ഓയില്‍ പാം ഇന്ത്യ സൂപ്രണ്ടിന് നേരെ ആസിഡ് ആക്രമണം

keralanews acid attack against oil palm india superintendent

തിരുവനന്തപുരം:ഓയില്‍ പാം ഇന്ത്യ ലിമിറ്റഡിന്റെ സൂപ്രണ്ടിന്റെ മുഖത്ത് ആസിഡ് ഒഴിച്ചു. വനത്തില്‍ വെച്ച് നാലംഗ സംഘമാണ് ആസിഡ് ഒഴിച്ചത്. ഓയില്‍ പാം ഏരൂര്‍ എസ്‌റ്റേറ്റിലെ സൂപ്രണ്ട് ശശികുമാറിന് നേരെയായിരുന്നു ആക്രമണം. ഗുരുതരമായ പരിക്കേറ്റ ശശികുമാറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

ഹർത്താലിൽ ദിനത്തിൽ ഇനി ആംബുലൻസുകളും ഓടില്ല

keralanews ambulance will not run on hartal days

തിരുവനന്തപുരം:ഹർത്താൽ ദിനത്തിൽ ഇനി ആംബുലൻസുകളും സർവീസ് നടത്തില്ലെന്ന് തീരുമാനം.ഹർത്താൽ ദിനത്തിൽ സർവീസ് നടത്തിയ ആംബുലൻസുകൾക്ക് നേരെ നിരന്തരം അക്രമമുണ്ടായതോടെയാണ് ഡ്രൈവർമാരും ടെക്‌നീഷ്യന്മാരും ഈ തീരുമാനമെടുത്തത്.കൊല്ലം,പാലക്കാട്,കണ്ണൂർ ജില്ലകളിൽ കഴിഞ്ഞ ദിവസം സർവീസ് നടത്തിയ ആംബുലൻസുകൾക്ക് നേരെ ആക്രമണം  ഉണ്ടായിരുന്നു.ആക്രമണത്തിന് ഇരയായാൽ പോലീസ് സംരക്ഷണം ലഭിക്കാതെ പോകുന്നു,ജീവന് ഭീഷണി തുടങ്ങിയ പരാതികളാണ് ആംബുലൻസ് ഡ്രൈവർമാരും ടെക്‌നീഷ്യന്മാരും ഉന്നയിക്കുന്നത്.

കെ.എസ്.ആർ.ടി.സിയിൽ ഇന്ന് അർധരാത്രിമുതൽ എ.ഐ.ടി.യു.സി പണിമുടക്ക്

keralanews 24hours aituc strike in ksrtc

തിരുവനന്തപുരം:ഇന്ന് അർധരാത്രിമുതൽ കെ.എസ്.ആർ.ടി.സിയിലെ ഭരണാനുകൂല സംഘടനയായ കെ.എസ്.ടി.ഇ.യു(എ.ഐ.ടി.യു.സി) 24 മണിക്കൂർ പണിമുടക്കും.ശമ്പളം മുടങ്ങാതെ നൽകുക,മെക്കാനിക്കൽ വിഭാഗത്തിൽ നടപ്പിലാക്കിയ ഡ്യൂട്ടി പരിഷ്‌ക്കാരം പിൻവലിക്കുക,ഓപ്പറേറ്റിങ് വിഭാഗത്തിന്റെ പുതിയ ഡ്യൂട്ടി ക്രമീകരണം പുനഃപരിശോധിക്കുക,പെൻഷൻ ബാധ്യത പൂർണ്ണമായും സർക്കാർ ഏറ്റെടുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.കോർപറേഷനിലെ തൊഴിലാളി വിരുദ്ധ നിലപാടാണ് സൂചന പണിമുടക്കിന് തങ്ങളെ നിർബന്ധിതരാക്കിയതെന്നു ഭാരവാഹികൾ വ്യക്തമാക്കി.ഇടതു ബദലിൽ ഊന്നിയ തൊഴിലാളി നയങ്ങൾ നടപ്പാക്കുക,തൊഴിലാളി വിരുദ്ധ ഉത്തരവുകൾ പിൻവലിക്കുക,താൽക്കാലിക വിഭാഗം ജീവനക്കാരുടെ തൊഴിൽ സംരക്ഷിക്കുക,കുറഞ്ഞ കൂലി 600 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്.

