ആറളത്തു കാട്ടാനകൾ വീണ്ടും ജനവാസ കേന്ദ്രത്തിൽ

keralanews wild elephant in aralam

ഇരിട്ടി: ആറളം,മുഴക്കുന്ന് പഞ്ചായത്തുകളിലെ ജനങ്ങളെയും വനം വകുപ്പ്,പോലീസ് ഉദ്യോഗസ്ഥരെയും ആശങ്കയിലാക്കി ജനവാസകേന്ദ്രത്തിൽ കാട്ടാനകളുടെ വിളയാട്ടം. ആറളം വന്യജീവി സങ്കേതത്തിൽ നിന്നിറങ്ങിയ രണ്ടു കൊമ്പനും ഒരു മോഴയുമടക്കം മൂന്നു ആനകളാണ് ജനങ്ങളെ പത്തു മണിക്കൂറോളം ഭീതിയുടെ മുൾമുനയിൽ നിർത്തിയത്. ഞായറാഴ്ച പുലർച്ചയോടെ ആറളം സ്കൂളിന് സമീപമുള്ള കാസിമിന്റെ വീട്ടുമതിൽ തകർത്തുകൊണ്ടാണ് കാട്ടാനകൾ പുഴയിലേക്കിറങ്ങിയത്. തുടർന്ന് അയ്യപ്പൻകാവ്,കൂടലാട് തുടങ്ങിയ പ്രദേശങ്ങളിലെ നിരവധി കൃഷിക്കാരുടെ കാർഷിക വിളകളും നശിപ്പിച്ചു.തുടർന്ന് ആറളം പാലത്തിൽ കയറിയ ആനകൾ പുഴയിലിറങ്ങി അവിടെ നിൽപ് തുടങ്ങി.നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കൊട്ടിയൂർ  ഫോറെസ്റ് റേഞ്ച് ഓഫീസിലെ വനപാലകരും ആറളം,കരിക്കോട്ടക്കരി,മുഴക്കുന്ന്,പേരാവൂർ എന്നീ സ്റ്റേഷനുകളിൽ  നിന്നുള്ള പോലീസ് സംഘവും നാട്ടുകാരും ചേർന്ന് ആനകളെ വനത്തിലേക്ക് കയറ്റി വിടാനുള്ള ശ്രമം നടത്തി.പടക്കം പൊട്ടിച്ചും മറ്റു ശബ്ദമുണ്ടാക്കിയും ആനകളെ തുരത്തിവിട്ടെങ്കിലും വീണ്ടും അവ പുഴയോരത്തേക്കു തന്നെ തിരിച്ചു വന്നു.ജനങ്ങൾ കൂട്ടംകൂടി നില്കുന്നതിലെ അപകടം മനസ്സിലാക്കിയ വനപാലകർ സമീപത്തെ പള്ളികളിലെ ഉച്ചഭാഷിണികളിലൂടെ ജനങ്ങൾക്ക് വീടുകളിൽ നിന്ന് പുറത്തിറങ്ങാതിരിക്കാനുള്ള നിർദേശം നൽകി.എന്നാൽ ഉച്ചക്ക് 12 മണിയോടെ വനപാലകർ നടത്തിയ ശ്രമത്തിലൂടെ ആനകളെ പുഴക്കരയിലെ കൃഷിയിടങ്ങളിലൂടെ കാക്കുവാ പുഴ കടത്തി ആറളം ഫാമിലേക്കു കടത്തി  വിട്ടതോടെയാണ് എല്ലാവക്കും ആശ്വാസമായത്.

