കണ്ണൂർ സ്വദേശിനിയുടെ ആത്മഹത്യ; കൊടൈക്കനാലിൽ നാട്ടുകാർ റോഡ് ഉപരോധിച്ചു

keralanews suicide of kannur native locals blocked road in kodaikkanal

കൊടൈക്കനാൽ:കൊടൈക്കനാലിൽ കണ്ണൂർ സ്വദേശിനിയായ വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാർ റോഡിൽ കുത്തിയിരുന്ന് ഉപരോധം നടത്തി.കൊടൈക്കനാല്‍ എം എം സ്ട്രീറ്റ് പാസം ട്രസ്റ്റിന് സമീപം വാടകവീട്ടില്‍ താമസിക്കുന്ന മാഹി കാനോത്ത് വിട്ടില്‍ എന്‍ കെ ഷാജിന്റെ ഭാര്യ രോഹിണി നമ്ബ്യാരാ(44)ണ് വ്യാഴാഴ്ച രാത്രിയോടെ വീട്ടില്‍ തൂങ്ങി മരിച്ചത്.മുണ്ടേരിയിലെ നാരായണന്‍ നമ്ബ്യാരുടെയും ലക്ഷ്മിയമ്മയുടെയും മകളാണ് രോഹിണി നമ്ബ്യാര്‍.രോഹിണിക്ക് എട്ടു കുട്ടികളാണുള്ളത്. എട്ടുവര്‍ഷമായി കൊടൈക്കനാലിലാണ് ഇവരുടെ താമസം.അവിടെ വെള്ളംലോറി ജോലിക്കാരനായ ജയശീലന്‍ എന്നയാളുടെ ഉപദ്രവം സഹിക്കവയ്യാതെയാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്ന് രോഹിണിയുടെ ആത്മഹത്യാ കുറിപ്പിലുണ്ട്. തന്നെ കൊടൈക്കനാലില്‍ത്തന്നെ സംസ്‌കരിക്കണമെന്നും ഭര്‍ത്താവ് ചിതയ്ക്ക് തീക്കൊളുത്തണമെന്നും രോഹിണിയുടെ കുറിപ്പിലുണ്ട്. ജയശീലനെതിരെ നേരത്തേ രോഹിണി പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് ഇക്കാര്യത്തില്‍ നടപടി സ്വീകരിച്ചില്ലെന്നും ആക്ഷേപമുണ്ട്. രോഹിണിയുടെ ആത്മഹത്യ കുറിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ പ്രതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യവുമായി റോഡ് ഉപരോധിച്ചത്. ഭാര്യയെ ആത്മഹത്യയിലേക്ക് നയിച്ച സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എന്‍ കെ ഷാജ് തമിഴ്‌നാട് ഡിജിപിക്ക് പരാതി നല്‍കി.പ്രതിയെ അറസ്റ്റ് ചെയ്യാതെ മൃതദേഹം സംസ്ക്കരിക്കാനാകില്ലെന്ന് പറഞ്ഞാണ് നാട്ടുകാർ റോഡ് ഉപരോധിച്ചത്. തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് ഉറപ്പ് നല്‍കിയതിന് ശേഷമാണ് മൃതദേഹം സംസ്‌കരിക്കാന്‍ അനുവദിച്ചത്.കണ്ണുരിലെ താമസക്കാലത്ത് പേസ്റ്റ് രൂപത്തിലുള്ള ഡിറ്റര്‍ജന്റ് സ്വയം വികസിപ്പിച്ചെടുത്ത് വിപണിയിലെത്തിയതോടെ ഷാജ് എന്ന ലാലിയുടെ കുടുംബം നേരത്തേ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.ദശരഥ് സാഗര്‍നരിമാന്‍, ഹിന്ദ്സൂരജ് നരസിംഹന്‍, റാംസപ്തേശ്വര്‍ ഋഗ്വേദ്, മയ്യഴി സ്വാതിസന്‍സ്‌കൃത, ദ്രുപദ് സന്യാസ് രക്ഷാബന്ധന്‍, ഒക്ടേവിയന്‍ സംവിദ് ഋതധ്യുമ്നന്‍, ഋതുസംയൂജ് ഏര്‍ലിമാന്‍, യാരിയ സംഗീത് നിരഞ്ജന്‍ എന്നിവരാണ് മക്കള്‍.

