കാസർകോഡ് ഇരട്ട കൊലപാതക കേസിൽ കസ്റ്റഡിയിലായ പ്രതി പീതാംബരനെ റിമാൻഡ് ചെയ്തു

keralanews the accused in kasarkode double murder case peethambaran remanded

കാസർകോഡ്:പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പടിയുതിയ കേസിൽ കസ്റ്റഡിയിലായ പ്രതി പീതാംബരനെ റിമാൻഡ് ചെയ്തു.ഹോസ്ദുര്‍ഗ് ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. ഒന്നാം പ്രതി പീതാംബരന്‍, രണ്ടാം പ്രതി സജി ജോര്‍ജ് എന്നിവരെയാണ് കോടതിയില്‍ ഇന്ന് ഹാജരാക്കിയത്.അതേസമയം, അന്വേഷണ ഉദ്യോഗസ്ഥന്‍ ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിച്ചതാണെന്നും കുറ്റം ചെയ്തിട്ടില്ലെന്നും പീതാംബരന്‍ കോടതിയില്‍ പറഞ്ഞു.

ചെന്നൈയിൽ നിർത്തിയിട്ടിരുന്ന 184 കാറുകൾ കത്തിനശിച്ചു

keralanews 184 cars parked in porur gutted in blaze

ചെന്നൈ:ചെന്നൈയിൽ പോരൂർ എസ്.ആർ.എം.സി കോളേജിന് സമീപം നിർത്തിയിട്ടിരുന്ന 184 കാറുകൾ കത്തിനശിച്ചു.ഞായറാഴ്ചയാണ് സംഭവം.കോൾ ടാക്സി കമ്പനിയുടെ കാറുകളാണ് കത്തിനശിച്ചത്.സമീപത്തെ മാലിന്യത്തിൽ നിന്നും തീ കാറിലേക്ക് പടർന്നുപിടിച്ചതാണ് കാരണം. കാറുകളുടെ ടയറുകൾ,പെട്രോൾ,ഗ്യാസ് ടാങ്കുകൾ,എന്നിവ വൻ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.മിനിറ്റുകൾക്കുള്ളിൽ നൂറിലധികം കാറുകളിലേക്ക് തീ പടരുകയായിരുന്നു.50 അഗ്‌നിശമന സേന വാഹനങ്ങളും ടാങ്കർ ലോറികളും തീയണയ്ക്കാൻ എത്തി.തീയണയ്ക്കുന്നതിനിടെ ഏതാനും അഗ്നിശമനസേനാംഗങ്ങൾക്കും പൊള്ളലേറ്റു.

കാസർകോഡ് പെരിയയിലെ നവോദയ വിദ്യാലയത്തിൽ ഏഴുപേർക്ക് എച്ച്‌ വണ്‍ എന്‍ വണ്‍

Flu/H1N1 Vaccine concept @ Home, Toronto - Ontario (Sept 26th, 2009)

