കുവൈറ്റ്:രക്തസാമ്പിളിൽ കൃത്രിമം കാണിച്ചു എന്നാരോപിച്ച് കുവൈറ്റ് പോലീസ് അറസ്റ്റ് ചെയ്ത മലയാളി നേഴ്സ് എബിൻ തോമസ് ജയിൽ മോചിതനാകുന്നു.എബിൻ തോമസ് നിരപരാധിയാണെന്ന് കുവൈറ്റ് കോടതി വിധിച്ചു.മൂന്നു തവണ വിധി പറയാൻ മാറ്റിവച്ചതോടെ കേസിന്റെ കാര്യത്തിൽ മലയാളി സമൂഹം ഏറെ ആശങ്കയിലായിരുന്നു.2015 മാർച്ച് മുതൽ കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിൽ ഫഹാഹീൽ ക്ലിനിക്കിൽ സ്റ്റാഫ് നേഴ്സ് ആയി ജോലി ചെയ്തുകൊണ്ടിരിക്കെ രക്ത സാമ്പിളിൽ കൃത്രിമം കാണിച്ചു എന്നാരോപിച്ച് 2017 ഫെബ്രുവരി 22 നാണ് എബിനെ പോലീസ് അറസ്റ്റ് ചെയ്തത്.തൊടുപുഴ കരിങ്കുന്നം മറ്റത്തിപ്പാറ മുത്തോലി പുത്തൻപുരയിൽ കുടുംബാംഗമാണ് എബിൻ.
എറണാകുളത്ത് വീടുകളിൽ ലഖുലേഖ വിതരണം ചെയ്ത 18 പേർ കസ്റ്റഡിയിൽ
ആലുവ:എറണാകുളത്ത് വീടുകളിൽ ലഖുലേഖ വിതരണം ചെയ്ത 18 പേർ കസ്റ്റഡിയിൽ.നാട്ടുകാർ വിവരം നൽകിയതിനെ തുടർന്നാണ് പറവൂർ വടക്കേക്കരയിൽ നിന്നും പതിനെട്ടുപേരെ കസ്റ്റഡിയിലെടുത്തത്.ഗ്ലോബൽ ഇസ്ലാമിക് മിഷൻ എന്ന സംഘടനയുടെ പേരിലാണ് ഇവർ ലഖുലേഖകൾ വിതരണം ചെയ്തത്.കസ്റ്റഡിയിലുള്ളവരെ ആലുവ ഡി.വൈ.എസ്.പി യുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യുകയാണ്.ലഖുലേഖകൾ പോലീസ് വിശദമായി പരിശോധിച്ച് വരികയാണ്.മതവിദ്വെഷം വളർത്തുന്നതാണ് ലഖുലേഖയിലെ ഉള്ളടക്കമെങ്കിൽ അറസ്റ്റ് രേഖപ്പെടുത്താനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്.
