ശ്രീലങ്കയിലെ സ്ഫോടന പരമ്പര;ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു

keralanews is took responsibility for the serieal blasts in srilanka

കൊളംബോ : ശ്രീ ലങ്കയിലെ സ്ഫോടന പരമ്ബരയുടെ ഉത്തരവാദിത്തം ഭീകര സംഘടനായ ഐഎസ്(ഇസ്ലാമിക് സ്റ്റേറ്റ് ) ഏറ്റെടുത്തു. അമാഖ് ന്യൂസ് ഏജന്‍സിയാണ് ഈ വിവരം പുറത്തു വിട്ടത്.കൊളംബോയില്‍ നടന്ന സ്ഫോടന പരമ്പരകളുടെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിരുന്നില്ല. നാഷണല്‍ തൗഹീദ് ജമാഅത്താണ് സ്ഫോടനത്തിന് പിന്നില്‍ എന്നായിരുന്നു സംശയം.എന്നാല്‍ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഐസിസ് തന്നെ ഏറ്റെടുക്കുകയായിരുന്നു. ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ്‌‌‌ ചര്‍ച്ചില്‍ നടന്ന ആക്രമണത്തിന്റെ തിരിച്ചടിയാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായി ശ്രീലങ്കന്‍ സര്‍ക്കാര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ മാസം ന്യൂസിലന്റിലെ ക്രൈസ്റ്റ്‌‌ ചര്‍ച്ചില്‍ രണ്ട് മുസ്ലീം പള്ളികളിലുണ്ടായ ആക്രമണങ്ങളില്‍ 50 പേരാണ് കൊല്ലപ്പെട്ടത്. ഈ ആക്രമണത്തിനുള്ള തിരിച്ചടിയാണ് ഞായറാഴ്ച രാജ്യത്ത് ഉണ്ടായതെന്ന് ഉപപ്രതിരോധ മന്ത്രി റുവാന്‍ വിജെവര്‍ദനെ വ്യക്തമാക്കി.പ്രാദേശിക സമയം 8.45ഓടെയായിരുന്നു ആദ്യത്തെ സ്ഫോടനങ്ങള്‍ ഉണ്ടായത്. ഈസ്റ്ര‌ര്‍ പ്രാര്‍ത്ഥനകള്‍ ആരംഭിച്ചപ്പോഴായിരുന്നു സ്ഫോടനം നടന്നത്. മൂന്ന് ക്രിസ്ത്യന്‍ പള്ളികളിലടകകം എട്ടിടങ്ങളിലായിരുന്നു സ്ഫോടന പരമ്ബരകള്‍ അരങ്ങേറിയത്. ആക്രമണത്തില്‍ ഇതുവെര 310പേര്‍ കൊല്ലപ്പെടുകയും 500ല്‍ അധികം പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

വോട്ടിംഗ് ക്രമക്കേട് ആരോപിക്കുന്നവര്‍ അതു തെളിയിച്ചില്ലെങ്കില്‍ സെക്ഷന്‍ 177 പ്രകാരം കേസ് എടുക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ

keralanews those who can not prove the irregularities accused in voting case will charge under section177

തിരുവനന്തപുരം:വോട്ടിംഗ് ക്രമക്കേട് ആരോപിക്കുന്നവര്‍ അതു തെളിയിച്ചില്ലെങ്കില്‍ ഇന്ത്യന്‍ ശിക്ഷാ നിയമം സെക്ഷന്‍ 177 പ്രകാരം കേസ് എടുക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ.ഇക്കാര്യം പ്രിസൈഡിങ് ഓഫീസര്‍ ക്രമക്കേട് ഉന്നയിക്കുന്ന ആളെ ബോധ്യപ്പെടുത്തണം.പരാതിയില്‍ ഉത്തമബോധ്യത്തോടെ ഉറച്ചു നില്‍ക്കുകയാണെങ്കില്‍ ഡിക്ലറേഷന്‍ ഫോമില്‍ പരാതി എഴുതി വാങ്ങണം.ആരോപണം തെറ്റാണെന്നു തെളിഞ്ഞാല്‍ ഉടന്‍ പോലീസില്‍ ഏല്‍പ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് പോളിങ്ങിനിടെ നാലുപേർ കുഴഞ്ഞുവീണ് മരിച്ചു

