്‍ക്ക് അഭിനന്ദനങ്ങളും പ്രശ്‌നങ്ങളുള്ള ഓഫിസുകള്‍ക്കു വിമര്‍ശനവുമെല്ലാം ഇതുവഴി ലഭിക്കുന്നുണ്ട്. അഭിപ്രായങ്ങള്‍ എല്ലാവര്‍ക്കും വായിക്കാനും കഴിയും.
ആറ്റുകാല്‍ പൊങ്കാലയ്ക്ക് മുന്നോടിയായി മണക്കാട് ചന്തയില്‍ പരിശോധനക്കെത്തിയ ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥർക്ക് മർദനം
തിരുവനന്തപുരം:ആറ്റുകാല്‍ പൊങ്കാലയ്ക്ക് മുന്നോടിയായി സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മണക്കാട് ചന്തയില്‍ പരിശോധനക്കെത്തിയ ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥർക്ക് മർദനം.ആക്രമണത്തില്‍ വനിതാ ഉദ്യാഗസ്ഥയടക്കം നാലുപേര്‍ക്കു പരിക്കേറ്റു. ചുമട്ടുതൊഴിലാളികളാണ് ഇവരെ മർദിച്ചത്.ലീഗല്‍ മെട്രോളജി ഇന്‍സ്പെക്ടര്‍മാരായ ഷാജഹാന്‍, പ്രിയ, അസി.ഇന്‍സ്പെക്ടര്‍ അബ്ദുല്‍ ഖാഫര്‍ഖാന്‍, ഡ്രൈവര്‍ മുനീര്‍ എന്നിവര്‍ക്കാണു പരിക്കേറ്റത്. ഉദ്യോഗസ്ഥരുടെ മൊബൈല്‍ ഫോണുകളും അക്രമികള്‍ നശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മണക്കാട് ചുമട്ടുതൊഴിലാളി യൂണിയനിലെ സിഐടിയുക്കാരായ സുന്ദരപിള്ള (60), സുരേഷ് (43), എന്നിവരെ പോലീസ് അറസ്റ്റുചെയ്തു.വാഴക്കുലക്കടയിലെ ത്രാസ് പരിശോധിക്കവേ വ്യാപാരികളും ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കമുണ്ടായി.തുടർന്ന് വ്യപാരികളും ചുമട്ടുതൊഴിലാളികളും ചേർന്ന് ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു.
വയൽക്കിളികൾ സമരം അവസാനിപ്പിച്ചതായുള്ള പ്രചാരണം തെറ്റെന്ന് സുരേഷ് കീഴാറ്റൂർ
കണ്ണൂർ:കീഴാറ്റൂർ ബൈപാസിനെതിരെ വയൽക്കിളികൾ നടത്തിവരുന്ന സമരം അവസാനിപ്പിച്ചതായുള്ള പ്രചാരണം തെറ്റെന്ന് സമരസമിതി നേതാവ് സുരേഷ് കീഴാറ്റൂർ. വയല്‍കിളികള്‍ സമരത്തില്‍ നിന്ന് പിന്‍മാറിയിട്ടില്ലെന്ന് സുരേഷ് വ്യക്തമാക്കി. വയല്‍ കിളി പ്രവര്‍ത്തകരും സുരേഷ് കീഴാറ്റൂരിന്റെ മാതാപിതാക്കളും ഉള്‍പ്പെടെയുള്ളവര്‍ ഭൂമിയുടെ രേഖകള്‍ ബൈപ്പാസിനായി കൈമാറിയെന്നും സമരത്തില്‍ നിന്ന് പിന്‍വാങ്ങുന്നു എന്നുമായിരുന്നു പ്രചാരണം.പ്രചാരണം ശക്തമായതോടെ ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.എന്നാല്‍ ബൈപ്പാസിനായി ഭൂമി ഏറ്റെടുത്ത് ത്രിജി വിജ്ഞാപനം ഇറങ്ങിയ ശേഷം ഇതില്‍ ഉള്‍പ്പെട്ടവരുടെ ഭൂമിയുടെ രേഖകൾ പരിശോധിക്കുന്ന പ്രവൃത്തിയാണ് പ്രചാരണത്തിന് ഇടയാക്കിയത്. ത്രിജി വിജ്ഞാപനം വന്നതോടെ ഭൂമി സര്‍ക്കാരിന്റേതായി എന്നത് വസ്തുതയാണെന്നും സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു.