ഹൈദരാബാദ്: ഐ.എസ്.ആര്‍.ഒയിലെ മലയാളി ശാസ്ത്രജ്ഞന്‍ എസ്.സുരേഷിനെ (56) ഹൈദരാബാദിലെ അപ്പാര്‍ട്ട്‌മെന്റില്‍ തലക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ ഓഫീസില്‍ എത്താത്തതിനേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രാത്രിയോടെയാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.കൊലപാതകമാണെന്നാണ് പോലീസിന്റെ നിഗമനം.ഐ.എസ്.ആര്‍.ഒക്കു കീഴിലുള്ള ഹൈദരാബാദിലെ നാഷണല്‍ റിമോട്ട് സെന്‍സിങ് സെന്ററിലെ (എന്‍.ആര്‍.എസ്.സി) ശാസ്ത്രജ്ഞനാണ് സുരേഷ്. അമീര്‍പേട്ടിലെ അന്നപൂര്‍ണ അപ്പാര്‍ട്ട്‌മെന്റില്‍ തനിച്ചാണ് അദ്ദേഹത്തിന്റെ താമസം. ചൊവ്വാഴ്ച സഹപ്രവര്‍ത്തകര്‍ ഫോണില്‍ വിളിച്ചിട്ട് കിട്ടാതിരുന്നപ്പോള്‍ ചെന്നൈയിലായിരുന്ന ഭാര്യയെ വിവരമറിയിക്കുകയായിരുന്നു. പിന്നീട് ഭാര്യയും ബന്ധുക്കളും പോലീസില്‍ വിവരമറിയിച്ചു. പോലീസെത്തി വാതില്‍ കുത്തിത്തുറന്നപ്പോഴാണ് സുരേഷിന്റെ മൃതദേഹം കണ്ടെത്തിയത്.ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. സംഭവ സ്ഥലത്ത് നിന്നും കൃത്യംചെയ്തവരെ കുറിച്ച് സൂചനകള്‍ ലഭിച്ചതായി പോലീസ് പറഞ്ഞു.ഭാരമേറിയ വസ്‌തു ഉപയോഗിച്ച് തലയില്‍ അടിയേറ്റതാണ് സുരേഷിന്‍റെ മരണത്തിനിടയാക്കിയതാണെന്നുമാണ് പോലീസ് പറയുന്നത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും ഫോറന്‍സിക് വിദഗ്ദരും സംഭവസ്ഥലം സന്ദര്‍ശിക്കുകയും തെളിവുകള്‍ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. അപ്പാര്‍ട്ടമെന്‍റിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ 20 വര്‍ഷമായി സുരേഷ് ഹൈദരാബാദിലുണ്ട്. ഭാര്യ ചെന്നൈയില്‍ ബാങ്ക് ഉദ്യോഗസ്ഥയാണ്.
ഒരു വര്‍ഷം തുടർച്ചയായി മല്‍സ്യം കഴിച്ചാല്‍ 1.5 കിലോ പ്ലാസ്റ്റിക് നമ്മുടെ ശരീരത്തിലെത്തുമെന്ന് വിദഗ്‌ദ്ധ പഠനം
കൊച്ചി:ഒരു വര്‍ഷം തുടര്‍ച്ചയായി മല്‍സ്യം കഴിച്ചാല്‍ 1.5 കിലോ വരെ പ്ലാസ്റ്റിക് നമ്മുടെ ശരീരത്തിലെത്തുന്ന രീതിയില്‍ കടലില്‍ മലിനീകരണം വ്യാപിച്ചിരിക്കുകയാണെന്ന് ദുരന്തനിവാരണ അതോറിറ്റി ഹസാഡ് അനലിസ്റ്റ് നിഥിന്‍ ഡേവിസ്. കരയിലെ മലിനീകരണം പോലെ തന്നെ കടലിലെ മാലിന്യവും മനുഷ്യരുടെ നിലനില്‍പിനെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.കാര്‍ബണ്‍ ന്യൂട്രല്‍ കേരളം സാധ്യമാക്കുന്നതില്‍ കുട്ടികളുടെ പങ്കിനെക്കുറിച്ച് അധ്യാപക സംഗമത്തില്‍ ക്ലാസ് നയിക്കുകയായിരുന്നു നിഥിന്‍. കാര്‍ബണ്‍ ന്യൂട്രല്‍ ആശയത്തിന്റെ പ്രസക്തി വീട്ടിലും നാട്ടിലുമെത്തിക്കാന്‍ നല്ലപാഠത്തിലൂടെ കുട്ടികള്‍ക്കു കഴിഞ്ഞു. സ്വന്തം ക്ലാസ് മുറിയും സ്കൂളും വീടും കാര്‍ബണ്‍ ന്യൂട്രല്‍ ആക്കി മാറ്റാനുള്ള ശ്രമങ്ങള്‍ കുട്ടികളുടെ ഭാഗത്തു നിന്നുണ്ടായാല്‍ തന്നെ വലിയ നേട്ടമാകുമെന്നും അദ്ദേഹം പറഞ്ഞു
