ആന്ധ്രയില്‍ ബസും വാനും കൂട്ടിയിടിച്ച്‌ 13 പേർ മരിച്ചു

keralanews 13 died in an accident in andra

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ സ്വകാര്യ ബസും വാനും കൂട്ടിയിടിച്ച്‌ 13 പേര്‍ മരിച്ചു. അപകടത്തില്‍ ഒട്ടേറെപേര്‍ക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ട് കുര്‍നൂല്‍ ജില്ലയിലെ വേല്‍ദുര്‍ത്തിയിലായിരുന്നു അപകടം.സ്വകാര്യ ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയായ എസ്.ആര്‍.എസ്. ട്രാവല്‍സിന്റെ സ്‌കാനിയ ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ലോക്സഭാ തിരഞ്ഞെടുപ്പ്;ആറാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു

keralanews loksabha election sixth phase polling today

ന്യൂഡൽഹി:ലോക്സഭ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഉത്തര്‍പ്രദേശില്‍ 14, മധ്യപ്രദേശ്, ബിഹാര്‍, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ എട്ട് വീതം, ഡല്‍ഹിയില്‍ 7, ഹരിയാനയില്‍ 10, ജാർഖണ്ഡ് നാല് എന്നിങ്ങനെയായി ഏഴ് സംസ്ഥാനങ്ങളിലെ 59 മണ്ഡലലങ്ങളിലാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്.രാവിലെ ഏഴുമണിയോടെയാണ് തിരഞ്ഞെടുപ്പ് ആരംഭിച്ചത്.കഴിഞ്ഞ ഘട്ടങ്ങളിലെ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയിലാണ് പശ്ചിമബംഗാളില്‍ ഒരുക്കിയിരിക്കുന്നത്.ഡല്‍ഹിയിലും ഹരിയാനയിലും ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂര്‍ത്തിയാകും. ത്രിപുര ഈസ്റ്റിലെ 168ഉം തേനിയിലെ 12ഉം ബൂത്തുകളില്‍ റീപോളിങ്ങും ഇതോടൊപ്പം നടക്കും.അസംഗഢില്‍ എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവ്, സുല്‍ത്താന്‍പൂരില്‍ കേന്ദ്രമന്ത്രി മേനക ഗാന്ധി എന്നിവർ ഇന്ന് ജനവിധി തേടും.‍ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും സംസ്ഥാന അധ്യക്ഷന്മാര്‍ നേര്‍ക്കുനേര്‍ പോരാടുന്നു. കോണ്‍ഗ്രസിന്റെ ഷീല ദീക്ഷിതും ബി.ജെ.പിയുടെ മനോജ് തീവാരിയും. കോണ്‍ഗ്രസിനായി മുന്‍ കേന്ദ്രമന്ത്രി നേതാവ് അജയ് മാക്കന്‍, ബോക്സിങ് താരം വിജേന്ദ്രസിങ്, ബിജെപിക്കായി കേന്ദ്ര മന്ത്രി ഹര്‍ഷവര്‍ധന്‍, മീനാക്ഷി ലേഖി, ക്രിക്കറ്റ് താരം ഗൌതംഗംഭീര്‍ തുടങ്ങി പ്രമുഖരും ഡല്‍ഹിയിലെ മത്സരരംഗത്തുണ്ട്.ജ്യോതിരാദിത്യ സിന്ധ്യ മത്സരിക്കുന്ന ഗുണയും ദ്വിഗ് വിജയ് സിങ്ങിനെതിരെ ഭീകരാക്രമണക്കേസിലെ പ്രതി പ്രഗ്യാസിങ് മത്സരിക്കുന്ന ഭോപ്പാലും ഇന്ന് വിധിയെഴുതും. കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിങ് തോമര്‍, രാധാമോഹന്‍ സിങ് എന്നിവരും ഈ ഘട്ടത്തില്‍ ജനവിധി തേടുന്നുണ്ട്.

