ന്യൂന മര്‍ദ്ദത്തിന് സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിർദേശം

keralanews chance for low preassure alert to fishermen

ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും അതിനോട് ചേര്‍ന്നുള്ള തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും ശ്രീലങ്കയുടെ തെക്കുകിഴക്കുമായി ഏപ്രില്‍ 25 ഓടെ ന്യൂനമര്‍ദ്ദം രൂപംകൊള്ളുമെന്ന് കേന്ദ്ര കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു.ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും അതിനോട് ചേര്‍ന്നുള്ള തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും കാറ്റിന്റെ വേഗത മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയാവാനും 26ന് വേഗത മണിക്കൂറില്‍ 40 മുതല്‍ 55 കിലോമീറ്റര്‍ വരെയാവാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാനിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.ഈ സാഹചര്യത്തില്‍ 25, 26 തിയതികളില്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും അതിനോട് ചേര്‍ന്നുള്ള തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പിലുണ്ട്.

‘ഇല്ലത്ത് ഇത്തിരി ദാരിദ്യമാണെങ്കിലും സുരക്ഷ ഉറപ്പ്,എല്ലിന്റെയും പല്ലിന്റെയും എണ്ണം കുറയാതെ എത്തിക്കും’-കെഎസ്ആർടിസിയുടെ പോസ്റ്റ് വൈറൽ

keralanews ksrtc facebook post getting viral regarding kallada travels issue

തിരുവനന്തപുരം:കല്ലട ബസ്സില്‍ യാത്രക്കാരെ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട് കെഎസ്‌ആര്‍ടിസിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു.പത്തനംതിട്ട കെഎസ്‌ആര്‍ടിസിയുടെ പോസ്റ്റാണ് വൈറലാവുന്നത്. സ്വകാര്യ ബസുകളിലെ യാത്രാ സൗകര്യത്തില്‍ ആകര്‍ഷിക്കപ്പെട്ട് കെഎസ്‌ആര്‍ടിസിയെ ഒഴിവാക്കുമ്ബോള്‍ സുരക്ഷിത യാത്ര കൂടിയാണ് യാത്രക്കാര്‍ ഒഴിവാക്കുന്നതെന്നാണ് പോസ്റ്റിലെ സൂചന.ഇച്ചിരി ദാരിദ്ര്യമുണ്ടെങ്കിലും സുരക്ഷിത യാത്ര തങ്ങള്‍ വാഗ്ദാനം തരുന്നെന്ന കുറിപ്പില്‍ കെ.എസ്.ആര്‍.ടി.സിയുടെ അന്തര്‍സംസ്ഥാന ബസ് ഷെഡ്യൂളും പങ്കുവെച്ചിട്ടുണ്ട്. എല്ലിന്റെയും പല്ലിന്റെയും എണ്ണം കുറയാതെ ലക്ഷ്യ സ്ഥാനത്തു എത്തിക്കും എന്ന് പറഞ്ഞാണ് കെ.എസ്.ആര്‍.ടി.സി ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു നിന്നും ബംഗളൂരുവിലേക്ക് പുറപ്പെട്ട കല്ലട ബസിലായിരുന്നു കേരളത്തെ നടുക്കിയ സംഭവം ഉണ്ടായത്. ബസ് കേടായി വഴിയില്‍ കിടന്നതിനെ ചോദ്യം ചെയ്ത യാത്രക്കാരെ അവര്‍ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. സംഭവത്തില്‍ മൂന്ന് ജീവനക്കാരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ബസ്സിന്റെ പെര്‍മിറ്റ് റദ്ദാക്കുകയും ചെയ്തിരുന്നു.