പൾസർ സുനിയെ അറിയാമെന്ന് അപ്പുണ്ണിയുടെ മൊഴി

keralanews appunni says he knows pulsar suni

കൊച്ചി:നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ കഴിഞ്ഞ ദിവസം പോലീസ് ചോദ്യം ചെയ്ത ദിലീപിന്റെ ഡ്രൈവറും മാനേജരുമായ അപ്പുണ്ണിയിൽ നിന്നും നിർണായക വിവരങ്ങൾ ലഭിച്ചതായി സൂചന.കേസിലെ മുഖ്യപ്രതിയായ പൾസർ സുനിയെ അറിയാമെന്നു അപ്പുണ്ണി മൊഴി നൽകി.സുനിയുമായി സംസാരിച്ചിട്ടുണ്ടെന്നും അത് ദിലീപിന്റെ നിർദേശ പ്രകാരമാണെന്നും അപ്പുണ്ണി വ്യക്തമാക്കി. നടൻ മുകേഷിന്റെ ഡ്രൈവറായിരുന്ന കാലം തൊട്ടേ സുനിയെ പരിചയമുണ്ടായിരുന്നെന്നും ദിലീപുമായി സുനിക്ക് അടുത്ത ബന്ധമുണ്ടോ എന്ന് അറിയില്ലെന്നും അപ്പുണ്ണി പറഞ്ഞതായി പോലീസിനോട് അടുത്ത വൃത്തങ്ങൾ പറയുന്നു.ആറു മണിക്കൂർ ചോദ്യം ചെയ്തതിനു ശേഷം അപ്പുണ്ണിയെ പോലീസ് വിട്ടയച്ചു.ഇയാളിൽ നിന്നും മൊബൈൽ ഫോൺ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.രണ്ടു ദിവസത്തിന് ശേഷം വീണ്ടും ഹാജരാകാൻ പോലീസ് നിർദേശിച്ചിട്ടുണ്ട്.

ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള സമയ പരിധി നീട്ടി

keralanews time limit extended for submitting income tax return is extended

ന്യൂഡൽഹി:കഴിഞ്ഞ സാമ്പത്തിക വർഷത്തെ ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള സമയ പരിധി ഓഗസ്റ്റ് അഞ്ചു വരെ  നീട്ടി.റിട്ടേൺ സമർപ്പിക്കുന്നതിനുള്ള സമയ പരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് നടപടി.മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കൂടുതൽ പരിഷ്‌ക്കാരങ്ങൾ വരുത്തിയത് നികുതിദായകർക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു.പാൻ കാർഡ് ആധാറുമായി  ബന്ധിപ്പിക്കുകയായിരുന്നു അതിലൊന്ന്.നിലവിൽ അമ്പതു ശതമാനത്തോളം നികുതി ദായകർ മാത്രമാണ് പാൻ കാർഡ് ലിങ്ക് ചെയ്തിട്ടുള്ളതെന്നാണ് വിവരം.

