
കണ്ണൂർ:കണ്ണൂരിൽ ബി.ജെ.പി ഓഫീസിനു നേർക്ക് ആക്രമണം.ബി.ജെ.പി ഓഫീസായ മാരാർജി ഭവന് നേർക്കാണ് ഒരു സംഘം ആൾക്കാർ ആക്രമണം നടത്തിയത്.അക്രമികൾക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു.

കണ്ണൂർ:കണ്ണൂരിൽ ബി.ജെ.പി ഓഫീസിനു നേർക്ക് ആക്രമണം.ബി.ജെ.പി ഓഫീസായ മാരാർജി ഭവന് നേർക്കാണ് ഒരു സംഘം ആൾക്കാർ ആക്രമണം നടത്തിയത്.അക്രമികൾക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു.

മുംബൈ:സേവിങ്സ് അക്കൗണ്ടുകളിൽ മിനിമം ബാലൻസില്ലെങ്കിൽ ഈടാക്കുന്ന പിഴ സംബന്ധിച്ച് എസ്‌ബിഐ വിശദമായ കണക്കുകൾ പ്രസിദ്ധീകരിച്ചു.ഓരോ അക്കൗണ്ടുകളിലും നിലനിർത്തേണ്ട മിനിമം ബാലൻസ് സംബന്ധിച്ച് നേരത്തെ റിസേർവ് ബാങ്ക് വ്യക്തമാക്കിയിട്ടുള്ളതാണ്.50 രൂപ മുതൽ 100 രൂപ വരെയാണ് പിഴ ഈടാക്കുക.ഇതിനൊപ്പം നികുതിയും ചേരുമ്പോൾ തുക കൂടും.മെട്രോ.നഗര,അർദ്ധനഗര,ഗ്രാമ മേഖലകളിൽ പിഴ സംഖ്യകളിൽ മാറ്റം വരും.മെട്രോ നഗരങ്ങളിൽ 5000 രൂപയാണ് ബാലൻസ് വെക്കേണ്ടത്.നഗരങ്ങളിൽ 3000 രൂപയും അർദ്ധനഗരങ്ങളിൽ 2000 രൂപയും ബാലൻസ് വേണം.ഗ്രാമങ്ങളിൽ ഇത് 1000 രൂപയാണ്.ബാലൻസ് തുകയിൽ വരുന്ന കുറവിനനുസരിച്ച് പിഴസംഖ്യയിലും മാറ്റം വരും.പിഴ സംബന്ധിച്ച വ്യക്തമായ പട്ടിക എസ്.ബി.ഐ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.മെട്രോ നഗരങ്ങളിൽ എ.ടി.എം ൽ നിന്നും സൗജന്യമായി എട്ടു തവണ പണം പിൻവലിക്കാം.നഗരങ്ങളിൽ ഇത് പത്തു തവണയും.ഈ പരിധി ലംഘിച്ചാൽ ഓരോ ഇടപാടുകൾക്കും 20 രൂപ പിഴയും നികുതിയും ഈടാക്കും.

കോട്ടയം:നടൻ ദിലീപിന് പിന്തുണയുമായി പി.സി ജോർജ് രംഗത്ത്.ദിലീപിനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്നും കേരളത്തിലെ ജനങ്ങൾ ഇതിനു ക്ഷമ പറയേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.ദിലീപിനെതിരെ തെളിവില്ലെന്ന് സ്ഥാനമൊഴിഞ്ഞശേഷം സെൻകുമാർ പറഞ്ഞതാണ്.ഒന്നര ദിവസം കഴിഞ്ഞപ്പോൾ ദിലീപ് അറസ്റ്റിലായി.സർക്കാരിന്റെ തെറ്റായ നയങ്ങൾ മൂലം ജനജീവിതം പൊറുതിമുട്ടിയ സാഹചയത്തിൽ ജനങ്ങളുടെ ശ്രദ്ധ തിരിച്ചു വിടാൻ സർക്കാർ ദിലീപിനെ ബലിയാടാക്കിയിരിക്കുകയാണെന്നും പി.സി ജോർജ് ആരോപിച്ചു.

തലശ്ശേരി:പനി ബാധിച്ച് ഡോക്ടറെ കാണാൻ അമ്മയോടൊപ്പം പുറപ്പെട്ട യുവതി ഓട്ടോറിക്ഷയിൽ തളർന്നു വീണു മരിച്ചു.അണ്ടലൂർ തട്ടാരിമുക്ക് വാത്സല്യത്തിൽ പരേതനായ വേലാണ്ടി വാസവന്റെയും താറ്റ്യോട്ട് വൽസലയുടെയും മകൾ ടി.നിഷ(40) ആണ് മരിച്ചത്. പനിയെ തുടർന്ന് ഇന്നലെ രാവിലെ ഡോക്ടറെ കാണാനായി പുറപ്പെട്ടതായിരുന്നു. കൊടുവള്ളിയിൽ എത്തുമ്പോഴേക്കും അമ്മയുടെ മടിയിൽ തളർന്നു വീണു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.നിജേഷ് സഹോദരനാണ്. സംസ്കാരം ഇന്നു രാവിലെ ഒൻപതിന് കുണ്ടുചിറ ശ്മശാനത്തിൽ.