പോസ്റ്റിന്റെ പൂർണ്ണരൂപം:
ഇല്ലത്തു ഇച്ചിരി ദാരിദ്രം ആണേലും………
We are ” concerned ” about your safety and comfort..only.. 😎😅😇
KSRTC ensures safe and secure travel. 💕💕💕
KSRTC യുടെ ബാംഗ്ലൂർ Multi-Axle AC സർവീസുകളുടെ സമയവിവര പട്ടിക
⏺ ബാംഗ്ലൂരിലേക്ക് ⏺
➡ സേലം വഴി ⬅
1) 03:45 PM തിരുവനന്തപുരം > കൊല്ലം > ആലപ്പുഴ > 08:15 PM എറണാകുളം > തൃശൂർ > 11:30 PM പാലക്കാട് > 07:25 AM ബാംഗ്ലൂർ
2) 01:45 PM തിരുവനന്തപുരം > കൊട്ടാരക്കര > 05:00 PM കോട്ടയം > തൃശൂർ > 09:15 PM പാലക്കാട് > 05:30 AM ബാംഗ്ലൂർ
3) 05:30 PM പത്തനംതിട്ട > 07:00 PM കോട്ടയം > തൃശൂർ > 11:05 PM പാലക്കാട് > 06:45 AM ബാംഗ്ലൂർ
4) 06:00 PM കോട്ടയം > തൃശൂർ > 11:00 PM പാലക്കാട് > 06:00 AM ബാംഗ്ലൂർ
5) 07:00 PM എറണാകുളം > തൃശൂർ > 10:00 PM പാലക്കാട് > 07:00 AM ബാംഗ്ലൂർ
➡ മൈസൂർ വഴി ⬅
6) 02:00 PM തിരുവനന്തപുരം > കൊല്ലം > ആലപ്പുഴ > 07:25 PM എറണാകുളം > തൃശൂർ > 11:40 PM കോഴിക്കോട് > സുൽത്താൻ ബത്തേരി > 07:30 AM ബാംഗ്ലൂർ
7) 05:00 PM തിരുവനന്തപുരം > കൊല്ലം > ആലപ്പുഴ > 10:25 PM എറണാകുളം > തൃശൂർ > 02:30 AM കോഴിക്കോട് > സുൽത്താൻ ബത്തേരി > 10:15 AM ബാംഗ്ലൂർ
8) 07:30 PM തിരുവനന്തപുരം > കൊല്ലം > ആലപ്പുഴ > 12:10 AM എറണാകുളം > തൃശൂർ > 04:30 AM കോഴിക്കോട് > സുൽത്താൻ ബത്തേരി > 12:10 PM ബാംഗ്ലൂർ
9) 08:30 AM കോഴിക്കോട് > സുൽത്താൻ ബത്തേരി > 03:50 PM ബാംഗ്ലൂർ
⏺ ബാംഗ്ലൂരിൽ നിന്നും ⏺
➡ സേലം വഴി ⬅
1) 05:00 PM ബാംഗ്ലൂർ > 12:45 AM പാലക്കാട് > തൃശൂർ > 03:50 AM എറണാകുളം > ആലപ്പുഴ > കൊല്ലം > 08:15 AM തിരുവനന്തപുരം
2) 06:05 PM ബാംഗ്ലൂർ > 02:10 AM പാലക്കാട് > തൃശൂർ > 06:10 AM കോട്ടയം > കൊട്ടാരക്കര > 09:00 AM തിരുവനന്തപുരം
3) 07:30 PM ബാംഗ്ലൂർ > 03:00 AM പാലക്കാട് > തൃശൂർ > 06:55 AM കോട്ടയം > 08:40 AM പത്തനംതിട്ട
4) 09:15 AM ബാംഗ്ലൂർ > 04:00 AM പാലക്കാട് > തൃശൂർ > 07:20 AM കോട്ടയം
5) 08:00 PM ബാംഗ്ലൂർ > 03:00 AM പാലക്കാട് > തൃശൂർ > 05:50 AM എറണാകുളം
➡ മൈസൂർ വഴി ⬅
6) 01:00 PM ബാംഗ്ലൂർ > സുൽത്താൻ ബത്തേരി > 08:25 PM കോഴിക്കോട് > തൃശൂർ > 01:20 AM എറണാകുളം > ആലപ്പുഴ > കൊല്ലം > 05:45 AM തിരുവനന്തപുരം
7) 02:15 PM ബാംഗ്ലൂർ > സുൽത്താൻ ബത്തേരി > 10:30 PM കോഴിക്കോട് > തൃശൂർ > 02:00 AM എറണാകുളം > ആലപ്പുഴ > കൊല്ലം > 06:00 AM തിരുവനന്തപുരം
8) 03:30 PM ബാംഗ്ലൂർ > സുൽത്താൻ ബത്തേരി > 10:55 PM കോഴിക്കോട് > തൃശൂർ > 03:20 AM എറണാകുളം > ആലപ്പുഴ > കൊല്ലം > 07:30 AM തിരുവനന്തപുരം
9) 10:30 PM ബാംഗ്ലൂർ > സുൽത്താൻ ബത്തേരി > 05:50 AM കോഴിക്കോട്
For Booking 👉 online.keralartc.com
Nb: എല്ലിന്റെയും പല്ലിന്റെയും എണ്ണം കുറയാതെ ലക്ഷ്യ സ്ഥാനത്തു എത്തിക്കും.

