കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 400 ഗ്രാം സ്വർണ്ണം പിടികൂടി

keralanews 400gm gold seized from kannur airport

മട്ടന്നൂർ:കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും 400 ഗ്രാം സ്വർണ്ണം പിടികൂടി. അബുദാബിയിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രെസ്സിൽ വിമാനത്താവളത്തിലെത്തിയ വടകര സ്വദേശിയിൽ നിന്നുമാണ് കസ്റ്റംസ് സ്വർണ്ണം പിടികൂടിയത്.പേസ്റ്റ് രൂപത്തിലാക്കി കവറിൽ ശരീരത്തിൽ ഒളിപ്പിച്ചുവെച്ചാണ് സ്വർണ്ണം കടത്താൻ ശ്രമിച്ചത്.ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു.

പയ്യന്നൂർ കോളേജിൽ വീണ്ടും വിദ്യാർത്ഥി സംഘർഷം

keralanews students conflict in payyannur college

പയ്യന്നൂർ:പയ്യന്നൂർ കോളേജിൽ വീണ്ടും വിദ്യാർത്ഥി സംഘർഷം.ചുമരെഴുത്തിനെ ചൊല്ലിയാണ് എസ്എഫ്ഐ-കെഎസ്‌യു പ്രവർത്തകർ തമ്മിൽ സംഘർഷം ഉടലെടുത്തത്.അക്രമത്തിൽ അഞ്ച് കെഎസ്‌യു പ്രവർത്തകർക്കും രണ്ട് എസ്എഫ്ഐ പ്രവർത്തകർക്കും പരിക്കേറ്റു.ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഘർഷം ഉണ്ടായതു.പരിക്കേറ്റ എസ്എഫ്ഐ ഏരിയ സെക്രെട്ടറിയേറ്റ് അംഗവും പയ്യന്നൂർ കോളേജ് യൂണിയൻ ജോയിന്റ് സെക്രെട്ടറിയുമായ ടി.പി കീർത്തന,കോളേജ് യൂണിയൻ വൈസ് പ്രസിഡന്റ് സി.പി പ്രണവ്, എന്നിവരെ പയ്യന്നൂർ സഹകരണ ആശുപത്രിയിലും കെഎസ്‌യു യുണിറ്റ് പ്രസിഡന്റ് ഹർഷരാജ്,ആകാശ് ഭാസ്കരൻ,ടി.ജി അശ്വിൻ,ബിലാൽ,അശ്വിൻ കുമാർ എന്നിവരെ പയ്യന്നൂർ പ്രിയദർശിനി ആശുപത്രിയിലും പ്രവേശിപ്പിച്ചു.കെഎസ്‌യു സ്ഥിരമായി ചുമരെഴുത്ത് നടത്തുന്ന സ്ഥലം എസ്എഫ്ഐ പ്രവർത്തകർ കയ്യേറിയതായി കെഎസ്‌യു പ്രവർത്തകർ ആരോപിച്ചു.ഇത് ചോദ്യം ചെയ്ത കെഎസ്‌യു പ്രവർത്തകരെ എസ്എഫ്ഐ പ്രവർത്തകർ അക്രമിക്കുകയായിരുന്നുവെന്ന് കെഎസ്‌യു പ്രവർത്തകർ പറഞ്ഞു.അതേസമയം കെഎസ്‌യു പ്രവർത്തകർ നശിപ്പിച്ച എസ്എഫ്ഐയുടെ പ്രചാരണ സാമഗ്രികൾ പുനഃസ്ഥാപിക്കുന്ന വേളയിൽ കെഎസ്യുവിന്റെ നേതൃത്വത്തിൽ അക്രമം നടത്തുകയായിരുന്നുവെന്ന് എസ്എഫ്ഐ പ്രവർത്തകർ ആരോപിച്ചു.

ചൂട് ഉയരുന്നു;തൊഴിലാളികളുടെ ജോലിസമയം പുനഃക്രമീകരിച്ചു

keralanews heat increasing the working hours of employees rearranged

കണ്ണൂർ:പകൽ സമയത്ത് ചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ചു.ഇത് പ്രകാരം പകൽ ഷിഫ്റ്റിൽ ജോലിചെയ്യുന്ന തൊഴിലാളികളുടെ ജോലിസമയം രാവിലെ ഏഴുമുതൽ വൈകിട്ട് ഏഴുമണി വരെ ആയിരിക്കും.ഉച്ചയ്ക്ക് 12 മണി മുതൽ മൂന്നു മണി വരെ വിശ്രമസമയം ആയിരിക്കും.രാവിലത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 12 മണിക്ക് അവസാനിക്കുന്ന തരത്തിലും വൈകിട്ടത്തെ ഷിഫ്റ്റ് മൂന്ന് മണിക്ക് ആരംഭിക്കുന്ന തരത്തിലും ക്രമീകരിക്കണമെന്ന് തൊഴിലുടമകൾക്ക് ലേബർ ഓഫീസർ നിർദേശം നൽകി.ജോലിസ്ഥലത്ത് ആവശ്യമായ കുടിവെള്ളം അനുവദിക്കണമെന്നും കണ്ണൂർ ലേബർ ഓഫീസർ അറിയിച്ചു.

ഈ അധ്യയന വർഷത്തെ ഹയർസെക്കണ്ടറി പരീക്ഷകൾ ഇന്നാരംഭിക്കും

keralanews higher secondary examinations of this year starts today

തിരുവനന്തപുരം:ഈ വര്‍ഷത്തെ ഹയര്‍ സെക്കന്‍ററി വാര്‍ഷിക പരീക്ഷകൾ ഇന്ന് ആരംഭിക്കും. പ്ലസ് വണ്‍, പ്ലസ് ടു, വി എച്ച്‌ എസ് ഇ വിഭാഗങ്ങളുടെ പരീക്ഷകള്‍ പതിവ് പോലെ രാവിലെയാണ് നടക്കുക.പ്ലസ് ടുവില്‍ ഈ വര്‍ഷം ആകെ 4,59,617 വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതുന്നത്. പ്ലസ് വണ്ണിന് ആകെ 4,43,246 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെ‍ഴുതും. മാഹി, ലക്ഷദ്വീപ്, ഗള്‍ഫ് ഉള്‍പ്പടെ 2033 പരീക്ഷാ കേന്ദ്രങ്ങളാണ് ക്രമീകരിച്ചിട്ടുള്ളത്.മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഈ വര്‍ഷം എന്‍ഐസി രൂപകല്‍പ്പന ചെയ്തിട്ടുള്ള I EXAM എന്ന ഓണ്‍ലൈന്‍ സോഫ്റ്റ് വെയറാണ് ഉപയോഗിച്ചിട്ടുള്ളത്. ഉത്തരക്കടലാസുകള്‍ പുസ്തക രൂപത്തിലേക്ക് മാറുന്നു എന്ന പ്രത്യേകതയും ഈ വര്‍ഷമുണ്ട്.

തിരുവനന്തപുരത്ത് യുവമോർച്ച പ്രവർത്തകന് വെട്ടേറ്റു

keralanews yuvamorcha worker injured in thiruvananthapuram

തിരുവനന്തപുരം:തിരുവനന്തപുരം കാട്ടാക്കടയിൽ യുവമോർച്ച പ്രവർത്തകന് വെട്ടേറ്റു. വിജിന്‍ദാസ് എന്ന യുവാവിനാണ് വെട്ടേറ്റത്.മൂന്നംഗ സംഘം വിജിന്‍ ദാസിന്റെ വീട്ടിലെത്തുകയും അവിടെ നിന്ന് വിളിച്ചിറക്കി വെട്ടുകയുമായിരുന്നു.ഇന്നലെ രാത്രിയായിരുന്നു സംഭവം.വിജിന്‍ദാസിനെ വെട്ടിയ ആളുകളെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. അതേസമയം ഇതൊരു രാഷ്ട്രീയ സംഘര്‍ഷമല്ലെന്ന് പോലീസ് പറഞ്ഞു. വെട്ടേറ്റ വിജിന്‍ ദാസിന്റെ പരിക്ക് ഗുരുതരമല്ല.

