ആധാർ ഇല്ലാത്തവർക്കും ആദായനികുതി അടയ്ക്കാം

keralanews income tax can pay with out aadhaar

ന്യൂഡൽഹി:ആധാർ ഇല്ലാത്തവർക്കും നേരിട്ട് ആദായനികുതി അടയ്ക്കാം എന്ന് ഹൈക്കോടതി.2016-17 സാമ്പത്തിക വർഷത്തെ ആദായനികുതി അടയ്ക്കാനുള്ള സമയ പരിധി അവസാനിക്കാൻ ഒരുദിവസം കൂടി ബാക്കി നിൽക്കെയാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.ഇൻകംടാക്സ് ആക്റ്റിലെ ഭേദഗതി ചോദ്യം ചെയ്തുള്ള ഹർജിയിലാണ് ഉത്തരവ്.incometaxindiaefiling.gov.in എന്ന വെബ്‌സൈറ്റിലാണ് ആദായനികുതി റിട്ടേൺ ഫയൽ ചെയ്യേണ്ടത്.റിട്ടേൺ ഫയൽ ചെയ്യുന്നതിന് ആധാർ നമ്പറും പാൻ നമ്പറുമായി ലിങ്ക് ചെയ്യണം.

എറണാകുളം മഹാരാജാസ് കോളേജിൽ വിദ്യാർത്ഥി സംഘർഷം

keralanews students conflict in ernakulam maharajas college

കൊച്ചി:എറണാകുളം മഹാരാജാസ് കോളേജിൽ വിദ്യാർത്ഥി സംഘർഷം.കെ.എസ്.യു സംഘടിപ്പിച്ച വെൽക്കം പരിപാടിക്കിടെയാണ് വിദ്യാർഥികൾ തമ്മിൽ സംഘർഷമുണ്ടായത്.വിദ്യാർത്ഥികളെ നിയന്ത്രിക്കാൻ ശ്രമിച്ച പൊലീസിന് നേരെയും കയ്യേറ്റമുണ്ടായി. ഇതിനെ തുടർന്ന് പോലീസും വിദ്യാർത്ഥികളും തമ്മിൽ ഏറ്റുമുട്ടി.നിരവധി പോലീസുകാർക്ക് പരിക്കേറ്റു.അക്രമികൾക്കായി പോലീസ് തിരച്ചിൽ നടത്തുകയാണ്.

മഅ്ദനിയുടെ സുരക്ഷ ചെലവ് കുറച്ചു

keralanews security cost of madani has reduced

തിരുവനന്തപുരം:പിഡിപി ചെയര്‍മാന്‍ അബ്ദുനാസര്‍ മഅ്ദനിയുടെ കേരള യാത്രയുടെ ഭാഗമായുള്ള സുരക്ഷ ചെലവ് സുപ്രീംകോടതി കുറച്ചു. മഅ്ദനി 1,18,000 രുപ നല്‍കിയാല്‍ മതിയെന്ന് കോടതി നിര്‍ദേശിച്ചു. കര്‍ണാടക നല്‍കിയ പുതുക്കിയ കണക്ക് പ്രകാരമാണ് നടപടി. മഅ്ദനിക്ക് കേരളത്തില്‍ തങ്ങാവുന്ന തിയതികളിലും സുപ്രീംകോടതി മാറ്റം വരുത്തി. ഈ മാസം ആറു മുതല്‍  19 വരെ മഅ്ദനിക്ക് കേരളത്തില്‍ തങ്ങാം. സുരക്ഷ ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കണമെന്ന വാദം കോടതി തള്ളി.  വിചാരണ തടവുകാരുടെ മേല്‍ സുരക്ഷ ചെലവ് ചുമത്തുന്നത് കീഴ്‍വഴക്കമാക്കരുത്. ഇക്കാര്യത്തില്‍ പ്രശാന്ത് ഭൂഷന്‍റെ വാദം കോടതി അംഗീകരിച്ചു.ഒൻപതാം തീയതി തലശ്ശേരിയിൽ വെച്ചാണ് മദനിയുടെ മകന്റെ വിവാഹം.അതിനു ശേഷം രോഗിയായ മാതാവിനെയും കണ്ട ശേഷമായിരിക്കും മദനി ജയിലിലേക്ക് മടങ്ങുക.

