ന്യൂഡൽഹി:ബലാല്സംഗക്കേസിൽ ആൾദൈവം ഗുർമീത് റാം റഹിം സിംഗ് കുറ്റക്കാരനാണെന്നു വിധിച്ച സി.ബി.ഐ കോടതി ജഡ്ജിയുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് ഹരിയാന സർക്കാരിനോട് കേന്ദ്രം ആവശ്യപ്പെട്ടു.ഗുർമീത് കുറ്റക്കാരനാണെന്നു വിധി വന്നതിനെ തുടർന്ന് ഇയാളുടെ അനുയായികൾ പഞ്ചാബിലും ഹരിയാനയിലും അഴിച്ചു വിട്ട അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് കേന്ദ്ര ഉത്തരവ്.ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ജഡ്ജ് ജഗദീപ് സിങ്ങിന് ഏറ്റവും ശക്തമായ സുരക്ഷ തന്നെ ഉറപ്പു വരുത്തണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഹരിയാന സർക്കാരിനോട് ആവശ്യപ്പെട്ടു.ജഡ്ജിയുടെ സുരക്ഷാ ചുമതല സിആർപിഎഫ്, സിഐഎസ്എഫ് പോലുള്ള കേന്ദ്ര ഏജൻസികളെ ഏല്പിക്കണമോ എന്ന കാര്യം രഹസ്യാന്വേഷണ വിവരങ്ങൾ അനുസരിച്ചായിരിക്കും തീരുമാനിക്കുക.
കെ.എസ്.ആർ.ടി.സി ബസ്സ് കടയിലേക്ക് പാഞ്ഞു കയറി 13 പേർക്ക് പരിക്ക്
കോട്ടയം:എം.സി റോഡിൽ നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസ് കടയിലേക്ക് ഇടിച്ചു കയറി പതിമൂന്നുപേർക്ക് പരിക്കേറ്റു.ഏഴുപേരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആരുടെയും പരിക്കുകൾ ഗുരുതരമല്ല.തിരുവനന്തപുരത്തു നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.നിയന്ത്രണം വിട്ട ബസ് സമീപത്തെ കെട്ടിടത്തിന്റെ തൂണിൽ ഇടിച്ചാണ് നിന്നത്.ബ്രേക്ക് ചെയ്തപ്പോൾ ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്ന് ഡ്രൈവർ പറഞ്ഞു.പരിക്കേറ്റവരിൽ മൂന്നുപേർ സ്ത്രീകളാണ്.
ചാണോക്കുണ്ട് പാലത്തിൽ ബസും ലോറിയും കൂട്ടിയിടിച്ച് പാലം തകർന്നു

ജയിലിൽ റാം റഹിം സിങ്ങിന് പ്രത്യേക സെല്ലും സഹായിയും
ചണ്ഡീഗഡ്:ബലാൽസംഗ കേസിൽ കുറ്റക്കാരനാണെന്നു കണ്ടെത്തിയ ദേര സച്ച സൗധ തലവൻ ഗുർമീത് റാം റഹിം സിങ്ങിന് ജയിലിൽ പ്രത്യേക പരിഗണന.കഴിഞ്ഞ ദിവസം കോടതി കുറ്റക്കാരനാണെന്നു കണ്ടെത്തിയ റാം റഹിം സിംഗിനെ റോഹ്തക് ജയിലിലേക്ക് മാറ്റുകയായിരുന്നു.ജയിലിൽ റഹിമിന് പ്രത്യേക സെല്ലാണ് നൽകിയിരിക്കുന്നത്.കൂടെ ഒരു സഹായിയെ കൂടി നിർത്തിയിരിക്കുകയാണെന്നാണ് ജയിലിനുള്ളിൽ നിന്നും ലഭിക്കുന്ന റിപ്പോർട്ടുകൾ.തിങ്കളാഴ്ചയാണ് റാം റഹിം സിങ്ങിനുള്ള ശിക്ഷ കോടതി വിധിക്കുക.റഹീമിനെ കോടതി കുറ്റക്കാരനാണെന്നു വിധിച്ചതിനെ തുടർന്ന് അനുയായികൾ വ്യാപക ആക്രമണം അഴിച്ചു വിട്ടിരുന്നു.തുടർന്ന് ഹെലികോപ്റ്ററിലാണ് ഇയാളെ റോഹ്ത്തക്കിൽ എത്തിച്ചത്.റോഹ്ത്തക്കിലെ പോലീസ് ഗസ്റ്റ് ഹൗസ് താൽക്കാലിക ജയിലാക്കി മാറ്റി ഇയാളെ അവിടെ താമസിപ്പിക്കുകയും സംഘർഷങ്ങൾക്ക് അയവു വന്ന ശേഷം വൈകിട്ടോടെ ജയിലിൽ എത്തിക്കുകയുമായിരുന്നു. തിങ്കളാഴ്ച വീഡിയോ കോൺഫെറൻസിങ്ങിലൂടെയായിരിക്കും കോടതി നടപടികൾ നടത്തുക. പഞ്ചാബ്,ഹരിയാന സംസ്ഥാനങ്ങളിലും ഡൽഹിയിലും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ആധാറും പാനും തമ്മിൽ ബന്ധിപ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 31