റഫേല്‍ ഇടപാട്;പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

keralanews rafale case supreme court will consider review petition today

ന്യൂഡല്‍ഹി:റഫേല്‍ ഇടപാട് ശരിവെച്ച സുപ്രീംകോടതി വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജികള്‍ കോടതി ഇന്ന് പരിഗണിക്കും.സിഎജി റിപ്പോര്‍ട്ട് പാര്‍ലമെന്‍ററി സമിതിയുടെ പരിഗണനയിലാണെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നും വിധിക്ക് ശേഷം നിരവധി പുതിയ വെളിപ്പെടുത്തലുകള്‍ ഉണ്ടായിട്ടുണ്ടെന്നും കാട്ടിയാണ് പുനഃപരിശോധന ഹര്‍ജികള്‍ നല്‍കിയത്. സന്നദ്ധ സംഘടനയായ കോമണ്‍കോസ്, മുന്‍ കേന്ദ്ര മന്ത്രിമാരായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി എന്നിവരാണ് പുനപരിശോധന ഹര്‍ജികള്‍ നല്‍കിയത്.ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസുമാരായ എസ് കെ കൗള്‍, കെ എം ജോസഫ്, എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേള്‍ക്കുക.

ഡൽഹിയിൽ സിജിഒ കോംപ്ലക്സില്‍ തീപിടുത്തം

keralanews fire broke out in cgo complex delhi

ന്യൂഡൽഹി:ഡൽഹിയിൽ സിജിഒ കോംപ്ലക്സില്‍ തീപിടുത്തം.പണ്ഡിറ്റ്‌ ദീന്‍ ദയാല്‍ അന്ത്യോദയ ഭവന്‍റെ അഞ്ചാം നിലയിലാണ് തീ പടര്‍ന്നത്. ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം നടത്തുകയാണ്.ലോധി റോഡില്‍ സ്ഥിതി ചെയ്യുന്ന 11 നില സിജിഒ കോംപ്ലക്സിലാണ് മിക്ക സര്‍ക്കാര്‍ ഓഫീസുകളും പ്രവര്‍ത്തിക്കുന്നത്.എയർഫോർസിന്റെ ഓഫീസ്,കേന്ദ്ര ജല ശുചീകരണ മന്ത്രാലയത്തിന്റെ ഓഫിസ്‌,വനമന്ത്രാലയത്തിന്റെ ഓഫീസ്,ദേശീയ ദുരന്ത നിവാരണ സേനയുടെ ഓഫീസ് എന്നിവയെല്ലാം  കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.രാവിലെ എട്ടുമണിയോടെയാണ് തീപിടുത്തമുണ്ടായത്. ജീവനക്കാര്‍ എത്തുന്നതിന് മുൻപ്  തീപിടുത്തമുണ്ടായതിനാല്‍ ആളപായമില്ല എന്നാണ് വിവരം.തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.

കര്‍ഷകര്‍ക്ക് ആശ്വാസനടപടികളുമായി സര്‍ക്കാര്‍; കാർഷിക വായ്‌പ്പാ പരിധി രണ്ടുലക്ഷമാക്കി; മൊറട്ടോറിയം ഡിസംബർ 31 വരെ നീട്ടി

keralanews govt with relief project to farmers agricultural loan limit has been increased to two lakh and the moratorium extended till december 31