തലശ്ശരിയിൽ ലോറി ഡിവൈഡറിൽ ഇടിച്ചു കയറി
തലശേരി: നഗരമധ്യത്തിലെ ഡിവൈഡറില്‍ കയറിയ ചരക്ക് ലോറി നിശ്ചലമായി. ഒടുവില്‍ യന്ത്രസഹായത്തോടെ മണിക്കൂറുകള്‍ നീണ്ടുനിന്ന കഠിന പ്രയത്‌നത്തില്‍ ഡിവൈഡര്‍ പൊളിച്ചു നീക്കി ലോറി മോചിപ്പിച്ചു.ഇന്നലെ പുലർച്ചെയാണ് മഹാരാഷ്‌ട്ര രജിസ്‌ട്രേഷനിലുള്ള ചരക്കു ലോറി പഴയ ബസ് സ്റ്റാൻഡിൽ സൗന്ദര്യ ഫാന്‍സിക്കു മുന്‍വശമായി ഡിവൈഡറിനു മുകളില്‍ കയറി നിശ്ചലമായത്. ഡ്രൈവര്‍ ഏറെ ശ്രമിച്ചിട്ടും ലോറി ഡിവൈഡറില്‍ നിന്നും ഇറങ്ങിയില്ല.ഒടുവില്‍ പുലര്‍ച്ചെയോടെ കോണ്‍ക്രീറ്റ് പൊളിക്കുന്ന യന്ത്രം ഘടിപ്പിച്ച വാഹനമെത്തുകയും ലോറിക്കടിയിലൂടെ അതിസാഹസികമായി കോണ്‍ക്രീറ്റ് പൊളിച്ച ശേഷം രാവിലെ പത്തരയോടെ ലോറി നീക്കം ചെയ്യുകയും ചെയ്‌തു. ലോറി ഇപ്പോള്‍ ടൗണ്‍ പോലീസ് സ്‌റ്റേഷനിലാണുള്ളത്.പൊളിച്ചു നീക്കിയ കോണ്‍ക്രീറ്റ് ഡിവൈഡര്‍ പുനര്‍നിര്‍മിക്കുന്നതിനുള്ള തുക ബന്ധപ്പെട്ട വകുപ്പില്‍ കെട്ടി വയ്ക്കുകയും നിയമലംഘനത്തിന് പിഴയടക്കുകയും ചെയ്‌താലേ ലോറിക്ക് മോചനം നല്‍കൂവെന്ന് പോലീസ് അറിയിച്ചു.
കോഴിക്കോട് സ്വകാര്യ ബസ്സ് മറിഞ്ഞ് നിരവധിപേർക്ക് പരിക്ക്
കോഴിക്കോട്:കോഴിക്കോട് സ്വകാര്യ ബസ്സ് മറിഞ്ഞ് നിരവധിപേർക്ക് പരിക്കേറ്റു.കോഴിക്കോട്-ഓമശ്ശേരി റൂട്ടിലോടുന്ന സ്വകാര്യ ബസാണ് വടകര മല്ലപ്പള്ളിക്കടുത്ത് അപകടത്തിപ്പെട്ടത്. കാറിലിടിച്ചശേഷം നിയന്ത്രണം വിട്ട ബസ്സ് മറിയുകയായിരുന്നു.അപകടത്തിപെട്ട നാലുപേരുടെ നില ഗുരുതരമാണ്.പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമിതവേഗതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം.
ജിഎസ്ടി റിട്ടേണ്‍ ഫയൽ ചെയ്യാനുള്ള അവസാന തിയതി നീട്ടി

യു.പി യിൽ ട്രെയിൻ പാളം തെറ്റി ഉണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 23 ആയി
ഉത്തർപ്രദേശ്:ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറില്‍ ട്രെയിന്‍ പാളം തെറ്റി മരിച്ചവരുടെ എണ്ണം 23 ആയി.10 മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. നാനൂറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കലിംഗ – ഉദ്കല്‍ എക്സ്പ്രസാണ് പാളം തെറ്റിയത്. സംഭവത്തില്‍ റെയില്‍വേ മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചു.ഒഡിഷയിലെ പുരിയില്‍ നിന്ന് പുറപ്പെട്ട കലിംഗ – ഉദ്കല്‍ എക്സ്പ്രസാണ് മുസഫര്‍നഗറിന് 25 കിലോമീറ്റര്‍ അകലെ ഖട്ടവ്‌ലിയില്‍ പാളം തെറ്റിയത്. വൈകിട്ട് 5.50 നായിരുന്നു അപകടം. 10 ബോഗികളാണ് പാളം തെറ്റിയത്. 6 ബോഗികള്‍ പൂര്‍ണമായും പാളത്തില്‍ നിന്ന് തെന്നിമാറി. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഉയരാനുള്ള സാധ്യതയുണ്ട്.അപകടകാരണം വ്യക്തമായിട്ടില്ല. സ്ഥിതിഗതികള്‍ വിലയിരുത്തി വരുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. സംഭവത്തില്‍ റെയില്‍വേ മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്ന് റെയില്‍വേമന്ത്രി സുരേഷ് പ്രഭു പറഞ്ഞു.