ന്യൂഡൽഹി:ആധാറും പാനും തമ്മിൽ ബന്ധിപ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 31.ഈ തീയതിക്ക് മുൻപ് തന്നെ നികുതിദായകർ പാൻകാർഡും ആധാറും തമ്മിൽ ബന്ധിപ്പിക്കണമെന്നു യുണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ സി.ഇ.ഓ അജയ് ഭൂഷൺ പാണ്ഡെ അറിയിച്ചു.സർക്കാർ സബ്‌സിഡികൾ,ക്ഷേമ പദ്ധതികൾ,മാറ്റാനുകൂല്യങ്ങൾ എന്നിവ ലഭിക്കുന്നതിന് ഇത് കൂടിയേ തീരൂ.ആധാർ-പാൻ ബന്ധിപ്പിക്കൽ ആദായനികുതി നിയമത്തിൽ ഭേദഗതികൾ വരുത്തി കൊണ്ടുവന്നതാണ്.അതിനാൽ ബന്ധിപ്പിക്കൽ ആ നിയമത്തിന്റെ അടിസ്ഥാനത്തിലാണ്.സ്വകാര്യതയിലെ വിധി വന്നതുകൊണ്ട് അതിൽ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ആധാർ നിയമത്തെ പറ്റി സുപ്രീം കോടതിയുടെ വിധിയിൽ ഒന്നും പറഞ്ഞിട്ടില്ല.അതുകൊണ്ടുതന്നെ പാർലമെന്റ് പാസാക്കിയ ഈ നിയമം സാധുവാണ്. നിയമത്തിലെ വകുപ്പ് ഏഴുപ്രകാരം സർക്കാരിൽ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങൾക്ക് ആധാർ വേണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഉത്തരേന്ത്യ കത്തുന്നു;അനവധിപേർ കൊല്ലപ്പെട്ടു
പഞ്ച്കുള:ആൾ ദൈവത്തിനു വേണ്ടി അനുയായികളായ ലക്ഷങ്ങൾ തെരുവിലിറങ്ങിയതോടെ വൻ കലാപം പൊട്ടിപ്പുറപ്പെട്ടു.അനവധിപേരാണ് പ്രതിഷേധക്കാരുടെ ആക്രമണത്തിലും പോലീസ് വെടിവെയ്പ്പിലുമായി കൊല്ലപ്പെട്ടത്.മരണ സംഖ്യ ഇപ്പോൾ പതിനേഴാണ് പുറത്തു വന്നതെങ്കിലും ഇതിന്റെ എത്രയോ ഇരട്ടിപ്പേർ കൊല്ലപ്പെട്ടതായാണ് അഭ്യൂഹം.പഞ്ച്കുളയില്‍ ആക്രമണം പടരുകയാണ്. ദേര സച്ച സൌദ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടല്‍ ശക്തമാണ്.റാം റഹീം സിങിന്‍റെ ആരാധകര്‍ പലയിടത്തും വാഹനങ്ങള്‍ക്ക് തീയിട്ടു. പൊലീസിന്‍റെയും ഫയര്‍ ഫോഴ്സിന്‍റെയും വാഹനങ്ങള്‍ക്കാണ് തീയിട്ടിട്ടുള്ളത്. റാം റഹീമിനെ റോഹ്ത്തക്കിലേക്ക് മാറ്റിയതായാണ് സൂചന.സൈന്യം ഇറങ്ങിയതോടെ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായതായി സര്‍ക്കാര്‍ അവകാശപ്പെട്ടെങ്കിലും അക്രമകാരികള്‍ റസിഡന്‍ഷ്യല്‍ ഏരിയയിലേക്ക് കടന്നു.പഞ്ചാബില്‍ ഒരു പെട്രോള്‍ പമ്പിന് തീയിട്ടു. ബദീന്ദ, മന്‍സ എന്നിവിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഹരിയാന, പഞ്ചാബ് മുഖ്യമന്ത്രിമാരുമായി ഫോണില്‍ ബന്ധപ്പെട്ട ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് സ്ഥിതിഗതികള്‍ വിലയിരുത്തി. ഡല്‍ഹിയില്‍ ട്രെയിനിന്‍റെ രണ്ട് ബോഗികള്‍ക്ക് തീയിട്ടു. നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന്‍റെ ബോഗികള്‍ക്കാണ് തീയിട്ടത്. ഒരു ബസിനും തീയിട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.ദേര സച്ച സൌദയുടെ ആസ്ഥാനമായ സിര്‍സയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കല്ലേറുണ്ടായി.മാധ്യമങ്ങളുടെ ഒബി വാനുകളും ആക്രമണത്തിന് ഇരയായി.