keralanews four died during polling in kerala

കണ്ണൂർ:സംസ്ഥാനത്ത് പോളിങ്ങിനിടെ നാലുപേർ കുഴഞ്ഞുവീണ് മരിച്ചു.കണ്ണൂർ ചൊക്ലി രാമവിലാസം ഹൈസ്കൂളിൽ വോട്ട് ചെയ്യാൻ വരിയിൽ നിന്ന മോടോളിൽ വിജയ(64) കുഴഞ്ഞുവീണ് മരിച്ചു.കൊല്ലം കിളിക്കൊല്ലുരിൽ വോട്ടർ പോളിങ്ങ് ബൂത്തിൽ കുഴഞ്ഞു വീണു മരിച്ചു. കിളികൊല്ലൂർ സ്വദേശി മണി (59)യാണ് മരിച്ചത്. പത്തനംതിട്ട വടശേരിക്കര പേഴുംപാറ പോളിംഗ് ബൂത്തിലും ഒരാൾ കുഴഞ്ഞ് വീണ് മരിച്ചു.പേഴുംപാറ സ്വദേശി ചാക്കോ മത്തായിയാണ് മരിച്ചത്. കാഞ്ഞൂര്‍ സ്വദേശി ത്രേസ്യാമ്മയാണ് മരിച്ച മറ്റൊരാള്‍. എറണാകുളം പാറപ്പുറം കുമാരനാശാൻ മെമ്മോറിയൽ യു.പി സ്കൂളിൽ വോട്ട് ചെയ്യാനെത്തിയതായിരുന്നു ത്രേസ്യാമ്മ.

കല്ലട ബസ്സിൽ യാത്രക്കാരെ മർദിച്ച സംഭവത്തിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

keralanews passengers beaten in kallada bus two more arrested

കൊച്ചി:സുരേഷ് കല്ലട ബസ്സിൽ യാത്രക്കാർക്ക് മർദനമേറ്റ സംഭവത്തിൽ രണ്ടുപേർ കൂടി അറസ്റ്റിൽ.ഇതോടെ കേസില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണം ഏഴായി.വിഷ്ണു, ഗിരിലാല്‍ എന്നീ ബസ് ജീവനക്കാരെയാണ് മരട് പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തത്.ജയേഷ്, രാജേഷ്, ജിതിന്‍, അന്‍വറുദ്ദീന്‍, കുമാര്‍ എന്നിവരാണ് നേരത്തെ അറസ്റ്റിലായവര്‍. പ്രതികളുടെ ക്രിമിനല്‍ പശ്ചാത്തലത്തെകുറിച്ച് പൊലീസ് അന്വേഷിച്ചു വരികയാണ്. ബസ്സിനകത്ത് നടന്ന അക്രമ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ബസിന്റെ പെര്‍മിറ്റ് ഇന്നലെ തന്നെ റദ്ദാക്കിയിരുന്നു. ഞായറാഴ്ച ബെംഗളൂരുവിലേക്കുള്ള യാത്രക്കിടെയാണ് കേസിനാസ്പദമായ സംഭവം.ബസ് കേടായതിനെ തുടര്‍ന്ന് ബദല്‍ സംവിധാനം ആവശ്യപ്പെട്ട് തര്‍ക്കിച്ച യാത്രക്കാരെ വൈറ്റിലയില്‍ വെച്ച് ബസ് ജീവനക്കാര്‍ മര്‍ദിക്കുകയായിരുന്നു.തിരുവനന്തപുരം സ്വദേശി അജയഘോഷ്, പാലക്കാട് സ്വദേശി മുഹമ്മദ് അഷ്കര്‍, സുല്‍ത്താന്‍ ബത്തേരി സ്വദേശി സച്ചിന്‍ എന്നിവര്‍ക്കാണു മര്‍ദനമേറ്റത്. മൂന്നു പേരടങ്ങുന്ന സംഘം ബസിലേക്കു കയറി ഇവരെ മര്‍ദിക്കുകയായിരുന്നു. സംഘം ചേര്‍ന്ന് മര്‍ദിച്ചതുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് പ്രതികള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നു അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന തൃക്കാക്കര എസിപി സ്റ്റുവര്‍ട്ട് കീലര്‍ പറഞ്ഞു.