കാസർകോഡ്: പെരിയയിലെ ജവഹർ നവോദയ വിദ്യാലയത്തിൽ ആറു കുട്ടികളടക്കം ഏഴുപേർക്ക് എച്ച്‌ വണ്‍ എന്‍ വണ്‍ പനി സ്ഥിതീകരിച്ചു.കാസർകോഡ് ജില്ലക്കാരായ ആറു വിദ്യാർത്ഥികൾക്കും ഒരു സ്ത്രീ വാർഡനുമാണ് പനി സ്ഥിതീകരിച്ചത്.ഒരു കുട്ടിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മറ്റു കുട്ടികൾക്കായി വിദ്യാലയത്തിൽ തന്നെ പ്രത്യേക വാർഡും തുടങ്ങി.രോഗലക്ഷണം പ്രകടിപ്പിച്ച 41 ആൺകുട്ടികളും 35 പെൺകുട്ടികളും നിരീക്ഷണത്തിലാണ്.ആകെ 520 വിദ്യാർത്ഥികളാണ് ഇവിടെയുള്ളത്.അതിൽ 18 പേർ ഉത്തർപ്രദേശിൽ നിന്നുള്ളവരും ബാക്കിയുള്ളവർ കേരളത്തിൽ നിന്നുള്ളവരുമാണ്.സ്കൂൾ ജീവനക്കാരും കുടുംബങ്ങളുമടക്കം എഴുനൂറോളംപേർ കോംബൗണ്ടിൽ താമസിക്കുന്നുണ്ട്. രണ്ടാഴ്ച മുൻപാണ് കുട്ടികൾക്ക് രോഗലക്ഷണങ്ങൾ പ്രകടമായത്.ജലദോഷപ്പനി പോലെ പിടിപെട്ട രോഗം പിന്നീട് കൂടുതൽ കുട്ടികളിലേക്ക് വ്യാപിക്കുകയായിരുന്നു.വിരൽ പനിയാണെന്ന നിഗമനത്തെ തുടർന്ന് ആറു കുട്ടികളുടെ തൊണ്ടയിലെ സ്രവം മണിപ്പാൽ കസ്തൂർബാ വൈറോളജി ഇൻസ്റ്റിട്യൂട്ടിൽ അയച്ച് പരിശോധിച്ചപ്പോഴാണ് എച് 1 എൻ 1 ആണെന്ന് സ്ഥിതീകരിച്ചത്. സ്ഥിതി നിയന്ത്രണവിധേയമാണെന്നും ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്നും സ്കൂൾ അധികൃതർ വ്യക്തമാക്കി.സ്കൂളിലേക്കുള്ള പ്രവേശനം നിയന്ത്രിച്ചിട്ടുണ്ട്.എല്ലവരോടും മാസ്ക് ധരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.വീട്ടുകാരിലേക്ക് രോഗം പടരാനുള്ള സാധ്യത കണക്കിലെടുത്ത് രോഗം ബാധിക്കാത്ത വിദ്യാർത്ഥികളെ വീട്ടിലേക്ക് വിടില്ലെന്നും അധികൃതർ അറിയിച്ചു. രോഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ  ജില്ലാകളക്ടറുടെ നേതൃത്വത്തില്‍ നവോദയ സ്‌കൂളിലെ രക്ഷിതാക്കളുടെ യോഗം ഇന്ന് ചേരാന്‍ തീരുമാനമായി. താലൂക്ക് ഓഫീസിലാണ് യോഗം.

പ്രണയാഭ്യർത്ഥന നിരസിച്ച അധ്യാപികയെ ക്ലാസ്റൂമിൽ വെച്ച് കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി തൂങ്ങിമരിച്ചു

keralanews accused in the case of killing teacher in the classroom committed suicide

ചെന്നൈ:പ്രണയാഭ്യർത്ഥന നിരസിച്ച അധ്യാപികയെ ക്ലാസ്റൂമിൽ വെച്ച് കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി തൂങ്ങിമരിച്ചു.കടലൂര്‍ ജില്ലയിലെ കുറിഞ്ഞിപ്പടിയിലുള്ള സ്വകാര്യ സ്‌കൂളിലെ അധ്യാപികയായിരുന്ന രമ്യ(23)യെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ രാജശേഖറി(23)നെയാണ് വിഴുപുരം ജില്ലയിലെ ഉളുന്തൂര്‍പ്പേട്ടുള്ള കശുമാവിന്‍ തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച നടന്ന കൊലപാതകത്തിനുശേഷം ഇയാളെ കാണാനില്ലായിരുന്നു. ഞായറാഴ്ച രാവിലെ നാട്ടുകാരാണ് മരത്തില്‍ തൂങ്ങിയനിലയില്‍ മൃതദേഹം കണ്ടെത്തിയത്. കടലൂരിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന രാജശേഖര്‍ രണ്ടുവര്‍ഷം മുൻപാണ് അവിടെയുള്ള കോളേജില്‍ വിദ്യാര്‍ഥിനിയായിരുന്ന രമ്യയെ പരിചയപ്പെടുന്നത്. ബസ് യാത്രക്കിടെ പരിചയപ്പെട്ട ഇരുവരും അടുത്ത സുഹൃത്തുക്കളായി.പഠനം പൂര്‍ത്തിയാക്കിയ രമ്യ സ്വകാര്യ സ്‌കൂളില്‍ അധ്യാപികയായി ജോലിയില്‍ പ്രവേശിച്ചതിനുശേഷവും സൗഹൃദം തുടര്‍ന്നു. ഇതിനിടെ രാജശേഖര്‍ നിരന്തരം പ്രണയാഭ്യര്‍ഥന നടത്തിയെങ്കിലും രമ്യ നിരസിച്ചു. വിവാഹാഭ്യർത്ഥനയുമായി രാജശേഖർ രമ്യയുടെ വീട്ടുകാരെ സമീപിച്ചെങ്കിലും അവരും നിരസിക്കുകയായിരുന്നു.ഇതേ തുടർന്നുണ്ടായ വിരോധമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. വെള്ളിയാഴ്ച രാവിലെ സ്‌കൂളിലെത്തിയ രമ്യ ഒരു ക്ലാസ് മുറിയില്‍ തനിച്ചിരിക്കുന്ന സമയം അവിടെയെത്തിയ പ്രതി കുത്തിക്കൊന്നുവെന്നാണ് പോലീസ് കേസ്. ബൈക്കില്‍ രക്ഷപ്പെട്ട ഇയാള്‍ക്കായി പോലീസ് അന്വേഷണം നടക്കുന്നതിനിടയിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

