നടി ആക്രമിക്കപ്പെട്ട സംഭവം;ദൃശ്യങ്ങൾ തിരിച്ചറിഞ്ഞു,നടന്നത് ക്രൂരമായ ലൈംഗികാക്രമണം

keralanews the visuals were identified

കൊച്ചി:നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ പോലീസിനു ലഭിച്ച ദൃശ്യങ്ങളിലുള്ളത്  നടിയും സുനിയും തന്നെയാണെന്ന് പോലീസ് തിരിച്ചറിഞ്ഞു.ഓടുന്ന വാഹനത്തിനുള്ളിൽ നടിയെ ക്രൂരമായിഅപമാനിക്കുന്നതിൻറെ ദൃശ്യങ്ങളാണ് പോലീസ് പരിശോധിച്ചത്.കേസിൽ ഏറ്റവും നിർണായകമായ തെളിവാണ് ഇതെന്നാണ് പോലീസ് പറയുന്നത്.ഞായറാഴ്ച ലോക്നാഥ് ബെഹ്‌റ ഉൾപ്പെടെയുള്ള പോലീസ് സംഘം ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു.ദൃശ്യങ്ങൾ ചോരാതിരിക്കാൻ പോലീസ് മേധാവി കർശന നിർദേശം നൽകിയിട്ടുണ്ട്.കേസിൽ കൂടുതൽ അറസ്റ്റ് അനിവാര്യമാക്കിയത് പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ കടുത്ത നടപടികളാണ്.ബാഹ്യ ഇടപെടലുകൾ അസാധ്യമാക്കി കേസിൽ നിന്നും പിന്നോക്കം പോകാൻ പറ്റാത്ത വിധം അന്വേഷണ സംഘത്തെ ബെഹ്‌റ തളച്ചു. കേസിൽ ഉന്നതർ ഉൾപ്പെട്ടിട്ടുണ്ട് എന്ന് സ്ഥിതീകരിച്ചിട്ടുണ്ടെങ്കിലും ചെറിയ പിഴവുപോലും സർക്കാരിനെയും പോലീസിനെയും പ്രതിക്കൂട്ടിലാക്കുമെന്നതിനാൽ എല്ലാ പഴുതുകളും അടച്ചശേഷം അറസ്റ്റിലേക്ക് നീങ്ങാനാണ് പോലീസിന്റെ തീരുമാനം.ചോദ്യം ചെയ്യൽ സമയത്ത് നാദിർഷായുടെ ഭാഗത്തുനിന്നുമുണ്ടായ നിസ്സഹകരണമാണ് സംഭവത്തിൽ കൂടുതൽ ഉന്നതർ ഉൾപ്പെട്ടിട്ടുണ്ട് എന്ന സംശയങ്ങൾക്ക് വഴിവെച്ചത്.

നാളെ സംസ്ഥാനവ്യാപകമായി വിദ്യാഭ്യാസ ബന്ദ്

keralanews ksu announced strike on tomorrow 2

തിരുവനന്തപുരം:സ്വാശ്രയ മെഡിക്കൽ ഫീസ് വർധനയിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് ആരോഗ്യമന്ത്രിയുടെ വീട്ടിലേക്കു കെ.എസ്.യു പ്രവർത്തകർ നടത്തിയ മാർച്ചിനിടെ പ്രവർത്തകരെ പോലീസ് തല്ലിച്ചതച്ചതിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാനവ്യാപകമായി വിദ്യാഭ്യാസ ബന്ദിന് കെ.എസ്.യു അധ്വാനം ചെയ്തു.കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത് ഉൾപ്പെടെയുള്ള ആറുപേരെ കസ്‌റ്റഡിയിലെടുത്ത് റിമാൻഡ് ചെയ്തു.പോലീസ് ലാത്തിച്ചാർജിൽ വനിതയടക്കം പത്തിലേറെ കെ.എസ്.യു പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു.പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിക്കുകയും പൊലീസിന് നേരെ കല്ലെറിയുകയും ചെയ്തതോടെ പോലീസ് ലാത്തി വീശുകയായിരുന്നു.

