ഇന്ത്യയെ അപമാനിച്ച് വീണ്ടും ആമസോൺ: അമേരിക്കൻ സൈറ്റിൽ ഗാന്ധിയുടെ ചിത്രമുള്ള വള്ളി ചെരിപ്പുകൾ

ഗാന്ധിയുടെ ചിത്രം പതിപ്പിച്ച ചെരിപ്പിക്കുകൾ വിൽപന നടത്തുന്നതിന് ആമസോണിനെതിരെ ട്വിറ്റെർ ഉപയോഗ്താക്കൾ സുഷമ സ്വരാജിന് പരാതി നൽകി.
ഗാന്ധിയുടെ ചിത്രം പതിപ്പിച്ച ചെരിപ്പിക്കുകൾ വിൽപന നടത്തുന്നതിന് ആമസോണിനെതിരെ ട്വിറ്റെർ ഉപയോഗ്താക്കൾ സുഷമ സ്വരാജിന് പരാതി നൽകി.

ന്യൂഡൽഹി: മഹാത്മാ ഗാന്ധിയുടെ ചിത്രം പ്രിന്റ് ചെയ്ത വള്ളി ചെരിപ്പുകൾ വിൽപനയ്ക്കെത്തിച്ച് ആമസോൺ വീണ്ടും ഇന്ത്യയെ അപമാനിച്ചു. ആമസോണിന്റെ അമേരിക്കൻ ഓൺലൈൻ സൈറ്റിലാണ് ഇങ്ങിനെയൊരു പ്രവർത്തി കമ്പനി ചെയ്തിരിക്കുന്നത്.

ദിവസങ്ങൾ മുൻപ് കാനഡയിലെ ആമസോൺ സൈറ്റിൽ ഇന്ത്യൻ ദേശീയ പതാകയെ ചവിട്ടിയിൽ പതിപ്പിച്ച് വിൽപന നടത്തിയിരുന്നു. ഇതിനെതിരെ ഇന്ത്യൻ ജനത പ്രതിഷേധമറിയിച്ചിരുന്നു. വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ആമസോണിന് മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് ആമസോൺ മാപ്പു പറയുകയും ചവിട്ടി പിൻവലിക്കുകയും ചെയ്തിരുന്നു.

ഇപ്പോൾ വീണ്ടും ചെരിപ്പിലൂടെ ഇന്ത്യയെ അപമാനിക്കുകയാണ് ആമസോൺ ചെയ്തിരിക്കുന്നത്. ഗാന്ധിയുടെ ചില വാക്യങ്ങൾ ചെരുപ്പിൽ കുറിച്ചിട്ടുമുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെയും ജനങ്ങൾ ട്വിറ്ററിലൂടെ ആമസോണിന്റെ നടപടിയെ പറ്റി അറിയിച്ചിട്ടുണ്ട്.

ടാക്സ് പ്രാക്ടീഷണേഴ്സ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനം

Tax practitioners association meet

കാസറഗോഡ്: ആൾ കേരള ഇൻകം ടാക്സ് /സെയിൽസ് ടാക്സ് പ്രാക്ടീഷണേഴസ് അസോസിയേഷന്റെ പതിനഞ്ചാമത് സംസ്ഥാന സമ്മേളനം ഫെബ്രുവരി 11ന് കാസറഗോഡ് വെച്ച് നടത്താൻ തീരുമാനിച്ചതായി സംഘടന ഭാരവാഹികൾ അറിയിച്ചു.

ഇൻകം ടാക്സ് / സെയിൽസ് ടാക്സ് മേഖലയിൽ ജോലി ചെയ്യുന്ന ആയിരകണക്കിന് ടാക്സ് പ്രാക്ടീഷണേസ്മാർക്ക് വേണ്ടി ജാതി മത രാഷ്ട്രീയ ഭേതമില്ലാതെ നിലകൊള്ളുന്ന കേരളത്തിലെ ഒരേയൊരു സംഘടനയാണ് ആൾ കേരള ഇൻകം ടാക്സ് സെയിൽ ടാക്സ് പ്രാക്ടീഷേഴസ് അസോസ്സിയേഷൻ.