നടിയെ ആക്രമിച്ച കേസിൽ വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്ന ആവശ്യം ഹൈക്കോടതി ഇന്ന് പരിഗണിക്കും

keralanews high court will consider the request of need for woman judge for trial in actress attack case

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്കായി വനിതാ ജഡ്ജി വേണമെന്ന ആക്രമിക്കപ്പെട്ട നടിയുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്നും നടപടികള്‍ തൃശൂരിലേക്ക് മാറ്റണമെന്നുമാണ് ആവശ്യം നടിയുടെ ആവശ്യം.അതേസമയം പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ നിശ്ചിത യോഗ്യതയുളള വനിതാ ജഡ്ജിമാരില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.ജഡ്ജിമാരുടെ വിശദാംശങ്ങള്‍ പരിശോധിച്ചെങ്കിലും ഒഴിവുള്ള വനിതാ ജഡ്ജിമാര്‍ ഇല്ലെന്നു രജിസ്ട്രാര്‍ ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു.വനിതാ ജഡ്ജി വേണമെന്നത് ഇരയായ തന്റെ അവകാശമാണെന്ന് നടി കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പുട്ടുസ്വാമി കേസില്‍ സ്വകാര്യത ഇരയുടെ അവകാശമാണെന്ന 2017 ലെ സുപ്രീംകോടതി വിധിയും കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്നാണ് കോടതി വനിതാ ജഡ്ജിമാരുടെ ലഭ്യത പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.

ഓസ്‌ക്കാർ അവാർഡുകൾ പ്രഖ്യാപിച്ചു;റാമി മാലിക് മികച്ച നടന്‍, ഒലീവിയ കോള്‍മാന്‍ മികച്ച നടി

keralanews oscar awards announced rami malik best actor and olivia kolman best actress

