കള്ളപ്പണവും നികുതിവെട്ടിപ്പും തടയാനുറച്ച് മോദി

keralanews ed cracks down on 300 shell companies searches 100 placesin 16 states

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക നിർദേശപ്രകാരം കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള ഉപാധിയെന്ന നിലയ്ക്കുമാത്രം പ്രവർത്തിക്കുന്ന ‘കടലാസു കമ്പനി’കൾക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്  മിന്നൽ പരിശോധന നടത്തി. ഡൽഹി, ചെന്നൈ, കൊൽക്കത്ത, ചണ്ഡിഗഡ്, പാട്ന, റാഞ്ചി, അഹമ്മദാബാദ്, ഭുവനേശ്വർ, ബെംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു പരിശോധന. മൂന്നൂറിലധികം കമ്പനികളുടെ ഓഫിസുകളിൽ പരിശോധന നടത്തിയതായാണ് വിവരം.

കള്ളപ്പണത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന പോരാട്ടത്തിന്റെ ഭാഗമായാണ് ഇത്തരം കമ്പനികളെ കണ്ടെത്തി നിയമത്തിനു കീഴിൽ കൊണ്ടുവരാനുള്ള ശ്രമം. കഴിഞ്ഞ മൂന്നു വർഷത്തിനിടെ ഏകദേശം 1150ൽ അധികം കടസാലു കമ്പനികൾ നികുതി വെട്ടിക്കുന്നതിനും കള്ളപ്പണം വെളുപ്പിക്കുന്നതിനുമായി ഉപയോഗിച്ചിട്ടുണ്ടെന്നാണ് കണക്ക്. 500, 1000 രൂപാ നോട്ടുകൾ അസാധുവാക്കിയ 2016 നവംബർ എട്ടിനുശേഷം മാത്രം ഇത്തരം കമ്പനികളുടെ സഹായത്തോടെ സഹായത്തോടെ അഞ്ഞൂറിലധികം പേർ 3,900 കോടി രൂപ വെളുപ്പിച്ചതായും റിപ്പോർട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇത്തരം കമ്പനികളെ ലക്ഷ്യമിട്ടുള്ള കേന്ദ്രസർക്കാർ നീക്കം.

തൃശൂര്‍ മെഡി.കോളജ് മോര്‍ച്ചറിയില്‍ അഞ്ചുമാസം, വിദേശ വനിതയുടെ മൃതദേഹം സംസ്‌കരിച്ചു .

keralanews trissur medical college

തൃശൂര്‍: അഞ്ചുമാസത്തെ കാത്തിരിപ്പിന് ശേഷം തൃശൂര്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന റുമാനിയന്‍ യുവതി റോബര്‍ട്ടിന(40)യുടെ മൃതദേഹം സംസ്‌കരിച്ചു.ഗുരുവായൂരിലെ ഫഌറ്റില്‍ നിന്ന് ഒമ്പതാം നിലയില്‍ നിന്ന് ചാടി മരിച്ച നിലയിലാണ് യുവതിയുടെ മൃതദേഹം കഴിഞ്ഞ നവംബര്‍ ഒന്നിന്് കണ്ടെത്തിയത്. റുമാനിയന്‍ എംബസിയില്‍ വിവരം അറിയിച്ചിരുന്നെങ്കിലും നടപടിക്രമങ്ങള്‍ വൈകിയത് മൂലം മൃതദേഹം  മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.

ഗുരുവായൂര്‍ സ്വദേശിയായ ഹരിഹരനെ വിവാഹം കഴിച്ചതിന് ശേഷമാണ് റുമാനിയന്‍ സ്വദേശി ഗുരുവായൂരിലെത്തിയത്. യുവതിയുടെ അമ്മയുടെ കാൻസർ രോഗം ഇവരെ ദുഖത്തിലാഴ്ത്തിയിരുന്നതായി പറയപ്പെടുന്നു.ഇവരുടെ ആത്മഹ്യകുറിപ്പും പോലീസിന് ലഭിച്ചിരുന്നു.ഗുരുവായൂര്‍, മെഡിക്കല്‍ കോളജ് പോലിസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ നടപടിക്രമങ്ങള്‍ക്ക് ശേഷം ഇവരുടെ ഭര്‍ത്താവ് ഹരിഹരന്‍ മൃതദേഹം ഏറ്റുവാങ്ങി. പിന്നീട് ഗുരുവായൂര്‍ ശ്മശാനത്തിലെത്തി സംസ്്കരിച്ചു.

