പട്ടിണി മൂലം നൈജീരിയയിൽ മരിക്കാനിരിക്കുന്നത് 80,000 കുട്ടികൾ:യൂനിസെഫ്

വടക്ക്കി-ഴക്കൻ നൈജീരിയയിൽ പട്ടിണി കാരണം അടുത്ത വർഷം 80,000 കുട്ടികൾ മരിക്കുമെന്ന മുന്നറിയിപ്പുമായി യൂനിസെഫ്
വടക്ക്-കിഴക്കൻ നൈജീരിയയിൽ പട്ടിണി കാരണം അടുത്ത വർഷം 80,000 കുട്ടികൾ മരിക്കുമെന്ന മുന്നറിയിപ്പുമായി യൂനിസെഫ്.

ലാഗോസ് (നൈജീരിയ) ∙ അടുത്ത വർഷം വടക്കു കിഴക്കൻ നൈജീരിയയിൽ 80,000 കുട്ടികൾ പട്ടിണിയും പോഷകാഹാരത്തിന്റെയും കുറവ് മൂലം മരിക്കാനിടയുണ്ടെന്നു ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള കുട്ടികളുടെ ക്ഷേമത്തിന് വേണ്ടിയുള്ള സംഘടനയുടെ മുന്നറിയിപ്പ്.പട്ടിണി മൂലം വടക്കു-കിഴക്കൻ നൈജീരിയയിൽ 80,000 കുട്ടികൾ മരിക്കാനിടയുണ്ടെന്നാണ് യൂനിസെഫിന്റെ മുന്നറിയിപ്പ്.

ബൊക്കോ ഹറാം ഭീകരരുടെ വളർച്ച രാജ്യത്തു വൻ പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്.ഇതൊരു വാൻ ദുരന്തത്തിൽ കലാശിച്ചേക്കാം എന്നാണ് യൂനിസെഫ് അഭിപ്രായപ്പെടുന്നത്.

നാലുലക്ഷം കുട്ടികൾ പട്ടിണിയുടെ പിടിയിൽ അകപ്പെടും യുനിസെഫ് എക്സിക്യൂട്ടീവ് ഡയറക്ടർ അന്റോനി ലേക്ക് പറഞ്ഞു. ബോർനോ സംസ്ഥാനത്തിന്റെ ഭൂരിഭാഗം പ്രദേശത്തും സഹായം എത്തിക്കാൻ പറ്റുന്നില്ല.ഈ നില തുടരുകയാണെങ്കിൽ ഓരോ അഞ്ച് കുട്ടികളിൽ നിന്നും ഒരു കുട്ടി എന്ന നിലയിൽ മരിക്കാൻ സാധ്യത ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

ഐഎസ്എൽ:കളി എക്സ്ട്രാ ടൈമിലേക്ക്

പത്തു പേരിൽ ചുരുങ്ങിയിട്ടും വീര്യം വിടാതെ ഡൽഹി.
പത്തു പേരിൽ ചുരുങ്ങിയിട്ടും വീര്യം വിടാതെ ഡൽഹി.

ഡൽഹി:ഐഎസ്എൽ സെക്കൻഡ് ഫൈനലിസ്റ്റിനെ അറിയാൻ ഇനിയും സമയമെടുക്കും.ഡൽഹിയും ബ്ലാസ്റ്റേഴ്സും തമ്മിലുള്ള രണ്ടാമത്തെ സെമി ഫൈനൽ മത്സരം എക്സ്ട്രാ ടൈമിലേക്കു എത്തിച്ചേർന്നു.2-2  എന്ന സമനിലയിലാണ് രണ്ടാം പാതിയും കഴിഞ്ഞപ്പോൾ ഉള്ള ഗോൾ നില.