തിരുവനന്തപുരം:ധനമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ധാരണയായതിനെ തുടര്‍ന്ന് കോഴിക്കച്ചവടക്കാര്‍ സമരം പിന്‍വലിച്ചു. കോഴി കിലോ 87 രൂപയ്ക്ക് വില്‍ക്കും. ഡ്രസ്സ് ചെയ്ത കോഴിയിറച്ചിക്ക് കിലോക്ക് 158 രൂപ ഈടാക്കും.ഇത് സ്ഥിരമായി നിലനിൽക്കുന്ന വിലയല്ല.കമ്പോള വിലയിൽ മാറ്റം വരും.ജി.എസ്.ടി നിലവിൽ വന്നപ്പോൾ കോഴിക്കുണ്ടായിരുന്ന 14.5 ശതമാനം വാറ്റ് ഒഴിവാക്കിയിരുന്നു.ആയതിനാൽ ജി.എസ്.ടി നടപ്പാക്കുന്നതിന് തൊട്ടുമുമ്പത്തെ ദിവസമായ ജൂൺ മുപ്പത്തിലെ വിലനിലവാരമായ 102 രൂപയിൽ നിന്നും വാറ്റു നികുതി കുറച്ച് 87 രൂപയ്ക്കു കോഴിവിൽക്കണമെന്നായിരുന്നു സർക്കാർ ആവശ്യം.ചർച്ചക്കൊടുവിൽ ഈ ആവശ്യങ്ങൾ സമരക്കാർ അംഗീകരിക്കുകയായിരുന്നു.

ആലുവ:നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ റിമാൻഡിലായ ദിലീപിന് ജയിലിൽ പ്രത്യേക പരിഗണനയില്ല.പിടിച്ചുപറിക്കേസിൽ അറസ്റ്റിലായ നാലുപേർക്കൊപ്പമാണ് ദിലീപ് കഴിയുന്നത്.തിങ്കളാഴ്ച ആലുവ പോലീസ് ക്ലബ്ബിൽ വെച്ച് നൽകിയ ഭക്ഷണം നിഷേധിച്ച ദിലീപ് ഇന്ന് രാവിലെ ജയിലിൽ എത്തിയപ്പോൾ പ്രഭാത ഭക്ഷണത്തിനു നൽകിയ ഉപ്പുമാവും പഴവും കഴിച്ചു.സഹതടവുകാരോടും പോലീസിനോടും സഹകരണത്തോടെയാണ് ദിലീപ് പെരുമാറുന്നതെന്നാണ് ജയിലിൽ നിന്നും ലഭിക്കുന്ന വിവരം.

കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിൽ അറസ്റ്റിലായ ദിലീപിനെതിരെ കൂട്ടമാനഭംഗം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തും.നിഷേധിക്കാൻ കഴിയാത്ത 19 തെളിവുകളാണ് ദിലീപിനെതിരെ അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്.ഗൂഢാലോചന ഉൾപ്പെടെയുള്ള കുറ്റങ്ങൾ തെളിയിക്കാനാവശ്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.ഇപ്പോൾ പതിനൊന്നാം പ്രതിയായ ദിലീപ് കുറ്റപത്രം സമർപ്പിക്കപ്പെടുമ്പോൾ രണ്ടാം പ്രതിയാകും.പൾസർ സുനിയാണ് ഒന്നാം പ്രതി.എന്നാൽ തെളിവുകൾ ഏതെല്ലാമാണെന്നു വെളിപ്പെടുത്താനാകില്ലെന്നു ഡിജിപി ലോക്നാഥ് ബെഹ്‌റ വ്യക്തമാക്കി.