തിരുവനന്തപുരം:കര്‍ഷകര്‍ക്ക് ആശ്വാസനടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. കാര്‍ഷിക വായ്‌പകളിലെ മൊറൊട്ടോറിയം ഡിസംബര്‍ 31 വരെ നീട്ടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കാര്‍ഷികേതര വായ്‌പകള്‍ക്കും മൊറൊട്ടോറിയം ബാധകമായിരിക്കും. 2014 മാര്‍ച്ച്‌ 31വരെയുള്ള വായ്‌പകള്‍ക്കാണ് മൊറൊട്ടോറിയം. ഇടുക്കിയിലും വയനാട്ടിലും ആഗസ്‌ത് 31 വരെയുള്ള വായ്പകള്‍ക്ക് മൊറൊട്ടോറിയം ബാധകമായിരിക്കും. കാര്‍ഷിക കടാശ്വാസ കമീഷന്‍ വായ്‌പാ പരിധി ഇരട്ടിയാക്കി. ഒരു ലക്ഷത്തില്‍ നിന്ന് രണ്ടുലക്ഷമാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.പ്രകൃതിക്ഷോഭം മൂലമുള്ള വിളനാശത്തിന് 85 കോടി രൂപ ഉടന്‍ അനുവദിക്കാനും എല്ലാ വിളകള്‍ക്കുമുള്ള തുക ഇരട്ടിയാക്കാനും മന്ത്രിസഭായോഗദം തീരുമാനിച്ചു. ഇതില്‍ 54 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാകും നല്‍കുക.ദീര്‍ഘകാല വിളകള്‍ക്ക് പുതുതായി അനുവദിക്കുന്ന വായ്പയുടെ പലിശ ഒമ്ബത് ശതമാനം വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഒരു വര്‍ഷത്തേക്ക് നല്‍കും. വായ്‌പ എടുക്കുന്ന തിയതി മുതലുള്ള ഒരു വര്‍ഷത്തേക്കായിരിക്കും നല്‍കുക. കാര്‍ഷിക കടശ്വാസ കമ്മീഷന്റെ പരിധിയില്‍ വാണിജ്യ ബാങ്കുകളെ കൂടി ഉള്‍പ്പെടുത്തുന്നത് പരിശോധിക്കാന്‍ കൃഷി ആസൂത്രണ വകുപ്പുകളെ ചുമതലപ്പെടുത്തി.
അതേസമയം, കര്‍ഷക ആത്മഹത്യയില്‍ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ നീക്കം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നാളെ രാവിലെ 10 മുതല്‍ 5 മണി വരെ ഇടുക്കി കളക്ടറേറ്റിന് മുന്നില്‍ ഉപവാസ സമരം നടത്തും. കൂടാതെ, ഈ മാസം 11ന് കേരള കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് നടയില്‍ ധര്‍ണ നടത്താനും തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കര്‍ഷകരുടെ അഞ്ച് ലക്ഷം രൂപ വരെയുളള വായ്പകള്‍ എഴുതിത്തളളണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഉപവാസ സമരം.പ്രളയത്തെത്തുടര്‍ന്ന് സംസ്ഥാനത്തെ കാര്‍ഷിക മേഖല കടുത്ത സാമ്ബത്തിക പ്രതിസന്ധി നേരിടുകയാണ്. മൊറട്ടോറിയം നിലനില്‍ക്കെ വായ്പാ തിരിച്ചടവിന് ബാങ്കുകള്‍ സമ്മര്‍ദ്ദം ശക്തമാക്കിയതോടെ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം കൂടി. പ്രളയ ശേഷം ഇടുക്കിയില്‍ മാത്രം ആറ് കര്‍ഷകര്‍ ജീവനൊടുക്കിയതായാണ് കണക്ക്. പ്രളയത്തെ തുടര്‍ന്ന് മൊറൊട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതൊന്നും ബാങ്കുകള്‍ വകവയ്ക്കുന്നില്ല. എന്നാല്‍ സര്‍ക്കര്‍ ഗ്യാരണ്ടി നല്‍കാതെ വിട്ടുവീഴ്ചക്കില്ലെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്.

ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിനു മുൻപ് ബലാകോട്ടിൽ 300 ഫോണുകള്‍ പ്രവർത്തിച്ചിരുന്നതായി റിപ്പോർട്ട്

keralanews report that 300 active mobiles phones at balakot camp just before indian attack

ന്യൂഡൽഹി:ബാലാകോട്ടില്‍ ഇന്ത്യന്‍ വ്യോമസേന ജെയ്ഷ തീവ്രവാദ പരിശീലന കേന്ദ്രത്തിന് നേരെ ആക്രമണം നടത്തുന്നതിന് തൊട്ടു മുൻപുള്ള മണിക്കൂറുകളില്‍ സ്ഥലത്ത് മുന്നൂറോളം മൊബൈൽ ഫോണുകള്‍ പ്രവർത്തിച്ചിരുന്നതായി ദേശീയ സാങ്കേതിക ഗവേഷണ സംഘടന റിപ്പോര്‍ട്ട്.എന്‍ടിആര്‍ഒ ബാലാകോട്ട് കേന്ദ്രീകരിച്ച്‌ നടത്തിയ നിരീക്ഷണത്തിലാണ് ആക്രമണത്തിന് മുൻപ് 300റോളം മൊബൈല്‍ ഫോണ്‍ സിഗ്നലുകള്‍ ലഭ്യമായിരുന്നുവെന്ന് കണ്ടെത്തിയത്.വ്യോമാക്രമണത്തിന് മുൻപ് ബാലാകോട്ടിലുണ്ടായിരുന്ന ഭീകരരുടെ എണ്ണത്തെക്കുറിച്ചുള്ള സൂചനകളാണ് റിപ്പോര്‍ട്ട് നല്‍കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. സംഭവ സമയത്ത് സ്ഥലത്ത് മുന്നോറോളം ഭീകരര്‍ ബാലാകോട്ടിലുണ്ടായിരുന്നുവെന്ന് ഇന്ത്യയുടെ മറ്റ് രഹസ്യാന്വേഷണ ഏജന്‍സികള്‍ നടത്തിയ നിരീക്ഷണത്തിലും കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടുകളിൽ പറയുന്നത്. അതേസമയം ബാലാകോട്ടില്‍ കൊല്ലപ്പെട്ട തീവ്രവാദികളുടെ കണക്ക് എടുത്തിട്ടില്ലെന്ന് എയർ ചീഫ് മാർഷൽ ബ്രിന്ദേർ സിങ് ധനോവ നേരത്തെ പറഞ്ഞിരുന്നു.

സംസ്ഥാന വ്യാപകമായി ചരക്കുലോറികള്‍ ബുധനാഴ്ച പണിമുടക്കുന്നു

keralanews goods lorry strike in the state tomorrow

കോഴിക്കോട്: സംസ്ഥാന വ്യാപകമായി ചരക്കുലോറികള്‍ നാളെ പണിമുടക്കും.സൂചനാ പണിമുടക്ക് നടത്തുമെന്ന് കേരള സ്റ്റേറ്റ് ലോറി ഓണേഴ്‌സ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. സംസ്ഥാനത്തെ ഏഴോളം സംഘടനകള്‍ ചേര്‍ന്ന് നടത്തുന്ന സമരത്തില്‍ കോട്ടയം ജില്ലാ ലോറി ഓണേഴ്‌സ് ആന്‍ഡ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്റെ കീഴിലുള്ള പതിനായിരത്തോളം ചരക്കു വാഹനങ്ങള്‍ പങ്കെടുക്കുമെന്ന് സെക്രട്ടറി ഗിരീഷ് ഏറ്റുമാനൂര്‍ അറിയിച്ചു. സംസ്ഥാനത്ത് അന്യായമായി ലോറി ഉടമകളില്‍ നിന്നും തൊഴിലാളികളില്‍ നിന്നും പിരിച്ചെടുക്കുന്ന ചായപൈസ, അട്ടിമറിക്കൂലി, കെട്ടുകാശ് എന്നിവ നീക്കുക എന്ന ആവശ്യം ഉന്നയിച്ചാണ് സമരം.