പത്രപ്പരസ്യങ്ങളില്‍ സുപ്രീംകോടതിയുടെ ഉത്തരവ് ലംഘിച്ച്‌ സ്വന്തം ചിത്രം വെച്ചു;മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കറാം മീണയ്ക്കെതിരെ പരാതി

keralanews posted his picture in news papers complaint against cheif election officer tikkaram meena

തിരുവനന്തപുരം:പത്രപ്പരസ്യങ്ങളില്‍ സുപ്രീംകോടതിയുടെ ഉത്തരവ് ലംഘിച്ച്‌ സ്വന്തം ചിത്രം വെച്ചതിനെതിരെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കറാം മീണയ്ക്കെതിരെ പരാതി.ഹൈക്കോടതിയിലെ അഭിഭാഷകനായ കൃഷ്ണദാസാണ് ടിക്കാറാം മീണയ്ക്ക് എതിരെ പരാതി നല്‍കിയത്.സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ടം സംബന്ധിച്ചുള്ള സുപ്രീംകോടതി ഉത്തരവ് മീണ ലംഘിച്ചെന്നാണ് പരാതിയിലുള്ളത്.തെരഞ്ഞെടുപ്പ് സംബന്ധമായ എല്ലാ പരാതികളും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കാണ് നല്‍കേണ്ടത് എന്നതിനാലാണ് മീണയ്ക്ക് തന്നെ പരാതി നല്‍കിയിരിക്കുന്നത്. ഏപ്രില്‍ 21-ന് മലയാളമടക്കമുള്ള എല്ലാ ഭാഷാ ദിനപത്രങ്ങളിലും നല്‍കിയ പരസ്യത്തില്‍ ടിക്കാറാം മീണയുടെ ചിത്രങ്ങളുണ്ടായിരുന്നു.

കണ്ണൂർ എടക്കാട് വീ​ട്ടു​മു​റ്റ​ത്ത് നി​ര്‍​ത്തി​യി​ട്ട ഓ​ട്ടോ​റി​ക്ഷ​യി​ല്‍ നി​ന്നും ബോം​ബു​ക​ള്‍ ക​ണ്ടെ​ത്തി

keralanews bomb found in autorikshaw in edakkad kannur

കണ്ണൂർ:എടക്കാട് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ഓട്ടോറിക്ഷയില്‍ നിന്നും ബോംബുകള്‍ കണ്ടെത്തി.എടക്കാട് യുപി സ്കൂളിനു സമീപം താമസിക്കുന്ന ഉണ്ണികൃഷ്ണന്‍റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ നിന്നുമാണ് രണ്ടു ഐസ്ക്രീം ബോംബുകള്‍ കണ്ടെത്തിയത്.ഓട്ടോറിക്ഷയില്‍ മദ്യം സൂക്ഷിച്ചിട്ടുണ്ടെന്ന് രഹസ്യവിവരത്തെ തുടർന്ന് പുലര്‍ച്ചെ നാലോടെ പോലീസ് നടത്തിയ പരിശോധനയിലാണ് ബോംബുകള്‍ കണ്ടെത്തിയത്.സംഭവത്തില്‍ കേസെടുത്ത് പോലീസ് അന്വേഷണം തുടങ്ങി.

