ന്യൂഡൽഹി:പാക്കിസ്ഥാനിലെ ഭീകര ക്യാമ്പുകൾ തകർത്ത് ചരിത്രമായ ഇന്ത്യൻ വ്യോമസേനാ ദൗത്യത്തിന് പിന്നിൽ മലയാളി സാന്നിധ്യവും.അതിര്‍ത്തി കടന്നുള്ള ആക്രമണ പദ്ധതി ആസൂത്രണം ചെയ്ത് വിജയകരമായി നടപ്പിലാക്കിയ പടിഞ്ഞാറന്‍ എയര്‍ കമാന്‍ഡിന് നേതൃത്വം നല്‍കുന്നത് ചെങ്ങന്നൂര്‍ സ്വദേശിയായ എയര്‍ മാര്‍ഷല്‍ ചന്ദ്രശേഖരന്‍ ഹരികുമാറാണ്. ചെങ്ങന്നൂര്‍ പാണ്ടനാട് വന്മഴി സ്വദേശിയാണ് ഇദ്ദേഹം. പാകിസ്താനുമായുള്ള ഇന്ത്യയുടെ പടിഞ്ഞാറന്‍ അതിര്‍ത്തിയിലെ വ്യോമസുരക്ഷാ ചുമതല ഡല്‍ഹി ആസ്ഥാനമായുള്ള കമാന്‍ഡിനാണ്.2017 ജനുവരി ഒന്നിനാണ് വെസ്‌റ്റേണ്‍ എയര്‍ കമാന്‍ഡ് തലവനായി ഹരികുമാര്‍ സ്ഥാനമേൽക്കുന്നത്. വ്യോമസേനയുടെ പല പ്രധാനപ്പെട്ട ഓപ്പറേഷനുകളിലും പങ്കാളിയായിട്ടുണ്ട് ഇദ്ദേഹം. 1979 ഡിസംബര്‍ 14നാണ് ഇന്ത്യന്‍ വ്യോമസേനയുടെ ഫൈറ്റര്‍ സ്ട്രീമില്‍ പങ്കാളിയായത്. 3300 മണിക്കൂറുകള്‍ പറന്നാണ് ഹരികുമാര്‍ ഫ്‌ളൈയിംഗ് ഇന്‍സ്ട്രക്ടറായി യോഗ്യത നേടിയത്. മിഗ്-21 യുദ്ധവിമാനത്തിന്റെ നേതൃത്വവും, ആദ്യ നിര യുദ്ധവിമാനങ്ങളുടെ നേതൃത്വവും, യുദ്ധവിമാന പരിശീലന വിഭാഗത്തിന്റെ സൗത്ത് -വെസ്റ്റ് എയര്‍ കമാന്‍ഡാവുകയും ചെയ്തിട്ടുണ്ട്.കൂടാതെ ഈസ്റ്റേണ്‍ എയര്‍ കമാന്‍ഡിന്റെ എയര്‍ ഓഫീസര്‍ കമാന്‍ഡിങ് ഇന്‍ ചീഫുമായിരുന്നു ഹരികുമാര്‍. ഹരികുമാറിന് നിരവധി സൈനിക പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 2018 ജനുവരിയില്‍ സമാധാന കാലത്തെ മികച്ച സേവനത്തിനുള്ള പരം വിശിഷ്ട സേവാ മെഡലും , 2016 ജനുവരിയില്‍ അധി വിശിഷ്ട സേവാ മെഡലും , 2015 ജനുവരിയില്‍ വിശിഷ്ട സേവാ മെഡലും, വായു സേന മെഡല്‍ 2011 ലും ലഭിച്ചിട്ടുണ്ട്.
കാസർകോഡ് ഇരട്ടക്കൊലപാതക കേസ് ക്രൈം ബ്രാഞ്ചിന് വിട്ടത് അന്വേഷണം അട്ടിമറിക്കാനെന്ന് മുല്ലപ്പള്ളി
കാസർകോഡ്:കാസർകോഡ് ഇരട്ടക്കൊലപാതക കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടത് അന്വേഷണം അട്ടിമറിക്കാനെന്ന് കോൺഗ്രസ് അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ.കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം മുല്ലപ്പള്ളി ആവര്‍ത്തിച്ചു. വിഷയത്തില്‍ മുഖ്യമന്ത്രി തല സര്‍വ്വകക്ഷിയോഗം വിളിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. കൊലപാതകത്തെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്നാണ് തുടക്കം മുതല്‍ കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്.