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ തീപിടുത്തം
കൊച്ചി:നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ പോലീസ് എയ്ഡ് പോസ്റ്റിന് സമീപം തീപിടുത്തം.പഴയ ഫർണിച്ചറുകൾ സൂക്ഷിച്ചിരുന്ന മുറിയിൽ ഇന്ന് രാവിലെയാണ് തീപിടുത്തമുണ്ടായത്. വിമാനത്താവളത്തിലുണ്ടായിരുന്ന ഫയർ ഫോഴ്സ് ഉടൻ എത്തി തീയണച്ചു.ഷോർട് സർക്യൂട്ടാണ് അപകടകാരണമെന്ന് സംശയിക്കുന്നു.
കട്ടപ്പനയിൽ 20 കോടി രൂപ വിലമതിക്കുന്ന ഹാഷിഷ് പിടികൂടി
ഇടുക്കി:ഇടുക്കി കട്ടപ്പനയിൽ 20 കോടി രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിൽ പിടികൂടി. സംഭവത്തിൽ അഭിഭാഷകനും ശിവസേന നേതാവുമുൾപ്പെടെ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.ഒരു മാസം മുൻപ് ഇടുക്കി എസ്.പി ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്.ഇന്ന് പുലർച്ചെയാണ് കട്ടപ്പന ഡി.വൈ.എസ്.പി യുടെ നേതൃത്വത്തിലുള്ള സംഘം 17.5 കിലോ ഹാഷിഷുമായി പ്രതികളെ പിടികൂടിയത്.പോലീസ് അന്വേഷണം തുടരുകയാണ്.
മൂന്നു യുവാക്കൾ ട്രെയിൻ തട്ടി മരിച്ചു
ആലപ്പുഴ:ആലപ്പുഴയിൽ മൂന്നുപേരെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.എറണാകുളം സ്വദേശികളായ ജിതിൻ വർഗീസ്,ലിബിൻ ജോസ്,നീലൻ എന്നിവരാണ് മരിച്ചത്.റെയിൽവേ ട്രാക്കിനു സമീപത്തുള്ള വീട്ടിൽ വിവാഹത്തിന് പങ്കെടുക്കുന്നതിനായാണ് ഇവർ ആലപ്പുഴയിൽ എത്തിയത്.ഇന്ന് പുലർച്ചെ കൊല്ലം-എറണാകുളം മെമു ഇടിച്ചാണ് അപകടം സംഭവിച്ചതെന്നാണ് സൂചന.ട്രെയിൻ വളവു തിരിഞ്ഞു വരുന്നത് ട്രാക്കിനകത്തു നിൽക്കുകയായിരുന്ന ഇവർ കണ്ടില്ലെന്നാണ് നാട്ടുകാർ നൽകുന്ന വിവരം.മൂവരുടെയും മൃതദേഹങ്ങൾ പാളത്തിന് പുറത്താണ് കിടന്നിരുന്നത്.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
വള്ളം മറിഞ്ഞ് മൂന്നുപേർ മരിച്ചു
കൊല്ലം:കായലിൽ വള്ളം മറിഞ്ഞ് മൂന്നുപേർ മുങ്ങി മരിച്ചു.കണ്ടച്ചിറ കായലിലാണ് സംഭവം.കണ്ടച്ചിറ സ്വദേശികളായ ടോണി,സാവിയോ,മോനിഷ് എന്നിവരാണ് മരിച്ചത്.ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്.കായലിൽ മത്സ്യബന്ധനത്തിന് പോയവരാണ് അപകടത്തിൽപെട്ടത്.മീൻ പിടിക്കുന്നതിനായി വല കായലിലേക്ക് എറിയുമ്പോൾ വള്ളം ഉലയുകയും മൂവരും നിലതെറ്റി വെള്ളത്തിൽ വീഴുകയുമായിരുന്നു.മൃതദേഹങ്ങൾ കൊല്ലം ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.