ഫിറ്റ്‌നസ് സെന്ററുകളില്‍ ശരീര പുഷ്ടിക്കായി നല്‍കുന്നത് മൃഗങ്ങള്‍ക്കുള്ള മരുന്നുകൾ;ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്

keralanews medicine for animals are supplied in fitness centers for health

കൊച്ചി:ഫിറ്റ്‌നസ് സെന്ററുകളില്‍ ശരീര പുഷ്ടിക്കായി നല്‍കുന്നത് മൃഗങ്ങള്‍ക്കുള്ള മരുന്നുകളെന്ന് റിപ്പോർട്ട്.12 ജില്ലകളില്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം നടത്തിയ റെയ്ഡിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. പരിശോധനയില്‍ നിരോധിത മരുന്നുകള്‍ പിടിച്ചെടുത്തു.കേരളത്തിലെ പല ജിമ്മുകളിലും ശരീര പുഷ്ടിക്കായി മൃഗങ്ങള്‍ക്കുള്ള മരുന്നുകള്‍ പ്രയോഗിക്കുന്നതായി ആരോപണമുയര്‍ന്നിരുന്നു. മാസങ്ങള്‍ക്ക് മുൻപ് എറണാകുളത്ത് നിന്ന് ഇത്തരത്തിലുള്ള മരുന്നുകള്‍ പിടിച്ചെടുത്തു. ഇതോടെയാണ് ഡ്രഗ്‌സ് വിഭാഗം പരിശോധന ശക്തമാക്കിയത്.തിരുവനന്തപുരം, പാലക്കാട് ഒഴികെയുള്ള ജില്ലകളിലാണ് പരിശോധന നടത്തിയത്. തൃശ്ശൂര്‍ പടിഞ്ഞാറെ കോട്ടയിലെ ഫോര്‍ച്യൂണ്‍ ഫിറ്റ്‌നസ് എന്ന സ്ഥാപനത്തില്‍ നിന്ന് മരുന്നുകളും സിറിഞ്ചും കണ്ടെടുത്തു. തൂക്കം കൂട്ടാന്‍ കോഴികളിലും പന്നികളിലും ഉപയോഗിക്കുന്ന ട്രെന്‍ബൊലോന്‍, മെത്തനോളന്‍, കുതിരകള്‍ക്ക് കൊടുക്കുന്ന സ്റ്റനസൊലോള്‍ എന്നീ രാസമൂലകങ്ങള്‍ അടങ്ങിയതാണ് മരുന്നുകള്‍.മരുന്നുകളെത്തുന്നത് ഓണ്‍ലൈന്‍ വഴിയാണെന്നാണ് അനുമാനം. ബള്‍ഗേറിയ, സൈപ്രസ് എന്നിവിടങ്ങളില്‍ നിര്‍മിച്ചതെന്ന് രേഖപ്പെടുത്തിയിരുന്ന ഇവ മരുന്നുകളുമായി ഒരു ബന്ധവുമില്ലാത്ത പാക്കറ്റുകളിലാണ് എത്തിയിരുന്നതെന്ന് അസിസ്റ്റന്റ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ പിഎം ജയന്‍ പറഞ്ഞു.