യുവസംവിധായകനെ റെയില്‍പ്പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

keralanews young malayalam director found dead in railway track

വടക്കാഞ്ചേരി:യുവസംവിധായകനെ റെയില്‍പ്പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അത്താണി മിണാലൂര്‍ നടുവില്‍ കോവിലകം രാജവര്‍മ്മയുടെ മകന്‍ അരുണ്‍ വര്‍മ്മയെ (27)ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അത്താണി ആനേടത്ത് മഹാവിഷ്ണു ശിവ ക്ഷേത്രത്തിന് പിന്‍ഭാഗത്തെ റെയില്‍പ്പാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്.തന്റെ ആദ്യ സിനിമയുടെ റിലീസ് കാത്തിരിക്കുകയായിരുന്നു അരുൺ.സിനിമാ മേഖലയില്‍ സമീപകാലത്ത് സജീവമായ അരുണ്‍ വര്‍മ്മയുടെ ആദ്യചിത്രമാണ് ‘തഗ് ലൈഫ്’. ജൂലൈയിലാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. സിനിമയോട് ഏറെ അഭിനിവേശമുണ്ടായിരുന്ന അരുണ്‍ നാലു വര്‍ഷമായി സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിരുന്നു.

പൂര വിളംബരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നെള്ളിക്കാന്‍ അനുമതി നല്‍കി ജില്ലാ കലക്ടര്‍;അനുമതി കർശന ഉപാധികളോടെ

keralanews collector give permission to thechikkottukavu ramachandran to participate in thrissur pooram

തൃശൂർ:തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നെള്ളിക്കാന്‍ ജില്ലാ കലക്ടര്‍ അനുമതി നല്‍കി.മെയ്തിലക്കാവിലമ്മയുടെ തിടമ്പേറ്റി വടക്കുന്നാഥ ക്ഷേത്രത്തിന്റെ വടക്കേനട തള്ളിത്തുറക്കുന്ന വിളംബര ചടങ്ങിലാണ് രാമചന്ദ്രന്‍ ഉണ്ടാകുക.അതേസമയം കര്‍ശന നിബന്ധനകളോടെയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കാൻ കലക്ടര്‍ അനുമതി നല്‍കിയത്.നാല് പാപ്പാന്മാര്‍ കൂടെ വേണം, ആനയുടെ പത്തു മീറ്റര്‍ ചുറ്റളവില്‍ ബാരിക്കേഡ് വെയ്ക്കണം, രാവിലെ 9.30 മണി മുതല്‍ 10.30 വരെയുള്ള സമയത്തില്‍ മാത്രമേ എഴുന്നെള്ളിക്കാവൂ എന്നിവയാണ് നിർദേശങ്ങൾ.ജനങ്ങളുടെ സുരക്ഷയെ മുന്നില്‍കണ്ടാണ് ഈ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ കലക്ടര്‍ നിര്‍ദേശിച്ചത്. ഗജവീരനില്‍ മദപ്പാടില്ലെന്നും ആരോഗ്യവാനെന്നും പരിശോധനാ സംഘം റിപ്പോര്‍ട്ടു നല്‍കിയതോടെ കലക്റ്റർ കടുംപിടുത്തം ഒഴിവാക്കി എഴുന്നെള്ളിപ്പിന് അനുമതി നല്‍കുകയായിരുന്നു.മൂന്നംഗ മെഡിക്കല്‍ സംഘമാണ് ആനയുടെ ആരോഗ്യ ക്ഷമത പരിശോധിച്ചത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് മദപ്പാടില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പൂരവിളംബരത്തിന് എഴുന്നള്ളിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി നെയ്തലക്കാവില്‍ നിന്ന് ആനയെ ലോറിയിലായിരിക്കും വടക്കുംനാഥനിലെത്തിക്കുക. തുടര്‍ന്ന് ഒന്നര മണിക്കൂറിനകം ചടങ്ങ് പൂര്‍ത്തിയാക്കണം. ജനങ്ങളെ ബാരിക്കേഡ് കെട്ടി നിയന്ത്രിക്കും. തിങ്കളാഴ്ചയാണ് തൃശൂര്‍ പൂരം.