നടി ധരിച്ചിരുന്ന വസ്ത്രത്തിൽ നിന്നും സുനിയുടെ ശരീര സ്രവങ്ങൾ ;ഫോറൻസിക് റിപ്പോർട്ട് പുറത്ത്

keralanews forensic report is out

കൊച്ചി:കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ നിർണായകമായ ശാസ്ത്രീയ തെളിവുകളും പൊലീസിന് ലഭിച്ചു.നടിയെ ആക്രമിച്ചത് പൾസർ സുനി തന്നെയാണെന്ന് തെളിയിക്കുന്ന ഫോറൻസിക് റിപ്പോർട്ടുകളാണ് പുറത്തുവന്നത്.ആക്രമിക്കപ്പെട്ട ദിവസം നടി ധരിച്ചിരുന്ന വസ്ത്രത്തിൽ നിന്നും സുനിയുടെ ശരീര സ്രവങ്ങൾ പൊലീസിന് ലഭിച്ചു.ഇക്കാര്യം തെളിയിക്കുന്ന റിപ്പോർട്ടാണ് ഫോറൻസിക് വിഭാഗം പൊലീസിന് കൈമാറിയിരിക്കുന്നത്.ഇത് കേസന്വേഷണത്തിൽ ഏറെ നിർണായകമാണ്.സുനിയല്ലാതെ മറ്റാരും നടിയെ ശാരീരികമായി ഉപദ്രവിച്ചിട്ടില്ല എന്ന വിലയിരുത്തലിലേക്കാണ് കാര്യങ്ങൾ എത്തുന്നത്.

അജു വർഗീസിനെതിരെ പോലീസ് കേസെടുത്തു

keralanews police register case against aju varghese

കൊച്ചി:ആക്രമിക്കപ്പെട്ട നടിയുടെ പേര് ഫേസ്ബുക്ക് പോസ്റ്റിലൂടെ പരാമർശിച്ചതിന് അജു വർഗീസിനെതിരെ പോലീസ് കേസെടുത്തു.എറണാകുളം സ്വദേശി ഗിരീഷ് ബാബുവിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

മത്സ്യബന്ധനവള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു

keralanews fishing boat accident in kollam

കൊല്ലം: ഓച്ചിറ അഴീക്കല്‍ ഹാര്‍ബറിന് സമീപം മത്സ്യബന്ധനവള്ളം മറിഞ്ഞു ഒരാള്‍ മരിച്ചു. ഒരാളെ കാണാതായി.ചെറിയഴീക്കല്‍ സ്വദേശി മനോജാണ് (42) മരിച്ചത്. കാണാതായ ചെറിയഴീക്കല്‍ സ്വദേശി അനിക്കുട്ടനായി തിരച്ചില്‍ തുടരുന്നു. മത്സ്യബന്ധനത്തിനുശേഷം അഴീക്കല്‍ ഹാര്‍ബറിലേക്കടുക്കവേ തിരയില്‍പ്പെട്ട് വള്ളം മറിയുകയായിരുന്നു. മുപ്പത്തിലധികംതൊഴിലാളികള്‍ വള്ളത്തിലുണ്ടായിരുന്നു. കടലില്‍ വീണ എഴോളംപേരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു പ്രഥമശുശ്രൂഷ നല്‍കി വിട്ടു. കോസ്റ്റല്‍ പോലീസ്, മറൈന്‍ എന്‍ഫോഴ്സ്മെന്റ്, പോലീസ്, അഗ്‌നിശമനസേന തുടങ്ങിയ വിഭാഗങ്ങള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