കുംഭമാസ പൂജകൾക്കായി ശബരിമല നടതുറക്കാനിരിക്കെ ശബരിമലയിൽ വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി പോലീസ്

keralanews police will impose restrictions in sabarimla during kumbhamasa pooja

പത്തനംതിട്ട:കുംഭമാസ പൂജകൾക്കായി ശബരിമല നടതുറക്കാനിരിക്കെ ശബരിമലയിൽ വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി പോലീസ്.കുംഭമാസ പൂജകള്‍ക്കായി ഫെബ്രുവരി 12 ചൊവ്വാഴ്ച മുതല്‍ 17 ഞായറാഴ്ച വരെയാണ് ശബരിമല നടതുറക്കുക. യുവതീ പ്രവേശന വിഷയത്തിലുണ്ടായ പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് ഭക്തര്‍ക്ക് സുഗമമായ ദര്‍ശനം ഉറപ്പ് വരുത്താനാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതെന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ചൊവ്വാഴ്ച ഭക്തര്‍, മാധ്യമ പ്രവര്‍ത്തകര്‍ അടക്കമുള്ളവരെ രാവിലെ പത്തിന് ശേഷം മാത്രമേ നിലയ്ക്കലില്‍ നിന്നും പമ്പ,സന്നിധാനം എന്നിവിടങ്ങളിലേക്ക് കടത്തിവിടൂ.

ശബരിമല ദർശനം നടത്തിയ കനകദുർഗയ്‌ക്കെതിരെ വിവാഹമോചന നടപടികളുമായി ഭർത്താവ് രംഗത്ത്

keralanews the husband has filed divorce proceedings against kanakadurga who visited sabarimala

മലപ്പുറം:ശബരിമല ദർശനം നടത്തിയ കനകദുർഗയ്‌ക്കെതിരെ വിവാഹമോചന നടപടികളുമായി ഭർത്താവ് കൃഷ്ണനുണ്ണി രംഗത്ത്.ശബരിമല ദർശനം നടത്തിയതിന് പിന്നാലെ വീട്ടിൽ തിരിച്ചെത്തിയ കനകദുർഗയെ ഭർത്താവ് വീട്ടിൽ കയറാൻ അനുവദിച്ചിരുന്നില്ല. ഇതിനെതിരെ നിയമപോരാട്ടത്തിനൊടുവിൽ കനകദുർഗ വീട്ടിൽ തിരിച്ചെത്തി.പിന്നാലെ ഭർത്താവും മക്കളും വീടുവിട്ടിറങ്ങുകയും ചെയ്തു.ഇതിനു പിന്നാലെയാണ് വിവാഹമോചന നടപടികളുമായി കൃഷ്ണനുണ്ണി രംഗത്തെത്തിയിരിക്കുന്നത്.കനകദുര്‍ഗ വീട്ടില്‍ ഇപ്പോള്‍ തനിച്ചാണു താമസം. ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം കഴിയാന്‍ അവസരമാവശ്യപ്പെട്ട് വീണ്ടും കോടതിയെ സമീപിക്കാനുള്ള തയാറെടുപ്പിലാണ് അവര്‍. ഭര്‍ത്താവിനു തന്നെ വേണ്ടെന്നാണെങ്കില്‍ മക്കളെ ഒപ്പം കിട്ടാനായി കോടതിയെ സമീപിക്കുമെന്നും അവര്‍ വ്യക്തമാക്കി.മക്കള്‍ക്കു വേണ്ടി മലപ്പുറം ജില്ലാ ശിശുക്ഷേമ സമിതിക്കു പരാതി നല്‍കിയിട്ടുണ്ട്. സമിതിയുടെ തീരുമാനം അനുകൂലമല്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നാണ് കനകദുര്‍ഗ പറയുന്നത്.

