ദിലീപിന്റെ റിമാൻഡ് ഈ മാസം 22 വരെ നീട്ടി

keralanews dileeps remand extended till august22

കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന ദിലീപിന്റെ റിമാൻഡ് കാലാവധി ഓഗസ്റ്റ് 22 വരെ നീട്ടി.ഇത് മൂന്നാം തവണയാണ് ദിലീപിന്റെ റിമാൻഡ് നീട്ടുന്നത്.അങ്കമാലി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് റിമാൻഡ് നീട്ടിയത്.വീഡിയോ കോൺഫെറെൻസിങ് വഴിയാണ് കോടതി നടപടികൾ നടന്നത്.പ്രോസിക്യൂഷനും പ്രതിഭാഗവും കോടതിയിൽ എത്തിയില്ല.ദിലീപിന്റെ അഭിഭാഷകൻ ജാമ്യാപേക്ഷയുമായി നാളെ കോടതിയെ സമീപിക്കും.കേസിൽ അനുബന്ധ കുറ്റപത്രം സമർപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണ സംഘം.ആദ്യ കുറ്റപത്രം അനുസരിച്ചു ദിലീപ് പതിനൊന്നാം പ്രതിയാണ്.എന്നാൽ അനുബന്ധ കുറ്റപത്രം സമർപ്പിക്കുമ്പോൾ ദിലീപ് രണ്ടാം പ്രതിയാകും.പൾസർ സുനിയാണ് ഒന്നാം പ്രതി.

ഗുജറാത്തില്‍ വോട്ടിംഗ് പുരോഗമിക്കുന്നു

keralanews voting for rajyasabha election in gujarat is progressing

അഹമ്മദാബാദ്:ഗുജറാത്തില്‍ രാജ്യസഭ തെരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് പുരോഗമിക്കുന്നു. കോണ്‍ഗ്രസിനൊപ്പമുള്ള നാല്‍പ്പത്തിനാല് എംഎല്‍എമാര്‍ നിയമസഭയിലെത്തി വോട്ട് രേഖപ്പെടുത്തി. ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച എന്‍സിപിയുടെ രണ്ട് എംഎല്‍എമാരിലൊരാള്‍ അഹ്മദ് പട്ടേലിന് വോട്ട് ചെയ്തതായി മാധ്യമങ്ങളോട് പറഞ്ഞു. ഇതോടെ ജയിക്കാനുള്ള 45 വോട്ടുകള്‍ ലഭിക്കുമെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. അതേസമയം മുന്‍ മുഖ്യമന്ത്രി ശങ്കര്‍ സിംഗ് വഗേലയുള്‍പ്പെടെ അഞ്ച് വിമത എംഎല്‍എമാര്‍ ബിജെപിക്ക് വോട്ട് ചെയ്തു. രാഷ്ട്രീയ കുതിരക്കച്ചവടം,കോൺഗ്രസ് എംഎൽഎ മാരുടെ റിസോട്ടിലെ ഒളിവു ജീവിതം,ആദായനികുതി റെയ്ഡ് തുടങ്ങിയ സംഭവ വികാസങ്ങൾക്കു സാക്ഷിയായ ഗുജറാത്ത് തിരഞ്ഞെടുപ്പ് രാജ്യം ആകാംക്ഷയോടെയാണ് കാണുന്നത്.മുതിര്‍ന്ന നേതാവായ അഹ്മദ് പട്ടേലിനെ ജയിപ്പിക്കാന്‍ വിമത ഭീഷണയില്‍ പതറിയ കോണ്‍ഗ്രസിനാകുമോ എന്ന ചോദ്യത്തിന് ഇന്ന് ഉത്തരം ലഭിക്കും. ഇന്നത്തെ തെരഞ്ഞെടുപ്പോടെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ ആദ്യമായി രാജ്യസഭയിലേക്കെത്തും. കേന്ദ്ര മന്ത്രി സ്മൃതി ഇറാനി വിജയം ഉറപ്പിച്ചാണ് തെരഞ്ഞെടുപ്പ് നേരിടുന്നത്. ഗുജറാത്തിൽ ഒഴിവുള്ള മൂന്നു സീറ്റിൽ നാലുപേരാണ് മത്സരിക്കുന്നത്.അമിത് ഷാ,സ്‌മൃതി ഇറാനി,രാജ്‌പുത് എന്നിവരാണ് ബിജെപി സ്ഥാനാർത്ഥികൾ.മുതിർന്ന നേതാവ് അഹമ്മദ് പട്ടേലാണ് കോൺഗ്രസ് സ്ഥാനാർഥി.മൂന്നാം സ്ഥാനത്തിനായി കനത്ത പോരാട്ടമാണ് നടക്കുന്നത്.