ശ്രീലങ്കയിലെ ഭീകരാക്രമണം;കേരളാ തീരത്തും അതീവ ജാഗ്രത നിർദേശം

keralanews blast in srilanka alert in kerala coast also

കൊച്ചി: ശ്രീലങ്കയില്‍ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാതലത്തില്‍ കേരള തീരത്ത് സുരക്ഷ വര്‍ദ്ധിപ്പിച്ചു. ഇന്ത്യയിലേക്ക് തീവ്രവാദികള്‍ കടന്നേക്കുമെന്ന മുന്നറിയിപ്പിനെ തുടർന്നാണ് സുരക്ഷാ സംവിധാനങ്ങള്‍ കര്‍ശനമാക്കിയത്.അതീവ ജാഗ്രത പാലിക്കണമെന്ന് കോസ്റ്റ് ഗാര്‍ഡ് മുന്നയിപ്പ് നല്‍കി.തീരസംരക്ഷണ സേനയും വ്യേമസേനയും നിരീക്ഷണം ശക്തമാക്കി. കൊച്ചി നാവികസേന ആസ്ഥാനത്ത് സുരക്ഷ ശക്തമാക്കി. കൂടുല്‍ സേനാ കപ്പലുകളും ഡോണിയര്‍ നിരീക്ഷണ എയര്‍ക്രാഫ്റ്റുകളും അതിര്‍ത്തിയില്‍ വിന്യസിച്ചിട്ടുണ്ട്.അതേസമയം ഭീകാരക്രമണത്തിന്റെ പശ്ചാതലത്തില്‍ ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇന്ന് അര്‍ദ്ധരാത്രിമുതലാണ് അടിയന്തരാവസ്ഥ.അതിനിടെ കൊളംബോയില്‍ ഇന്നും സ്‌ഫോടനം ഉണ്ടായി. പള്ളിക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന വാനിലെ സ്‌ഫോടകവസ്തുക്കള്‍ നീര്‍വീര്യമാക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു സ്‌ഫോടനം. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഫോര്‍ട്ട് ഏരിയയില്‍ നിന്നും സംശയകരമായ പാര്‍സല്‍ കണ്ടെത്തി. ഇതേത്തുടര്‍ന്ന് സുരക്ഷാസേന ആളുകളെ ഒഴിപ്പിച്ച്‌ പരിശോധന നടത്തി.ജനങ്ങളുടെ ആശങ്ക വര്‍ധിപ്പിച്ചുകൊണ്ട് കൊളംബോ മെയിന്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നും 87 ബോംബ് ഡിറ്റണേറ്ററുകള്‍ പൊലീസ് കണ്ടെടുത്തു. പൊലീസ് വ്യാപക പരിശോധനകള്‍ തുടരുകയാണ്. ജനങ്ങള്‍ക്ക് പൊലീസ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.ഈസ്റ്റർ ദിനത്തിൽ  കൊളംബോയില്‍ ഉണ്ടായ വ്യത്യസ്ത സ്‌ഫോടനങ്ങളില്‍ 290 പേരാണ് കൊല്ലപ്പെട്ടത്.അഞ്ഞൂറോളംപേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