ദുബായ് മറീനയിൽ ടോർച് ടവറിൽ വൻ തീപിടുത്തം

keralanews massive fire breaks out at dubai torch tower

ദുബായ്:ലോകത്തിലെ ഏറ്റവും വലിയ എട്ടാമത്തെ റെസിഡൻഷ്യൽ അപ്പാർട്മെന്റായ ദുബായ് മറീനയിലെ ടോർച്ച് ടവറിൽ വൻ തീപിടുത്തം.ഇന്ന് പുലർച്ചയോടെയാണ് തീപിടുത്തമുണ്ടായത്.അപകട സമയത്ത് എല്ലാവരും ഉറക്കത്തിലായിരുന്നു.അപകടം നടന്നു പത്തു മിനിറ്റിനുള്ളിൽ തീ അൻപതാം നിലയിലേക്ക് പടർന്നു.ടോർച്ച് ടവറിന്റെ ഒൻപതാം നിലയിൽ നിന്നും തീ മുകളിലേക്ക് പടരുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.86 നിലകളുള്ള കെട്ടിടത്തിന്റെ 40 നിലകൾ കത്തി നശിച്ചതായാണ് വിവരം.ടോർച്ച് ടവറിലെയും സമീപ പ്രദേശങ്ങളിലെയും താമസക്കാരെ പോലീസ് മാറ്റി പാർപ്പിച്ചു.പ്രദേശം പൂർണ്ണമായും പോലീസ് നിയന്ത്രണത്തിലാണ്.തീ ഇപ്പോൾ നിയന്ത്രണ വിധേയമാണെന്നു സിവിൽ ഡിഫെൻസ് വിഭാഗം അറിയിച്ചു.അപകടത്തിൽ ആർക്കും പരിക്കേറ്റതായി ഇതുവരെ റിപ്പോർട്ടുകളൊന്നും പുറത്തുവന്നിട്ടില്ല.

ബസ് പണിമുടക്ക് ദിനത്തിൽ യാത്രക്കാർക്ക് സഹായവുമായി പൊലീസിന്റെ ബസ് സർവീസ്

keralanews police bus service to help passengers on bus strike
ഇരിട്ടി:ജനങ്ങളെ വലച്ച സ്വകാര്യ ബസ് പണിമുടക്കിൽ ആശ്വാസമായി പൊലീസിന്റെ സൗജന്യ യാത്രാ സർവീസ്.ബസ് കണ്ടക്ടറെ മട്ടന്നൂരിൽ പൊലീസ് മർദിച്ചതിൽ പ്രതിഷേധിച്ചാണ് ബസ് ഉടമകളും ജീവനക്കാരും ഇരിട്ടി–മട്ടന്നൂർ–കണ്ണൂർ, ഇരിട്ടി–മട്ടന്നൂർ–തലശ്ശേരി റൂട്ടുകളിൽ പണിമുടക്ക് നടത്തിയത്. മട്ടന്നൂർ പൊലീസിന്റെ നേതൃത്വത്തിലാണു പൊലീസ് ബസിൽ സൗജന്യ യാത്ര ഏർപ്പെടുത്തിയത്. കെഎസ്ആർടിസിയും കൂടുതൽ സർവീസ് ഏർപ്പെടുത്തി. തലശ്ശേരി–വളവുപാറ റോഡ് നിർമാണവുമായി ബന്ധപ്പെട്ടുള്ള സാഹചര്യങ്ങളാൽ നിശ്ചിത സമയത്ത് ഓടിയെത്താൻ കഴിയുന്നില്ലെന്നും ഇതു മനസ്സിലാക്കാതെ പൊലീസ് പീഡിപ്പിക്കുകയാണെന്നുമാണു ബസ് തൊഴിലാളി സംയുക്ത സമരസമിതിയുടെ ആരോപണം.

ജീൻ പോൾ,ശ്രീനാഥ് ഭാസി എന്നിവരുടെ മുൻ‌കൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

keralanews anticipatory bail application of sreenath bhasi and jean paul lal will consider today

കൊച്ചി:തനിക്കു പകരം ഡ്യൂപ്പിനെ ഉപയോഗിച്ച് ചിത്രീകരണം നടത്തി എന്ന നടിയുടെ പരാതിയിൽ സംവിധായകൻ ജീൻ പോൾ ലാൽ,നടൻ ശ്രീനാഥ് ഭാസി എന്നിവരടക്കം അഞ്ചുപേരുടെ മുൻ‌കൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും.എറണാകുളം സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.സംവിധായകൻ ജീൻ പോൾ ലാൽ,നടൻ ശ്രീനാഥ് ഭാസി,സാങ്കേതിക പ്രവർത്തകരായ അനൂപ് വേണുഗോപാൽ,അനിരുദ്ധൻ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി ഇന്ന് പരിഗണിക്കുന്നത്.എന്നാൽ തങ്ങൾ നടിയോട് മോശമായി പെരുമാറിയിട്ടില്ലെന്നും പണം തട്ടിയെടുക്കാൻ യുവതി നടത്തുന്ന ഗൂഢാലോചനയാണ് ഇതെന്നും ഇവർ കോടതിയെ ധരിപ്പിച്ചിട്ടുണ്ട്.അതേസമയം യുവതിയുടെ പാരാതിയിൽ കഴമ്പുണ്ടെന്നും  പോലീസ് കണ്ടെത്തിയിരുന്നു.കേസിൽ നടിയുടെ മൊഴി എടുത്തിരുന്നെങ്കിലും ജീൻ പോൾ അടക്കമുള്ളവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നില്ല.അതിനാൽ ജാമ്യാപേക്ഷയെ പോലീസ് എതിർക്കുമെന്നാണ് സൂചന.