മണൽ നീക്കം ചെയ്യാത്തതിൽ പ്രതിഷേധിച്ച് ആയിക്കരയിൽ മത്സ്യത്തൊഴിലാളികളുടെ ഹർത്താൽ

keralanews fishermen conduct hartal in ayikkara

കണ്ണൂർ:ഫിഷിങ് ഹാർബറിലെ മണൽ‌ നീക്കം ചെയ്യാത്ത അധികൃതരുടെ നിലപാടിൽ പ്രതിഷേധിച്ച് ആയിക്കരയിൽ മത്സ്യത്തൊഴിലാളികൾ ഹർത്താൽ ആചരിച്ചു. മത്സ്യബന്ധനത്തിനു കടലിൽ പോകാതെ ഹർത്താൽ നടത്തിയ തൊഴിലാളികൾ കണ്ണൂർ–അഴീക്കോട് പരമ്പരാഗത മത്സ്യത്തൊഴിലാളി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഹാർബർ എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫിസ് ഉപരോധിച്ചു.ഉപരോധ സമരം ഫാ. ദേവസ്സി ഈരത്തറ ഉദ്ഘാടനം ചെയ്തു.അഴിമുഖത്തെ മണൽ‌ ഡ്ര‍ജ് ചെയ്തു മാറ്റുന്നതു വരെ സമരം നടത്താനാണു മത്സ്യത്തൊഴിലാളികളുടെ തീരുമാനം.കഴിഞ്ഞ ദിവസം രാത്രി മത്സ്യബന്ധനത്തിനു പുറപ്പെട്ട ചെഗുവേര എന്ന ബോട്ട് മൺത്തിട്ടയിൽ ഇടിച്ച് അപകടത്തിൽപെട്ടിരുന്നു.അശാസ്ത്രീയമായ പുലിമുട്ടു നിർമാണമാണ് ഇതിനു കാരണമെന്നാണു മത്സ്യത്തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നത്. നേരത്തേ ലക്ഷങ്ങൾ ചെലവിട്ടു പുലിമുട്ടിൽനിന്നു മണൽ നീക്കം ചെയ്തിരുന്നെങ്കിലും ഇതു തിരികെ പുലിമുട്ടിലേക്കു വന്നടിയുകയാണ്. പുലിമുട്ടു നിർമാണത്തിൽ അഴിമതി നടന്നതായി മത്സ്യത്തൊഴിലാളികൾ ആരോപിക്കുന്നു.

വിഴിഞ്ഞത്ത് മൽസ്യബന്ധനബോട്ടിൽ വിദേശ കപ്പലിടിച്ചു

keralanews foreign ship hit fishing boat in vizhinjam

വിഴിഞ്ഞം:വിഴിഞ്ഞം തുറമുഖത്തിനടുത്ത്  മൽസ്യബന്ധനബോട്ടിൽ വിദേശ കപ്പലിടിച്ചു.മൂന്നു പേർക്ക് പരിക്കേറ്റു.പുലർച്ചെ ഒരുമണിയോടെ പൂന്തുറയ്ക്കു പത്തു നോട്ടിക്കൽ മൈൽ അകലെയായണ് സംഭവം.കരയിലെത്തിയ മൽസ്യ തൊഴിലാളികൾ വിഴിഞ്ഞം കോസ്റ്റൽ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.ബോട്ടിൽ ഇടിച്ച കപ്പൽ നിർത്താതെ പോയതായി മൽസ്യത്തൊഴിലാളികൾ മാധ്യമങ്ങളോട് പറഞ്ഞു.കപ്പലിന് വേണ്ടി കോസ്റ്റൽ പോലീസും മറൈൻ എൻഫോഴ്‌സ്‌മെന്റും തിരച്ചിൽ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