ഗോ എയർ വിമാനം ആകാശച്ചുഴിയിൽപ്പെട്ട് രണ്ട് ജീവനക്കാർക്ക് പരിക്ക്
കൊൽക്കത്ത:ഗോ എയർ വിമാനം ആകാശച്ചുഴിയിൽപ്പെട്ട് രണ്ട് ജീവനക്കാർക്ക് പരിക്ക്.പരിക്കേറ്റവരെ കൊല്‍ക്കത്ത വിമാനത്താവളത്തിലെ ഡിസ്പെന്‍സറിയില്‍ പ്രവേശിപ്പിച്ചു.സംഭവത്തില്‍ ഒൻപത് യാത്രക്കാര്‍ക്ക് നിസാരമായി പരിക്കേറ്റിട്ടുണ്ട്. ഭൂവനേശ്വറില്‍നിന്ന് കൊല്‍ക്കത്തയിലേക്ക് വരികയായിരുന്ന ഗോഎയറിന്റെ ജി8 761 വിമാനമാണ് കഴിഞ്ഞദിവസം ആകാശച്ചുഴിയില്‍പ്പെട്ടത്.അതേസമയം യാത്രക്കാരെല്ലാം സുരക്ഷിതരായി കൊല്‍ക്കത്ത വിമാനത്താവളത്തില്‍ എത്തിയതായി ഗോഎയര്‍ വക്താവ് അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി മോശം കലാവസ്ഥയാണ്. ഇതാണ് വിമാനം ആകാശച്ചുഴിയില്‍പ്പെടാന്‍ കാരണമായത്. വിമാനത്തിന് കേട്പാടുകളൊന്നും സംഭവിച്ചിട്ടില്ലെന്നും ഗോഎയര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
മിന്നലാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഭീകരാക്രമണത്തിന് സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
ന്യൂഡൽഹി:ഇന്ത്യ പാക്കിസ്ഥാനെതിരെ നടത്തിയ മിന്നലാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഭീകരാക്രമണത്തിന് സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഡല്‍ഹി, മഹാരാഷ്ട്ര, രാജസ്ഥാന്‍, പഞ്ചാബ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.പാകിസ്ഥാൻ പുല്‍വാമയിൽ നടത്തിയ ഭീകരാക്രമണത്തിന് മറുപടിയായി കഴിഞ്ഞ ദിവസം പുലര്‍ച്ചയോടെ വ്യോമാതിര്‍ത്തി ലംഘിച്ച് പാക് ഭീകരരുടെ ക്യാമ്ബുകള്‍ ഇന്ത്യന്‍ വ്യോമസേന തകര്‍ത്തിരുന്നു.മിറാഷ് 2000 യുദ്ധവിമാനമുപയോഗിച്ച് 1000 കിലോ ലേസര്‍ നിയന്ത്രിത ബോംബുകളാണ് ഇന്ത്യ വര്‍ഷിച്ചത്. ആക്രമണത്തില്‍ 300ഓളം ഭീകര്‍ കൊല്ലപ്പെട്ടു.
കൊൽക്കത്തയിൽ സ്ഫോടകവസ്തുക്കളുമായി രണ്ട് ഭീകരവാദികള്‍ പിടിയില്‍
വെസ്റ്റ് ബംഗാൾ:കൊൽക്കത്തയിൽ സ്ഫോടകവസ്തുക്കളുമായി രണ്ട് ഭീകരവാദികള്‍ പിടിയില്‍.ജമാഅത്ത് ഉല്‍ മുജാഹിദീന്‍ ബംഗ്ലാദേശ് എന്ന സംഘടനയില്‍പ്പെട്ട തീവ്രവാദികളെയാണ് പിടികൂടിയത്. കൊല്‍ക്കത്ത തീവ്രവാദ വിരുദ്ധ സ്ക്വാഡും മുര്‍ഷിദാബാദ് പൊലീസും ചേര്‍ന്നാണ് ഇവരെ വലയിലാക്കിയത്.