തൊടുപുഴയിൽ ഏഴുവയസ്സുകാരനെ കൊലപ്പെടുത്തിയ കേസിൽ അമ്മയ്ക്ക് ജാമ്യം

keralanews mother got bail in the case of murder of seven year old boy in thodupuzha

കൊച്ചി:തൊടുപുഴയിൽ ഏഴുവയസ്സുകാരനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ കുട്ടിയുടെ  അമ്മയ്ക്ക് ജാമ്യം അനുവദിച്ചു.കുറ്റകൃത്യം മറച്ചുവച്ചതിനും പ്രതിയെ സംരക്ഷിക്കാന്‍ ശ്രമിച്ചതിനുമാണ് അമ്മയ്‌ക്കെതിരെ പോലീസ് കേസെടുത്തത്. കുട്ടിയെ കൊലപ്പെടുത്തിയ അരുണ്‍ ആനന്ദിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അമ്മയെ വെള്ളിയാഴ്ചയാണ് അറസ്റ്റ് ചെയ്തത്. കൊലപാതകത്തില്‍ അമ്മ പങ്കാളിയാകാത്തതിനാലാണ് തൊടുപുഴ മുട്ടംകോടതി ജാമ്യം അനുവദിച്ചത്.10 വര്‍‍‍ഷം വരെ തടവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് കുട്ടിയുടെ അമ്മ ചെയ്തത്. കഴിഞ്ഞ മാസം ഏഴാം തീയതിയാണ് ദിവസങ്ങളോളം വെന്റിലേറ്ററില്‍ തുടര്‍ന്ന ശേഷം ഏഴുവയസുകാരന്‍ മരണത്തിന് കീഴടങ്ങിയത്.

മദപ്പാടോ മുറിവുകളോ ഇല്ല;തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ പൂർണ്ണ ആരോഗ്യവാനാണെന്ന് മെഡിക്കൽ റിപ്പോർട്ട്

keralanews the medical report says that thechikottukavu ramachandran is totally healthy

തൃശൂര്‍: ഗജരാജന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ പൂര്‍ണആരോഗ്യവാനാണെന്ന് മെഡിക്കൽ റിപ്പോർട്ട്.മദപ്പാടിന്റെ ലക്ഷണങ്ങളോ മറ്റ് മുറിവുകളോ രാമചന്ദ്രന്റെ ശരീരത്തില്‍ ഇല്ലെന്നും ആന പൂര്‍ണ ആരോഗ്യവാനാണെന്നും ഡോക്‌ടര്‍മാരുടെ റിപ്പോര്‍ട്ടില്‍ പറയന്നു.ജില്ലാ കളക്‌ടര്‍ ടി.വി അനുപമ നിയോഗിച്ച മൂന്നംഗ മെഡിക്കല്‍ സംഘമാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ആനയ്‌ക്ക് മദപ്പാടുണ്ടോ, ശരീരത്തില്‍ മുറിവുകളുണ്ടോ, അനുസരണക്കേട് കാട്ടുന്നുണ്ടോ എന്നിങ്ങനെ മൂന്ന് കാര്യങ്ങളാണ് മെഡിക്കല്‍ സംഘം പരിശോധിച്ചത്.അനുസരണക്കേട് കാട്ടുന്നുണ്ടോ എന്ന് അറിയാൻ അതിരാവിലെ ആനയെ കുളിപ്പിക്കുന്ന സമയത്താണ് മെഡിക്കൽ സംഘം എത്തിയത്.ഈ നേരമായിരിക്കും ആനകള്‍ അനുസരണാ ശീലങ്ങള്‍ കാണിക്കുക. ഡോ. ഡേവിഡ്, ഡോ. വിവേക്, ഡോ. ബിജു എന്നിവരടങ്ങുന്ന സംഘമാണ് ആരോഗ്യക്ഷമത പരിശോധനടത്തിയത്. പരിശോധന ഒരുമണിക്കൂര്‍ നീണ്ടുനിന്നു. ആനയുടെ ശരീരത്തില്‍ മുറിവുകളില്ല. പാപ്പാന്മാരോട് അനുസരണ കാണിക്കുന്നുണ്ടെന്നും പരിശോധനയില്‍ കണ്ടെത്തി. കാഴ്ച പൂര്‍ണമായി നഷ്ടപ്പെട്ടെന്ന് പറയാനാകില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. മെഡിക്കല്‍ സംഘം ഉടന്‍ തന്നെ റിപ്പോര്‍ട്ട് കളക്‌ടര്‍ക്ക് സമര്‍പ്പിക്കുമെന്നാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തില്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചാലുടന്‍ നെയ്‌തലക്കാവ് ഭഗവതിയെ തിടമ്ബേറ്റാന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എത്തും.രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട പരാതി വെള്ളിയാഴ്ച ഹൈക്കോടതി പരിഗണിച്ചിരുന്നു. കളക്ടറുടെ നേതൃത്വത്തിലുള്ള മോണിറ്ററിംഗ് കമ്മിറ്റിക്ക് ഇതില്‍ തീരുമാനമെടുക്കാമെന്നാണ് കോടതി നിര്‍ദേശിച്ചത്. ഇതിന് ശേഷമാണ് ആരോഗ്യ ക്ഷമതാ പരിശോധന നടത്താന്‍ തീരുമാനമെടുത്തത്.ആരോഗ്യം അനുകൂലമാണെങ്കില്‍ പൂരവിളംബരത്തിന് തെച്ചിക്കാട്ട്കാവ് രാമചന്ദ്രനെ ഒരു മണിക്കൂര്‍ ഉള്‍പ്പെടുത്തുമെന്ന് തൃശൂര്‍ കലക്ടര്‍ അനുപമ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