ആവി പറക്കുന്ന മദ്യം കഴിച്ച യുവാവിന്റെ ആമാശയത്തിൽ തുള വീണു

keralanews man drink liquid nitrogen at a bar ends up with a hole in stomach

ന്യൂഡൽഹി: ‘ആവി’ പറക്കുന്ന മദ്യം കഴിച്ച യുവാവിന്റെ ആമാശയത്തിൽ തുള വീണു.മുപ്പതു വയസ്സുകാരനായ യുവാവ് കഴിച്ച മദ്യത്തിലെ നൈട്രജൻ ദ്രാവകം ആമാശയത്തിനുള്ളിൽ പ്രവേശിച്ച് വികസിച്ചതാണ് തുള വീഴാൻ കാരണം.അസഹ്യമായ വേദനയും ശ്വാസതടസ്സവും വയറുവീർക്കലും അനുഭവപ്പെട്ട യുവാവിനെ ഉടനടി ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഡൽഹി ബാറിലെ ആകർഷകമായ ഇനങ്ങളിലൊന്നാണ് വെള്ള പുക ഉയരുന്ന കോക്‌ടെയ്ൽ. ഇതിലെ പുക പൂർണ്ണമായും പോയാൽ മാത്രമേ ഇത് കഴിക്കാൻ പാടുള്ളൂ.എന്നാൽ ഇതറിയാതെ യുവാവ് കോക്റ്റൈൽ കിട്ടിയപാടെ കഴിച്ചതാണ് അപകടകാരണം.ഒരു ലിറ്റർ നൈട്രജൻ ദ്രാവകത്തിനു  ഇരുപതു ഡിഗ്രി സെൽഷ്യസിൽ 694 ലിറ്ററായി വികസിക്കാനുള്ള കഴിവുണ്ട്.നീരാവിയായി പുറത്തു പോകുന്ന ഈ നൈട്രജന് ചുറ്റിലുമുള്ളവയെ തണുപ്പിക്കാനും കഴിയും.എന്നാൽ ആമാശയത്തിലെത്തിയ നീരാവിക്കു പുറത്തു പോകാൻ കഴിയാത്തതിനാലാണ് തുള വീണത്.ആമാശയം പുസ്തകം പോലെ തുറന്നു പോയിരുന്നു എന്നാണ് ഡോക്ടർമാർ പറഞ്ഞത്.അതിനാൽ ആമാശയത്തിന്റെ ഒരു ഭാഗം നീക്കം ചെയ്യേണ്ടി വന്നു.യുവാവ് ആരോഗ്യനില വീണ്ടെടുത്ത് വരുന്നു.

അറസ്റ്റ് ഉണ്ടായേക്കുമെന്ന സൂചന നൽകി ബെഹ്റ

keralanews arrest may held soon

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ കൂടുതൽ പേരെ അറസ്റ്റ് ചെയ്‌തേക്കുമെന്ന സൂചന നല്‍കി പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. അന്വേഷണം ശരിയായ ദിശയിലാണ് പുരോഗമിക്കുന്നത്. തെളിവ് പൂര്‍ണമായി കിട്ടിയാലേ അറസ്റ്റ് ചെയ്യാന്‍ സാധിക്കൂ. എന്നാൽ അന്വേഷണം എത്ര ദിവസം നീളുമെന്ന് ആർക്കും പറയാനാകില്ല.അറസ്റ്റും കസ്റ്റഡിയിലെടുക്കലുമെല്ലാം അന്വേഷണത്തിന്‍റെ ഭാഗമായി സ്വാഭാവികമായി ഉണ്ടാകുന്ന കാര്യങ്ങളാണ്. ഇക്കാര്യം അന്വേഷണം സംഘം തീരുമാനിക്കുമെന്നും ബെഹ്റ തിരുവനന്തപുരത്ത് വ്യക്തമാക്കി.പോലീസ് അന്വേഷണം ഉൗർജിതമായി നടക്കുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥർക്കിടയിൽ കൃത്യമായ ഏകോപനമുണ്ടെന്നും ബെഹ്റ പറഞ്ഞു.

