ട്രെയിനുകളിൽ ടി ടി ഇ മാരുടെ ചൂഷണം തുടരുന്നു

keralanews train journey

കണ്ണൂർ: വേനലവധി വന്നതോടെ ട്രെയിനുകളിൽ കനത്ത തിരക്ക് തുടങ്ങി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും ഇതര സംസ്ഥാനങ്ങളിലേക്കും യാത്ര ചെയ്യുന്നവർ ഇത് മൂലം കടുത്ത ദുരിതത്തിലാണ്. റിസർവേഷൻ ടിക്കറ്റ് എടുത്ത് കൺഫോം ആവാതെ ആർ എ സി , വൈറ്റിംഗ് ലിസ്റ്റ് തുടങ്ങിയ വിഭാഗത്തിൽ പെടുന്നവരെ മറയാക്കി പകൽക്കൊള്ള നടത്തുകയാണ് ടി ടി ഇ മാർ. ട്രെയിൻ പുറപ്പെട്ടതിന് ശേഷം ബർത്തുകൾ ഒഴിവുവരുന്ന മുറയ്ക്ക് ഇത് ആർ എ സി ടിക്കെറ്റുള്ളവർക്ക് നൽകണമെന്നാണ് നിയമം.

ആർ എ സി ടിക്കെറ്റുകൾ പൂർണമായും ഒഴിവായ ശേഷം പിന്നീട് വരുന്ന ഒഴിവുകൾ വെയ്റ്റിംഗ് ലിസ്റ്റ് യാത്രക്കാർക്കും മുൻഗണന  അടിസ്ഥാനത്തിൽ നൽകണം. എന്നാൽ വെയ്റ്റിംഗ് ലിസ്റ്റ് ടിക്കെറ്റുമായി വരുന്നവരെ സ്ലീപ്പർ ക്ലാസ്സിൽ കയറാൻ പോലും പല ടി ടി ഇ മാരും  സമ്മതിക്കുന്നില്ല. ഇവരെ തിങ്ങി ഞെരുങ്ങുന്ന ജനറൽ കൊച്ചിലേക്ക് ആട്ടി ഓടിക്കുകയാണ്. ഇതിനു ശേഷമാണ് ഇവരുടെ പകൽ കൊള്ള  തുടങ്ങുന്നത്.

ബി ജെ പി സംസ്ഥാന നേതാവിന്റെ കാല് തല്ലി ഒടിച്ചത് ആർ എസ് എസ് കണ്ണൂർ മുഖ്യ കാര്യ വാഹക്

keralanews bjp leader vennala sajeevan attcked

കൊച്ചി: ബിജെപി സംസ്ഥാന കൗൺസിൽ നേതാവ് വെണ്ണല സജീവനെ ആർ എസ് എസ് പ്രവർത്തകർ വീട്ടിൽ കയറി ആക്രമിച്ചു. ഞായറാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. ആർ എസ് എസ് കണ്ണൂർ മുഖ്യ കാര്യവാഹക് ജയന്റെ നേതൃത്വത്തിലുള്ള സംഘമാണ് സജീവനെ ആക്രമിച്ചത്.

രണ്ടു ബൈക്കുകളിൽ എത്തിയ ആർ എസ് എസ് ഗുണ്ടാ സംഘം  സജീവന്റെ കാലു തല്ലി ഒടിക്കുകയായിരുന്നു. തന്നെ  ആക്രമിച്ചത് ജയന്റെ നേതൃത്വത്തിലുള്ള ആർ എസ് എസ് പ്രവർത്തകർ ആണെന്ന് സജീവൻ പാലാരിവട്ടം പോലീസിന്  മൊഴി നൽകിയിട്ടുണ്ട്. ആക്രമണത്തിൽ പരുക്കേറ്റ സജീവൻ ഇപ്പോൾ മെഡിക്കൽ സെന്റര് ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം ആക്രമണത്തിന് പിന്നിലുള്ള കാരണം വ്യക്തമല്ല.

