നോട്ട് ബാൻ ജനങ്ങൾ എങ്ങനെ ഏറ്റെടുത്തു എന്ന് ഇന്ന് പുറത്തുവരും.

നവംബർ 19 നു നടന്ന ഇലക്ഷന് കൗണ്ടിങ് തുടങ്ങി.
നവംബർ 19 നു നടന്ന ഇലക്ഷൻ കൗണ്ടിങ് തുടങ്ങി.

ന്യൂഡൽഹി: ഏഴു സംസ്ഥാനത്തു നിന്നായി നടന്ന ഇലക്ഷൻ റിപ്പോർട്ട് ഇന്ന്.നാല് പാർലിമെന്റ് സീറ്റ്സീനും പത്തു അസംബ്ലി സീറ്റസിനുമായി നവംബർ 19 നു 7 സംസ്ഥാനങ്ങളിലായി നടന്ന ഇലക്ഷൻ റിപ്പോർട്ട് ഇന്ന് അറിയും. കൗണ്ടിങ്‌ ഇന്ന് രാവിലെ മുതൽ തുടങ്ങി.

നോട്ട് ബാനിനു ശേഷം ആദ്യമായി നടക്കുന്ന ഇലക്ഷൻ ആണ് നവംബർ 19 നു 7 സംസ്ഥാനങ്ങളിലായി നടന്നത്.

നെല്ലിത്തോപ്പിൽ നിന്നും പോണ്ടിച്ചേരി മുഖ്യ മന്ത്രി വി നാരായണ സ്വാമിയും മത്സരിച്ചിട്ടുണ്ട്.6 സംസ്ഥാനങ്ങളിലും പോണ്ടിച്ചേരിയിലും ആണ് ഇലക്ഷൻ നടന്നത്.പ്രധാന മന്ത്രിയുടെ നോട്ട് ബാൻ ജനങ്ങൾ എങ്ങിനെ ഏറ്റെടുത്തു എന്ന് ഇലക്ഷൻ റിപ്പോർട്ട് വരുമ്പോൾ അറിയും.

ഭൂകമ്പം: ജപ്പാനിൽ സുനാമി മുന്നറിയിപ്പ്

റിക്ടർ സ്കെയിലിൽ 7.3 രേഖപ്പെടുത്തി
റിക്ടർ സ്കെയിലിൽ 7.3 രേഖപ്പെടുത്തി

ടോക്കിയോ: റിക്ടർ സ്കെയിലിൽ 7.3 രേഖപ്പെടുത്തിയ ഭൂചലനം. വടക്കൻ ജപ്പാനിൽ പുലർച്ചെ പ്രാദേശിക സമയം 5:59 ന് ഉണ്ടായി. ഭൂകമ്പ പ്രഭവകേന്ദ്രം ടോക്കിയോവിനടുത്തുള്ള ഫുക്കിഷിമ തീരമാണെന്ന് ജപ്പാൻ മെറ്റീറി യോജികൽ ഏജൻസി അറിയിച്ചു.പ്രാഥമീക വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആളപായം ഉള്ളതായ വിവരങ്ങൾ ഒന്നും ലഭിച്ചില്ല.

പ്രാഥമിക വിവരങ്ങളിൽ ആളപാങ്ങൾ ഒന്നും കണ്ടെത്തിയിട്ടില്ല
പ്രാഥമിക വിവരങ്ങളിൽ ആളപാങ്ങൾ ഒന്നും കണ്ടെത്തിയിട്ടില്ല

കാർഷിക, വാഹന,ഹോം ലോണുകളുടെ കാലാവധി നീട്ടി

കാർഷീക, ഭവന,വാഹന വായപകളുടെ തിരിച്ചടക്കാനുള്ള കാലാവധി നീട്ടി
കാർഷീക, ഭവന,വാഹന വായപകളുടെ തിരിച്ചടക്കാനുള്ള കാലാവധി നീട്ടി

ന്യൂഡൽഹി:ഒരു കോടി രൂപ വരെയുളള കാർഷീക, ഭവന,വാഹന, വായപകളുടെ കാലാവധി RBI 60 ദിവസത്തേക്ക് കൂടി നീട്ടി നൽകാൻ ബാങ്കുകൾക്ക് നിർദ്ദേശം നൽകി.നവംബർ, ഡിസംബർ മാസങ്ങളിൽ കാലാവധി അവസാനിക്കുന്ന വായ്പകൾക്കാണ് ഇളവ് പ്രഖ്യാപിച്ചത്. അതേ സമയം പിൻ വലിച്ച 1000, 500 രൂപ നോട്ടുകൾ ഡിസംബർ അവസാനം വരെ സ്വന്തം അകൗണ്ടിൽ നിക്ഷേപിക്കാനുള്ള അവസരം പ്രധാന മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്.