പത്തനംതിട്ട അടൂരില്‍ മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

keralanews three students drowned in adoor pathanamthitta

പത്തനംതിട്ട:പത്തനംതിട്ട അടൂരില്‍ മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു.ഏനാത്ത് സ്വദേശി കുരുമ്പേലിൽ നാസറിന്റെ മക്കളായ നാസിം, അജ്മൽ, ഇവരുടെ ബന്ധു നിയാസ് എന്നിവരാണ് കല്ലടയാറ്റിലെ തെങ്ങുംപുഴയിൽ മുങ്ങിമരിച്ചത്.നാസിമും അജ്മലും കുളിക്കാനിറങ്ങിയപ്പോള്‍ മുങ്ങിപ്പോവുകയായിരുന്നു. ഇവരെ രക്ഷിക്കാനിറങ്ങിയതായിരുന്നു നിയാസ്. മൂന്ന് പേരുടെയും മൃതദേഹം അടൂര്‍ ഗവണ്‍മെന്‍റ് ആശുപത്രിയിലേക്ക് മാറ്റി.

സംസ്ഥാനത്ത് കൊട്ടിക്കലാശത്തിനിടെ പലയിടങ്ങളിലും സംഘർഷം

keralanews conflict in many places in the state during kottikalasam

തിരുവനന്തപുരം:സംസ്ഥാനത്ത് പരസ്യ പ്രചാരണത്തിന് അന്ത്യം കുറിച്ച് നടന്ന കൊട്ടിക്കലാശത്തിനിടെ പലയിടങ്ങളിലും സംഘർഷം.43 ദിവസത്തെ പരസ്യ പ്രചാരണത്തിനാണ് വൈകിട്ട് ആറ് മണിയോടെ സമാപനമായത്. 20 ലോക്സഭ മണ്ഡലങ്ങളിലും ആവേശകരമായ കൊട്ടിക്കലാശമാണ് നടന്നത്.ഇതിനിടെയാണ് ചിലയിടങ്ങളില്‍ അക്രമ സംഭവങ്ങൾ അരങ്ങേറിയത്.തിരുവനന്തപുരം വേളിയില്‍ എ.കെ ആന്റണിയുടെ റോഡ് ഷോ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ തടഞ്ഞു. വാഹനങ്ങള്‍ എതിരെ വന്നപ്പോഴുണ്ടായ ഗതാഗത തടസ്സം മാത്രമാണുണ്ടായതെന്നാണ് എല്‍.ഡി.എഫിന്റെ വിശദീകരണം. കരുനാഗപ്പള്ളിയില്‍ സി.പി.എം – ബി.ജെ.പി സംഘർഷമുണ്ടായി. തിരുവനന്തപുരത്ത് വര്‍ക്കലയില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു.കഴക്കൂട്ടത്ത് ബി.ജെ.പി – സി.പി.എം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി.കൊട്ടിക്കലാശം കഴിഞ്ഞതോടെയാണ് ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസിന്റെ വാഹനത്തിന് നേരെ കല്ലേറുണ്ടായത്. രമ്യാ ഹരിദാസിനേയും അനില്‍ അക്കര എം.എല്‍.എയേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വടകര മണ്ഡലത്തിലെ മൂന്നിടത്ത് സംഘര്‍ഷമുണ്ടായി. കാസര്‍കോട് പടന്നയിലും ഉദുമയിലും എല്‍.ഡി.എഫ്- യു.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. രണ്ടിടത്തും പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു.കണ്ണൂര്‍ മട്ടന്നൂരിലും കലാശക്കൊട്ടിനിടെ കല്ലേറുണ്ടായതിനെ തുടര്‍ന്ന് ആറ് പേര്‍ക്ക് പരിക്കേറ്റു.സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ നടന്ന കൊട്ടിക്കലാശത്തില്‍ രാഹുല്‍ ഗാന്ധി ഒഴികെയുള്ള 20 ലോക്സഭാ മണ്ഡലങ്ങളിലേയും സ്ഥാനാര്‍ഥികള്‍ പങ്കെടുത്തു. ചൊവ്വാഴ്ച രാവിലെ 7 മണി മുതല്‍ വൈകിട്ട് 6 മണി വരെയാണ് പോളിങ് നടക്കുക.