കൊച്ചി ബോട്ട് അപകടം: മരിച്ച തൊഴിലാളികളുടെ ആശ്രിതര്‍ക്ക് രണ്ടു ലക്ഷം രൂപ ധനസഹായം

keralanews pm announces rs2lakh solatium

തിരുവനന്തപുരം: കൊച്ചിയില്‍ മത്സ്യബന്ധനത്തിനു പോയ ബോട്ടില്‍ കപ്പലിടിച്ചു മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപ വീതം അടിയന്തര ധന സഹായം  അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.തൊഴില്‍ വകുപ്പിന് കീഴിലുള്ള കുടിയേറ്റ തൊഴിലാളി ക്ഷേമ പദ്ധതിയില്‍ നിന്നാണ് തുക അനുവദിക്കുക.സാധാരണ നിലയില്‍ ഈ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികള്‍ക്കാണ് ആനുകൂല്യത്തിന് അര്‍ഹത. എന്നാല്‍ ഈ ദാരുണ സംഭവത്തില്‍ മരിച്ചവരുടെ കാര്യത്തില്‍ പ്രത്യേക ഇളവ് നല്‍കി തുക ആശ്രിതര്‍ക്ക് അനുവദിക്കാന്‍ തൊഴില്‍ വകുപ്പിന് മുഖ്യമന്ത്രി നിര്‍ദേശം നൽകിയിട്ടുണ്ട്.

കൊച്ചിയിലെ ബോട്ട് അപകടം: ഇടിച്ച കപ്പല്‍ അമേരിക്കയിലും കസ്റ്റഡിയിലെടുത്തിരുന്നു

keralanews us coast guard had detainedamber-l

കൊച്ചി: കൊച്ചിയില്‍ മത്സ്യബന്ധനബോട്ടില്‍ ഇടിച്ച് രണ്ടുപേരുടെ മരണത്തിന് ഇടയായ കപ്പല്‍ നേരത്തെ അമേരിക്കന്‍ കോസ്റ്റ് ഗാര്‍ഡും കസ്റ്റഡിയില്‍ എടുത്തിരുന്നതായി കണ്ടെത്തി. കഴിഞ്ഞ ഫെബ്രുവരിയില്‍ അമേരിക്കയിലെ പോര്‍ട്ട്‌ലന്‍ഡില്‍ വെച്ചാണ് സുരക്ഷാവീഴ്ചയെ തുടര്‍ന്ന് ആമ്പര്‍ എല്‍ കപ്പല്‍ കസ്റ്റഡിയില്‍ എടുത്തത്.കപ്പലിലെ വെസല്‍ നിയന്ത്രണ സംവിധാനത്തിന് തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി.തകരാര്‍ പരിഹരിക്കാതെ അമേരിക്കന്‍ ജലപാതയില്‍ പ്രവേശിക്കുന്നതിന് വിലക്കും ഏര്‍പ്പെടുത്തിയിരുന്നു.ബോട്ടില്‍ കപ്പലിടിച്ച വിവരം അറിഞ്ഞിട്ടില്ലെന്നും അന്താരാഷ്ട്രാ നിയമ പ്രകാരമുള്ള രക്ഷാപ്രവര്‍ത്തനവും മറ്റു നടപടികള്‍ എടുക്കാത്തത് അതുകൊണ്ടാണെന്നുമാണ് കപ്പല്‍ അധികൃതരുടെ വിശദീകരണം.ഗ്രീക്കുകാരനായ കപ്പിത്താനടക്കം 28 ജീവനക്കാരാണ് കപ്പലിലുള്ളത്. ഇതില്‍ രണ്ട് സുരക്ഷാ ഉദ്യേഗസ്ഥര്‍ ഇന്ത്യക്കാരാണെന്ന് വ്യക്തമായിട്ടുണ്ട്.