ഇന്ത്യയ്‌ക്കെതിരെ സൈനിക നടപടി പാടില്ലെന്ന് പാക്കിസ്ഥാനോട് അമേരിക്ക
വാഷിങ്ങ്ടൺ:ഇന്ത്യയ്‌ക്കെതിരെ സൈനിക നടപടി പാടില്ലെന്ന് പാക്കിസ്ഥാനോട് അമേരിക്ക.ഇന്ത്യയോടും പാകിസ്താനോടും സൈനിക നടപടികൾ ഉടൻ അവസാനിപ്പിക്കണമെന്നും പാക് ഭീകരയ്‌ക്കെതിരെ ഉടൻ നടപടിയെടുക്കണമെന്നും അമേരിക്കൻ വിദേശകാര്യ സെക്രെട്ടറി മൈക്ക് പോംപിയോ ആവശ്യപ്പെട്ടു.വിദേശകാര്യമന്ത്രി സുഷമാ സ്വരാജും പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ഷാ മഹ്‍മൂദ് ഖുറേഷിയുമായും മൈക്ക് പോംപിയോ വെവ്വേറെ ചര്‍ച്ച നടത്തി. ”മേഖലയില്‍ സമാധാനം പാലിക്കണം. ഒരു തരത്തിലും സൈനിക നടപടി പാടില്ല. പ്രകോപനപരമായ പ്രസ്താവനകളോ നടപടികളോ മേഖലയില്‍ നടത്തരുത്. അതിര്‍ത്തി മേഖലയില്‍ ഉള്ള ഭീകരക്യാംപുകള്‍ക്കെതിരെ ഉടനടി പാകിസ്ഥാന്‍ എടുത്തേ മതിയാകൂ.” മൈക്ക് പോംപിയോ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.ഇന്നലെ വിദേശകാര്യമന്ത്രി സുഷമാ സ്വരാജുമായി ടെലിഫോണില്‍ നടത്തിയ ചര്‍ച്ചയില്‍ ഇന്ത്യന്‍ നിലപാട് അംഗീകരിക്കുന്നതായി അമേരിക്ക വ്യക്തമാക്കിയിരുന്നു. പക്ഷേ ഇനി സമാധാനം പാലിക്കണമെന്ന് അമേരിക്ക ഇന്ത്യയോടും ആവശ്യപ്പെടുന്നുണ്ട്.
അതിർത്തിയിൽ ഏറ്റുമുട്ടൽ തുടരുന്നു;സൈന്യം രണ്ട് ജെയ്‌ഷെ ഭീകരരെ വധിച്ചു
ന്യൂഡൽഹി:അതിർത്തിയിൽ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നു. ഷോപ്പിയാനിലെ മെമന്താറില്‍ പുലര്‍ച്ചെ നാലരയോടെയാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. ഏറ്റുമുട്ടലിൽ സൈന്യം രണ്ട് ജെയ്‌ഷെ ഭീകരരെ വധിച്ചു.ഷോപ്പിയാനില്‍ മേമന്ദറിലെ ഒരു വീട്ടില്‍ ജയ്‌ഷെ മുഹമ്മദ് ഭീകരര്‍ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തേത്തുടര്‍ന്നാണ് ജമ്മു കശ്മീര്‍ പൊലീസും അര്‍ധസൈനിക വിഭാഗവും തിരച്ചില്‍ നടത്തിയത്. ഇതിനിടെ ഭീകരര്‍ വെടി വയ്‌ക്കുകയായിരുന്നു. സേന തിരിച്ചടിക്കുകയും ചെയ്‌തു. തീവ്രവാദി സംഘത്തില്‍ മൂന്നുപേരുണ്ടായിരുന്നതായി സൈന്യം അറിയിച്ചു.പ്രദേശവാസികളെ മനുഷ്യ കവചമാക്കിയാണ് പാക് സൈന്യത്തിന്റെ ആക്രമണമെന്ന് ഇന്ത്യ ആരോപിക്കുന്നു. പ്രദേശത്തെ വീടുകളില്‍ നിന്നാണ് മോര്‍ട്ടാര്‍ ആക്രമണങ്ങളും മിസൈല്‍ ആക്രമണങ്ങളും നടക്കുന്നത്. എന്നാല്‍ പ്രദേശവാസികളില്‍ നിന്ന് അകലെയുള്ള പാക് പോസ്റ്റുകളാണ് ഇന്ത്യ ലക്ഷ്യമിട്ടതെന്നും സൈനിക വക്താവ് പറഞ്ഞു.ഇന്ത്യന്‍ കര-വ്യോമ സേനാ വിഭാഗങ്ങള്‍ അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.രജൌരി ജില്ലയിലെ നൌഷേര മേഖല, ജമ്മു ജില്ലയിലെ അങ്കനൂര്‍ മേഖല, പൂഞ്ച് ജില്ലയിലെ കൃഷ്ണ ഗട്ടി എന്നിവിടങ്ങളിൽ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലഖിച്ചു.ശക്തമായ വെടിവെപ്പ് ഈ മേഖലകളിലെ നിയന്ത്രണ രേഖയിലുണ്ടായതായാണ് റിപ്പോർട്ട്.ചെറിയ പീരങ്കികള്‍ ഉപയോഗിച്ച് വെടിയുതിര്‍ത്തതായാണ് വിവരം. ഇന്ത്യന്‍ സൈനിക മേധാവി ബിപിന്‍ റാവത്ത്, വ്യോമസേന മേധാവി ബി.എസ് ധനുവ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലാണ് അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കാന്‍ നിര്‍ദേശിച്ചത്.