നാളെ സംസ്ഥാനത്ത് പെട്രോൾ പമ്പുകൾ നോ പർച്ചൈസ് സമരം

നാളെ സംസ്ഥാനത്തു പെട്രോൾ പമ്പുകൾ അടച്ചിടും
നാളെ സംസ്ഥാനത്തു പെട്രോൾ സമരം

തിരുവന്തപുരം:ടാങ്കർ തൊഴിലാളികളുടെ നിരന്തര സമരത്തെ തുടർന്ന് നാളെ സംസ്ഥാനത്തെ പെട്രോൾ ഉടമകൾ സമരത്തിൽ .ടെൻഡർ വ്യവസ്ഥകൾക്ക് എതിരെയാണ് തൊഴിലാളികൾ സമരം നടത്തുന്നത്.കഴിഞ്ഞ മൂന്ന് മാസത്തിനിടെ നടത്തുന്ന നാലാമത്തെ സമരമാണ് ഐഒസിയുടെ ഇരുമ്പനം പ്ലാന്റിൽ.ഐഒസിക്ക് അനുഭാവം പ്രകടിപ്പിച്ച്‌ കൊണ്ട് എച്പിസി,ബിപിസി പമ്പുകളിൽ നാളെ മുതൽ ഇന്ധനം വാങ്ങണ്ട എന്ന് തീരുമാനിച്ചു.

ജനങ്ങളുടെ ബുദ്ധിമുട്ടു മനസിലാക്കി പെട്രോൾ പമ്പുകൾ തുറന്ന് പ്രവർത്തിക്കും. എങ്കിലും ചില പെട്രോൾ പമ്പുകൾ അടച്ചിടും.

കഴിഞ്ഞ ശനിയാഴ്ച മുതൽ ഐഒസി ഇരുമ്പനം ടെർമിനലിൽ നടന്നു വരുന്ന ടാങ്കർ തൊഴിലാളി- ട്രാൻസ്പോർട്ടർ സമരം രമ്യമായി പരിഹരിക്കാൻ എകെഎഫ്പിടി ചർച്ച നടത്തിയെങ്കിലും ചർച്ച പരാചയപ്പെടുകയിയിരുന്നു.സംസ്ഥാന പ്രസിഡന്റ് തോമസ് വൈദ്യൻ,ട്രഷറർ റാംകുമാർ,ഇടപ്പള്ളി മോഹൻ,ടോമി തോമസ്,എറണാകുളം ജില്ലാ പ്രസിഡന്റ് കെ എസ് കോമു,സെക്രട്ടറി ബെൽരാജ് തുടങ്ങിയവർ ചർച്ചയിൽ പങ്കടുത്തു.

500 രൂപ നോട്ടുകൾ ആദ്യം എടിഎമ്മുകളിൽ നൽകാൻ തീരുമാനം

500 രൂപ നോട്ടുകൾ ഇനി മുതൽ എടിഎം വഴി.
500 രൂപ നോട്ടുകൾ ഇനി മുതൽ എടിഎം വഴി.

തിരുവനന്തപുരം:500 രൂപ നോട്ടുകൾ ആദ്യം എടിഎമ്മുകളിൽ നൽകാൻ തീരുമാനം. ബാങ്കുകളിൽ പിന്നീട് മാത്രമേ 500 രൂപ നോട്ടുകൾ ലഭിക്കു.

ആദ്യം ബാങ്കുകളിൽ നൽകാനായിരുന്നു തീരുമാനിച്ചത്.ഇനി എടിഎം വഴി തന്നെ നമുക്ക് പുതിയ 500 രൂപ നോട്ടുകൾ ലഭിക്കും എന്നാണ് റിപ്പോർട്ട്.500,1000 രൂപ അസാധുവാക്കിയതിൽ ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ട് പെട്ടെന്ന് തന്നെ തീരുമെന്നാണ് പ്രതീക്ഷ.