റേഷന്‍ കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ഒക്ടോബര്‍ 31 വരെ നീട്ടി
തിരുവനന്തപുരം: റേഷന്‍ കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ഒക്ടോബര്‍ 31 വരെ നീട്ടി. ഇതുസംബന്ധിച്ച കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ് ഇന്നലെ സിവില്‍ സപ്ലൈസ് വകുപ്പിന് ലഭിച്ചു. റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ഇന്നലെ വരെയായിരുന്നു നിശ്ചയിച്ചിരുന്നത്. സമയപരിധി നീട്ടണമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി പി.തിലോത്തമന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.റേഷന്‍ കടയില്‍ നിന്ന് ഇ പോസ് മെഷിന്‍ വഴി ആധാര്‍, റേഷന്‍ കാര്‍ഡുകള്‍ ലിങ്ക് ചെയ്യാന്‍ കഴിയും. കൂടാതെ അക്ഷയ കേന്ദ്രങ്ങള്‍, താലൂക്ക് സപ്‌ളൈ ഓഫിസുകള്‍ എന്നിവിടങ്ങളില്‍ നിന്നും ലിങ്ക് ചെയ്യാനാകും. അവശത അനുഭവിക്കുന്ന ഉപഭോക്താക്കളുടെ വീടുകളില്‍ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരെത്തി ലിങ്ക് ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രിയുടെ ഓഫിസ് അറിയിച്ചു.
കോട്ടയത്ത് അതിതീവ്ര മിന്നലില്‍ വീട് തകര്‍ന്നു
കോട്ടയം:കോട്ടയത്ത് അതിതീവ്ര മിന്നലില്‍ വീട് തകര്‍ന്നു.എരുമേലിയില്‍ കൊട്ടിത്തോട്ടം ചീരംകുളം കുട്ടിയുടെ വീടാണ് ശക്തമായ ഇടിമിന്നലില്‍ തകര്‍ന്നത്. ഇടിമിന്നലിന്റെ ആഘാതത്തില്‍ വീടിന്റെ മുന്‍ഭാഗത്തെ ഭിത്തി തുരന്ന് അകത്തു കയറി രണ്ടാമത്തെ ഭിത്തിയും തുരന്നു കയറുകയായിരുന്നു.ശുചിമുറിയിലെ ടൈലുകളും ചിന്നിച്ചിതറി.തലനാരിഴയ്ക്കാണ് വീട്ടുകാർ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്.മെയിന്‍ സ്വിച്ചും വയറിങും പൂര്‍ണ്ണമായും തകര്‍ന്നു. മെയിന്‍ സ്വിച്ച് ഓഫ് ചെയ്യാന്‍ കുട്ടിയുടെ ഭാര്യ ശ്രമിക്കുമ്പോഴായിരുന്നു മിന്നല്‍.കഴിഞ്ഞ ദിവസം വൈകീട്ട് പെയ്ത മഴയോടൊപ്പം വന്ന തീവ്ര ഇടിമിന്നലിലാണ് വീട് തകര്‍ന്നത്. സംസ്ഥാനത്ത് ദുരന്ത നിവാരണ അതോറിറ്റി നേരത്തെ ഇടിമിന്നലിന്റെ കനത്ത ജാഗ്രത നിര്‍ദേശവും മുന്നറിയിപ്പും നല്‍കിട്ടുണ്ട്.