അസോസ്സിയേഷന്റെ 15മത് സംസ്ഥാന സമ്മേളനം ഫെബ്രുവരി 11ന് കാസറഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് ബേക്കൽ ക്ലബിൽ വെച്ച് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. പരിപാടിയുടെ ഉത്ഘാടനം ബഹു. റവന്യു മന്ത്രി ശ്രീ. E ചന്ദ്രശേഖരൻ നിർവഹിക്കും. മുഖ്യാതിഥിയായി ഉദുമ എം എൽ എ കുഞ്ഞിരാമനും പങ്കെടുക്കും. അന്നേ ദിവസത്തെ പ്രതിനിധി സമ്മേളനം നിയമ-സാംസ്കാരിക മന്ത്രി എ.കെ ബാലൻ ഉത്ഘാടനവും അദ്ധ്യക്ഷ സ്ഥാനം തോമസ് കെ. ഡി യും സ്വാഗത പ്രസംഗം റോയി റിപ്പണും നിർവഹിക്കും.

 

തീവണ്ടി യാത്രകൾ സുരക്ഷിതമല്ലാതാവുന്നു

22149 ern-pune Express Kerala news

കോഴിക്കോട്: ഇന്നലെ ഏർണ്ണാകുളത്ത് നിന്നും പൂനെയിലേക് യാത്ര തിരിച്ച 22149 Ern – Pune എസ് പ്രസിലെ S1 കോച്ചിലെ, ബാത്ത് റൂമിനോട് ചേർന്ന ചുമർ പാടെ ഇളകി പോയ നിലയിൽ കണ്ടെത്തി. 91388 എന്ന കംപാർട്ട്മെന്റൽ യാത്ര ചെയ്ത നൂറോളം ദീർഘ ദൂര യാത്രക്കാർക്കാണ് ഭീതി നിറച്ച ദുരിതയാത്ര റെയിൽവെ സമ്മാനിച്ചത്. കാല പഴക്കത്താൽ ഇളകി പോയ ഭിത്തിക്ക് പകരം വച്ച് പിടിപ്പിച്ചതാകട്ടെ കനം കുറഞ്ഞ തകിടുകളും. ഈ തകിടുകൾക്കിടയിൽ കൂടി കോച്ചിനകത്ത് നിന്നു കൊണ്ടു തന്നെ താഴെ യാത്ര ചെയ്യുന്ന റെയിൽവേ ട്രാക്ക്  കാണുന്നത് സ്ത്രീകളിലും കുട്ടികളിലും ഭീതിയുണ്ടാക്കി.  ദൂരയാത്രാ വണ്ടി ആയതിനാലും സ്ഥിരമായി ഒരേ യാത്രക്കാർ ഇല്ലാത്തനാലും ഇത്തരം വണ്ടികളുമായി ബന്ധപ്പെട്ട പരാതികൾ ബന്ധപ്പെട്ട അധികാരികളുടെ മുൻപിൽ സാധാരണയായി എത്താറില്ല. റെയിൽ പാളത്തിലെ വിള്ളലുകളും കാലപ്പഴക്കം വന്ന് ട്രാക്കുകളും അപകടം വിളിച്ച് വരുത്തുമ്പോഴാണ്  യാത്രക്കാരുടെ ജീവന് യാതൊരു വിലയും കൽപ്പിക്കാതെ പൊട്ടിപൊളിഞ്ഞ കംപാർട്ടുമെൻറുകളിൽ യാത്രക്കാർക്ക് ഇൻഷൂറും ഏർപ്പെടുത്തി ഇത്തരം വണ്ടികൾ ദീർഘ ദൂര യാത്രകൾ ചെയ്യുന്നത്.

പണം പിൻവലിക്കുന്നതിന് നികുതി ഈടാക്കാൻ സർക്കാർ നീക്കം

പണം പിൻവലിക്കുന്നതിന് നികുതി ഈടാക്കാൻ സർക്കാർ നീക്കം.
പണം പിൻവലിക്കുന്നതിന് നികുതി ഈടാക്കാൻ സർക്കാർ നീക്കം.

ന്യൂഡൽഹി: നോട്ടു നിരോധനത്തിന് പിന്നാലെ പുതിയ നീക്കവുമായി സർക്കാർ. ബാങ്കുകളിൽ നിന്നും പണം പിൻവലിക്കുമ്പോൾ നികുതി ഈടാക്കാൻ സർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. ഫെബ്രുവരി 1 ന് അവതരിപ്പിക്കുന്ന ബജറ്റിൽ ഇത് തീരുമാനമാകും.

രാജ്യത്ത് ഡിജിറ്റലൈസ് സമ്പത് വ്യവസ്ഥ പൂർണമാക്കാൻ വേണ്ടിയാണു സർക്കാരിന്റെ നികുതി ഈടാക്കാനുള്ള പുതിയ തീരുമാനത്തിന്റെ കാരണം. ഒരു നിശ്ചിത പണത്തിന് മുകളിൽ പണം പിൻവലിക്കുന്നവരിൽ നിന്നാകും നികുതി ഈടാക്കുക.