ആദ്യ പകുതി അവസാനിക്കുമ്പോൾ തന്നെ ഇരു ടീമുകളും സമനിലയിൽ ആയിരുന്നു.രണ്ടാം പകുതി അവസാനിക്കാൻ തൊട്ട് മുൻപ് ഡൽഹി നേടിയ രണ്ടാമത്തെ ഗോൾ ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി.ഒന്നാം സെമി ഫൈനൽ സ്കോർ കണക്കിലെടുക്കുമ്പോൾ ഇരു ടീമുകളും 2-2 എന്ന നിലയിലാണ്.ഇതോടെ ഫൈനലിസ്റ്റിനെ അറിയാൻ ഇനിയും സമയമെടുക്കും.

 

വർധ ചുഴലിക്കാറ്റ്:തമിഴ്നാട്ടിൽ വൻ നാശനഷ്ടം,10 മരണം

വർധ ചുഴലിലിക്കാറ്റു കർണാടക തീരത്തേക്ക് കടക്കുന്നു.
വർധ ചുഴലിലിക്കാറ്റു കർണാടക തീരത്തേക്ക് കടക്കുന്നു.

ചെന്നൈ:വർധ ചുഴലിക്കാറ്റ് കർണ്ണാടക തീരത്തേക്ക് കടക്കുന്നു.ചെന്നൈയിൽ വിവിധ നാശ നഷ്ടങ്ങൾ ഉണ്ടാക്കിയ വർധ ഒരു കുട്ടി ഉൾപ്പെടെ 10 മരണവും ഉണ്ടാക്കി.

തമിഴ്നാട് ആന്ധ്രാ തീരങ്ങളിൽ നിന്നും വർധ കർണാടകയിലേക്ക് കടക്കാൻ സാധ്യത ഉണ്ടെന്നു കാലാവസ്ഥ നിരീക്ഷകർ അഭിപ്രായപ്പെട്ടു.

ആന്ധ്രാ-തമിഴ്നാട് തീരങ്ങളിൽ നിന്നും ജനങ്ങളെ ഒഴിപ്പിച്ചിട്ടുണ്ട്.തമിഴ്നാട് തീരങ്ങളിൽ നിന്നും 7000 പേരെയും ആന്ധ്രായിൽ നിന്നും 9000 പേരെയും ഒഴപ്പിച്ചു.

ഇന്നലെ ഉച്ചയോടെയാണ് വർധ തമിഴ്നാട് തീരങ്ങളിൽ എത്തിയത്.120 കി.മീ ശക്തിയിൽ വീശിയ കാറ്റ് കാരണം ആയിരക്കണക്കിന് മരങ്ങൾ കടപുഴകി വീണു,വൈദ്യുതി, റോഡ്,റെയിൽ ഗതകാതം തകരാറിലായി.

കാറ്റും മഴയും ശക്തമായതോടെ വിമാനത്താവളങ്ങൾ അടച്ചിരുന്നു.ഇവിടേക്കു വരണ്ട വിമാനങ്ങൾ തിരിച്ചു വിട്ടു.അടുത്ത 24 മണിക്കൂറിൽ മത്സ്യ തൊഴിലാളികളോട് കടലിൽ പോകരുതെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.

 

ഇന്ന് രാത്രി മുതൽ കാർഡ് ഉപയോഗിച്ച് പെട്രോൾ,ഡീസൽ പർച്ചസ് ചെയ്യുന്നവർക്ക് ഡിസ്‌കൗണ്ട് ലഭിക്കും

2000 രൂപ വരെ പർച്ചസ് ചെയ്യുന്നവർക്ക് ഡിസ്‌കൗണ്ട്.
2000 രൂപ വരെ പർച്ചസ് ചെയ്യുന്നവർക്ക് ഡിസ്‌കൗണ്ട്.

ന്യൂഡൽഹി:ഇന്ന് രാത്രി മുതൽ കാർഡ് ഉപയോഗിച്ച് പെട്രോൾ വാങ്ങുമ്പോൾ .75 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കും.

