തിരുവനന്തപുരം:സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്ത് കനത്ത ജാഗ്രത നിർദേശം.തലസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ പോലീസ് പരിശോധനകൾ തുടങ്ങി.നാളെ 8.30 നു തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പതാക ഉയർത്തും. സ്റ്റേഡിയത്തിന്റെ പരിസരത്ത് ഇന്ന് മുതൽ പാർക്കിങ് നിരോധിച്ചിട്ടുണ്ട്.24 പ്ലാറ്റൂണുകൾ പങ്കെടുക്കുന്ന പരേഡിൽ കർണാടക പോലീസും പങ്കെടുക്കും.രാഷ്ട്രപതിയുടെ പോലീസ് മെഡൽ നേടിയവരുടെ മെഡൽ വിതരണം മുഖ്യമന്ത്രി നടത്തും.
ഗബ്രിയേല്‍ ചുണ്ടന്‍ ജലരാജാവ്
ആലപ്പുഴ:65–മത് നെഹ്‌റു ട്രോഫി ജലോല്‍സവത്തില്‍ ചുണ്ടന്‍ വള്ളങ്ങളുടെ ഫൈനലില്‍ എറണാകുളം തുത്തിക്കാട് ബോട്ട് ക്ലബ്ബ് തുഴഞ്ഞ ഗബ്രിയേല്‍ ചുണ്ടന്‍ ജേതാവായി. യുബിസി കൈനകരി ബോട്ട് ക്ലബ്ബ് തുഴഞ്ഞ മഹാദേവിക്കാട് കാട്ടില്‍തെക്കേതിലിനെ ഫോട്ടോ ഫിനിഷില്‍ രണ്ടാമതാക്കിയായിരുന്നു ഗബ്രിയേല്‍ ചുണ്ടന്‍ ജേതാക്കളായത്.കുമരകം വേമ്പനാട് ബോട്ട് ക്ലബ് തുഴഞ്ഞ പായിപ്പാട് മൂന്നാമതെത്തി. അതേസമയം നിലവിലെ ചാമ്പ്യന്‍മാരായ കാരിച്ചാല്‍ ചുണ്ടന്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഫൗള്‍ സ്റ്റാര്‍ട്ടു മൂലം മൂന്നാം ഹീറ്റ്‌സിലെ മല്‍സരം നാലു തവണ മുടങ്ങിയത് തര്‍ക്കങ്ങള്‍ക്ക് വഴിവച്ചു. ഇതോടെ ഫൈനല്‍ മല്‍സരം ഏറെ വൈകിയാണ് ആംരഭിച്ചത്. ഉച്ചക്ക് രണ്ട് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയനാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്. 20 ചുണ്ടന്‍ വള്ളങ്ങളാണ് മത്സരിച്ചത്.
സംസ്ഥാനത്തെ ആദ്യ ഹജ്ജ് സംഘം പുറപ്പെട്ടു
കൊച്ചി:സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേരളത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് സംഘം പുറപ്പെട്ടു. നെടുമ്പാശേരി അന്താരാഷട്ര വിമാനത്താവളത്തിൽ നിന്നും രാവിലെ 7.45 നാണ് വിമാനം പുറപ്പെട്ടത്. മന്ത്രി കെ ടി ജലീൽ ആദ്യ വിമാനം ഫ്ലാഗ് ഓഫ് ചെയ്തു.900 പേരാണ് മൂന്ന് വിമാനങ്ങളിലായി ആദ്യ ദിനം കൊച്ചിയിൽ നിന്ന് യാത്രയാകുന്നത്. രാവിലെ 6.30ക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനം ജിദ്ദയിൽ നിന്നുള്ള റൂട്ട് മാറിയതിനാൽ വൈകിയാണെത്തിയത്. 7.30ന് മന്ത്രി കെടി ജലീൽ ഫ്ലാഗ് ഓഫ് ചെയ്തു. 7.45നാണ് പുറപ്പെടാനായത്.11,828 പേരാണ് നെടുമ്പാശേരി വിമാനത്താവളo വഴി യാത്രയാവുക. അതിൽ 11,425പേര്‍ കേരളത്തിൽ നിന്നുള്ളവരാണ്. 32 പേർ മാഹിയിൽ നിന്നും 35 പേർ ലക്ഷദ്വീപിൽ നിന്നും. ഇതര സംസ്ഥാനങ്ങളിൽ ഒഴിവ് വന്നാൽ കേരളത്തിൽ നിന്നുള്ള തീർഥാടകർക്ക് അവസരം വിനിയോഗിക്കാൻ കഴിയും. ഈ മാസം 26 വരെയാണ് കൊച്ചിയിൽ നിന്നു സൗദിയിലേക്കുള്ള സർവീസ്.