തൃശ്ശൂരിൽ ഓട്ടോയും ടാങ്കർലോറിയും കൂട്ടിയിടിച്ച് ആറുവയസ്സുകാരൻ മരിച്ചു;ഏഴുപേർക്ക് പരിക്കേറ്റു

keralanews six year old boy died and seven injured when the tanker lorry hits auto in thrissur

തൃശൂർ:തൃശ്ശൂരിൽ ഓട്ടോയും ടാങ്കർലോറിയും കൂട്ടിയിടിച്ച് ആറുവയസ്സുകാരൻ മരിച്ചു.അപകടത്തിൽ ഏഴുപേർക്ക് പരിക്കേറ്റു.ഇതില്‍ നാലു പേരുടെ നില ഗുരുതരമാണ്.തിരൂര്‍ സ്വദേശി ആറുവയസ്സുള്ള അലന്‍ ആണ് മരിച്ചത്. തൃശ്ശൂര്‍ മുണ്ടൂരിനു സമീപം പുറ്റേക്കരയിലാണ് അപകടം നടന്നത്.ഗുരുവായൂർ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്നവർ സഞ്ചരിച്ച ഓട്ടോയാണ് അപകടത്തിൽപ്പെട്ടത്.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ മണ്ഡലത്തില്‍ കള്ളവോട്ട് നടന്നതായി സ്ഥിതീകരണം;തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ഗുരുതര വീഴ്ച്ചയെന്ന് ടീ​ക്കാ​റാം മീ​ണ

keralanews bogus votting confirmed in kannur

കണ്ണൂർ:ലോക്സഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ മണ്ഡലത്തില്‍ കള്ളവോട്ട് നടന്നതായി സ്ഥിതീകരണം.തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ഗുരുതര വീഴ്ചയാണിതെന്നും കള്ളവോട്ട് ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ടീക്കാറാം മീണ വ്യക്തമാക്കി. പാമ്ബുരുത്തി, ധര്‍മ്മടം എന്നിവിടങ്ങളിലാണ് കള്ളവോട്ട് നടന്നത്. 10 കള്ളവോട്ടുകള്‍ നടന്നതായാണ് സ്ഥിരീകരണം. ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കാനും കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.കുറ്റക്കാര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം സെക്ഷന്‍ 171 സി, ഡി. എഫ് എന്നീ വകുപ്പുകള്‍ പ്രകാരം ക്രിമിനല്‍ കേസെടുക്കും.എല്‍ഡിഎഫ്-യുഡിഎഫ് പോളിംഗ് ഏജന്‍റ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടന്നത്. പോളിംഗ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധച്ച ശേഷമാണ് കള്ളവോട്ട് നടന്നതായി സ്ഥിരീകരിച്ചത്.