കൊട്ടിക്കലാശത്തിനിടെ വയനാട്ടില്‍ വന്‍ ഭൂമി കൈയ്യേറ്റം;കൈയ്യേറിയത് തൊവരിമലയിലെ 104 ഹെക്റ്റര്‍ ഭൂമി

keralanews huge land encroachment in wayanad encroached 104hectars land in thovarimala

വയനാട്:കൊട്ടിക്കലാശത്തിനിടെ വയനാട്ടില്‍ വന്‍ ഭൂമി കൈയ്യേറ്റം.ഹാരിസണ്‍ മലയാളം ലിമിറ്റഡില്‍ നിന്നും സര്‍ക്കാര്‍ ഏറ്റെടുത്ത തൊവരിമലയിലെ 104 ഹെക്റ്റര്‍ ഭൂമിയാണ് കൈയ്യേറിയത്.റവന്യൂ ഉദ്യോഗസ്ഥരും പോലീസും അടക്കമുള്ളവര്‍ കൊട്ടിക്കലാശ തിരിക്കില്‍ ആയതോടെയാണ് വയനാട്ടിലെ നെന്‍മേനി പഞ്ചായത്തിലെ തൊവരിമലയില്‍ രഹസ്യമായി കൈയ്യേറ്റം നടന്നത്.സിപിഐ എഎല്‍ നേതൃത്വത്തിലുള്ള ഭൂസമര സമിതിയാണ് കൈയ്യേറ്റം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.13 പഞ്ചായത്തുകളില്‍ നിന്നുള്ള ഭൂരഹിതരായ ആദിവാസി കുടുംബങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ അതീവ രഹസ്യമായി സംഘടിച്ചെത്തി ഞായറാഴ്ച വൈകീട്ടോടെ ഭൂമി കൈയ്യേറുകയായിരുന്നു.പരിസരത്തുകാര്‍ പോലും സംഭവം അറിഞ്ഞില്ലെന്നും വിവരം ചോരാതിരിക്കാന്‍ ഫോണ്‍ പോലും സംഘടിച്ചെത്തിയവര്‍ ഉപയോഗിച്ചില്ലെന്നും വാര്‍ത്തയില്‍ പറയുന്നു.തോട്ടത്തിനുള്ളിലെ പഴയ ബംഗ്ലാവടക്കമുള്ള കെട്ടിടങ്ങളില്‍ കൈയ്യറ്റക്കാര്‍ നിലയുറപ്പിച്ചതോടെയാണ് പോലീസ് സംഭവം അറിഞ്ഞത്. ഹാരിസണില്‍ നിന്ന് സര്‍ക്കാര്‍ പിടുച്ചെടുത്ത ഭൂമി ഭൂരഹിതര്‍ക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ട് സിപിഎം ഉള്‍പ്പെടെ സമരം നടത്തിയിരുന്നു. പിടിച്ചെടുത്ത ഭൂമിയില്‍ കൃഷിയിറക്കുമെന്നാണ് കൈയ്യറ്റക്കാര്‍ പറയുന്നത്.

കേന്ദ്രം അനുവദിച്ചാല്‍ ശ്രീലങ്കയിലേക്ക് കേരളം മെഡിക്കല്‍ സംഘത്തെ അയക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ

keralanews health minister kk shylaja said that if the center is allotted will send a medical team to sri lanka