ഇന്ന് രാത്രി മുതൽ ഈ നിഴമം പ്രാബല്യത്തിൽ വരും.ഡിസ്‌കൗണ്ട് ലഭിച്ച ക്യാഷ് മൂന്ന് ദിവസത്തിനുള്ളിൽ അവരുടെ അക്കൗണ്ടിലേക്ക് തിരിച്ച് ലഭിക്കും.

.75 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കുമ്പോൾ ഒരു ലിറ്റർ പെട്രോൾ വാങ്ങുന്നവർക്ക് 49 പൈസയും ഒരു ലിറ്റർ ഡീസൽ വാങ്ങുന്നവർക്ക് 41 പൈസയുമാണ് തിരിച്ച് കിട്ടുക. 2000 രൂപക്ക് ഇന്ധനം വാങ്ങുന്നവർക്ക് 15 രൂപ ലഭിക്കും.

ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ അഞ്ച് ടെസ്റ്റുകളും തൂത്തു വാരി ഇന്ത്യ

ഇംഗ്ലണ്ടിനെ 195 റൺസിന്‌ തോൽവി അറിയിച്ച ഇന്ത്യൻ താരങ്ങൾ.
ഇംഗ്ലണ്ടിനെ 195 റൺസിന്‌ തോൽവി അറിയിച്ച ഇന്ത്യൻ താരങ്ങൾ.

മംബൈ:ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് ടെസ്റ്റിൽ അഞ്ച് ടെസ്റ്റുകളും ഇന്ത്യ തൂത്തു വാരി.ഒന്നാം ഇന്നിങ്സിൽ ഇന്ത്യയുടെ 231 റൺസ് ലീഡിനെ മറികടക്കാൻ ഇറങ്ങിയ ഇംഗ്ലണ്ടിന് ഇന്ത്യക്കു മുന്നിൽ മുട്ട് മടക്കേണ്ടി വന്നു.

രണ്ടാം ഇന്നിങ്സിൽ 195 റൺസിന്‌ ഇംഗ്ലണ്ട് പുറത്തായതോടെ ഇന്നിങ്‌സിനും 36 റൺസിനും ഇന്ത്യൻ പട വിജയം സ്വന്തമാക്കി.

അവശേഷിക്കുന്നത് ഒരു ടെസ്റ്റ് കൂടിയാണ്.ഇന്ത്യ ഇപ്പോൾ 3-0 ന് മുന്നിലാണ്.

അഞ്ചാം ദിവസം രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ട് കളിയാരംഭിക്കുമ്പോൾ 6 വിക്കറ്റിന് 182 റൺസ് എന്ന നിലയിലായിരുന്നു.അഞ്ചാം ദിവസം 13 റൺസ് എടുത്തതോടെ 4 വിക്കറ്റും ഇംഗ്ലണ്ടിന് നഷ്ടമായി.ഇതോടെ ഇന്ത്യ ഇന്നിങ്‌സ് സ്വന്തമാക്കി.

രണ്ടാം ഇന്നിങ്സിൽ ഇന്ത്യൻ താരം 6 വിക്കറ്റ് നേടി.രണ്ട് ഇന്നിങ്‌സുകളിലായി 12 വിക്കറ്റുകൾ അശ്വിൻ സ്വന്തമാക്കി.

ഇരട്ട സെഞ്ച്വറി നേടിയ കോഹ്‌ലിയും 6 വിക്കറ്റുകൽ നേടിയ അശ്വിനും ഇന്ത്യൻ വിജയത്തിന് കാരണമായി.

വർധ ചുഴലിക്കാറ്റ്:വൻ നാശനഷ്ടം രണ്ട് മരണം

വൻ നാശനഷ്ടം,രണ്ടു മരണം.
വൻ നാശനഷ്ടം,രണ്ടു മരണം.