തിരുവനന്തപുരം:ഇറച്ചി കോഴി വ്യാപാരികളുടെ സമരം ഒത്തു തീര്‍ക്കാനുള്ള ശ്രമം ഊര്‍ജിതം. കിലോയ്ക്ക് 87 രൂപയ്ക്ക് കോഴി വില്‍ക്കണമെന്ന നിലപാടില്‍ നിന്ന് ധനമന്ത്രി പിന്നാക്കം പോയി. നികുതി ഇല്ലാതായ സാഹചര്യത്തില്‍ നേരത്തെയുള്ള വിലയുടെ 15 ശതമാനം കുറച്ചാല്‍ മതിയെന്നാണ് ധനമന്ത്രി മുന്നോട്ട് വെയ്ക്കുന്ന നിലപാട്. ഒരു വിഭാഗം കോഴി ഇറച്ചി വ്യാപാരികള്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം ധനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.ഒരു കിലോ കോഴിക്ക് 87 രൂപയില്‍ കൂടുതല്‍ വില ഈടാക്കാന്‍ അനുവദിക്കില്ലെന്ന കടുത്ത നിലപാടിലായിരുന്നു നേരത്തെ സര്‍ക്കാര്‍. കോഴി ഇറച്ചിയ്ക്ക് 120 രൂപയില്‍ കൂടുതല്‍ വില ഈടാക്കാന്‍ പാടില്ലെന്നും ധനമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കിയിരുന്നു. ഇത് വ്യാപാരികള്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്ന് ചര്‍ച്ചകള്‍ പരാജയപ്പെട്ടു. കോഴി വ്യാപാരികള്‍ കടയടപ്പ് സമരത്തിലേക്കും നീങ്ങി. ഈ സാഹചര്യത്തിലാണ് പുതിയ സമവായ നിര്‍ദേശങ്ങള്‍ ഉയര്‍ന്ന് വരുന്നത്.സര്‍ക്കാര്‍ സ്ഥാപനമായ കെപ്കോ ചെയ്തത് പോലെ ജിഎസ്ടി നടപ്പില്‍ വരുന്നതിന് മുന്‍പ് വിറ്റിരുന്നതിനേക്കാള്‍ 15 ശതമാനം വില കുറയ്ക്കുകയെന്നതാണ് ഫോര്‍മുല.ഇന്ന് ഉച്ചയ്ക്ക് ശേഷം ഇറച്ചി കോഴി വ്യാപാരികള്‍ ധനമന്ത്രിയെ കാണും.സംസ്ഥാനത്തെ ഹാച്ചറികള്‍ വഴിയുള്ള ഉദ്പാദനം വന്‍തോതില്‍ മാസങ്ങള്‍ക്ക് ഉള്ളില്‍ വര്‍ദ്ധിപ്പിക്കാമെന്നും അതിലൂടെ തമിഴ്നാട് ലോബി അനിയന്ത്രിതമായ വില വര്‍ദ്ധിപ്പിക്കുന്നതിന് തടയിടുമെന്ന ഉറപ്പും ധനമന്ത്രി വ്യാപാരികള്‍ക്ക് നല്‍കും.

കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിൽ അറസ്റ്റിലായ ദിലീപിനെ സിനിമ സംഘടനയായ ‘അമ്മ’യിൽ നിന്നും പുറത്താക്കി.’അമ്മ’ യിലെ ദിലീപിന്റെ പ്രാഥമിക അംഗത്വം റദ്ദാക്കി.നടൻ മമ്മൂട്ടിയുടെ വസതിയിൽ നടന്ന രണ്ടു മണിക്കൂർ നീണ്ട എക്സിക്യൂട്ടീവ് യോഗമാണ് ദിലീപിനെ പുറത്താക്കാൻ തീരുമാനിച്ചത്.സംഭവത്തിൽ ‘അമ്മ’ ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണെന്നും നടിക്ക് പൂർണ പിന്തുണ നൽകുന്നുവെന്നും യോഗത്തിനു ശേഷം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.തുടർന്നുള്ള നിയമ നടപടികൾക്കൊപ്പവും അമ്മയുണ്ടാകും.നടിയെ വേദനിപ്പിച്ച അംഗങ്ങളുടെ നടപടിയിൽ ‘അമ്മ’ ക്ഷമ ചോദിക്കുന്നു.ഇനി ഇത്തരം പ്രാസ്താവനകൾ നടത്തിയാൽ അംഗങ്ങൾക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും പ്രസ്താവനയിലൂടെ ‘അമ്മ’ അറിയിച്ചു.

പയ്യന്നൂർ:സ്കൂൾ കോംപ്‌ണ്ടിൽ കയറിയ കാട്ടുപന്നിയുടെ കുത്തേറ്റ് മൂന്നു വിദ്യാർത്ഥികൾക്കും ഹെഡ്മാസ്റ്ററടക്കം മൂന്നു അധ്യാപകർക്കും പരിക്ക്.ഇന്ന് രാവിലെ ഒമ്പതുമണിയോടെ കരിവെള്ളൂർ എ.വി സ്മാരക ഗവ.ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം.കാട്ടുപന്നിയുടെ കുത്തേറ്റ ഹെഡ്മാസ്റ്റർ രാമന്തളിയിലെ നാരായണൻ(55),അധ്യാപകരായ വെള്ളൂരിലെ പവിത്രൻ(50),കരിവെളളൂരിലെ ഫാൽഗുണൻ(52),ഒൻപതാം ക്ലാസ് വിദ്യാർത്ഥികളായ അക്ഷയ,അതുല്യ,ആര്യ എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ പയ്യന്നൂർ ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഈ ഭാഗത്ത് ആദ്യമായിട്ടാണ് കാട്ടുപന്നി എത്തുന്നത്.പരിക്കേറ്റവരെ വിദഗ്ദ്ധ ചികിത്സക്കായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റും.