വെടിവെപ്പിനെ തുടർന്ന് ഇസ്തംബൂളിൽ മെഡിക്കൽ സർവീസ് ശക്തമാക്കി.
ഇസ്താംബൂൾ:തുർക്കിയിലെ ഇസ്താംബൂൾ ഓർടക്കോയ് മേഖലയിലുള്ള റെയ്‌ന നിശാ ക്ലബ്ബിൽ പുതുവത്സരാഘോശങ്ങൾക്കിടെ നടന്ന വെടിവെപ്പിൽ 35 പേർ കൊല്ലപ്പെട്ടു,40 പേർക്ക് പരിക്കേറ്റു.ഞായറാഴ്ച്ച രാവിലെ 1.30 ന് ആയിരുന്നു ആക്രമണം.
സാന്തായുടെ വേഷത്തിൽ എത്തിയ ഭീകരൻ ക്ലബ്ബിലുണ്ടായിരുന്നവർക്ക് നേരെ നിർത്താതെ വെടിയുതിർക്കുകയായിരുന്നു.സംഭവ സമയത്ത് 600-ഓളം ക്ലബ്ബിൽ ഉണ്ടായിരുന്നു.മരിച്ചവരിൽ ഒരു പോലീസുകാരനും ഉണ്ടായിരുന്നു.തീവ്രവാദി ആക്രമണമെന്നാണ് പ്രാഥമിക റിപ്പോർട്ട്.
രക്ഷപ്പെടാൻ ക്ലബ്ബിൽ ഉണ്ടായിരുന്നവർ പുഴയിലേക്ക് ചാടി.ആക്രമണത്തെ തുടർന്ന് നഗരത്തിൽ വൻ സുരക്ഷാസംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
‘ഭീം ആപ്പ് ‘ ലോകത്തെ ഏറ്റവും വലിയ അത്ഭുതമാകുമെന്ന് മോദി.
ന്യൂഡൽഹി: സാമ്പത്തിക ഇടപാടുകള്‍ എളുപ്പത്തിലാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ മൊബൈല്‍ ആപ്പിന് ഭീം (ബി.എച്ച്.ഐ.എം) ആപ്പ് എന്ന് പേരിട്ടു.
ഭരണഘടനയുടെ സ്ഥാപകന്‍ ഡോ. ബി.ആര്‍ അംബ്ദേക്കറുടെ സ്മരണാര്‍ത്ഥമാണ് ആപ്പിന് ഭീം ആപ്പ് എന്ന് പേരിട്ടിരിക്കുന്നത്. ന്യൂദല്‍ഹിയില്‍ നടന്ന ഡിജിധന്‍ മേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആപ്പ് പുറത്തിറക്കിയത്. നിങ്ങളുടെ പെരുവിരലിലാണ് നിങ്ങളുടെ ബാങ്കും ബിസിനസും. ഒരു വലിയ വിപ്ലവം വരികയാണ്. ഭീം ആപ്പ് ലോകത്തെ ഏറ്റവും വലിയ അത്ഭുതമാകുമെന്നും മൊബൈല്‍ ആപ്പ് പുറത്തിറക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
ഉപയോഗിക്കാന്‍ വളരെ എളുപ്പവുമാണിത്. ഉപയോഗിക്കാന്‍ ഇന്റര്‍നെറ്റ് വേണമെന്നില്ലെന്നും മോദി പറഞ്ഞു. ഭീം ആപ്പില്‍ കൂടുതല്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കി വരികയാണെന്നും രണ്ടാഴ്ച്ചയ്ക്കുള്ളില്‍ അത് പൂര്‍ത്തിയാവുന്നതോടെ തള്ളവിരല്‍ മാത്രം ഉപയോഗിച്ച് സാമ്പത്തിക ഇടപാടുകള്‍ നടത്തുവാന്‍ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്റര്‍നെറ്റ് ബാങ്കിങ്ങിലേക്ക് ജനങ്ങളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ ക്രിസ്മസ് ദിനത്തിന് ലക്കി ഗ്രാഹക് യോജന, ഡിജിധന്‍ വ്യാപാര്‍ യോജന എന്നീ സമ്മാനപദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. അന്‍പത് രൂപയ്ക്കും 3000രൂപയ്ക്കും ഇടയിലുള്ള സാമ്പത്തിക ഇടപാടുകള്‍ ഇ-ബാങ്കിങ്ങിലൂടെ ചെയ്യുന്നവര്‍ക്ക് ഈ സമ്മാന പദ്ധതിയില്‍ പങ്കെടുത്ത് സമ്മാനം നേടാമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബി.ആര്‍ അബേദ്ക്കറുടെ ജന്മദിനമായ ഏപ്രില്‍ 14ന് സമ്മാന പദ്ധതികളുടെ നറുക്കെടുപ്പ് നടക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
ന്യൂഡല്‍ഹി:251 രൂപയ്ക്ക് സ്മാര്‍ട് ഫോണ്‍ നല്‍കുമെന്ന് പ്രഖ്യാപിച്ച റിങ്ങിങ് ബെല്‍ കമ്പനി പ്രതിസന്ധിയില്‍. മോഹിത് ഗോയല്‍ എം ഡി സ്ഥാനവും, ഇദ്ദേഹത്തിന്റെ ഭാര്യ ധര്‍ന ഡയറക്ടര്‍ സ്ഥാനവും രാജിവെച്ചു. ഓഫര്‍ പ്രഖ്യാപിച്ച ശേഷം വലിയ പ്രതിസന്ധിയിലെത്തിയ കമ്പനിയുടെ നോയിഡയിലെ ഓഫീസ് രണ്ടാഴ്ചയായി അടഞ്ഞു കിടക്കുകയാണ്. ഇതോടെ ഫോണ്‍ ബുക്ക് ചെയ്തവരെല്ലാം നിരാശരായിരിക്കുകയാണ്.
കമ്പനി പൂട്ടി എന്ന വാർത്ത പരന്നതോടെ ഡീലർമാരാണ് കുടുങ്ങിയിരിക്കുന്നത്.കുറച്ചു നാളായി റിങ്ങിങ് ബെല്സിന്റെ വിവരമൊന്നുമില്ലെന്നു അവർ പറഞ്ഞു.നോയിഡയിലെ ഫേസ് 3 പോലീസ് സ്‌റ്റേഷനില്‍ റിങ്ങിങ് ബെല്‍സിനെതിരെ ഐ പി സി സെക്ഷന്‍ 420, ഐ ടി ആക്ടിലെ 66 എന്നിവ പ്രകാരം കേസെടുത്തിട്ടുണ്ട്. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലൂടെ 251 രൂപയ്ക്ക് സ്മാര്‍ട് ഫോണ്‍ നല്‍കുമെന്നായിരുന്നു കമ്പനിയുടെ വാഗ്ദാനം. ഫ്രീഡം 251 എന്ന ഇവരുടെ വെബ്‌സൈറ്റ് വഴി നിരവധി പേരാണ് ഫോണ്‍ ബുക്ക് ചെയ്തത്.
നേരത്തെ തന്നെ കമ്പനിക്കെതിരെ മറ്റു ചില സ്മാര്‍ട് ഫോണ്‍ നിര്‍മാതാക്കള്‍ രംഗത്ത് വന്നിരുന്നു. ഒരിക്കലും ഈയൊരു തുകയ്ക്ക് സ്മാര്‍ട് ഫോണ്‍ നിര്‍മിക്കാന്‍ കഴിയില്ലെന്നായിരുന്നു മറ്റു കമ്പനികള്‍ പറഞ്ഞത്. എന്നാല്‍ 251 രൂപക്ക് ഫോണ്‍ വില്‍ക്കുമ്പോള്‍ തങ്ങള്‍ക്ക് 35 രൂപയോളം ലാഭം കിട്ടുമെന്നായിരുന്നു റിങ്ങിങ് ബെല്ലിന്റെ അവകാശ വാദം.
ഫ്രീഡം 251 അറിയിപ്പ് വന്നതിനു ശേഷം 7 കോടി ജനങ്ങൾ ഇതിനു വേണ്ടി രജിസ്റ്റർ ചെയ്തു,30,000 ജനങ്ങൾ അഡ്വാൻസ് പേയ്‌മെന്റും നടത്തി.ഫ്രീഡം 251-ലൂടെ പ്രതിസന്ധിയിലായിരിക്കുന്നത് ഡീലർമാർ തന്നെ.തങ്ങളുടെ കൈയിൽ വിശ്വസിച്ച് അഡ്വാൻസ് തന്ന ജനങ്ങളോട് ഉത്തരം പറയാനാകാതെ കുഴങ്ങിയിരിക്കുകയാണിവർ.