ബന്ദിപ്പൂര്‍ പാതയിലെ യാത്രാനിരോധനം;രാഹുല്‍ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി
ന്യൂഡല്‍ഹി: ബന്ദിപ്പൂര്‍ പാതയിലെ യാത്രാ നിരോധനവുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി.രാത്രി യാത്രാനിരോധനം ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും ഇതിന് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായി രാഹുല്‍ പറഞ്ഞു.വയനാട്ടിലെ ജനങ്ങള്‍ വലിയ പ്രതിസന്ധിയിലാണെന്നും ജനങ്ങളുടെ ആശങ്ക മുഖ്യമന്ത്രിയെ അറിയിച്ചെന്നും കൂടിക്കാഴ്ചക്ക് ശേഷം രാഹുല്‍ ഗാന്ധി വ്യക്തമാക്കി.അതേസമയം ബന്ദിപ്പൂര്‍ രാത്രിയാത്ര നിരോധനം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച ചെയ്യുന്നുണ്ടെന്നും വിഷയം എത്രയും പെട്ടെന്ന് പരിഹരിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞതായി രാഹുല്‍ ഗാന്ധി വ്യക്തമാക്കി.രാത്രിയാത്രാ നിരോധനത്തിനെതിരെ ബത്തേരിയില്‍ വിവിധ യുവജന സംഘടനകളുടെ നേതൃത്വത്തില്‍ ആരംഭിച്ച ഉപവാസ സമരത്തിന് വയനാട് എംപി രാഹുല്‍ ഗാന്ധി പിന്തുണ അറിയിച്ചിരുന്നു. ഒക്ടോബര്‍ മൂന്നിന് രാഹുല്‍ ഗാന്ധി വയനാട്ടിലെത്തും.
ഭാരത് പെട്രോളിയം ഉള്‍പ്പെടെ നാലു കമ്പനികളിൽ കേന്ദ്രസര്‍ക്കാരിനുള്ള മുഴുവന്‍ ഓഹരികളും വിൽക്കുന്നു

സവാള വില നിയന്ത്രിക്കാന്‍ വിപണിയിൽ നിയന്ത്രണങ്ങളുമായി സംസ്ഥാന സർക്കാർ; നാസിക്കില്‍ നിന്ന് സപ്ലൈക്കോ വഴി ഉള്ളിയെത്തിക്കും
തിരുവനന്തപുരം:കുതിച്ചുയരുന്ന സവാള വില നിയന്ത്രിക്കാന്‍ വിപണിയിൽ നിയന്ത്രണങ്ങളുമായി സംസ്ഥാന സർക്കാർ.നാസിക്കില്‍ നിന്ന് സപ്ലൈക്കോ വഴി ഉള്ളിയെത്തിക്കും.കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ നാഫെഡ് മുഖേന നാസിക്കില്‍ നിന്ന് സവാള എത്തിക്കാനാണ് നീക്കം. വ്യാഴാഴ്ച നാഫെഡ് വഴി സവാള എത്തിക്കും. സപ്ലൈക്കോ ഉദ്യോഗസ്ഥര്‍ ഇതിനായി നാസിക്കില്‍ എത്തി. 50 ടണ്‍ സവാളയാണ് എത്തിക്കുന്നത്. ഇത് സപ്ലൈകോ മുഖേന കിലോയ്ക്ക് 35 രൂപ വിലയില്‍ വില്‍ക്കും. വരും ദിവസങ്ങളില്‍ കൂടുതല്‍ സവാള എത്തിക്കാനും ഭക്ഷ്യവകുപ്പ് ശ്രമിക്കുന്നുണ്ട്. നിലവില്‍ സംസ്ഥാനത്ത് 50 രൂപയ്ക്കും മുകളിലാണ് സവാള വില. ഉള്ളിവില രാജ്യത്തെമ്പാടും കുതിച്ചുയരുന്ന സാഹചര്യത്തിലാണ് കേരളത്തില്‍ സവാള വില നിയന്ത്രിക്കാനുള്ള നടപടികളെക്കുറിച്ച് സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പ് ആലോചിച്ച് തുടങ്ങിയത്. ഇതിന്‍റെ ഭാഗമായാണ് കേന്ദ്ര ഏജന്‍സിയായ നാഫെഡ് വഴി സവാള സംഭരിക്കാനും അത് കുറഞ്ഞ വിലയില്‍ കേരളത്തിലെത്തിച്ച് വിതരണം ചെയ്യാനുമുള്ള പദ്ധതി തയ്യാറാക്കിയത്.മഹാരാഷ്ട്രയും മദ്ധ്യപ്രദേശും കഴിഞ്ഞാല്‍ കര്‍ണാടകയാണ് സവാള ഉത്പാദനത്തില്‍ രാജ്യത്ത് മൂന്നാംസ്ഥാനത്ത്. കാലാവസ്ഥാവ്യതിയാനം മൂലം അവിടെ ഈ വര്‍ഷം ഉത്പാദനം കുറഞ്ഞിരുന്നു. കനത്ത മഴ മഹാരാഷ്ട്ര, മദ്ധ്യപ്രദേശ് എന്നിവിടങ്ങളിലെ വിളവെടുപ്പിനെയും സാരമായി ബാധിച്ചു.ഇതാണ് വിലവർധനയ്ക്ക് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