ജിഷ്ണുവിന്റെ ആത്മഹത്യ കേസ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐക്ക് കത്തയക്കും
കോഴിക്കോട്:പാമ്പാടി നെഹ്‌റു കോളേജ് വിദ്യാർത്ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ജിഷ്ണുവിന്റെ അമ്മ മഹിജ സിബിഐക്ക് കത്തയക്കും.കേസ് ഏറ്റെടുക്കാൻ കൂടുതൽ സമയം വേണമെന്ന് സിബിഐ നേരത്തെ വ്യക്തമാക്കിയിരുന്നു.എന്നാൽ കേരളാ പോലീസിന്റെ അന്വേഷണത്തിൽ വിശ്വാസമില്ലെന്നും കേസ് അട്ടിമറിക്കാൻ പൊലീസിലെ ചിലർ ശ്രമിക്കുകയാണെന്നും കത്തിൽ ചൂണ്ടിക്കാട്ടും.ജിഷ്ണുവിന്റെ പിതാവ് നൽകിയ നിവേദനത്തെ തുടർന്നാണ് കേസ് സിബിഐക്ക് വിട്ടുകൊണ്ട് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത്.
ഗോരഖ്പൂർ ദുരന്തം;മൂന്നു കുട്ടികൾ കൂടി മരിച്ചു
ഗോരഖ്പൂർ:ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ സർക്കാർ ആശുപത്രിയിൽ മൂന്നു കുട്ടികൾ കൂടി മരിച്ചു.ഇതോടെ ഓക്സിജൻ വിതരണം നിലച്ചതിനെ തുടർന്നുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 66 ആയി.ഇന്ന് പുലർച്ചെയാണ് മൂന്നു കുട്ടികൾ കൂടി ശ്വാസം മുട്ടി മരിച്ചത്.സംഭവത്തിൽ കോളേജ് പ്രിൻസിപ്പലിനെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.കുട്ടികൾ മരിച്ചത് ഓക്സിജന്റെ അഭാവം മൂലമല്ല എന്നും ചില ആരോഗ്യ പ്രശ്നങ്ങൾ മൂലമാണെന്നും ഉത്തർപ്രദേശ് ആരോഗ്യമന്ത്രി അശുതോഷ് താണ്ടൽ പറഞ്ഞിരുന്നു. എന്നാൽ ഓക്സിജൻ എത്തിക്കാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആശുപത്രി സർക്കാരിന് അയച്ച കത്ത് പുറത്തായി.ഇതോടെ മുഖ്യമന്ത്രിയുടെ വാദം പൊളിഞ്ഞു.ഓക്സിജൻ വിതരണ കമ്പനിക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ബ്ലൂ വെയില്‍ മൊബൈല്‍ ഗെയിം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

എസ് എസ് എൽ സി സർട്ടിഫിക്കറ്റിൽ സഹകരണ സംഘത്തിന്റെ സീൽ പതിപ്പിച്ചു
മലപ്പുറം:എസ് എസ് എൽ സി സർട്ടിഫിക്കറ്റിൽ സഹകരണ സംഘത്തിന്റെ സീൽ പതിപ്പിച്ചു. എടവണ്ണപ്പാറ ചാലിയപ്പുറം ഹയർ സെക്കണ്ടറി സ്കൂളിലെ അൻപതോളം എസ് എസ് എൽ സി സർട്ടിഫിക്കറ്റുകളിലാണ് സീൽ മാറി പതിപ്പിച്ചത്.അബദ്ധത്തിൽ സംഭവിച്ചുപോയതാണെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.ചാലിയപ്പുറം ജി യു പി സ്കൂൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്ന മുദ്രയാണ് സർട്ടിഫിക്കറ്റുകളിലുള്ളത്.ഇതിനെ തുടർന്ന് വിദ്യാർത്ഥികൾക്ക് തുടർ വിദ്യാഭ്യാസത്തിന് അപേക്ഷിക്കാൻ കഴിയില്ലെന്ന ആശങ്കയിലാണ് രക്ഷിതാക്കൾ.
അടുത്ത വെള്ളിയാഴ്ച സ്വകാര്യ ബസ് പണിമുടക്ക്
തിരുവനന്തപുരം:ഓഗസ്റ്റ് പതിനെട്ടാം തീയതി സംസ്ഥാനത്തെ സ്വകാര്യ ബസ്സുകൾ സൂചന പണിമുടക്ക് നടത്തുന്നു.നിരക്ക് വർധന ആവശ്യപ്പെട്ടാണ് പണിമുടക്ക്.ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സെപ്റ്റംബർ പതിമൂന്നാം തീയതി മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും പ്രൈവറ്റ് ബസ്സ് ഓപ്പറേറ്റർസ് അസോസിയേഷൻ വ്യക്തമാക്കി. വിദ്യാർത്ഥികളുടെ യാത്ര നിരക്ക് സാധാരണ നിരക്കിന്റെ 25 ശതമാനമാക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.റോഡ് ടാക്സ് 23,000 രൂപയിൽ നിന്നും 31,000 രൂപയാക്കി വർധിപ്പിച്ചത് പിൻവലിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.മറ്റന്നാൾ കളക്റ്ററേറ്റുകൾ കേന്ദ്രീകരിച്ച് ധർണ നടത്തുമെന്ന് അസോസിയേഷൻ അറിയിച്ചു.
ഉഴവൂർ വിജയൻറെ മരണം ക്രൈം ബ്രാഞ്ച് അന്വേഷിക്കും

ബംഗളൂരുവിൽ നിന്നു പുറപ്പെട്ട ബസിൽ വൻ അഗ്നിബാധ