ചെന്നൈ:വർധ ചുഴലിക്കാറ്റ് വൻ നാശം വിതച്ച് തമിഴ്നാട് കടക്കുന്നു.ഇപ്പോൾ കാറ്റിന്റെ ശക്തി കുറഞ്ഞിട്ടുണ്ട്.മണിക്കൂറിൽ 130-150 കി.മീ വേഗതയിൽ വീശിയ കാറ്റ് വൻ നാശനഷ്ടവും രണ്ടു മരണവും ഉണ്ടാക്കി.

ഇപ്പോൾ കാറ്റിന്റെ ശക്തി കുറഞ്ഞെങ്കിലും വരും മണിക്കൂറിൽ വീണ്ടും ശക്തി പ്രാപിക്കാൻ സാധ്യത ഉണ്ടെന്ന് കാലാവസ്ഥ നിരീക്ഷകർ അഭിപ്രായപ്പെട്ടു.

രണ്ട് ദിവസത്തിനുള്ളിൽ കേരളത്തിൽ തെക്കൻ ജില്ലകളിൽ മഴയ്ക്ക് സാധ്യത.മത്സ്യ തൊഴിലാളികളോട് കടലിൽ പോകരുതെന്ന് നിർദേശിച്ചിട്ടുണ്ട്.അടിയന്തിര സാഹചര്യം നേരിടാൻ നാവിക സേനയും ദേശീയ ദുരന്ത നിവാരണ സേനയ്ക്കും നിർദേശം നൽകി.ഹെലികോപ്റ്ററുകളും കപ്പലുകളും രക്ഷാ പ്രവർത്തനത്തിന് തയ്യാറാഴിട്ടുണ്ട്.തീരദേശത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണം.

വർധ ചുഴലിക്കാറ്റ് ചെന്നൈയിലേക്ക്,കേരളത്തിലെ വടക്കൻ ജില്ലകളിൽ മഴയ്ക്ക് സാധ്യത

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട വർധ ചുഴലിക്കാറ്റ് ചെന്നൈ തീരത്തേക്ക്.
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട വർധ ചുഴലിക്കാറ്റ് ചെന്നൈ തീരത്തേക്ക്.

ചെന്നൈ:ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചുഴലിക്കാറ്റ് ചെന്നൈ തീരത്തേക്ക്.ഇതിനെ തുടർന്ന് കനത്ത മഴക്കും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷകർ മണിക്കൂറിൽ 90 കി.മീ വേഗതയിൽ ഉണ്ടാകുന്ന ചുഴലിക്കാറ്റു നാശ നഷ്ടങ്ങൾ ഉണ്ടാക്കും.

ചെന്നൈക്കും നെല്ലൂരിനും ഇടയ്ക്ക് തിങ്കളാഴ്ച്ച വൈകുന്നേരം 4 മണി കഴിയുന്നതോടെ വർധ തീരത്തേക്ക് കടക്കും.തുടർന്ന് 24 മണിക്കൂർ ചെന്നൈ,കാഞ്ചീപുരം,തിരുവണ്ണാമല എന്നിവിടങ്ങളിൽ 15 മുതൽ 25 സെ.മീ വരെ മഴയ്ക്ക് സാധ്യത ഉണ്ടെന്നു റിപ്പോർട്ട്.

ചെന്നൈ ഉൾപ്പെടെയുള്ള 4 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.വടക്കൻ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ട്.മത്സ്യ തൊഴിലാളികളോട് കടലിൽ പോകരുതെന്ന് നിദേശിച്ചിട്ടുണ്ട്.

മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിൽ കാറ് മറിഞ്ഞു

വാഹനം ക്രയിൻ ഉപയോഗിച്ച് കരക്ക്‌ കയറ്റി.
വാഹനം ക്രയിൻ ഉപയോഗിച്ച് കരക്ക്‌ കയറ്റി.