കാസർകോഡ് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ‘ഇന്നോവേറ്റേഴ്സ് മീറ്റ് 2019’ ഫെബ്രുവരി 28 ന്
കാസർകോഡ്:ജില്ലയിലെ വ്യാവസായിക മുന്നേറ്റം ഊർജ്ജിതമാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്തും ജില്ലാ വ്യാവസായിക കേന്ദ്രവും സംയുക്തമായി സംഘടിപ്പിക്കുന്ന ഇന്നോവേറ്റേഴ്സ് ആൻഡ് ഇൻവെസ്റ്റെർസ് മീറ്റ് 2019 ഫെബ്രുവരി 29 ന് നടക്കും.ജില്ലയുടെ അകത്തും പുറത്തുമുള്ള യുവ സാങ്കേതിക വിദഗ്ദ്ധർ,ഗവേഷണ സ്ഥാപനങ്ങൾ,പ്രൊഫഷണൽ കോളേജുകൾ,നവീന ആശയ വക്താക്കൾ എന്നിവരുടെ ചിന്തകളും പ്രൊജക്റ്റുകളും,ജില്ലയിലെ പ്രവാസികൾ,യുവ സംരംഭകർ,പൂർവവിദ്യാർഥി സംഘടനകൾ,തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ മുൻപാകെ അവതരിപ്പിക്കുന്ന പരിപാടി കാസർകോഡ് എംഎൽഎ എൻ.എ നെല്ലിക്കുന്ന് ഉൽഘാടനം ചെയ്യും.കാസർകോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീർ ചടങ്ങിൽ അധ്യക്ഷത വഹിക്കും.കാസർകോഡ് ജില്ലാ കലക്റ്റർ ഡോ.സജിത്ത് ബാബു IAS മുഖ്യപ്രഭാഷണം നടത്തും.കാസർകോഡ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ശാന്തമ്മ ഫിലിപ്,ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീമതി ഫരീദ സക്കീർ,ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ ഷാനവാസ് പാദൂർ,ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.എ.പി ഉഷ,ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ.ശ്രീകാന്ത്, ബദിയടുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കൃഷ്ണഭട്ട്,കാസർകോഡ് ജില്ലാപഞ്ചായത്ത് സെക്രെട്ടറി പി.നന്ദകുമാർ എന്നിവർ ചടങ്ങിൽ ആശംസകൾ നേരും.കാസർകോഡ് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ എസ്.അജിത് നന്ദി രേഖപ്പെടുത്തും. കാസർകോഡ് ജില്ലാ പഞ്ചായത്തിന്റെ 2018-19 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പരിപാടി നടപ്പിലാക്കുന്നത്.
തുടർന്ന് രാവിലെ 11 മണി മുതൽ 1.30 വരെ വിഷയാവതരണങ്ങൾ നടക്കും.വിവിധ സർക്കാർ വകുപ്പുകളുടെ സ്കീമുകൾ(ജില്ലാ വ്യവസായ കേന്ദ്രം,ഖാദി ബോർഡ്,കേരളം ഫിനാൻഷ്യൽ കോർപറേഷൻ),ജില്ലയിലെ നിക്ഷേപ സാധ്യതകൾ(സി.പി.സി.ആർ.ഐ,കേരള സ്റ്റാർട്ട് അപ്പ് മിഷൻ,കേരള കാർഷിക സർവകലാശാല) എന്നീ വിഷയങ്ങളാണ് അവതരിപ്പിക്കുക.തുടർന്ന് ഉച്ചഭക്ഷണത്തിനു ശേഷം 2 മണി മുതൽ 4 മണിവരെ ‘തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കായുള്ള നവീന ആശയങ്ങളും പ്രൊജക്റ്റുകളും(ക്‌ളീൻ കേരള ,തുറമുഖ അനുബന്ധ നിക്ഷേപ സാദ്ധ്യതകൾ അഗ്രി ബിസ്സിനെസ്സ് ഇൻക്യൂബേഷൻ സെന്റർ) എന്ന വിഷയം അവതരിപ്പിക്കും.4 മണിമുതൽ 4.30 വരെ ചർച്ച നടക്കും.ജില്ലാ പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ,ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ലാ വ്യവസായ കേന്ദ്രം ഉദ്യോഗസ്ഥർ,നോർക്ക-റൂട്സ് പ്രതിനിധികൾ,കേരളം ചെറുകിട വ്യവസായ അസോസിയേഷൻ പ്രതിനിധികൾ,ചേംബർ ഓഫ് കോമേഴ്‌സ്,ബാങ്ക് പ്രതിനിധികൾ,നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്‌സ് പ്രതിനിധികൾ,മറ്റ് സാമ്പത്തികൾ വിദഗ്ദ്ധർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുക്കും.