കോപ്പിയടി തടഞ്ഞ അധ്യാപകന്റെ കൈ വിദ്യാർത്ഥി തല്ലിയൊടിച്ചു

keralanews teachers hand injured when he was beaten by student

കാസർകോഡ്:പരീക്ഷയ്ക്കിടെ കോപ്പിയടി തടഞ്ഞ അധ്യാപകന്റെ കൈ വിദ്യാർത്ഥി തല്ലിയൊടിച്ചു.ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി ഫിസിക്‌സ് അധ്യാപകന്‍ ചെറുവത്തൂര്‍ തിമിരിയിലെ ഡോ. വി ബോബി ജോസിനെയാണ് രണ്ടാം വർഷ ഹയർസെക്കണ്ടറി വിദ്യാർത്ഥി ആക്രമിച്ചത്.വിദ്യാർത്ഥിക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. പോലീസില്‍ പരാതി നല്‍കുന്നതിനെതിരെ അധ്യാപകനെ ഭീഷണിപ്പെടുത്തിയതിനു വിദ്യാര്‍ത്ഥിയുടെ പിതാവും കസ്റ്റഡിയിലാണ്. ഇന്നലെ നാലോടെയാണ് സംഭവം.അധ്യാപകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഹയര്‍ സെക്കണ്ടറി ഹ്യൂമാനിറ്റീസ് പരീക്ഷയ്ക്കിടെ കോപ്പിയടി ചോദ്യം ചെയ്തതിനെ തുടര്‍ന്നു വിദ്യാര്‍ത്ഥി ഹാളില്‍ വച്ച്‌ മുഖത്തടിക്കുകയും നിലത്ത് വീണപ്പോള്‍ ദേഹത്ത് ചവിട്ടുകയും അടിക്കുകയുമായിരുന്നുവെന്ന് അധ്യാപകന്‍ പറയുന്നു.

കോ​ല്‍​ക്ക​ത്ത ക​മ്മീ​ഷ​ണ​ര്‍ ചോദ്യം ചെയ്യലിനായി ഇ​ന്ന് സി​ബി​ഐ​ക്കു മു​ന്നി​ല്‍ ഹാജരാകും

keralanews calcutta commisioner will present infront of cbi for questioning

കോല്‍ക്കത്ത:കോല്‍ക്കത്ത പോലീസ് കമ്മീഷണര്‍ രാജീവ് കുമാര്‍ ചോദ്യം ചെയ്യലിനായി ഇന്ന് സിബിഐക്കു മുന്നില്‍ ഹാജരാകും.മേഘാലയയിലെ ഷില്ലോംഗിലാണ് രാജീവ് കുമാര്‍ ചോദ്യം ചെയ്യലിനു ഹാജരാകുന്നത്.ശാരദാ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട തെളിവുകള്‍ നശിപ്പിച്ച സംഭവുമായി കമ്മീഷണർക്ക് ബന്ധമുണ്ടെന്ന് ആരോപണമുയർന്നിരുന്നു.ഇതുമായി  ബന്ധപ്പെട്ട അന്വേഷണവുമായി കോല്‍ക്കത്ത പോലീസ് കമ്മീഷണര്‍ സഹകരിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി സി ബിഐ സമര്‍പ്പിച്ച ഹര്‍ജിയിലാണ് രാജീവ്കുമാറിനെ ചോദ്യംചെയ്യാന്‍ സുപ്രീം കോടതി ചൊവ്വാഴ്ച അനുമതി നല്കിയത്.അതേസമയം രാജീവ് കുമാറിനെ രണ്ടിടങ്ങളിലായി ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന. ആദ്യം ഷില്ലോംഗിലെ സിബിഐ ഓഫീസിലെത്തിച്ച്‌ ചോദ്യം ചെയ്തതതിനു ശേഷം രണ്ടാമത് അജ്ഞാത കേന്ദ്രത്തിലെത്തിക്കുമെന്നാണ് വിവരം.