ജിന്നാ ഹൗസ് വിട്ടുകിട്ടണമെന്ന് പാകിസ്താന്‍

keralanews jinnah house

മുംബൈ: ദക്ഷിണ മുംബൈയിലെ ജിന്നാ ഹൗസ് വിട്ടുകിട്ടണമെന്ന് പാകിസ്താന്‍ വീണ്ടും ആവശ്യപ്പെട്ടു. ”പാകിസ്താന്റെ രാഷ്ട്രപിതാവായ മുഹമ്മദലി ജിന്നയുടെ വസതി പാകിസ്താന് അവകാശപ്പെട്ടതാണ്. ജിന്നാ ഹൗസ് വിട്ടുതരാമെന്ന് ഇന്ത്യ മുമ്പ് പലതവണ പറഞ്ഞിരുന്നെങ്കിലും ഇതുവരെ അത് പ്രാവര്‍ത്തികമായിട്ടില്ല. ഇനിയെങ്കിലും അതിന്റെ ഉടമസ്ഥാവകാശം അനുവദിച്ചുതരണം” -പാക് വിദേശകാര്യവക്താവ് നഫീസ് സക്കരിയ ഇസ്ലാമാബാദില്‍ പറഞ്ഞു.

മുംബൈ നഗരത്തിലെ മലബാര്‍ ഹില്ലില്‍ രണ്ടരയേക്കര്‍ സ്ഥലത്ത് സ്ഥിതിചെയ്യുന്ന ജിന്നാ ഹൗസ് ഏറെക്കാലമായി ഒഴിഞ്ഞുകിടക്കുകയാണ്. വിഭജനത്തിനു ശേഷം  ശത്രുരാജ്യസ്വത്ത് ‘നിയമം ഇന്ത്യ പാസ് ആക്കിയെങ്കിലും ജിന്നയോടുള്ള സൗമനസ്യത്തിന്റെ സൂചനയായി ജിന്നാ ഹൗസിനെ അതില്‍നിന്നൊഴിവാക്കാന്‍ നെഹ്രു നിര്‍ദേശിച്ചു. ഇതാണ് വിട്ടുകിട്ടണമെന്ന് പാകിസ്ഥാൻ ഇപ്പോൾ  ആവശ്യപ്പെടുന്നത്

ആധാർ വിവരങ്ങൾ ചോരുമെന്നു കേന്ദ്ര സർക്കാർ

keralanews aahar leakage

ചെന്നൈ: ആധാർ വിവരങ്ങൾ ചോർന്നേക്കാമെന്നു സർക്കാർ. ആധാർ കാർഡ് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചാൽ അക്കൗണ്ട് വിവരങ്ങൾ അടക്കം ചോർന്നുപോയേക്കാം എന്ന് കേന്ദ്ര സർക്കാർ. ഐ ടി ഇലക്ട്രോണിക്സ്  മന്ത്രാലയങ്ങളിൽ നിന്നും എക്സ്പ്രസ് ന്യൂസ് സർവീസിന് ലഭിച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ആധാർ വിവരങ്ങൾ ചോർത്തിയാൽ നിയമപ്രകാരം മുന്ന് വർഷം തടവ് ശിക്ഷ ശുപാർശ ചെയ്യുന്ന നിയമം നിലവിലുണ്ട്. ഇത് നിലവിലിരിക്കെയാണ് ആധാർ വിവരങ്ങൾ ഓൺലൈനിൽ ലഭ്യമാകുമെന്ന് സർക്കാർ തന്നെ വ്യക്തമാക്കിയത്

ജേക്കബ് തോമസിനെ വിജിലന്‍സ് ഡയരക്ടര്‍ സ്ഥാനത്തു നിന്നു മാറ്റി

keralanews jacob thomas removed from vigilance director
തിരുവനന്തപുരം : ജേക്കബ് തോമസിനെ വിജിലന്‍സ് ഡയരക്ടര്‍ സ്ഥാനത്തു നിന്നു മാറ്റി. ഇതു സംബന്ധിച്ച ഉത്തരവ് ഇനിയും പൊതുഭരണവകുപ്പില്‍ നിന്ന് പുറത്തിറങ്ങിയിട്ടില്ലെങ്കിലും തന്നെ മാറ്റിയ കാര്യം ജേക്കബ് തോമസ് തന്നെ വ്യക്തമാക്കി. തന്നോട് അവധിയില്‍ പ്രവേശിക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടുവെന്നും ഇതനുസരിച്ച് ഒരു മാസത്തെ അവധിയെടുക്കുകയാണെന്നും പറഞ്ഞ ജേക്കബ് തോമസ് കൂടുതല്‍ പ്രതികരണങ്ങള്‍ തല്‍ക്കാലം ഇല്ലെന്നും പറഞ്ഞു.
ഡിജിപി ലോക്‌നാഥ ബെഹറയ്ക്കാണ് പകരം ചുമതല.