ധർമടം ചിറക്കുനിയിൽ ബാർബർ ഷോപ്പിനു നേരെ ബോംബേറ്
തലശ്ശേരി:ധർമടം ചിറക്കുനിയിൽ ബാർബർ ഷോപ്പിനു നേരെ ബോംബേറ്.ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് ബോംബേറുണ്ടായത്.സ്‌ഫോടനത്തില്‍ ബാര്‍ബര്‍ ഷോപ്പിന്റെ എസി പൊട്ടിത്തെറിക്കുകയും തൊട്ടടുത്ത വീടിന്റെ ജനലുകള്‍ തകരുകയും ചെയ്തു.കെട്ടിട ഉടമയും ബാര്‍ബര്‍ ഷോപ്പ് നടത്തിപ്പുകാരനും തമ്മില്‍ വാടക സംബന്ധിച്ച തര്‍ക്കം നില നിന്നിരുന്നതായി പോലീസ് പറഞ്ഞു. ഇതാണ് സംഭവത്തിനു പിന്നിലെന്നാണ് പ്രാഥമിക നിഗമനം.കോണ്‍ഗ്രസ് ധര്‍മ്മടം ബ്ലോക്ക് ജനറല്‍ സെക്രട്ടറി ചിറക്കുനി പാലയാട് സൗരാഗില്‍ പിടി സനല്‍ കുമാറിന്റെ വീടിനുനേരെ രണ്ട് തവണ അക്രമം നടന്നിരുന്നു. ഈ അക്രമങ്ങള്‍ക്ക് പിന്നിലും ബാര്‍ബര്‍ ഷോപ്പ് നടത്തിപ്പുകാരനും കെട്ടിട ഉടമയും തമ്മിലുള്ള തര്‍ക്കമാണെന്ന് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.
ഷൊര്‍ണൂരില്‍ ചെന്നൈ- മംഗലാപുരം ട്രെയിന്‍ പാളം തെറ്റി;ആളപായമില്ല
ഷൊര്‍ണൂര്‍: ചെന്നൈ – മംഗലാപുരം ട്രെയിന്‍ ഷൊര്‍ണൂരില്‍ പാളം തെറ്റി. രണ്ട് ബോഗികളാണ് പാളത്തില്‍ നിന്ന് തെന്നി മാറിയത്. ആര്‍ക്കും പരിക്കില്ല. ഇന്നുരാവിലെ 6.45നായിരുന്നു അപകടം. ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തു വച്ചാണ് എന്‍ജിന് പിന്നിലെ രണ്ട് ബോഗികള്‍ തെന്നിമാറിയത്. പാളത്തിന് അരികിലെ ഇലക്‌ട്രിക് പോസ്റ്റുകള്‍ തകര്‍ന്നു. പാര്‍സല്‍ വാനും എസ്.എല്‍.ആര്‍ കോച്ചുമാണ് പാളം തെറ്റിയത്.അപകടത്തെ തുടര്‍ന്ന് ഷൊര്‍ണൂരില്‍ നിന്നും കോഴിക്കോട്, തൃശൂര്‍ ഭാഗങ്ങളിലേക്കും പാലക്കാട് ഭാഗത്തേക്കുമുള്ള ട്രെയിന്‍ ഗതാഗതം മുടങ്ങി. തൃശൂര്‍ – പാലക്കാട് റൂട്ടില്‍ ട്രെയിന്‍ ഗതാഗതത്തെ ബാധിച്ചിട്ടില്ല. ബ്രേക്ക് അപ് വാന്‍ ഉള്‍പ്പെടെയുള്ള അടിയന്തര സംവിധാനങ്ങള്‍ ഷൊര്‍ണൂരില്‍ തന്നെ ഉള്ളതിനാല്‍ ഉടന്‍ ഗതാഗതം പുനഃസ്ഥാപിക്കാനാകുമെന്ന് റെയില്‍വേ അറിയിച്ചു.