ഗുജറാത്ത് കലാപം;ബില്‍ക്കീസ് ബാനുവിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി

keralanews supreme court order to pay rs50lakh compensation in bilkis bano the victim of gujrat riot

ന്യൂഡൽഹി:ഗുജറാത്ത് കലാപത്തിലെ ഇരയായ ബില്‍ക്കീസ് ബാനുവിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി.ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബഞ്ചിന്റേതാണ് വിധി. ബില്‍ക്കീസ് ബാനുവിന് സര്‍ക്കാര്‍ ജോലി നല്‍കണണമെന്നും അവര്‍ക്കിഷ്ടമുള്ള സ്ഥലത്ത് താമസ സൌകര്യം ഒരുക്കിക്കൊടുക്കണമെന്നും ഗുജറാത്ത് സര്‍ക്കാറിനോട് കോടതി നിര്‍ദേശിച്ചു.2002ലെ ഗുജറാത്ത് കലാപത്തിനിടെ കൂട്ടബലാത്സഗത്തിന് ഇരയായ ബില്‍കിസ് ബാനുവിന്‍റെ മൂന്ന് വയസുള്ള മകളടക്കം എട്ട് കുടുംബാംഗങ്ങള്‍ അന്ന് കൊല്ലപ്പെട്ടിരുന്നു.മകളെ തറയിലെറി‍ഞ്ഞ് കൊന്ന ശേഷമാണ് കലാപകാരികള്‍ അഞ്ച് മാസം ഗര്‍ഭിണിയായിരുന്ന ബില്‍കിസ് ബാനുവിനെ പീഡിപ്പിച്ചത്. 21 ആം വയസിലാണ് ബില്‍കിസ് ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. കേസില്‍ 11 പ്രതികളാണ് ഉണ്ടായിരുന്നത്.

കേരളം റെക്കോർഡ് പോളിങിലേക്ക്;ആദ്യ ആറുമണിക്കൂറിനുള്ളിൽ രേഖപ്പെടുത്തിയത് 40 ശതമാനം വോട്ട്

keralanews record polling in kerala 40%vote recorded in first six hours

തിരുവനന്തപുരം:ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളം റെക്കോർഡ് പോളിങിലേക്ക്.ആദ്യ ആറുമണിക്കൂറിനുള്ളിൽ 40 ശതമാനം വോട്ട് രേഖപ്പെടുത്തി.ഇടുക്കി, കണ്ണൂര്‍ കാസര്‍കോട്, കൊല്ലം ജില്ലകളാണ് മുന്നില്‍.കണ്ണൂരില്‍ 39.51 ശതമാനം, ഇടുക്കിയില്‍ 35.93 ശതമാനം,കൊല്ലത്ത് 35.89 ശതമാനം എന്നിങ്ങനെയാണ് പോളിങ്.കേരളത്തില്‍ 24,970 പോളിങ് ബൂത്തുകളാണ് ആകെ ഉള്ളത്. ഇതില്‍ 3621 ബൂത്തുകളാണ് പ്രശ്നമുള്ളതായി കണക്കാക്കുന്നത്. മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന 245 ബൂത്തുകളുണ്ട്. മാവോയിസ്റ്റ് ഭീഷണിയുള്ളതിനാല്‍ വയനാട്ടില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. നിലവില്‍ ആകെയുള്ള 20 ലോക്സഭാ മണ്ഡലങ്ങളില്‍ 12 സീറ്റ് യുഡിഎഫിനും എട്ട് സീറ്റ് എല്‍ഡിഎഫിനുമാണുള്ളത്. സീറ്റൊന്നും ഇല്ലാത്ത ബിജെപി ഇത്തവണ അക്കൗണ്ട് തുറക്കുമോ എന്നതാണ് സംസ്ഥാനത്ത് ഏവരും ഉറ്റുനോക്കുന്നത്.അതേസമയം സംസ്ഥാനത്ത് വോട്ടിങ് യന്ത്രങ്ങളെക്കുറിച്ച്‌ വ്യാപകപരാതി ഉയര്‍ന്നു. തിരുവനന്തപുരം ചൊവ്വരയില്‍ കൈപ്പത്തിയില്‍ വോട്ട് ചെയ്യുമ്ബോള്‍ താമരചിഹ്നം തെളിയുന്നുവെന്നതും ചേര്‍ത്തലയില്‍ മോക്ക് പോളില്‍ ചെയ്ത വോട്ടെല്ലാം താമരയില്‍ പതിഞ്ഞതും വന്‍ പ്രതിഷേധത്തിന് വഴിവച്ചിരുന്നു. ചൊവ്വരയിലെ പരാതി അടിസ്ഥാനരഹിതമാണെന്നും ബാലറ്റ് യൂണിറ്റ് ജാം ആയതാണെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിശദീകരിച്ചു.എന്നാല്‍ വോട്ടിങ് യന്ത്രത്തകരാറു കൊണ്ടോ മറ്റ് സാങ്കേതിക കാരണങ്ങള്‍ കാരണമോ പോളിങ് വൈകിയ സ്ഥലങ്ങളില്‍ ഒരു മണിക്കൂര്‍ അധികം സമയം അനുവദിക്കണമെന്ന് യുഡിഎഫ്. പ്രതിപക്ഷ നേതാവ് തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു.