പ്രതിപക്ഷം പ്രക്ഷോഭത്തിലേക്ക്:നോട്ട് അസാധുവാക്കിയ വിഷയത്തില്‍ പ്രധാന മന്ത്രി മറുപടി പറയണം

പ്രധാനമന്ത്രിക്കെതിരെ പ്രതിപക്ഷം
പ്രധാനമന്ത്രിക്കെതിരെ പ്രതിപക്ഷം

ന്യൂഡല്‍ഹി:നോട്ട് അസാധുവാക്കിയതിനെതിരെ  പ്രതിപക്ഷം പ്രക്ഷോഭത്തിലേക്ക്.പ്രധാന മന്ത്രി ഇതിനു നേരിട്ട് മറുപടി പറയണമെന്നവശ്യപെട്ട് പാര്‍ലിമെന്റില്‍ ഇന്നും പ്രതിപക്ഷം ബഹളം ഉണ്ടാക്കി. പ്രതിപക്ഷ എംപിമാര്‍ പാര്‍ലിമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ ബുധനയ്ച്ച ഇതിനെതിരെ പ്രതിഷേധിക്കാന്‍ തീരുമാനിച്ചു.എന്‍ഡിഎ സഖ്യകക്ഷിയായ ശിവസേനയും സഖ്യം ചേരും.

പ്രതിപക്ഷം പ്രധാനമന്ത്രിയുടെ നോട്ട് അസാധുവാക്കല്‍ തീരുമാനത്തെ ശക്തമായി എല്ലായിടത്തും എതിര്‍ക്കുകയാണ്.

ഇന്ന് മുതല്‍ 500 രൂപ നോട്ടുകള്‍ ബാങ്കുകളില്‍

പുതിയ 500 രൂപ നോട്ടുകള്‍ ഇന്ന് മുതല്‍
പുതിയ 500 രൂപ നോട്ടുകള്‍ ഇന്ന് മുതല്‍

തിരുവനന്തപുരം: ഇന്ന് മുതല്‍, റിസേര്‍വ് ബാങ്ക് മേഖലാ ആസ്ഥാനത്തെത്തിയ 500 രൂപ നോട്ടുകള്‍ ബാങ്ക് കൌണ്ടര്‍ വഴി നല്‍കപ്പെടും. 23 ന് മുന്നായി എല്ലാ ബാങ്കിലും സമാഹാരിചിരിക്കുന്ന 500,1000 രൂപയുടെ നിരോധിക്കപെട്ട നോട്ടുകള്‍ റിസേര്‍വ് ബാങ്കുകളില്‍ എത്തിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്, അതിനു ആനുപാതികമായായിരിക്കും പുതിയ നോട്ടുകള്‍ നല്‍കുക.

എന്നാല്‍ എടിഎമ്മുകള്‍ വഴി 500 രൂപ നോട്ടുകള്‍ വിതരന്നം ചെയ്യുന്നത് ഇനിയും വൈകും.ഇനിയും അതിനുള്ള സംവിധാനം ആകാത്തതാണ് കാരണം.ബാങ്ക് അധികൃതര്‍ വന്നു സ്വകര്യം ഒരുക്കേണ്ടതുണ്ട്.

കാന്‍പൂര്‍ ട്രെയിന്‍ അപകടം:മരണം 127 ആയി.

കാന്‍പൂര്‍ ട്രെയിന്‍ അപകടം മരണം 127 ആയി.
കാന്‍പൂര്‍ ട്രെയിന്‍ അപകടം മരണം 127 ആയി.

ലക്നോ: ഉത്തര്‍പ്രദേശിലെ കാന്പുരില്‍ പാട്ന-ഇന്‍ഡോര്‍ എക്സ്പ്രസ്സ്‌ പാളം തെറ്റി ഇന്നലെ ഉണ്ടായ അപകടത്തില്‍ മരണം 127 ആയി. ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ട്രെയിനിന്റെ 14 കോച്ചുകള്‍ പാളം തെറ്റിയത്. അപകടത്തില്‍ നാല് എസി കോച്ചുകള്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. അതേസമയം അപകടത്തില്‍ രക്ഷപെട്ടവരെയും കൊണ്ടുള്ള പ്രതേക ട്രെയിന്‍ ഇന്ന് രാവിലെ പാട്നയില്‍ എത്തി.

ഭൂരിഭാഗം പേരും ഉറങ്ങുമ്പോയായിരുന്നു അപകടം നടന്നത്. കോച്ചുകള്‍ തമ്മില്‍ കൂടിയടിച്ചു എന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.

റെയില്‍വേ പാലത്തില്‍ ഉണ്ടായ വിള്ളലാണ് അപകടത്തിനു കാരണമെന്നാണ് പ്രതമിക നിഗമനം.റെയില്‍വേ ബോര്‍ഡ്‌ ചെയര്‍മാന്‍ അടക്കം മുതിര്‍ന്ന ഉദ്യോഗസ്ഥരെല്ലാം അപകടസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിച്ചിരുന്നു.വാരണാസിയില്‍ നിന്ന് ദേശീയ ദുരന്ത നിവാരണ സേന സംഘവും രക്ഷ പ്രവര്‍ത്തനത്തില്‍ സജീവമായി രംഗത്തുണ്ടായി.