കാലിത്തീറ്റ കുംഭകോണ കേസ്: നാല് കേസുകളിൽ വിചാരണ തുടരാൻ കോടതി ഉത്തരവ്

keralanews laluprasad yadav case

ന്യൂഡൽഹി: കാലിത്തീറ്റ കുംഭകോണ കേസിൽ ആർ ജെ ഡി നേതാവ് ലാലു പ്രസാദ്  യാദവിന് തിരിച്ചടി. നാല് കേസുകളിൽ വിചാരണ തുടരാൻ സുപ്രീം കോടതി ഉത്തരവിട്ടു. സി ബി ഐ സമർപ്പിച്ച ഹർജിലിലാണ് ജസ്റ്റിസുമാരായ അരുൺ മിശ്ര , അമിതാവ റോയ് എന്നിവരുടെ ബെഞ്ച് വിധി പറഞ്ഞത്.

2014നവംബറിൽ ജാർഖണ്ഡ് ഹൈക്കോടതി ലാലുവിനും കൂട്ടുപ്രതികളാക്കുമെതിരെയുള്ള ഗുഡാലോചന കുറ്റവും സുപ്രധാന വകുപ്പുകളും ഒഴിവാക്കിയിരുന്നു. ഇതിനെതിരെയാണ് സി ബി ഐ അന്വേഷണ സംഘം സുപ്രീം കോടതിയെ സമീപിച്ചത്.

വാട്സാപ്പിലൂടെ മലയാളത്തിൽ ഐ എസ് അനുകൂല പ്രചാരണം

keralanews is supporting messages through whatsapp

കൊച്ചി: വാട്സാപ്പിലൂടെ മലയാളത്തിൽ ഐ എസ് അനുകൂല പ്രചാരണം. ഐ എസിൽ ചേർന്ന മലയാളിയുടെ നേതൃത്വത്തിലാണ് പ്രചാരണം നടത്തുന്നത് എന്നാണ് സംശയം. അഫ്ഗാനിസ്ഥാൻ നമ്പർ ഉപയോഗിച്ചാണ് വാട്സാപ്പ് അക്കൗണ്ട് ഉണ്ടാക്കിയിരിക്കുന്നത്. അബു ഇസ ആണ്ഗ്രൂപ്പ് അഡ്മിൻ. ഇയാൾ പാലക്കാട് നിന്ന് കാണാതായ ഇസ ആണെന്ന് കരുതുന്നു. വാട്സാപ്പ് സന്ദേശം ലഭിച്ചയാൾ പരാതി നൽകിയതിനെ തുടർന്ന് എൻ ഐ എ അന്വേഷണം    തുടങ്ങി .

കാഞ്ഞങ്ങാട് വാഹന അപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു; നാല് പേർക്ക് ഗുരുതര പരിക്ക്

keralanews accident (2)

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് മുത്തപ്പനാർ കാവിന് സമീപം ദേശീയ പാതയിൽ മീൻ ലോറിയും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കാർ ഡ്രൈവർ ഇരിട്ടി പടിയൂരിലെ സജീവൻ (45)ആണ് മരിച്ചത്. പടിയൂരിലെ വിജേഷ്(44), വനജ(40), റീന(42), സാരംഗ്(12) എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ പരിയാരം മെഡിക്കൽ  കോളേജ്, മംഗളുരു ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്.

കുടുംബശ്രീ ‘അരങ്ങ് 2017’ പത്തൊൻപതാം വാർഷികങ്ങൾക്ക് 8 മുതൽ തുടക്കം

keralanews kudumbasree arangu 2017

കണ്ണൂർ: കുടുംബശ്രീ പത്തൊൻപതാം വാർഷികം അരങ്ങ് 2017 എട്ട്, ഒൻപത്, പത്ത് തീയതികളിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 43 ലക്ഷത്തോളം വരുന്ന സ്ത്രീകളുടെ കൂട്ടായ്മയായ കുടുംബശ്രീയുടെ മറ്റൊരു ചുവടു വെയ്പ്പാണ് ആഘോഷം. വാർഷികാഘോഷത്തിന്റെ ഭാഗമായി കലാ കായിക  മത്സരങ്ങൾ ഉൾപ്പെടുന്ന പരിപാടികളാണ് എ ഡി എസ് , സി ഡി എസ് , താലൂക്ക്, ജില്ലാ , സംസ്ഥാന തലങ്ങളിൽ സംഘടിപ്പിക്കുന്നത്.