ഇടഞ്ഞോടിയ ആനയുടെ ചവിട്ടേറ്റ് കണ്ണൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം

keralanews kannur native died in elephant attack

തൃശൂർ:ഇടഞ്ഞോടിയ ആനയുടെ ചവിട്ടേറ്റ് കണ്ണൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം.കണ്ണൂര്‍ സ്വദേശി ബാബുവാണ് കൊല്ലപ്പെട്ടത്. തൃശ്ശൂരിലെ തെച്ചിക്കോട്ട് കാവ് രാമചന്ദ്രന്‍ എന്ന ആനയാണ് ഇടഞ്ഞത്. സംഭവത്തില്‍ എട്ട് പേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്. ഗുരുവായൂര്‍ കോട്ടപ്പടിയിലാണ് സംഭവം. സമീപത്തെ പറമ്പിൽ പടക്കം പൊട്ടിക്കുന്നത് കേട്ട് പരിഭ്രാന്തനായി ഓടുന്നതിനിടെ അടുത്ത് നില്‍ക്കുകയായിരുന്ന ബാബുവിന് ആനയുടെ ചവിട്ടേല്‍ക്കുകയായിരുന്നു.തന്റെ കുടുംബ സുഹൃത്തിന്റെ ഗൃഹപ്രവേശത്തിനായി എത്തിയതായിരുന്നു ബാബു.കോട്ടപടിയിലെ ക്ഷേത്ര ഉത്സവത്തിന്റെ എഴുന്നള്ളിപ്പിനായി എത്തിച്ചതായിരുന്നു ആനയെ. ഈ ആനയെ ഗൃഹപ്രവേശനത്തിനും കൊണ്ടു വന്നതിന് പിന്നാലെയാണ് അനിഷ്ട സംഭവങ്ങള്‍ അരങ്ങേറിയത്. ഗൃഹപ്രവേശം നടന്ന വീട്ടുകാര്‍ തന്നെയാണ് ആനയെ എഴുന്നള്ളിപ്പിന് കൊണ്ടു വന്നതും. ഇവരുടെ വീടിന്റെ മുറ്റത്ത് തന്നെ ആനയെ തളയ്ക്കാന്‍ ഇവര്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ആനയെ തളച്ച്‌ കുറച്ച്‌ സമയത്തിന് ശേഷം സമീപത്തെ പറമ്ബില്‍ പടക്കം പൊട്ടിക്കുകയും ഇത് കേട്ട് ആന വിരണ്ടോടുകയുമായിരുന്നു.ആനയിടഞ്ഞത് കണ്ട് തിക്കും തിരക്കും ശക്തമാവുകയും എട്ട് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.എന്നാൽ ആനയുടെ ചവിട്ടേറ്റ ബാബു സംഭവസ്ഥലത്ത് വെച്ചുതന്നെ മരിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

എ എന്‍ ഷംസീർ എംഎൽഎയുടെ വീടിനുനേരെ ബോംബെറിഞ്ഞ സംഭവത്തിൽ ഒരാള്‍ പിടിയില്‍

keralanews one arrested in the case of bomb attack against a n shamseer m l a

കണ്ണൂർ:എ എന്‍ ഷംസീർ എംഎൽഎയുടെ  വീടിനുനേരെ ബോംബെറിഞ്ഞ സംഭവത്തിൽ ഒരാള്‍ പിടിയില്‍.പുന്നോല്‍ മാക്കൂട്ടം സ്വദേശി ശ്രീനിലയത്തില്‍ ആര്‍ സതീഷ് ആണ് പിടിയിലായത്. ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനു പിന്നാലെയുണ്ടായ ഹർത്താലുമായി ബന്ധപ്പെട്ട് തലശ്ശേരി മേഖലകളില്‍ നടന്ന സംഘര്‍ഷങ്ങള്‍ക്കിടയിലാണ് എംഎല്‍എയുടെ മാടപ്പീടികയിലെ വീടിന് നേരെ ബോംബേറ് നടന്നത്.പ്രദേശത്തെ മുപ്പതോളം ബൈക്കുകളും ആയിരക്കണക്കിന് ഫോണ്‍ കോളുകളും പരിശോധിച്ചാണ് അറസ്റ്റ്. തലശ്ശേരി സിഐ എം പി ആസാദ്,ന്യൂ മാഹി എസ് ഐ സുമേഷ്, എഎസ്പിയുടെ ക്രൈം സ്വകാഡ് എന്നിവരങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.പ്രതി ആര്‍എസ്‌എസ് പ്രവര്‍ത്തകനാണെന്ന് പോലീസ് വ്യക്തമാക്കി. അതേസമയം ഇയാളുടെ കൂട്ടുപ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടന്‍ പിടിയിലാവുമെന്ന് സി ഐ ആസാദ് അറിയിച്ചു.