കുമരകത്ത് റിസോർട്ടിൽ ഏഴു വയസുകാരൻ മുങ്ങി മരിച്ചു

ഗുർമീതിനെതിരായ വിധി;സംഘർഷങ്ങളിൽ അഞ്ചുപേർ കൊല്ലപ്പെട്ടു

ലഘുലേഖ വിതരണം: വിസ്ഡം പ്രവർത്തകര്‍ക്ക് ജാമ്യം
കൊച്ചി:ലഘുലേഖ വിതരണം ചെയ്ത കേസിൽ റിമാന്റിലായ മുജാഹിദ് വിസ്ഡം പ്രവർത്തകര്‍ക്ക് ജാമ്യം. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയാണ് ജാമ്യം അനുവദിച്ചത്. പറവൂർ മജിസ്ട്രേട്ട് കോടതി ജാമ്യം തള്ളിയ സാഹചര്യത്തിലാണ് ജില്ലാ കോടതിയെ സമീപിച്ചത്. എറണാകുളം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ സംഘടനയുടെ കാമ്പയിൻ ലഘുലേഖ വിതരണത്തിനിടെ സംഘ്പരിവാർ പ്രവർത്തകർ തടഞ്ഞ് വച്ച് മർദ്ദിച്ച് പോലീസിനെ ഏൽപ്പിക്കുകയായിരുന്നു.തുടർന്ന് മതസ്പർദ്ധ വളർത്തുന്നു എന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
ആൾദൈവം ഗുർമീത് റാം കുറ്റക്കാരനാണെന്ന് കോടതി; ശിക്ഷ തിങ്കളാഴ്ച
ന്യൂഡൽഹി:പീഡനക്കേസിൽ ദേരാ സച്ചാ സൗധ നേതാവ് ഗുർമീത് റാം റഹീം സിംഗ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. പഞ്ചകുല സിബിഐ കോടതിയാണ് ഗുർമീത് കുറ്റക്കാരാണെന്ന വിധി പ്രസ്താവിച്ചത്. ഇയാൾക്കുള്ള ശിക്ഷ കോടതി തിങ്കളാഴ്ച പ്രഖ്യാപിക്കും. കുറ്റക്കാരനാണെന്ന് കോടതി വിധിച്ചതിനാൽ ഇന്ന് തന്നെ പോലീസ് ഗുർമീതിനെ അറസ്റ്റ് ചെയ്യും.ഗുർമീത് റാം റഹീം കുറ്റക്കാരനാണെന്ന് കോടതി വിധിച്ചതോടെ ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളുടെ സുരക്ഷ ചുമതല സൈന്യം ഏറ്റെടുത്തു. നൂറിലധികം വാഹനങ്ങളുടെ അകമ്പടിയോടെയാണ് വിധി കേൾക്കാൻ റാം റഹീം എത്തിയത്. കോടതി പരിസരത്തും ഇയാളുടെ അനുയായികൾ വൻ തോതിൽ തടിച്ചുകൂടിയിരുന്നു.സംസ്ഥാനങ്ങളിലെ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ സർക്കാർ മൂന്നു ദിവസത്തേക്ക് അടിയന്തിരമായി പിൻവലിച്ചു. പതിനഞ്ച് വർഷം മുൻപ് ആശ്രമത്തിലെ രണ്ട് സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് കോടതി വിധി പറഞ്ഞത്.കുറ്റക്കാരനെന്ന് വിധിച്ചതോടെ തിങ്കളാഴ്ച വരെ റാം റഹീമിനെ ജുഡീഷൽ കസ്റ്റഡിയിൽ വിടും.ഹരിയാനയിലെ സിർസ പട്ടണത്തിൽവച്ച് അനുയായിയായ സ്ത്രീയെ ഇയാൾ ബലാത്സംഗം ചെയ്തുവെന്നായിരുന്നു പരാതി. എന്നാൽ, ആരോപണം തള്ളിയ റാം റഹീം തനിക്കു ലൈംഗിക ശേഷിയില്ലെന്ന് കോടതിയിൽ വാദിച്ചു. ഈ വാദം സിബിഐ കോടതി പൂർണമായും തള്ളിക്കളയുകയായിരുന്നു.