ദുബായില്‍ വാഹനാപകടത്തിൽ ഇന്ത്യക്കാരുള്‍പ്പെടെ എട്ടുപേര്‍ക്ക് ദാരുണാന്ത്യം
ദുബായ്:ദുബായില്‍ വാഹനാപകടത്തിൽ ഇന്ത്യക്കാരുള്‍പ്പെടെ എട്ടുപേര്‍ക്ക് ദാരുണാന്ത്യം.ദുബായില്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍, ജോലി സ്ഥലത്തേയ്ക്ക് പോവുകയായിരുന്ന 15 യാത്രക്കാര്‍ക്ക് യാത്ര ചെയ്യാവുന്ന മിനി ബസ് മിര്‍ദിഫ് സിറ്റി സെന്ററിനടുത്തായി ട്രക്കിന് പിന്നിലിടിച്ചാണ് അപകടമുണ്ടായത്.ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടമെന്ന് ദുബായ് ആംബുലന്‍സ് എക്സിക്യുട്ടീവ് ഡയറക്ടര്‍ ഖലീഫ ബിന്‍ ദായി പറഞ്ഞു. ഒട്ടേറെ പേര്‍ക്കു പരിക്കേറ്റു. ഇവരെ റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൃതദേഹങ്ങര്‍ ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. മരിച്ചവരിലോ പരുക്കേറ്റവരിലെ മലയാളികളുണ്ടോ എന്ന് തിരിച്ചറിഞ്ഞിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
പെരിയ ഇരട്ടക്കൊലക്കേസ് സിബിഐ അന്വേഷിക്കും; ക്രൈം ബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രം റദ്ദാക്കി
കാസർകോഡ്:പെരിയ ഇരട്ടക്കൊലക്കേസ് സിബിഐ അന്വേഷിക്കും.കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും ബന്ധുക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.അന്വേഷണ സംഘത്തിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് കേസ് സിബിഐക്കു വിട്ടുകൊണ്ടുള്ള ഉത്തരവില്‍ ഹൈക്കോടതി നടത്തിയത്.പൊലീസ് നല്‍കിയ അന്വേഷണത്തില്‍ രാഷ്ട്രീയ ചായ്‌വ് പ്രകടമാണെന്ന് കോടതി കുറ്റപ്പെടുത്തി.മാത്രമല്ല കേസില്‍ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രം സിംഗിള്‍ ബെഞ്ച് റദ്ദാക്കുകയും ചെയ്തു.പ്രതികളെ മാത്രം വിശ്വാസത്തിലെടുത്തു കൊണ്ടുള്ള കുറ്റപത്രമാണ് പൊലീസ് സമര്‍പ്പിച്ചിരിക്കുന്നതെന്ന് കോടതി കുറ്റപ്പെടുത്തി. പ്രതികളുടെ വാക്കുകള്‍ സുവിശേഷം പോലെയാണ് അന്വേഷണ സംഘം കണ്ടത്. സാക്ഷികള്‍ പറഞ്ഞ കാര്യങ്ങള്‍ക്കു വേണ്ടത്ര പ്രാധാന്യം പൊലീസ് കല്‍പ്പിച്ചിട്ടില്ല. ഫൊറന്‍സിക് സര്‍ജന്റെ മൊഴി പൊലീസ് യഥാസമയം രേഖപ്പെടുത്തിയിട്ടില്ല. ഈ കുറ്റപത്രം വച്ചുകൊണ്ടു വിചാരണ നടത്തിയാല്‍ ഒരാള്‍ പോലും ശിക്ഷിക്കപ്പെടില്ലെന്ന കോടതി നിരീക്ഷിച്ചു. കേസില്‍ സി.