കണ്ണൂർ:മുഴപ്പിലങ്ങാട് ബീച്ചിൽ വൈകീട്ട് നാല്‌ മണിക്ക് കടലിലേക്ക് കാർ മറിഞ്ഞു.അമിത വേഗതയിൽ ബീച്ചിൽ വാഹനം ഓടിക്കുകയായിരുന്നു.വാഹനത്തിൽ 4 തമിഴ്നാട് സ്വദേശികളായിരുന്നു.നാട്ടുകാർ കൂടി പരിക്കേറ്റ നാല് പേരും ആശുപത്രിയിൽ എത്തിച്ചു.

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഡ്രൈവ് ഇൻ ബീച്ചാണ് മുഴപ്പിലങ്ങാട്.വൈകുന്നേര സമയങ്ങളിൽ ഇവിടെ വളരെ കൂടുതലായി തിരക്ക് അനുഭവപ്പെടാറുണ്ട്.സന്ദർകർക്കു വേണ്ട സുരക്ഷ അധികൃതർ ഒരുക്കാത്തത് കാരണം പലപ്പോഴും അപകടം സംഭവിക്കാറുണ്ട്.

തിരക്ക് സമയങ്ങളിൽ വാഹനങ്ങളെ നിയന്ത്രിച്ചും ഫീസ് ഈടാക്കിയും വാഹനങ്ങളുടെ സ്പീഡ് നിശ്ചിത പരിധിയിലാക്കിയുമൊക്കെ നിയന്ത്രണം ഏർപ്പെടുത്തി എങ്കിലും അപകടം തുടരുകയാണ്.

 

ശശികലയ്ക്ക് വഴി തടയാൻ ജയലളിതയുടെ സഹോദര പുത്രി ദീപ രംഗത്തേക്ക്

പാർട്ടിയെ നയിക്കാൻ തയ്യാറെന്ന് ദീപ.
പാർട്ടിയെ നയിക്കാൻ തയ്യാറെന്ന് ദീപ.

ചെന്നൈ:ജയലളിതയുടെ സഹോദര പുത്രി ദീപ ജയകുമാർ ശശികലയ്ക്ക് വെല്ലുവിളിയുമായി എത്തുന്നു.അണ്ണാ ഡിഎംകെയുടെ പാർട്ടി പ്രവർത്തനം ഏറ്റെടുക്കാൻ തയ്യാറെന്ന് ദീപ പറഞ്ഞു.ഇതോടെ നിലവിൽ പാർട്ടി സ്ഥാനത്തേക്ക് കണ്ണും നട്ടിരിക്കുന്ന ജയയുടെ ഉറ്റ തോഴി ശശികലയ്ക്കിതൊരു വെല്ലുവിളിയായി മാറിയിരിക്കുകയാണ്.

പാർട്ടി പ്രവർത്തനം ഏറ്റെടുക്കാനുള്ള ശശികലയുടെ നീക്കം ജനാധിപത്യ വിരുദ്ധമാണെന്നാണ് ദീപയുടെ വാദം.പക്ഷെ പാർട്ടി ദീപയുടെ ആവശ്യം തള്ളി കളഞ്ഞിരിക്കുകയാണ്.എങ്കിലും ഒരു വിഭാഗം പാർട്ടി പ്രവർത്തകരുടെ പിന്തുണ ഇവർക്കുണ്ട്.

ശശികലയെ എതിർക്കുന്ന ഒരുപാട് പേർ പാർട്ടിയിൽ ഉണ്ട്.അവർ വരും ദിവസങ്ങളിൽ ദീപയെ പിന്തുണക്കാൻ ആണ് സാധ്യത.

ശശികലയെ പാർട്ടി നേതൃസ്ഥാനത്ത് നിർത്തുന്നതിൽ ഒരുപാട് പേർക്ക് എതിർപ്പുണ്ട്.തങ്ങളുടെ അമ്മ ഇരുന്ന കസേരയിലേക്ക് അവരെ ഇരുത്താൻ സമ്മതിക്കില്ലെന്നാണ് ജനങ്ങൾ പറയുന്നത്.ഇതിനെതിരെ അവർ ജയലളിതയുടെ വസതിയായ പോയസ് ഗാർഡനിലേക്കു പ്രതിഷേധം നടത്തിയിരുന്നു.