അപ്പുണ്ണിയെ ചോദ്യം ചെയ്തു വിട്ടയച്ചു

keralanews police questioned appunni and released

കൊച്ചി:നടിയെ ആക്രമിച്ച കേസിൽ അന്വേഷണ സംഘത്തിന് മുൻപിൽ ഹാജരായ ദിലീപിന്റെ മാനേജർ അപ്പുണ്ണിയെ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു.മൊഴികളിൽ വൈരുധ്യമുള്ളതു കൊണ്ട് വീണ്ടും ചോദ്യം ചെയ്യുമെന്നാണ് വിവരം. ഇന്ന് രാവിലെ 10.45 നാണ് ആലുവ പോലീസ് ക്ലബ്ബിൽ അപ്പുണ്ണി എത്തിയത്.അപ്പുണ്ണിക്കൊപ്പം പൾസർ സുനിയെ കത്തെഴുതാൻ സഹായിച്ച വിപിൻ ലാലിനെയും പോലീസ് ചോദ്യം ചെയ്തു.ചോദ്യം ചെയ്യലിനായി തിങ്കളാഴ്ച ഹാജരാകണമെന്ന് കാട്ടി അപ്പുണ്ണിക്ക്‌ പോലീസ് നോട്ടീസ് നൽകിയിരുന്നു.ഇയാൾ നൽകിയിരുന്ന ജാമ്യാപേക്ഷ കോടതി  നേരത്തെ തള്ളിയിരുന്നു.

പീഡനത്തിനിരയായ നടിയെ അധിക്ഷേപിച്ച് പിസി ജോര്‍ജ്ജ്

keralanews p c george spoke against the actress

ആലപ്പുഴ: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയെ ആക്ഷേപിച്ച് പി.സി. ജോര്‍ജ് എംഎല്‍എ. ക്രൂരമായി പീഡിപ്പിക്കപ്പെട്ടെന്നു പറയുന്ന നടി തൊട്ടടുത്ത ദിവസം എങ്ങനെയാണ് അഭിനയിക്കാന്‍ പോയതെന്ന് പി.സി. ജോര്‍ജ് ചോദിച്ചു. ആലപ്പുഴയില്‍ വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പി.സി. ജോര്‍ജ്.നിര്‍ഭയയെക്കാള്‍ ക്രൂരമായ പീഡനമാണു നടിക്കുനേരെ നടന്നതെന്നാണ് പോലീസ് കോടതിയില്‍ പറഞ്ഞത്. എങ്കില്‍ പിറ്റേന്നുതന്നെ സിനിമയില്‍ അഭിനയിക്കാന്‍ അവര്‍ പോയത് എങ്ങനെയാണ്. അവര്‍ ഏത് ആശുപത്രിയിലാണ് ചികിത്സ തേടിയതെന്നും പി.സി. ജോര്‍ജ് ചോദിച്ചു.വിവാഹശേഷം മാധ്യമപ്രവർത്തകനൊപ്പം കിടക്ക പങ്കിട്ട യുവതി എങ്ങിനെ ഇരയാവും. പുരുഷ സംരക്ഷണത്തിനു നിയമം പാസാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പാചകവാതക സബ്‌സിഡി നിര്‍ത്തലാക്കുന്നു

keralanews stopping cooking gas subsidy
ന്യൂഡല്‍ഹി: പാചകവാതക സബ്‌സിഡി നിര്‍ത്തലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. 2018 മാര്‍ച്ച് വരെ ഓരോ മാസവും സിലിണ്ടറിന് നാലു രൂപ വീതം കൂട്ടാനും തീരുമാനമായിട്ടുണ്ട്.ഘട്ടംഘട്ടമായി സബ്‌സിഡി പൂര്‍ണമായും ഇല്ലാതാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അങ്ങനെ അടുത്ത വര്‍ഷം മാര്‍ച്ചോടെ സബ്‌സിഡി സംവിധാനം പൂര്‍ണമായും ഇല്ലാതാവും.കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്രപ്രധാന്‍ ആണ് ഇക്കാര്യം ലോക്സഭയെ അറിയിച്ചത്.വിലവര്‍ധന സംബന്ധിച്ച നിര്‍ദേശം മെയ് 30ന് തന്നെ പൊതുമേഖലാ എണ്ണക്കമ്പനികളെ സര്‍ക്കാര്‍ അറിയിച്ചിരുന്നു.ഇതിന് ശേഷം പാചകവാതക സിലിണ്ടറിന് 32 രൂപ വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു.സബ്‌സിഡിയുള്ള സിലിണ്ടറിന് പരമാവധി രണ്ട് രൂപ വരെ വര്‍ധിപ്പിക്കാനാണ് എണ്ണക്കമ്പനികള്‍ക്ക് നേരത്തെ അനുമതി ഉണ്ടായിരുന്നത്.