ലോസാഞ്ചൽസ്:തൊണ്ണൂറ്റിയൊന്നാമത് ഓസ്‌ക്കാർ അവാർഡുകൾ പ്രഖ്യാപിച്ചു.റാമി മാലിക് മികച്ച നടനായും ഒലീവിയ കോള്‍മാന്‍ മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു.ബൊഹ്മേഡിയന്‍ റാസ്പഡി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് റാമി മാലിക്കിന് പുരസ്ക്കാരം.ദ ഫേവറൈറ്റ് എന്ന ചിത്രത്തിലെ അഭിനയമാണ് ഒലീവയ്ക്ക് അവാര്‍ഡ് നേടിക്കൊടുത്തത്. മഹര്‍ഷല അലി ഇത്തവണയും മികച്ച സഹനടനായി തെരഞ്ഞെടുക്കപ്പെട്ടു. ഗ്രീന്‍ബുക്ക് എന്ന ചിത്രമാണ് അദ്ദേഹത്തിന് പുരസ്ക്കാരം നേടിക്കൊടുത്തത്. മെക്സിക്കന്‍ ചിത്രം റോമ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള പുരസ്ക്കാരം നേടി. വസ്ത്രാലങ്കാരം, പ്രൊഡക്ഷന്‍ ഡിസൈന്‍ എന്നീ പുരസ്ക്കാരങ്ങള്‍ ബ്ലാക്ക് പാന്തറിന്. റെജിന കിങ് ആണ് മികച്ച സഹനടിയായി തെരഞ്ഞെടുക്കപ്പെട്ടു. ഈഫ് ബെലെ സ്ട്രീറ്റ് കുഡ് ടോക്ക് എന്ന ചിത്രത്തിലെ അഭിനയ മികവാണ് റെജിനയെ മികച്ച സഹനടിയാക്കിയത്.

ധർമ്മടത്ത് കോൺഗ്രസ് നേതാവിന്റെ വീടിനു നേരെ ആക്രമണം

keralanews attack against the house of congress worker in dharmadam

തലശ്ശേരി:ധർമ്മടത്ത് കോൺഗ്രസ് നേതാവിന്റെ വീടിനു നേരെ ആക്രമണം.കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി സനൽ കുമാറിന്റെ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്.ഇന്ന് പുലര്‍ച്ചെ ആയിരുന്നു അക്രമം നടന്നത്.അക്രമികള്‍ സനല്‍ കുമാറിന്റെ വീടിന്റെ ജനല്‍ചില്ലുകള്‍ എറിഞ്ഞു തകർക്കുകയും വീട്ടിലെ കിണറ്റിൽ മാലിന്യം നിക്ഷേപിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം കാസര്‍കോട് പെരിയയിലും കോഴിക്കോട് ആയഞ്ചേരിയിലും കോണ്‍ഗ്രസ് നേതാക്കളുടെ വീടിനും ഓഫീസിനും നേരെ ആക്രമണം ഉണ്ടായിരുന്നു. പെരിയയില്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് രാജന്‍ പെരിയയുടെ വീടിന് മുന്നില്‍ അക്രമികൾ തീയിടുകയായിരുന്നു.അക്രമത്തില്‍ വീടിന്റെ വാതിലുകളും വാഹനവും കത്തി നശിച്ചിരുന്നു

ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടുത്തം;കൊച്ചി നഗരത്തിൽ പുകശല്യം രൂക്ഷമായി തുടരുന്നു

keralanews fire in brahmapuram waste management plant smoke in kochi continues to be intense

കൊച്ചി:ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തത്തെ തുടർന്ന് കൊച്ചി നഗരത്തിൽ ഉണ്ടായ പുകശല്യം രൂക്ഷമായി തുടരുന്നു.പുക വൈകുന്നേരത്തോടെ പൂര്‍ണ നിയന്ത്രണ വിധേയമാക്കാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നതായി ജില്ലാ കളക്ടര്‍ പറഞ്ഞു.പുക നിയന്തിക്കാന്‍ ഉള്ള നടപടികള്‍ ഊര്‍ജിതം ആയി തുടരുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാഹചര്യം പരിഗണിച്ചു ജില്ലയിലെ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് അലെര്‍ട് നല്‍കി. തീപിടിത്തം സംബന്ധിച്ച വിശദ റിപ്പോര്‍ട്ട് 4 ദിവസത്തിനകം സര്‍ക്കാരിന് സമര്‍പ്പിക്കും എന്നും കളക്ടര്‍ വ്യക്തമാക്കി.കഴിഞ്ഞ രണ്ടു മാസത്തിനിടെ നാലാമത്തെത്തവണയാണ് ഇവിടെ തീപ്പിടുത്തമുണ്ടാകുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് നേതാവിന്റെ കൊലവിളി പ്രസംഗം