ഷാർജയിൽ കെട്ടിടത്തിന് മുകളിൽ നിന്നും വീണ് യുവതി മരിച്ചു

keralanews lady died in sharjah

ഷാർജ:ഷാർജയിൽ കെട്ടിടത്തിന് മുകളിൽ നിന്നും വീണ് യുവതി മരിച്ചു.ഇൻഡോനേഷ്യൻ സ്വദേശിനിയായ  41 കാരിയാണ് കെട്ടിടത്തിന്റെ ഏഴാം നിലയിൽ നിന്നും വീണ് മരിച്ചത്. അൽ മറിജ പ്രദേശത്താണ് സംഭവം.സ്ത്രീയുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

കൊച്ചി മെട്രോയിൽ യാത്ര ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും

keralanews pm-modi to inaugurate kochi-metro

കൊച്ചി:കൊച്ചി മെട്രോ റെയിൽ ഈ മാസം 17ന് കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ  പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്‌ഘാടനം ചെയ്യും. സുരക്ഷയുടെ ഭാഗമായി ഉത്‌ഘാടനചടങ്ങിലേക്കുള്ള പ്രവേശനം നിയന്ത്രിക്കും.വെല്ലിങ്ടൺ ഐലൻഡിലെ നാവിക വിമാനത്താവളത്തിലായിരിക്കും പ്രധാനമന്ത്രിയെത്തുക. ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും. തുടർന്ന് കലൂർ സ്റ്റേഡിയത്തിലെത്തും. ഇതിനു ശേഷം മെട്രോ യാത്രയും പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പരിഗണനയിലുണ്ട്.

കൊച്ചി ബോട്ടപകടം;ഇടിച്ച കപ്പൽ തിരിച്ചറിഞ്ഞു

 

keralanews identified the-ship

കൊച്ചി: കൊച്ചി പുതുവൈപ്പിന് സമീപം കപ്പലിടിച്ചു ബോട്ടു തകർന്ന സംഭവത്തിൽ ഇടിച്ച കപ്പലിനെ തിരിച്ചറിഞ്ഞു.പനാമയിൽ നിന്നുള്ള ആംബർ എന്ന ചരക്കുകപ്പലാണ് ഇടിച്ചത്. ഇടിച്ച കപ്പലിനെ കസ്റ്റഡിയിലെടുത്തു.കപ്പൽ ഇപ്പോൾ കൊച്ചിയിലേക്ക് കൊണ്ടുവരികയാണ്.

മത്സ്യബന്ധനബോട്ടില്‍ കപ്പലിടിച്ച് രണ്ടു പേർ മരിച്ചു

keralanews fishing boat accident in cochin

കൊച്ചി: മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ച് രണ്ടു പേർ മരിച്ചു. ഒരാളെ കാണാതായി. രണ്ടു പേർക്ക് പരിക്ക്.കുളച്ചല്‍ സ്വദേശി തമ്പിദുരൈ, അന്യസംസ്ഥാന തൊഴിലാളിയായ രാഹുല്‍ എന്നിവരാണ് മരിച്ചത്.പുതുവൈപ്പിനില്‍നിന്ന് 12 നോട്ടിക്കല്‍ മൈല്‍ അകലെ ഞായറാഴ്ച പുലര്‍ച്ചെ രണ്ടിനായിരുന്നു അപകടം. മത്സ്യബന്ധന ബോട്ട് പൂര്‍ണമായും തകര്‍ന്നു. ബോട്ടില്‍ 14 മത്സ്യത്തൊഴിലാളികള്‍ ഉണ്ടായിരുന്നു. പരിക്കേറ്റവരെ കൊച്ചിയിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കുവേണ്ടി കടലില്‍ വ്യാപക തിരച്ചില്‍ പുരോഗമിക്കുന്നു. ഇടിച്ചത് പനാമയിൽ നിന്നുള്ള ആംബർ എന്ന കപ്പലാണെന്നു സൂചന ലഭിച്ചിട്ടുണ്ട്.