എടിഎം വഴി പണം പിൻവലിക്കുമ്പോൾ ചാർജ് ഈടാക്കുന്നത്തിനെതിരെ ജനങ്ങൾ പ്രതിഷേധിക്കുന്നുണ്ട് എന്നതിന് പുറമെയാണ് പുതിയ നീക്കം.

ജനുവരി 19 ന് സ്വകാര്യ ബസ് പണിമുടക്ക്

ജനുവരി 19 ന് സ്വകാര്യ ബസ് പണിമുടക്ക്.
ജനുവരി 19 ന് സ്വകാര്യ ബസ് പണിമുടക്ക്.

തിരുവനന്തപുരം: നിരക്ക് വർധന ആവശ്യപ്പെട്ട് കൊണ്ട് സ്വകാര്യ ബസുകൾ 19 ന് സൂചന പണിമുടക്ക് നടത്താൻ തീരുമാനിച്ചു. നിരക്ക് വർധിപ്പിച്ചില്ലെങ്കിൽ ഫെബ്രുവരി 2 മുതൽ അനിശ്ചിത കാല പണിമുടക്ക് നടത്താനും തീരുമാനിച്ചു.

ഡീസൽ വില വർധിച്ചതാണ് ബസുടമകൾ ഇങ്ങിനിയൊരു ആവശ്യം ഉന്നയിക്കാൻ കാരണം. ഇപ്പോൾ മിനിമം ടിക്കറ്റ് രൂപ 7 എന്നതിൽ നിന്നും 9 രൂപയാക്കി മാറ്റണം എന്നാണ് ബസുടമകളുടെ ആവശ്യം. ഡിസംബറിൽ ഗതാഗത മന്ത്രിയുമായി ചർച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.

 

കോളേജുകൾ അടച്ചിടാൻ മാനേജ്മെന്റിന് അധികാരമില്ല: വിദ്യാഭ്യാസ മന്ത്രി

C Raveendranath

തിരുവനന്തപുരം: പാമ്പാടി നെഹ്റു കോളേജിൽ വിദ്യാർത്ഥി സംഘടനകൾ നടത്തിയ അക്രമങ്ങളെ പ്രതിഷേധിച്ചു കൊണ്ട് സ്വാശ്രയ കോളേജുകൾ അടച്ചിടാൻ കോളേജുകളുടെ സംഘടന തീരുമാനിച്ചതിനെ രൂക്ഷമായി വിമർശിച്ച് കൊണ്ട് വിദ്യാഭ്യാസ മന്ത്രി രംഗത്തെത്തി.

Pampady Nehru college students strike

സ്വാശ്രയ കോളേജുകളിൽ പരിശോധന നടത്തി റിപ്പോർട്ട് നൽകാൻ പ്രത്യേക സമിതി രൂപീകരിക്കാൻ ഇന്നലെ ചേർന്ന മന്ത്രിസഭ തീരുമാനിച്ചു.കഴിഞ്ഞ കുറെ വർഷങ്ങളായി പല സ്വാശ്രയ കോളേജുകളിൽ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അകാരണമായി ഉപദ്രവിക്കുന്ന പ്രവണത മാനേജ്മെന്റിന്റെ ഭാഗത്ത് നിന്നും ഉണ്ടാക്കുന്നു എന്ന വിവാദത്തിന്റെ പശ്ചാതലത്തിൽ കൂടിയായിരിക്കും അന്വേഷണം.

വിദ്യാത്ഥികളുടെ പരാതികൾ പരിശോധിക്കാൻ ജില്ലാ ജഡ്ജിയുടെ റാങ്കിലുള്ള ഓംബുഡസ്മാനെ നിയമിക്കുവാനും സാങ്കേതിക സർവ്വകലാശാല അധികൃതർ തീരുമാനിച്ചു.

 

 

സംസ്ഥാനത്തെ സ്വാശ്രയ കോളേജുകൾ അടച്ചിടുന്നു

_20170112_062033

തിരുവനന്തപുരം: തൃശ്ശൂർ പാമ്പാടി നെഹ്റു എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥി ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്തതിനെ തുടർന്നുണ്ടായ വിദ്യാർത്ഥി സംഘടനകളുടെ അക്രമത്തിൽ പ്രതിഷേധിച്ച് കേരളത്തിലെ 120 സ്വാശ്രയ കോളേജുകളും ഇന്ന് അടച്ചിട്ട് പ്രതിഷേധിക്കുമെന്ന് സ്വാശ്രയ കോളേജുകളുടെ സംഘടന അറിയിച്ചു.പ്രശന പരിഹാരം ഉടനെ ഉണ്ടാക്കിയില്ലെങ്കിൽ അനശ്ചിത കാലത്തേക്ക് കോളേജുകൾ അടച്ചിട്ട് കൊണ്ടുള്ള സമരങ്ങളിലേക്ക്  നീങ്ങുമെന്ന മുന്നറിയിപ്പും സംഘടന സർക്കാറിനെ അറിയിച്ചു.

