ബെംഗളൂരുവില്‍ ബിജെപി നേതാവിനെ അജ്ഞാത സംഘം വെട്ടിക്കൊലപ്പെടുത്തി

keralanews bjp councillor srinivas prasad hacked to death

ബെംഗളൂരു: ബെംഗളൂരുവില്‍ അനെക്കല്‍ ജില്ലയിലെ ബിജെപി കൗണ്‍സിലറും ദളിത് നേതാവുമായ ശ്രീനിവാസ് പ്രസാദിനെ അജ്ഞാത സംഘം വെട്ടിക്കൊലപ്പെടുത്തി. ഇന്ന് പുലര്‍ച്ച അഞ്ചു മണിയോടെയാണ് കൊല്ലപ്പെട്ട നിലയില്‍ വാസുവിനെ കണ്ടെത്തിയതെന്നാണ്  ബെംഗളൂരു റൂറല്‍ പോലീസ് സുപ്രണ്ട് വിനീത് സിങ് പറഞ്ഞത്.കൊലപാതകം രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിച്ച് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തയിട്ടുണ്ട്.

കഴിഞ്ഞ ഒക്ടോബറിലും ഇവിടെ ഒരു ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചിരുന്നു.  സംസ്ഥാന സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിച്ച് കൊലയാളികളെ ഉടന്‍ പിടികൂടണമെന്നും ബിജെപി ആവശ്യപ്പെട്ടു. കൊല്ലപ്പെട്ട ശ്രീനിവാസ് പ്രസാദ് സൗമ്യ സ്വഭാവിയും ഒരു കേസില്‍ പോലും ഇല്ലാത്ത വ്യക്തിയുമായിരുന്നെന്ന് ആര്‍എസ്എസ് മീഡിയാ കോഡിനേറ്റര്‍ പദ്മകുമാര്‍ പറഞ്ഞു

മിഷേലിന്റെ മരണവുമായി ബന്ധമില്ലെന്ന് അറസ്റ്റിലായ യുവാവ് ക്രോണിന്‍

keralanews justice for mishel

കൊച്ചി:  സാധാരണ പ്രശ്‌നങ്ങള്‍ മാത്രമായിരുന്നു തങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നതെന്നും ആത്മഹത്യയിലേക്ക് നയിക്കുന്ന തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും മിഷേലിന്റെ മരണവുമായി ബന്ധപ്പെട്ടു അറസ്റ്റിലായ യുവാവ് , ക്രോണിൻ പറഞ്ഞു. ആസ്പത്രിയില്‍  വൈദ്യ പരിശോധനയ്ക്കായി എത്തിച്ചപ്പോഴാണ് യുവാവ് മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ചത്. മിഷേല്‍ തന്നോട് അവസാനമായി പറഞ്ഞത് പള്ളിയില്‍ പോകുന്നുവെന്നാണ്.   താനും മിഷേലും തമ്മിലുള്ള ബന്ധം വീട്ടുകാർക്ക് നേരത്തെ അറിയാമായിരുന്നെന്നും ക്രോണിൻ പറഞ്ഞു. എന്നാല്‍ ക്രോണിനെ തനിക്ക് അറിയില്ലെന്നാണ് മിഷേലിന്റെ പിതാവ് ഷാജി നേരത്തെ പറഞ്ഞത്. അതിനിടെ, ക്രോണിനെ കോടതി ഈമാസം 28 വരെ റിമാന്‍ഡ് ചെയ്തു.

കോണ്‍ഗ്രസില്‍ മാറ്റങ്ങള്‍ ഉടനുണ്ടാകുമെന്ന് രാഹുല്‍ഗാന്ധി

keralanews congress going to change rahul gandhi

ന്യൂഡല്‍ഹി:  യു.പി തിരഞ്ഞെടുപ്പ് വിജയത്തില്‍ ബി.ജെ.പിയെ അഭിനന്ദിക്കുന്നു.എന്നാൽ അവർ വിജയിച്ചത് പണവും പദവിയും ദുരുപയോഗം ചെയ്തിട്ടാണെന്നു അദ്ദേഹം ആരോപിച്ചു. ‘കോണ്‍ഗ്രസ് പ്രതിപക്ഷത്താണ്. നിങ്ങള്‍ക്ക് ഉയര്‍ച്ചയും താഴ്ചയുമുണ്ടാകാം. യു.പിയില്‍ കോണ്‍ഗ്രസിന് തിരിച്ചടി നേരിട്ടു. അത് അംഗീകരിക്കുന്നു’ – രാഹുല്‍ ഗാന്ധി പറഞ്ഞു. പഞ്ചാബിലും ഗോവയിലും മണിപ്പൂരിലും ഞങ്ങള്‍ വിജയിച്ചു എന്നും  ആ സംസ്ഥാനങ്ങളിലേത് ഒട്ടും മോശമല്ലാത്ത ഫലമാണെന്നും രാഹുല്‍ പറഞ്ഞു.