കരിപ്പൂരില്‍ വിമാനം റണ്‍വെയില്‍ നിന്നും തെന്നിമാറി

keralanews plane slides off from runway during landing

മലപ്പുറം:കരിപ്പൂര്‍ വിമാനത്താവളത്തില്‍ ലാന്‍ഡിംങിനിടെ വിമാനം റണ്‍വെയില്‍ നിന്നും തെന്നിമാറി.റൺവേയിൽ നിന്നും വിമാനം പുറത്തുപോയി. ബാംഗ്ലൂരില്‍ നിന്നും കരിപ്പൂരിലെത്തിയ സ്‌പൈസ് ജെറ്റ്  വിമാനമാണ് അപകടത്തില്‍പെട്ടത്.യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.60 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.തെന്നിമാറിയ വിമാനം ഇടിച്ച് റണ്‍വെയിലെ ആറ് ലൈറ്റുകള്‍ തകര്‍ന്നു. വൻ ദുരന്തമാണ് ഒഴിവായത്.

ഐ.എസ് ബന്ധം;ആലപ്പുഴയിൽ എൻ.ഐ.എ റെയ്ഡ്

keralanews nia raid in alapuzha

ആലപ്പുഴ:തീവ്രവാദ സംഘടനയായ ഐ.എസുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ആലപ്പുഴ സ്വദേശിയുടെ വീട്ടിൽ എൻ.ഐ എ റെയ്ഡ് നടത്തി.വീട്ടിൽ നിന്നും ഐ.എസ് ബന്ധം തെളിയിക്കുന്ന രേഖകൾ പിടിച്ചെടുത്തു എന്ന് എൻ.ഐ.എ വ്യക്തമാക്കി. മൊബൈൽ ഫോണുകളും ഡി.വി.ഡിയുമാണ് പിടിച്ചെടുത്തത്.ഐ.എസിൽ ചേർന്ന അബ്ദുൽ റഷീദുമായി നിരന്തരം സമ്പർക്കം നടത്തിയതിന് തെളിവുകളും എൻ.ഐ.എ ക്ക് ലഭിച്ചു.

ദിലീപ് വീണ്ടും ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിലേക്ക്

keralanews dileep will approach the high courtagain for bail

കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന നടൻ ദിലീപ് ജാമ്യാപേക്ഷയുമായി വീണ്ടും ഹൈക്കോടതിയെ സമീപിക്കും.മുതിർന്ന അഭിഭാഷകൻ ബി.രാമൻ പിള്ളയാണ് ദിലീപിന് വേണ്ടി ഹാജരാക്കുക.അന്വേഷണം അവസാന ഘട്ടത്തിലെത്തിയെന്നും അപ്പുണ്ണിയെ ഉൾപ്പെടെ ചോദ്യം ചെയ്തുവെന്നും കോടതിയെ അറിയിക്കും.ഈ വാദങ്ങൾ നിരത്തിയാണ് പ്രോസിക്യൂഷൻ ആദ്യം ജാമ്യത്തെ എതിർത്തത്.നേരത്തെ ദിലീപിന്റെ ജാമ്യഹർജി ഹൈക്കോടതി തള്ളിയിരുന്നു.പ്രതി പ്രബലനാണെന്നും സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണെന്നും ചൂണ്ടിക്കാട്ടിയാണ് ദിലീപിന്റെ ജാമ്യം നിഷേധിച്ചത്.

സർക്കാർ സ്കൂളുകൾ ലയനത്തിനൊരുങ്ങുന്നു

keralanews govt schools are getting ready for merging

ന്യൂഡൽഹി:ഒരു വില്ലേജിലെ എല്ലാ സർക്കാർ സ്കൂളുകളും ലയിപ്പിക്കാൻ കേന്ദ്ര നിർദേശം.ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാരുകളോട് കേന്ദ്രം അഭിപ്രായം തേടി.മികച്ച വിദ്യാഭ്യാസ സംവിധാനം ഒരുക്കുന്നതിനായാണ് കേന്ദ്രം ഇത്തരമൊരു നിർദേശം വെച്ചത്.പുതുതായി കുട്ടികളെ ലഭിക്കാത്തവയും മുപ്പതിൽ താഴെ കുട്ടികളുള്ളവയും അദ്ധ്യാപകർ കുറവുമുള്ള സ്കൂളുകളെ ലയിപ്പിക്കണമെന്നാണ് നിർദേശം.ഒരു പ്രദേശത്തുള്ള പ്രൈമറി,അപ്പർ പ്രൈമറി സ്കൂളുകളാകും പ്രധാനമായും ലയിപ്പിക്കുക.ലയനത്തിന് ശേഷം നിലനിർത്തുന്ന സ്കൂളിനെ മാതൃക സ്കൂളാക്കി മാറ്റും.ഭൗതിക സാഹചര്യം വർധിപ്പിക്കുക,കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി അദ്ധ്യാപകരെ നിയമിക്കുക,വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ മെച്ചപ്പെടുത്തുക തുടങ്ങിയവയാണ് സ്കൂളുകൾ ലയിപ്പിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.