അസാധുവാക്കിയ നോട്ടുകൾ ബാങ്കിൽ നിക്ഷേപിക്കാനുള്ള കാലാവധി വെള്ളിയാഴ്ച്ച അവസാനിക്കും.
ന്യൂഡൽഹി:അസാധുവാക്കിയ 500,1000 രൂപ നോട്ടുകൾ ഡിസംബർ 30-ന് ശേഷം കൈവശം വെച്ചാൽ 10000 രൂപ കുറഞ്ഞത് പിഴ ഈടാക്കേണ്ടി വരും.രാഷ്ട്രപതി ഒപ്പിട്ട ഓർഡിനൻസ് ഉടനെ പ്രാബല്യത്തിൽ വരും.
നേരത്തെ പറഞ്ഞത് അസാധുവാക്കിയ നോട്ടുകൾ കൈവശം വച്ചാൽ 4 വർഷം വരെ ജയിൽ ശിക്ഷ എന്നായിരുന്നു.എന്നാൽ ഇത് ഓർഡിനൻസിൽ ഉൾപ്പെടുത്തിയിട്ടില്ല.
ഡിസംബർ 30-ന് ശേഷം അസാധുവാക്കിയ കറൻസികൾ കാരണങ്ങൾ ബോധ്യപ്പെടുത്തി പണത്തിന്റെ ഉറവിടം വ്യക്തമാക്കിയാൽ റിസേർവ് ബാങ്കിൽ നിക്ഷേപിക്കാം.എന്നാൽ തെറ്റായ വിവരങ്ങൾ നൽകിയാൽ പിഴ നൽകേണ്ടി വരും.വെള്ളിയാഴ്ച്ച വരെ മാത്രമാണ് പഴയ നോട്ടുകൾ ബാങ്കിൽ നിക്ഷേപിക്കാൻ സാധിക്കുന്നത്.
ബന്ദിപ്പൂരിലെ ഹൈജൻ ഗ്രാമത്തിൽ ഭീകരാക്രമണത്തിൽ രണ്ട് സൈനികർക്ക് പരിക്ക്.
ബന്ദിപ്പൂർ:ജമ്മു കശ്മീരിലെ ബന്ദിപ്പൂരിൽ ഭീകരരുമായി ഏറ്റുമുട്ടല്‍ നടന്നതായി റിപ്പോര്‍ട്ട്. ഹൈജൻ ഗ്രാമത്തിൽ ഭീകരർ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സൈന്യം ആക്രമണം നടത്തിയത്.
വെടിവെപ്പിൽ രണ്ട് സൈനികർക്കും മറ്റു ചില ഭീകരര്‍ക്കും പരുക്കേറ്റതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ നവംബര്‍ 25നു ഇവിടെ നടന്ന ആക്രമണത്തില്‍ ഒരു ജവാന്‍ കൊല്ലപ്പെട്ടിരുന്നു.
ന്യൂഡൽഹി:നവംബർ 8- ന് ശേഷം 1000,500 നോട്ടുകൾ നിരോധിച്ചതിന് ശേഷം എത്ര കള്ളപ്പണം കണ്ടെത്തി എന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കണം കൊണ്ഗ്രെസ്സ് നേതാവ് രാഹുൽ ഗാന്ധി.നോട്ട് നിരോധനം കൊണ്ട് വന്നത് ചില കോടീശ്വരന്മാർക്കു വേണ്ടിയാണ്.അത് പാവപ്പെട്ടവരെ ബുദ്ധിമുട്ടിക്കുന്ന ചെയ്തത്.പാർട്ടി സ്ഥാപിത ദിവസം അദ്ദേഹം മീഡിയയോട് സംസാരിക്കുകയായിരുന്നു.
നോട്ടുനിരോധനം കൊണ്ട് ഉപകാരം ഉണ്ടായത് 50 കുടുംബങ്ങൾക്ക് മാത്രമാണ്.പാവപ്പെട്ട ജനങ്ങൾക്ക് ഇത് കൊണ്ട് ഒരുപാട് നഷ്ടം ഉണ്ടായി.ഗവൺമെൻറ് അവർക്കു നഷ്ട്ടപരിഹാരം നൽകണം.