സിബിഎസ്‌ഇ പത്താംതരം പരീക്ഷയില്‍ 60 ശതമാനം നേടിയ മകനെ അഭിനന്ദിച്ച്‌ ഒരമ്മയെഴുതിയ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

keralanews mom congratulate son for scoring 60%mark in cbse exam become viral in social media

ന്യൂഡൽഹി:സിബിഎസ്‌ഇ പത്താംതരം പരീക്ഷയില്‍ 60 ശതമാനം നേടിയ മകനെ അഭിനന്ദിച്ച്‌ ഒരമ്മയെഴുതിയ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ദില്ലിയിലെ വീട്ടമ്മയായ വന്ദന കത്തോച്ച്‌ ആണ് തന്റെ മകനെ അഭിനന്ദിച്ച്‌ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്.പരീക്ഷയില്‍ മകന്‍ നേടിയ 60 ശതമാനം വിജയം അഭിനന്ദനാര്‍ഹമാണ്. അത് 90 ശതമാനം അല്ലെങ്കില്‍ പോലും തനിക്ക് ഉണ്ടാകുന്ന സന്തോഷത്തില്‍ മാറ്റമൊന്നുമില്ലെന്നു പറഞ്ഞാണ് വന്ദനയുടെ കുറിപ്പ് ആരംഭിക്കുന്നത്. പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷയില്‍ 60 ശതമാനം മാര്‍ക്ക് നേടിയ എന്റെ മകന്റെ വിജയത്തില്‍ ഞാന്‍ വളരെയധികം അഭിമാനം കൊള്ളുന്നു.അത് 90 ശതമാനം മാര്‍ക്കല്ല എങ്കില്‍ പോലും എനിക്കുണ്ടാകുന്ന സന്തോഷത്തില്‍ മാറ്റമൊന്നുമില്ല.ചില വിഷയങ്ങളില്‍ അവന്‍ എത്രത്തോളം ബുദ്ധിമുട്ടിയിട്ടുണ്ടെന്ന് എനിക്കറിയാം. കഴിഞ്ഞ ഒന്നര മാസം അവന്‍ അതിന് വേണ്ടി എത്രത്തോളം പരിശ്രമിച്ചുവെന്നറിയാം. ഈ വിജയം നിന്നെ പോലുള്ളവര്‍ക്ക് അഭിമാനിക്കേണ്ട ഒന്നാണ്”-വന്ദന പറയുന്നു.ചില ഉപദേശങ്ങളും ഇവരുടെ പോസ്റ്റിലുണ്ട്.വിശാലമായ സമുദ്രം പോലെയുള്ള ഈ ജീവിതത്തിൽ എങ്ങനെ ജീവിക്കണമെന്ന് നീതന്നെ തീരുമാനിക്കുക.ഒപ്പം നിന്റെ നന്മയും അന്തസ്സും കാത്തു സൂക്ഷിക്കുക.നിന്റെ തമാശ രീതിയിലുള്ള ഇടപഴകലും ഒപ്പം വേണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഏഴായിരത്തിലധികം തവണയാണ് ഈ പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. ഏതാണ്ട് രണ്ടായിരത്തോളം അഭിപ്രായങ്ങളും പോസ്റ്റിന് ലഭിച്ചു.മക്കളുടെ യഥാർത്ഥ കഴിവിനെ അംഗീകരിക്കുന്ന പൊങ്ങച്ചം കാണിക്കാതെ കളവ് പറയാൻ പ്രേരിപ്പിക്കാതെ ജീവിതത്തിൽ വേണ്ടത് മാർക്ക് മാത്രമല്ല എന്ന ലോകത്തോട് വിളിച്ചു പറഞ്ഞ ധീരയും സ്നേഹനിധിയുമായ അമ്മയായാണ് പലരും വന്ദനയെ കുറിച്ച് അഭിപ്രായപ്പെട്ടിരിക്കുന്നത്.മുഴുവൻ വിഷയത്തിലും എ പ്ലസ് ലഭിക്കാത്തതിന്റെ പേരിൽ മക്കളെ ക്രൂരമായി ഉപദ്രവിക്കുന്നവരുടെ ഇടയിൽ വന്ദന വ്യത്യസ്തയാവുന്നതിങ്ങനെയാണ്.ഈ പോസ്റ്റ് കണ്ട പലരും’ഇങ്ങനെയൊരു അമ്മയെ ലഭിച്ച ആ കുട്ടി ഭാഗ്യവാനാണെന്ന്’ അഭിപ്രായപ്പെട്ടു. ഈ പോസ്റ്റിന് ഇത്തരത്തിലൊരു പ്രതികരണം ലഭിക്കുമെന്ന് ഒരിക്കലും കരുതിയില്ലെന്ന് അവര്‍ പിന്നീട് ഫേസ്ബുക്കില്‍ കുറിപ്പിട്ടു. മാത്രമല്ല മകനോടും തന്നോടുമുള്ള സ്‌നേഹത്തിനും കരുതലിനും നന്ദിയുണ്ടെന്നും അവര്‍ പറഞ്ഞു.