യുപിയിൽ വിഷമദ്യ ദുരന്തം;26 മരണം

keralanews 26 died in u p after drinking toxic alchohol

ലക്‌നൗ:യുപിയിൽ വിഷമദ്യ ദുരന്തത്തിൽ 26 പേർ മരിച്ചു.ഹരിദ്വാര്‍ ജില്ലയിലെ ബാലുപൂര്‍ ഗ്രാമത്തില്‍ നിന്നും മദ്യപിച്ചവര്‍ക്കാണ് വിഷബാധയേറ്റത്. ഉത്തരാഖണ്ഡ് – ഉത്തര്‍പ്രദേശ് അതിര്‍ത്തി ഗ്രാമമായ ബാലുപൂരില്‍ ഇന്നലെ വൈകീട്ടാണ് വ്യാജമദ്യ ദുരന്തമുണ്ടായത്. ഹരിദ്വാര്‍ – ശഹറാന്‍പൂര്‍ ജില്ലകള്‍ക്ക് മധ്യേയാണ് ബാലുപൂര്‍ ഗ്രാമം. ഗ്രാമത്തില്‍ നടന്ന മരണാന്തര ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെയാണ് മദ്യപിച്ചത്. ചിലര്‍ ഉടന്‍ തന്നെയും ശേഷിക്കുന്നവര്‍ വീട്ടിലേക്കുള്ള വഴി മധ്യേയും കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു.നിരവധി പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതില്‍ ചിലരുടെ നില ഗുരുതരമാണ്. മരിച്ചവരില്‍ നാല് ഗ്രാമത്തില്‍ നിന്നുള്ളവരുണ്ടെന്നും മരണ കാരണം പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ പറയാനാവൂ എന്നും പൊലീസ് പ്രതികരിച്ചു.സംഭവവുമായി ബന്ധപ്പെട്ട് 13 എക്സൈസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു.യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണത്തിന് ഉത്തരവിട്ടു. 50000 രൂപ ചികിത്സ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

കലാഭവൻ മണിയുടെ മരണം;സാബുമോനും ജാഫർ ഇടുക്കിയുമടക്കം ഏഴു സുഹൃത്തുക്കൾ നുണപരിശോധനയ്ക്ക് തയ്യാർ

keralanews death of kalabhavan mani seven friends including jafar idukki and sabumon ready for polygraph test

കൊച്ചി:കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സാബുമോനും ജാഫർ ഇടുക്കിയുമടക്കം ഏഴു സുഹൃത്തുക്കൾ നുണപരിശോധനയ്ക്ക് തയ്യാറെന്ന് അറിയിച്ചു.എറണാകുളം സിജെഎം കോടതിയില്‍ നേരിട്ട് ഹാജരായാണ് ഹാജരായാണ് ഇക്കാര്യം അറിയിച്ചത്.കലാഭവന്‍ മണി കുഴഞ്ഞു വീണു മരിച്ച ദിവസം ചാലക്കുടിയിലെ പാടിയില്‍ ഇവര്‍ ഉണ്ടായിരുന്നു. ഇവരുടെ നുണപരിശോധന നടത്തണമെന്ന് സിബിഐ ആവശ്യപ്പെട്ടിരുന്നു.മണിയുടെ ശരീരത്തില്‍ വിഷാംശം ഉള്ളതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു.ഇതേ തുടര്‍ന്നാണ് സുഹൃത്തുക്കളോട് നുണപരിശോധനയ്ക്ക് ഹാജരാകാന്‍ ആവശ്യപ്പെട്ടത്.