കൈപ്പത്തിക്ക് വോട്ട് ചെയ്യുമ്പോൾ തെളിയുന്നത് താമര; കോവളത്ത് വോട്ടിങ് യന്ത്രത്തില്‍ ഗുരുതര പിഴവെന്ന് റിപ്പോർട്ട്

keralanews when you vote for congress vote goes to bjp mistake report in voting machine in kovalam

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ വോട്ടിങ് യന്ത്രത്തില്‍ ഗുരുതര പിഴവ് കണ്ടെത്തി. കോണ്‍ഗ്രസിന്റെ കൈപ്പത്തി ചിഹ്നത്തില്‍ വോട്ട് രേഖപ്പെടുത്തുമ്ബോള്‍ ലൈറ്റ് തെളിയുന്നത് ബിജെപിയുടെ താമര ചിഹ്നത്തിൽ. കോവളത്തെ ചൊവ്വരയിലെ 151 ആം നമ്പർ പോളിങ് ബൂത്തിലാണ് സംഭവം.76 വോട്ടുകള്‍ രേഖപ്പെടുത്തിയതിനു പിന്നാലെയാണ് പിഴവ് കണ്ടെത്തിയത്.വോട്ട് രേഖപ്പെടുത്താനെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് പിഴവ് കണ്ടെത്തിയത്. തുടര്‍ന്ന് യുഡിഎഫ് പ്രവര്‍ത്തകര്‍ എത്തി പ്രതിഷേധിച്ചതോടെ വോട്ടിങ് നിര്‍ത്തിവെച്ചു. ഇതുവരെ രേഖപ്പെടുത്തിയ വോട്ടുകളുടെ വിവിപാറ്റ് എണ്ണണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

കണ്ണൂരിൽ വോട്ടുചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞുവീണു മരിച്ചു

keralanews the woman who came to vote in kannur died

കണ്ണൂര്‍: കണ്ണൂരില്‍ വോട്ട് ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞു വീണ് മരിച്ചു. കണ്ണൂര്‍ ചൊക്ലിയിലാണ് സംഭവം. രാമവിലാസം യു.പി സ്‌കൂളില്‍ വോട്ട് ചെയ്യാനെത്തിയ മാറോളി വിജയ (62) ആണ് മരിച്ചത്.അതേസമയം കാസര്‍കോട് പോളിംഗ് ഉദ്യോഗസ്ഥ കുഴഞ്ഞു വീണു. ജില്ലയിലെ രാവണീശ്വരം ബൂത്തിലാണ് സംഭവം. പോളിംഗ് ജോലികള്‍ക്കിടെ ഇവര്‍ ബൂത്തിനുള്ളില്‍ കുഴഞ്ഞു വീവുകയായിരുന്നു. ഇവരെ ആശുപത്രിയിലേയ്ക്ക് മാറ്റി.