ഗോവയിൽ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി

keralanews gova supreme court announced trust vote

ന്യൂഡൽഹി : മനോഹർ പരീക്കർ മുഖ്യമന്ത്രിയാകാൻ ക്ഷണിച്ച  ഗവർണറുടെ നടപടിക്കെതിരെ കോൺഗ്രസ് സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതിയിൽ വിശ്വാസവോട്ടെടുപ്പു നടത്താൻ തീരുമാനിച്ചു. ചീഫ് ജസ്റ്റിസ് ജഗദീഷ് കേഹാർ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഈ നിർണായക വിധി പുറപ്പെടുവിച്ചിരിക്കുന്നത്.

മിഷേലിന്റെ മരണം; പിറവത്ത് ഇന്ന് ഹർത്താൽ

keralanews mishel shaji case harthal in piravam

കൊച്ചി : സി എ വിദ്യാർത്ഥിനി മിഷേൽ ഷാജിയെ(18) കൊച്ചി കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പെൺകുട്ടിയുടെ അകന്ന ബന്ധുവായ പിറവം സ്വദേശി ക്രോണിൻ അലക്സാണ്ടർ ബേബിയെ(27) പോലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാ പ്രേരണ കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്.

എന്നാൽ പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നു ആരോപിച്ച് പിറവത്ത് പ്രതിപക്ഷ പാർട്ടികൾ ഹർത്താൽ ആചരിക്കുകയാണ്. മിഷേലിനെ കാണാതായ ദിവസം  പകൽ സംശയകരമായ ഫോൺ വിളികളും സന്ദേശങ്ങളും ശ്രദ്ധയിൽ പെട്ടതാണ് ക്രോണിനെ കസ്റ്റഡിയിൽ എടുക്കാൻ കാരണം. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മിഷേലിന്റെ മരണകാരണം ശ്വാസകോശത്തിൽ വെള്ളം കയറിയതാണെന്നു സൂചിപ്പിക്കുന്നതാണ് പോലീസിൽ നിന്ന് കിട്ടുന്ന വിവരം. മിഷേലിനെ ആരെങ്കിലും കായലിൽ തള്ളിയിട്ടു കൊലപ്പെടുത്തിയതാണോ എന്നുള്ള ബന്ധുക്കളുടെ സംശയവും അന്വേഷിക്കുമെന്നും പോലീസ് പറഞ്ഞു.

മന്ത്രി ജി സുധാകരന് എക്സൈസ് വകുപ്പിന്റെ താൽക്കാലിക ചുമതല

keralanews g sudhaakaran temporary excise minister

തിരുവനന്തപുരം : മന്ത്രി ജി സുധാകരന് എക്സൈസ് വകുപ്പിന്റെ താത്കാലിക ചുമതല കൈമാറാൻ തീരുമാനം. നിലവിലെ എക്സൈസ് വകുപ്പ് മന്ത്രിയായ ടി പി രാമകൃഷ്ണൻ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലായ സാഹചര്യത്തിലാണ് വകുപ്പുമാറ്റം. നിലവിൽ പൊതുമരാമത്തുവകുപ്പുമന്ത്രിയാണ് ജി സുധാകരൻ.

കഴിഞ്ഞ ഞായറാഴ്ചയാണ് എക്സൈസ് മന്ത്രിയായ ടി പി രാമകൃഷ്ണനെ നെഞ്ചുവേദനയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുഴുവൻ സമയവും ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് മന്ത്രി

താനൂരിലെ ലീഗ്-സി പി എം സംഘർഷം; സഭയിൽ പ്രതിപക്ഷ ബഹളം

keralanews thanur-case

തിരുവനന്തപുരം : താനൂർ പ്രശ്നത്തിൽ ഭരണപക്ഷ പ്രതിപക്ഷ ബഹളം. പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. പോലീസ് താനൂരിൽ ശക്തമായ തീരുമാനങ്ങൾ സ്വീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി മറുപടി നൽകി. എന്നാൽ സ്ത്രീകളും കുട്ടികളും അടങ്ങുന്ന  കുടുംബങ്ങളിൽ കയറി പോലീസ് അതിക്രമം കാണിക്കുന്നു എന്ന് പ്രതിപക്ഷം ആരോപിച്ചു.