മട്ടന്നൂർ നഗരസഭാ തിരഞ്ഞെടുപ്പ്;വോട്ടെടുപ്പ് ആരംഭിച്ചു

keralanews polling started in mattannur municipal election

മട്ടന്നൂർ:അഞ്ചാമത് മട്ടന്നൂർ നഗരസഭാ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് ആരംഭിച്ചു.വൈകുന്നേരം അഞ്ചു മണി വരെയാണ് പോളിങ് സമയം.മുപ്പത്തിയഞ്ച് വാർഡുകളിലും ബൂത്തുകൾ ഒരുക്കിയിട്ടുണ്ട്.ഇതിൽ 27 ബൂത്തുകൾ പ്രശ്നസാധ്യതയുള്ളതാണ്.മുന്നൂറ് പൊലീസുകാരെ സുരക്ഷ ഒരുക്കാനായി വിന്യസിച്ചിട്ടുണ്ട്.അകെ 112 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്.

തിരുവനന്തപുരം മലയിൻകീഴിൽ നിന്നും ബോംബ് ശേഖരം പിടികൂടി

keralanews bomb seized from malayinkeezhu

മലയിൻകീഴ്:തിരുവനന്തപുരം മലയിൻകീഴിൽ നിന്നും ബോംബ് ശേഖരം പിടികൂടി.ആർ.എസ്.എസ് പ്രവർത്തകന്റെ വീട്ടിൽ നിന്നാണ് നാടൻ ബോംബുകൾ പിടിച്ചെടുത്തത്.ഇയാൾ ഒളിവിൽ പോയതായി പോലീസ് പറഞ്ഞു.പേയാട് റാക്കോണത് മേലേപുത്തൻവീട്ടിൽ അരുൺ ലാലിന്റെ വീട്ടിൽ നിന്നാണ് അഞ്ചു നാടൻ ബോംബുകൾ പോലീസ് പിടിച്ചെടുത്തത്.ഇയാൾ ഓട്ടോ ഡ്രൈവറാണ്.പിടിച്ചെടുത്ത ബോംബുകൾ നിർവീര്യമാക്കി. അരുണിന്റെ അച്ഛൻ അയ്യപ്പൻ ചെട്ടിയാരാണ് വീട്ടിൽ ബോംബ് സൂക്ഷിച്ചിരിക്കുന്ന വിവരം പോലീസിനെ അറിയിച്ചത്.എസ്.ഐ സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അരുണിന്റെ വീട്ടിലെത്തി പരിശോധന നടത്തി.അരുണിന്റെ കിടപ്പുമുറിലെ ഷെൽഫിൽ പേപ്പറിൽ പൊതിഞ്ഞ നിലയിലാണ് ബോംബുകൾ കണ്ടെടുത്തത്.മുറിയിൽ വെച്ചിരുന്ന ബോംബുകൾ മാറ്റണമെന്ന് മകനോട് പലതവണ ആവശ്യപ്പെട്ടിരുന്നതായും എന്നാൽ മകൻ ഇതിനു തയ്യാറായില്ലെന്നും അയ്യപ്പൻ ചെട്ടിയാർ പോലീസിനോട് പറഞ്ഞു.

സ​ന ഫാ​ത്തി​മ​യു​ടെ തി​രോ​ധാ​ന​ത്തി​ൽ പ്ര​ത്യേ​ക സം​ഘം അ​ന്വേ​ഷ​ണം തു​ട​ങ്ങി

keralanews special investigation team started investigating the missing of sana fathima