കണ്ണൂര്‍ മയ്യില്‍ വി.വി പാറ്റ് മെഷീനുള്ളില്‍ പാമ്പ്;വോട്ടെടുപ്പ് തടസ്സപ്പെട്ടു

keralanews snake found in vv pat mechine in mayyil polling interrupted

കണ്ണൂര്‍:കണ്ണൂര്‍ മയ്യില്‍ എല്‍ .പി സ്കൂളിളെ 145 നമ്ബര്‍ ബൂത്തിലെ വി.വി പാറ്റ് മെഷീനുള്ളില്‍ പാമ്പിനെ കണ്ടെത്തിയതിനെ തുടർന്ന് വോട്ടെടുപ്പ് തടസ്സപ്പെട്ടു.പാമ്പിനെ വി.വി പാറ്റ് മെഷീനില്‍ നിന്നും നീക്കുന്നതിനുന്ന പരിശ്രമത്തിലാണ് അധികൃതര്‍. മോക്ക് പോൾ സമയത്താണ് മെഷീനുള്ളിൽ പാമ്പിനെ കണ്ടത്.അതേസമയം പലയിടങ്ങളിലും വോട്ടിങ് മെഷീനിൽ വ്യാപകമായ തകരാർ റിപ്പോർട്ട് ചെയ്യപ്പെട്ടു.കാസര്‍ഗോഡ് 20 ബൂത്തുകളിലും ഇടുക്കിയില്‍ മൂന്നിടത്തും വടകരയില്‍ രണ്ടിടത്തുമായിട്ടാണ് വോട്ടിംഗ് യന്ത്രത്തിന് കേടുപാടുണ്ടായത്.കണ്ണൂര്‍ കാഞ്ഞിരക്കൊല്ലിയിലെ 149ആം ബൂത്തിലെ വോട്ടിംഗ് യന്ത്രത്തിലെ ബട്ടണ്‍ അമര്‍ത്താന്‍ കഴിയാത്ത സാഹചര്യമാണ് .കോഴിക്കോട് തിരുത്തിയാട് 152 ആം നമ്പറിലെ വിവിപാറ്റ് മെഷീന് തകരാര്‍ സംഭവിച്ച സാഹചര്യത്തില്‍ മോക് പോളിംഗ് ഏറെ വൈകിയാണ് നടന്നത്.ചേര്‍ത്തലയിലും വോട്ടിംഗ് യന്ത്രത്തില്‍ തകരാര്‍ രേഖപ്പെടുത്തി. തകരാര്‍ പരിശോധിക്കാനും വേണ്ടിവന്നാല്‍ മാറ്റി നല്‍കാനും കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ മാധ്യമങ്ങളോട് പറഞ്ഞു.

കേരളം വിധിയെഴുതുന്നു;ആദ്യമണിക്കൂറിൽ മികച്ച പോളിങ്

keralanews kerala to polling booth today heavy polling in first hours

തിരുവനന്തപുരം: പതിനേഴാം ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതുന്നു. ആദ്യമണിക്കൂറുകളില്‍ മികച്ച പോളിങാണ് രേഖപ്പെടുത്തിയത്.ചിലയിടത്ത് വോട്ടിങ് യന്ത്രങ്ങളില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടർന്ന് വോട്ടിങ് തടസ്സപ്പെട്ടു.രാവിലെ ഏഴിനു തന്നെ സംസ്ഥാനത്തെ എല്ലാ ബൂത്തുകളിലും പോളിങ് ആരംഭിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള നേതാക്കളും സ്ഥാനാര്‍ത്ഥികളും വോട്ട്ചെയ്തു. മൂന്നാംഘട്ട വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്.20 ലോക്സഭ മണ്ഡലങ്ങളിലായി 227 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്.24,970 പോളിങ് സ്‌റ്റേഷനുകളാണ് സംസ്ഥാനത്തുള്ളത്.261,51,534 വോട്ടർമാരാണ് ഇത്തവണയുള്ളത്. ഇതിൽ 1,34,66,521 പേർ സ്ത്രീ വോട്ടർമാരും1,26,84,839 പുരുഷ വോട്ടർമാരുണ്ട്. 174 ട്രാൻസ്‌ജെൻഡർ വോട്ടർമാര്‍ ഇത്തവണ സമ്മതിദാനാവകാശം നിര്‍വ്വഹിക്കും. പ്രശ്നസാധ്യതയുള്ള 3621 പോളിങ് ബൂത്തുകളിൽ വെബ് കാസ്റ്റിംഗ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.