നഴ്സുമാരുടെ സംഘടനകളുമായി നാളെ ചർച്ച നടത്തും

keralanews talks with nurses association will be held tomorrow

തിരുവനന്തപുരം:വേതന വർദ്ധനവ് ആവശ്യപ്പെട്ട് സമരരംഗത്തുള്ള നഴ്സുമാരുടെ സംഘടനകളുമായി തൊഴിൽമന്ത്രി ടി.പി രാമകൃഷ്ണൻ ചൊവ്വാഴ്ച ചർച്ച നടത്തും.ഇന്ത്യൻ നഴ്സസ് അസോസിയേഷൻ(ഐ.എൻ.യു),യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ(യു.എൻ.എ)എന്നീ സംഘടനകളുമായിട്ടാണ് ചർച്ച.നഴ്സുമാർ നടത്തുന്ന സമരം നിർത്തിവെക്കണമെന്ന് നേരത്തെ ആരോഗ്യമന്ത്രി കെ.കെ ശൈലജ ആവശ്യപ്പെട്ടിരുന്നു.സമരവുമായി ബന്ധപ്പെട്ടു ജൂലൈ പത്തിന് ചർച്ച നടത്തുമെന്നും സമരം നിർത്തിവെച്ച് സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

വൃക്ഷത്തൈകൾ നട്ടു

keralanews planted trees

തളിപ്പറമ്പ്∙ ശാന്തിഗിരി ആശ്രമം കണ്ണൂർ ഏരിയ കമ്മിറ്റിയുടെയും ആന്തൂർ നഗരസഭയുടെയും നേതൃത്വത്തിൽ ബക്കളം–പുന്നക്കുളങ്ങര സുൽത്താൻ റോഡരികിൽ നൂറു ഫലവൃക്ഷത്തൈകൾ നടുന്ന പദ്ധതിക്കു തുടക്കമായി. ജയിംസ് മാത്യു എംഎൽഎ വൃക്ഷത്തൈ നടീൽ ഉദ്ഘാടനം ചെയ്തു.നഗരസഭ അധ്യക്ഷ പി.കെ.ശ്യാമള സമ്മേളനം ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷൻ കെ.ഷാജു അധ്യക്ഷത വഹിച്ചു.വാർഡ് കൗൺസിലർ പി.കെ.മുജീബ് റഹ്മാൻ, സ്വാമി ആനന്ദ ജ്യോതി ജ്ഞാന തപസ്വി, കെ.വി.ശശിധരൻ, പി.ദാമോദരൻ, മനോജ് മാത്തൻ, കെ.സനിൽകുമാർ എന്നിവർ പ്രസംഗിച്ചു.

ഇഗ്നോയിൽ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്‌ ഫീസിളവ്

keralanews fee excemption for transgender students

തിരുവനന്തപുരം:ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികളെ ഫീസില്‍ നിന്ന് ഒഴിവാക്കി ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി (ഇഗ്നോ) വിജ്ഞാപനമിറക്കി. ഇഗ്നോ നടത്തുന്ന എല്ലാ കോഴ്‌സുകള്‍ക്കും ഈ ഫീസിളവ് ബാധകമാണ്.ഇത് സംബന്ധിച്ച് എല്ലാ മേഖലാ കേന്ദ്രങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോ മെഡിക്കല്‍ ഓഫീസറോ നല്‍കുന്ന സര്‍ട്ടിഫിക്കറ്റോ ആധാര്‍ കാര്‍ഡോ ഹാജരാക്കിയാല്‍ ഫീസളവ് നേടാം.ഇഗ്നോയുടെ പുതിയ തീരുമാനത്തെ കേരളത്തിലെ ട്രാന്‍ജെന്‍ഡര്‍ കമ്മ്യൂണിറ്റി സ്വാഗതം ചെയ്തു.