പോലീസിലെ പോസ്റ്റൽ വോട്ട് വിവാദം;ഐ​ആ​ര്‍ ബ​റ്റാ​ലി​യൻ ക​മാ​ന്‍​ഡോ വൈ​ശാ​ഖി​നെ സ​സ്പെ​ന്‍​ഡ് ചെ​യ്തു

keralanews postal vote controversy in police department ir battalian commando vaishakh suspended

തിരുവനന്തപുരം:പോലീസിലെ പോസ്റ്റൽ വോട്ട് വിവാദത്തിൽ ഐആര്‍ ബറ്റാലിയൻ കമാന്‍ഡോ വൈശാഖിനെ സസ്പെന്‍ഡ് ചെയ്തു.ഇയാള്‍ക്കെതിരെ ജനപ്രാതിനിധ്യ നിയമപ്രകാരം കേസെടുക്കുകയും ചെയ്തു. ഐആര്‍ ബറ്റാലിയനിലെ ബാലറ്റ് ശേഖരണത്തിന് നേതൃത്വം നല്‍കിയത് വൈശാഖാണെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.ഇതിനെ തുടർന്നാണ് നടപടി.വിവാദവുമായി ബന്ധപ്പെട്ട മറ്റ് നാല് പോലീസുകാര്‍ക്കെതിരായ നടപടി വിശദമായ അന്വേഷണത്തിനു ശേഷം മാത്രം മതിയെന്നും തീരുമാനിച്ചു.ഇതിനിടെ പോസ്റ്റല്‍ വോട്ടുകള്‍ കൈമാറാന്‍ ആവശ്യപ്പെടുന്ന ശബ്ദരേഖ അയച്ച വാട്സ്‌ആപ്പ് ഗ്രൂപ്പ് നശിപ്പിക്കപ്പെട്ടതായും കണ്ടെത്തിയിട്ടുണ്ട്. ശ്രീപത്മനാഭ എന്ന വാട്സ്‌ആപ്പ് ഗ്രൂപ്പാണ് നശിപ്പിച്ചത്. ഇതോടെ കേസില്‍ നിര്‍ണായകമായേക്കാവുന്ന തെളിവാണ് നശിപ്പിക്കപ്പെട്ടത്. വൈശാഖ് ഒരു മാസത്തോളം മുഖ്യമന്ത്രിയുടെയും പിന്നീട് തോമസ് ചാണ്ടിയുടെയും സുരക്ഷാ ഉദ്യോഗസ്ഥനായിരുന്നു. പോലീസ് അസോസിയേഷന്‍ സംസ്ഥാന നേതാവിന്‍റെ അടുത്ത ബന്ധുവുമാണ്.