വിഷമുക്തി ലഹരി വർജ്ജന മിഷൻ ഉത്ഘാടനം 18 ന്

keralanews anti drugs agency

കണ്ണൂർ: മദ്യത്തിനും മയക്കുമരുന്നിനും എതിരായ ബോധവൽക്കരണ പരിപാടിയായ വിഷമുക്തി ലഹരി വർജ്ജന മിഷൻ ജില്ലാതല ഉദ്ഘാടനം 18  നു മന്ത്രി കെ കെ ശൈലജ നിർവഹിക്കും. വൈകുനേരം നാലിന് കണ്ണൂർ ടൌൺ സ്‌ക്വയറിൽ നടക്കുന്ന ചടങ്ങിൽ മന്ത്രിമാർ, എം പിമാർ, എം ൽ എ മാർ തുടങ്ങി വിശിഷ്ട വ്യക്തികൾ പങ്കെടുക്കും.

സ്റ്റുഡൻറ് പോലീസ് കേഡറ്സ് , സ്കൂൾ കോളേജ് ലഹരി വിരുദ്ധ ക്ലബ്ബുകൾ, എൻ  എസ് എസ് , കുടുംബശ്രീ, ലൈബ്രറി കൌൺസിൽ മദ്യവർജ്ജന സമിതികൾ തുടങ്ങിയവയുമായി സഹകരിച്ചു മദ്യത്തിനും മയക്കുമരുന്നിനും എതിരായി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കാനും നിയമവിരുദ്ധ ലഹരി വസ്തുക്കളുടെ ശേഖരണവും കടത്തും തടയുന്നതിനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനാണ് വിഷമുക്തി മിഷനിലൂടെ ലക്ഷ്യമിടുന്നത്.

മികവ്പ്രദർശനം സംഘടിപ്പിക്കുന്നു

keralanews efficiency show

ചെറുപുഴ : നാളെ രാവിലെ പതിനൊന്നു മണിക്ക് പയ്യന്നൂർ ബിആർ  സി , സർവ ശിക്ഷ അഭിയാൻ എന്നിവയുടെ നേതൃത്വത്തിൽ ചെറുപുഴ പഞ്ചായത്ത് തല മികവ് പ്രദർശനം സംഘടിപ്പിക്കുന്നു. ഉച്ചകഴിഞ്ഞു രണ്ടു മണിക്ക് നടക്കുന്ന പ്രദർശനം ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ്  ജമീല കോളയത് ഉദ്ഘാടനം ചെയ്യും.

ഇടതുപക്ഷ സർക്കാരിന് എ ബി വി പി യുടെ സമ്മാനം

keralanews abvp s gift to gov

തിരുവനന്തപുരം : നിയമസഭാ സമ്മേളനം നടക്കുന്ന സമയത്ത് പെട്ടന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം വി ജയരാജന്റെ ഓഫീസിലെത്തിയ പാഴ്‌സലിൽ ബോംബ് എന്ന വാർത്ത കാട്ടു തീപോലെ പടർന്നത്. ബോംബ് സ്‌ക്വാഡും അഗ്നിശമന സേനയും പാഞ്ഞെത്തി. പോലീസിന്റെ വയർലെസ്സ് സെറ്റുകളിൽ നിന്ന് ബോംബ് സന്ദേശങ്ങൾ പാഞ്ഞു. ബോംബ് സ്‌ക്വാഡ് അംഗങ്ങൾ ബോംബ് നിർവീര്യമാക്കാനുള്ള നടപടികളും ആരംഭിച്ചു. ഒടുവിൽ പാർസൽ തുറന്നതോടെയാണ് ഉദ്വേഗജനകമായ നിമിഷങ്ങൾക്ക് അവസാനമായത്. ഇടതുപക്ഷ സർക്കാരിന് എ ബി വി പിയുടെ സമ്മാനമാണ് പാഴ്‌സലിൽ ഉണ്ടായിരുന്നത്. സ്ത്രീവിരുദ്ധമുഖമുള്ള സർക്കാർ സാരിയുടുത്തു നടക്കുക എന്ന കുറിപ്പോടെ മുന്ന് സാരിയാണ് പാഴ്‌സലിൽ ഉണ്ടായിരുന്നത്. സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ സർക്കാർ വൻ പരാജയമാണെന്ന് ചർച്ചയ്ക്കിടെയാണ് ഇത്തരമൊരു സമ്മാനം.