പി.ഐ.എം പ്രാദേശിക നേതാവ് പീതാംബരന്‍ അടക്കം ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയിതിരുന്നു.എന്നാല്‍ കേസില്‍ സി.പി.എം ഉന്നത നേതാക്കളുടെ പങ്കിനു തെളിവില്ലെന്നു ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചിരുന്നു.കാസര്‍കോട്ടെ പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ കല്ലിയോട്ടുവച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനും കൃപേഷിനും വെട്ടേറ്റത്. പെരുങ്കളിയാട്ടത്തിന്റെ സംഘാടകസമിതി യോഗത്തിന് ശേഷം ബൈക്കില്‍ വീട്ടില്‍ പോകുന്നതിനിടെയായിരുന്നു ഇരുവര്‍ക്കും നേരെയുള്ള ആക്രമണം. ജീപ്പിലെത്തിയ അക്രമി സംഘം ബൈക്ക് ഇടിച്ചിട്ടശേഷം ഇരുവരെയും വെട്ടുകയായിരുന്നു.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത നാശം വിതച്ച് പ്രളയം;മരണസംഖ്യ 114 ആയി
ന്യൂഡൽഹി:ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ തുടർച്ചയായി പെയ്തുകൊണ്ടിരിക്കുന്ന മഴയിലും തുടർന്നുണ്ടായ പ്രളയത്തിലും മരിച്ചവരുടെ എണ്ണം 114 ആയി.മഴയെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ മാത്രം മരിച്ചത് 87 പേരാണ്. വരുന്ന രണ്ടു ദിവസം കൂടി യുപിയില്‍ കനത്ത മഴ പെയ്യാന്‍ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിട്ടുണ്ട്. പ്രളയ ബാധിത മേഖലകളില്‍ റെഡ് അലേര്‍ട്ട് തുടരുകയാണ്.പ്രളയമേഖലയില്‍ രക്ഷപ്രവര്‍ത്തനം തുടരുന്നുണ്ടെങ്കിലും മഴ രക്ഷപ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്.മേഖലയില്‍ വെള്ളക്കെട്ട് തുടരുന്നതിനാല്‍ റെയില്‍ ഗതാഗതം പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.പ്രളയത്തില്‍ കുടുങ്ങിയ മലയാളികളെ ക്യാമ്പുകളിലേക്ക് മാറ്റിയതായി കേരളാ സര്‍ക്കാര്‍ പ്രത്യേക പ്രതിനിധി എ സമ്പത്ത് പറഞ്ഞു.ഉത്താരാഖണ്ഡ്, ജമ്മുകശ്മീര്‍, ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും കനത്ത മഴ തുടരുന്നുണ്ട്. പ്രളയം ബാധിച്ച ബിഹാറിലെ പാറ്റ്നയില്‍ 5000 പേരെ മാറ്റിപ്പാര്‍പ്പിച്ചു. സംസ്ഥാനത്ത് 300 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ടെന്ന് അറിയിച്ചു. കനത്ത മഴയെ തുടര്‍ന്ന് ദാര്‍ഭന്‍ഗ, ഭാഗല്‍പൂര്‍, വെസ്റ്റ് ചമ്ബാരന്‍ ജില്ലകളിലെ സ്‌കൂളുകള്‍ക്ക് ചൊവ്വാഴ്ച വരെ അവധി നല്‍കി.ദുരിത ബാധിതര്‍ക്ക് അടിയന്തിര സഹായം നല്‍കാന്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഡിവിഷണല്‍ കമ്മീഷണര്‍മാര്‍ക്കും ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മരിച്ചവരുടെ ആശ്രിതര്‍ക്ക് 4 ലക്ഷം വീതം നല്‍കാനും മുഖ്യന്ത്രി ഉത്തരവിട്ടു.