അപകടത്തെ കുറിച്ച് ഉന്നതതല അന്വേഷണത്തിന് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു ഉത്തരവിട്ടിട്ടുണ്ട്.

 

അപകടത്തില്‍ പരിഭ്രാന്തരായ ജനങ്ങള്‍
അപകടത്തില്‍ പരിഭ്രാന്തരായ ജനങ്ങള്‍

നിയന്ത്രണരേഖയിൽ വീണ്ടും പാക് വെടിവെപ്പ്: ഒരു ജവാൻ കൊല്ലപ്പെട്ടു

 

ജാഗ്രതയോടെ ഇന്ത്യൻ സൈന്യം
ജാഗ്രതയോടെ ഇന്ത്യൻ സൈന്യം

ജമ്മു:ഇന്ത്യ-പാക് നിയന്ത്രണരേഖയിൽ നടന്ന പാക് വെടിവെപ്പിൽ ഒരു ജവാന് മരണം, മൂന്ന് പേർക്ക് പരിക്ക്.ജമ്മു കാശ്മീരിലെ രജൗറി സെക്ടറിലാണ് ഇന്നലെ രാത്രി വെടിവെപ്പ് നടന്നത്. 24 മണിക്കുറിനുള്ളിൽ നടന്ന മൂന്നാമത്തെ കരാർ ലംഘനമാണ് ഇത്.

കഴിഞ്ഞ ശനിയാഴ്ചയും പാകിസ്ഥാൻ ഭാഗത്തു നിന്ന് വെടിനിറുത്തൽ കരാർ ലംഘനം നടന്നിരുന്നു.

ceasefire-violation_650x400_41440396963
വെടിനിർത്തൽ കരാർ ലംഘനം വീണ്ടും

നോട്ടു പിൻവലിക്കൽ: ജനങ്ങളുടെ ബുദ്ധിമുട്ട് വെറുതെയാകില്ലെന്ന് പ്രധാനമന്ത്രി മോദി

നോട് പിന്‍വലിക്കല്‍ വേരിതെയാകില്ല
നോട്ടു പിൻവലിക്കൽ വെറുതെയാകില്ല

 

ആഗ്ര:  500, 1000 രൂപ നോട്ടുകൾ പിൻവലിച്ചതിനെത്തുടർന്ന് ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ട് വെറുതേയാകില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി. 50 ദിവസത്തിനുള്ളിൽ കാര്യങ്ങളെല്ലാം സാധാരണഗതിയിലാകും. ഇത്തരത്തിലൊരു നടപടിയെടുത്തത് നമ്മുടെ നാട്ടിലെ ജനങ്ങളുടെ നല്ല ഭാവിക്കു വേണ്ടിയാണ്. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ കള്ളപ്പണക്കാരും വ്യാജനോട്ടുകാരും മയക്കുമരുന്നു സംഘങ്ങളും മറ്റും തെറ്റായി ഉപയോഗിക്കുന്നുണ്ട്, അത് തടയേണ്ടതുണ്ടെന്നും പ്രധാനമന്ത്രി.ആഗ്രയിൽ സംഘടിപ്പിച്ച റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

500, 1000 രൂപ നോട്ടുകൾ പിൻവലിച്ചത് കുറച്ചു ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട് പക്ഷേ, ആ തീരുമാനത്തിലൂടെ നിരവധി കള്ളപ്പണക്കാരാണ് പരാജയപ്പെടുന്നത്. പാവപ്പെട്ടവർക്കും ഇടത്തരക്കാർക്കും കള്ളപ്പണമില്ല. സത്യസന്ധരായ അവരെ സഹായിക്കാനാണ് ഞങ്ങളുടെ ശ്രമമെന്നും പ്രധാനമന്ത്രി പറഞ്ഞു.

സർക്കാർ തീരുമാനത്തിൽ ജനങ്ങൾക്ക് അസൗകര്യമുണ്ടായേക്കുമെന്ന് ഞാൻ പറഞ്ഞിരുന്നു, എന്നിട്ടും ഞങ്ങളുടെ തീരുമാനത്തെ പിന്തുണയ്ക്കുന്ന ജനങ്ങളെ അഭിനന്ദിക്കുന്നുവെന്നും മോദി പറഞ്ഞു. ഈ സർക്കാർ പാവപ്പെട്ടവന്റേതാണെന്ന് ആവർത്തിച്ച മോദി, 2022 ൽ മുഴുവൻ ഇന്ത്യക്കാർക്കും വീട് ഉണ്ടാവണമെന്നാണ് തന്റെ ആഗ്രഹമെന്നും കൂട്ടിച്ചേര്‍ത്തു.