
ചോദ്യങ്ങള്‍ കടുപ്പം, അസംബന്ധം: എല്‍ഡിസി പരീക്ഷ റദ്ദാക്കണമെന്ന് ഒരുകൂട്ടം ഉദ്യോഗാർത്ഥികൾ

കൊച്ചി:കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി.അപ്പുണ്ണിക്കായി പൊലീസ് വ്യാപക തിരച്ചില്‍ നടത്തുന്നതിനിടെയാണ് ജാമ്യാപേക്ഷ നല്‍കിയത്.കേസിൽ ചോദ്യം ചെയ്യലിനായി അപ്പുണ്ണിയെ പോലീസ് വിളിപ്പിച്ചിരുന്നു.തുടർന്ന് ഒളിവിൽ പോയിരിക്കുകയായിരുന്നു അപ്പുണ്ണി.വ്യാഴാഴ്ച ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുൻപായി തന്നെ അപ്പുണ്ണിയും ജാമ്യഹർജി സമർപ്പിക്കുകയായിരുന്നു. അപ്പുണ്ണിയെ കസ്റ്റഡിയിലെടുക്കാൻ പ്രത്യേക സംഘത്തിനും പോലീസ് രൂപം നൽകിയിട്ടുണ്ട്.തനിക്കു കേസുമായോ ഗൂഡാലോചനയുമായോ യാതൊരു ബന്ധവുമില്ല എന്നാണ് അപ്പുണ്ണി വ്യക്തമാക്കിയിരിക്കുന്നത്.തന്നെയും നാദിർഷയെയും മാപ്പുസാക്ഷിയാക്കാനാണ് പോലീസ് നീക്കം.കസ്റ്റഡിയിലെടുത്താൽ മൂന്നാംമുറ പ്രയോഗിക്കുമോ എന്ന ഭയമുണ്ടെന്നും മുൻകൂർ ജാമ്യ ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
കണ്ണൂർ:നഴ്സുമാരുടെ സമരം നടക്കുന്ന സ്വകാര്യ ആശുപത്രികളിൽ നഴ്സിംഗ് വിദ്യാർഥികൾ ജോലി ചെയ്യണമെന്ന കണ്ണൂർ ജില്ലാ കളക്ടറുടെ ഉത്തരവിൽ പ്രതിഷേധിച്ച് സമരം നടത്തിവന്ന നഴ്സിംഗ് വിദ്യാർഥികൾ സമരം അവസാനിപ്പിച്ചു.ഉത്തരവ് മരവിപ്പിക്കാൻ കളക്ടർ തീരുമാനിച്ചതോടെയാണ് സമരം പിൻവലിച്ചത്.വിദ്യാർത്ഥികൾക്കെതിരെ നടപടി ഉണ്ടാകില്ലെന്നും കളക്ടർ മിർ മുഹമ്മദലി അറിയിച്ചു.പൊതു താല്പര്യം മുൻനിർത്തിയാണ് ആശുപത്രികളിൽ വിദ്യാർത്ഥികളെ നിയോഗിക്കാൻ തീരുമാനിച്ചതെന്നും കളക്ടർ വ്യക്തമാക്കി.
വയനാട്:ബാണാസുരസാഗർ അണക്കെട്ടിൽ തോണിമറിഞ്ഞു കാണാതായവരിൽ രണ്ടു പേരുടെ മൃതദേഹം കണ്ടെത്തി.ചെമ്പുകടവ് സ്വദേശി മെൽവിൻ,വിൽസൺ എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്.സംഭവത്തിൽ നാലുപേരെയായിരുന്നു കാണാതായത്.ഇവർക്കായി രണ്ടുദിവസമായി തിരച്ചിൽ നടത്തി വരികയായിരുന്നു.ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നടക്കുന്ന രക്ഷാപ്രവർത്തനത്തിൽ നാവികസേനയുടെ മുങ്ങൽ വിദഗ്ദ്ധരും പങ്കെടുക്കുന്നുണ്ട്.കടുത്ത തണുപ്പും മോശം കാലാവസ്ഥയും തിരച്ചിലിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
കണ്ണൂർ:ജില്ലയിലെ നഴ്സിംഗ് വിദ്യാർത്ഥികളുടെ സമരം ശക്തമാകുന്നു.നഴ്‌സുമാരുടെ സമരം നടക്കുന്ന ആശുപത്രികളിൽ നഴ്സിംഗ് വിദ്യർത്ഥികൾ ജോലി ചെയ്യണമെന്ന കളക്ടറുടെ ഉത്തരവിൽ പ്രതിഷേധിച്ചാണ് സമരം.വിദ്യാർത്ഥികളുമായി കളക്ടർ ഇപ്പോൾ ചർച്ച നടത്തുകയാണ്.ഉത്തരവ് പിൻവലിക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് വിദ്യാർഥികൾ.ഐ.എൻ.എ യുടെ നേതൃത്വത്തിൽ സംയുക്ത സമരസമിതി കളക്ടറേറ്റിലേക്ക് ഇന്ന് മാർച്ച് നടത്തും.പ്രതിഷേധം ശക്തമായിട്ടും കളക്ടർ ഉത്തരവ് പിൻവലിക്കാൻ തയ്യാറായിട്ടില്ല.തിങ്കളാഴ്ച പരിയാരം നഴ്സിംഗ് കോളേജിലെ വിദ്യാർഥികൾ ആരംഭിച്ച സമരം മറ്റു കോളേജുകളിലെ വിദ്യാർത്ഥികളും ഏറ്റെടുക്കുകയായിരുന്നു.