കൊച്ചി:കഴിഞ്ഞ ദിവസം ശ്രീലങ്കയിൽ നടന്ന സ്ഫോടന പരമ്പരയിൽ പരിക്കേറ്റവർക്ക് ചികിത്സ നൽകുന്നതിനായി കേന്ദ്രം അനുവദിച്ചാല്‍ ശ്രീലങ്കയിലേക്ക് കേരളം മെഡിക്കല്‍ സംഘത്തെ അയക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ.തന്റെ ഫേസ്ബുക് പേജിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. എസ്.എസ്. സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള 15 അംഗങ്ങളാണ് മെഡിക്കല്‍ സംഘത്തിലുണ്ടാകുക. കേന്ദ്ര സര്‍ക്കാരിന്റേയും ശ്രീലങ്കന്‍ സര്‍ക്കാരിന്റേയും അനുമതി ലഭിച്ചാലുടന്‍ സംഘം ശ്രീലങ്കയിലേക്ക് പുറപ്പെടും.മുഖ്യമന്ത്രിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് രക്ഷാ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാനായി കേരളത്തില്‍ നിന്നുള്ള പ്രത്യേക മെഡിക്കല്‍ സംഘത്തെ രൂപീകരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. എസ്.എസ്. സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള 15 അംഗങ്ങളാണ് മെഡിക്കല്‍ സംഘത്തിലുണ്ടാകുക. കേന്ദ്ര സര്‍ക്കാരിന്റേയും ശ്രീലങ്കന്‍ സര്‍ക്കാരിന്റേയും അനുമതി ലഭിച്ചാലുടന്‍ സംഘം ശ്രീലങ്കയിലേക്ക് പുറപ്പെടുന്നതായിരിക്കും-മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

ശ്രീലങ്കയിൽ ഭീകരാക്രമണം നടക്കുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നൽകിയിരുന്നതായി റിപ്പോർട്ട്

keralanews report that india has warned that terror attacks will be held in sri lanka

കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കന്‍ ജനതയെ ഭീതിയിലാഴ്ത്തി രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ നടന്ന ഭീകരാക്രമണത്തെക്കുറിച്ച്‌ ഇന്ത്യ നേരത്തെ സൂചന നൽകിയിരുന്നതായി റിപ്പോര്‍ട്ട് പുറത്ത്.ഇന്ത്യ ഭീകരാക്രമണം സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും പക്ഷേ ജാഗ്രത പുലര്‍ത്തുന്നതില്‍ പരാജയപ്പെട്ടുവെന്നും പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ കുറ്റസമ്മതം നടത്തി.നാഷണല്‍ തൗഹീദ് ജമാഅത്ത് ഓഫ് ശ്രീലങ്കയുടെ സെഹ്‌റാന്‍ ഹസീമും കൂട്ടാളികളും ചേർന്ന് പള്ളികളിലും ആഡംബര ഹോട്ടലുകളിലും ചാവേര്‍ ആക്രമണത്തിന് പദ്ധതിയിടുന്നതായി ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിക്ക് നേരത്തേ സൂചന ലഭിച്ചിരുന്നു. തുടര്‍ന്ന് ഇത് സംബന്ധിച്ച വിവരങ്ങള്‍ ഇന്ത്യ ശ്രീലങ്കയ്ക്ക് കൈമാറുകയും ചെയ്തിരുന്നു.ഏപ്രില്‍ നാലിനാണ് ഭീകരാക്രമണ പദ്ധതിയെ കുറിച്ച്‌ തങ്ങള്‍ക്ക് ലഭ്യമായ വിവരങ്ങള്‍ ഇന്ത്യ ശ്രീലങ്കന്‍ സുരക്ഷാ ഏജന്‍സിയെ അറിയിച്ചത്.ഇന്ത്യയുടെ വിവരങ്ങള്‍ ലഭിച്ചതിന് പിന്നാലെ ഏപ്രില്‍ പത്തിന് ശ്രീലങ്കന്‍ പൊലീസ് മേധാവി ദേശീയ തലത്തില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു.പക്ഷേ പക്ഷേ അക്രമികളെ കണ്ടെത്തി പദ്ധതി പരാജയപ്പെടുത്തുന്നതില്‍ സുരക്ഷ ഏജന്‍സികള്‍ പരാജയപ്പെടുകയായിരുന്നു. മൂന്ന് ക്രിസ്ത്യന്‍ പള്ളികളിലും നാല് പഞ്ചനക്ഷത്ര ഹോട്ടലുകളിലുമാണ് ഭീകരാക്രമണമുണ്ടായത്. ആക്രമണത്തില്‍ 290 പേര്‍ കൊല്ലപ്പെടുകയും 500 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.