2000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട് ഫോണുകൾ നിർമിക്കാൻ സർക്കാർ നിർദേശം

2000 രൂപയിൽ താഴെ വില വരുന്ന സ്മാർട്ഫോണുകൾ നിർമിക്കാൻ സർക്കാർ മൊബൈൽ കമ്പനികൾക്ക് നിർദേശം നൽകി.
2000 രൂപയിൽ താഴെ വില വരുന്ന സ്മാർട്ഫോണുകൾ നിർമിക്കാൻ സർക്കാർ മൊബൈൽ കമ്പനികൾക്ക് നിർദേശം നൽകി.

ന്യൂഡൽഹി:  കറൻസി രഹിത ഇടപാടുകൾ വർധിപ്പിക്കുന്നതിനായി 2000-ത്തിൽ താഴെ വില വരുന്ന സ്മാർട്ട് ഫോണുകൾ നിർമിക്കാൻ സർക്കാർ കമ്പനികൾക്ക് നിർദേശം നൽകി. ഗ്രാമീണർക്ക് കൂടി കറൻസി രഹിത ഇടപാടുകൾ നടത്താൻ വേണ്ടിയാണ് ചെറിയ തുകയിൽ സ്മാർട്ട് ഫോണുകൾ ലഭ്യമാക്കാൻ സർക്കാർ നീക്കം.

മൊബൈൽ കമ്പനി ഉടമകളുമായി സർക്കാർ കാര്യങ്ങൾ ചർച്ച ചെയ്തു. നീതി അയോഗ് വിളിച്ച്‌ ചേർത്ത യോഗത്തിൽ മൈക്രോമാക്സ്, ഇന്ഡക്സ്, ലാവ, കാർബൺ തുടങ്ങിയ കമ്പനികൾ പങ്കെടുത്തു.

രണ്ടരക്കോടിയോളം സ്മാർട്ട് ഫോണുകൾ വിപണിയിലെത്തിക്കാൻ ആണ് സർക്കാർ നിർദേശം. ഡിജിറ്റൽ ഇടപാട് നടത്താൻ ശേഷിയുള്ള ഫോണുകളായിരിക്കും.

അപമാനം ഭയന്ന് എയ്ഡ്സ് രോഗികൾ ഒമാനിലെ തെരുവുകളിൽ ഒളിച്ച്‌ താമസിക്കുന്നു

അപമാനം ഭയന്ന് എയ്ഡ്സ് രോഗികൾ ഒമാനിലെ തെരുവുകളിൽ ഒളിച്ച്‌ താമസിക്കുന്നു.
അപമാനം ഭയന്ന് എയ്ഡ്സ് രോഗികൾ ഒമാനിലെ തെരുവുകളിൽ ഒളിച്ച്‌ താമസിക്കുന്നു.

മസ്കറ്റ്: എയ്ഡ്സ് രോഗികൾ ജനങ്ങളുടെ മുഖം നോക്കുന്നതിനുള്ള അപമാനം ഭയന്ന് തെരുവുകളിൽ ഒളിച്ച് താമസിക്കുന്നത് വർധിക്കുന്നു എന്ന് സർവ്വേ റിപ്പോർട്ട്. 33 വയസ്സുള്ള ഒരു ചെറുപ്പക്കാരൻ രണ്ട് വർഷം മുൻപ് നടത്തിയ ടെസ്റ്റിൽ താനൊരു എയ്ഡ്സ് രോഗിയാണെന്ന് തെളിഞ്ഞപ്പോൾ പിന്നെ ആരുടേയും മുൻപിൽ നിൽക്കാതെ തുടർ ചികിത്സ പോലും തേടാതെ അപമാനം കൊണ്ട് ഒമാനിലെ തെരുവുകളിൽ താമസിച്ച് വരുന്നു എന്ന് ഗൾഫ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