മലപ്പുറത്ത് കഞ്ചാവുമായി വീട്ടമ്മ പിടിയിൽ

keralanews housewife arrested with ganja in malappuram

മലപ്പുറം:മലപ്പുറത്ത് കഞ്ചാവുമായി വീട്ടമ്മ പിടിയിൽ.കൊല്ലം അഞ്ചൽ സ്വദേശിനി താളിക്കല്ലിൽ ജുബൈരിയയെയാണ്(50) 1.7 കിലോ കഞ്ചാവുമായി പെരിന്തൽമണ്ണ പോലീസ് പിടികൂടിയത്.പെരിന്തൽമണ്ണ ഡി.വൈ.എസ്.പി  എം.പി മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പെരിന്തൽമണ്ണ കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡിൽ നിന്നും പിടികൂടിയത്.പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.തേനിയിൽ നിന്നും കുറഞ്ഞ വിലയ്ക്ക് വാങ്ങുന്ന കഞ്ചാവ് ചെറിയ പാക്കറ്റുകളിലാക്കിയാണ് ഇവർ വിൽപ്പന നടത്തിയിരുന്നത്.ജുബൈരിയയെയും മകൻ സുല്ഫിക്കറിനെയും 2012 ലും കഞ്ചാവ് കേസിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.ഇവരുടെ ഭർത്താവു റാഫിയും കഞ്ചാവ് കേസിലെ പ്രതിയാണ്.നിലവിൽ ഇയാൾ ജയിലിൽ കഴിയുകയാണെന്നും പോലീസ് അറിയിച്ചു.

അതുല്‍ ശ്രീവക്കെതിരായ കേസ് കെട്ടിച്ചമച്ചതെന്ന് സഹപാഠികള്‍

keralanews case against athul sriva is fabricated

കോഴിക്കോട്:ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തെന്ന കേസിൽ അറസ്റ്റിലായ സീരിയൽ നടൻ അതുൽ ശ്രീവയ്‌ക്കെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്ന് സഹപാഠികൾ.അതുൽ പഠിക്കുന്ന കോഴിക്കോട് ശ്രീ ഗുരുവായൂരപ്പൻ കോളേജിലെ വിദ്യാർത്ഥികളാണ് പിന്തുണയുമായി പ്രതിഷേധ കൂട്ടായ്മ്മ സംഘടിപ്പിച്ചത്.രാഷ്ട്രീയ ഭേതമന്യേ നിരവതി വിദ്യാർത്ഥികളാണ് പ്രതിഷേധ കൂട്ടായ്മ്മയുമായി രംഗത്തു വന്നിരിക്കുന്നത്.ചിലരുടെ വ്യക്തിതാല്‍പര്യങ്ങള്‍ക്കു വേണ്ടിയാണ് അതുല്‍ ശ്രീവയെ അറസ്റ്റ് ചെയ്തതെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. അതുല്‍ ശ്രീവ അംഗമായ കോളജിലെ ബാന്‍ഡ് സംഘത്തിന്റെ സാംസ്‌കാരിക പരിപാടികളും അരങ്ങേറി.ഗുരുവായൂരപ്പന്‍ കോളജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് അതുല്‍.വിദ്യാര്‍ഥിയെ മര്‍ദ്ദിച്ചുവെന്നും പണം തട്ടിയെന്നും ആരോപിച്ച് ഒരാഴ്ച മുമ്പാണ് കോഴിക്കോട് കസബ പൊലീസ് അതുലിനെ അറസ്റ്റ് ചെയ്തത്. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയുടെ പരാതിയിലായിരുന്നു അറസ്റ്റ്.