keralanews death threat against cm by youth congress leader

തൃശൂർ:മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് നേതാവിന്റെ കൊലവിളി പ്രസംഗം.യൂത്ത്കോണ്ഗ്രസ് സംസ്ഥാന നേതാവ് ബാലു കനാല്‍ ആണ് തൃശൂരില്‍ പൊതു വേദിയില്‍ മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയത്.തൃശൂര്‍ കോപ്പറേഷന് മുന്നില്‍ നടന്ന യൂത്ത് കോണ്ഗ്രസ് ഉപവാസ സമരത്തില്‍ ആയിരുന്നു വധഭീഷണി.പിണറായിയുടെ കഴുത്തില്‍ കത്തിവെച്ച്‌ സമാധാനം സൃഷ്ടിക്കുമെന്നും ഇത് യൂത്ത് കോണ്ഗ്രസ് വീണ്ടും വീണ്ടും ആവര്‍ത്തിച്ചു പറയുകയാണെന്നും ബാലു കനാല്‍ പ്രസംഗത്തില്‍ പറഞ്ഞു.യൂത്ത് കോൺഗ്രസ് തൃശൂര്‍ പാർലമെന്റ് കമ്മിറ്റി സെക്രട്ടറിയും ചേര്‍പ്പ് സര്‍വീസ് സഹകരണ സംഘം ഡയറക്ടറുമാണ് ബാലു കനാല്‍.

ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി ആവശ്യപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നിരാഹാര സമരത്തിനൊരുങ്ങുന്നു

keralanews aravind kejriwal to sit on indefinite hunger strike demanding full statehood for delhi

ന്യൂഡൽഹി:ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി നൽകണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നിരാഹാര സമരത്തിനൊരുങ്ങുന്നു.മാർച്ച് ഒന്നുമുതലാണ് അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുക.അധികാരത്തില്‍ എത്തിയാല്‍ ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി നല്‍കുമെന്ന മോദിയുടെ പഴയ വാഗ്ദാനം ഓര്‍മിപ്പിച്ചു കൊണ്ടാണ് കെജ്രിവാള്‍ നിരാഹാര സമരം തുടങ്ങുന്നത്.പലവട്ടം കേന്ദ്രത്തിനെതിരെ പ്രത്യക്ഷ സമരത്തിന് അയുധമാക്കിയ പൂര്‍ണ സംസ്ഥാന പദവി വിഷയമാണ് ആം അദ്മി പാര്‍ട്ടി ലോക്സഭാ തിരഞ്ഞെടുപ്പില്‍ മുഖ്യവിഷയമായി ഉയര്‍ത്തി കൊണ്ടു വരുന്നത്. സമരത്തിലൂടെ ഡല്‍ഹിയില്‍ മോദിയെയും ബി.ജെ.പിയെയും പ്രതിരോധത്തിലാക്കുക,സഖ്യത്തിന് ശ്രമിച്ചിട്ടും വഴങ്ങാത്ത കോണ്‍ഗ്രസിനെ സമ്മര്‍ദത്തിലാക്കുക തുടങ്ങിയവയാണ് കെജ്രിവാളിന്‍റെ ലക്ഷ്യം.ഏഴു സീറ്റും പാര്‍ട്ടി നേടിയാല്‍ രണ്ടു വര്‍‍ഷത്തിനുള്ളില്‍ ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി എന്നതാണ് കെജ്രിവാളിന്‍റെ തിരഞ്ഞെടുപ്പ് വാഗ്ദാനം. കഴിഞ്ഞ തവണ ഡല്‍ഹിയിലെ ഏഴു ലോക്സഭാ സീറ്റും ബി.ജെ.പിയാണ് ജയിച്ചത്. ഡല്‍ഹിയുടെ പൂര്‍ണമായ വികസനത്തിന് സര്‍ക്കാരിന് പൂര്‍ണമായി ഇടപെടാനും വികസനം പൂര്‍ണമാക്കാനും പൂര്‍ണ സംസ്ഥാന പദവി ആവശ്യമാണെന്ന് കെജ്രിവാള്‍ പറയുന്നു.