കാഞ്ഞങ്ങാട്: പാണത്തൂരിൽ ആംഗൻവാടി വിദ്യാർഥിനിയായ നാലുവയസുകാരി സന ഫാത്തിമയുടെ തിരോധാനം അന്വേഷിക്കാൻ പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചു. വെള്ളരിക്കുണ്ട് സിഐ സുനിൽ കുമാറാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്. അഞ്ചു ദിവസമായിട്ടും കുട്ടിയെ സംബന്ധിച്ച് വിവരം ലഭിക്കാത്തതിനെ തുടർന്നാണ് പ്രത്യേക സംഘത്തെ നിയോഗിക്കുന്നത്.പാണത്തൂർ സ്വദേശികളായ ബാപ്പുങ്കയത്തെ ഇബ്രാഹിം-ഹസീന ദന്പതികളുടെ മകൾ സന ഫാത്തിമയെയാണു ഓഗസ്റ്റ് മൂന്നാം തീയതി വൈകുന്നേരം നാലോടെ കാണാതായത്. കുട്ടി വീടിന് മുന്നിലെ ഓവുചാലിൽ വീണ് ഒഴുക്കിൽപെട്ടതാണെന്ന സംശയത്തെതുടർന്നു നാലു ദിവസമായി അഗ്നിശമനസേനയും പോലീസും നാട്ടുകാരും തെരച്ചിൽ നടത്തിവരികയായിരുന്നു. കാണാതായ സമയത്തു ഓവുചാലിനു സമീപത്തുനിന്നു കുട്ടിയുടെ ഒരു ചെരിപ്പും കുടയും കണ്ടെത്തിയിരുന്നു.അതേസമയം, കുട്ടിയെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ പോലീസ് അന്വേഷണം ബന്ധുക്കളിലേക്കും നാട്ടുകാരിലേക്കും വ്യാപിപ്പിച്ചു. ഇതിന്‍റെ ഭാഗമായി നാട്ടുകാരിൽ ചിലരെ രാജപുരം പോലീസ് ഞായറാഴ്ച ചോദ്യം ചെയ്തു. കുട്ടി ഒഴുക്കിൽപെട്ടതാകാനിടയില്ലെന്നും മറ്റു വഴികളാണു കുട്ടിയുടെ തിരോധാനത്തിനു പിന്നിലെന്നും അന്വേഷണ സംഘം സംശയിക്കുന്നു.

അമ്മയിൽ നേതൃമാറ്റം ആവശ്യമില്ലെന്ന് പൃഥ്വിരാജ്

keralanews no need for leadership change in amma

കൊച്ചി: ചലച്ചിത്ര താരസംഘടനയായ അമ്മയിൽ നേതൃമാറ്റം ആവശ്യമില്ലെന്ന് നടൻ പൃഥ്വിരാജ്. നേതൃസ്ഥാനത്ത് ഇപ്പോഴുള്ള മുതിർന്നവർ തന്നെ തുടരണം. സംഘടനയിൽ താൻ നേതൃമാറ്റം ആവശ്യപ്പെട്ടെന്ന തരത്തിലുള്ള വാർത്തകൾ തെറ്റാണ്. കാലഘട്ടത്തിന് അനുസരിച്ച് നിലപാടുകളിൽ മാറ്റം വന്നേക്കാം. അതിനുത്തരം നേതൃമാറ്റമല്ലെന്നും പൃഥ്വിരാജ് ചാനൽ അഭിമുഖത്തിൽ വ്യക്തമാക്കി.യുവനടിയെ ആക്രമിച്ച സംഭവത്തിന് ശേഷം ചേർന്ന അമ്മയുടെ എക്സിക്യൂട്ടീവ് യോഗത്തിൽ സംഘടനക്ക് നിലവിൽ നേതൃത്വം നൽകുന്നവർ മാറണമെന്ന് പൃഥ്വിരാജ് ആവശ്യപ്പെട്ടതായി മാധ്യമങ്ങളിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പൃഥ്വിരാജ് പ്രതികരണവുമായി രംഗത്തെത്തിയത്.