 

ജയലളിതയുടെ സീറ്റിലേക്ക് ഇനി ശശികല

അണ്ണാ ഡിഎംകെ യുടെ പരമാധികാരി സ്ഥാനത്തേക്ക് ജയലളിതയുടെ ഉറ്റ തോഴി ശശികല.
അണ്ണാ ഡിഎംകെ യുടെ പരമാധികാരി സ്ഥാനത്തേക്ക് ജയലളിതയുടെ ഉറ്റ തോഴി ശശികല.

ചെന്നൈ:ജയലളിത ഇരുന്നിരുന്ന അണ്ണാ ഡിഎംകെയുടെ പരമാധികാര കസേരയിലേക്ക് ഇനി ഉറ്റ തോഴി വി.കെ ശശികല.ഭൂരിഭാഗ നേതാക്കളും ഇതിനെ പിന്തുണച്ചതോടെ ഏകദേശം കാര്യം ഉറപ്പായി.മുഖ്യമന്ത്രി ഒ പനീർസെൽവവും ശശികലയെ സപ്പോർട്ട് ചെയ്തിട്ടുണ്ട്.

പക്ഷെ അമ്മയെ വിഷം കൊടുത്തു കൊന്നതാണ് എന്നും അത് ശശികളായാണ് ചെയ്തതെന്നും ആണ് ജയലളിതയെ കടുത്ത ആരാധകരായ തിമിഴ്നാട് ജനങ്ങൾ പറയുന്നത്.പുറമെ നല്ലതു ചമഞ്ഞു അവർ അമ്മയെ കൊല്ലുകയായിരുന്നു എന്നും അമ്മ ഇരുന്ന കസേരയിൽ ശശികലയെ ഇരിക്കാൻ സമ്മതിക്കില്ലെന്നും ആണ് ജനങ്ങൾ പറയുന്നത്.

പക്ഷെ നേതാക്കൾ ഇതിനു പിന്തുണക്കുന്നത് കൊണ്ട് ശശികല താനെ അണ്ണാ ഡിഎംകെയുടെ പരമാധികാരി ആകും.ജനങ്ങൾക്ക് ഒന്നും തന്നെ ചെയ്യാനും കഴിയില്ല.അവർക്കും അത് അനുസരിക്കുക മാത്രമേ വഴിയുള്ളു.

പനീർ സെൽവത്തെ മുഖ്യ മന്ത്രി സ്ഥാനത്തേക്ക് നിർദ്ദേശിച്ചത് ശശികലയ്ഖ്അണെന്നു റിപ്പോർട്ടുകൾ ഉണ്ട്.ഇപ്പോൾ തന്നെ അവർ പാർട്ടിയെ തന്റെ വരുതിയിലാക്കാൻ ശ്രമിക്കുകയാണെന്നും ജയലളിതയുടെ അളവറ്റ സ്വത്ത് തന്റെ പേരിലാക്കി മാറ്റി എന്നും ശശികലയ്‌ക്കെതിരെ ജനങ്ങൾ ആരോപണം ഉന്നയിക്കുന്നുണ്ട്.

ജയലളിതയുടെ മണ്ഡലമായ ആർ കെ നഗറിൽ ഉപതിരഞ്ഞെടുപ്പിൽ ശശികല മത്സരിക്കുമെന്നും പനീർ സെൽവത്തെ മാറ്റി അവർ തന്നെ ഭരണം കെയ്യിലെടുക്കും എന്നും എ റിപ്പോർട്ട് ഉണ്ട്.

പക്ഷെ തങ്ങളുടെ അമ്മയെ കൊന്നത് ശശികലയാണ് എന്ന് വിശ്വസിക്കുന്ന ജനങ്ങൾ അവർക്ക് കരിങ്കൊടി കാണിക്കും  കാണിക്കാനും സാധ്യത ഉണ്ട്.