അടിമാലി എല്‍ഐസി ഓഫീസിനു സുരക്ഷാ ജീവനക്കാരന്‍ തീയിട്ടു

keralanews adimali lic office got fire

അടിമാലി: അടിമാലി എല്‍ഐസി ഓഫീസിനു സുരക്ഷാ ജീവനക്കാരന്‍ തീയിട്ടു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. എല്‍ഐസി ഓഫീസിലെ താല്‍ക്കാലിക സുരക്ഷാജീവനക്കാരനാണ് ഓഫീസിനു തീയിട്ടത്. ഇയാളെ ജോലിയില്‍ നിന്നും പിരിച്ചുവിടാൻ  തീരുമാനിച്ചിരിക്കുകയായിരുന്നു. ഈ തീരുമാനത്തില്‍ പ്രകോപിതനായ ഇയാള്‍ ഇന്നുച്ചയോടെ ഓഫീസില്‍ പെട്രോളുമായെത്തി തീയിടുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അടിമാലി, മൂന്നാര്‍ എന്നിവിടങ്ങളില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. ലക്ഷക്കണക്കിനു രൂപയുടെ നഷ്ടം വിലയിരുത്തുന്നു.

ഹര്‍ത്താലുകള്‍ നിരോധിക്കാനാവില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി

keralanews supreme court decision on hartal

ന്യൂഡല്‍ഹി: ഹര്‍ത്താലുകള്‍ പ്രധിഷേധമെന്ന മൗലിക അവകാശമാണെന്ന് വിധി പ്രഖ്യാപിച്ചുകൊണ്ട് സുപ്രീംകോടതി. ഹര്‍ത്താലും പണിമുടക്കും നിരോധിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള പൊതുതാല്‍പര്യഹരജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ തീരുമാനം. അഭിഭാഷകനായ ഷാജി കെ കോടംകണ്ടത്താണ് ഹരജി സമര്‍പ്പിച്ചത്.

ട്രംപിന്റെ ഉപദേഷ്ടാവായി മകള്‍ സ്ഥാനമേല്‍ക്കും

keralanews ivanka trump

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉപദേഷ്ടാവായി മകള്‍ ഇവാങ്ക ട്രംപ് സ്ഥാനമേല്‍ക്കും. ശമ്പളമില്ലാതെയാണ് ഇവാങ്ക പദവിയില്‍ തുടരുകയെന്ന് വൈറ്റ്ഹൗസ് കഴിഞ്ഞ ദിവസം പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. ട്രംപിന്റെ മൂത്ത മകളായ ഇവാങ്ക (35) പിതാവ് പ്രസിഡന്റായി സ്ഥാനമേറ്റതുമുതല്‍ വൈറ്റ്ഹൗസിലെ സ്ഥിരം സാന്നിധ്യമായിരുന്നു.

നാളെ വൈദ്യുതി മുടങ്ങും

keralanews kseb announcement

ശ്രീകണ്ഠപുരം: ചെമ്പേരി, നിടിയേങ്ങ, പയ്യാവൂര്‍, ഇരിക്കൂര്‍, മലപ്പട്ടം, വളക്കൈ, ചേപ്പറമ്പ്, ശ്രീകണ്ഠപുരം, കൂട്ടുംമുഖം ഭാഗങ്ങളില്‍ ശനിയാഴ്ച രാവിലെ ഒന്‍പതുമുതല്‍ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും

പറശ്ശനിക്കടവ് ബോട്ട് ജെട്ടിയുടെ പുതുക്കിപ്പണിയല്‍ വൈകുന്നു

keralanews parassinikkadavu boat jetty

തളിപ്പറമ്പ്: പറശ്ശിനിക്കടവ് ബോട്ട് ജെട്ടി പുതുക്കിപ്പണിയാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകുന്നില്ല. ഇവിടെയെത്തുന്ന ടൂറിസ്റ്റുകള്‍ നിരാശരായി മടങ്ങാറാണ് പതിവ്. ജലഗതാഗത വകുപ്പിന്റെ ബോട്ടില്‍ യാത്രക്കാര്‍ കയറിപ്പറ്റുന്നത് ഏറെ വിഷമിച്ചാണ്. 1997 ജൂണിലാണ് ജലഗതാഗത വകുപ്പ് പറശ്ശിനിക്കടവില്‍നിന്ന് പറശ്ശിനി-മാട്ടൂല്‍ ബോട്ട് സര്‍വീസ് ആരംഭിച്ചത്.ഇടയ്ക്ക് നിലച്ചുപോയ സര്‍വീസ് ഇപ്പോള്‍ സജീവമാണെങ്കിലും ബോട്ടുകളില്‍ കയറിപ്പറ്റാനാകുന്നില്ല. തകര്‍ന്ന ബോട്ട് ജെട്ടി നാട്ടുകാർക്ക് തന്നെ നാണക്കേടുണ്ടാക്കുന്നു.