എത്ര കള്ളപ്പണം പിടിച്ചുവെന്നും രാജ്യത്തിന് എത്രത്തോളം നഷ്ടം വന്നുവെന്നും എത്ര ജനങ്ങളുടെ ജീവിതം നഷ്ടമായി എന്നതിനുമുള്ള ഉത്തരം മോദി പറയണം എന്നും രാഹുൽ പറഞ്ഞു.
നോട്ട് നിരോധനത്തിന് മുൻപ് 25 ലക്ഷത്തിന് മുകളിൽ ബാങ്കുകളിൽ നിക്ഷേപിച്ചവരുടെ കണക്ക് ഗവണ്മെന്റ് പറയണം,പണം പിൻവലിക്കുന്നതിനുള്ള നിയന്ത്രണം ഗവണ്മെന്റ് എത്രയും പെട്ടെന്ന് എടുത്തുകളയണം,നോട്ട് നിരോധനം കൊണ്ട് ഏറ്റവും കൂടുതൽ കഷ്ടപ്പെടുന്നത് കർഷകരാണ് ആവർക്കെന്തു നഷ്ടപരിഹാരമാണ് ഗവണ്മെന്റ് നൽകുന്നത് എന്നും രാഹുൽ പറഞ്ഞു.അവരുടെ കാർഷിക ലോൺ വേണ്ടെന്ന് വെക്കണം,20 ശതമാനം ബോണസ് നൽകാനും ഗവൺമെൻറ് തയ്യാറാകണമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
ആധാര്‍ കാര്‍ഡിനെ ഇന്ത്യന്‍ പൗരത്വം തെളിയിക്കാനുള്ള രേഖയായി കാണാനാകില്ലെന്ന് കൊല്‍ക്കത്ത ഹൈക്കോടതി.
കൊൽക്കത്ത:കൊല്‍ക്കത് കാര്‍ഡിനെ ഇന്ത്യന്‍ പൗരത്വം തെളിയിക്കാനുള്ള രേഖയായി കാണാനാകില്ലെന്ന് കൊല്‍ക്കത്ത ഹൈക്കോടതി. ആധാര്‍ കാര്‍ഡ് തെളിവായി ചൂണ്ടിക്കാട്ടി ഇന്ത്യന്‍ പൗരനാണെന്ന കേസിലെ പ്രതിയുടെ അവകാശവാദം തള്ളിയാണ് കോടതി ഈ നിരീക്ഷണം നടത്തിയിരിക്കുന്നത്.
ഫോറിനേഴ്‌സ് ആക്ടിലെ 14 എഫ് വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്ത പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് ജോയ്മല്യ ബാഗ്ച്ചിയുടെ നിരീക്ഷണം. ഇന്ത്യയില്‍ ദീര്‍ഘനാളായി താമസിക്കുന്നു എന്നതിന് തെളിവായി പ്രതി ഹാജരാക്കിയത് ആധാര്‍ കാര്‍ഡായിരുന്നു.
2016ലെ ആധാര്‍ ആക്ടിലെ വ്യവസ്ഥകള്‍ പ്രകാരം ഇത് പൗരത്വത്തിനുള്ള തെളിവായി കാണാനാകില്ലെന്നും കോടതി വ്യക്തമാക്കി. സര്‍ക്കാരിന്റെ സബ്‌സിഡി ആനുകൂല്യങ്ങള്‍ക്കും മറ്റ് സാമ്പത്തിക ആനുകൂല്യങ്ങള്‍ക്കുമാണ് ആധാര്‍ ഉപകരിക്കുകയെന്നും ആക്ടിലെ വ്യവസ്ഥകള്‍ ചൂണ്ടിക്കാട്ടി കോടതി വ്യക്തമാക്കി.
സാന്റിയാഗോ:തെക്കൻ ചിലെയിലെ പ്യൂർട്ടോ മോണ്ടിൽ നിന്നും ഇരുനൂറ്റി ഇരുപത്തിയഞ്ച് കിലോമീറ്റർ മാറി ശക്തിയേറിയ ഭൂചലനം അനുഭവപ്പെട്ടു.7.7 തീവ്രതയിലാണ് ഭൂചലനം രേഖപ്പെടുത്തിയിട്ടുള്ളത്.