2014- ൽ താനൊരു എയ്ഡ്സ് രോഗിയാണെന്നറിഞ്ഞപ്പോൾ തകർന്ന് പോയി, അസുഖ വിവരം മറ്റുള്ളവർ അറിഞ്ഞാലുണ്ടാകുന്ന നാണക്കേടും വിവേചനവും ഭയന്ന് വീട്ടുകാരോട് മാത്രം വിവരം പറഞ്ഞ് ഒളിച്ച് താമസിക്കുകയായിരുന്നു. 2014-ൽ  ഒരു ലൈംഗിക തൊഴിലായുമായുള്ള ശാരീരിക ബന്ധമാണ് ഇയാളെ ഒരു എയ്ഡ്സ് രോഗിയാക്കിയത്. ആ ദിവസമെനിക്ക് ഒരു കറുത്ത ദിവസമായിരുന്നു എന്ന് ഇയാൾ പറയുന്നു. ഒരുപാട് തവണ ഇയാൾ ആത്മത്യക്കും ശ്രമിച്ചു.

ഇയാൾ മാത്രമല്ല കുറെ വേറെ സുഹൃത്തുക്കളും ഉണ്ടായിരുന്നു എയ്ഡ്സ് ബാധിതരായി എന്ത് ചെയ്യണമെന്നറിയാതെ ഒളിവിൽ താമസിക്കുന്നതായി. ഇന്നിയാൽ സന്തോഷത്തോടെ കൂട്ടുകാരോടൊപ്പം ഫുട്ബാൾ കളിച്ച് നടക്കുകയാണ്. എന്നാൽ തന്റെ രോഗ വിവരം അറിഞ്ഞാൽ ഇവരും തന്നെ പുറത്താക്കുമെന്ന് ഇയാൾ പറയുന്നു.

ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 1679 പേരുണ്ട് ഒമാനിൽ എയ്ഡ്സ് ബാധിതരായി. സമൂഹത്തിൽ ഇത്തരക്കാരോടുള്ള മനോഭാവം മാറ്റേണ്ടതുണ്ട്. എന്നാൽ മാത്രമേ ഇവർക്ക് സമൂഹത്തിൽ ജീവിക്കാനാകു.

ക്രെഡിറ്റ് ഡെബിറ്റ് കാർഡ് ജനുവരി 13 വരെ പമ്പുകളിൽ സ്വീകരിക്കും

credit-debit-card-will-accept-till-january-13

ന്യൂഡൽഹി: ഇന്ന് മുതൽ രാജ്യത്ത് നടത്താൻ തീരുമാനിച്ച കാർഡ് ബഹിഷ്കരണം  പമ്പുടമകളുടെ സംഘടന താത്കാലികമായി മാറ്റിവെച്ചു. ജനുവരി 13 വരെ പുതിയ ചാർജ്ജുകൾ  ഈടാക്കില്ല എന്ന് ബാങ്കുകൾ ഉറപ്പ് നൽകിയതിനെ തുടർന്നാണ് ഈ പിൻമാറ്റം. ക്രെഡിറ്റ് ഡെബിറ്റ് കാർഡുകളുപയോഗിച്ച് ഇന്ധനം വാങ്ങുമ്പോൾ കാർഡുടമയുടെ അക്കൗണ്ടിൽ നിന്നും സർവീസ് ചാർജ്ജ് ഈടാക്കുന്നതിനു് പുറമെ പമ്പുടമകളുടെ അക്കൗണ്ടിൽ നിന്നും കൂടി ഇടപാട് തുകയുടെ ഒരു ശതമാതം വീതം ട്രാൻസാക്ഷൻ ഫീ ഇനത്തിൽ ജനുവരി 9 മുതൽ പണം ബാങ്കുകൾ എടുക്കുമെന്ന പുതിയ സർക്കുലർ ഇറക്കിയിരുന്നു. പെട്രോൾ പമ്പുകളുടെ ലാഭം ഇന്ധനങ്ങളുടെ വിലയെ അടിസ്ഥാനമാക്കി അല്ലാത്തതു കൊണ്ടും ലിറ്റർ അടിസ്ഥാനത്തിലുള്ള കമ്മീഷൻ വ്യവസ്ഥയിൽ ആയതിനാലും ഇത്തരം ചാർജ്ജുകൾ പമ്പുകളുടെ നിലനിൽപ്പിനെ തന്നെ ബാധിക്കും എന്നതിലാണ് ഇത്തരത്തിലേക്കുള്ള ഒരു സമരത്തിന് സംഘടനയെ നിർബന്ധിതമാക്കിയിരിക്കുന്നത് എന്ന് സംഘടന ഭാരവാഹികൾ അറിയിച്ചു