ടിപി സെന്‍കുമാര്‍ ചുമതലയേറ്റു

keralanews tp senkumar reinstated

തിരുവനന്തപുരം:സംസ്ഥാന പോലീസ് മേധാവിയായി ടി.പി സെന്‍കുമാര്‍ ചുമതലയേറ്റു. വൈകുന്നേരം നാലരയോടെയാണ് അദ്ദേഹം പോലീസ് ആസ്ഥാനത്തെത്തി ലോക്‌നാഥ് ബഹ്‌റയില്‍ നിന്ന് ചുമതല ഏറ്റെടുത്തത്. സെന്‍കുമാറിനെ പോലീസ് മേധാവിയായി പുനര്‍നിയമിക്കണമെന്ന മുന്‍ ഉത്തരവില്‍ വ്യക്തതതേടി സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി വെള്ളിയാഴ്ച തള്ളിയതിന് പിന്നാലെയാണ് അദ്ദേഹത്തെ നിയമിച്ചുകൊണ്ടുള്ള ഉത്തരവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പുവെച്ചത്. പോലീസ് ആസ്ഥാനത്തെത്തി ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച ശേഷമാണ് ഓഫീസിലെത്തി ഡിജിപിയുടെ ബാറ്റണ്‍ ലോക്‌നാഥ് ബഹ്‌റയില്‍ നിന്ന് സ്വീകരിച്ചത്.

കണ്ണൂർ വിമാനത്താവളം- അഴീക്കൽ തുറമുഖം റെയിൽപാത സാധ്യത മങ്ങുന്നു

keralanews kannur airport azheekkal port railway line

കണ്ണൂർ: വാണിജ്യ-വ്യവസായ രംഗത്ത് പുരോഗതി തേടുന്ന കണ്ണൂരിന്റെ  സ്വപ്ന പദ്ധതിയായ വിമാനത്താവളത്തെയും അഴീക്കൽ തുറമുഖത്തെയും ബന്ധിപ്പിക്കുന്ന റെയിൽവേ പാത ഉപേക്ഷിക്കുന്നു. റെയിൽപാത  തല്ക്കാലം പരിഗണിക്കാനാവില്ലെന്നാണ് കേന്ദ്ര  റെയിൽവേ മന്ത്രാലയത്തിന്റെ നിലപാട്. നിലവിൽ നഷ്ടത്തിൽ,ഓടുന്ന റെയ്ൽവേയ്ക്ക് പുതിയ പാത അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്ന പ്രാഥമിക സാമ്പത്തിക സർവ്വേ റിപ്പോർട്ടിനെ തുടർന്നാണ് പദ്ധതി ഉപേക്ഷിക്കുന്നത്.

ഓരോ വീട്ടിലും മഴക്കുഴി പദ്ദതിക്ക് തുടക്കമായി

keralanews mazhakkuzhi and well recharging project

കണ്ണൂർ: ജില്ലയിലെ കുടിവെള്ള ക്ഷാമം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ജലം സുലഭം പദ്ദതിക്ക്‌ തുടക്കമായി. കലക്ടറേറ്റ് പരിസരത്തു മഴക്കുഴി നിർമാണത്തിന് തുടക്കമിട്ടു. പി കെ ശ്രീമതി എം പി ആണ് പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം നിർവഹിച്ചത്.  ഓരോ വീട്ടിലും മഴക്കുഴിയും ഏതെങ്കിലും രീതിയിലുള്ള കിണർ റീചാർജിങ് സംവിധാനവും ഏർപ്പെടുത്തുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന്   എം പി പറഞ്ഞു.

രാമന്തളി മാലിന്യ പ്രശ്‍നം അമ്പത്തിയെട്ടാം ദിവസത്തിലേക്ക്

keralanews ramanthali case

പയ്യന്നൂർ: ഏഴിമല നാവിക അക്കാദമിയിൽ നിന്നുള്ള മാലിന്യ പ്ലാന്റ് അടച്ചു പൂട്ടുക എന്നാവശ്യപ്പെട്ട് ജന ആരോഗ്യ സംരക്ഷണ സമിതി നടത്തി വരുന്ന സമരം 58 ദിവസത്തിലേക്ക് കടന്നു. ഇന്നലെ   സമര പന്തലിൽ മറത്തുകളി അരങ്ങേറി. പാണപ്പുഴ പദ്മനാഭ പണിക്കരും ഭാസ്ക്കര പണിക്കരും നേതൃത്വം നൽകി. പൂരക്കളി അക്കാദമി പ്രസിഡന്റ് പി വി കൃഷ്ണൻ  ചടങ്ങിൽ മുഖ്യ അതിഥിയായി പങ്കെടുത്തു.