പത്തുലക്ഷത്തോളം പാൻ നമ്പറുകൾ കേന്ദ്ര സർക്കാർ അസാധുവാക്കി

keralanews central govt cancelled ten lakh pan cards

ന്യൂഡൽഹി:പത്തുലക്ഷത്തോളം പാൻ നമ്പറുകൾ കേന്ദ്ര സർക്കാർ അസാധുവാക്കി.വ്യാജ കാർഡുകൾ കൈവശം വയ്ക്കുന്നവർക്കെതിരെയുള്ള നടപടിയുടെ ഭാഗമാണിത്.ഒരേ സാമ്പത്തിക ഇടപാടുകൾക്ക്‌ ഒന്നിലധികം കാർഡുകൾ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നികുതി വെട്ടിപ്പ് തടയുന്നതിന്റെ ഭാഗമായാണ് നടപടി.സർക്കാർ ചട്ട പ്രകാരം ഒരു വ്യക്തിയുടെ പേരിൽ ഒന്നിലധികം പാൻകാർഡുകൾ രജിസ്റ്റർ ചെയ്യാൻ പാടില്ല.ഇത് പ്രകാരം വ്യാജ വിവരങ്ങൾ നൽകി സമ്പാദിച്ചിട്ടുള്ള പാൻ കാർഡുകളാണ് സർക്കാർ അസാധുവാക്കിയിട്ടുള്ളത്.ഒരേ വ്യക്തി വ്യത്യസ്ത പാൻകാർഡുകൾ ഉപയോഗിച്ച് നികുതി വെട്ടിപ്പ് നടത്തുന്നത് വ്യാപകമായതോടെയാണ് ആദായനികുതി അടയ്ക്കുന്നതിന് ആധാർ നമ്പറും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കണമെന്ന ചട്ടം സർക്കാർ കർശനമാക്കിയത്.

വിന്‍സന്‍റ് എംഎല്‍എയുടെ ജാമ്യാപേക്ഷ തള്ളി

keralanews bail application of vincent mla rejected

തിരുവനന്തപുരം:സ്ത്രീപീഡന കേസില്‍ റിമാന്റില്‍ കഴിയുന്ന എം.വിന്‍സെന്റ് എം.എല്‍.എയുടെ ജാമ്യാപേക്ഷ തള്ളി. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. എം.എല്‍.എ സ്ഥാനത്തിരുന്ന് പീഡനക്കേസില്‍ ഉള്‍പ്പെട്ടത് ഗൌരവമുള്ള കാര്യമാണന്ന് കോടതി നിരീക്ഷിച്ചു. ജാമ്യാപേക്ഷയിലെ വാദം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നുവെങ്കിലും ഇന്നാണ് വിധി പറഞ്ഞത്. വീട്ടമ്മയുടെ രഹസ്യമൊഴി രേഖപ്പെടുത്താതിനാല്‍ വിന്‍സന്റിന് ജാമ്യം നല്‍കരുതെന്നായിരുന്നു പ്രോസിക്യൂഷന്‍ നിലപാട്.കേസ് രാഷ്ട്രീയപ്രേരിതവും,കെട്ടിച്ചമച്ചതുമാണന്നായിരുന്നു വിന്‍സന്റിന്റെ വാദം. പീഡനം നടന്നുവെന്ന് പറയുന്ന സമയത്ത് താന്‍ ബാലരാമപുരത്ത് ഇല്ലായിരുന്നുവെന്നും വ്യക്തമാക്കി. ഇന്ന് കേസ് പരിഗണിച്ച കോടതി എംഎല്‍എ സ്ഥാനത്തിരിക്കുന്ന ഒരാള്‍ പീഡനക്കേസില്‍ ഉള്‍പ്പെട്ടത് ഗൌരവമുള്ള കാര്യമാണന്ന് നിരീക്ഷിച്ചു. വീട്ടമ്മയുടെ രഹസ്യമൊഴി രേഖപ്പെടുത്താത്തതിനാല്‍ ജാമ്യം നല്‍കിയാല്‍ സ്വാധീനിക്കാനും,ആക്രമിക്കാനും സാധ്യതയുണ്ടന്ന പ്രോസിക്യൂഷന്‍ വാദവും ശരിവെച്ചു. കഴിഞ്ഞ ജൂലൈ 22-ന് അറസ്റ്റിലായ വിന്‍സന്റ് നെയ്യാറ്റിന്‍കര സ്പെഷ്യല്‍ സബ് ജയിലിലാണ് ഉള്ളത്. ജാമ്യം തേടി എംഎല്‍എ അടുത്ത ദിവസം ഹൈക്കോടതിയെ സമീപിക്കും.