ഭൂചലനത്തെ തുടർന്ന് ചിലെ തീരങ്ങളിൽ സുനാമി തിരകൾ എത്താൻ സാധ്യത ഉണ്ടെന്ന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ഇത് വരെ എവിടെയും ആളപായം രേഖപ്പെടിത്തിയിട്ടില്ല.ചില സ്ഥലങ്ങളിൽ റോഡുകളും കെട്ടിടങ്ങളും തകർന്നു.തീരങ്ങളിൽ നിന്നും 4000-ത്തോളം പേരെ ഒഴിപ്പിച്ചിട്ടുണ്ട്.
റഷ്യൻ സൈന്യത്തിന്റെ സംഗീത ബാൻഡ് യാത്ര ചെയ്ത് കൊണ്ടിരുന്ന വിമാനം തകർന്നു.
മോസ്കോ:സിറിയയിലേക്ക് പറന്ന് കൊണ്ടിരുന്ന റഷ്യൻ സൈനിക വിമാനം തകർന്നു 92 പേർ കൊല്ലപ്പെട്ടു.വിമാനത്തിൽ ഉണ്ടായിരുന്നത് റഷ്യൻ സൈന്യത്തിന്റെ സംഗീത ബാൻഡും 9 മാധ്യമ പ്രവർത്തകരുമാണ്.വിമാനത്തിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരും കൊല്ലപ്പെട്ടു.
പ്രതിരോധ മന്ത്രാലയത്തിന്റെ ടി യു 154 എന്ന വിമാനമാണ് അപകടത്തിൽ പെട്ടത്.സോചിയിൽ നിന്നും പറന്നുയർന്ന് രണ്ട് മിനുട്ട് കഴിഞ്ഞ ഉടനെ റഡാറിൽ നിന്നുമുള്ള ബന്ധം നഷ്ടപ്പെട്ടിരുന്നു.
കരിങ്കടൽ തീരത്തുള്ള സോചി നഗരത്തിൽ 1.5 കി.മീ അകലെ കടലിനടിയിൽ 50 മുതൽ 70 മീറ്റർ ആഴത്തിലാണ് അവശിഷ്ടങ്ങൾ കണ്ടെടുത്തത്.
തിരുവനതപുരം:ലോകമെങ്ങും ഇന്ന് സ്നേഹത്തിന്റെയും വിശ്വസത്തിന്റെയും പൂത്തിരി കത്തിച്ച് ക്രിസ്മസ് ദിനമാഘോഷിക്കുന്നു.പള്ളികളിൽ പാതിരാ കുർബാനകളും പ്രാർത്ഥനകളും നടത്തി ക്രിസ്മസ് ദിനത്തെ വരവേറ്റു.
2016 വർഷങ്ങൾക്കു മുൻപ് ബെത്ലഹേമിലെ കാലി തൊഴുത്തിൽ കരുണയുടെയും ശാന്തിയുടെയും ദൂതുമായി ഉണ്ണിയേശു പിറന്നു.ഇന്ന് ലോകമെങ്ങും അതിന്റെ ഓർമ്മ പുതുക്കുന്നു.പരസ്പരം കേക്കുകളും സമ്മാനങ്ങളും നൽകി സ്നേഹം കൈമാറി സാഹോദര്യം നിലനിർത്തി ഉണ്ണിയേശുവിനെ വരവേൽക്കുകകയാണ് ഈ ദിനത്തിൽ.
പള്ളികൾക്കുള്ളിൽ പുൽമേടകളുണ്ടാക്കി അതിനുള്ളിൽ ഉണ്ണിയേശുവിനെ കിടത്തി പ്രതേക ശുശ്രൂഷകൾ നടത്തി.വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയിൽ നടന്ന ആരാധനാ ശുശ്രുഷകൾക്കു ഫ്രാൻസിസ് മാർപാപ്പ മുഖ്യ കാർമികത്വം വഹിച്ചു.
കുട്ടികൾക്ക് സമ്മാനങ്ങളുമായി ക്രിസ്മസ് അപ്പൂപ്പന്മാർ എത്തുന്നു.ഭൂമിയിൽ സമാധാനവും സന്തോഷവും പ്രഖ്യാപിച്ച യേശുവിന്റെ പിറവി ദിനത്തിൽ എല്ലാ വാഴനക്കാർക്കും ക്രിസ്മസ് ദിനാശംസകൾ.