 

രണ്ടു മാസം പ്രായമാകാത്ത നായ്ക്കളെ വിൽക്കാൻ പാടില്ല

keralanews restriction on dog selling

ന്യൂ ഡൽഹി: വാണിജ്യാടിസ്ഥാനത്തിൽ നായ്ക്കളുടെ പ്രജനനത്തിനും  വില്പനയ്ക്കും കേന്ദ്രസർക്കാർ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിനുള്ള നിയമത്തിന്റെ പരിധിയിലാണിത്. രണ്ടു മാസത്തിൽ താഴെ പ്രായമുള്ള നായ്ക്കളെ വിൽക്കാൻ പാടില്ല.വിൽപ്പനയിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് രജിസ്‌ട്രേഷൻ ഉണ്ടായിരിക്കണം. ആരോഗ്യമുള്ള നായക്കുട്ടികളെ മാത്രമേ വിൽക്കാൻ പാടുള്ളു. നായ്ക്കളെയും നായകുട്ടികളെയും പരീക്ഷണങ്ങൾക്കായി വിൽക്കാൻ പാടില്ല. ഇവയ്ക്കു മൈക്രോചിപ് ഘടിപ്പിക്കുകയും ചികിത്സയുടെയും വാക്സിനേഷന്റെയും രേഖകൾ സൂക്ഷിക്കുകയും വേണം.പ്രജനനകേന്ദ്രങ്ങളിൽ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉണ്ടായിരിക്കണം. പട്ടികളുടെ പ്രായം സംബന്ധിച്ച് വെറ്ററിനറി ഡോക്ടർ സാക്ഷ്യപ്പെടുത്തിയ രേഖ സൂക്ഷിക്കണം.ശ്വാന പ്രദർശനങ്ങൾ ചട്ടങ്ങൾക്ക് വിധേയമായിരിക്കണം.നിയമങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്നു ഉറപ്പു വരുത്തേണ്ടത് സംസ്ഥാന മൃഗസംരക്ഷണ ബോർഡുകളാണ്

മരക്കൊമ്പില്‍ പുലി തൂക്കിയിട്ട പശുക്കുട്ടിയെ നാട്ടുകാര്‍ രക്ഷിച്ചു

keralanews calf rescued
അതിരപ്പിള്ളി: പ്ലാന്റേഷന്‍ റബ്ബര്‍ത്തോട്ടത്തില്‍ പുലി പശുക്കുട്ടിയെ പിടിച്ച് റബ്ബര്‍മരക്കൊമ്പില്‍ തൂക്കിയിട്ടു. ശനിയാഴ്ച പകല്‍ പതിനൊന്നോടെയാണ് സംഭവം. കരച്ചില്‍ കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും പുലി പശുക്കുട്ടിയെ ഉപേക്ഷിച്ച് പോയി. 12 അടിയിലേറെ ഉയരമുള്ള മരത്തിലാണ് പശുക്കുട്ടിയുമായി പുലി കയറിയത്. പുലി  തൂക്കിയിട്ട പശുക്കുട്ടിയെ നാട്ടുകാര്‍ രക്ഷിച്ചു. വനപാലകരും വെറ്ററിനറി ഡോക്ടറും സംഭവസ്ഥലത്തെത്തി.തോളിന് പരിക്കേറ്റ പശുക്കുട്ടി ചികിത്സയിലാണ്.

ദംഗൽ നടിയുടെ കാർ ദാൽ തടാകത്തിലേക്ക് മറിഞ്ഞു

keralanews dangal star rescued from car accident

ശ്രീനഗർ: ബോളിവുഡിൽ ചരിത്രം കുറിച്ച അമീർഖാൻ ചിത്രം ദംഗലിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ സൈറ വസീമിന്റെ കാർ ദാൽ തടാകത്തിലേക്ക് മറിഞ്ഞു.സൈറയും കുടുംബാംഗങ്ങളും ആയിരുന്നു കാറിൽ സഞ്ചരിച്ചിരുന്നത്. ഡ്രൈവർക്കു നിയന്ത്രണം നഷ്ടപ്പെട്ട് കാർ തടാകത്തിലേക്ക് മറിയുകയായിരുന്നു.സൈറക്ക് പരിക്കുകളില്ല. എന്നാൽ കുടുംബാംഗങ്ങളിൽ ചിലർക്ക് പരിക്കേറ്റതായി റിപ്പോർട്ട് ഉണ്ട്.