തൃശൂർ:നടൻ ദിലീപിന്റെ ഉടമസ്ഥതയിൽ ചാലക്കുടിയിൽ പ്രവർത്തിക്കുന്ന ഡി സിനിമാസ് അളന്നു തിട്ടപ്പെടുത്തുമെന്ന് റെവന്യൂ വകുപ്പ് അധികൃതർ അറിയിച്ചു.ഈ മാസം 27 നാണു സ്ഥലം അളന്നു തിട്ടപ്പെടുത്തുക.ഡി സിനിമാസുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ ദിലീപിനോട് റെവന്യൂ വകുപ്പ് അധികൃതർ അറിയിച്ചു.ഇത് സംബന്ധിച്ച് ജില്ലാ സർവ്വേ സൂപ്രണ്ട് ദിലീപ് അടക്കം ഏഴുപേർക്ക് നോട്ടീസ് അയച്ചു.
രാജാക്കാട്:പിതാവിന്റെ വെടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.സൂര്യനെല്ലിയിലെ കുടുംബവഴക്കിനെ തുടർന്ന് പിതാവിന്റെ വെടിയേറ്റ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ടാക്സി ഡ്രൈവറായിരുന്ന വടക്കുംചേരി ബിനു(29)ആണ് മരിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത പിതാവ് അച്ചൻകുഞ്ഞിനെ കോടതി റിമാൻഡ് ചെയ്തു.ശനിയാഴ്ചയാണ് അച്ചന്കുഞ്ഞു തന്റെ ലൈസൻസില്ലാത്ത തോക്കുകൊണ്ട് ബിനുവിനെ വെടിവെച്ചത്.അച്ഛൻകുഞ്ഞു ഇളയമകന്റെ ഭാര്യയുമായി നിരന്തരം വഴക്കുണ്ടാക്കാറുണ്ടായിരുന്നു.ശനിയാഴ്ചയും വഴക്കുണ്ടാക്കിയപ്പോൾ ബിനു ഇടപെടുകയായിരുന്നു.തുടർന്നാണ് ബിനുവിനെ അച്ചന്കുഞ്ഞു വെടിവെച്ചത്.
ഇടുക്കി:ഇടുക്കിയിൽ നാളെ ഹർത്താൽ.കാട്ടാനശല്യം അസഹ്യമായതോടെ ഇത് പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമിതിയാണ് ഹർത്താലിന് ആഹ്വാനം നൽകിയത്.ഇടുക്കിയിലെ മറയൂർ,കാന്തല്ലൂർ പഞ്ചായത്തുകളിലാണ് ഹർത്താൽ.
തിരുവനന്തപുരം:കെഎസ്ആര്‍ടിസിയിലെ രണ്ടരമാസത്തെ പെന്‍ഷന്‍ കുടിശിക സെപ്റ്റംബര്‍ മുപ്പതിനകം കൊടുത്തുതീര്‍ക്കുമെന്ന് ഗതാഗതമന്ത്രി തോമസ് ചാണ്ടി.അടുത്തമാസം മുതല്‍ ആദ്യ ആഴ്ച തന്നെ പെന്‍ഷന്‍ നല്‍കുന്ന കാര്യം ധനമന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി. രണ്ടരമാസക്കാലമായി പെന്‍ഷന്‍ കിട്ടാതെ ദുരിതത്തിലായ പെന്‍ഷന്‍കാര്‍ സമരരംഗത്ത് ഇറങ്ങിയതോടെയാണ് സര്‍ക്കാര്‍ ചര്‍ച്ചക്ക് വിളിച്ചത്. പണം കടം വാങ്ങി പെന്‍ഷനും ശമ്പളവും കൊടുക്കുന്ന രീതിക്ക് മാറ്റം വരുത്തുകയാണെന്നും ലോണുകള്‍ എല്ലാം ഒരുമിച്ചാക്കി 20 വര്‍ഷത്തേക്കുള്ള ദീര്‍ഘകാല വായ്പ തയ്യാറാവുകയാണെന്നും മന്ത്രി പറഞ്ഞു.സമരം പിന്‍വലിക്കുന്ന കാര്യം ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നായിരുന്നു പെന്‍ഷന്‍കാരുടെ പ്രതികരണം. ബാങ്ക് വായ്പ ലഭിക്കുന്ന മുറയ്ക്ക് 850 പുതിയ ബസ്സുകള്‍ നിരത്തിലിറക്കാനും കോര്‍പ്പറേഷന്‍ ആലോചിക്കുന്നുണ്ട്.
പാലക്കാട്:ഒരു കോടിയുടെ അസാധു നോട്ടുകൾ പോലീസ് പിടികൂടി.അസാധുനോട്ടുകൾ മാറ്റിക്കൊടുക്കുന്ന സംഘമാണ് പിടിയിലായത്.പത്തംഗ സംഘത്തെയാണ് രഹസ്യ വിവരത്തെ തുടർന്ന് പോലീസ് പിടികൂടിയത്.പാലക്കാട് ഒരു മാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ അസാധുനോട്ട് വേട്ടയാണിത്.കേന്ദ്ര സർക്കാർ 31 വരെ അസാധു നോട്ടുകൾ മാറ്റിയെടുക്കാനുള്ള സമയം അനുവദിച്ചിട്ടുണ്ട്.ഈ അവസരം മുതലാക്കിയാണ് സംഘം പ്രവർത്തിച്ചിരുന്നത്.